<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/atom10full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><feed xmlns="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" xmlns:gd="http://schemas.google.com/g/2005" xmlns:thr="http://purl.org/syndication/thread/1.0" xmlns:feedburner="http://rssnamespace.org/feedburner/ext/1.0" gd:etag="W/&quot;CUAFSHc5fyp7ImA9WhdREkg.&quot;"><id>tag:blogger.com,1999:blog-8179074060242362833</id><updated>2011-08-02T08:25:19.927+05:30</updated><category term="ബദ്‌രീങ്ങള്‍" /><category term="മുജാഹിദ്‌ നിലപാട്" /><category term="Islam" /><category term="സംവാദം" /><category term="aluva samvadam" /><category term="ആലുവ സംവാദം" /><category term="ഇസ്‌ലാം" /><category term="നെല്ലും പതിരും" /><category term="ബദ്‌ര്‍ദിനം" /><category term="sullami" /><category term="നബിദിനം" /><category term="marilyn morington" /><category term="debate" /><category term="പ്രതികരണം" /><category term="സാമൂഹികം" /><category term="മരിലിന്‍ മോറിംഗ്‌ടണ്‍" /><category term="വക്കം മൌലവി" /><category term="sunni mujahid" /><category term="Mercy Killing" /><category term="സ്വദേശാഭിമാനി" /><category term="റിയാലിറ്റീ ഷോ" /><category term="സുന്നി മുജാഹിദ്" /><category term="യുദ്ധം" /><category term="ജിഹാദ്" /><category term="ചെറിയമുണ്ടം" /><category term="ദുരന്തം" /><category term="ദയാവധം" /><category term="ജന്മദിനാഘോഷം" /><category term="അബ്‌ദുസ്സലാം സുല്ലമി" /><title>ശബാബ് റീഡേഴ്‌സ് ഫോറം അജ്‌മാന്‍</title><subtitle type="html" /><link rel="http://schemas.google.com/g/2005#feed" type="application/atom+xml" href="http://srfajman.blogspot.com/feeds/posts/default" /><link rel="alternate" type="text/html" href="http://srfajman.blogspot.com/" /><author><name>ശബാബ് റീഡേഴ്സ് ഫോറം (S R F) Ajman</name><uri>http://www.blogger.com/profile/03704081755492429684</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><generator version="7.00" uri="http://www.blogger.com">Blogger</generator><openSearch:totalResults>20</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" type="application/atom+xml" href="http://feeds.feedburner.com/srfajman" /><feedburner:info uri="srfajman" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com/" /><feedburner:browserFriendly></feedburner:browserFriendly><entry gd:etag="W/&quot;A0AARnk9cSp7ImA9WxNWF0g.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-7798431501405448781</id><published>2009-10-17T11:38:00.001+05:30</published><updated>2009-10-17T11:39:07.769+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-17T11:39:07.769+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം" /><category scheme="http://www.blogger.com/atom/ns#" term="ജിഹാദ്" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?</title><content type="html">&lt;div class="separator" style="clear: both; text-align: center;"&gt;&lt;img border="0" src="http://2.bp.blogspot.com/_xE1VtGi677A/StlYzUApfXI/AAAAAAAACWI/nLI-R4qF9Xg/s320/001.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;br /&gt;
&lt;div style="text-align: right;"&gt;ഖാദര്‍ പി&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;
&lt;/div&gt;&lt;div style="text-align: right;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"&gt;&lt;img border="0" src="http://3.bp.blogspot.com/_xE1VtGi677A/StlcYRn6CPI/AAAAAAAACWQ/R3hDGUNwylU/s400/002.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക്‌ ഇരുവരും കോടതിയില്‍ നിന്ന്‌ നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ്‌ എസ്സിലും പെട്ട സുഹൃദ്‌ വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി. പൊട്ടുതൊട്ട്‌ നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത്‌ കണ്ട്‌ മുസ്‌ലിംകളുടെ നാവിറങ്ങിപ്പോയി. കണ്ണുകള്‍ മാറിനടന്നു. മകളെ നേര്‍വഴിക്ക്‌ നടത്താത്തതിന്‌ മഹല്ല്‌ ആ കുടുംബത്തോട്‌ അകലംപാലിച്ചു. മകളും ഭര്‍ത്താവും തൊട്ടുമുന്നിലൂടെ വിഹരിക്കുന്നത്‌ കാണാനാവാതെ ആ കുടുംബം മറ്റൊരു നാട്ടിലേക്ക്‌ താമസം മാറ്റി. ഈ സംഭവം നാട്ടിലെ മുസ്‌ലിംജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്നുവെച്ചാല്‍ പെണ്‍കുട്ടികളെ ഹൈസ്‌കൂളിനപ്പുറം പറഞ്ഞയക്കുന്നത്‌ അപകടമാണെന്ന സന്ദേശം വിദ്യാഭ്യാസ തല്‌പരരായ കുടുംബങ്ങളെപ്പോലും സ്വാധീനിച്ചു. ഉന്നതവിദ്യാഭ്യാസം തേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img border="0" src="http://1.bp.blogspot.com/_xE1VtGi677A/Stlc09IO_dI/AAAAAAAACWY/eJNy_WJPsN8/s400/003.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;നാടുവിട്ടുപോയ ആ കുടുംബം പിന്നീട്‌ തിരിച്ചെത്തി. ഇന്നിപ്പോള്‍ ഇരുവീട്ടുകാരും നാട്ടിലൂടെ കണ്ടാല്‍ മിണ്ടാതെ ജീവിച്ചുപോരുന്നു. എന്നാല്‍ ഡ്രൈവറായ യുവാവിന്‌ നാട്ടിലെ മുസ്‌ലിം ബസ്സുടമകള്‍ നാട്ടിലെ ബസ്സില്‍ തന്നെ ജോലി കൊടുത്തു. സാധാരണ ബന്ധം, സാധാരണ സൗഹൃദം. ഇപ്പോഴയാള്‍ ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും ചെയ്‌തു. അടുത്തകാലത്തായി നാട്ടിലെ മുസ്‌ലിംകുടുംബത്തില്‍ പിറന്ന രണ്ട്‌ പെണ്‍കുട്ടികള്‍ ഹിന്ദുയുവാക്കള്‍ക്കൊപ്പം പോയി. ഒരു പെണ്‍കുട്ടി പൂര്‍ണഹിന്ദുവായി. സി പി എം കുടുംബത്തില്‍ പെട്ട യുവാവിന്‌ പെണ്‍കുട്ടിയെ ഒളിപ്പിക്കാനും മറ്റും പൂര്‍ണ സംരക്ഷണം നല്‌കിയത്‌ ആര്‍ എസ്‌ എസ്സായിരുന്നു. മറ്റേ പെണ്‍കുട്ടി രണ്ടുംകെട്ട നിലയില്‍ ജീവിച്ചുപോരുന്നു. ഇതിനിടയില്‍ ഒരു മുസ്‌ലിം യുവാവ്‌ രണ്ടു കുട്ടികളുള്ള നായര്‍ യുവതിയെ വിവാഹം ചെയ്‌തു. അവന്‍ മുസ്‌ലിമും അവള്‍ നായരുമായി ജീവിച്ചുപോരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1980കളുടെ ആദ്യപാതിയില്‍ നിന്ന്‌ ഇരുപതു വര്‍ഷത്തിലധികം പിന്നിട്ടതുകൊണ്ടാവാം പില്‌ക്കാല പ്രണയവിവാഹങ്ങള്‍ ഗ്രാമത്തിലെ ആദ്യവിവാഹങ്ങള്‍ പോലെ മുസ്‌ലിംസമൂഹത്തിന്റെ ഉറക്കമില്ലാത്ത ഉല്‍ക്കണ്‌ഠയായി മാറിയില്ല. സമുദായത്തില്‍ നിന്ന്‌ മൂന്ന്‌ പെണ്‍കുട്ടികള്‍ പോയിട്ടും ഇതിന്‌ പിന്നില്‍ ഏതെങ്കിലും ഹിന്ദുസംഘടനയുടെ ആസൂത്രിത നീക്കമുണ്ടെന്ന ചിന്ത മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല.&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img border="0" src="http://4.bp.blogspot.com/_xE1VtGi677A/StldM3bVR_I/AAAAAAAACWg/sSdBtjXycKY/s320/004.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ മതക്കാരുടെ ഇടകലരല്‍ മുന്‍കാലത്തെക്കാള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചതോടെ വ്യത്യസ്‌ത ജാതിക്കാര്‍ക്കും മതക്കാര്‍ക്കുമിടയിലുള്ള വിവാഹം കൂടിക്കൂടി വരികയാണ്‌. അതിന്റെ എണ്ണം ഇന്നത്തെക്കാള്‍ കൂടുകയും ചെയ്യും. എസ്‌ എസ്‌ എല്‍ എസിക്ക്‌ ഒന്നാംറാങ്ക്‌ നേടിയ ഒരു മുസ്‌ലിംപെണ്‍കുട്ടിയെ ഓര്‍ക്കുന്നുണ്ടോ? അഭിമാനഭാരത്താല്‍ നാട്ടിലെ മുസ്‌ലിംസംഘടനകള്‍ അവള്‍ക്ക്‌ കൊടുത്ത സ്വീകരണങ്ങള്‍ക്കും സ്വര്‍ണപ്പതക്കങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ മെഡിക്കല്‍ പഠനത്തിന്‌ ശേഷം അവള്‍ ഒരു ക്രിസ്‌ത്യന്‍ യുവാവിനൊപ്പം പോയി. മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രവര്‍ത്തകന്റെ ബന്ധുവായ ഡോ. സത്യനാഥന്‍ മുസ്‌ലിമായി. ഇപ്പോള്‍ ആണ്ടുനേര്‍ച്ചാവിവാദത്തില്‍പ്പെട്ട പ്രഭാഷകന്റെ പ്രസംഗം കേട്ട്‌ മറ്റൊരു യുവ ലേഡീഡോക്‌ടറും ഈയിടെ മുസ്‌ലിമായി. ഇങ്ങനെ പല പ്രമുഖരുടെ പേരുകളും നമുക്ക്‌ ഓര്‍മിച്ചെടുക്കാനാവും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"&gt;&lt;img border="0" src="http://3.bp.blogspot.com/_xE1VtGi677A/StldhYza0nI/AAAAAAAACWo/1WLxdGqgqeY/s400/005.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;മതംമാറ്റം തീര്‍ച്ചയായും അവരവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേദനാജനകമായ അനുഭവമാണ്‌. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന മക്കള്‍ ഒരുനാള്‍ സ്വന്തം സംസ്‌കാരവും ജീവിതരീതിയും വിട്ട്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊന്നിലേക്ക്‌ കയറിപ്പോവുന്നത്‌ നിസ്സഹായതയോടെ നോക്കിനില്‌ക്കേണ്ടി വരുന്ന രക്ഷിതാക്കള്‍ എത്രയെത്ര. കുടുംബത്തില്‍ ഇത്തരമൊരു സംഭവം നടക്കുന്നതോടെ മറ്റ്‌ കുടുംബാംഗങ്ങളുടെ കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍, കെട്ടിച്ചയച്ച പെണ്‍മക്കള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നിന്നുള്ള മാനസികപീഡനം, കെട്ടിക്കാനും കെട്ടാനുമുള്ളവര്‍ക്ക്‌ ഇക്കാരണത്താല്‍ മുടങ്ങുന്ന വിവാഹാലോചനകള്‍, സാമൂഹ്യബഹിഷ്‌കരണം അങ്ങനെ പലതും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;എന്നാല്‍ മതംമാറ്റത്തെ കൂസലേതുമില്ലാതെ സ്വീകരിക്കുന്നവരുമുണ്ട്‌ സമൂഹത്തില്‍. തീര്‍ച്ചയായും അവരുടെ എണ്ണം നന്നേ ചെറുതാണ്‌. നാലപ്പാട്ട്‌ കുടുംബമാണ്‌ ഇവയില്‍ ഇന്നേറ്റവും പ്രശസ്‌തമായത്‌. മാധവിക്കുട്ടി, കമലാസുരയ്യ ആയപ്പോള്‍ കോണ്‍ഗ്രസ്‌ വിട്ട്‌ സി പി എമ്മില്‍ ചേരുന്ന ലാഘവത്തോടെയാണ്‌ ആ കുടുംബം അതിനെ സ്വീകരിച്ചത്‌. എന്നാല്‍ ഈ കുടുംബത്തിനില്ലാത്ത വേദനയായിരുന്നു പുറത്തുള്ളവര്‍ക്ക്‌. സാംസ്‌കാരിക നായകര്‍ പോലും അവരോട്‌ അകലംപാലിച്ചു. മുസ്‌ലിമാവുന്നതിനുമുമ്പ്‌ ആഴ്‌ചയില്‍ ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ പിന്നീടത്‌ മുസ്‌ലിം സംഘടനകളുടെ മൂന്നോ നാലോ പരിപാടിയായി ചുരുങ്ങിയെന്ന്‌ മകന്‍ എം ഡി നാലപ്പാട്ട്‌ തന്നെ അനുസ്‌മരിക്കുകയുണ്ടായി. അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനും ഭാര്യ വിജയലക്ഷ്‌മിക്കും സംഘ്‌പരിവാരത്തിന്റെ ഭീഷണിയുണ്ടായി. അവഹേളനം അസഹ്യമായപ്പോള്‍ കമലാസുരയ്യക്ക്‌ കേരളംതന്നെ വിട്ടുപോകേണ്ടിവന്നു. ഈ വര്‍ഷം ജൂലൈ 31ന്‌ അവര്‍ പൂനെയിലെ വസതിയില്‍ വെച്ച്‌ മരണപ്പെട്ടപ്പോള്‍ പോലും പലരും അവരോടുള്ള പക വാക്കുകളിലും എഴുത്തിലും ഒളിച്ചും തെളിച്ചും വെച്ചു. ഡോ. സുകുമാര്‍ അഴീക്കോടില്‍ നിന്നു പോലും പ്രതീക്ഷിക്കാത്തത്‌ കേട്ടു. ലീലാ മേനോനെപ്പോലുള്ളവര്‍ മരണശേഷവും അവരെ പുലഭ്യം പറഞ്ഞു. ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഹോബി നിലവിളക്കിന്റെയും നിറപറയുടെയും പശ്ചാത്തലത്തിലുള്ള അവരുടെ ചിത്രം ആവര്‍ത്തിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഒരാള്‍ ഒരു മതംവിട്ട്‌ മറ്റൊന്ന്‌ സ്വീകരിക്കുമ്പോള്‍ ആശ്ലേഷിക്കപ്പെടുന്ന മതത്തിന്റെയാളുകള്‍ക്ക്‌ ആത്മീയാനുഭൂതിയും ഉല്‍ക്കര്‍ഷബോധവുമുണ്ടാവുക സ്വാഭാവികമാണ്‌. ഒരാള്‍ പാര്‍ട്ടി മാറുമ്പോള്‍ പുതുതായി ചേരുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കുണ്ടാകാവുന്ന സന്തോഷത്തിന്റെ മറ്റൊരു രൂപം മാത്രമാണിത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img border="0" src="http://1.bp.blogspot.com/_xE1VtGi677A/Stld0eiguwI/AAAAAAAACWw/uyNDZGLCKWE/s400/006.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;മതംമാറ്റത്തിന്റെ ഈ സ്വാഭാവിക സുഖവും ദു:ഖവും വര്‍ഷങ്ങളായി അനുഭവിച്ചുവന്നിരുന്ന കേരളത്തിന്റെ ഹൃദയം പക്ഷേ ഈ അടുത്ത കാലത്തായി കൂടുതല്‍ ഇടുങ്ങിവരുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജില്‍ എം ബി എക്ക്‌ പഠിക്കുന്ന പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല, കൊട്ടരക്കരയിലെ ബിനോ ജേക്കബ്‌ എന്നീ വിദ്യാര്‍ഥിനികള്‍ പ്രണയത്തെ തുടര്‍ന്ന്‌ ഇസ്‌ലാം സ്വീകരിച്ചത്‌ പലരുടെയും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കയാണ്‌. തീവ്രവാദത്തിന്റെ ചൂരടിപോലും അലര്‍ജിയായ മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം എസ്‌ എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷഹന്‍ഷായാണ്‌ കഥയിലെ നായകന്‍. എം ബി എക്ക്‌ പഠിക്കുന്ന സുന്ദരക്കുട്ടപ്പന്‍. കോളെജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ നിരന്തരം സമരം ചെയ്‌തയാള്‍. ഒടുവില്‍ മാനേജ്‌മെന്റ്‌ ഷഹന്‍ഷായെ പുറത്താക്കുന്നു. തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും മാനേജ്‌മെന്റ്‌ അനുസരിക്കുന്നില്ല. ഒടുവിലയാള്‍ കോളെജ്‌ കെട്ടിടത്തിന്‌ മുകളില്‍ കയറി ആത്മഹത്യാനാടകം കളിക്കുന്നു. എസ്‌ എഫ്‌ ഐക്കു പോലും പിന്തുണയ്‌ക്കേണ്ടി വന്ന സമരത്തിനൊടുവില്‍ ഷാ കോളെജില്‍ തിരിച്ചുകയറുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കോളെജ്‌ കാമ്പസ്‌ അനുഭവമുള്ള ആര്‍ക്കുമറിയാം; ഇത്തരമൊരു താരപരിവേഷമുള്ളയാള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ മാത്രമല്ല, ആണ്‍കുട്ടികളുടെപോലും ഹീറോ ആയി മാറും. ഇപ്പോഴത്തെ വിവാദപ്രണയം പോലും ഈ രണ്ട്‌ പെണ്‍കുട്ടികള്‍ മത്സരബുദ്ധിയോടെ അങ്ങോട്ട്‌ തുടങ്ങിവെച്ചതാണെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം പറയുന്നുണ്ട്‌. ഇവര്‍ മാത്രമല്ല, പലരും ഷഹന്‍ഷാക്ക്‌ വേണ്ടി കൊതിച്ചിരുന്നുവത്രെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img border="0" src="http://3.bp.blogspot.com/_xE1VtGi677A/StleK5qg4VI/AAAAAAAACW4/zGwjNVf9ScM/s320/007.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;പെണ്‍കുട്ടികള്‍ നിരന്തരം മിസ്‌ഡ്‌ കോള്‍ വഴി തുടക്കമിട്ടതാണെങ്കിലും ഈ പ്രണയത്തിന്‌ ആഗോള ബന്ധമുണ്ടെന്നാണ്‌ സംഘ്‌പരിവാരവും അവരുടെ മനസ്സുപേറുന്ന മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദിയാണ്‌ (ഒക്‌ടോബര്‍ 11) അറുവഷളന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ലൗജിഹാദിനെയും റോമിയോ ജിഹാദിനെയും കുറിച്ചുള്ള ഗംഭീര സാധനം വരുന്നുണ്ടെന്ന്‌ അവര്‍ ആദ്യമേ ടി വിയില്‍ പരസ്യം ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ന്യൂസ്‌സ്റ്റാന്റുകളില്‍ വന്നതോടെ സാധനം തീര്‍ന്നുപോയി. ലൗജിഹാദിനെക്കുറിച്ച്‌ വാരികയില്‍ എഴുതിയവരുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തുവെന്നതാണ്‌ ഈ സംഘ്‌മാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു തമാശ. ഇങ്ങനെ നമ്പര്‍ കൊടുത്തതുകൊണ്ട്‌ അവര്‍ ലക്ഷ്യമിട്ടത്‌ അടുത്ത ആഴ്‌ചകളിലെ സ്റ്റോറികള്‍ക്കുള്ള കോളാണ്‌. ഇനിയിപ്പോള്‍ ഈ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ ഏതെങ്കിലും ആളെ ഏര്‍പ്പാട്‌ ചെയ്‌ത്‌ പബ്ലിക്‌ ബൂത്തുകളില്‍ കയറി വിളിപ്പിക്കുകയേ വേണ്ടൂ. “നിന്നെ തട്ടിക്കളയും. മാപ്പിളയോട്‌ കളിച്ചാല്‍ നീ മാത്രമല്ല, നിന്റെ തള്ളയും തന്തയും ഭൂമുഖത്തുണ്ടാവില്ല. നിന്റെ ഭാര്യയെ ഞങ്ങള്‍ തട്ടമിടീക്കും. 10,000 കോടി രൂപയാണ്‌ ഞങ്ങള്‍ മതംമാറ്റാന്‍ ഇറക്കാന്‍ പോവുന്നത്‌. കേരളം മുസ്‌ലിംകളെക്കൊണ്ട്‌ നിറയ്‌ക്കാന്‍ പൊവുകയാണ്‌. ഞങ്ങളെ എതിര്‍ത്താല്‍ അവന്റെ തറവാട്‌ വരെ ബോംബിട്ട്‌ തകര്‍ക്കും. ഇസ്‌ലാം വന്നിട്ട്‌ മതി ഇവിടത്തെ ട്രെയിനും പാലവുമെല്ലാം.”&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"&gt;&lt;img border="0" src="http://1.bp.blogspot.com/_xE1VtGi677A/StlePXXwHMI/AAAAAAAACXA/EY9WL9TiO1o/s320/008.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കലാകൗമുദിയുടെ അടുത്ത ലക്കത്തില്‍ ലേഖകരുടെ ഈ നമ്പറുകളിലേക്ക്‌ വിളിക്കുന്ന തീവ്രവാദികള്‍ നടത്താനിടയുള്ള ഭീഷണികളില്‍ ഈ ലേഖകനറിയാവുന്ന നന്നേ കുറഞ്ഞ തെറികളിലൊന്നാണ്‌ മുകളിലെഴുതിയത്‌. മുഖ്യധാരാ സാംസ്‌കാരിക വാരികകളുടെ സ്ഥാനത്തുനിന്ന്‌ പുറംതള്ളപ്പെട്ടുപോയ കലാകൗമുദിക്ക്‌ തിരിച്ചുവരവിനുള്ള മാര്‍ഗങ്ങളിലൊന്നാവാം ഈ നെറികെട്ട മാധ്യമപ്രവര്‍ത്തനം. എന്നാല്‍ സര്‍ക്കുലേഷന്‍ തന്ത്രത്തിന്‌ എന്തിന്‌ പീഡിതരായ സമൂഹത്തിന്റെ മേക്കിട്ട്‌ കയറണം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കഥ മെനയുമ്പോള്‍ എല്ലാം കൂട്ടിയോജിപ്പിച്ച്‌ കുറ്റമറ്റതാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഷഹന്‍ഷാ മുസ്‌ലിംലീഗ്‌ നേതാക്കളോട്‌ സഹായാഭ്യാര്‍ഥന നടത്തിയപ്പോള്‍ അവരതിന്‌ തയ്യാറായില്ലെന്നും അപ്പോള്‍ സഹായിക്കുന്നവര്‍ വേറെയുണ്ടോയെന്ന്‌ നോക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോപ്പുലര്‍ ഫ്രണ്ടുകാരെ സമീപിച്ചുവെന്നുമാണ്‌ കലാകൗമുദി കഥയിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്ത്‌ പറയുന്നത്‌ ഷഹന്‍ഷായും സുഹൃത്ത്‌ ഷാജിയും ഭാര്യയും നവമുസ്‌ലിമുമായ ഷബാനയും മതംമാറ്റ റാക്കറ്റിലെ കണ്ണികളാണെന്നുമാണ്‌. വന്‍ മതംമാറ്റ റാക്കറ്റിലെ കണ്ണികള്‍ക്കെന്തിന്‌ മുസ്‌ലിംലീഗ്‌ നേതാക്കളുടെ സഹായം? ആദ്യമേ ഇവര്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കില്‍ നേരെ അവരുടെ സഹായമല്ലേ അഭ്യര്‍ഥിക്കുക?&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ആ ചാരുകസേര ഇന്‍വെസ്റ്റിഗേഷന്റെ ചില സാമ്പിളുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്‌:&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1). സംസ്ഥാനത്തെ 14 ജില്ലകളില്‍ ലൗജിഹാദ്‌ അഥവാ റോമിയോ ജിഹാദ്‌ എന്നറിയപ്പെടുന്ന ഗ്രൂപ്പിന്‌ സോണല്‍ ഓഫീസുകളുണ്ട്‌. ഓരോ ജില്ലയിലും സോണല്‍ ചെയര്‍മാന്മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കോളെജ്‌ കാമ്പസുകളാണ്‌ ഇവരുടെ പ്രവര്‍ത്തനകേന്ദ്രം. പ്രവേശന സമയത്ത്‌ കുട്ടികളുടെ സമുദായം തിരിച്ചുള്ള കണക്കെടുക്കും. പിന്നെ പ്രവൃത്തി ആരംഭിക്കുകയായി. പ്രണയത്തിലെത്തിയാല്‍ ആറ്‌ മാസത്തിനകം വിവാഹത്തിലെത്തിക്കുക. പിന്നെ ഒരു വര്‍ഷത്തിനകം ആദ്യത്തെ കുട്ടി. കുറഞ്ഞത്‌ നാല്‌ കുട്ടികളെങ്കിലും വേണം. (ഈ പൊട്ടന്‍ ലേഖകന്‍ തന്നെ മറ്റൊരിടത്ത്‌ എഴുതിയത്‌ ഷഹന്‍ഷാ ഒരിക്കല്‍ പെണ്‍കുട്ടികളെ കോണ്ടം കാണിച്ച്‌ പ്രലോഭിപ്പിച്ചെന്നും മലപ്പുറത്തും മറ്റും ദിവസങ്ങളോളം കറങ്ങിയിട്ടും ഷഹന്‍ഷാ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ്‌.)&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"&gt;&lt;img border="0" src="http://2.bp.blogspot.com/_xE1VtGi677A/StleTeN9FGI/AAAAAAAACXI/8p7B6FRALbo/s320/009.jpg" vr="true" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;2). അമുസ്‌ലിംകളുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുക വഴി സമുദായാംഗങ്ങളുടെ എണ്ണം കൂട്ടുക മാത്രമല്ല, അന്യമതസ്ഥരുടെ ആത്മവീര്യം തകര്‍ക്കാനുമാവുമെന്ന്‌ ഈ സംഘം കരുതുന്നു. (കുട്ടികളെ എണ്ണം കൂട്ടാനായിരിക്കുമോ കൊട്ടാരക്കരക്കാരി പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ പ്രേരിപ്പിച്ചത്‌? മണ്ടശിരോമണീ ആരു പഠിപ്പിച്ചു നിന്നെയീ പണി?)&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;3). സംസ്ഥാനത്ത്‌ അടുത്തിടെ ‘ഒരു പെണ്‍കുട്ടിയെങ്കിലും സ്‌നേഹിക്കുക, ഒരാളുടെയെങ്കിലും ജീവിതം നശിപ്പിക്കുക’ എന്ന എസ്‌ എം എസ്‌ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു (നാല്‌ കുട്ടികളെ ജനിപ്പിക്കുന്നുണ്ട്‌ സഖാവേ, അപ്പോള്‍ തന്നെ ചുരുങ്ങിയത്‌ പത്ത്‌ കൊല്ലമെടുക്കും. പിന്നെ എങ്ങനെയാണ്‌ നശിപ്പിക്കുന്നത്‌. സോറി, മംഗലാപുരം മുതല്‍ കശ്‌മീര്‍ വരെ ആത്മഹത്യാ സ്‌ക്വാഡുകളെ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ലേഖനത്തില്‍ നിങ്ങള്‍ പിന്നീട്‌ എഴുതിയത്‌ ഈ സ്‌ത്രീകളെ ഉദ്ദേശിച്ചായിരിക്കും).&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;4). സ്‌മാര്‍ട്ട്‌ ഫ്രണ്ട്‌സ്‌ അഥവാ എസ്‌ എഫ്‌ എന്ന ലൗജിഹാദ്‌ സംഘം എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലെ അംഗങ്ങള്‍ക്ക്‌ പ്രേമബത്തയായി ദിവസം 200 രൂപ നല്‌കും. കൂടാതെ മൊബൈല്‍ ഫോണ്‍, മോട്ടോര്‍ബൈക്ക്‌, ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ എന്നിവയും നല്‌കും. എസ്‌ എഫിനെ സഹായിക്കാന്‍ തസ്‌റാന്‍ മിലിയത്ത്‌ ഷഹീന്‍ ഫോഴ്‌സസ്‌ എന്ന വനിതാ സംഘടനയുമുണ്ട്‌. ലൗജിഹാദ്‌ സംഘം പ്രേമിച്ചിട്ടും വലയില്‍ വീഴാത്തവരെ ഈ വനിതാസംഘം കൈകാര്യം ചെയ്യും. ഇങ്ങനെ കൂട്ടിക്കൊടുപ്പിന്‌ സഹായിക്കുന്ന വനിതകള്‍ക്ക്‌ ലൗബോംബ്‌ എന്നും കോഡ്‌ നാമമുണ്ട്‌. (എന്തൊരു സുഖം. പ്രേമിക്കുകയും ചെയ്യാം, പണവും കിട്ടും. പിന്നെ ഒരു സംശയം. വനിതാസംഘത്തിന്‌ ഫോഴ്‌സസ്‌ എന്നതിന്‌ മാത്രം അറബിപദം കിട്ടാതിരുന്നതെന്തേ? മറ്റൊരു സംശയം. ഒരു സംഘത്തിലെ എല്ലാവര്‍ക്കും ഒരേ കോഡ്‌ നെയിം നല്‌കുമോ? എഴുതിയാല്‍ പോര, ബുദ്ധി വേണം)&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;5). മേല്‍പറഞ്ഞ വിവരങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ്‌. എന്നാല്‍ വിവരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഫയലില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്‌. (അടച്ചുപൂട്ടിയ ഫയലിലെ ഒരു തരിമ്പായിരിക്കും താങ്കള്‍ക്ക്‌ കിട്ടിയത്‌. ബാക്കിയുള്ളത്‌ ഓരോ ലക്കത്തിലും ഖണ്ഡശ നല്‌കുമല്ലോ).&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത്‌ 500ഉം രാജ്യത്താകെ 4000വും മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നുവെന്ന ലേഖകന്റെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്‌. പ്രണയംമൂലവും ഇസ്‌ലാമിനെ പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും ഉള്‍ക്കൊണ്ടും ഇപ്പറഞ്ഞതില്‍ കൂടുതലാളുകള്‍ മതംമാറിയിട്ടുണ്ടാവണം. ലോകമാകെ ഇതാണ്‌ സ്ഥിതി. സപ്‌തംബര്‍ 11ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ശേഷം അമേരിക്കയില്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്‌. അവിടത്തെ ബെസ്റ്റ്‌ സെല്ലറുകളില്‍ ഖുര്‍ആനും മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരിക്കയാണെന്ന കാര്യം ഇന്നൊരു രഹസ്യമല്ല. മതംമാറുന്നവരില്‍ നാലില്‍ മൂന്ന്‌ പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്‌. ഈയിടെ പുറത്തുവന്ന മറ്റൊരു കണക്കില്‍ ലോകജനസംഖ്യയുടെ 23 ശതമാനവും മുസ്‌ലിംകളാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌ പാരമ്പര്യ മുസ്‌ലിംകളില്‍ ജനനനിരക്ക്‌ കൂടുന്നതാണ്‌ ഈ വര്‍ധനയ്‌ക്ക്‌ പ്രധാനകാരണം. മുസ്‌ലിം ജനസംഖ്യയില്‍ പരിവര്‍ത്തിത മുസ്‌ലിംകളുടെ സംഭാവന നന്നേ വിരളമാണെന്ന്‌ കേരള ജനസംഖ്യ അവലോകനം ചെയ്‌താല്‍ പോലും മനസ്സിലാവും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അപ്പോള്‍ പിന്നെ എന്തിന്‌ കോടികള്‍ ചെലവാക്കി മതംമാറ്റത്തിലൂടെ എണ്ണംകൂട്ടണം? ഇപ്പോള്‍ വിവാദമായ മതംമാറ്റകേസില്‍ ആഗസ്‌ത്‌ 21ന്‌ കോടതിയില്‍ ഹാജരാക്കിയ യുവതികള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും യുവാക്കളോടൊപ്പം പോവണമെന്നും കോടതിയില്‍ പറഞ്ഞെങ്കിലും പതിവിന്‌ വിപരീതമായി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിച്ചത്‌ കോടതിയുടെ നിക്ഷ്‌പക്ഷതയില്‍ സംശയമുയര്‍ത്തിയ സംഭവമാണ്‌. മുസ്‌ലിം യുവതികള്‍ കാമുകിമാരായ സമാന കേസുകളില്‍ ഇങ്ങനെയുണ്ടായില്ല എന്നത്‌ നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ജസ്റ്റിസുമാരായ ആര്‍ ബസന്തും എം സി ഹരിറാണിയുമാണ്‌ ഈ ഉത്തരവ്‌ നല്‌കിയതെങ്കില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേരള ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ലൗജിഹാദ്‌ എന്ന ഊഹാപോഹ പ്രസ്ഥാനത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‌കാന്‍ ഡി ജി പിയോടാവശ്യപ്പെട്ടത്‌ മറ്റൊരു കൗതുകമായി. പ്രണയത്തിന്റെ സാമ്പത്തിക സ്രോതസ്സ്‌, അതിന്‌ കള്ളനോട്ട്‌ കടത്ത്‌, മയക്കുമരുന്ന്‌, തീവ്രവാദം എന്നിവയുമായുള്ള ബന്ധം എന്നിവയൊക്കെയാണത്രെ അന്വേഷിക്കേണ്ടത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;സംസ്ഥാനത്തെ സാമൂഹ്യബന്ധങ്ങളെ തീര്‍ത്തും ഏകപക്ഷീയമായി വിലയിരുത്തുന്ന ഈ കോടതി നടപടികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്നുറപ്പാണ്‌. ഹിന്ദുമതത്തിലേക്ക്‌ മാറാനായി സര്‍ക്കാര്‍ അംഗീകാരമുള്ള നാല്‌ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തെ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍, രാംദാസ്‌ മിഷന്‍, അയ്യപ്പ സേവാസംഘം എന്നിവയും 1922 മുതല്‍ കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ആര്യസമാജവും. കോഴിക്കോട്‌ മാത്രം 75000 പേര്‍ ഹിന്ദുക്കളായി എന്നവര്‍ അവകാശപ്പെടുന്നു. മാതാ അമൃതാനന്ദമയിക്ക്‌ കിട്ടുന്ന കോടികള്‍ എവിടെനിന്ന്‌, എത്ര എന്ന്‌ ചോദിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പോലും മടികാണിക്കുന്നു. മതംമാറ്റാന്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്കുള്ളത്ര സ്ഥാപനങ്ങള്‍ മറ്റാര്‍ക്കുമില്ല. അവര്‍ക്കും കിട്ടുന്നു വിദേശപണം. കെ പി യോഹന്നാന്റെ ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക്‌ മാത്രം 1995നും 2008നും ഇടയില്‍ 213.94 ദശലക്ഷം ഡോളര്‍ കിട്ടിയെന്ന്‌ സര്‍ക്കാറിന്റെ മാത്രം കണക്കില്‍ പറയുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;നിര്‍ബന്ധ മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ല. പ്രണയം പോലും മതപരിവര്‍ത്തനത്തിന്‌ കാരണമാക്കുന്നത്‌ ആശാസ്യമല്ല. എന്നുവെച്ച്‌ പ്രണയം നടക്കാതിരിക്കുമോ? കണ്ണും കാതുമില്ലാത്ത പ്രണയം മതംമാറ്റത്തിലും വിവാഹത്തിലും എത്തുക സ്വാഭാവികം. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രണയം മാത്രം തീവ്രവാദത്തിന്റെയും വിദേശഫണ്ടിന്റെയും പുകമറ സൃഷ്‌ടിച്ച്‌ നിരീക്ഷിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;കാമ്പസുകളിലും ഓഫീസുകളിലും ഇപ്പോള്‍ തന്നെ റഹ്മാനും മുഹമ്മദും ബഷീറുമുണ്ടാക്കുന്ന സൗഹൃദം വര്‍ഗീയതയാണ്‌. എന്നാല്‍ രാമനും ബാലനും പ്രകാശും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്‌ ഇത്തരം പരാതികളില്ല. ശുദ്ധ പശുമാര്‍ക്ക്‌ സെക്യുലര്‍ കൂട്ടുകെട്ട്‌. ഇനിയിപ്പോള്‍ പ്രകാശന്‌ ആമിനയെയും റോബര്‍ട്ടിന്‌ സമീറയെയും പ്രേമിക്കാം. തികച്ചും രാജ്യസ്‌നേഹപരമായ പ്രണയം. ബഷീറിന്‌ രാധയെയോ മേരിയെയോ പ്രണയിച്ചുകൂടാ. അത്‌ ആഗോള ഗൂഢാലോചനയുടെ ഫലമായി തീവ്രവാദികള്‍ ഒരുക്കുന്ന ലൗജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഭാഗം. രാജനോടൊപ്പം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഖദീജ പറഞ്ഞാല്‍ കോടതി അവളെ അവനോടൊപ്പം വിടുന്നു. അക്‌ബറിനോടൊപ്പം ജീവിക്കാനാണ്‌ എനിക്കിഷ്‌ടമെന്ന്‌ രേഷ്‌മ പറഞ്ഞാല്‍ അവളെ രക്ഷിതാക്കള്‍ക്കൊപ്പവും വിടുന്നു. ഈ അനീതി പക്ഷേ സഹിച്ചും പൊറുത്തും അധികനാള്‍ വാഴില്ല. നീതിനിഷേധത്തെക്കാള്‍ ഭയാനകമാണ്‌ വിവേചനപരമായ നീതി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;സ്റ്റോപ്പ്‌പ്രസ്സ്‌: 2009 ജൂലൈ 18ന്‌ രാത്രി രണ്ടേമുക്കാലിന്‌ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നിന്ന്‌ മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 18ന്‌ വെളുപ്പിന്‌ നാലരക്കാണ്‌ പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്‌. ഈ സൂപ്പര്‍സോണിക്‌ കാര്‍ വാങ്ങിക്കൊടുത്തത്‌ പോപ്പുലര്‍ഫ്രണ്ടോ ഷഹന്‍ഷയോ? ആരുമല്ല. നമ്മുടെ കലാകൗമുദി റിപ്പോര്‍ട്ടര്‍ മി. മരമണ്ടൂസന്‍ തന്നെ. (കലാകൗമുദി, പേജ്‌ 21, ഒക്‌ടോ. 11)&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;br /&gt;
&lt;hr /&gt;&lt;div style="text-align: center;"&gt;&lt;span style="color: blue;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;/span&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: center;"&gt;&lt;span style="color: blue;"&gt;srfajman@gmail.com&lt;/span&gt;&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-7798431501405448781?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/7798431501405448781/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/10/love-jihad.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/7798431501405448781?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/7798431501405448781?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/10/love-jihad.html" title="ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_xE1VtGi677A/StlYzUApfXI/AAAAAAAACWI/nLI-R4qF9Xg/s72-c/001.jpg" height="72" width="72" /><thr:total>0</thr:total></entry><entry gd:etag="W/&quot;DE4FR34_eip7ImA9WxNWEU8.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-753645438383612936</id><published>2009-10-10T03:51:00.001+05:30</published><updated>2009-10-10T03:51:56.042+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-10T03:51:56.042+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="ചെറിയമുണ്ടം" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>പ്രകാശം പരത്തുന്നവരും ഊതിക്കെടുത്തുന്നവരും</title><content type="html">&lt;div style="text-align: right;"&gt;ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌&amp;nbsp;&amp;nbsp;&amp;nbsp; /&amp;nbsp;&amp;nbsp; &lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;blockquote&gt;&lt;div style="text-align: justify;"&gt;“അവര്‍ അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമാക്കുകതന്നെ ചെയ്യും; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും” (വി.ഖു 61:8). “അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും.” (വി.ഖു 9:32)&lt;br /&gt;
&lt;/div&gt;&lt;/blockquote&gt;&lt;br /&gt;
&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_xE1VtGi677A/Ss-3WOCFiCI/AAAAAAAACVU/_xWGjKmQsXc/s1600-h/candlemagictrick.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img $r="true" border="0" src="http://3.bp.blogspot.com/_xE1VtGi677A/Ss-3WOCFiCI/AAAAAAAACVU/_xWGjKmQsXc/s200/candlemagictrick.jpg" /&gt;&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അല്ലാഹുവിന്റെ പ്രകാശം പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്നതാണ്‌. ജ്വലിക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന്‌ മാത്രമല്ല, ജ്വാലകളുയരാത്ത ഗ്രഹോപഗ്രഹങ്ങളില്‍ നിന്നും പ്രകാശം പ്രസരിക്കുന്നു. വേദഗ്രന്ഥങ്ങളിലൂടെ, പ്രവാചകന്മാരിലൂടെ അല്ലാഹു ലോകര്‍ക്കെത്തിച്ച സത്യസന്മാര്‍ഗവും സദാ പ്രകാശം പ്രസരിപ്പിക്കുന്നതാണ്‌. ദിവ്യദീപ്‌തിക്കെതിരെ മനസ്സ്‌ കൊട്ടിയടച്ചവര്‍ പോലും ചിലപ്പോള്‍ അവിചാരിതമായി സന്മാര്‍ഗത്തിന്റെ ചൈതന്യത്തിലേക്ക്‌ ആകൃഷ്‌ടരായിട്ടുണ്ട്‌. പലതരം ഇരുട്ടുകള്‍ക്കുള്ളില്‍ കുടുങ്ങിയവര്‍ പോലും ദൈവികമാര്‍ഗദര്‍ശനത്താല്‍ പ്രകാശപൂരിതമായ ജീവിതത്തിന്നുടമകളായിത്തീരും. സത്യവേദത്തെപ്പറ്റി അന്തിമപ്രവാചകനോട്‌ അല്ലാഹു പറയുന്നു: &lt;br /&gt;
&lt;/div&gt;&lt;blockquote&gt;“മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌.” (വി.ഖു 14:2)&lt;br /&gt;
&lt;/blockquote&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഇവിടെ ഇരുട്ടുകള്‍ എന്ന്‌ ബഹുവചനമായും വെളിച്ചം എന്ന്‌ ഏകവചനമായും പ്രയോഗിച്ചത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. യഥാര്‍ഥ വെളിച്ചം ഒന്നേയുള്ളൂ. ഏകനായ ലോകരക്ഷിതാവിനെ മാത്രം ദൈവമായി, ആരാധ്യനായി സ്വീകരിക്കുന്ന ആദര്‍ശമാണത്‌. പ്രപഞ്ചത്തെയാകെ പ്രദീപ്‌തമാക്കുന്ന ദിവ്യവെളിച്ചംകൊണ്ട്‌ മനുഷ്യന്‍ സ്വന്തം മനസ്സിനെ പ്രകാശിതമാക്കുന്ന മാര്‍ഗം. അതല്ലാത്ത മര്‍ഗങ്ങളൊക്കെ ഇരുളടഞ്ഞതാണ്‌. ഒന്നായ മൂന്ന്‌, മൂന്നായ ഒന്ന്‌, ഒന്നായ ബഹുത്വം, ബഹുത്വമായ ഏകത്വം എന്നൊക്കെപ്പറയുന്നത്‌ ഇരുട്ടുകളെ വെള്ളപൂശാനുള്ള ശ്രമം മാത്രമാണ്‌. ഏതൊക്കെ ദേവീദേവന്മാരോടും പുണ്യാത്മാക്കളോടും പ്രാര്‍ഥിച്ചാലും അതൊക്കെ സാക്ഷാല്‍ ലോകരക്ഷിതാവിനോടുള്ള പ്രാര്‍ഥന തന്നെയാണെന്ന വാദം വെളിച്ചത്തിലേക്ക്‌ തിരിയുന്ന മനുഷ്യരെ കൂരിരുട്ടിലേക്ക്‌ തന്നെ തള്ളാനുള്ള കുതന്ത്രമാണ്‌.&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനുള്ള ശ്രമം സത്യനിഷേധികള്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മുസ്‌ലിംകളോട്‌ യുദ്ധം പ്രഖ്യാപിച്ച ശത്രുക്കള്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ കപടന്മാരും ഗുണകാംക്ഷിവേഷക്കാരുമെല്ലാം സാക്ഷാല്‍ സത്യത്തിന്റെ പ്രകാശം ഊതിക്കെടുത്താന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്‌. മദീനയില്‍ ദൈവികവെളിച്ചം തെളിഞ്ഞുനിന്നപ്പോള്‍ തന്നെ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ നേതൃത്വത്തിലുള്ള കപടന്മാര്‍ അത്‌ ഊതിക്കെടുത്തുവാന്‍ കിണഞ്ഞുശ്രമിച്ചിട്ടുണ്ട്‌. തങ്ങളാണ്‌ പ്രതാപികളെന്നും വിശ്വാസികള്‍ നിസ്സാരന്മാരാണെന്നും സമര്‍ഥിച്ചുകൊണ്ട്‌ ഇരുട്ടിന്റെ വഴിയിലേക്ക്‌ ആളെക്കൂട്ടാനായിരുന്നു അവരുടെ ശ്രമം. പിന്നെ വ്യാജപ്രവാചകന്‍ മുസൈലിമ രംഗത്തുവന്നു. പതിനായിരങ്ങളെ അണിനിരത്തിയ ആ ദുഷ്‌ടന്‍ ഇസ്‌ലാമിന്റെ വെളിച്ചം എന്നെന്നേക്കുമായി ഊതിക്കെടുത്താമെന്ന വ്യാമോഹത്തിലായിരുന്നു. രണ്ടാം ഖലീഫ ഉമറി(റ)നെയും മൂന്നാം ഖലീഫ ഉസ്‌മാനെ(റ)യും വധിക്കുകയും പ്രവാചകശിഷ്യന്മാരെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നയിക്കുകയും ചെയ്‌ത കുതന്ത്രക്കാരും കൊതിച്ചത്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്നായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;കഴിഞ്ഞ പതിനാല്‌ നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം സമൂഹത്തിനുള്ളിലും പുറത്തുമുള്ള ഇരുട്ടിന്റെ ശക്തികള്‍ സത്യസന്മാര്‍ഗത്തിന്റെ പ്രകാശം ഊതിക്കെടുത്തിക്കളയാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്‌. ഗ്രീക്ക്‌ ദര്‍ശനത്തിന്റെ മൂശയില്‍ ഇസ്‌ലാമിനെ വാര്‍ത്തെടുത്താലേ അതിന്റെ ഭാവി ശോഭനമാകൂ എന്നായിരുന്നു ഗുണകാംക്ഷികളായി ചമഞ്ഞ ചിലരുടെ പ്രചാരണം. തീവ്രഭക്തിയുടെയും അദദ്വൈതത്തിന്റെയും വഴിയിലൂടെ മാത്രമേ ആത്മസാക്ഷാത്‌കാരം സാധ്യമാകൂ എന്നായിരുന്നു സ്വൂഫികളുടെ ഉപദേശം. യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും മറ്റും താല്‍പര്യങ്ങള്‍ക്കൊത്ത്‌ ഇസ്‌ലാമിക പ്രമാണങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും പലകാലങ്ങളില്‍ നടന്നിട്ടുണ്ട്‌. ക്രൈസ്‌തവര്‍, യഹൂദര്‍, പാഴ്‌സികള്‍, ഹിന്ദുത്വവാദികള്‍, സര്‍വമതസത്യവാദികള്‍ എന്നിങ്ങനെ പല തല്‍പരകക്ഷികള്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്‌. അത്തരം ശ്രമങ്ങള്‍ പലപ്പോഴും യുവാക്കളെയും അഭ്യസ്‌തവിദ്യരെയും രാഷ്‌ട്രീയ ഭരണരംഗങ്ങളിലെ ഉന്നതരെയും സ്വാധീനിച്ചിട്ടുമുണ്ട്‌. മുസ്‌ലിം സമൂഹത്തില്‍ നിന്നുതന്നെ കുറേപേര്‍ ഇസ്‌ലാമില്‍ മായം ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍ ആകൃഷ്‌ടരായിട്ടുണ്ട്‌. തൗഹീദ്‌ ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഒരു മുസ്‌ലിം നാമധാരി ഇയ്യിടെ ലേഖനമെഴുതുകയുണ്ടായി.&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;സത്യപ്രകാശം ലോകത്ത്‌ തികഞ്ഞ ശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നത്‌ തടയാന്‍ നിരന്തര ശ്രമങ്ങളുണ്ടായിട്ടും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള അവക്രമായ ആദര്‍ശം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്‌തു. സാക്ഷാല്‍ ഇസ്‌ലാമല്ലാത്ത യാതൊന്നും ദീനായി അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കില്ല എന്ന യാഥാര്‍ഥ്യം (വി.ഖു 3:85) തിരിച്ചറിഞ്ഞ സത്യപ്രബോധകരാണ്‌ എക്കാലത്തും അല്ലാഹുവിന്റെ പ്രകാശം പൂര്‍ണതയോടെ നിലനിര്‍ത്തുന്നതിനുവേണ്ടി സേവനമനുഷ്‌ഠിച്ചത്‌. മറ്റു സമൂഹങ്ങളിലെ പലതരം ചിന്താഗതിക്കാരും മുസ്‌ലിം സമൂഹത്തിലെതന്നെ വ്യതിചലിച്ച വിഭാഗങ്ങളും ഇസ്‌ലാമിന്റെ സാക്ഷാല്‍ വെളിച്ചം കെടുത്തിക്കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അസത്യവുമായി ഒട്ടും രാജിയാകാതെ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലി(സ)ല്‍ നിന്ന്‌ സ്ഥിരപ്പെട്ട ചര്യയും പ്രമാണമാക്കി ദീന്‍ പഠിപ്പിക്കുന്നവരുടെ സേവനം അതുല്യമത്രെ.&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;ഓരോ കാലഘട്ടത്തിലും ആനുകാലിക ചിന്താഗതികളുടെയും പ്രവണതകളുടെയും പേരില്‍ ഇസ്‌ലാമിന്റെ കാലിക പ്രസക്തി തള്ളിപ്പറയാന്‍ മുസ്‌ലിംകളില്‍ തന്നെ പലരും ധൃഷ്‌ടരായിട്ടുണ്ട്‌. തങ്ങള്‍ കാലത്തിനും ലോകത്തിനുമൊപ്പമാണ്‌ നില്‍ക്കുന്നതെന്നും മറ്റുള്ളവര്‍ കാലഹരണപ്പെട്ട ആശയങ്ങള്‍ മുറുകെപ്പിടിച്ച്‌ ജീര്‍ണതയിലേക്ക്‌ നീങ്ങുകയാണെന്നുമാണ്‌ അവര്‍ പുതുതലമുറകളോട്‌ പറഞ്ഞത്‌. മുഹമ്മദ്‌ നബി പണ്ട്‌ പ്രബോധനം ചെയ്‌ത അതേ രൂപത്തില്‍ ഇക്കാലത്ത്‌ ഈ ലോകത്തോട്‌ ഇസ്‌ലാമിനെ സംബന്ധിച്ച്‌ സംസാരിച്ചാല്‍ അത്‌ വിലപ്പോവില്ല എന്ന്‌ ചില ബുദ്ധിജീവികള്‍ക്ക്‌ തോന്നുകയുണ്ടായി. ചിലര്‍ വിമര്‍ശകരായി. ചിലര്‍ ക്ഷമാപണസ്വരക്കാരായി. അഥവാ കാലാനുസൃത വായനയുടെ വക്താക്കളായി മാറി. പലരും വ്യതിയാനത്തിന്റെയും പിന്മാറ്റത്തിന്റെയും നിലപാടിലേക്ക്‌ നീങ്ങിയപ്പോഴും ഇളക്കമില്ലാതെ സത്യദീനില്‍ ഉറച്ചുനിന്ന്‌ പ്രകാശം പരത്തിക്കൊണ്ടിരുന്നവരാണ്‌ സാക്ഷാല്‍ ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വം തെളിയിച്ചത്‌. അല്ലാഹുവിന്റെ അനുഗൃഹീത ദാസന്മാര്‍ എക്കാലത്തും ഈ ദൗത്യം നിര്‍വഹിച്ചുപോന്നിട്ടുണ്ട്‌. അവരെ സംബന്ധിച്ച്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു:&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;blockquote&gt;&lt;div style="text-align: justify;"&gt;“സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്‌ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരും. അവര്‍ വിശ്വാസികളോട്‌ വിനയം കാണിക്കുന്നവരും സത്യനിഷേധികളോട്‌ പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത്‌ അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (വി.ഖു 5:54)&lt;br /&gt;
&lt;/div&gt;&lt;/blockquote&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;ഖുര്‍ആനിലുള്ളത്‌ അതേപടി ജനങ്ങളോട്‌ പറഞ്ഞാല്‍ അവര്‍ ആക്ഷേപിക്കുകയോ അപഹസിക്കുകയോ ചെയ്യുമെന്ന ഭയത്താല്‍ കാലത്തിനിണങ്ങുന്നതോ ജനങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെടുന്നതോ ആയ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെക്കുക എന്ന നയം സ്വീകരിച്ചവര്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പിന്നിട്ടതോടെ അത്തരം വ്യാഖ്യാനങ്ങളില്‍ മിക്കതും കാലഹരണപ്പെടുകയും ഖുര്‍ആന്‍ ഒളിമങ്ങാതെ നിലനില്‍ക്കുകയുമാണ്‌ ചെയ്‌തത്‌. പ്രബലമായ ഹദീസുകളുടെ കാര്യവും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ്‌ ഇസ്‌ലാമിനെക്കുറിച്ച വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശങ്കാകുലരാവുകയും വിമര്‍ശകരെയും സമാനമനസ്‌കരെയും തൃപ്‌തിപ്പെടുത്താന്‍ പര്യാപ്‌തമാകുമെന്ന്‌ തോന്നുന്ന ഒഴികഴിവുകള്‍ തേടുകയും ചെയ്യുന്നത്‌. അല്ലാഹു ഇഷ്‌ടപ്പെടുമെങ്കില്‍ മറ്റാര്‍ക്കെല്ലാം അനിഷ്‌ടമുണ്ടായാലും പ്രശ്‌നമില്ല എന്ന ധീരമായ നിലപാട്‌ സ്വീകരിക്കുന്നവര്‍ക്ക്‌ മാത്രമേ ദിവ്യപ്രകാശം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരെ ഫലപ്രദമായി നേരിടാന്‍ കഴിയൂ.&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;hr /&gt;&lt;div style="text-align: center;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;
&lt;/div&gt;&lt;div style="text-align: center;"&gt;srfajman@gmail.com&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-753645438383612936?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/753645438383612936/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/10/prakasham-parathunnavarum.html#comment-form" title="2 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/753645438383612936?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/753645438383612936?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/10/prakasham-parathunnavarum.html" title="പ്രകാശം പരത്തുന്നവരും ഊതിക്കെടുത്തുന്നവരും" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://3.bp.blogspot.com/_xE1VtGi677A/Ss-3WOCFiCI/AAAAAAAACVU/_xWGjKmQsXc/s72-c/candlemagictrick.jpg" height="72" width="72" /><thr:total>2</thr:total></entry><entry gd:etag="W/&quot;D0AFSHc8eCp7ImA9WxNWEU8.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-2830756037698933783</id><published>2009-10-10T03:22:00.002+05:30</published><updated>2009-10-10T03:31:59.970+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-10T03:31:59.970+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="വക്കം മൌലവി" /><category scheme="http://www.blogger.com/atom/ns#" term="സ്വദേശാഭിമാനി" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും</title><content type="html">&lt;div style="text-align: right;"&gt;ഡോ. എന്‍ എ കരീം&amp;nbsp;&amp;nbsp; / &lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img $r="true" border="0" src="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s200/shabab.jpg" /&gt;&lt;br /&gt;
&lt;/div&gt;&lt;span style="background-color: blue; color: white; font-size: large;"&gt;&lt;strong&gt;കഴിഞ്ഞ&lt;/strong&gt;&lt;/span&gt; നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ്‌ പരിഷ്‌കരണത്തിന്റെ ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്‌. മറ്റു മതങ്ങളിലും പിന്നീട്‌ ആ ത്വര വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു ഉള്ളടക്കമുണ്ടായിരുന്നില്ല.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഈ കാലഘട്ടത്തിലാണ്‌ വക്കം മൗലവി 1905ല്‍ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌. നല്ല തയ്യാറെടുപ്പോടെയാണ്‌ അദ്ദേഹം സ്വദേശാഭിമാനി ആരംഭിച്ചത്‌. ഇംഗ്ലണ്ടില്‍ നിന്ന്‌ അന്ന്‌ കിട്ടാവുന്ന ഒരു ആധുനിക മോഡല്‍ അച്ചടിയന്ത്രം ഇറക്കുമതി ചെയ്‌തു. ഒരു ബ്രിട്ടീഷ്‌ വ്യാപാര കേന്ദ്രമായ അഞ്ചുതെങ്ങില്‍ നിന്നാണ്‌ പത്രം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്‌. രാഷ്‌ട്രീയമായി തന്ത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ബ്രിട്ടീഷ്‌ പത്രത്തിന്‍ കീഴിലുള്ള അഞ്ചുതെങ്ങ്‌ തെരഞ്ഞെടുത്തത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;തന്റെ പത്രത്തിനു അദ്ദേഹം തെരഞ്ഞെടുത്ത പേര്‌ തന്നെ ശ്രദ്ധേയമായിരുന്നു. അന്ന്‌ കേരളത്തിലെ പത്ര പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ കേരളമിത്രം, കേരള വിപഞ്ചിക, മലയാള രാജ്യം, മലയാള മനോരമ എന്നെല്ലാമായിരുന്നു. രാഷ്‌ട്രീയ നിരപേക്ഷമായ അത്തരം പതിവുപേരുകള്‍ക്കു പകരം സ്വദേശാഭിമാനി എന്ന പേര്‌ തെരഞ്ഞെടുത്തതിന്റെ പിന്നീല്‍ രാഷ്‌ട്രീയമായ ഒരു വെല്ലുവിളി തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ നാട്ടുരാജ്യങ്ങളിലെ കേവലം പ്രജകള്‍ക്കു സ്വദേശാഭിമാനവും സ്വരാജ്യസ്‌നേഹവും എല്ലാം വിലക്കപ്പെട്ട വികാരങ്ങളായിരുന്നു. ഇരട്ട പാരതന്ത്ര്യമാണ്‌ അവര്‍ പേറിയിരുന്നത്‌. ബ്രിട്ടീഷ്‌ അധീശശക്തിയുടെയും നാട്ടുരാജ്യത്തിലെ ഫ്യൂഡല്‍ സ്വേച്ഛാധിപത്യത്തിന്റെയും നുകങ്ങള്‍ കഴുത്തില്‍ ഒരേസമയം ഉണ്ടായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഇങ്ങനെയുള്ള തിരുവിതാംകൂറിലെ അന്നത്തെ സാഹചര്യത്തിലാണ്‌ വക്കം മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സ്വദേശാഭിമാനി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്‌. മധ്യ പൗരസ്‌ത്യ ദേശത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെപ്പറ്റി അവിടെ നിന്നുവന്നിരുന്ന പത്രമാസികകളിലും പുസ്‌തകങ്ങളിലും കൂടി നല്ല അറിവു സമ്പാദിച്ചിരുന്ന അദ്ദേഹത്തില്‍ വളര്‍ന്നുവന്ന വീക്ഷണത്തിന്റെയും അദ്ദേഹം രൂപപ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയുടെയും വ്യക്തമായ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിനു ഗണ്യമായ മൂലധനനിക്ഷേപം നടത്തിയത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അന്നത്തെ മുസ്‌ലിംലോകത്തിന്റെ സ്ഥിതിയും ഏറെക്കുറെ ഇതിനു സമാനമായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ അധിനിവേശത്തിനു കീഴില്‍ അവരുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മാത്രമായി വാഴിച്ചു നിലനിര്‍ത്തിയിരുന്ന ഫ്യൂഡല്‍ ഭരണാധികാരികളുടെ കീഴില്‍ അവരും ഇരട്ട അടിമത്തം അനുഭവിക്കുകയായിരുന്നു. അതുകൊണ്ടു അവിടത്തെപ്പോലെ ഇവിടെയും ഈ രണ്ടു സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഒരു ദ്വിമുഖ സമരമാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം കണ്ടു. രാഷ്‌ട്രീയ സ്വേച്ഛാധിപത്യത്തിന്‍ കാഴില്‍ അര്‍ഥപൂര്‍ണമായ സാമൂഹ്യപരിവര്‍ത്തനം സാധ്യമല്ലെന്നു അദ്ദേഹം മനസ്സിലാക്കി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;പത്രത്തിന്റെ പ്രഥമ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുഖക്കുറിപ്പിലെ, പത്രത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച വാക്യങ്ങളില്‍ നിന്ന്‌ അത്‌ വ്യക്തമാകുന്നതാണ്‌. പൊതുജന നന്മയെ ലാക്കാക്കിയാണ്‌ സ്വദേശാഭിമാനി ആരംഭിക്കുന്നതെന്നും ജനക്ഷേമത്തെ സംബന്ധിക്കുന്ന ഒരു സത്യവും മറച്ചുവെക്കുന്നതല്ലെന്നും അതുകൊണ്ടു വരാവുന്ന എല്ലാ ഭവിഷ്യത്തുകളെയും നിശ്ചയമായും നേരിടുക തന്നെ ചെയ്യുമെന്നുമുള്ള അസന്നിഗ്‌ധമായ പ്രസ്‌താവന അന്നത്തെ പത്രപ്രവര്‍ത്തനാന്തരീക്ഷത്തില്‍ തികച്ചും അസാധാരണമായിരുന്നു. വരാന്‍പോകുന്ന വിപത്തിനെപ്പറ്റി മൗലവിക്കു ഒരു നിശ്ചയം ഉണ്ടായിരുന്നതുപോലെ തോന്നും ഇപ്പോള്‍ ആ വാചകങ്ങള്‍ വായിച്ചാല്‍. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു ഗോവിന്ദപ്പിള്ളയായിരുന്നു സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴില്‍ സ്വദേശാഭിമാനി പത്രം തന്റെ സങ്കല്‌പങ്ങള്‍ക്കനുസരിച്ചല്ല മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കിയ മൗലവി മറ്റൊരു പ്രഗത്ഭനായ പത്രാധിപരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൗലവിയാകട്ടെ, അതിനകം തന്റെ സമുദായപരിഷ്‌കരണ സംരംഭങ്ങളില്‍ ആമഗ്നനായി കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ സ്വദേശാഭിമാനിയുടെ കാര്യങ്ങളില്‍ വേണ്ടത്രെ ശ്രദ്ധചെലുത്താന്‍ കഴിഞ്ഞിരുന്നതുമില്ല. സാമുദായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ക്ലേശകരമാണെന്നു അദ്ദേഹത്തിനു ക്രമേണ മനസ്സിലായി. സമുദായത്തിലെ യാഥാസ്ഥിതികരുടെ സംഘടിതമായ എതിര്‍പ്പ്‌ അത്രയധികം ശക്തമായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഈ സന്ദര്‍ഭത്തിലാണ്‌ തന്റെ സ്വന്തം അമ്മാവന്റേതടക്കമുള്ള രണ്ടു പത്രങ്ങളില്‍ നിന്നു അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട്‌ ഭഗ്നാശയനായി തിരുവനന്തപുരത്ത്‌ താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയും ബി എ ബിരുദധാരിയുമായ രാമകൃഷ്‌ണപ്പിള്ളയെപ്പറ്റി മൗലവി അറിയാനിടയായത്‌. താമസിയാതെ മൗലവി അദ്ദേഹത്തെ ചെന്നുകണ്ട്‌ തന്റെ സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കണമെന്നഭ്യര്‍ഥിച്ചു. രാമകൃഷ്‌ണപിള്ള ആദ്യം അല്‌പം സംശയാലുവായിരുന്നു. തന്റെ മുന്‍കാല അനുഭവമായിരിക്കുമോ ഇവിടെയും എന്ന സംശയമാണ്‌ ആദ്യം അദ്ദേഹത്തിനുണ്ടായിരുന്നത്‌. ഏതായാലും പരീക്ഷിച്ചു നോക്കാമെന്നു കരുതി അദ്ദേഹം പത്രാധിപരാകാന്‍ സമ്മതിച്ചു. മൗലവി അന്ന്‌ ഉറപ്പുനല്‌കിയ പത്രാധിപസ്വാതന്ത്ര്യം അവസാന നിമിഷം വരെ രാമകൃഷ്‌ണപ്പിള്ളക്കുണ്ടായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;പത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യം വക്കത്തേക്കും പിന്നീട്‌ പത്രാധിപരുടെ സൗകര്യം പരിഗണിച്ച്‌ തിരുവനന്തപുരത്തേക്കും മാറ്റി. രാമകൃഷ്‌ണപ്പിള്ള അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ രാജഗോപാലാചാരിയുടെ ഭരണത്തില്‍ നടമാടിയിരുന്ന അനീതിയെയും അഴിമതികളെയും സ്വജന പക്ഷപാതത്തെയും വിമര്‍ശിച്ചുകൊണ്ട്‌ മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അന്നത്തെ ശക്തമായ ഫ്യൂഡല്‍ ഭരണമേധാവിത്വത്തിനു സഹിക്കാന്‍ കഴിയുന്നതിലും നിശിതമായ രീതിയിലാണ്‌ രാമകൃഷ്‌ണപ്പിള്ള അനീതിയെ വിമര്‍ശിച്ചിരുന്നത്‌. ഭരണകൂടത്തിന്റെ ദൂതന്മാര്‍ വക്കത്തേക്കോടി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. മൗലവി തന്റെ പത്രാധിപര്‍ക്കു പൂര്‍ണ പിന്തുണ നല്‌കി ഉറച്ചുനിന്നു. വലിയ ഭവിഷ്യത്ത്‌ അനിവാര്യമാണെന്നു അറിഞ്ഞുകൊണ്ടു തന്നെയാണ്‌ തികഞ്ഞ ത്യാഗസന്നദ്ധതയോടു കൂടി മൗലവി തന്റെ ധീരമായ നിലപാട്‌ സ്വീകരിച്ചത്‌. ജനങ്ങളും പത്രഉടമയും പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു. പത്രം നിരോധിച്ചു. പ്രസ്സ്‌ കണ്ടുകെട്ടി. പത്രാധിപര്‍ രാമകൃഷ്‌ണപ്പിള്ളയെ താന്‍ ജനിച്ചുവളര്‍ന്ന തിരുവിതാംകൂറിന്റെ മണ്ണില്‍ നിന്ന്‌ നാടുകടത്തുകയും ചെയ്‌തു. അതിന്റെ നൂറാംവാര്‍ഷികമാണ്‌ ഇപ്പോള്‍ സംസ്ഥാനവ്യാപകമായി ആചരിക്കപ്പെടന്നത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ഈ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടകരായ സംസ്ഥാന ഗവണ്‍മെന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂണിയനും വക്കം മൗലവി ഫൗണ്ടേഷനും വിഭാവനംചെയ്‌തിട്ടുള്ളത്‌. സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍, രാമകൃഷ്‌ണപ്പിള്ളയുടെ എന്റെ നാടുകടത്തല്‍ എന്നീ പുസ്‌തകങ്ങള്‍ തിരുവനന്തപുരത്തെ ഉദ്‌ഘാടനച്ചടങ്ങില്‍ വെച്ചുതന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. തിരുവനന്തപുരം ഏജീസ്‌ ഓഫീസ്‌ വളപ്പില്‍ സ്ഥാപിച്ചിരുന്ന സ്വദേശാഭിമാനിയുടെ അര്‍ധകായ പ്രതിമ പാളയം രക്തസാക്ഷി മണ്ഡപത്തിന്നടുത്തു പുനസ്ഥാപിക്കുന്നതോടൊപ്പം മൗലവിയുടെ ഓര്‍മയ്‌ക്കായി ഒരു സ്‌മാരകഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഈ ശതാബ്‌ദി ആഘോഷാവസരം ഇന്നത്തെ മിഥ്യയായ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും മൗലവിയും രാമകൃഷ്‌ണപ്പിള്ളയുമായി നിലനിന്നിരുന്ന സുദൃഢവും ആദര്‍ശഐക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ബന്ധത്തിന്റെ മൗലികമായ അടിത്തറയെക്കുറിച്ചും അവരിരുവരുടെയും സാമൂഹ്യ, രാഷ്‌ട്രീയ വീക്ഷണങ്ങളെക്കുറിച്ചും പുനര്‍ചിന്തയ്‌ക്കു അവസരമൊരുക്കുന്നതാണ്‌. മൗലവിയുടെയും രാമകൃഷ്‌ണപ്പിള്ളയുടെയും രാഷ്‌ട്രീയ വീക്ഷണങ്ങള്‍ക്ക്‌ ചില വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും മൗലികമായി അവ ഒന്നു തന്നെയായിരുന്നുവെന്ന വസ്‌തുതയാണ്‌ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനചരിത്രം വെളിപ്പെടുത്തുന്നത്‌. എങ്കിലും സാമൂഹ്യ വീക്ഷണങ്ങളില്‍ അവരിരുവരും ഭിന്നമായ നിലപാടുകളാണ്‌ പുലര്‍ത്തിയിരുന്നതെന്നു കാണാം. ഏതായാലും സ്വദേശാഭിമാനികളും രാജ്യസ്‌നേഹികളുമായ ഈ രണ്ടു പ്രഗത്ഭമതികളുടെ പത്രപ്രവര്‍ത്തനരംഗത്തെ അപൂര്‍വസംഗമം കേരള പത്രപ്രവര്‍ത്തന രംഗത്തു നൂറ്റാണ്ടുശേഷവും പുളകോദ്‌മകാരിയായ ഒരു വിരേതിഹാസം സൃഷ്‌ടിക്കുകയുണ്ടായി. &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഇരുവരും അവരുടെ കാലത്തിനു മുമ്പേ നടന്നവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടതായും വന്നു. എങ്കിലും അവര്‍ പിന്‍തലമുറകളുടെ വഴികാട്ടികളായിത്തീര്‍ന്നു. യൂറോപ്പിന്റെ ചരിത്രത്തില്‍ നിന്നു വ്യത്യസ്‌തമായി കേരളത്തില്‍ നവീകരണ പ്രസ്ഥാനമാണ്‌ ആദ്യമായി നടന്നത്‌. അതിനു ശേഷമാണ്‌ നവോത്ഥാനമുണ്ടാകുന്നത്‌. സഹസ്രാബ്‌ദങ്ങളായി ഉണങ്ങി വരണ്ടു കട്ടിപിടിച്ചു കിടന്നിരുന്ന കേരളത്തിന്റെ സാമൂഹ്യ മണ്ണ്‌ ഉഴുതുമറിച്ചതു ശ്രീനാരായണ ഗുരു, വി ടി ഭട്ടതിരിപ്പാട്‌, വക്കം മൗലവി, അയ്യങ്കാളി എന്നിവരുടെ ഒരു നീണ്ട നിര സമദായ പരിഷ്‌കര്‍ത്താക്കളാണ്‌. ആ മണ്ണിലാണ്‌ പിന്നീട്‌ രാഷട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ വിത്തുവീണത്‌. അതുകൊണ്ടു തന്നെ അതിവേഗം കിളിര്‍ക്കുകയും തഴച്ചുവളരുകയും ചെയ്‌തു. അതിന്റെ രണ്ടിന്റെയും ആദ്യ ബീജാവാപകരായിരുന്നു വക്കം മൗലവിയും രാമകൃഷ്‌ണപ്പിള്ളയും എന്നു നിസ്സംശയം പറയാം.&lt;br /&gt;
&lt;/div&gt;&lt;br /&gt;
-----------&lt;br /&gt;
&lt;div style="text-align: right;"&gt;&lt;a href="http://srfajman.blogspot.com/2009/10/vakkom-moulavi001.html"&gt;വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ&lt;/a&gt;&amp;nbsp; &lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: right;"&gt;&lt;a href="http://srfajman.blogspot.com/2009/10/vakkom-moulavi002.html"&gt;അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി &lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;
srfajman@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-2830756037698933783?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/2830756037698933783/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi003.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/2830756037698933783?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/2830756037698933783?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi003.html" title="സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s72-c/shabab.jpg" height="72" width="72" /><thr:total>0</thr:total></entry><entry gd:etag="W/&quot;DkENQXkyfCp7ImA9WxNWEU8.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-334448462370108082</id><published>2009-10-10T03:11:00.002+05:30</published><updated>2009-10-10T03:14:50.794+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-10T03:14:50.794+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="വക്കം മൌലവി" /><category scheme="http://www.blogger.com/atom/ns#" term="സ്വദേശാഭിമാനി" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി</title><content type="html">&lt;div style="text-align: right;"&gt;കെ ഗോമതി അമ്മ&amp;nbsp;&amp;nbsp; / &lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img $r="true" border="0" src="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s200/shabab.jpg" /&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="background-color: blue; color: white; font-size: large;"&gt;&lt;strong&gt;സ്വദേശാഭിമാനി&lt;/strong&gt;&lt;/span&gt; രാമകൃഷ്‌ണപിള്ളയുടെ ജന്മശതാബ്‌ദി കേരളത്തില്‍ അദ്ദേഹത്തിന്റെ ജനന-മരണ-പ്രവര്‍ത്തന രംഗങ്ങളിലെല്ലാം സംഘടിപ്പിച്ച്‌ ആഘോഷിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍ ആ വ്യക്തിയോടൊപ്പം തന്നെ സവിശേഷം സ്‌മരിച്ചാദരിക്കേണ്ടതുണ്ട്‌, മറ്റൊരു വ്യക്തിയെ -വക്കം മൗലവി സാഹിബിനെ. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ അനശ്വര യശസ്സ്‌ നേടിക്കൊടുത്ത സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സ്ഥാപകനും ആയിരുന്ന മൗലവിയെ മുമ്പേ സ്‌മരിച്ചിട്ടേ പത്രാധിപരെ സ്‌മരിക്കാവു എന്നുകൂടി പറയട്ടെ. രാമകൃഷ്‌ണപിള്ള മൂന്നുനാല്‌ പത്രങ്ങളുടെ ആധിപത്യം മുറയ്‌ക്ക്‌ ഉപേക്ഷിക്കാനിടയായി- പത്രമുടമകള്‍ പത്രാധിപരുടെ സ്വാതന്ത്ര്യം തടഞ്ഞതായിരുന്നു കാരണം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;പത്രാധിപരും പത്രമുടമയും തമ്മില്‍ ആദര്‍ശങ്ങളിലും നയങ്ങളിലും നടത്തിപ്പിലും ആരോഗ്യപരമായ പൊരുത്തവും പ്രായോഗികമായ ബന്ധവും ഉണ്ടാവേണ്ടത്‌ പരമാവശ്യമാണ്‌. അങ്ങനെയൊരു ബന്ധമാകട്ടെ, അപൂര്‍വമായ ഒരു ഭാഗ്യസിദ്ധിയാണുതാനും. സ്വദേശാഭിമാനി പത്രാധിപര്‍ക്കും ഉടമയ്‌ക്കും തമ്മില്‍ അഭേദ്യമായ, അനിതരസാധാരണമായ സൗഹാര്‍ദ്ദവും സൗഭ്രാത്രവും ആണുണ്ടായിരുന്നത്‌. ആദ്യാവസാനം പത്രമുടമയ്‌ക്ക്‌ ലാഭേച്ഛയേയില്ലായിരുന്നു; പത്രപ്രവര്‍ത്തനം ഒരു വ്യവസായമായി കരുതീട്ടേയില്ലായിരുന്നു. പത്രം നന്നായി നടക്കണം. കൃത്യമായി നടക്കണം, നല്ല കാര്യങ്ങള്‍ പ്രകാശിപ്പിക്കണം, പൊതുജനവിഹിതം അനുവര്‍ത്തിക്കണം, സമുദായനന്മയ്‌ക്ക്‌ മാര്‍ഗനിര്‍ദേശം ചെയ്യണം, സത്യധര്‍മങ്ങളും നീതിയും നിലനിര്‍ത്തുമാറ്‌ അനുശാസിക്കണം -ഈ മഹദാദര്‍ശങ്ങളായിരുന്നു മൗലവിയുടെ ലക്ഷ്യം. രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ വേണ്ട പശ്ചാത്തലം അതിലടങ്ങി, അതിലൊതുങ്ങി. പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധത്തിലും പത്രമുടമ കൈകടത്തിയില്ല. മുടങ്ങാതെ പത്രമിറങ്ങാന്‍ നിര്‍ലോഭം പണവുമിറക്കി വന്നു. പത്രപംക്തികളില്‍ നാട്ടില്‍ അന്ന്‌ നടമാടിയിരുന്ന അഴിമതികളുടെ ചുരുള്‍ വിടരുംതോറും ഉദ്യോഗസ്ഥവൃന്ദവും കൊട്ടാരസേവകരും ദിവാനും അപമാനിതരായി, പൊതുജന നിന്ദയ്‌ക്ക്‌ പാത്രമായി; അവര്‍ അരിശംപൂണ്ടു. പത്രത്തിന്റെ നേര്‍ക്കും പത്രാധിപരുടെ നേര്‍ക്കും പത്രമുടമയുടെ നേര്‍ക്കും ഭീഷണികളുയര്‍ന്നു; താക്കീതുകള്‍ നിരന്നു; ശിക്ഷാനടപടികള്‍ രൂപംകൊണ്ടു. രണ്ടാള്‍ക്കും ജീവാപായം തലയ്‌ക്കുമീതെ. ഇത്രയും അപകടനിലയിലെത്തിയപ്പോള്‍ മൗലവിക്ക്‌ വേണമെങ്കില്‍ പത്രാധിപരെ ഉപദേശിക്കാമായിരുന്നു, നിയന്ത്രിക്കാമായിരുന്നു, താക്കീത്‌ ചെയ്യാമായിരുന്നു; അനുസരിച്ചില്ലെങ്കില്‍ തള്ളിക്കളയാമായിരുന്നു. അതൊന്നുമല്ല നടന്നത്‌. മൗലവി അദമ്യനായി, അചഞ്ചലനായി, അക്ഷോഭ്യനായി നിലകൊണ്ടു. പത്രാധിപരുടെ തൂലികയുടെ ധാര്‍മികരോഷത്തില്‍, സത്യസന്ധതയില്‍, നീതിനിഷ്‌ഠയില്‍ തികഞ്ഞ അഭിമാനം, നിറഞ്ഞ തൃപ്‌തി, ഉറച്ച പിന്‍ബലം -അതായിരുന്നു ആ പത്രമുടമയുടെ പ്രതികരണം. ഇത്ര ആത്മൈക്യം ആ യുഗം പത്രപ്രവര്‍ത്തനരംഗത്ത്‌ കണ്ടിട്ടില്ല; ഇന്നത്തെ യുഗവും കണ്ടിട്ടില്ല. ഉദാഹരണങ്ങള്‍ പൊതുജനങ്ങള്‍ക്കറിയാവുന്നതാണല്ലോ. ധനം, മാനം, പദവി, സ്വാധീനം, അധികാരം, അംഗീകാരം- ഇവ ആശിക്കാത്ത പത്രമുടമകള്‍ ഉണ്ടോ? ഒരു പത്രപ്രവര്‍ത്തകന്‌ ഇത്രമാത്രം സ്വച്ഛന്ദവിഹാരം അനുവദിച്ച പത്രമുടമകള്‍ വിരലിലെണ്ണാനും കൂടി കാണുമോ?&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;രാമകൃഷ്‌ണപിള്ളയ്‌ക്ക്‌ താങ്ങും തണലുമേകി, ഏതൊരു ധര്‍മ നിര്‍വഹണത്തിന്നായി ആ ജന്മം എടുത്തുവോ അത്‌ തികച്ചും നിറവേറ്റാന്‍ വേണ്ട സാഹചര്യവും സന്ദര്‍ഭവും നല്‍കി, സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേരില്‍തന്നെ പില്‍ക്കാലത്ത്‌ പത്രാധിപര്‍ അറിയപ്പെടാനും, ഇടയാക്കിയ കന്നി 10-ാനുലെ ചരിത്രസംഭവത്തെക്കുറിച്ച്‌ പഠിക്കാനുദ്ദേശിക്കുന്നവര്‍ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം മൗലവി മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ സാഹിബിന്റെ ചരിത്രപരമായ നിലപാട്‌ അനുസ്‌മരിച്ചേ തീരൂ. തന്റെ പ്രസ്സും, പത്രവും, പണവും ആ പത്രാധിപരുടെ തൂലികാചലനത്തിനു വിട്ടുകൊടുത്ത ആ ഉത്തമസുഹൃത്തിനെ- മഹാമനസ്‌കനായ വക്കം മൗലവിയെ- ‘പൊന്നുതിരുമേനി’യുടെ കന്നി 10-നുലെ വിളംബരവും അനന്തര നടപടികളും ഏതെല്ലാം വിധത്തിലുള്ള ആപത്തിലേക്കും നഷ്‌ടത്തിലേക്കും ആണ്‌ ചെന്നു ചാടിച്ചതെന്ന തീവ്ര മനോവിചാരം ഒന്നു മാത്രമാണ്‌ എന്റെ അച്ഛന്റെ മനസ്സില്‍, അന്ന്‌ ആ അര്‍ധരാത്രിയില്‍, ആരുവാമൊഴി കടക്കുമ്പോഴും പിന്നീടും നിറഞ്ഞു നിന്നിരിക്കുക- തീര്‍ച്ചയായും തന്റെ കുടുംബത്തെപ്പറ്റിയല്ല. വക്കം മൗലവിക്ക്‌ തന്റെ പത്രാധിപരുടെ കുടുംബത്തെപ്പറ്റി ഉല്‍ക്കണ്‌ഠ, പത്രാധിപര്‍ക്ക്‌ മൗലവിയുടെ പത്രസ്ഥാപനത്തെപ്പറ്റി, മൗലവിയുടെ നേര്‍ക്ക്‌ ബന്ധുജനങ്ങളില്‍ നിന്നുയരുന്ന എതിര്‍പ്പിനെപ്പറ്റി ആശങ്ക. തമ്മില്‍ നേരെ ഒന്നു യാത്രപറയാന്‍ കൂടി അവസരമുണ്ടായോ എന്നെനിക്കറിയില്ല. രണ്ട്‌ കൊല്ലങ്ങള്‍ കഴിഞ്ഞാണ്‌ ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ സന്ദര്‍ഭമുണ്ടായതെന്ന്‌ അറിഞ്ഞിട്ടുണ്ട്‌. തികച്ചും വികാരനിര്‍ഭരമായ ആ പുനര്‍മിലനത്തെ ഞാന്‍ വിഭാവനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. എന്റെ അച്ഛന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ്‌ സ്‌നേഹാദരംകൊണ്ടും നന്ദികൊണ്ടും മൗലവിയുടെ ആ സൗമ്യസ്‌നിഗ്‌ധമായ ചിരസൗഹൃദത്തിനു മുമ്പില്‍ നമിച്ചില്ലേ? എന്തൊരു നിര്‍വൃതി!&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;നാടുകടത്തല്‍ കഴിഞ്ഞ്‌ 68 കൊല്ലങ്ങളുടെ അജ്ഞാതവാസം തീര്‍ത്ത്‌ എന്റെ കയ്യില്‍ എത്തിച്ചേര്‍ന്ന ഒരു പഴയപെട്ടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ പഴയ കത്തുകളുടെ കൂട്ടത്തില്‍ വക്കം മൗലവിയുടെ മൂന്നു കത്തുകള്‍ ഒരമൂല്യനിധിയെന്നവണ്ണം സുരക്ഷിതമായിരിക്കുന്നത്‌ ആശ്ചര്യമെന്നല്ലേ പറയേണ്ടത്‌? മറ്റു പല കത്തുകളും നടുകീറിയും പൊടിഞ്ഞും മഷിമാഞ്ഞും വായിക്കാന്‍ പറ്റാതെയുണ്ട്‌. ഈ മൂന്നു കത്തുകള്‍ക്ക്‌ യാതൊരു കേടുപാടുമില്ല. ഞാനാദ്യമായിട്ടാണ്‌ മൗലവിയുടെ കയ്യക്ഷരം കാണുന്നത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;5-2-15ല്‍ അച്ഛന്റെ പേര്‍ക്ക്‌ എഴുതിയ കത്തില്‍ പ്രസ്സിനെ സംബന്ധിച്ച്‌ ഗവര്‍മെണ്ടിലേക്ക്‌ ഹരജി കൊടുക്കാനിടയായതിനെപ്പറ്റിയും, അതിനുള്ള മറുപടിയെപ്പറ്റിയും കൊട്ടാരത്തിലേക്ക്‌ ഹരജി അയച്ചതിനെപ്പറ്റിയും അതിന്റെ ഫലമറിവായിട്ടില്ലെന്നും പ്രസ്‌താവിച്ചശേഷം ഇങ്ങനെയൊരപേക്ഷയാണ്‌: “അല്‌പം മുമ്പ്‌ ഇംഗ്ലണ്ടില്‍ ലാര്‍ഡ്‌ ഹെഡ്‌ലി എന്നൊരു യൂറോപ്യന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കേട്ടിരിക്കുമല്ലോ. അദ്ദേഹം എഴുതിയിട്ടുള്ള A Western Awakening to Islam എന്ന പുസ്‌തകം ഞാന്‍ ഇതിനിടെ വരുത്തിനോക്കിയതില്‍ അത്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അച്ചടിച്ചാല്‍ കൊള്ളാമെന്ന്‌ വിചാരിക്കുന്നു. തര്‍ജമ അവിടുത്തേതായിരുന്നാല്‍ കൊള്ളാമെന്നാണാഗ്രഹം. അതിലേക്ക്‌ അല്‌പം മുഷിയുന്നതിന്‌ ഇപ്പോഴത്തെ ശരീരസ്ഥിതി അനുകൂലിക്കുമോ എന്നറിയുന്നില്ല. വിവരം അറിവാനാഗ്രഹിക്കുന്നു. മറുപടി പോലെ പുസ്‌തകം അങ്ങോട്ടയച്ചുകൊള്ളാം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;മുസ്‌ലിം ഇയ്യിടെ ഞാന്‍ സുഖക്കേട്‌ പിടിച്ചു കിടന്നുപോക നിമിത്തം ചില ലക്കങ്ങള്‍ മടങ്ങിപ്പോകേണ്ടിവന്നു. കന്നി, തുലാം ലക്കങ്ങള്‍ ഇപ്പോള്‍ അച്ചടിച്ചു തീരാറായിരിക്കുന്നു. ഉടനെ പുറപ്പെടും. സുഖവിവരത്തിനും മറ്റു കാര്യങ്ങള്‍ക്കും ഉടനെ മറുപടി അയച്ചുതരുന്നതിനപേക്ഷ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;M. Mohamad Abdul Kader&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;16-3-15ലെ ഒരു ചെറിയ കത്താണ്‌ ഇനിയൊന്ന്‌. അതില്‍ “മുന്‍കത്തില്‍ പറഞ്ഞിരുന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇന്ന്‌ അങ്ങോട്ടയച്ചിരിക്കുന്നു. സൗകര്യംപോലെ തര്‍ജമ ചെയ്‌താല്‍ മതി. ബാലാകലേശക്കാരന്റെ ലേഖനത്തിനു മറുപടി കാണ്മാനായി പലരും നോക്കിയിരിക്കുന്നു.” ഇത്രമാത്രം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;മൗലവി സാഹിബിന്‌ തന്റെ പത്രാധിപരുടെ പേരിലുള്ള സ്ഥായിയായ താല്‌പര്യവും കഴിവുകളെപ്പറ്റിയുള്ള സ്ഥിരം മതിപ്പും, സമകാല സാഹിത്യത്തിലെ വാദവിവാദ ചര്‍ച്ചയിലുള്ള ഉത്സാഹവും എത്ര പ്രകടമായിരിക്കുന്നു! അച്ഛന്‍ കണ്ണൂരിലെത്തി ആരോഗ്യം തെളിഞ്ഞ കാലത്തായിരിക്കണം മൗലവിയുടെ ആ അപേക്ഷ അറിയിച്ചതെന്ന്‌ കത്തുകളിലെ കൊല്ലവും തീയതിയും കൊണ്ട്‌ ഊഹിക്കാം.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഇനിയത്തെ കത്ത്‌ എന്റെ അമ്മയ്‌ക്കുള്ളതാണ്‌. ഏ മുഹമ്മദ്‌ കുഞ്ഞ്‌ എന്ന ആളെക്കൊണ്ടെഴുതിച്ച ആ കത്ത്‌ മൗലവിയുടേതാണെന്ന്‌ വ്യക്തം. അമ്മയ്‌ക്ക്‌ വക്കത്ത്‌ പരിചയം മൗലവിയെയും അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിമാരെയും മാത്രമായിരുന്നു. എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ടാണ്‌ കത്ത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;“ഞങ്ങള്‍ ആകപ്പാടെ വ്യസന സാഗരത്തില്‍ മുങ്ങിത്തുടിക്കുന്നു. ഞങ്ങളുടെ സഹതാപത്തെ എഴുതിക്കാണിപ്പാന്‍ ഞാന്‍ അശക്തനായും തീര്‍ന്നിരിക്കുന്നു. എത്ര കഠിനമായ ആപത്തുകളിലും ക്ഷമകേട്‌ കാണിക്കരുത്‌. നന്മയും തിന്മയും ദൈവത്തിങ്കല്‍ നിന്നുതന്നെയാണ്‌. അതിനാല്‍ ക്ഷമയോടിരിക്കുക. ദൈവം ക്ഷമാവാന്മാരോടു കൂടിയാണ്‌ -ഇങ്ങനെയുള്ള ഇസ്‌ലാം മതത്തിന്റെ വിശിഷ്‌ടോപദേശങ്ങളെ അല്‌പമെങ്കിലും അനുസരിക്കുന്നതിനുള്ള ദൈവകാരുണ്യം എനിക്ക്‌ സിദ്ധിച്ചില്ലായിരുന്നു എങ്കില്‍ ഈ ഘോരമായ വിപത്തിനു കാരണമായ ദുര്‍വിധിയെ ശപിച്ച്‌ തന്മൂലം ഞാന്‍ ദൈവാനുസരണമില്ലാത്തവന്മാരുടെ ഗണത്തില്‍ മുമ്പനായിപ്പോകുമായിരുന്നു. എന്റെ മനസ്സിനുണ്ടായിരിക്കുന്ന വ്യസനം ഒന്നുകൊണ്ടും ആറ്റിയാല്‍ ആറുമെന്നും തോന്നുന്നില്ല. അത്‌ ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്ന ആപ്‌തവാക്യത്തെ തന്റെ പ്രവൃത്തികൊണ്ട്‌ കേരളീയര്‍ക്ക്‌ ഉദാഹരിച്ചുകാണിച്ചിട്ടുള്ള ആ മഹാപുരുഷന്‌ എല്ലാ വിധത്തിലും അനുരൂപയായിരുന്നിട്ടുള്ള ധൈര്യവതിയും ക്ഷമാനിധിയുമായ അവിടുത്തെ അവസ്ഥ വന്നുകണ്ടറിയുന്നതുവരെയും ഏറിക്കൊണ്ടു തന്നെയിരിക്കുമെങ്കിലും അവിടുന്നുമായുള്ള സന്ദര്‍ശനസംഭാഷണങ്ങള്‍ അതിനു ഒട്ടധികം പരിഹാരകമായിത്തീരുമെന്ന്‌ ഞാന്‍ കരുതുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഈ അവസരത്തില്‍ അവിടുത്തെ ദര്‍ശനം ആര്‍ക്കും വ്യസനഹേതുകമായിട്ടല്ലേയിരിക്കൂ? ലോകസ്വഭാവം അങ്ങനെയാണല്ലോ. ഇല്ല, ഒരിക്കലുമില്ല. ഈ സംഗതിയില്‍ ലോകത്തിനു അസാധാരണവും ഉല്‍ക്കൃഷ്‌ടവുമായ ഒരു പാഠം അവിടുന്നില്‍ നിന്ന്‌ അഭ്യസിക്കാന്‍ തക്ക ഒരു വിശിഷ്‌ട സ്ഥാനത്താണ്‌ അവിടുന്ന്‌ സ്ഥിതിചെയ്യുന്നതെന്ന്‌ എനിക്ക്‌ നല്ല ഉറപ്പുണ്ട്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഇങ്ങനെയെല്ലാം ഞാന്‍ വിചാരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സത്യവും സ്വാതന്ത്ര്യവും നിസ്സഹായകളായിപ്പോയതുപോലെ തന്നെ നമ്മുടെ സാഹിത്യവും അനാഥയായിപ്പോയിരിക്കുന്നുവല്ലോ എന്ന ഖേദത്തിന്‌ പരിഹാരകമായി ഞാന്‍ യാതൊന്നും കാണുന്നില്ല. ഇവിടെവെച്ച്‌ എന്റെ ഗല്‍ഗദശബ്‌ദത്തെ അവിടുത്തെ ശ്രോത്രത്തിനു അവിഷയകുമാക്കിക്കൊള്ളുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;എന്ന്‌,&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ദു:ഖിതന്‍&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;A M Kunju.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;വക്കം മൗലവി തന്റെ ഭാര്യാസഹോദരനായിരുന്ന ഏ മുഹമ്മദ്‌ കുഞ്ഞുവിനെക്കൊണ്ടെഴുതിച്ച ഈ കത്തില്‍ തന്റെ പത്രാധിപരുടെ വിയോഗത്തില്‍ ഉണ്ടായ അഗാധമായ വ്യസനവും, പത്രാധിപരെപ്പറ്റിയുള്ള ഹൃദയംഗമായ പ്രശംസയും നിരാധാരമായ ഒരു കുടുംബത്തിന്റെ സ്ഥിതിയില്‍ ഉല്‍ക്കണ്‌ഠയും നിറഞ്ഞുകവിയുന്നു; എന്നാല്‍ അതേ സമയത്ത്‌ എന്റെ അമ്മയ്‌ക്ക്‌ ആശ്വാസമരുളുന്നു; വ്യസനം താങ്ങാന്‍ സഹനശക്തിയും ക്ഷമയും പകര്‍ന്നുകൊടുക്കുന്നു; അതിലുമുപരി അമ്മയുടെ വിപദിധൈര്യത്തെ ഉണര്‍ത്തുന്നു, ഉത്തേജിപ്പിക്കുന്നു. മൗലവിയുടെ അസാമാന്യമായ മനുഷ്യത്വത്തിനു മുമ്പില്‍ ഈ മകളുടെ കൂപ്പൂകൈ!&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയശേഷം -നാടുകടത്തല്‍ കഴിഞ്ഞ്‌ 14 കൊല്ലത്തിനുശേഷം -എന്റെ അമ്മ തിരുവിതാംകൂറില്‍ വരാനിടയായി. വിവാഹിതയായ ഈ മകളുടെ ആവശ്യാര്‍ഥം. അക്കാലത്ത്‌ മൗലവി സാഹിബ്‌ കൊല്ലത്ത്‌ ആശ്രാമത്ത്‌ എ കെ പിള്ളയുടെ വീടും ‘സ്വരാട്‌’ പത്രമാപ്പീസും ചേര്‍ന്ന സ്ഥലത്ത്‌ ഞങ്ങളെ കാണാന്‍ വരികയുണ്ടായി. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുകഴിഞ്ഞ എന്നെ അദ്ദേഹം ആശീര്‍വദിച്ചു. മൃദുവായ സ്വരത്തില്‍, സൗമ്യമായ രീതിയില്‍ സംഭാഷണം, നിലത്തേക്ക്‌ ദൃഷ്‌ടിയുറപ്പിച്ച ഇരുത്തം, അനാര്‍ഭാടമായ വേഷം, സര്‍വോപരി വിനയം -ആ വിനീതഭാവത്തിനു പിന്നില്‍ ഉറച്ച വിശ്വാസങ്ങളും, ഉയര്‍ന്ന ആദര്‍ശങ്ങളും, നിശ്ചയദാര്‍ഢ്യവും, തികഞ്ഞ ആത്മവിശ്വാസവും, നിറഞ്ഞ ധൈര്യവും കുടികൊണ്ടിരുന്നെന്നാരു പറയും? ഞാന്‍ കണ്ട മൗലവി സാഹിബ്‌ അതാണ്‌. ഞാന്‍ കണ്ടറിഞ്ഞ വിശിഷ്‌ടവ്യക്തിത്വം അതാണ്‌. അങ്ങനെയൊരു മഹാമനുഷ്യനെ സഹൃദയനായ സുഹൃത്തായും സഹായിയായും സഹപ്രവര്‍ത്തകനായും സര്‍വോപരി അനുഭാവിയായ പത്രമുടമയായും പ്രസ്സുടമയായും ലഭിച്ച എന്റെ അച്ഛന്‍ ഭാഗ്യശാലിയായിരുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അരനൂറ്റാണ്ടിനുശേഷം ‘ജയില്‍വിമുക്ത’മായ സ്വദേശാഭിമാനി പ്രസ്സ്‌ (മൗലവിയുടെ പ്രസ്‌ സര്‍ക്കാര്‍ കണ്ടുകെട്ടിയശേഷം തലസ്ഥാനനഗരിയില്‍ പൂജപ്പുര ജയിലില്‍ കൊണ്ടിട്ട്‌ ജയില്‍പ്പുള്ളികളെക്കൊണ്ട്‌ പ്രവൃത്തി നടത്തിക്കയായിരുന്നത്രെ) ഇ എം എസ്‌ ഗവര്‍മെന്റ്‌ അതിന്റെ യഥാര്‍ഥ ഉടമയുടെ അവകാശികള്‍ക്ക്‌ മടക്കിക്കൊടുത്തുവെന്നും കേടുവന്നതിനുപകരം നല്ല ടൈപ്പുകള്‍ കൊടുത്തുവെന്നും അറിയാനിടയായി. മൗലവിയുടെ മകനായ പരേതനായ വക്കം അബ്‌ദുല്‍ഖാദറും പത്രാധിപരുടെ മകളായ ഞാനും തുല്യദു:ഖിതരും തുല്യസന്തുഷ്‌ടരുമായി. രണ്ട്‌ പരേതാത്മാക്കള്‍ തുല്യശാന്തിയടഞ്ഞുവെന്നു വിശ്വസിക്കാം. നിയതിയുടെ നീതിനിര്‍വഹണം!&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;്യൂഞാന്‍ വീണ്ടും വീണ്ടും സ്‌മരിക്കട്ടെ. സ്‌മരിക്കാന്‍ ഉദ്‌ബോധിപ്പിക്കട്ടെ-രാമകൃഷ്‌ണപിള്ളയെ ‘സ്വദേശാഭിമാനി’യാക്കിത്തീര്‍ത്ത വക്കം മൗലവി സാഹിബിനെ-അനശ്വരയശസ്സിനു തുല്യപങ്കാളിത്വമുള്ള ആ വന്ദ്യപുരുഷനെ-ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ആ വിശിഷ്‌ടവ്യക്തിയെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;***&amp;nbsp; ***&amp;nbsp;&amp;nbsp; ***&lt;br /&gt;
&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="color: #e06666;"&gt;രാമകൃഷ്‌ണപ്പിള്ളയുടെ മൂത്ത മകളായ ലേഖിക അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി ആഘോഷിച്ച വേളയില്‍ (1978 ജൂണ്‍) എഴുതിയതാണ്‌ ഈ ലേഖനം.&lt;/span&gt;&lt;br /&gt;
&lt;br /&gt;
&lt;/div&gt;&lt;div style="text-align: right;"&gt;&lt;a href="http://srfajman.blogspot.com/2009/10/vakkom-moulavi001.html"&gt;വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ&lt;/a&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;srfajman@gmail.com&lt;br /&gt;
&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-334448462370108082?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/334448462370108082/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi002.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/334448462370108082?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/334448462370108082?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi002.html" title="അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s72-c/shabab.jpg" height="72" width="72" /><thr:total>0</thr:total></entry><entry gd:etag="W/&quot;CU8BSHw_fSp7ImA9WxNWEU8.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-8363124583291244550</id><published>2009-10-10T02:59:00.002+05:30</published><updated>2009-10-10T03:00:59.245+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-10-10T03:00:59.245+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="വക്കം മൌലവി" /><category scheme="http://www.blogger.com/atom/ns#" term="സ്വദേശാഭിമാനി" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ</title><content type="html">&lt;div class="separator" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"&gt;&lt;img $r="true" border="0" src="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s200/shabab.jpg" /&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: right;"&gt;ബി കല്യാണി അമ്മ&amp;nbsp;&amp;nbsp; /&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;div style="text-align: justify;"&gt;&lt;span style="background-color: blue; color: white; font-size: large;"&gt;&lt;strong&gt;കേരള&lt;/strong&gt;&lt;/span&gt; പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഇതിഹാസ പുരുഷനായ സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയെ ദിവാന്‍ ഭരണകൂടം നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം സംസ്ഥാനത്തുടനീളം ആഘോഷിക്കപ്പെടുകയാണ്‌. ഭരണകര്‍ത്താക്കളുടെ അഴിമതിയെയും ജനദ്രോഹത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌, ജനകീയ പത്രപ്രവര്‍ത്തനത്തിന്‌ നാന്ദികുറിച്ച സ്വദേശാഭിമാനി പത്രം മലയാള മനസ്സില്‍ മായാതെ കിടക്കും; അതിന്റെ പത്രാധിപരും. എന്നാല്‍ ആ പത്രത്തിന്റെ സ്ഥാപകനും ഉടമയുമായ വക്കം അബ്‌ദുല്‍ഖാദര്‍ മൗലവിക്ക്‌ നമ്മുടെ ചരിത്രം അര്‍ഹമായ സ്ഥാനം നല്‌കിയിട്ടുണ്ടോ? രാമകൃഷ്‌ണപ്പിള്ളയ്‌ക്ക്‌ കരുത്തും പിന്തുണയും നിര്‍ലോഭമായ സ്വാതന്ത്ര്യവും നല്‌കിയ, കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ശില്‌പി വക്കം മൗലവി ഇല്ലായിരുന്നുവെങ്കില്‍ സ്വദേശാഭിമാനി പത്രമുണ്ടാകുമായിരുന്നോ, ആ ധീരനായ പത്രാധിപരും?&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;വക്കം മൗലവിയുടെ ആദര്‍ശധീരതയും, സ്വദേശാഭിമാനി പത്രത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പത്രാധിപര്‍ക്ക്‌ ഊര്‍ജം നല്‌കുന്നതിലും മഹാനായ വക്കം മൗലവി നിര്‍വഹിച്ച നിര്‍ണായക പങ്ക്‌ അനാവരണം ചെയ്‌തുകൊണ്ട്‌ രാമകൃഷ്‌ണപ്പിള്ളയുടെ പത്‌നിയും മകളും ലേഖനമെഴുതിയിരുന്നു. സമകാലിക പ്രസക്തി പരിഗണിച്ച്‌ ആ ലേഖനങ്ങള്‍ പൂര്‍ണമായി പുനപ്രസിദ്ധീകരിക്കുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;***&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;സ്വദേശാഭിമാനിപ്പത്രത്തിന്റെയും അച്ചുക്കൂടത്തിന്റെയും ഉടമസ്ഥനായിരുന്ന ആള്‍ -1905 മുതല്‍ 1910 സപ്‌തംബര്‍ അവസാനം വരെ ഒരേനിലയില്‍ സ്ഥിരചിത്തനായി വര്‍ത്തിച്ചിരുന്ന പുരുഷകേസരിയാണ്‌ വക്കത്തെ അബ്‌ദുല്‍ഖാദര്‍ മൗലവി. ഇദ്ദേഹത്തെ അനുസ്‌മരിക്കുന്ന ഒരു ലേഖനം കൂടാതെ സ്വദേശാഭിമാനി സ്‌മാരകഗ്രന്ഥം അപൂര്‍ണവും അതൃപ്‌തികരവുമായിരിക്കും. എന്നാല്‍, ഞാന്‍ അദ്ദേഹത്തെപ്പറ്റി എന്താണ്‌ എഴുതേണ്ടതെന്ന്‌ അറിയുന്നില്ല. എനിക്ക്‌ അദ്ദേഹവുമായുള്ള പരിചയം ഏറ്റവും പരിമിതവും, വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ അനുമാനിച്ചിട്ടുള്ളതുമാണ്‌. എന്റെ വീക്ഷണവീഥിയില്‍പ്പെട്ടതും ഭര്‍ത്താവില്‍ നിന്ന്‌ കേട്ടിട്ടുള്ളതുമായ കാര്യങ്ങളെ ഇവിടെ രേഖപ്പെടുത്തി ഞാന്‍ കൃതകൃത്യയാകട്ടെ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1906ലെ ആദ്യകാലത്താണ്‌ എന്റെ ഭര്‍ത്താവ്‌ സ്വദേശാഭിമാനിയുമായി ബന്ധപ്പെട്ടത്‌. മൗലവി തന്നെയാണ്‌ തിരുവനന്തപുരത്ത്‌ ഞങ്ങളുടെ വസതിയില്‍ വന്ന്‌, അദ്ദേഹത്തെ ക്ഷണിച്ച്‌ പത്രാധിപത്യം ഭരമേല്‌പിച്ചതും, താമസത്തിന്നായി വക്കത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതും. ആ അവസരത്തില്‍ ഞാനും അദ്ദേഹത്തെ അനുഗമിച്ചു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങേണ്ടതായി വന്നു. മൗലവി ഞങ്ങളുടെ വസതിയില്‍ വന്നപ്പോഴും ഏതാനും നാള്‍ ഞാന്‍ വക്കത്ത്‌ താമസിച്ചിരുന്നപ്പോഴും ദൂരത്തുനിന്ന്‌ അദ്ദേഹത്തെ കാണുകയേ ഉണ്ടായിട്ടുള്ളൂ. വിദൂരത്തു നിന്ന്‌ വീക്ഷിച്ച്‌ ബഹുമാനിക്കേണ്ട ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെയാണ്‌ ഞാന്‍ അദ്ദേഹത്തെ ആദ്യാവസാനം കണ്ടിരുന്നത്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1906ല്‍ തന്നെ ഞാന്‍ രണ്ടാമതും വക്കത്തു പോയി രണ്ട്‌ മാസം പാര്‍ത്തു. മൗലവിയുടെ കുടുംബഗൃഹ വളപ്പില്‍തന്നെയുള്ള പുതിയൊരു കെട്ടിടത്തിലായിരുന്നു ഞങ്ങള്‍ പാര്‍ത്തിരുന്നത്‌. പല സായാഹ്നങ്ങളിലും പത്രാധിപര്‍ ആഫീസില്‍ (അതും സമീപത്തു തന്നെയായിരുന്നു) നിന്ന്‌ മടങ്ങിയെത്തിയ ശേഷം മൗലവി ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്ന്‌, പുറമെയുള്ള വരാന്തയിലിരുന്ന്‌ അദ്ദേഹവുമായി സംഭാഷണം ചെയ്‌തിരുന്നു. ഞങ്ങളുടെ സുഖസൗകര്യങ്ങളെപ്പറ്റി അദ്ദേഹം പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഞാന്‍ അകത്തു നിന്നാണ്‌ സംഭാഷണം ശ്രവിച്ചിരുന്നത്‌. മൗലവിയുടെ ശബ്‌ദം താണതും സംഭാഷണം മിതവുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വ്യക്തമായി കേട്ടിട്ടില്ല. അദ്ദേഹം ശുഭ്രവസ്‌ത്രങ്ങള്‍ ധരിച്ച്‌, ഏകനായിട്ടാണെങ്കില്‍ നിലത്ത്‌ ദത്തദൃഷ്‌ടിയായും, കൂട്ടുകാരുണ്ടെങ്കില്‍ അവരുമായി സംസാരിച്ച്‌ മന്ദസ്‌മിതനായും കടന്നുപോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അന്ന്‌ ഹിന്ദു-മുസ്‌ലിം മൈത്രിയെപ്പറ്റി യാതൊരു ശങ്കയ്‌ക്കും അവകാശമുണ്ടായിരുന്നില്ല. എന്നാല്‍, പത്രാധിപരും അദ്ദേഹവുമായുണ്ടായിരുന്ന ബന്ധം കേവലം സൗഹാര്‍ദബന്ധമായിരുന്നില്ല, പൂര്‍ണ സൗഭ്രാത്രത്തിന്റെ ഉന്നത മാതൃകയായിരുന്നുവെന്ന്‌ സംശയലേശം കൂടാതെ പറയാന്‍ സാധിക്കും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;മൗലവിയുടെ മാതാവും സഹോദരിമാരുമായി ഇക്കുറി എനിക്ക്‌ പരിചയപ്പെടാനിടയായി. അവര്‍ പര്‍ദാസമ്പ്രദായം അനുഷ്‌ഠിച്ചിരുന്നതിനാല്‍ ഞങ്ങളുടെ പാര്‍പ്പിടത്തില്‍ വന്നില്ല. പലപ്പോഴും ആളയച്ച്‌ എന്നെ അവരുടെ ഗൃഹത്തില്‍ കൂട്ടിക്കൊണ്ടുപോവുകയും അവരുടെ സല്‍ക്കാരങ്ങളെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ഗര്‍ഭാലസ്യം കൊണ്ട്‌ അവശയായിരുന്ന എന്നില്‍ മൗലവിയുടെ മാതാവ്‌ മാതൃനിര്‍വിശേഷമായ സ്‌നേഹവും ഔദാര്യവും ചൊരിഞ്ഞിരുന്നു. അവരുടെ കരുണയ്‌ക്ക്‌ ഇന്നും ഞാന്‍ കൈകൂപ്പുന്നു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1907 ജൂലൈ മാസത്തില്‍ അച്ചുക്കൂടവും പത്രമാഫീസും വക്കുത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി. മൗലവി തന്നെയാണ്‌ അന്നും ഉടമസ്ഥന്‍. പക്ഷേ, ഉടമസ്ഥത നാമമാത്രമായിരുന്നു. പത്രാധിപര്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിലും അച്ചുക്കൂടം നടത്തിപ്പിലും ഒരു സ്വതന്ത്രഹസ്‌തമാണ്‌ മൗലവി നല്‍കിയിരുന്നത്‌. അവര്‍ തമ്മില്‍ നിയമസംബന്ധമായോ ധനസംബന്ധമായോ യാതൊരു കരാറുകളും ഉണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. പത്രവും അച്ചുക്കൂടവും സ്ഥലംമാറ്റം ചെയ്യുന്നതിനും പ്രാരംഭച്ചെലവുകള്‍ക്കും വേണ്ട തുക വക്കത്തു നിന്നു തന്നെ വന്നു. അത്‌ ഒരു കടമായിട്ടാണ്‌ പത്രാധിപര്‍ കരുതിയത്‌. പക്ഷേ, ആ കടംവീട്ടാന്‍ ഇടയായിട്ടില്ല. ഋണബാധിതനായിത്തന്നെ അദ്ദേഹം ജീവിച്ചുവെന്ന്‌ പറയാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മൗലവി തിരുവനന്തപുരത്തു വന്ന്‌ പത്രാധിപരെ കണ്ടിരുന്നു. എന്നാല്‍, പലപ്പോഴും പണിത്തിരക്കില്‍ കഴിഞ്ഞുകൂടിയിരുന്ന പത്രാധിപര്‍, ‘അധികസമയം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചില്ല’ എന്ന്‌ പരിതപിച്ചുപറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;1910 ആദ്യം മുതല്‍ക്കു തന്നെ തിരുവിതാംകൂര്‍ ഗവര്‍മെന്റിന്റെ നിയമദൃഷ്‌ടി സ്വദേശാഭിമാനിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. എന്നാല്‍, അത്‌ പതിപ്പിക്കാനുള്ള അവസരം അനായാസേന ലഭിച്ചില്ല. ചരിത്രപ്രസിദ്ധമായ ‘കന്നിപത്തി’ലെ രാജകീയ വിളംബരത്തോടെ ഗവര്‍മെന്റ്‌ നടത്തിയ പരിഷ്‌കാര ബഹിഷ്‌കാരത്തെപ്പറ്റി ഞാന്‍ ഇവിടെ കൂടുതല്‍ എഴുതേണ്ടതായിട്ടില്ല. ഇതോടൊപ്പം മൗലവിക്ക്‌ പത്രവും അച്ചുക്കൂടവും നഷ്‌ടപ്പെട്ടു. എന്നാല്‍, അത്‌ ഒരു ധനനഷ്‌ടമായി അദ്ദേഹം ഗണിച്ചില്ല. തന്റെ ഭ്രാതാവുമായുണ്ടായ വേര്‍പാട്‌ മാത്രം അദ്ദേഹത്തെ വ്യാകുലചിത്തനാക്കിത്തീര്‍ത്തു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;ഞാന്‍ ഭര്‍ത്താവോടൊപ്പം നാടുവിട്ടശേഷം 1925ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങി, റീജന്‍സി ഭരണം നടന്നിരുന്ന കാലത്താണ്‌ ആദ്യമായി നാട്ടില്‍വന്നത്‌. അന്നാണ്‌ എനിക്ക്‌ മൗലവിയെ നേരിട്ടുകാണാനും അഭിമുഖസംഭാഷണം ചെയ്‌വാനും ഭാഗ്യം ലഭിച്ചത്‌. ഒരിക്കല്‍ ഞാന്‍ കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്യവേ, ചിറയിന്‍കീഴ്‌ റെയില്‍വേസ്റ്റേഷനില്‍ ചില സുഹൃത്തുക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്റ്റേഷനതിര്‍ത്തിയിലെ മുള്‍വേലിയില്‍ ചാരി കൈകൂപ്പി നിന്നിരുന്ന ഒരാളെ എന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ‘ആ നില്‌ക്കുന്ന ആളെ അറിയുമോ? ഓര്‍മയുണ്ടോ?’ എന്ന്‌ ചോദിച്ചു. പൂജ്യപൂമാനായ മൗലവിയെ ഞാന്‍ മനസ്സിലാക്കുകയും ദൂരത്തു നിന്നെങ്കിലും എന്റെ പ്രണാമം ഞാന്‍ അദ്ദേഹത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ഞാന്‍ ഏതാനും നാള്‍ക്കുള്ളില്‍ കൊല്ലത്തേക്ക്‌ മടങ്ങുമെന്നും എനിക്ക്‌ അദ്ദേഹത്തെ നേരിട്ടുകാണ്‍മാന്‍ ആഗ്രഹമുണ്ടെന്നും സുഹൃത്ത്‌ മുഖേന അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;അദ്ദേഹം കരുണാപൂര്‍വം എന്റെ ആഗ്രഹം സാധിച്ചുതന്നു. കൊല്ലത്തെ, എന്റെ പുത്രിയുടെ വസതിയില്‍ അദ്ദേഹം എന്നെ സന്ദര്‍ശിച്ചു. അരമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ച്‌ ഇരുന്നു. സഹോദരസഹോദരിമാരെപ്പോലെ, ആദരപൂര്‍വമായ സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ സംഭാഷണം നടത്തി. പത്രാധിപരെയും കുടുംബത്തെയും പറ്റി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരുടെയും കണ്ണുകള്‍ ബാഷ്‌പകലുഷിതങ്ങളാകയും ചെയ്‌തു. ഈ സ്ഥിതി അധികനേരം തുടരുവാന്‍ ഇരുവര്‍ക്കും സാധ്യമായില്ല. അദ്ദേഹം യാത്രപറവാനൊരുങ്ങി. പിരിയുന്നതിനു മുമ്പായി, ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയതു മുതല്‍ അച്ചുക്കൂടം മടക്കിക്കിട്ടുവാന്‍ ഒരു അവകാശഹര്‍ജി കൊടുക്കണമെന്ന്‌ അദ്ദേഹത്തെ ബന്ധുമിത്രങ്ങള്‍ ഒന്നുപോലെ പ്രേരിപ്പിക്കുന്നുവെന്നും, എന്നാല്‍ അദ്ദേഹം അതിന്‌ തയ്യാറില്ലെന്നും പറയുകയുണ്ടായി. `എന്റെ പത്രാധിപരെക്കൂടാതെ എനിക്ക്‌ പത്രമെന്തിന്‌? അച്ചുക്കൂടമെന്തിന്‌? എന്ന്‌ നിരുദ്ധകണ്‌ഠത്തോടുകൂടി പറഞ്ഞുകൊണ്ട്‌ അദ്ദേഹം എന്നെ പിരിഞ്ഞുപോയി. ഞാന്‍ ശോകമൂകയായി അദ്ദേഹത്തിന്‌ എന്റെ നമസ്‌കാരം അര്‍പ്പിച്ചതേയുള്ളൂ.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;സ്വദേശാഭിമാനിയുടെ ജംഗമവസ്‌തുക്കള്‍ തിരുവിതാംകൂറിലെ ഇന്നത്തെ ഗവര്‍മെന്റ്‌ ന്യായമായ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുവാന്‍ തീര്‍ച്ചയാക്കിയതായി അറിഞ്ഞു. അച്ചുക്കൂടവും സാമഗ്രികളും അടങ്ങിയ ആ ജംഗമവസ്‌തുക്കളുടെ ന്യായമായ അവകാശി അവിടെ സമീപത്തു തന്നെയുണ്ട്‌. മൗലവിയുടെ പുത്രന്‍ ശ്രീ. വക്കം അബ്‌ദുല്‍ഖാദര്‍. അച്ഛനു പറ്റിയ നഷ്‌ടം മകനു മടക്കിക്കൊടുത്ത്‌ പരിഹാരം നേടുവാന്‍ ഗവര്‍മെന്റ്‌ കാലതാമസം വരുത്തുകയില്ലെന്ന്‌ വിശ്വസിക്കുന്നു. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും കൂടിയായ ശ്രീ. അബ്‌ദുല്‍ഖാദര്‍ക്ക്‌ ഒരച്ചുക്കൂടം ഉപകാരപ്രദമായിരിക്കും.&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;സംസ്‌കൃതനും കുലീനനും വിദ്വാനും ശാന്തശീലനും ധീരോദാത്തനും സര്‍വോപരി സ്‌നേഹപൂര്‍ണവും ആത്മാര്‍ഥവുമായ ഒരു ഹൃദയമുള്ള പുരുഷനും ആയ പൂജ്യനായ മൗലവിക്ക്‌ എന്റെ വിനീത പ്രണാമങ്ങള്‍! &lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: center;"&gt;&lt;span style="color: #cc0000;"&gt;**&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; **&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;**&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; **&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; **&lt;/span&gt;&lt;br /&gt;
&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: #e06666;"&gt;രാമകൃഷ്‌ണപ്പിള്ളയുടെ സഹധര്‍മിണിയായ ലേഖിക 1948ല്‍ സ്വദേശാഭിമാനി സ്‌മരണികയ്‌ക്കു വേണ്ടി എഴുതിയതാണ്‌ ഈ ലേഖനം. 1959 ഒക്‌ടോബര്‍ 7ന്‌ കല്യാണിയമ്മ നിര്യാതയായി.&lt;/span&gt;&lt;br /&gt;
&lt;/div&gt;&lt;br /&gt;
&lt;br /&gt;
© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;
srfajman@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-8363124583291244550?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/8363124583291244550/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi001.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/8363124583291244550?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/8363124583291244550?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/10/vakkom-moulavi001.html" title="വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_xE1VtGi677A/Ss-qOyDLcbI/AAAAAAAACVE/31velx2s83A/s72-c/shabab.jpg" height="72" width="72" /><thr:total>0</thr:total></entry><entry gd:etag="W/&quot;D0IFQH04cCp7ImA9WxNRE0g.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-4536605411605165283</id><published>2009-09-08T01:49:00.005+05:30</published><updated>2009-09-08T02:01:51.338+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-09-08T02:01:51.338+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="റിയാലിറ്റീ ഷോ" /><category scheme="http://www.blogger.com/atom/ns#" term="ദുരന്തം" /><category scheme="http://www.blogger.com/atom/ns#" term="സാമൂഹികം" /><title>അണ്‍‌റിയാലിറ്റിയിലെ റിയല്‍ ദുരന്തങ്ങള്‍</title><content type="html">&lt;span style="font-family:Meera;font-size:180%;color:red;"&gt;&lt;div align="right"&gt;&lt;br /&gt;കെ ഹുബൈബ്‌&lt;/div&gt;&lt;/span&gt;&lt;p align="right"&gt;&lt;p align="right"&gt;&lt;p align="right"&gt;&lt;hr style="WIDTH: 85.31%; HEIGHT: 4px" width="85.31%" color="#ff0000" size="4"&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;span style="font-family:Meera;font-size:130%;color:blue;"&gt;&lt;p align="justify"&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;വൈകുന്നേരങ്ങളില്‍&lt;/strong&gt;&lt;/span&gt; വീടുകളെ കണ്ണുനീര്‍ കുളമാക്കിയ കുടുംബ സീരിയലുകള്‍ക്കു മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ട്‌ റിയാലിറ്റി ഷോകള്‍ രംഗത്തുവന്നപ്പോള്‍ ആശ്വസിച്ചവരാണ്‌ മലയാളികള്‍. ലഹരിയെന്നോണം കുടുംബങ്ങളെ മയക്കിയിരുന്ന സീരിയലുകളില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിച്ചുകൊണ്ടു വന്ന റിയാലിറ്റി ഷോകള്‍ അതിനേക്കാള്‍ മാരകമായ വില്ലനാവുകയാണ്‌ ഇന്ന്‌. &lt;/p&gt;&lt;div align="justify"&gt;&lt;br /&gt;വസ്‌ത്രങ്ങളോടുള്ള അലര്‍ജി മാറാവ്യാധിയായി തുടരുന്ന രാഖിസാവന്തെന്ന നടിയായിരുന്നു ഒരു ദേശീയ ചാനലിലൂടെ പ്രേക്ഷകരെ കബളിപ്പിച്ചുകൊണ്ടുള്ള വിവാഹ നാടകത്തിന്‌ അരങ്ങൊരുക്കിയത്‌. മസങ്ങള്‍ നീണ്ടുനിന്ന രാഖി കാ സ്വയംവര്‍ എന്ന അണ്‍`റിയല്‍' പ്രകടനത്തിനൊടുവിലായിരുന്നു ഇവര്‍ കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ ഇലേഷ്‌ പര്‍ജുന്‍വാലയുടെ കഴുത്തില്‍ വരണമാല്യമണിയിച്ചത്‌. സ്വയംവരത്തിനു പിന്നാലെ ഇതിലെ ധാര്‍മികതയെയും സാംസ്‌കാരികതയെയും കുറിച്ച്‌ ചര്‍ച്ചയായെങ്കിലും കാര്യമൊന്നുമില്ല. പത്തുദിവസത്തിനകം ഇലേഷിനെ വിശ്വാസമില്ലെന്ന്‌ രാഖി തുറന്നടിച്ചതോടെ റിയാലിറ്റി അണ്‍ റിയാലിറ്റിയായി മാറി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇതേസമയം തന്നെയായിരുന്നു സ്റ്റാര്‍ചാനലില്‍ സംപ്രേഷണം ചെയ്യുന്ന `സച്‌കാ സാമ്‌ന' എന്ന തട്ടിപ്പ്‌ ഷോ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയായത്‌. കുടംബ ബന്ധങ്ങളെ തകര്‍ത്തുകൊണ്ട്‌ മുന്നേറിയ ഷോക്ക്‌ തടയിടാന്‍ ഇവിടത്തെ പാര്‍ലമെന്റിനു പോലും കഴിഞ്ഞില്ല. ഭാര്യയും മക്കളുമടങ്ങുന്ന കടുംബത്തിനു മുന്നില്‍ ജീവിതത്തിലെ `വീരകൃത്യങ്ങള്‍' കുമ്പസരിച്ചുകൊണ്ട്‌ മത്സരാര്‍ഥി മനസ്സു തുറക്കുമ്പോള്‍ തകര്‍ന്നുവീണത്‌ ബന്ധങ്ങളായിരുന്നു. മകളുടെ പ്രായമുള്ള സ്‌ത്രീയുമായി ബന്ധം സ്ഥാപിച്ചതു മുതല്‍ സ്വകാര്യ ജീവിതം മുഴുവന്‍ അങ്ങാടിപ്പാട്ടാക്കുന്ന ധീരന്മാരെ പ്രേക്ഷകര്‍ക്കു മുന്നില്‍ നായകന്മാരാക്കുകയായിരുന്നു ഇവര്‍. ഇന്ത്യയിലെ റിയല്‍ ദുരന്തങ്ങള്‍ ഇങ്ങനെയായിരുന്നു. വിദേശത്തെ ചിലതിലേക്ക്‌ പോകാം. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അമേരിക്കന്‍ ചാനലായ വി എച്ച്‌ വണ്‍ സംപ്രേഷണം ചെയ്യുന്ന `മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍' എന്ന റിയാലിറ്റി ഷോയാണ്‌ പുതിയ വിവാദങ്ങളിലേക്ക്‌ വഴിതുറന്നത്‌. അമേരിക്കന്‍ മോഡലും നടിയുമായ മേഗന്‍ ഹോസര്‍മാനായിരുന്നു ഇതിലെ നായിക. സ്വയംവര മാതൃകയില്‍ കമിതാവിനെ തെരഞ്ഞെടുക്കാന്‍ താല്‌പര്യമുണ്ടെന്നതിനെ തുടര്‍ന്നായിരുന്നു ഷോ സംഘടിപ്പിച്ചത്‌. 17 പേരായിരുന്നു മേഗന്റെ പ്രണയം തേടിയെത്തിയത്‌. പത്ത്‌ ലക്ഷം ഡോളര്‍ ആസ്‌തിയായിരുന്നു അപേക്ഷകരുടെ മാനദണ്ഡം. ഷോ മുന്നേറുന്നതിനിടെ നടിയെ വിവാഹം ചെയ്യാനെത്തിയ ഒരു മത്സരാര്‍ഥി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതാണ്‌ പരിപാടി വിവാദമായത്‌. റിയാലിറ്റി ഷോ ജേതാവു കൂടിയായ റയാന്‍ അലക്‌സാണ്ടറായിരുന്നു ഭാര്യ ജസ്‌മിനെ കൊലപ്പെടുത്തിയ നായകന്‍. അറുത്ത്‌ മുറിച്ച്‌ സ്യൂട്ട്‌ കേസിലാക്കിയ നിലയിലായിരുന്നു ജസ്‌മിന്റെ മൃതദേഹം ചവറ്റുകൂനയില്‍ കണ്ടെത്തിയത്‌. റിയാലിറ്റി താരത്തെ തേടി അമേരിക്കന്‍-കാനഡ പൊലീസ്‌ തെരച്ചിലാരംഭിച്ചതിനു പിന്നാലെ റയാനെ ആത്മഹത്യ ചെയ്‌ത നിലയിലും കണ്ടെത്തി. നേരത്തെ ക്രിമിനല്‍ പശ്ചാത്തലവും ജയില്‍ ശിക്ഷയുമനുഭവിച്ച ആളുകളെ പിടിച്ച്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ മത്സരാര്‍ഥികളാക്കുന്ന നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മേഗന്‍ വാണ്‍ഡ്‌ എ മില്യനര്‍ പരിപാടിയും നിര്‍ത്തി വെച്ചിരിക്കയാണ്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ബ്രസീലില്‍ നിന്നാണ്‌ മറ്റൊരു റിയാലിറ്റി ദുരന്തം. രാജ്യത്തെ വന്‍ ജനപ്രീതിയുള്ള ടെലിവിഷന്‍ ഷോയായ കാനല്‍ ലിവറിന്റെ പ്രചാരണം കൂട്ടാന്‍ അവതാരകന്‍ കാണിക്കുന്ന ക്രൂര വിനോദങ്ങളാണ്‌ ഷോയെ രാജ്യാന്തര പ്രശസ്‌തിയിലെത്തിച്ചത്‌. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റാന്വേഷണങ്ങളെ കുറിച്ചുള്ള പരിപാടിയാണ്‌ കാനല്‍ ലിവര്‍. നിയമസഭാംഗം കൂടിയായ വാലസ്‌ സൂസയാണ്‌ പരിപാടിയുടെ അവതാരകന്‍. പൊലീസിനോ മറ്റ്‌ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ പോലും ചുരുളഴിക്കാനാവത്ത കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ടെലിവിഷന്‍ ഷോയിലൂടെ പുറംലോകത്തു വരുന്നതോടെ പരിപാടി വന്‍ ഹിറ്റാവുകയും വാലസ്‌ നായകനാവുകയുമായിരുന്നു. എന്നാല്‍ നായക സ്ഥാനത്തു നിന്നും വില്ലനായി മാറുകയാണ്‌ വാലസ്‌ എന്ന അവതാരകനിപ്പോള്‍. കാനല്‍ ലിവറിലൂടെ പുറത്തുവന്ന പല കൊലപാതകങ്ങള്‍ക്കു പിന്നിലും അവതാരകന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഷോയുടെ റേറ്റിംഗ്‌ കൂട്ടുന്നതിനായാണ്‌ വാലസ്‌ ഇത്രയും സൂക്ഷ്‌മതയോടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നാണ്‌ പൊലീസ്‌ ആരോപണം. കൊലാപതക സ്ഥലത്ത്‌ പൊലീസ്‌ എത്തും മുമ്പ്‌ തന്നെ വാലസ്‌ സൂസയും സംഘവും സര്‍വസജ്ജീകരണങ്ങളുമായി എത്തുന്നു. പല മരണങ്ങളും ഇവരുടെ ഷൂട്ടിംഗ്‌ കഴിഞ്ഞാണ്‌ പൊലീസ്‌ പോലും അറിയുന്നത്‌ തന്നെ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എന്നാല്‍ ഒരു നിയമസഭാഗംത്തെ അറസ്റ്റ്‌ ചെയ്യാന്‍ മാത്രം ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യിലില്ലെന്നതാണ്‌ ബ്രസീലിയന്‍ പൊലീസിനെ കുഴക്കുന്നത്‌. ആമസോണ്‍ മേഖലയിലെ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയില്‍ പെട്ടയാളാണ്‌ വാലസ്‌ എന്നാണ്‌ ആരോപണം. അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ശത്രുക്കളെ വകവരുത്താനും റിയാലിറ്റി ഷോ വഴി നല്ലപിള്ള ചമയാനും വാലസിനു കഴിയുന്നുണ്ട്‌. എന്നാല്‍ മയക്കുമരുന്ന്‌ കൊലപാതക കേസുകളില്‍ വാലസിന്റെ മകന്‍ റഫേലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു കഴിഞ്ഞു. ആടുന്നവരെയും പാടുന്നവരെയും മുതല്‍ കല്യാണം തേടുന്നവര്‍ പോലും റിയാലിറ്റി ഷോ ആയി. ഇനി വാലസിനെ പോലുള്ള ക്രിമിനലുകള്‍ കൊലപാതകത്തിനും റിയാലിറ്റി മാര്‍ഗമാക്കിക്കഴിഞ്ഞതോടെ വരുംനാളുകളില്‍ എന്തെല്ലാം റിയാലിറ്റികള്‍ നമ്മെ കാത്തിരിക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-4536605411605165283?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/4536605411605165283/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/09/unrealityile-real-tragedy.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/4536605411605165283?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/4536605411605165283?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/09/unrealityile-real-tragedy.html" title="അണ്‍‌റിയാലിറ്റിയിലെ റിയല്‍ ദുരന്തങ്ങള്‍" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><thr:total>0</thr:total></entry><entry gd:etag="W/&quot;DUIHRHwzcCp7ImA9WxNRE0k.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-6107624030209160153</id><published>2009-09-07T23:39:00.003+05:30</published><updated>2009-09-07T23:48:55.288+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-09-07T23:48:55.288+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="യുദ്ധം" /><category scheme="http://www.blogger.com/atom/ns#" term="ബദ്‌ര്‍ദിനം" /><category scheme="http://www.blogger.com/atom/ns#" term="ജിഹാദ്" /><category scheme="http://www.blogger.com/atom/ns#" term="ബദ്‌രീങ്ങള്‍" /><title>ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും</title><content type="html">&lt;div align="justify"&gt;&lt;/div&gt;&lt;div align="right"&gt;&lt;span style="font-family:Meera;font-size:130%;color:blue;"&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;സി മുഹമ്മദ്‌സലീം സുല്ലമി&lt;/strong&gt;&lt;/span&gt; &lt;hr width="50%" color="#6699ff" size="2"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ഇസ്‌ലാമിക&lt;/strong&gt; ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവമാണ്‌ ബദ്‌ര്‍യുദ്ധം. പ്രവാചകന്റെ പ്രബോധനരംഗത്ത്‌ വഴിത്തിരിവാകുകയും ശത്രുക്കള്‍ക്കെതിരില്‍ വിശ്വാസത്തിന്റെ ശക്തികൊണ്ട്‌ വിജയം വരിക്കാനാവുകയും ചെയ്‌ത സംഭവം. ഏറെ ദുര്‍ബലരും തീരെ എണ്ണം കുറഞ്ഞവരുമായ വിശ്വാസിസമൂഹത്തെ ആത്മാഭിമാനമുള്ളവരാക്കുകയും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ക്ക്‌ അര്‍ഹരാണെന്ന്‌ തെളിയിച്ചുകൊടുക്കുകയും ചെയ്‌ത സംഭവം. ഭൗതികമായ സന്നാഹങ്ങളും സങ്കേതങ്ങളും ഏറെ പരിമിതമായിരുന്ന വിശ്വാസികളെ ആകാശത്തുനിന്നു മലക്കുകളെ ഇറക്കിക്കൊണ്ട്‌ അല്ലാഹു പ്രത്യേകം സഹായിച്ച യുദ്ധം. അങ്ങനെ, ഭൂരിപക്ഷത്തിനെതിരെ, അവരുടെ ഹുങ്കിനും ധാര്‍ഷ്‌ട്യത്തിനുമെതിരെ വിശ്വാസികളുടെ ന്യൂനപക്ഷത്തെ വിജയിപ്പിച്ച ചരിത്ര സംഭവം. എല്ലാംകൊണ്ടും സവിശേഷതയര്‍ഹിക്കുന്ന ഒരു യുദ്ധസംഭവം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;u&gt;&lt;span style="color:#ff0000;"&gt;യുദ്ധം: നിലപാടുകള്‍&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;യുദ്ധത്തെപ്പറ്റി വായിക്കുകയോ കേള്‍ക്കുകയോ മാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യുകയോ ചെയ്യാത്ത ദിവസങ്ങളില്ല. യുദ്ധം കൊതിക്കുകയും വിതക്കുകയും അതിലൂടെ വിളവെടുക്കുകയും അതോടൊപ്പം അതിന്നിരയായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന വൈചിത്ര്യവും വൈരുധ്യവും നിറഞ്ഞ ലോകത്താണ്‌ നാം. കരയുദ്ധവും കടല്‍യുദ്ധവും ന്യൂക്ലിയര്‍ യുദ്ധവുമായി യുദ്ധമുറകളുടെ നീണ്ട പരമ്പരകള്‍ തന്നെ മുന്നില്‍ നില്‍ക്കുന്നു. ലോകമഹായുദ്ധങ്ങള്‍, നാഗസാക്കി, ഹിരോഷിമ തുടങ്ങി ഇറാന്‍, ഇറാഖ്‌, അഫ്‌ഗാന്‍, കാര്‍ഗില്‍ അങ്ങനെ നിത്യവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന യുദ്ധസംഭവങ്ങള്‍... അടങ്ങാത്ത യുദ്ധക്കൊതിയുടെ പ്രതീകങ്ങളായി അറിയപ്പെടുന്ന ഭരണാധിപന്മാര്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും നിറഞ്ഞുനില്‍ക്കുന്നു. ആറ്റംബോംബുകളും ന്യൂക്ലിയര്‍ ബോംബുകളും തുടങ്ങി രാസായുധങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്ന യുദ്ധചര്‍ച്ചകള്‍. ഇതോടൊപ്പം യുദ്ധമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കുന്നവരെന്ന പേരില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ഇവര്‍ ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്യുന്നു. എല്ലാംകൊണ്ടും ലോകമൊന്നാകെ ഒരു യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;മനുഷ്യചരിത്രത്തിലുടനീളം യുദ്ധസംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. രാഷ്‌ട്രങ്ങളുടെയും മതങ്ങളുടെയും വര്‍ഗങ്ങളുടെയും പേരിലെല്ലാം യുദ്ധങ്ങള്‍ കാണാം. മഹാഭാരതവും ഹൈന്ദവപുരാണങ്ങളും യുദ്ധക്കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌. ക്രൈസ്‌തവ വേദഗ്രന്ഥങ്ങളില്‍ ``സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നു'' (മത്തായി 5:9) എന്ന്‌ പ്രസ്‌താവിക്കുമ്പോള്‍ തന്നെ യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്നു: ``ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്താന്‍ വന്നു എന്ന്‌ നിരൂപിക്കരുത്‌. സമാധാനം അല്ല, വാള്‍ വരുത്തുവാനത്രെ ഞാന്‍ വന്നത്‌'' (മത്തായി 10:34). മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന ഇങ്ങനെയാണ്‌: ``മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അവ്വണ്ണം തന്നെ പൊക്കമുള്ളവനും. ഇല്ലാത്തവനോ തന്റെ വസ്‌ത്രം വിറ്റ്‌ വാള്‍കൊള്ളട്ടെ'' (ലൂക്കോസ്‌ 22:38). ഇന്ന്‌ ലോകത്താകെ സമാധാനസന്ദേശവും സമാധാനസേനയും ഒന്നിച്ചലയുന്ന ക്രൈസ്‌തവ മത-രാഷ്‌ട്രത്തിന്റെ യുദ്ധസമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;u&gt;&lt;span style="color:#ff0000;"&gt;ഇസ്‌ലാമിക സമീപനം&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇസ്‌ലാം അടിസ്ഥാനപരമായിത്തന്നെ സമാധാനസന്ദേശമാണ്‌. ഇസ്‌ലാം എന്ന നാമകരണത്തില്‍ തുടങ്ങി അതിന്റെ ആദര്‍ശവും ആരാധനകളും അനുഷ്‌ഠാനങ്ങളും സാമൂഹിക ഇടപാടുകളും പെരുമാറ്റനിയമങ്ങളുമെല്ലാം സമാധാനത്തില്‍ ഊന്നിയുള്ളതാണ്‌. സമാധാനഭംഗവും സ്‌പര്‍ധയും അതൊരിക്കലും ഇഷ്‌ടപ്പെടുന്നില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഏതറ്റംവരെയും ഇസ്‌ലാം പോകാന്‍ തയ്യാറാണ്‌. ഇസ്‌ലാമിനു മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തില്‍ മുസ്‌ലിമല്ലാത്ത അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്റെ വീട്ടില്‍ വെച്ച്‌ നടന്ന സമാധാന സന്ധി പോലുള്ള ഒന്നിന്‌ ഇന്ന്‌ ആര്‌ മുന്നോട്ടുവന്നാലും അവിടെ ഒന്നാമതായി എത്തുന്നത്‌ താനായിരിക്കുമെന്ന തിരുദൂതരുടെ പ്രസ്‌താവന ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള നിലപാട്‌ വ്യക്തമാക്കുന്നതാണ്‌. മത-ജാതി-ഭാഷാ വ്യത്യാസമില്ലാതെ സമാധാനത്തിന്നായി ഒത്തുചേരുന്ന ആരുമായും സന്ധിയാവാമെന്നാണ്‌ ഈ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നത്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എന്നാല്‍, സാഹചര്യവും സന്ദര്‍ഭവും ഒരു യുദ്ധം അനിവാര്യമാക്കുന്ന ഘട്ടത്തില്‍ ഇസ്‌ലാം യുദ്ധത്തെ അംഗീകരിക്കുന്നു. അതിജീവിക്കാനും നിലനില്‍ക്കാനും ആഗ്രഹിക്കുന്ന ഏതൊരാദര്‍ശത്തിനും ഇത്‌ സമ്മതിച്ചേ മതിയാകൂ. മനുഷ്യരാശിയുടെ ഇഹപര വിജയത്തിന്‌ നിദാനമായ ദൈവികസന്ദേശം ന്യായമായ രീതിയില്‍ അവര്‍ക്കെത്തിച്ചുകൊടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും നിഷ്‌കാസനം ചെയ്യാനും ആയുധമേന്തുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. അനിവാര്യവും അനുപേക്ഷ്യവുമായ പ്രതിരോധമുറകളെല്ലാം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‌കുന്നുണ്ട്‌. ഇതൊരു യുദ്ധംവരെയും എത്തിനില്‍ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;u&gt;&lt;span style="color:#ff0000;"&gt;യുദ്ധ കാരണങ്ങള്‍&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;മദീനയില്‍ നിന്ന്‌ ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ്‌ ബദ്രര്‍. ഇവിടെവെച്ച്‌ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഹിജ്‌റാബ്‌ദം രണ്ടാം വര്‍ഷം നടന്ന സായുധയുദ്ധമാണ്‌ ബദ്രര്‍യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്‌. സമാധാനപരമായി മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുഹമ്മദ്‌ നബി(സ)യെ ശത്രുക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‌പനയനുസരിച്ച്‌ അദ്ദേഹവും അനുയായികളും മദീനയിലേക്ക്‌ നാടുവിടുകയായിരുന്നു. സുരക്ഷിത മേഖലയെന്ന നിലക്ക്‌ മദീനയില്‍ കഴിയുന്ന പ്രവാചകനെയും ശിഷ്യന്മാരെയും വെറുതെവിടാന്‍ ശത്രുക്കള്‍ തയ്യാറില്ലായിരുന്നു. ഖുറൈശികളുടെ മുഖ്യ ഉപജീവനമാര്‍ഗമായ കച്ചവട യാത്ര നയിച്ചിരുന്നത്‌ സിറിയയിലേക്കും ഫലസ്‌തീനിലേക്കുമായിരുന്നു. ഈ യാത്രാസംഘങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ്‌ മദീന സ്ഥിതിചെയ്യുന്നത്‌. ഇവിടെ മുസ്‌ലിംകള്‍ സമാധാനത്തോടെ കഴിയുന്നതും അല്‌പാല്‌പമായി ശക്തിപ്രാപിക്കുന്നതും തങ്ങള്‍ക്കു ഭീഷണിയായിരിക്കുമെന്ന്‌ ഖുറൈശികള്‍ കരുതി. അതിനാല്‍ എങ്ങനെയും പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയെന്നത്‌ ഖുറൈശികളുടെ ഉറച്ച തീരുമാനമായി മാറി. ഇതിന്നായി ഖുറൈശികള്‍ കണ്ട മാര്‍ഗം മദീനയിലെ മുഖ്യ ഗോത്രങ്ങളായ ഔസ്‌-ഖസ്‌റജ്‌ എന്നിവയുടെ പൊതുനേതാവായ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സുലൂലിനെ വരുതിയില്‍ വരുത്തി പ്രവാചകനെതിരില്‍ പോരാടുകയാണ്‌. അതിന്നായി അവര്‍ അദ്ദേഹത്തിന്‌ ഇങ്ങനെ എഴുതി: ``ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന്‌ ബഹിഷ്‌കരിക്കാത്ത പക്ഷം ഒരു വന്‍സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്‌. നിങ്ങളുടെ സ്‌ത്രീകളെ ഞങ്ങള്‍ ബന്ദികളായി പിടിക്കുന്നതുമാണ്‌'' (അബൂദാവൂദ്‌). &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ പ്രവാചകനുമായി യുദ്ധത്തിനൊരുങ്ങി. പ്രവാചകന്റെ മദീന ആഗമനത്തോടെ നേതൃത്വം നഷ്‌ടപ്പെടുമെന്ന ഭയാശങ്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‌ ഇതൊരു അവസരമായി. എന്നാല്‍, ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഖുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ്‌ അത്‌. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിനൊരുങ്ങുന്നത്‌?'' ഇത്‌ കേട്ടതോടെ അവര്‍ തല്‍ക്കാലം യുദ്ധസഹകരണത്തില്‍ നിന്ന്‌ വിരമിച്ചു (അബൂദാവൂദ്‌). എന്നാല്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കണ്ട്‌ ഒഴിവായ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന്‌ ഈ ആശയം ഒഴിവായിരുന്നില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇതിനു പുറമെ ഒരു യുദ്ധാന്തരീക്ഷം അവിടെ നിലനിന്നിരുന്നു. മക്കയിലെ ബഹുദൈവാരാധകര്‍ മദീനയിലെ മുസ്‌ലിംകളെ എന്നും ശത്രുക്കളായി കാണുകയും യുദ്ധത്തിലൂടെ തുരത്തേണ്ട ശക്തിയായി കാണുകയും ചെയ്‌തിരുന്നു. ഇത്‌ തെളിയിക്കുന്ന ഒരു സംഭവം നോക്കുക: സഅദുബ്‌നു മുആദ്‌ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയില്‍ ഉബയ്യിബ്‌നു ഖലഫിന്റെ സഹകരണത്തോടെ ഉംറ നിര്‍വഹിക്കാനായി കഅ്‌ബയുടെ സമീപത്തേക്ക്‌ നീങ്ങുമ്പോള്‍ വഴിയില്‍ അബൂജഹലിനെ കണ്ടുമുട്ടി. ഇതു കണ്ട അബൂജഹല്‍ അട്ടഹസിച്ചു. നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു അല്ലേ? അല്ലാഹുവാണേ, അബൂസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീയെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക്‌ മടങ്ങുമായിരുന്നില്ല. ഇതിനു സഅദ്‌ ഇങ്ങനെ ഉച്ചത്തില്‍ പ്രതികരിച്ചു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും (ബുഖാരി). സഅദിന്റെ ഈ പ്രസ്‌താവന മുസ്‌ലിംകളുടെ മുമ്പിലുള്ള പോംവഴി എന്താണെന്ന്‌ മനസ്സിലാക്കിത്തരുന്നുണ്ട്‌. യുദ്ധഭീഷണി മുഴക്കുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല തന്ത്രമായി അവരുടെ കച്ചവടയാത്രയുടെ വഴിമുടക്കുകയെന്നത്‌ ഒരു മാര്‍ഗമായിരുന്നു. ഈ യുദ്ധതന്ത്രം തന്നെയാണ്‌ മുസ്‌ലിംകള്‍ പിന്നീട്‌ പയറ്റുന്നത്‌. മാത്രമല്ല, ഇത്രയും കാലം മുസ്‌ലിംകള്‍ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചിട്ടില്ലായെന്നും സഅദിന്റെ പ്രസ്‌താവന മനസ്സിലാക്കിത്തരുന്നുണ്ട്‌. ഒരു യുദ്ധശത്രുവായി മുസ്‌ലിംകളെ കണ്ടപ്പോള്‍ മാത്രമാണ്‌ മുസ്‌ലിംകളും അതേവഴിക്ക്‌ തന്നെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ അബൂജഹല്‍ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു ബദ്‌ര്‍ യുദ്ധത്തിന്റെ കാരണങ്ങളിലൊന്ന്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ശത്രുവിഭാഗത്തിന്റെ നീക്കങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും ശത്രുവിന്റെ മനസ്സില്‍ ഭയം നിക്ഷേപിക്കാനുമായി റസൂല്‍(സ) ഇതിനിടയില്‍ ചെറു സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. ഇത്‌ ശത്രുവിഭാഗത്തിനിടയില്‍ ഭയവും ആശങ്കയും ജനിപ്പിക്കുകയുണ്ടായി. മുസ്‌ലിംകള്‍ തങ്ങളെ നേരിടാന്‍ സജ്ജരാണെന്ന ധാരണ അവര്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി. ഇതിനിടയില്‍ ഹിജ്‌റ രണ്ടാം വര്‍ഷം റജബ്‌ മാസത്തില്‍ അബ്‌ദുല്ലാഹിബ്‌നു ജഹശിന്റെ നേതൃത്വത്തില്‍ നഖ്‌ലയിലേക്ക്‌ നടത്തിയ ഒരു സൈനികനീക്കം ഒരു സംഘട്ടനത്തില്‍ കലാശിക്കുകയും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരാള്‍ വധിക്കപ്പെടാനും ചിലരെ ബന്ദികളാക്കാനും ഇടയാവുകയും ചെയ്‌തു. ഇവരുടെ പക്കല്‍ നിന്ന്‌ ഏതാനും ഒട്ടകങ്ങളെ മദീനയിലേക്ക്‌ തെളിച്ചുകൊണ്ടുവരികയും ചെയ്‌തു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ നടന്ന ഈ സംഭവത്തില്‍ റസൂല്‍(സ) വിയോജിപ്പ്‌ പ്രകടിപ്പിച്ചു. എന്നാല്‍, ബഹുദൈവാരാധകരായ ശത്രുക്കള്‍ ഇത്‌ നന്നായി മുതലെടുക്കുകയും മുസ്‌ലിംകള്‍ക്കെതിരില്‍ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്‌തു. ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട്‌ പിന്നീട്‌ അല്ലാഹു ആയത്ത്‌ അവതരിപ്പിക്കുകയുണ്ടായി (2:217). ഇതില്‍ വിശ്വാസികളുടെ ഭാഗത്ത്‌ വന്ന വീഴ്‌ച ചൂണ്ടിക്കാണിച്ചുകൊണ്ട്‌ തന്നെ സത്യനിഷേധികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ചും അനീതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌. ഇതും ബദ്‌റിന്റെ കാരണങ്ങളില്‍ ഒന്നുതന്നെയാണെങ്കിലും ശത്രുക്കള്‍, ഇതില്ലെങ്കിലും ഒരു യുദ്ധത്തിനുള്ള എല്ലാ കോപ്പും കൂട്ടിക്കഴിഞ്ഞിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഖുറൈശികള്‍ അബൂസ്വുഫ്‌യാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക്‌ അയച്ചിരുന്ന ഒരു വമ്പിച്ച കച്ചവടസംഘം വന്‍ ലാഭംനേടി മദീന വഴി തിരിച്ചുവരികയായിരുന്നു. മടക്കവഴിയില്‍ മുസ്‌ലിംകള്‍ കടന്നാക്രമിക്കുമോ എന്ന ഭയം അബൂസ്വുഫ്യാനുണ്ടായി. ഇങ്ങനെ ചിന്തിക്കുന്നതിന്‌ ന്യായമുണ്ടായിരുന്നു. മുസ്‌ലിംകള്‍ മക്കയില്‍ വിട്ടേച്ചുപോന്ന സ്വത്തെല്ലാം ശേഖരിച്ചാണ്‌ കച്ചവടത്തിന്‌ മുതലിറക്കിയത്‌. ഇതിന്റെ ലാഭമെല്ലാം മുസ്‌ലിംകള്‍ക്കെതിരില്‍ ഉപയോഗപ്പെടുത്താനാണ്‌ അവരുടെ പദ്ധതിയും. ഇതറിയാവുന്ന മുസ്‌ലിംകളില്‍ നിന്ന്‌ ഒരാക്രമണം അബൂസുഫ്യാന്‍ പ്രതീക്ഷിക്കുക സ്വാഭാവികമാണ്‌. അബൂസുഫ്യാന്‍ പെട്ടെന്ന്‌ മക്കയില്‍ വിവരമറിയിച്ച്‌ സൈന്യസജ്ജീകരണം നടത്തി. മുഹമ്മദും കൂട്ടരും തങ്ങളുടെ സ്വത്തുക്കള്‍ കയ്യടക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന അബൂസുഫ്യാന്റെ അറിയിപ്പ്‌ മക്കക്കാരെ പ്രകോപിതരാക്കി. അങ്ങനെ അബൂജഹലിന്റെ നേതൃത്വത്തില്‍ ഒരു വന്‍സൈന്യം മദീനയിലേക്ക്‌ പുറപ്പെട്ടു. ഇതില്‍ ഏതിനെയാണ്‌ മുസ്‌ലിംകള്‍ നേരിടേണ്ടത്‌? കൂടുതല്‍ ആശ്വാസവും സൗകര്യവും സിറിയയില്‍ നിന്ന്‌ വരുന്ന കച്ചവടസംഘത്തെ നേരിടലാണ്‌. അതാണ്‌ ലാഭകരവും. ശത്രുക്കളുടെ സാമ്പത്തികശക്തിയുടെ മുതുകൊടിക്കാനും നല്ലത്‌ അതുതന്നെ. പ്രവാചകന്‍ അതിനു തീരുമാനമെടുത്തപ്പോള്‍ അല്ലാഹുവിന്റെ കല്‌പന മറ്റൊന്നായിരുന്നു. വിശുദ്ധ ഖുര്‍ആനിങ്ങനെ പറയുന്നു: “രണ്ട്‌ സംഘങ്ങളിലൊന്ന്‌ നിങ്ങള്‍ക്കധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ആയുധങ്ങളില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്റെ കല്‌പനകള്‍ മുഖേന സത്യം പുലര്‍ത്തി കാണിക്കാനും സത്യനിഷേധികളുടെ മുരടു മുറിച്ചുകളയാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌. സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്‌. ദുഷ്‌ടന്മാര്‍ക്ക്‌ അതെത്ര അനിഷ്‌ടകരമായിരുന്നാലും ശരി” (8:7,8). ഇങ്ങനെ രണ്ടു സൈന്യങ്ങളും തമ്മില്‍ റമദാന്‍ 17ന്‌ ബദ്‌റില്‍ വെച്ച്‌ ഏറ്റുമുട്ടി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;u&gt;വിമര്‍ശകരുടെ ജല്‌പനങ്ങള്‍&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പ്രവാചകന്‍ യുദ്ധക്കൊതിയനും കയ്യേറ്റക്കാരനും വാള്‍കൊണ്ട്‌ മതം പ്രചരിപ്പിച്ചവനുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും മതനിഷേധികളും ഒരുപോലെ ബദ്രര്‍യുദ്ധത്തെ കൂട്ടുപിടിക്കാറുണ്ട്‌. ഒരു കാരണവുമില്ലാതെ അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ കൊള്ളയടിക്കുകയായിരുന്നു മുഹമ്മദ്‌ എന്നാണ്‌ അവരുടെ വിമര്‍ശം. അങ്ങനെ, ആയുധശക്തിയുപയോഗിച്ചും ബലംപ്രയോഗിച്ചുമാണ്‌ മുസ്‌ലിംകളുടെ എണ്ണം മുഹമ്മദ്‌ വര്‍ധിപ്പിച്ചത്‌. ഈ വാദങ്ങളത്രയും അടിസ്ഥാനരഹിതവും ചരിത്രവസ്‌തുതകള്‍ക്ക്‌ നിരക്കാത്തതും ഇസ്‌ലാമിന്റെ പ്രമാണങ്ങളുമായി ഒത്തുപോകാത്തതുമാണെന്ന്‌ ഇസ്‌ലാമികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്‌. ബദ്രര്‍യുദ്ധത്തിലേക്ക്‌ മുസ്‌ലിംകളെ എത്തിച്ചത്‌ ഏത്‌ വിധത്തിലുള്ള സാഹചര്യമായിരുന്നുവെന്ന്‌ മേല്‍വിവരിച്ചതില്‍ നിന്ന്‌ വ്യക്തമാണ്‌. മാത്രമല്ല, താരതമ്യേന പ്രയാസം കുറഞ്ഞ കച്ചവടസംഘത്തെ നേരിടുകയെന്ന മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഒരു യുദ്ധത്തിനുള്ള പരിപൂര്‍ണ തയ്യാറെടുപ്പിലായിരുന്നില്ലയെന്ന്‌ വ്യക്തം. ഏതുസമയത്തും ശത്രുപക്ഷത്ത്‌ നിന്ന്‌ ഒരു കടന്നാക്രമണം സംഭവിക്കാവുന്ന സാഹചര്യം അവിടെ നിലനിന്നിരുന്നതുകൊണ്ട്‌ വിശ്വാസികള്‍ സദാ ജാഗരൂകരായിരുന്നുവെന്ന്‌ മാത്രം. മദീനയില്‍ എത്തിയ പ്രവാചകന്‍ ഒരു രാത്രി ഉറങ്ങുക പോലും ചെയ്യാതെ ജാഗ്രത പുലര്‍ത്തിയതായി പത്‌നി ആഇശ(റ) പറയുന്നു. തുടര്‍ന്ന്‌ പ്രവാചകശിഷ്യന്‍ സഅദ്‌ബിന്‍ അബീവഖാസ്‌ അവിടുത്തേക്ക്‌ പാറാവുനില്‍ക്കുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ സംഭവിച്ചത്‌, സത്യവും അസത്യവും തമ്മിലുള്ള ഒരു സംഘട്ടനത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുകയും അത്‌ സത്യത്തിന്റെ പക്ഷക്കാരായ മുസ്‌ലിംകളെന്ന ന്യൂനപക്ഷത്തിന്റെ നിര്‍ണായകയമായ വിജയത്തില്‍ കലാശിക്കുകയും ചെയ്‌തുവെന്ന്‌ മാത്രം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;u&gt;ജിഹാദ്‌വിളിയും ബദ്‌രീങ്ങളും&lt;/u&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;തികച്ചും സമാധാനപരമായ സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്ന മുസ്‌ലിംകളെ നശിപ്പിക്കാന്‍ തീരുമാനമെടുത്ത ബഹുദൈവാരാധകരുടെ ധാര്‍ഷ്‌ട്യത്തിന്റെ ഫലമായിരുന്നു ബദ്രര്‍യുദ്ധമെന്ന്‌ മനസ്സിലായി. എന്നാല്‍, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്‌ ഇസ്‌ലാമിക പ്രബോധനത്തിന്‌ അനുകൂലമായ നിയമവ്യവസ്ഥയും ഭരണഘടനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള മഹാഭൂരിപക്ഷം വരുന്ന അമുസ്‌ലിം സമൂഹത്തെ ശത്രുക്കളായി കണ്ട്‌ അവരോട്‌ യുദ്ധപ്രഖ്യാപനം നടത്തുന്നതിന്‌ ബദ്രര്‍യുദ്ധത്തെയും മറ്റു യുദ്ധങ്ങളെയും വ്യാഖ്യാനിച്ചൊപ്പിക്കുന്നത്‌ ശരിയായ നിലപാടല്ല. ഇസ്‌ലാമികാദര്‍ശവും സംസ്‌കാരവും എന്താണെന്ന്‌ ശരിയാംവിധം പഠിക്കാത്ത മുസ്‌ലിം ഭൂരിപക്ഷം തന്നെ നിലനില്‍ക്കുന്ന രാജ്യത്ത്‌ ഇസ്‌ലാമിന്റെ പേരില്‍ സംഘട്ടനവും സംഘര്‍ഷവും സൃഷ്‌ടിക്കുന്നത്‌ ഇസ്‌ലാമിന്‌ ഗുണകരമായിരിക്കില്ല. ശാന്തമായ സന്ദേശപ്രബോധനത്തിന്‌ ഇന്ത്യാരാജ്യത്ത്‌ ഇന്നും അനുവാദം നിഷേധിക്കപ്പെട്ടിട്ടില്ല. അമുസ്‌ലിംകള്‍ ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ അവര്‍ വധിക്കപ്പെടുക, മൂന്നാമതൊരു മാര്‍ഗം അവരുടെ മുന്നിലില്ല എന്ന നിലപാട്‌ ഇസ്‌ലാമിക സന്ദേശവുമായി പൊരുത്തപ്പെടുന്നില്ല. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യത്തിന്‌ പാടെ വിരുദ്ധവുമാണത്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ബഹുമതസമൂഹത്തില്‍ കൊണ്ടുംകൊടുത്തും പരമാവധി അന്യോന്യം സഹകരിച്ചുപോകണമെന്ന സന്ദേശമാണ്‌ ബദ്രര്‍യുദ്ധം പോലും നല്‌കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ബദ്രര്‍യുദ്ധത്തില്‍ ബന്ദികളായി ശത്രുപക്ഷത്തു നിന്ന്‌ പിടികൂടിയവരില്‍ മോചനദ്രവ്യം നല്‌കി മോചിപ്പിക്കാന്‍ ആളില്ലാത്തവരോട്‌ പ്രവാചകതിരുമേനി സ്വീകരിച്ച നിലപാട്‌ സാക്ഷരരായ തടവുകാര്‍ നിരക്ഷരരായ മുസ്‌ലിംകളില്‍ പത്തുപേരെ വീതം എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ, മുസ്‌ലിംകളെ സാക്ഷരരാക്കിക്കൊണ്ട്‌ അവര്‍ മോചനം നേടി. യുദ്ധത്തടവുകാരായിരുന്നിട്ടു പോലും അവരില്‍ നിന്ന്‌ സ്വീകരിക്കാവുന്ന നന്മ തന്റെ സമൂഹത്തിന്‌ നേടിക്കൊടുക്കുക എന്ന വിശാലമായ കാഴ്‌ചപ്പാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചത്‌. നന്മയുടെ കാര്യത്തില്‍ പരസ്‌പരം സഹകരിക്കുക എന്ന ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ പുലരുകയായിരുന്നു ഇവിടെ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ബദ്‌റില്‍ രക്തസാക്ഷികളായവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീരചരമമാണ്‌ വരിച്ചത്‌. അല്ലാഹു മാത്രമാണ്‌ ആരാധ്യനെന്ന സര്‍വ പ്രധാനമായ ആദര്‍ശത്തിനു വേണ്ടിയായിരുന്നു ഈ സംഘട്ടനം. യുദ്ധമെന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഖിതാല്‍ പ്രയോഗിച്ചതിന്റെ കൂടെയെല്ലാം ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍’ എന്ന്‌ ചേര്‍ത്തുപറയുന്നത്‌ ശരിയായ ആദര്‍ശത്തിനു വേണ്ടിയുള്ള സംഘട്ടനമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ എന്നതുകൊണ്ടാണ്‌. ബദ്രര്‍ യുദ്ധം ഏകദൈവവിശ്വാസത്തിന്റെ സംരക്ഷണത്തിന്‌ വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ബദ്രര്‍യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രവാചകതിരുമേനി അല്ലാഹുവോട്‌ നടത്തിയ പ്രാര്‍ഥന ഇത്‌ വ്യക്തമാക്കുന്നുണ്ട്‌: “അല്ലാഹുവേ, ഈ കൊച്ചുസംഘം ഈ യുദ്ധത്തില്‍ പരാജയമടയുകയാണെങ്കില്‍ നിന്നെ മാത്രം ആരാധിക്കുന്ന വിഭാഗം ഭൂമിയില്‍ അവശേഷിക്കില്ല. അതിനാല്‍ സത്യത്തിന്റെ കക്ഷിയായ ഞങ്ങളെ നീ വിജയിപ്പിക്കേണമേ.”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എന്നാല്‍, ഈ ബദ്‌രീങ്ങളോട്‌ പ്രാര്‍ഥിക്കുകയും അവരുടെ ആണ്ട്‌ കഴിക്കുകയും ചെയ്‌തുകൊണ്ട്‌ ബദ്‌രീങ്ങളോടും അല്ലാഹുവിനോടും ഒരുമിച്ച്‌ നന്ദികേട്‌ കാണിക്കുകയാണ്‌ മുസ്ലിം സമൂഹത്തില്‍ ഒരുവിഭാഗം ചെയ്യുന്നത്‌. റമദാന്‍ 17ന്‌ വിഭവസമൃദ്ധമായ സദ്യയൊരുക്കി ബദ്‌രീങ്ങളുടെ ആണ്ട്‌ കൊഴുപ്പിക്കുന്നു! അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുക എന്ന ആദര്‍ശത്തിനു വേണ്ടി പടപൊരുതി മരിച്ച ബദ്രര്‍ ശുഹദാക്കളോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ ഇവര്‍ ഇസ്ലാമികാദര്‍ശത്തില്‍ നിന്ന്‌ തന്നെ പുറത്തുപോകുന്നു. ബദ്‌രീങ്ങളെ അനുസ്‌മരിക്കുമ്പോള്‍ ആദര്‍ശകാര്യത്തില്‍ തരിമ്പും വിട്ടുവീഴ്‌ച കാണിക്കാത്ത ബദ്‌രീങ്ങളുടെ ധീരമായ നിലപാടും പ്രബോധിതസമൂഹത്തോടുള്ള വിശാലമനസ്‌കതയും ഒരുമിച്ച്‌ ഉയര്‍ത്തിപ്പിടിക്കാനാണ്‌ ശ്രമിക്കേണ്ടത്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-6107624030209160153?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/6107624030209160153/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/09/badr-yudhavum.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6107624030209160153?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6107624030209160153?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/09/badr-yudhavum.html" title="ബദ്‌ര്‍യുദ്ധവും വര്‍ത്തമാനകാല സമൂഹവും" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><thr:total>0</thr:total></entry><entry gd:etag="W/&quot;CU4CQ3k7eyp7ImA9WxJUGU4.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-159347227940945645</id><published>2009-07-18T21:38:00.004+05:30</published><updated>2009-07-18T21:49:22.703+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-07-18T21:49:22.703+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="പ്രതികരണം" /><title>സ്വവര്‍ഗ ലൈംഗികതയ്‌ക്ക്‌ നിയമപരിരക്ഷ നല്‌കാന്‍ നീക്കം; സദാചാര രാഹിത്യത്തിന്‌ നിയമത്തിന്റെ മറക്കുടയോ?</title><content type="html">&lt;div&gt;&lt;span class="Apple-style-span"  style="font-size:small;"&gt;കടപ്പാട്:&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:x-small;"&gt;എഴുതിയ&lt;/span&gt; മുര്‍ശിദ്‌ പാലത്ത്‌ , &lt;span class="Apple-style-span"  style="font-size:x-small;"&gt;പ്രസിദ്ധീകരിച്ച&lt;/span&gt; &lt;a href="http://shababweekly.net/"&gt;ശബാബ് വാരിക&lt;/a&gt;.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;സ്വാ&lt;/span&gt;&lt;/span&gt;&lt;/b&gt;തന്ത്ര്യത്തിന്റെ പരിധി എത്രയാണ്‌? ഈ ചോദ്യത്തിന്‌ ഒരു നാടന്‍ മറുപടിയുണ്ട്‌. നിങ്ങള്‍ക്ക്‌ കൈവീശാം, പക്ഷേ അത്‌ അന്യന്റെ മൂക്കില്‍ സ്‌പര്‍ശിക്കരുത്‌. അക്ഷരംപോലുമറിയാത്ത സാധാരണക്കാരന്റെ അറിവാണിത്‌. എന്നാല്‍ പത്തുകൊല്ലം സ്‌കൂളിലും പിന്നെ അഞ്ചുകൊല്ലം കോളെജിലും തുടര്‍ ന്ന്‌ നിയമക്കോളെജിലും പഠിച്ചിറങ്ങി പതിറ്റാണ്ടുകള്‍ അഭിഭാഷകനായും പിന്നെ വര്‍ഷങ്ങളോളം ജഡ്‌ജായും പരിചയിച്ചവര്‍ക്ക്‌ ഇത്‌ തിരിയാതെ പോകുന്നത്‌ അക്കാദമിക പഠനത്തിന്റെ തിരക്കിനിടക്ക്‌ നാട്ടിന്‍പുറത്തെ ചായക്കടയിലെങ്കിലും ഒന്നു കയറിനോക്കാന്‍ നേരമില്ലാതെ പോയതുകൊണ്ടാകാം. ഇന്ത്യന്‍ ഭരണഘടനയിലെ 14,15,21 അനുഛേദങ്ങ ളുടെ ലംഘനമെന്ന നിലയില്‍ സ്വവ ര്‍ഗലൈംഗിതക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ റദ്ദാക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ വിധികേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചുപോയത്‌. &lt;/div&gt;&lt;div style="text-align: justify;"&gt;സ്വവര്‍ഗ ലൈംഗികത ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ മത്വത്തിനെതിരാണെന്നാണ്‌ കോടതിയുടെ ഒരു നിരീക്ഷണം. ശരിയായിരിക്കാം. പക്ഷേ, ഇതിലേറെ പ്രാധാന്യമര്‍ഹിക്കുന്ന പല വിവേചനങ്ങളും ഭരണഘടനയിലുണ്ടെന്ന്‌ ആര്‍ക്ക്‌ അറിയില്ലെങ്കിലും നിയമജ്ഞര്‍ക്ക്‌ അജ്ഞാതമാകരുതല്ലോ. കുഷ്‌ഠരോഗികളെപ്പോലും ഭരണഘടനാപരമായി മാറ്റിനിര്‍ത്തുന്നവരാണ്‌ നമ്മള്‍ ഇന്ത്യക്കാരെന്നത്‌ ഈ പുതിയ കാലത്തും അഭിമാനിക്കാവുന്നതാണ്‌! സത്യത്തില്‍ വിവേചനരഹിത ഇന്ത്യയെ പുനസൃഷ്‌ടിക്കാനാണ്‌ കോടതികള്‍ വിധിപുറപ്പെടുവിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ള, മനുഷ്യത്വവും അറിവുമുള്ള ആരും സമ്മതിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയല്ലേ അവര്‍ ഇടപെടേണ്ടത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നാല്‍ ഇവിടെ മനുഷ്യത്വമോ സ്വാതന്ത്ര്യമോ സമഭാവനയോ ഒന്നുമല്ല പ്രശ്‌നം. പണവും സുഖവുമാണ്‌ നമുക്കുവേണ്ടത്‌. അത്‌ ഭരണകൂടത്തിനായാലും നീതിപീഠത്തിനായാലും അനിവാര്യമാണ്‌. മദ്യനിരോധവും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കാനുള്ള നിര്‍ദേശവും ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ പൊടിപിടിച്ചു കിടക്കുമ്പോള്‍ ഏകസിവില്‍കോഡെന്ന നിര്‍ദേശകതത്വത്തിനായി മാത്രം നിയമനിര്‍മാണത്തിന്‌ ശഠിക്കുന്ന ഒരുതരം രോഗവും ഇവിടെ ചിലര്‍ക്കുണ്ടല്ലോ. ഇത്തരം വൈരുധ്യങ്ങളെയെല്ലാം ഏകോപിപ്പിക്കാവുന്ന ഉത്തരമാണ്‌ മേല്‍പറഞ്ഞ പണ-സുഖന്യായം. കള്ളോ കാമമോ വിറ്റാലും രാജ്യത്തിന്‌ പണംകിട്ടണം. പണം കിട്ടാനുള്ള എളുപ്പമാര്‍ഗം വിനോദസഞ്ചാരമാണെന്ന്‌ ചില പാശ്ചാത്യകങ്കാണിമാര്‍ കുറച്ചുകാലമായി നമ്മളെ ഇമ്പോസിഷനെഴുതിച്ച്‌ പഠിപ്പിക്കുകയാണ്‌. അപ്പോള്‍ വിനോദസഞ്ചാരി വരണമെങ്കില്‍ അനുഭൂതികളുടെ മായികലോകം തീര്‍ക്കണം. അതിനുള്ള അധികം പണച്ചെലവില്ലാത്ത എളുപ്പവഴി കള്ളും ലൈംഗികതയുമാണ്‌. അതിനു വേണ്ടിയാണ്‌ അവര്‍ ഭരണഘടനയും ശിക്ഷാനിയമവുമെല്ലാം തപ്പിയത്‌. എളുപ്പത്തില്‍ തടയുന്നത്‌ ഭരണഘടനയില്‍ ഏക സിവില്‍കോഡും ശിക്ഷാനിയമത്തിലെ സ്വവര്‍ഗരതി വിരുദ്ധതയുമൊക്കെയാണ്‌. എല്ലാം പ്രത്യക്ഷമായും പരോക്ഷമായും കള്ളിനും കാമത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്ന വകുപ്പുകളാണ്‌. പഞ്ചായത്തീ രാജ്‌ നിയമത്തില്‍ മദ്യനിരോധത്തിന്‌ ത്രിതലപഞ്ചായത്തുകള്‍ക്ക്‌ അധികാരം നല്‌കുന്ന നിയമം പുറംലോകമറിയാതെ ശീതികരണികളില്‍ അടച്ചിടപ്പെട്ടതും തുടര്‍ന്നുവായിക്കുക.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരാള്‍ക്ക്‌ തോന്നുന്നതെല്ലാം അനുഭവിക്കാന്‍ അവസരമുണ്ടാകുക എന്നതാണ്‌ സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെങ്കില്‍, താന്തോന്നിത്തങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നതാണ്‌ വിവേചനമെങ്കില്‍ ഇന്നാട്ടില്‍ നിന്നുപിഴക്കാന്‍ സാക്ഷാല്‍ സുപ്രീംകോടതി എടുപ്പിനുപോലും സാധിക്കുമെന്നു തോന്നുന്നില്ല. നിങ്ങളുടെ ഭാര്യയെ എനിക്കിഷ്‌ടമാണ്‌. അവള്‍ക്കും എന്നെ ഇഷ്‌ടമാണ്‌ എന്ന വാദവുമായി മനുഷ്യാവകാശത്തിന്റെ പുതു ശ്‌ളീഹമാര്‍ കോടതിയെ സമീപിച്ചാല്‍ ഭരണഘടനയുടെ 15-ാം അനുഛേദത്തിന്റെ ഉദാരതയില്‍ അത്‌ അനുവദിക്കേണ്ടി വരും. എന്നാല്‍ പിറ്റേന്ന്‌ നിങ്ങളുടെ ഭാര്യ എന്റെ കിടപ്പറപങ്കിടുന്നത്‌ എന്റെ ഭാര്യക്കും ഞാന്‍ നിങ്ങളുടെ ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ നിങ്ങള്‍ക്കും ഇഷ്‌ടമല്ലാത്തതിനാല്‍ ആ ബന്ധം വേര്‍പെടുത്തി തരണമെന്നു പറഞ്ഞ്‌ എന്റെ ഭാര്യ കോടതി കയറിയാല്‍? ഓഹ്‌, ഭരണഘടനാ ഭേദഗതിയാകാമല്ലോ. ആ വിഷയത്തില്‍ ഒട്ടും മടിയും വിവേചനവും കാണിക്കാത്ത സര്‍വംസഹയല്ലേ നമ്മുടെ ഭരണഘടന. അത്‌ കഷ്‌ടപ്പെട്ട്‌ എഴുതിയുണ്ടാക്കിയവരൊക്കെ നരത്തേ കാലംചെന്നതെത്ര ഭാഗ്യം. ഭരണഘടനാ നിയമങ്ങളും ശിക്ഷാനിയമങ്ങളുമെല്ലാം പൂവിതള്‍ പോലെ കശക്കി എറിയുകയല്ലേ പുതിയ അംബേദ്‌കര്‍മാരും മെക്കാളെമാരുമെല്ലാം. പ്രേതമില്ലെന്നതും റൂഹാനികള്‍ ഒന്നും ചെയ്യില്ലെന്നതും കട്ടായം. ഉണ്ടെങ്കില്‍ ഇപ്പോള്‍ പാര്‍ലമെന്റിലും കോടതിയിലുമിരിക്കുന്നവര്‍ അവിടെയൊന്നും കാണില്ലായിരുന്നു!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നമുക്ക്‌ പുതിയ കോടതിവിധി നോക്കാം. രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പു മൂലം ഒരു വിഭാഗമാള്‍ക്കാരെ കുറ്റവാളികളായി മുദ്രകുത്തുന്നതു ഭരണഘടനയില്‍ ഉറപ്പുനല്‌കിയിരിക്കുന്ന തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്‌. ഭരണഘടനാമൂല്യങ്ങള്‍ക്കും മനുഷ്യന്റെ അന്തസ്സിനും വിരുദ്ധമാണു ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌... ലിംഗം, ജാതി, മതം, ജന്മസ്ഥലം എന്നിവയില്‍ ഏതിന്റെയെങ്കിലും അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നു ഭരണഘടനയുടെ 15-ാം അനുഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്‌. ലൈംഗികതയുടെ പേരിലുള്ള വിവേചനവും ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്‌. സമത്വം എന്നതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. അപ്പോള്‍ പ്രായപൂര്‍ത്തിയായ രണ്ടുവ്യക്തികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടെ സ്വകാര്യമായി നടത്തുന്ന ഏതു ലൈംഗികതയും നിയമവിധേയമാണെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതെല്ലാമാണ്‌ കോടതിയുടെ നിരീക്ഷണം. എത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നവയാണീ കണ്ടെത്തലുകള്‍. എത്ര ലളിതമായാണ്‌ കോടതി ഇത്‌ കൈകാര്യംചെയ്‌തത്‌. ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യമെന്ന നെടുംതൂണിനാണിവിടെ കത്തിവീഴുന്നത്‌. മഹാഭൂരിപക്ഷംവരുന്ന ജനതയുടെ പൊതുബോധത്തിന്റെ വിലകുറച്ച്‌ ഒരു ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ ഭാഗംചേര്‍ന്നിരിക്കുകയാണ്‌ കോടതി. `രാഷ്‌ട്രത്തിന്റെ സാന്മാര്‍ഗിക വിയോജിപ്പ്‌' ഈ ചെറു വിഭാഗത്തിന്‌ അലോസരമുണ്ടാക്കരുതത്രെ. ബാബരി മസ്‌ജിദ്‌ തകര്‍ത്തതിലും ഏകസിവില്‍കോഡ്‌ ചര്‍ച്ചയിലുമൊന്നുമെന്തേ കറുത്തഗൗണിനകത്ത്‌ വെളുത്തകോട്ട്‌ കാണാതെ പോകുന്നത്‌. ഭരണഘടനക്കുപുറമെ മാനവാന്തസ്സിനുചേരത്തതാണ്‌ സ്വവര്‍ഗരതി നിരോധം എന്നു പറയുമ്പോള്‍ മാനവന്‍ എന്നതിന്റെ അര്‍ഥപരികല്‌പനക്കു പോലും ഊനം സംഭവിച്ചോ എന്നു സംശയിക്കണം. അല്ലെങ്കിലും സ്വവര്‍ഗരതിയില്‍ അന്നും ഇന്നും മുന്നിട്ടുനില്‌ക്കുന്ന മെക്കാളെയുടെ ആള്‍ക്കാര്‍ക്ക്‌ കഴുത്ത്‌ കാണിച്ചുകൊടുത്തു തുടല്‍തൂക്കിയും നാവും ചുണ്ടും നല്‌കി ആംഗലേയം സംസാരിച്ചും കവാത്തുമറക്കുന്ന നമുക്ക്‌ ഐ പി സിയിലെ 377 പ്രശ്‌നത്തില്‍ മാത്രമേ സായിപ്പിനെ പറ്റാതുള്ളൂ. മനുഷ്യനെയും അന്തസ്സിനെയുമെല്ലാം നിര്‍വചിക്കുന്ന മാനിഫെസ്റ്റോ പാശ്ചാത്യന്റെതുമാത്രമാണെന്ന്‌ നമ്മള്‍ എന്നോ വിധിയെഴുതിക്കഴിഞ്ഞതാണ്‌. പിന്നാക്കക്കാരനും പ്രതിഭാധനനുമാണെങ്കിലും അംബേദ്‌കര്‍ക്ക്‌ പോലും ഭരണഘടനാ ശില്‌പിയാകാനുള്ള പ്രധാനയോഗ്യത പാശ്ചാത്യ പഠനം തന്നെയാണല്ലോ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മെക്കാളെയും ബ്രിട്ടീഷുകാരും ഈ നാടിന്‌ ഒട്ടേറെ ദുരിതങ്ങള്‍ പ്രദാനംചെയ്‌തെങ്കിലും ചിലനന്മകള്‍ അവര്‍ അവശേഷിപ്പിച്ചിരുന്നു. അതില്‍പെട്ടതാണ്‌ ശിക്ഷാനിയമത്തിലെ ഈ വകുപ്പ്‌. `പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി ഒരു പുരുഷനുമായോ സ്‌ത്രീയുമായോ മൃഗവുമായോ ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ ജീവപര്യന്തം ശിക്ഷാര്‍ഹനാണ്‌. അതല്ലെങ്കില്‍ പത്തുവര്‍ഷം തടവും പിഴയും നല്‌കാവുന്നതാണ്‌.' ഇതാണ്‌ പ്രസ്‌തുത വകുപ്പ്‌. മെക്കാളെ തന്റെ നിയമത്തില്‍ തന്നെ അതിന്റെ പ്രധാനകാരണവും വ്യക്തമാക്കുന്നുണ്ട്‌. . പ്രകൃതിയുടെ സ്വാഭാവിക മാര്‍ഗത്തിന്‌ വിരുദ്ധമായി നടക്കുന്നത്‌ എന്ന അര്‍ഥത്തിലാണ്‌ അത്‌ ശിക്ഷാര്‍ഹമാകുന്നത്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഈ കണ്ടെത്തലിന്‌ പ്രസക്തിയില്ലെന്നാണ്‌ കുറെകാലമായി രഹസ്യമായും കുറച്ചുകാലമായി പരസ്യമായും ലോകാടിസ്ഥാനത്തില്‍ ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നത്‌. ദല്‍ഹി ഹൈക്കോടതിവിധിയെ തകര്‍പ്പന്‍ എന്നും ഈ ദിവസത്തെ സ്വാതന്ത്ര്യദിനമെന്നും പ്രഖ്യാപിക്കുന്നവര്‍ ഇന്നലെ വരെ തെരുവോരങ്ങളിലും ബീച്ചുകളിലും ആളുകാണാതെ മറഞ്ഞിരുന്നവരായിരുന്നു. നേരത്തെ പൊന്തക്കാടുകളുടെയും മലമടക്കുകളുടെയും മറപറ്റി ഒളിച്ചും ഭയന്നും ആനമയക്കിയും കുളംകലക്കിയുമൊക്കെ രഹസ്യമായി സേവിച്ചിരുന്നവര്‍ മാവേലി സ്റ്റോര്‍പോലെ സര്‍ക്കാരിന്റെ പ്രത്യേക കള്ളുവില്‌പന കേന്ദ്രങ്ങള്‍ ഹൈവേ ഓരങ്ങളില്‍ വന്നതോടെ അല്‌പം ഗമയോടെ തന്നെ ഇവന്മാരെ അകത്താക്കിത്തുടങ്ങുകയുണ്ടായി. റോഡില്‍ നീണ്ട വരിനിന്ന്‌ പരസ്യമായി കുപ്പിവാങ്ങി ഏതോ ദിവ്യൗഷധംപോലെ അഭിമാനത്തോടെ ചുമന്നു നടക്കുകയായി. കള്ളുകുപ്പികള്‍ക്ക്‌ അരക്കെട്ടിന്റെ വിങ്ങലും വിയര്‍പ്പും സഹിക്കുന്നതില്‍ നിന്ന്‌ രക്ഷനേടാനായി. അതുപോലെ ആണാകാനും പെണ്ണാകാനും തന്റേടമില്ലാത്ത മനോനിലതെറ്റിയവര്‍ക്ക്‌ എന്തൊരു ധാര്‍ഷ്ട്യമാണീ വിധി സമ്മാനിക്കുക. ഇന്നലെവരെ ദുരാചാരത്തിന്റെ പേരില്‍ തങ്ങളെ വിലങ്ങണിയിക്കാനായി വഴിമുടക്കി നടന്ന നിയമപാലകരെ ഈ നിയമത്തിന്റെ ബലത്തില്‍ നാളെയവര്‍ പുതിയ സദാചാരത്തിന്‌ എസ്‌കോര്‍ട്ടു വിളിക്കില്ലെന്നാരുകണ്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ നിരര്‍ഥകമാണ്‌ ഇത്തരം മനുഷ്യവാകാശവാദികളെ ഉണര്‍ത്തല്‍. മനുഷ്യാവകാശം എന്ന ഇരുമ്പുലക്കക്ക്‌ മോള്‍ഡുരൂപീകരിക്കാന്‍ തങ്ങള്‍ക്കേ അവകാശമുള്ളൂ എന്നു ശഠിക്കുന്ന ഈ തറവാട്ടുകാരണവന്മാരെ നമുക്കു വെറുതെ വിടാം. പതിനായിരങ്ങളുടെ അഭിമാനത്തിനും അന്തസ്സിനും വരുന്ന ക്ഷതമല്ല പാതയോരത്തെ മനോവൈകല്യക്കാരുടെ ദുഷ്‌ചെയ്‌തികള്‍ക്കാണ്‌ ഇവരുടെ മാനവികത ഇന്റെണല്‍ മാര്‍ക്ക്‌ നല്‌കുക. സ്വവര്‍ഗ രതി കമ്പോളാധിഷ്‌ഠിതലോകത്ത്‌ നല്ലൊരു ചരക്കായിരിക്കാം. പക്ഷേ, മനുഷ്യനെ കമ്പോളത്തിനപ്പുറത്തു കാണുന്നവര്‍ക്ക്‌ മെക്കാളെയുടെ ഈ വിഷയത്തിലെ നിരീക്ഷണം തെറ്റിയെന്നു പറയാനാകില്ല. വികസിതവും അല്ലാത്തതുമായ ചില പാശ്ചാത്യ രാജ്യങ്ങള്‍ ഈ രതിവൈകൃതത്തെ അംഗീകരിക്കുകയും മനോവൈകല്യക്കാര്‍ക്ക്‌ തുല്യപദവി നല്‌കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനതയുടെ മുക്കാലേമുണ്ടാണിയും ഇപ്പോഴും ഇതിനെ തിന്മയായി കാണുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിനാല്‍ ഹനിക്കപ്പെടരുതെന്ന്‌ ശഠിക്കുന്നതോടൊപ്പം ആ നിയമം ഭൂരിപക്ഷത്തിന്‌ ഹാനികരമാകരുത്‌ എന്ന നിബന്ധനയുണ്ടെന്നത്‌ സത്യമാണ്‌. സിക്കു പുരോഹിതന്റെ കൃപാണും സംന്യാസിയുടെ ത്രിശൂലവും മലവാസികളുടെ പാരമ്പര്യ ആയുധങ്ങളും അവര്‍ക്ക്‌ നിയമപരമായി കൊണ്ടു നടക്കാം. എന്നാല്‍ അതൊന്നും മറ്റുള്ളവര്‍ക്ക്‌ ശല്യമാകരുത്‌. ഇവിടെ സ്വവര്‍ഗാനുരാഗി അവന്റെ കുടുംബത്തെയും വംശത്തെയും രാഷ്‌ട്രത്തെയുമെല്ലാം അപകടപ്പെടുത്തുന്നവനാണ്‌. ഉദാരലൈംഗിതയുടെ പേരില്‍ ഈ പേക്കൂത്തിനും പരവതാനിവിരിച്ച നമ്മുടെ ഹീറോ സമൂഹങ്ങള്‍ സീറോകളായി മാറുന്ന വാര്‍ത്തകള്‍ കുറച്ചായി പടിഞ്ഞാറു നിന്നും നാം നിരന്തരംകേള്‍ക്കുന്നുണ്ട്‌. എയ്‌ഡ്‌സടക്കമുള്ള ലൈംഗികരോഗങ്ങളും ദുര്‍ബലമാകുന്ന വിവാഹബന്ധങ്ങളും യുവാക്കള്‍ കുറഞ്ഞുവരുന്ന ജനസംഖ്യാനുപാതവും ശിശുകാമത്തിന്റെ വര്‍ധിച്ച തോതും കുട്ടികളെ ദത്തെടുക്കാന്‍ നടക്കുന്ന ഗേകളും തുടങ്ങി ഒരു നൂറുകൂട്ടം പ്രശ്‌നങ്ങളുമായി ജീവഛവമായിരിക്കുകയാണ്‌ അവരുടെ സാമൂഹിക ജീവിതം. പക്ഷേ, ജിറാഫിന്‌ മുള്ളേറ്റാലെന്നപോലെ വേദന അറിയാന്‍ നമുക്ക്‌ സമയമെടുക്കും. ഉത്‌പാദകര്‍ ഉപേക്ഷിക്കുമ്പോഴേ എന്തും നമുക്കു കിട്ടൂ. പ്രത്യേകിച്ചും പാശ്ചാത്യ മെയ്‌ഡ്‌ ആണെങ്കില്‍.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇന്ത്യന്‍ പുരാണങ്ങളിലെ കഥകളും ബൈബിള്‍ കഥകളുമെല്ലാം ചില തല്‌പരകക്ഷികള്‍ ദുര്‍ന്യായത്തിലൂടെ ഈ ദുര്‍നടപ്പിന്‌ ഉടുപ്പണിയിക്കാനായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ജനത ഇപ്പോഴും ഈ തിന്മയെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ്‌ കോടതിവിധിയോടുള്ള ഇന്നാട്ടിലെ ബഹുഭൂരിപക്ഷംവരുന്ന മതവിശ്വാസികളുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. എന്നിട്ടും ചില വഴുവഴുപ്പുള്ള രാഷ്‌ട്രീയക്കാര്‍ (അവരൊക്കെ ഇന്നാട്ടിലെ പ്രധാനികളായതില്‍ നാം ലജ്ജിക്കുക) നടത്തിയ പ്രതികരണം നിരാശാജനകമാണ്‌. ചിലര്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ വെച്ച്‌ ഇത്‌ നിയമമാക്കാന്‍ തുടങ്ങിയതാണ്‌. പക്ഷേ, സഡോമികളെക്കാളും ലെസ്‌ബിയന്മാരെക്കാളും വോട്ടു മറുഭാഗത്താണെന്നു കണ്ടപ്പോള്‍ അവരൊന്നു തണുത്തിരുന്നു. പക്ഷേ, ഈ ന്യൂനപക്ഷത്തിന്റെയും വോട്ട്‌ വിലയേറിയതാണെന്ന്‌ അവര്‍ മറന്നില്ല. അതുകൊണ്ടു തന്നെ കോടതിയില്‍ തങ്ങള്‍ക്കുവേണ്ടി, പൊതു ജനത്തിനുവേണ്ടി, വാദിക്കേണ്ടിയിരുന്ന വക്കീലുമാര്‍ക്ക്‌ അവര്‍ നിര്‍ദേശംകൊടുത്തു- ഈ നിയമം നിങ്ങള്‍ കൈകാര്യംചെയ്യേണ്ട. നിയമനിര്‍മാണ സഭക്കാരായ ഞങ്ങള്‍ക്കു വിട്ടു തന്നേക്കൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ ഈ ഇലാസ്റ്റിക്‌ നിലപാട്‌ ജഡ്‌ജിമാര്‍ക്ക്‌ ഏണിയായി. അവര്‍ കാര്യംഭംഗിയായി നിര്‍വഹിച്ചു. എന്നിട്ടിപ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്‌ട്രിയപ്പാര്‍ട്ടിക്കാര്‍ പറയുന്നു, ഞങ്ങള്‍ക്ക്‌ വിധിയെ കുറിച്ച്‌ പഠിക്കണം, ഞങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല തുടങ്ങിയ ഞഞ്ഞാമിഞ്ഞകള്‍. ഇവിടെ സാമ്രാജ്യത്തവാദിയുടെയും സാമ്പാറിന്റെ സാ കേള്‍ക്കുമ്പോഴേക്കും സാമ്രാജ്യത്തം വരുന്നേ എന്നോരിയിട്ട്‌ തങ്ങളുടെ അവയ്‌ലബിള്‍ പി ബിയും പ്ലീനവും വിളിച്ചു ചേര്‍ക്കുന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമെല്ലാം ആലിംഗനബദ്ധരാകുന്ന അത്ഭുതക്കാഴ്‌ചയും കാണാം. തിന്മയുടെ ഈ അച്ചുതണ്ടാണ്‌ നമ്മെ ഭയപ്പെടുത്തുന്നത്‌. ഇവിടെയാണ്‌ യഥാര്‍ഥ മാനവികതയും സാമൂഹികതയും ആഗ്രഹിക്കുന്നവര്‍ പ്രതികരിക്കേണ്ടി വരുന്നത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ലൈംഗികതയില്‍ ഇസ്ലാമിന്‌ കൃത്യമായ കാഴ്‌ചയുണ്ട്‌. എന്താണ്‌ സ്വാതന്ത്ര്യമെന്നും സമത്വമെന്നും അത്‌ നിര്‍വചിക്കുന്നുണ്ട്‌. ലിംഗസമത്വവും ഭിന്നലീംഗനീതിയുമെല്ലാം അതിന്റെ പരിധിയിലുണ്ട്‌. പ്രകൃതി വ്യവസ്ഥയായ ഇസ്‌ലാമിന്‌ മനുഷ്യരിലെ പരസ്‌പരബന്ധങ്ങളെ പ്രകൃതിവിരുദ്ധമായി കാണാന്‍ കഴിയില്ല. ആണിന്‌ പെണ്ണും പെണ്ണിന്‌ ആ ണും എന്നതാണ്‌ പ്രകൃതിയെന്ന്‌ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. അതില്‍ തന്നെ ഏതു ആണും പെണ്ണും തമ്മില്‍ ചേരുമെന്നും ചേരാത്തവ ഏതെന്നുമൊക്കെ അത്‌ വിശദമായി പഠിപ്പിക്കുന്നുണ്ട്‌. മനുഷ്യന്റെ പ്രകൃതിപരമായ ലൈംഗികത്വരയെ ഇത്രത്തോളം മാനിച്ച, സംസ്‌കരിക്കുന്ന വേറെ ഒരു ധര്‍മസംഹിതയും ദര്‍ശനവുമില്ല. ഒട്ടും പാര്‍ശ്വഫലങ്ങളില്ലാത്ത ഏക ദര്‍ശനം ഈ രംഗത്ത്‌ ഇസ്‌ലാം മാത്രമാണ്‌. ഉദാരലൈംഗികതയുടെ വക്താക്കള്‍ക്ക്‌ തങ്ങളുടെ കാല്‍ നഖങ്ങളിലേക്ക്‌ നോക്കാനേ കണ്ണെത്തുകയുള്ളൂ. ഭാവിയിലെയും വിദൂരതകളിലെയും പ്രശ്‌നങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാതെ പോയതാണ്‌ അവരുടെ ഉദാരത ഇടിത്തീയായി സമൂഹത്തിനുമേല്‍ പതിക്കാന്‍ കാരണമാകുന്നത്‌. അതാണ്‌ ഇത്തരം നിയമനിര്‍മാണങ്ങള്‍ സമൂഹത്തില്‍ വരുത്തുന്ന ദുഷ്‌പ്രവണതകളെ കുറിച്ച്‌ ഓര്‍മിപ്പിക്കുമ്പോള്‍ അവര്‍ മൗനികളോ ക്രുദ്ധരോ ആകുന്നത്‌. അവര്‍ക്ക്‌ മറുപടിയില്ല. ലോകത്തേക്ക്‌ ദൈവം ഒരു പ്രവാചകനെ നിയോഗിച്ചതു തന്നെ പ്രധാനമായും സമൂഹത്തെ ഈ വിഷയത്തില്‍ ബോധവത്‌കരിക്കാനാണെന്നു കാണാം. സദോം പ്രദേശത്തേക്ക്‌ അയച്ച ലൂത്‌ നബി&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(അ)യുടെ ചരിത്രം ഖുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ പലയിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, പ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ സമകാലികര്‍ക്ക്‌ ഈ കഥ അത്ര പ്രസക്തമായി തോന്നിയില്ലായിരിക്കാം. എന്നാല്‍ പ്രവാചകന്റെ ഉമ്മത്തിന്റെ ഇന്നത്തെ കഷ്‌ണത്തിന്‌ ഈ ആയത്തുകള്‍ ഈമാന്‍ വര്‍ധിപ്പിക്കേണ്ടതാണ്‌. ലോകത്ത്‌ തന്നെ മാതൃകയില്ലാത്തവിധം സ്വവര്‍ഗരതിയിലേക്ക്‌ കൂപ്പുകുത്തിയ ഈ സമൂഹത്തെ എത്ര തന്മയത്വത്തോടെയാണ്‌ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌ ( 7: 81). ഇവരെ എക്കാലത്തെയും മനുഷ്യസമൂഹം ഓര്‍ക്കേണ്ടതിന്‌ തുല്യതയില്ലാത്ത ഭൗതികശിക്ഷയാണ്‌ അവര്‍ക്ക്‌ നല്‌കിയത്‌. ഇവരുടെ അധിവാസ സ്ഥലമാണ്‌ ഇന്ന്‌ ഭൂമിയിലെ സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവും താഴ്‌ന്ന പ്രദേശമായ ചാവുകടല്‍. അന്നാട്ടിലെ അധര്‍മികളോടൊപ്പം കീഴ്‌മേല്‍ മറിക്കപ്പെട്ട ആ പ്രദേശം പേരുപോലെ സാധാരണ കടല്‍-കര ജീവിതത്തിന്‌ നിരക്കാത്ത നിലയില്‍ ഗേപാര്‍ലറുകളുടെ നിത്യസ്‌മാരകമാണ്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിശുദ്ധഖുര്‍ആനിലെ നാലാം അധ്യായം 15,16 വചനങ്ങള്‍ ഈ നീ ചവൃത്തിക്കാര്‍ക്കുള്ള ശിക്ഷയെകുറിക്കുന്നതാണെന്നാണ്‌ പൂര്‍വികരും ആധുനികരുമായ ചില ഖുര്‍ആന്‍ പ ണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``നിങ്ങളുടെ സ്‌ത്രീകളില്‍നിന്ന്‌ നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങ ള്‍ കൊണ്ടുവരുവീന്‍. അങ്ങനെ അ വര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെ യ്യുന്നതുവരെ. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന ര ണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവരിരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നപക്ഷം നി ങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏ റെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (4:15,16)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സ്വവര്‍ഗരതിക്കാരായ സ്‌ത്രീകളെ കൃത്യമായ സാക്ഷിവിസ്‌താരത്തിനു ശേഷം കുറ്റംതെളിഞ്ഞാല്‍ അത്‌ ആവര്‍ത്തിക്കാന്‍ സാധിക്കാത്തവിധം വീടുകളില്‍ തടഞ്ഞുവെക്കണമെന്നാണ്‌ ഒന്നാം ആയത്തി ന്റെ വിവക്ഷയെന്ന്‌ ചില വ്യാ ഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതുപോലെ ഇങ്ങനെയുള്ള പുരുഷന്മാ ര്‍ക്ക്‌ അവര്‍ പശ്ചാത്തപിക്കുകയും ധാര്‍മികജീവിതത്തിലേക്ക്‌ മടങ്ങുകയും ചെയ്യാത്തപക്ഷം നിന്ദ്യമായ ശിക്ഷ നല്‌കണമെന്നാണ്‌ 16-ാം വചനം സൂചിപ്പിക്കുന്നത്‌.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇവരുടെ ചെയ്‌തിയെ എത്രഗൗരവത്തോടെയാണ്‌ ഇസ്‌ലാം കണ്ടതെന്നു ബോധിക്കാന്‍ ഇവര്‍ക്ക്‌ നല്‌ കേണ്ട ശിക്ഷയെ കുറിച്ച ചര്‍ച്ചത ന്നെ ധാരാളം. വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌ ചുട്ടുകളയണം എന്നു പറഞ്ഞവരും മതില്‍ മറിച്ചിട്ട്‌ കൊല്ലണമെന്നു പറഞ്ഞവരും വ്യഭിചാരികളുടെതിനു തുല്യമായ അടി ശിക്ഷയോ വധശിക്ഷയോ നല്‌കണമെന്നു പറഞ്ഞവരും അതാതുകാലങ്ങളില്‍ ന്യായാധിപന്‌ യുക്തംപോലെ ചെയ്യാമെന്നു പറഞ്ഞവരുമുണ്ട്‌ ഇക്കൂട്ടത്തില്‍ . ഏതായാലും ചില വ്യക്തികളുടെ മനോനിലപാടുകളില്‍ കാണുന്ന ഈ അപഭ്രംശത്തെ രോഗമായിട്ടല്ല, മറിച്ച്‌ മൂല്യച്യുതിയായിട്ടാണ്‌ ഖുര്‍ആന്‍ കാണുന്നത്‌. ഇവരെ മാനസിക-ശാരീരിക ശിക്ഷണങ്ങള്‍ക്കു വിധേയമാക്കി സമൂഹഘടനയില്‍ വന്ന കാന്‍സര്‍ തുടച്ചുനീക്കണമെന്നാണ്‌ ഇസ്‌ലാമിന്റെ താല്‌പര്യം. ഗുദഭോഗവും ഉറഉപയോഗിച്ചുള്ള അഗമ്യഗമനവും പരസ്‌പരം അറിഞ്ഞും അംഗീകരിച്ചുമുള്ള ചെയ്‌ഞ്ചിംഗ്‌ പോലുള്ള കൂട്ടരതികളും ഐഡന്റിറ്റി കാര്‍ഡോടെയെങ്കില്‍ വേശ്യാവൃത്തിയുമെല്ലാം സമൂഹഭദ്രതക്ക്‌ അനുപേക്ഷണീയമായി കാണുന്ന ഉത്തരാധുനിക ലൈംഗികജീവികള്‍ക്ക്‌ ഇതൊന്നും തീരെ ദഹിക്കില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സ്വവര്‍ഗലൈംഗികത സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന നൈതികവിരുദ്ധത പലതാണ്‌. ദൈവം മനുഷ്യന്റെ ശരീരഘടനപോലും സൃഷ്‌ടിച്ചത്‌ ആണിന്‌ പെണ്ണ്‌ എന്ന രീതിയിലാണ്‌. അതല്ലാത്തരൂപത്തിലുള്ള ലൈംഗികത മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഹോമോ സെക്ഷ്വലുകളായി ഉറച്ചുനില്‌ക്കുന്നവര്‍ ലിംഗമാറ്റം നടത്താനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്‌. വസ്‌ത്രത്തിലും ശരീരത്തിലും ചെറുതും വലുതുമായ മാറ്റങ്ങള്‍ക്ക്‌ ഇവര്‍ മുതിരുന്നു. കൂടാതെ ഇവരില്‍ പലരും കൂടെ കൊണ്ടുപോകുന്ന സാധാരണ വിവാഹജീവിതം ഇണകള്‍ക്ക്‌ പീഡനമായി മാറുന്നു. വ്യത്യസ്‌ത ലിംഗത്തില്‍പെട്ട ഇണയെ തൃപ്‌തിപ്പെടുത്താനോ ഇണയില്‍ തൃപ്‌തിപ്പെടാനോ ഇവര്‍ക്ക്‌ കഴിയുന്നില്ല. സ്വാഭാവിക ലൈംഗികതയല്ലാത്തതിനാല്‍ ഇവര്‍ തങ്ങളുടെ ഇണയെ ഇടക്കിടക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു. ഒന്നിലും ഒമ്പതിലുമൊന്നും ഇവര്‍ക്ക്‌ മതിവരുന്നില്ലെന്നാണ്‌ പഠനങ്ങള്‍. ഇത്‌ ലൈംഗികരോഗങ്ങളും മറ്റും വളരെ വേഗം പരക്കുവാന്‍ ഇടയാക്കുന്നുണ്ട്‌. `സ്വവര്‍ഗ ദമ്പതികള്‍' കുട്ടികളെ ദത്തെടുക്കുന്നുണ്ടെങ്കിലും ആ കുട്ടികള്‍ക്ക്‌ സാധാരണ കുട്ടികള്‍ക്ക്‌ ലഭിക്കുന്ന മാതൃ-പിതൃ സംരക്ഷണം ലഭിക്കുന്നില്ല. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാകാത്തതിനാല്‍ വരുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്‌. സമൂഹത്തില്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാത്തത്‌ ഈ ബുദ്ധിശൂന്യതയെ ന്യായീകരിക്കാത്തവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്‌. അഥവാ, പ്രകൃതി വിരുദ്ധത, പ്രത്യുത്‌പാദനനിരാസം, സാമൂഹ്യവിരുദ്ധത തുടങ്ങി പലതലമൂര്‍ച്ചയുള്ള കൊടുംപാതകമാണ്‌ സ്വവര്‍ഗലൈംഗിത എന്ന്‌ ചുരുക്കം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കേരളവും മലബാറിലെ ചില പ്രത്യേക പ്രദേശങ്ങളുമെല്ലാം നേരത്തെ തന്നെ സ്വവര്‍ഗരതിക്ക്‌ കുപ്രസിദ്ധമാണ്‌. കുറച്ചുമുമ്പ്‌ കാണാതാകുന്ന കുഞ്ഞുങ്ങളെപറ്റിയുള്ള അന്വേഷണങ്ങള്‍ എത്തിച്ചത്‌ സ്വവര്‍ഗഭോഗികളുടെ ഇരകളാക്കപ്പെടുകയാണ്‌ അത്തരം ബാല്യ-കൗമാരങ്ങള്‍ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലാണ്‌. പക്ഷേ, ഇമ്മോറല്‍ ട്രാഫിക്കെന്ന ചെറുകുറ്റം ചുമത്താനെങ്കിലും സാധിക്കുന്ന അന്യസ്‌ത്രീ-പുരുഷ അസമയ കൂടിച്ചേരലുകളുടെ വകുപ്പുപോലുംചുമത്തി ഇവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം വകുപ്പ്‌ 377 നിലവിലുണ്ടെങ്കിലും രണ്ടു പുരുഷന്‍മാരെയോ രണ്ടു സ്‌ത്രീകളെയോ സംശയിക്കാനുള്ള സാധ്യതക്കുറവു തന്നെയായിരുന്നു ഇവരുടെ രക്ഷാമാര്‍ഗം. എന്നിട്ടും ഇവര്‍ ഏറെ പീഡനം ഏല്‌ക്കേണ്ടി വരുന്നുണ്ടത്രെ! സമൂഹം ഇവരെ മോശക്കാരായി കാണുന്നതാണത്രേ വിവേചനം! ധാര്‍മികതയും മനുഷ്യത്വവും കൊതിക്കുന്നവര്‍ പ്രകൃതി വിരുദ്ധതകളുടെ പരകായപ്രവേശങ്ങളുടെ വേഷപ്പകര്‍ച്ചകളും അവയുടെ സമൂഹത്തില്‍ ചേക്കേറാനുള്ള പൊറാട്ടുനാടകങ്ങളും അനുവദിച്ചുകൂടാ. മനുഷ്യന്റെ ധര്‍മബോധം സഹസ്രാബ്‌ദങ്ങളായി നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റാനുള്ള ഈ കമ്പോള കുടിലത മുളയിലേ നുള്ളേണ്ടതുണ്ട്‌. ഇന്നലെയവര്‍ വേശ്യാവൃത്തി അനുവദനീയമാക്കി. ഇന്നവര്‍ സ്വകാര്യ സ്വവര്‍ഗലൈംഗികതക്ക്‌ പട്ടുംവളയും നല്‌കുന്നു. നാളെ മസോക്കിസവും ഫെറ്റിഷിസവും, പീഡോഫീലിയ, ബെസ്റ്റ്യാലിറ്റി മുതലായവയും അനുവദിക്കും. പിന്നെയത്‌ ആര്‍ക്കും ആരെയും ഇഷ്‌ടത്തോടെയും അല്ലാതെയും എപ്പോഴും എവിടെവെച്ചും ഉപയോഗിക്കാമെന്ന എല്ലാം എല്ലാവര്‍ക്കുമെന്ന സമത്വസുന്ദരലോകത്തെത്തും. ചിറകെട്ടേണ്ടവരുടെ ആലസ്യം ഭൂമിയെ ഒരു വലിയ ചാവുകടലാക്കാതിരിക്കട്ടെ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-159347227940945645?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/159347227940945645/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/07/blog-post.html#comment-form" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/159347227940945645?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/159347227940945645?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/07/blog-post.html" title="സ്വവര്‍ഗ ലൈംഗികതയ്‌ക്ക്‌ നിയമപരിരക്ഷ നല്‌കാന്‍ നീക്കം; സദാചാര രാഹിത്യത്തിന്‌ നിയമത്തിന്റെ മറക്കുടയോ?" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><thr:total>1</thr:total></entry><entry gd:etag="W/&quot;DkEBR3g-fyp7ImA9WxVbEUo.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-6645905528593980644</id><published>2009-03-27T22:34:00.010+05:30</published><updated>2009-03-27T22:54:16.657+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-03-27T22:54:16.657+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="മുജാഹിദ്‌ നിലപാട്" /><title>അല്‍ബാനിയും മുജാഹിദ്‌ നിലപാടുകളും</title><content type="html">&lt;a href="http://2.bp.blogspot.com/_xE1VtGi677A/Sc0JJ8rj9XI/AAAAAAAACAE/PT0kiVufNTI/s1600-h/albanittl.jpg"&gt;&lt;img id="BLOGGER_PHOTO_ID_5317916801506735474" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 101px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_xE1VtGi677A/Sc0JJ8rj9XI/AAAAAAAACAE/PT0kiVufNTI/s400/albanittl.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_xE1VtGi677A/Sc0HShxWYXI/AAAAAAAAB_U/kZCu9Iw03uM/s1600-h/albaniltr.jpg"&gt;&lt;img id="BLOGGER_PHOTO_ID_5317914749878821234" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 100px" alt="" src="http://4.bp.blogspot.com/_xE1VtGi677A/Sc0HShxWYXI/AAAAAAAAB_U/kZCu9Iw03uM/s200/albaniltr.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;നാസ്വിറുദ്ദീന്‍ അല്‍ബാനി (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ) ആധുനിക ഹദീസ്‌പണ്ഡിതരില്‍ ഏറ്റവും പ്രസിദ്ധനായിരുന്നു. ഹദീസുകളിലെ പ്രബലമായവയെയും ബലഹീനങ്ങളെയും വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വിജ്ഞാനദാഹികള്‍ക്ക്‌ മാര്‍ഗദര്‍ശകങ്ങളാണ്‌. അവയുടെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണിക്കാന്‍ കഴിയില്ല. എങ്കിലും മനുഷ്യസഹജമായ പിഴവുകളും അപാകതകളും അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്‌. മുസ്ലിം ലോകത്തെ ഒട്ടേറെ പണ്ഡിതര്‍ വിമര്‍ശിച്ച ചില ഹദീസുകള്‍ അദ്ദേഹത്തിന്റെ പ്രബല ഹദീസുകളുടെ സമാഹാരത്തില്‍ (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ) കടന്നുകൂടിയിട്ടുണ്ട്‌: ``ഒരു ഹദീസ്‌ ദുര്‍ബലങ്ങളായ ഏതാനും പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടതാണെങ്കില്‍ അത്‌ സ്വഹീഹിന്റെ ഗണത്തില്‍ വരുമെ''ന്ന അദ്ദേഹത്തിന്റെ നിഗമനത്തിലൂടെയാവാം ഇത്‌ സംഭവിച്ചത്‌. അതിനു പുറമെ പ്രബലമായ ചില ഹദീസുകള്‍ക്ക്‌ അദ്ദേഹം നല്‍കിയ വിശദീകരണത്തിലും അപാകതകള്‍ ദര്‍ശിക്കാവുന്നതാണ്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;a href="http://3.bp.blogspot.com/_xE1VtGi677A/Sc0ITEm_zCI/AAAAAAAAB_c/rECZhEO1geY/s1600-h/albanisbhd01.jpg"&gt;&lt;/a&gt;&lt;img id="BLOGGER_PHOTO_ID_5317916081138639826" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 51px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_xE1VtGi677A/Sc0IgBGbI9I/AAAAAAAAB_k/vxSpl-a7_5k/s400/albanisbhd01.jpg" border="0" /&gt;നബി(സ)യുടെ കാലത്ത്‌ സ്‌ത്രീകള്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ഫജ്ര്‍ നമസ്‌കാരത്തിനു പോലും ധാരാളം സ്‌ത്രീകള്‍ പള്ളിയിലെത്തിയിരുന്നതായി ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ്‌ സമാഹാരങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. "സ്‌ത്രീകളെ പള്ളിയില്‍ വരുന്നതില്‍ നിന്ന്‌ തടയരുത്‌'' എന്ന നബിവചനം വളരെ പ്രബലമായി ഉദ്ധരിക്കപ്പെട്ടതാണ്‌. മുജാഹിദ്‌ പ്രസ്ഥാനം ഈ രംഗത്ത്‌ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ധാരാളം സ്‌ത്രീകള്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കുന്നു. സ്‌ത്രീകള്‍ പള്ളിയില്‍ പോകുന്നത്‌ ഹറാമാണെന്ന്‌ വാദിച്ച സമസ്‌തക്കാരും ഉത്തമമല്ലെന്ന്‌ വാദിച്ച സമസ്‌താനക്കാരും മുജാഹിദുകള്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക്‌ മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു.&lt;br /&gt;&lt;p align="justify"&gt;സ്‌ത്രീകളുടെ പള്ളിപ്രവേശത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം അല്‍ബാനിയുടെ വീക്ഷണത്തില്‍ നിരര്‍ഥകങ്ങളാണ്‌. കാരണം സ്‌ത്രീകള്‍ പള്ളിയില്‍ പോകല്‍ ഉത്തമമല്ല എന്നാണ്‌ അദ്ദേഹത്തിന്റെ&lt;a href="http://2.bp.blogspot.com/_xE1VtGi677A/Sc0K_KfKCvI/AAAAAAAACAM/OHRLnb5CDtk/s1600-h/albanihlt.jpg"&gt;&lt;img id="BLOGGER_PHOTO_ID_5317918815257496306" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 400px; CURSOR: hand; HEIGHT: 355px" alt="" src="http://2.bp.blogspot.com/_xE1VtGi677A/Sc0K_KfKCvI/AAAAAAAACAM/OHRLnb5CDtk/s400/albanihlt.jpg" border="0" /&gt;&lt;/a&gt; വീക്ഷണം. ഇവിടെ `സമസ്‌താന' സുന്നികളുടെ പാതയിലാണ്‌ അദ്ദേഹം ചരിക്കുന്നത്‌. അവര്‍ തങ്ങളുടെ വാദങ്ങള്‍ തെളിയിക്കാന്‍ എഴുന്നള്ളിക്കാറുള്ള ഏതാണ്ടെല്ലാ വാറോലകളെയും അദ്ദേഹം സ്വീകരിച്ചതായികാണാം. ഒരു ഉദാഹരണം നോക്കുക: “ഒരു സ്‌ത്രീക്ക്‌ തന്റെ വീടിന്റെ ഉള്ളറയില്‍ നമസ്‌കരിക്കുന്നതാണ്‌ തന്റെ മുറിയില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ഉത്തമം. അവളുടെ സ്വന്തം മുറിയിലുള്ള നമസ്‌കാരമാണ്‌ വീട്ടിലെ നമസ്‌കാരത്തെക്കാള്‍ നല്ലത്‌. അവളുടെ വീട്ടില്‍ വെച്ച്‌ നമസ്‌കരിക്കുന്നതാണ്‌ പള്ളിയിലെ നമസ്‌കാരത്തേക്കാള്‍ അവള്‍ക്ക്‌ ഉത്തമം.'' (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ, വാള്യം 5, ഹദീസ്‌ നമ്പര്‍ 2142, പേജ്‌ 174)&lt;/p&gt;&lt;p align="justify"&gt;യഹ്‌‌യബിനു ജഅ്‌ഫര്‍, സൈദ്‌ബിനു മുഹാജിര്‍ തുടങ്ങിയ ദുര്‍ബലനിവേദകര്‍ ഈ ഹദീസിന്റെ വിവിധ പരമ്പരയിലുണ്ട്‌. അല്‍ബാനി തന്നെ അത്‌ സമ്മതിക്കുന്നുമുണ്ട്‌. എന്നിട്ടും അദ്ദേഹം ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി! വളരെ പ്രബലമായ അനേകം ഹദീസുകള്‍ക്കെതിരെ വരുന്ന നിവേദനം ബലഹീനമാണെന്നാണ്‌ മുസ്ലിംപണ്ഡിത വീക്ഷണം. ഈ ഹദീസ്‌(?) ആകട്ടെ സ്വയമേ ദുര്‍ബലവും പ്രബലങ്ങളായ അനേകം ഹദീസുകള്‍ക്ക്‌ വിരുദ്ധവുമാണ്‌. പിന്നീട്‌ അതെങ്ങനെ സ്വഹീഹാവും!&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5317916791676942354" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 51px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_xE1VtGi677A/Sc0JJYD9OBI/AAAAAAAAB_s/-aBpW_RbbCU/s400/albanisbhd02.jpg" border="0" /&gt;&lt;br /&gt;ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവ്‌ സമസ്‌തക്കാര്‍ക്ക്‌ പുണ്യദിനവും ആഘോഷദിവസവുമാണ്‌. ചിലര്‍ അന്ന്‌ നമസ്‌കാരം, നോമ്പ്‌ തുടങ്ങിയ വിവിധതരം ആരാധനകളില്‍ മുഴുകുന്നു. മറ്റു ചിലരാകട്ടെ മധുര പലഹാരങ്ങളുടെ നിര്‍മാണത്തിലും `കഴിക്കലി'ലും വ്യാപൃതരാവുന്നു.&lt;/p&gt;&lt;/div&gt;&lt;div align="justify"&gt;ബറാത്ത്‌ രാവിലാണ്‌ ഖുര്‍ആന്‍ അവതരിച്ചത്‌ എന്ന്‌ വാദിച്ചുകൊണ്ടാണ്‌ ഈ അനാചാരത്തെ ന്യായീകരിക്കാറുള്ളത്‌. ഇമാം റാസി ഈ വാദത്തില്‍ തെളിവില്ലെന്ന്‌ പറയുമ്പോള്‍ ഇബ്‌നുകസീര്‍ ഈ വാദത്തെ ശക്തമായി നിരാകരിക്കുന്നു. ഖുര്‍ആനിലെ 44-ാം അധ്യായമായ സൂറതുദുഖാനിലെ ആദ്യവചനങ്ങള്‍ക്ക്‌ അവരിരുവരും നല്‌കിയ വിശദീകരണം പരിശോധിച്ചാല്‍ ഇത്‌ മനസ്സിലാക്കാവുന്നതാണ്‌. കൂടാതെ ശാഫിഈ മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവിയും (ശറഹുല്‍ മുഹദ്ദബ്‌ 6:448) ശഅ്‌ബാന്‍ പതിനഞ്ചിനാണ്‌ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ എന്ന വാദം തെറ്റാണെന്ന്‌ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന അബൂശാമ(റ) ബറാത്ത്‌ രാവിന്റെ ശ്രേഷ്‌ഠതയില്‍ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ്‌ പോലും സ്വഹീഹല്ല എന്ന്‌ പ്രഖ്യാപിക്കുന്നു. സുഊദിഅറേബ്യയിലെ പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ്‌ ഇബ്‌നുബാസ്‌(റ) ശഅ്‌ബാന്‍ പതിനഞ്ചാം രാവിന്‌ മതപരമായി ഒരു പുണ്യവുമില്ലെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രത്യേക ലഘുലേഖ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അനാചാരങ്ങളോട്‌ സന്ധിയില്ലാ സമരം നടത്തിയ പാരമ്പര്യമുള്ള മുജാഹിദ്‌ പണ്ഡിതരും ശഅ്‌ബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യത്തെ തള്ളിക്കളയുന്നു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിക്ക്‌ ഈ വിഷയത്തിലും സൂക്ഷ്‌മതക്കുറവ്‌ സംഭവിച്ചിട്ടുണ്ട്‌. ഏതാനും ബലഹീനമായ ഹദീസുകള്‍ ഒത്തുചേര്‍ന്നാല്‍ സ്വഹീഹായ ഹദീസ്‌ ആയിത്തീരുമെന്ന തന്റെ സിദ്ധാന്തം അദ്ദേഹം ഇവിടെയും ആവര്‍ത്തിക്കുന്നു. അദ്ദേഹം തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയില്‍ 1144-ാം നമ്പറായി ചേര്‍ത്ത ഹദീസ്‌(?) ശ്രദ്ധിക്കുക: ``ശഅ്‌ബാന്‍ മാസത്തിന്റെ പകുതിയിലുള്ള രാവില്‍ അല്ലാഹു തന്റെ ദാസന്മാരെ എത്തിനോക്കുന്നതാണ്‌. ബഹുദൈവവിശ്വാസിയോ ശത്രുതയുമായി കഴിയുന്നവനോ ഒഴികെയുള്ളവര്‍ക്കെല്ലാം അല്ലാഹു അന്ന്‌ പൊറുത്തുകൊടുക്കുന്നതാണ്‌.'' (3:135)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ശഅ്‌ബാന്‍ പതിനഞ്ചാം രാവിനെക്കുറിച്ചുള്ള മറ്റു നിവേദനങ്ങളും അദ്ദേഹം വിലയിരുത്തുന്നുണ്ട്‌. ചര്‍ച്ചയുടെ അവസാനത്തില്‍ തന്റെ വീക്ഷണം അദ്ദേഹം പ്രകടിപ്പിക്കുന്നത്‌ ഇപ്രകാരമാണ്‌: ``ചുരുക്കിപ്പറഞ്ഞാല്‍ വിവിധ പരമ്പരകളിലൂടെ വന്ന ഈ ഹദീസ്‌ പ്രബലമാണെന്ന്‌ നിസ്സംശയം പറയാവുന്നതാണ്‌. കഠിനമായ ബലഹീനതയില്ലെങ്കില്‍ ഇതിനെക്കാള്‍ കുറഞ്ഞ എണ്ണമാണെങ്കില്‍ പോലും ഹദീസിന്റെ പ്രാബല്യം (സ്വിഹത്ത്‌) സ്ഥിരപ്പെടുന്നതാണ്‌.'' (3:138) അല്‍ബാനി ഭക്തര്‍ ബറാത്ത്‌ ദിനം ആചരിക്കാനാഹ്വാനം ചെയ്യുന്ന നാള്‍ വിദൂരമല്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5317916794072401090" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 51px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_xE1VtGi677A/Sc0JJg_FBMI/AAAAAAAAB_0/XZ5iXRyDnSA/s400/albanisbhd03.jpg" border="0" /&gt;&lt;br /&gt;ലോകാവസാനത്തിന്‌ മുമ്പ്‌ മഹ്‌ദീ ഇമാം വരികയും അദ്ദേഹം ലോകത്ത്‌ നീതി നടപ്പാക്കുകയും ചെയ്യുമെന്ന വിശ്വാസം ശീഅകളാണ്‌ മുസ്‌ലിംലോകത്ത്‌ ആദ്യം പ്രചരിപ്പിച്ചത്‌. ഇപ്രകാരം വരുന്ന മഹ്‌ദിയുടെ പേര്‌ നബിയുടെ നാമമായിരിക്കുമെന്നും അദ്ദേഹം നബികുടുംബത്തില്‍ പെട്ടവനായിരിക്കുമെന്നും അവര്‍ വാദിച്ചു. അതിനുവേണ്ടി ഒട്ടേറെ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. സയ്യിദ്‌ റശീദ്‌ റിദാ(റ) ഈ ഹദീസുകളെയെല്ലാം പഠനവിധേയമാക്കിയ ശേഷം അവയൊക്കെ ദുര്‍ബലങ്ങളാണെന്ന്‌ വിധിച്ചു. മഹ്‌ദിയുടെ ആഗമനത്തെ സ്വപ്‌നം കാണുന്നവരോട്‌ അദ്ദേഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുന്നത്‌ കാണാവുന്നതാണ്‌. അന്ധവിശ്വാസങ്ങളോട്‌ സന്ധിയില്ലാസമരം നടത്തുന്ന മുജാഹിദ്‌ പ്രസ്ഥാനം ഈ ദൃഢവിശ്വാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: ``അവസാനകാലം ഒരു മഹ്‌ദി വരും, അയാള്‍ ഫാത്വിമിയായിരിക്കും. അയാള്‍ ഇസ്‌ലാമിനെ പുനസ്ഥാപിക്കും, നീതിനിഷ്‌ഠവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെ പറ്റിയുള്ള അടിസ്ഥാനരേഖകള്‍ അതീവ ദുര്‍ബലങ്ങളാണ്‌.'' (പുസ്‌തകം 41, ലക്കം 2)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സമീപനം ഇതിനു വിരുദ്ധമാണ്‌. അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ച്‌ സുവിശേഷമറിയിച്ചിരുന്നു. തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയിലും ബലഹീനമായവയുടെ പരമ്പരയിലും അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനതകളില്ലാത്ത ഒരു നിവേദനവും ഈ വിഷയത്തിലില്ല. ശൈഖ്‌ റശീദ്‌ റിദാ തന്റെ ഖുര്‍ആന്‍ വിവരണത്തില്‍ മഹ്‌ദിയെക്കുറിച്ച്‌ വന്ന മുഴുവന്‍ നിവേദനങ്ങളെയും വിശകലനം ചെയ്യുകയും അവയിലുള്ള ബലഹീനത ചൂണ്ടിക്കാണിക്കുകയും ചെയ്‌തിട്ടുണ്ട്‌. ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി അവയില്‍ ചിലതിനെ ബാലിശമായ ന്യായീകരണങ്ങളിലൂടെ പ്രബലങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹയിലെ 2293-ാം നമ്പര്‍ ഹദീസ്‌ ഒരു ഉദാഹരണമാണ്‌: ``നമ്മുടെ കൂട്ടത്തില്‍ ഒരാളുണ്ട്‌. അയാളുടെ പിന്നില്‍ മര്‍യമിന്റെ മകന്‍ ഈസ നമസ്‌കരിക്കുന്നതാണ്‌.'' (5:371) ബലഹീനമായ ഈ നിവേദനം അല്‍ബാനി സ്വഹീഹ്‌ എന്ന്‌ വിധിക്കുന്നു. അതിന്‌ അദ്ദേഹം നല്‌കുന്ന കാരണം നോക്കുക:&lt;br /&gt;“സുയൂത്വി തന്റെ അല്‍ജാമിഅ്‌ എന്ന ഗ്രന്ഥത്തില്‍ അബൂനഈമിലേക്ക്‌ ഈ നിവേദനത്തെ ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്‌. കിതാബുല്‍ മഹ്‌ദി എന്ന കൃതിയില്‍ അദ്ദേഹം അബൂസഈദില്‍ നിന്ന്‌ ഇതിനെ ഉദ്ധരിച്ചതായി പറയുന്നു. ഈ ഹദീസിനെക്കുറിച്ച്‌ അല്‍മനാവി `ദുര്‍ബലം (ദ്വഈഫ്‌) എന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഈ ഹദീസിന്റെ സനദ്‌ കാണാന്‍ എനിക്ക്‌ സാധിച്ചിട്ടില്ല. എങ്കിലും ഈ ഹദീസ്‌ എന്റെയടുക്കല്‍ സ്വഹീഹാണ്‌. കാരണം ഇത്‌ മറ്റു ഹദീസുകളില്‍ ശകലങ്ങളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 5:371)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;നോക്കൂ, സനദ്‌ കാണുക പോലും ചെയ്യാതെ ശൈഖ്‌ അല്‍ബാനി ഹദീസ്‌ പ്രബലമാണെന്ന്‌ വിധിക്കുന്നു! സനദ്‌ പരിശോധിച്ച ശേഷം അത്‌ ബലഹീനമാണെന്ന്‌ എഴുതിയ പ്രമുഖനായ ഹദീസ്‌ പണ്ഡിതന്റെ വാക്ക്‌ അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നു! മഹ്‌ദിയെക്കുറിച്ചുള്ള ഹദീസുകളെല്ലാം ഇപ്രകാരം ദുര്‍ബലങ്ങളാണ്‌. അതിനാല്‍ നാം അവയെ തള്ളിക്കളയുന്നു. എന്നാല്‍ വിഘടിതരുടെ അഭിനവ മുജ്‌തഹിദ്‌ ഉറക്കവുമൊഴിച്ച്‌ മഹ്‌ദിയുടെ വരവും പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നു. അതിനിടെ `മഹ്‌ദി വരില്ലെന്ന്‌' അദ്ദേഹത്തോട്‌ പറയുന്ന കേരള സലഫികളെയും റശീദ്‌ റിദായെയും മറ്റുമെല്ലാം അദ്ദേഹം അധിക്ഷേപിക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;“യഥാര്‍ഥത്തില്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ മുഴുവനും വ്യാജമാണെന്ന റശീദ്‌ റിദയുടെ സൂക്ഷ്‌മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവുനോക്കാതെ പിന്തുടര്‍ന്നതാണ്‌ ഇക്കാര്യത്തില്‍ കേരള സലഫികള്‍ക്കു പറ്റിയ അബദ്ധം. ജമാഅത്തുകാര്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ച മഹ്‌ദി എന്ന മിഥ്യ എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു. എന്നാല്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ പ്രബലവും സ്വീകാര്യവുമാണെന്ന്‌ ലോകപ്രസിദ്ധ മുഹദ്ദിസായ നാസ്വിറുദ്ദീന്‍ അല്‍ബാനിയും ഗള്‍ഫിലെ ദാറുല്‍ഇഫ്‌ത്വായും വ്യക്തമാക്കിയിട്ടുണ്ട്‌.'' (കെ കെ സകരിയ്യ സ്വലാഹി, ഗള്‍ഫ്‌സലഫിസവും കേരളത്തിലെ ഇസ്‌ലാഹീപ്രസ്ഥാനവും, പേജ്‌ 92,93)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;നോക്കൂ, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ അബദ്ധവീക്ഷണങ്ങളെ അനുകരിക്കാന്‍ വേണ്ടി മുജാഹിദ്‌ പ്രസ്ഥാനത്തെ തന്നെ തള്ളിക്കളയുന്നു. മുജാഹിദുകളെല്ലാം റശീദ്‌ രിദായെ തെളിവ്‌ നോക്കാതെ പിന്തുടരുന്നവര്‍ (മുഖല്ലിദുകള്‍) ആണെന്ന്‌ വാദിക്കുന്നു. മാത്രമല്ല, മുജാഹിദുകള്‍ തങ്ങളുടെ വിശ്വാസകാര്യങ്ങളില്‍ പോലും ജമാഅത്തുകാരുടെ കൃതികളെ അനുഗമിക്കുന്നവരാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അല്‍ബാനീപ്രേമം ഇവരെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;img id="BLOGGER_PHOTO_ID_5317916798896888642" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 51px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_xE1VtGi677A/Sc0JJy9U20I/AAAAAAAAB_8/BiL52d865vY/s400/albanisbhd04.jpg" border="0" /&gt;&lt;/div&gt;&lt;div align="justify"&gt;മനുഷ്യരെ സൃഷ്‌ടിച്ച നാഥന്‍ അവര്‍ക്കു നല്‌കിയ ജീവിത മാര്‍ഗദര്‍ശനമാണ്‌ ഇസ്‌ലാം. അതിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജീവിതദര്‍ശനവും മനുഷ്യപ്രകൃതിക്കും അവന്റെ ചിന്തയ്‌ക്കും ബുദ്ധിക്കും അനുരൂപവുമാണ്‌. അതിനാല്‍ സത്യം അംഗീകരിക്കാന്‍ സന്മനസ്സുള്ള ഏതൊരാളുടെ മുമ്പിലും ഇസ്‌ലാമിന്റെ സ്വച്ഛമായ ആദര്‍ശങ്ങള്‍ സമര്‍പ്പിച്ചാല്‍ അയാള്‍ അത്‌ സ്വീകരിക്കുക തന്നെ ചെയ്യും. അതിനാല്‍ ഏതെങ്കിലും രൂപേണയുള്ള ബലാല്‍കാരം ഇസ്‌ലാമിക പ്രചരണത്തിന്‌ ആവശ്യമില്ല. വിശുദ്ധ ഖുര്‍ആന്‍ അനേകം വചനങ്ങളിലൂടെ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമേ മുസ്‌ലിംകള്‍ യുദ്ധംചെയ്യേണ്ടതുള്ളൂ. ഇസ്‌ലാം വാളുകൊണ്ട്‌ പ്രചരിച്ച മതമാണെന്ന ശത്രുക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നതിന്‌ ഖുര്‍ആനും പ്രവാചകചര്യയും സാക്ഷ്യംവഹിക്കുന്നു. ഇത്‌ വിശദീകരിക്കുന്ന അനേകം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. എന്നാല്‍ ഈ എഴുത്തുകാരെ അല്‍ബാനി വിമര്‍ശിക്കുന്നു. ഇസ്‌ലാമിക പ്രചരണാര്‍ഥം യുദ്ധം നിര്‍ബന്ധമാണെന്ന്‌ വാദിക്കുകയും ചെയ്യുന്നു. യുദ്ധത്തിലേര്‍പ്പെട്ട അനുചരന്മാര്‍ക്ക്‌ നബി(സ) നല്‌കിയ ചില ആജ്ഞകളെ തന്റെ വാദത്തിന്‌ തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യുന്നു. അവയില്‍ ചിലത്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ അദ്ദേഹം പറയുന്നു: ``ഈ ഹദീസുകളെല്ലാം ഇസ്‌ലാമിക പ്രചാരണത്തിന്‌ യുദ്ധം നിര്‍ബന്ധമാണെന്ന്‌ വ്യക്തമായും കുറിക്കുന്നു. ആധുനികരായ ചില എഴുത്തുകാരുടെ വീക്ഷണത്തിന്‌ ഇവ എതിരാണ്‌.'' (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 1:770)&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അല്‍ബാനിയുടെ ഭക്തര്‍ തങ്ങളുടെ ഇമാമിന്റെ ഈ ചിന്ത നടപ്പിലാക്കാന്‍ തുനിയില്ലെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ കൃതികളില്‍ നമുക്ക്‌ അപരിചിതമായ വാദമുഖങ്ങള്‍ ധാരാളം വേറെയുമുണ്ട്‌. ദിനേന മുടിചീകുന്നത്‌ പ്രവാചകന്‍ വിരോധിച്ചു, സ്‌ത്രീകളുടെ ചേലാകര്‍മം സുന്നത്താണ്‌, സ്‌ത്രീകള്‍ക്ക്‌ സ്വര്‍ണവളകളും മാലകളും നിഷിദ്ധമാണ്‌, ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ഖലീഫ ഖുറൈശി ഗോത്രക്കാരനായിരിക്കല്‍ നിര്‍ബന്ധമാണ്‌ എന്നു തുടങ്ങി അവ ധാരാളമാണ്‌.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ചുരുക്കിപ്പറഞ്ഞാല്‍, ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി ഹദീസുകള്‍ക്കും നബിചര്യയ്‌ക്കും ചെയ്‌ത സേവനങ്ങള്‍ ഒരാള്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ ആധുനിക കാലഘട്ടത്തിലെ ഹദീസ്‌ പണ്ഡിതരിലെ ഒരു പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ അംഗീകരിച്ചേ മതിയാവൂ. പക്ഷേ, അദ്ദേഹത്തെ ഹദീസ്‌ശാസ്‌ത്ര രംഗത്തെ പ്രഗത്ഭരായ ബുഖാരി, മുസ്‌ലിം, തിര്‍മിദി, ഹാകിം തുടങ്ങിയ മഹാന്മാരോട്‌ ഉപമിക്കാവതല്ല. അദ്ദേഹത്തിന്റെ ഹദീസ്‌ സമാഹാരങ്ങളോട്‌ നമുക്കുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയിലെ ന്യൂനതകളും നാം വിശകലനം ചെയ്‌തേ മതിയാവൂ. മറ്റെല്ലാ പണ്ഡിതരോടും സ്വീകരിക്കുന്ന നിലപാട്‌ അദ്ദേഹത്തോടും സ്വീകരിക്കാം. ശരിയും പ്രബലവുമായവ സ്വീകരിക്കുകയും അവയ്‌ക്ക്‌ വിരുദ്ധമായതിനെ തള്ളിക്കളയുകയും ചെയ്യുക. ആരെയും അന്ധമായി അനുകരിക്കാവതല്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-6645905528593980644?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/6645905528593980644/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/03/albaniyum-mujahidukalum.html#comment-form" title="2 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6645905528593980644?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6645905528593980644?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/03/albaniyum-mujahidukalum.html" title="അല്‍ബാനിയും മുജാഹിദ്‌ നിലപാടുകളും" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://2.bp.blogspot.com/_xE1VtGi677A/Sc0JJ8rj9XI/AAAAAAAACAE/PT0kiVufNTI/s72-c/albanittl.jpg" height="72" width="72" /><thr:total>2</thr:total></entry><entry gd:etag="W/&quot;D0YBQXY7cCp7ImA9WxVVEU0.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-5596950916375407096</id><published>2009-03-03T23:27:00.005+05:30</published><updated>2009-03-04T00:02:30.808+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-03-04T00:02:30.808+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="നബിദിനം" /><category scheme="http://www.blogger.com/atom/ns#" term="ജന്മദിനാഘോഷം" /><title>‘നബിമാസം’ പൌരോഹിത്യത്തിന്റെ കൊയ്ത്തുകാലം</title><content type="html">&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;ഇപ്പോള്‍&lt;/span&gt;&lt;/strong&gt; യാഥാസ്ഥിതിക പുരോഹിതന്മാര്‍ മതപരമായ ചൂഷണത്തിന്റെ മുഖ്യസന്ദര്‍ഭങ്ങളായി കാണുന്നത് നബിമാസവും സ്വലാത്ത് വാര്‍ഷികവുമാണ്. നബിമാസം എന്ന പദം അവര്‍ പ്രയോഗിക്കാറില്ലെങ്കിലും റബീഉല്‍ അവ്വല്‍ മാസത്തിലെ ഏത് ദിവസവും അവര്‍ നബിദിനാഘോഷങ്ങളും ജാഥകളും നടത്തിവരുന്നതിനാല്‍ ഒരു ദിനാചരണത്തെ ഫലത്തില്‍ ഒരു മാസാചരണമായി വലിച്ചു നീട്ടുകയാണ് അവര്‍ ചെയ്യുന്നത്. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇപ്പോള്‍ നബിദിന ജാഥ എന്ന് നടത്തണമെന്ന് തീരുമാനിക്കുന്നത് ഒന്നുകില്‍ മദ്‌റസാധ്യാപകരുടെയും കമ്മിറ്റിക്കാരുടെയും സൌകര്യം നോക്കിയോ അല്ലെങ്കില്‍ മികച്ച സൌണ്ട്സിസ്റ്റം ലഭ്യമാകുന്നതിനനുസരിച്ചോ ആണ്. നബി(സ) ജനിച്ചത് ഏത് തിയ്യതിക്ക് എന്ന് കിതാബുകള്‍ പരിശോധിച്ചുറപ്പുവരുത്തിയിട്ടല്ല. ഇസ്‌ലാമിലില്ലാത്ത നബിദിനാചരണത്തിന് തെളിവ് കണ്ടെത്താന്‍ കിതാബുകള്‍ പരിശോധിച്ചിട്ട് ഫലമില്ലാത്ത നിലക്ക് ജാഥകളുടെയും റാലികളുടെയും നാള്‍വഴികള്‍ നിശ്ചയിക്കാന്‍ മൈക് ഓപറേറ്റര്‍മാരുടെയും മറ്റും സൌകര്യത്തെക്കാള്‍ മറ്റൊന്നും പരിഗണിക്കാനില്ലല്ലോ.&lt;br /&gt;&lt;br /&gt;ജന്മദിനാഘോഷം അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അത്‌ വര്‍ജിക്കേണ്ട അനാചാരമാണെന്നും പറയുന്നവരെ പ്രവാചകനോട്‌ സ്‌നേഹവും ബഹുമാനവുമില്ലാത്തവരായി ചിത്രീകരിച്ചുകൊണ്ടാണല്ലോ എക്കാലത്തും മുസ്‌ലിയാക്കന്മാര്‍ നബിദിന റാലികളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്‌. ബഹുജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും അവരുടെ അസത്യപ്രചാരണങ്ങളില്‍ വഞ്ചിതരായിക്കഴിയുകയാണ്‌. മുസ്‌ലിയാക്കന്മാരില്‍ സത്യാന്വേഷണതല്‌പരതയുള്ള വല്ലവരുമുണ്ടെങ്കില്‍ അവരും ദീനിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ ആഗ്രഹിക്കുന്ന സാമാന്യ ജനങ്ങളും ഈ വിഷയകമായി ചില കാര്യങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ഒന്ന്‌,&lt;/span&gt; നബി(സ)ജനിച്ച ദിവസം കൃത്യമായി അറിയുന്ന അല്ലാഹുവാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌. ആ ദിവസം സത്യവിശ്വാസികള്‍ കൊല്ലംതോറും വര്‍ണോജ്വലമായ പരിപാടികളോടെ ആഘോഷിക്കേന്നതാണെങ്കില്‍ അല്ലാഹു തന്നെ അക്കാര്യം അറിയിക്കുമായിരുന്നില്ലേ? എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നബി(സ)യുടെ ഉത്തമമാതൃക പിന്തുടരണമെന്നും, അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലണമെന്നും, ആജ്ഞാപിച്ചിട്ടുന്നെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;രണ്ട്‌,&lt;/span&gt; പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം നബി(സ) ഇരുപതിലേറെക്കൊല്ലം ജീവിച്ചിട്ടുണ്ട്‌. അത്രയും റബീഉല്‍ അവ്വല്‍ മാസങ്ങള്‍ കഴിഞ്ഞുപോയിട്ടും ആ മാസത്തിലെ ഒരു പ്രത്യേക തിയതി തന്റെ ജന്മദിനമാണെന്ന്‌ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ഒരുദിനം അദ്ദേഹം ആചരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതമാതൃക സൂക്ഷ്‌മമായി പിന്തുടര്‍ന്ന മഹാന്മാരായ സ്വഹാബികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തോ വിയോഗശേഷമോ അങ്ങനെയൊരു ദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്‌തതായി ആധികാരികമായ യാതൊരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരിക്കലും നബിദിന റാലി നടത്തിയിട്ടില്ലാത്ത സ്വഹാബികള്‍ പ്രവാചക സ്‌നേഹമില്ലാത്തവരായിരുന്നു എന്ന്‌ മുസ്‌ ലിയാക്കന്മാര്‍ക്ക്‌ വാദമുണ്ടോ?&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;മൂന്ന്‌,&lt;/span&gt; മുസ്‌ ലിംകള്‍ മതാനുഷ്‌ഠാനങ്ങള്‍ നാല്‌ മദ്‌ഹബുകളില്‍ ഒന്നിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹിക്കണം എന്നാണല്ലോ മുസ്‌ ലിയാക്കന്മാര്‍ ആവര്‍ത്തിച്ചുപറയാറുള്ളത്‌. എന്നാല്‍ അബൂ ഹനീഫ, ശാഫിഈ, മാലിക്‌, അഹ്‌ മദുബ്‌നുഹമ്പല്‍ എന്നീ നാലു ഇമാമുകളില്‍ ആരും നബിദിനം ആചരിച്ചതായി അവരുടെ ഗ്രന്ഥങ്ങളിലോ, അവരുടെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിലോ കാണുന്നില്ല.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;നാല്‌,&lt;/span&gt; ബുഖാരി മുസ്‌ലിം തുടങ്ങിയ പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലോ പൂര്‍വ്വിക പണ്‌ഡിതന്മാര്‍ എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലോ ഇസ്‌ലാമില്‍ നബിദിനാചരണം എന്നൊരു പുണ്യകര്‍മം ഉള്ളതായി പറയുന്നില്ല.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;അഞ്ച്‌,&lt;/span&gt; കേരളത്തിലെ പള്ളി ദര്‍സുകളിലും യാഥാസ്ഥിതികരുടെ കോളെജുകളിലും മര്‍കസുകളിലും പഠിപ്പിക്കുന്ന പ്രമുഖ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളാണ്‌; ഉംദഃ, ഫത്‌ഹുല്‍മുഈന്‍, മഹല്ലി എന്നിവ. ഈ കിതാബുകളിലൊന്നും നബിദിനാചരണം ഫര്‍ദ്വാണെന്നോ, സുന്നത്താണെന്നോ, പുണ്യകര്‍മമാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത്‌ മൗലിദ്‌ പാരായണം, നബിദിനറാലി, ജാഥ തുടങ്ങയ പരിപാടികളിലൂടെയാണെന്നും ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ല. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അധിക മുസ്‌ലിയാക്കന്മാരും ഓതിപ്പഠിപ്പിക്കുന്ന ഫിഖ്‌ഹ്‌ ഗ്രന്ഥമാണ്‌ പൊന്നാനിയിലെ പ്രശസ്‌ത പണ്‌ഡിതന്‍ &lt;span style="color:#006600;"&gt;&lt;u&gt;സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ &lt;em&gt;ഫത്‌ഹുല്‍ മുഈന്‍.&lt;/em&gt;&lt;/u&gt;&lt;/span&gt; ഈ ഗ്രന്ഥത്തെപ്പറ്റി അതിന്റെ അവസാന ഭാഗത്ത്‌ ചേര്‍ത്തിട്ടുള്ള ഒരു പദ്യത്തില്‍ പറഞ്ഞിട്ടുള്ളത്‌ മറ്റു ഗ്രന്ഥങ്ങളിലൊന്നും ഉള്‍ക്കൊള്ളാത്ത കര്‍മശാസ്‌ത്ര വിഷയങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ്‌. ഈ ഗ്രന്ഥത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനോ ആ മാസത്തിലെ മറ്റു ഏതെങ്കിലും തിയ്യതിയിലോ നബിദിനം ആചരിക്കേണ്ടതാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ അത്യന്തം ശ്രദ്ധേയമാണ്‌. മഖ്‌ദൂം പഠിച്ച ഇസ്‌ലാം മതത്തില്‍ നബിദിനം എന്നൊരു ആചാരം ഉണ്ടായിരുന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ആറ്‌,&lt;/span&gt; സമസ്‌തക്കാരുടെ ആദ്യകാല &lt;em&gt;അമലിയ്യാത്ത്‌ &lt;/em&gt;പുസ്‌തകങ്ങളിലൊന്നും മുസ്‌ലിംകള്‍ ചെയ്യേണ്ട ഫര്‍ദ്വോ സുന്നത്തോ ആയ കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ മൗലിദ്‌ പാരായണമോ നബിദിന ജാഥയോ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇതൊക്കെ എവിടെയെങ്കിലും തിരുകിക്കയറ്റിയിട്ടുണ്ടോ എന്ന്‌ ഈ ലേഖകന്‍ പരിശോധിച്ചിട്ടില്ല. അര നൂറ്റാണ്ട്‌ മുമ്പ്‌ മലബാറിലെ മദ്‌റസകളില്‍ നിന്നൊന്നും നബിദിന ജാഥകള്‍ പുറപ്പെടാറുണ്ടായിരുന്നില്ല. നബിദിനത്തില്‍ കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നില്ല. ഇപ്പോഴും പള്ളികള്‍ നബിദിനത്തില്‍ വര്‍ണക്കടലാസ്‌ മാലകളും ബലൂണുകളും കെട്ടിത്തൂക്കി അലങ്കരിക്കാറില്ലല്ലോ. അടിപൊളി നബിദിനാഘോഷം പുണ്യകരമാണെങ്കില്‍ പള്ളികളില്‍ നിന്നും കൊട്ടും കുരവയുമായി നബിദിനജാഥകള്‍ പുറപ്പെടേണ്ടതണ്ടല്ലേ? &lt;span style="color:#ff6600;"&gt;‘സുന്നി മസ്‌ജിദ്‌ ’&lt;/span&gt; എന്ന്‌ പ്രത്യേകം ബോര്‍ഡ്‌ വെച്ച പള്ളികളില്‍ പോലും അടിപൊളി നബിദിനാഘോഷ പരിപാടികള്‍ കാണാറില്ല.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ഏഴ്‌,&lt;/span&gt; അല്ലാഹുവും റസൂലും(സ)പഠിപ്പിച്ച മതാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കൊന്നും അതിന്റെ പേരില്‍ പണമോ ശാപ്പാടോ നല്‍കാറില്ല. എന്നാല്‍ നബിദിനം, ജീലാനിദിനം എന്നീ ദിവസങ്ങളില്‍ മൗലീദും റാതിബും ഖുത്വ്‌ബിയ്യത്തും ചൊല്ലുന്നവര്‍ക്ക്‌ കാശും വിശിഷ്‌ട ഭക്ഷണവും നല്‍കല്‍ ആചാരമാക്കി വെച്ചിരിക്കുകയാണ്‌. ഈ അനാചാരങ്ങള്‍ ഉപജീവനത്തിനു വേണ്ടി പുരോഹിതന്മാര്‍ കെട്ടിച്ചമച്ചതാണെന്നതിന്‌ ഇതുതന്നെ മതിയായ തെളിവാകുന്നു. പ്രവാചക സ്‌നേഹം, മദ്‌ഹുര്‍റസൂല്‍ എന്നീ പദപ്രയോഗങ്ങളൊക്കെ ഇവര്‍ സൃഷ്‌ടിക്കുന്ന പുകമറകള്‍ മാത്രമാണ്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="color:#ff6600;"&gt;സ്വലാത്ത്‌ വാര്‍ഷിക&lt;/span&gt;ത്തിന്റെ കാര്യവും ഇതില്‍നിന്ന്‌ വ്യത്യസ്‌തമല്ല. നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുക എന്ന പുണ്യകര്‍മം അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളതാണ്‌. നമസ്‌കാരത്തില്‍ എങ്ങനെയാണ്‌ സ്വലാത്ത്‌ ചൊല്ലേണ്ടതെന്ന്‌ നബി(സ) പഠിപ്പിച്ചതായി &lt;em&gt;ബുഖാരിയും മുസ്‌ലിമും&lt;/em&gt; മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. അത്‌ മാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ മാത്രം ചൊല്ലാനുള്ളതല്ല. നബി(സ) പഠിപ്പിക്കാത്ത &lt;span style="color:#ff0000;"&gt;നാരിയത്ത്‌ സ്വലാത്ത്‌&lt;/span&gt; ചൊല്ലാന്‍ വേണ്ടി സഭ കൂടുകയും അതിന്റെ വാര്‍ഷികം സംഘടിപ്പിക്കുകയും ആശാന്‌ പാരിതോഷികങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാടിന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും യാതൊരു തെളിവും ഇല്ല. &lt;span style="color:#ff0000;"&gt;നാരിയത്ത്‌ സ്വലാത്ത്‌&lt;/span&gt; എന്ന പേരിന്റെ അര്‍ഥവും അടിസ്ഥാനവും എന്താണെന്ന്‌ ചോദിച്ചാല്‍ വ്യക്തമായ യാതൊരു മറുപടിയും പുരോഹിതന്മാരില്‍ നിന്ന്‌ ലഭിക്കുകയില്ല. ഈ സത്യങ്ങളൊക്കെ മറച്ചുവെച്ച്‌ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണ്‌ പൗരോഹിത്യം ചെയ്യുന്നത്‌. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-5596950916375407096?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/5596950916375407096/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/03/nabimaasam.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/5596950916375407096?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/5596950916375407096?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/03/nabimaasam.html" title="‘നബിമാസം’ പൌരോഹിത്യത്തിന്റെ കൊയ്ത്തുകാലം" /><author><name>മുജാഹിദ്</name><uri>http://www.blogger.com/profile/10097439845036209869</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><thr:total>0</thr:total></entry><entry gd:etag="W/&quot;CUUGRng6cCp7ImA9WxVVEEQ.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-408776767699932941</id><published>2009-03-03T20:32:00.005+05:30</published><updated>2009-03-03T20:43:47.618+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-03-03T20:43:47.618+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="ദയാവധം" /><category scheme="http://www.blogger.com/atom/ns#" term="Mercy Killing" /><title>ദയാവധം ഒരു നൈതിക വിശകലനം</title><content type="html">&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;u&gt;കൊലചെയ്തും ദയ കാട്ടാം! -2&lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5308979041496354290" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 329px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1IT2BiTfI/AAAAAAAAAMA/F8J_zsMkHvs/s400/www_aarpee_co_cc00022.jpg" border="0" /&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;കേരളത്തില്‍&lt;/span&gt;&lt;/strong&gt; നിയമ പരിഷ്‌കരണ കമ്മീഷന്‍ ദയാവധം അനുവദിക്കണമെന്ന നിര്‍ദേശം ഉന്നയിച്ചതോടെ ഈ വിഷയം നിയമ-ആരോഗ്യ-ശരീഅത്ത്‌ വൃത്തങ്ങളില്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. യൂറോപ്പില്‍ സ്വിറ്റ്‌സര്‍ലാന്റ്‌, ബല്‍ജിയം, നെതര്‍ലാന്റ്‌ എന്നീ രാജ്യങ്ങളില്‍ ദയാവധം നിബന്ധനകളോടെ നിയമ വിധേയമാക്കിയിട്ടുണ്ട്‌. അമേരിക്കയില്‍ ദാരിഗോത്ത്‌ എന്ന സംസ്ഥാനത്ത്‌ മാത്രമാണ്‌ ഇപ്പോള്‍ ദയാവധം നടപ്പാക്കുന്നത്‌. അവിടെ ഇതിന്‌ നിയമ സാധുത നല്‌കിയതു മുതല്‍ നൂറ്റി അന്‍പതില്‍ അധികം രോഗികള്‍ നിയമത്തിന്‌ വിധേയമായി ജീവിതം അവസാനിപ്പിച്ചു എന്നാണ്‌ കണക്ക്‌. പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ദയാവധത്തിനുവേണ്ടി ചില സന്നദ്ധ സംഘടനകള്‍ വാദിക്കുക പോലും ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ഏഴ്‌ വര്‍ഷത്തിനിടക്ക്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഇത്‌ സംബന്ധിച്ച്‌ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അനുകൂലിക്കുന്നവരുടെ കണക്ക്‌ താഴെ പറയും പ്രകാരമാണ്‌: അമേരിക്ക 50 ശതമാനം, ആസ്‌ത്രേലിയ 81 ശതമാനം, കാനഡ 76 ശതമാനം, ഇംഗ്ലണ്ട്‌ 80 ശതമാനം, നെതര്‍ലാന്റ്‌ 92 ശതമാനം, അമേരിക്കയില്‍ വാഷിംഗ്‌ടണ്‍ 46 ശതമാനം, കാലിഫോര്‍ണിയ 46 ശതമാനം, ഓരിയോണ്‍ 60 ശതമാനം.&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;എന്താണ്‌ ദയാവധം? ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ മൂലം കടുത്ത &lt;a href="http://2.bp.blogspot.com/_558fCDEHIGs/Sa1HDBiS04I/AAAAAAAAAL4/Thc3O8F1kXg/s1600-h/www_aarpee_co_cc00024.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308977653017138050" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="http://2.bp.blogspot.com/_558fCDEHIGs/Sa1HDBiS04I/AAAAAAAAAL4/Thc3O8F1kXg/s320/www_aarpee_co_cc00024.jpg" border="0" /&gt;&lt;/a&gt;വേദനയനുഭവിക്കുന്ന രോഗികളെ അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം എന്ന്‌ അതിനെ പൊതുവില്‍ നിര്‍വചിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക്‌ കടക്കുമ്പോള്‍ ഇതിന്‌ പല വകഭേദങ്ങളുമുള്ളതായി കാണാം. ചികിത്സ എടുക്കാതിരിക്കുക, വെന്റിലേറ്റര്‍, ഡ്രിപ്പ്‌ എന്നിവ നിര്‍ത്തിവെക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അങ്ങനെ രോഗിയെ മരിക്കാന്‍ അനുവദിക്കുക, മോര്‍ഫിന്‍ എന്ന വേദന സംഹാരി കൂടിയതോതില്‍ കൊടുത്ത്‌ രോഗിക്ക്‌ ശ്വാസതടസ്സം സൃഷ്‌ടിക്കുക തുടങ്ങിയവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ സഹിക്കാനാവാത്ത വേദനയില്‍ നിന്ന്‌ കരകയറാനാവാത്ത രോഗിയുടെ ആവശ്യപ്രകാരം മറ്റൊരാള്‍ രോഗിയെ വധിക്കുന്ന രീതിയുമുണ്ട്‌. രോഗിക്ക്‌ മരിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‌കുകയും ജീവിതം അവസാനിപ്പിക്കാനുള്ള ഒത്താശകള്‍ ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന മറ്റൊരു രീതിയുമുണ്ട്‌. ഉറക്ക ഗുളികകള്‍ എഴുതിക്കൊടുക്കുക മുതല്‍ ഗ്യാസ്‌ മാസ്‌കുകള്‍ എത്തിച്ചുകൊടുക്കുന്നത്‌ ഉള്‍പ്പെടെ ഇതില്‍പ്പെടും. രോഗി തന്നെ മുന്‍കൈ എടുത്ത്‌ മരണം വരിക്കുന്നതാണ്‌ ഇവിടെ കാണുന്നത്‌. സുബോധം നശിച്ച്‌ ജീവച്ഛവമായി കിടക്കുന്ന രോഗിയെ അയാളുടെ സമ്മതമില്ലാതെ തന്നെ ചിലപ്പോള്‍ വധിക്കാറുണ്ട്‌. രക്ഷപ്പെടുകയില്ല എന്ന്‌ ഉറപ്പുള്ള രോഗികളുടെ കാര്യത്തിലും തലച്ചോറിന്‌ മരണം സംഭവിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരികയില്ല എന്ന്‌ ബോധ്യമുള്ള രോഗികളുടെ കാര്യത്തിലും മാത്രമേ ഇത്‌ പാടുള്ളൂവെന്ന്‌ നിയമം അനുശാസിക്കുന്നുണ്ട്‌.&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;വൈദ്യശാസ്‌ത്ര നൈതികതയില്‍ ദയാവധം സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്‌. രോഗിക്ക്‌ രോഗപീഡയും വേദനയുമില്ലാതാക്കുകയും ജീവന്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തുകൊണ്ടാണ്‌ ഒരാള്‍ വൈദ്യവൃത്തിയിലേക്ക്‌ ഔപചാരികമായി പ്രവേശിക്കുന്നതുതന്നെ. അപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ലാതെ അതിനെ അപഹരിക്കാന്‍ കൂട്ടു നില്‌ക്കുന്നതിന്‌ ഒരു വൈദ്യശാസ്‌ത്ര വിദഗ്‌ധന്‌ നിവൃത്തിയില്ലാത്തതാണ്‌. ജീവന്‌ മഹത്തായ സ്ഥാനം കൊടുക്കുന്ന മതങ്ങളൊന്നുംതന്നെ ദയാവധത്തെ അനുകൂലിക്കാതിരിക്കുന്നത്‌ സ്വാഭാവികം മാത്രം. ഇന്ത്യയില്‍ നിയമപരിഷ്‌കരണ വേദികളില്‍ ദയാവധം ചര്‍ച്ചചെയ്യപ്പെടുകയല്ലാതെ ഇതിന്‌ അനുകൂലമായി നിയമം നിര്‍മിക്കുകയോ, കോടതികള്‍ ഇതേവരെ അതിനെ അനുകൂലിച്ച്‌ വിധികള്‍ പ്രസ്‌താവിക്കുകയോ ചെയ്‌തിട്ടില്ല. ഇത്‌ സംബന്ധിച്ച്‌ വന്ന കേസുകള്‍ പാറ്റ്‌ന ഹൈക്കോടതിയും കേരള ഹൈക്കോടതിയും തള്ളുകയാണുണ്ടായത്‌.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;എങ്കിലും ലോകത്താകമാനം ഈ വിഷയത്തില്‍ ഒരു പുനരാലോചന നടന്നുകൊണ്ടിരിക്കുന്നു. ഒരു രോഗി അനുഭവിക്കുന്ന വേദന ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയില്ലെന്ന്‌ ഡോക്‌ടര്‍ക്ക്‌ ബോധ്യമായാല്‍ വേദനയില്‍ നിന്ന്‌ രോഗിയെ പൂര്‍ണമായും മുക്തമാക്കുന്നതല്ലേ ധാര്‍മികമായ ചുമതല എന്ന ചിന്ത വൈദ്യശാസ്‌ത്ര രംഗത്ത്‌ ശക്തിപ്പെടുകയാണ്‌. മരണത്തിലൂടെ മാത്രമേ ഒരു രോഗിക്ക്‌ രോഗ വിമുക്തി നേടാന്‍ കഴിയുകയുള്ളൂവെങ്കില്‍ മരണത്തെ ഒരു വേദന സംഹാരിയായി കണക്കാക്കേണ്ടതല്ലേ എന്നാണ്‌ അവരുടെ ചിന്ത. അതിനാല്‍ വേദനയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള അവസാനത്തെ മാര്‍ഗമെന്ന നിലക്ക്‌ മരണം ഇച്ഛിക്കുന്ന രോഗിയെ അതിന്‌ സഹായിക്കുക എന്നത്‌ ഡോക്‌ടറുടെ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നാണ്‌ ദയാവധത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്‌. ഈ വാദത്തിന്റെ അനുകൂലിയായ ഡോ. ജാര്‍ക്ക്‌ കവോര്‍ക്കിയന്‍ മാരകരോഗത്തിനടിപ്പെട്ട നൂറ്റി ഇരുപത്തഞ്ചോളം രോഗികളെ ദയാവധത്തിനിരയാക്കി.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ലോകത്ത്‌ സജീവ ചര്‍ച്ചക്ക്‌ വിധേയമായ ഒരു വിഷയത്തിലുള്ള ഇസ്‌ലാമിന്റെ ധാര്‍മികവും &lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1HC072PmI/AAAAAAAAALo/VTAPussJs7E/s1600-h/KillBill-Teaser.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308977649634655842" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 214px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1HC072PmI/AAAAAAAAALo/VTAPussJs7E/s320/KillBill-Teaser.jpg" border="0" /&gt;&lt;/a&gt;നിയമപരവുമായ കാഴ്‌ചപ്പാട്‌ വിശകലനം ചെയ്യപ്പെടുന്നത്‌ ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്‌. ഇതുവരെ ഏതെങ്കിലും ഒരു മുസ്‌ലിം രാജ്യം ഇത്‌ അനുവദിക്കുന്ന നിയമം പാസ്സാക്കിയിട്ടില്ല. മുസ്‌ലിം പണ്ഡിതന്മാര്‍ ആരും തന്നെ ഇത്‌ അനുവദനീയമാണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുമില്ല. വധം ഏതും ഇസ്‌ലാമില്‍ വന്‍ പാപമാണ്‌. ജീവന്‍ വളരെ പരിപാവനമാണ്‌. അതിന്റെ യഥാര്‍ഥ ഉടമ മനുഷ്യനല്ല, അല്ലാഹുവാണ്‌. അതുകൊണ്ട്‌ തന്നെ അല്ലാഹുവിന്റെ നിര്‍ദേശാനുസൃതമല്ലാതെ മനുഷ്യന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ അതിനെ നശിപ്പിക്കാനുള്ള അവകാശമില്ല. ``അല്ലാഹു പരിപാവനമാക്കിയ മനുഷ്യജീവനെ നിങ്ങള്‍ ന്യായ പ്രകാരമല്ലാതെ വധിക്കരുത്‌ ''(6:151). പകരത്തിനു പകരമുള്ള കൊല മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഒരു മനുഷ്യന്‍ സ്വത്വത്തെ വധിക്കുന്നതാണ്‌ ആത്മഹത്യ. ഇതിനെ മതം കര്‍ശനമായി നിരോധിക്കുന്നു. ``നിങ്ങള്‍ നിങ്ങളെതന്നെ വധിക്കരുത്‌.''(4:29)&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഈ ജീവിതത്തില്‍ മനുഷ്യന്‍ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ വിധേയനായിത്തീരും. ഇവയില്‍പ്പെട്ട ഏറ്റവും ക്ലേശകരമായ പരീക്ഷണമത്രെ രോഗം. ചികിത്സാരംഗത്ത്‌ വൈദ്യശാസ്‌ത്രം വളരെയധികം പുരോഗതി നേടിയെങ്കിലും ഇന്നും ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയാത്ത മാറാരോഗങ്ങള്‍ പലതും തുടരുന്നു. ചലനശേഷി നഷ്‌ടപ്പെട്ടും ആഹാരം കഴിക്കാന്‍ കഴിയാതെയും കൊടും വേദന സഹിച്ചും കഷ്‌ടപ്പെടുന്ന എത്രയോ രോഗികളുണ്ട്‌. വാര്‍ധക്യവും അതിനോടനുബന്ധിച്ച അവശതകളും വൈദ്യശാസ്‌ത്രത്തിന്‌ ഒതുങ്ങാത്ത പ്രകൃതി പ്രതിഭാസങ്ങളാണ്‌. പക്ഷെ, എത്ര വിഷമങ്ങളുണ്ടായാലും മരിച്ചുകിട്ടിയെങ്കില്‍ എന്ന്‌ കൊതിക്കാന്‍ മനുഷ്യന്‌ നിവൃത്തിയില്ല. നബി പറയുന്നു: ``നിങ്ങളില്‍ ആരും ഒരു വിഷമം ബാധിച്ച കാരണം മരണം ആഗ്രഹിക്കരുത്‌. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ലെങ്കില്‍ ഇങ്ങനെ പറയട്ടെ: പടച്ചവനേ, ജീവിക്കുന്നത്‌ എനിക്ക്‌ ഗുണപ്രദമാകുന്നേടത്തോളം കാലം നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ.'' ജീവിതപ്രയാസത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സ്വത്വത്തെ വധിക്കുന്നവന്‍ മരണശേഷം കൂടുതല്‍ വലിയ പ്രയാസത്തിലേക്കാണ്‌ എത്തിപ്പെടുക എന്ന വീക്ഷണമാണ്‌ ഇസ്‌ലാം വ്യക്തിയില്‍ വളര്‍ത്തുന്നത്‌. &lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1HCrwT5gI/AAAAAAAAALg/GaElgww3iBk/s1600-h/Kill_.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308977647170348546" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 300px; CURSOR: hand; HEIGHT: 300px" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1HCrwT5gI/AAAAAAAAALg/GaElgww3iBk/s320/Kill_.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;p align="right"&gt;&lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1HCrwT5gI/AAAAAAAAALg/GaElgww3iBk/s1600-h/Kill_.jpg"&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;മറിച്ച്‌ ജീവിതാന്ത്യം വരെ വേദനകളും പ്രയാസങ്ങളും സഹിച്ച്‌ ക്ഷമയുടെ പുണ്യം ആര്‍ജിക്കുകയാണ്‌ വേണ്ടത്‌. ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷപ്രദമായ ഒരവസ്ഥ ഖുര്‍ആന്‍ (2:15) വാഗ്‌ദാനം ചെയ്യുന്നു. നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന ദൈവവിധിയിലുള്ള വിശ്വാസം മനസ്സിന്‌ സമാധാനവും സമാശ്വാസവും പ്രദാനം ചെയ്യും. ക്ഷമിക്കാനുള്ള കരുത്തേകും. നിങ്ങള്‍ക്ക്‌ എന്ത്‌ മുസീബത്ത്‌ ബാധിച്ചാലും അത്‌ അല്ലാഹുവിന്റെ അനുവാദ പ്രകാരമാണ്‌. ``വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഗുണം ലഭിച്ചാലും ദോഷം സംഭവിച്ചാലും രണ്ട്‌ അവസ്ഥയിലും അവന്‌ പുണ്യം ലഭിക്കും. ഗുണം ലഭിക്കുമ്പോള്‍ അവന്‍ നന്ദി കാണിച്ച്‌ പുണ്യം നേടും. ദോഷം സംഭവിക്കുമ്പോള്‍ ക്ഷമിച്ച്‌ അവന്‍ പുണ്യം കരസ്ഥമാക്കും'' (മുസ്‌ലിം). ``മഹാ പരീക്ഷണത്തോടൊപ്പമാണ്‌ മഹത്തായ പ്രതിഫലം. അല്ലാഹു ആരെയെങ്കിലും ഇഷ്‌ടപ്പെട്ടാല്‍ അവനെ പരീക്ഷണത്തിന്‌ വിധേയമാക്കും. തൃപ്‌തിയോടെ അത്‌ സ്വീകരിച്ചാല്‍ അവന്‌ ദൈവപ്രീതിയും നേടാം. പരീക്ഷണത്തെ വെറുത്താല്‍ ദൈവത്തിന്റെ വെറുപ്പും'' (തിര്‍മിദി). അതിനാല്‍ ഇസ്‌ലാമില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ആരും തന്നെ ആത്മഹത്യയെയോ ദയാവധത്തെയോ പറ്റി ചിന്തിക്കുന്നതേയല്ല. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;അതേ അവസരം രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലാഹു ഇറക്കിയ എല്ലാ രോഗത്തിനും അവന്‍ ശമനവും ഇറക്കിയിട്ടുണ്ടെന്ന്‌ നബി പ്രസ്‌താവിക്കുന്നു. ചികിത്സ നടത്താതെ ദൈവവിധിയെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ സ്വത്വത്തെ നാശത്തിലേക്ക്‌ നയിക്കാന്‍ ഒരു വിശ്വാസിക്ക്‌ നിവൃത്തിയില്ല. പല രോഗങ്ങളുടെയും മരുന്ന്‌ ഇനിയും മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല എന്ന സത്യം വേറെ; വൈദ്യശാസ്‌ത്രം അനുദിനം പുരോഗമിച്ചിട്ടും.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;രോഗം കൊണ്ടോ മറ്റു ജീവിതപ്രയാസം കൊണ്ടോ ദുരിതമനുഭവിക്കുന്നവനെ ദയാവധത്തിന്‌ വിധേയമാക്കി വേഗം കയ്യൊഴിക്കുന്ന ഒരു മാര്‍ഗത്തെപ്പറ്റി മുസ്‌ലിമിന്‌ ചിന്തിക്കാന്‍ നിവൃത്തിയില്ല. മറിച്ച്‌ അവനെ സഹായിക്കുകയും ശുശ്രൂഷിക്കുകയും അവന്‌ ആശ്വാസം പകര്‍ന്നുകൊടുക്കുകയും ചെയ്യേണ്ട ബാധ്യതയെപ്പറ്റി അവന്‍ പൂര്‍ണ &lt;a href="http://4.bp.blogspot.com/_558fCDEHIGs/Sa1HCtmKt0I/AAAAAAAAALY/_CadUDiqbiU/s1600-h/Iraq%2520Boy.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308977647664674626" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 243px" alt="" src="http://4.bp.blogspot.com/_558fCDEHIGs/Sa1HCtmKt0I/AAAAAAAAALY/_CadUDiqbiU/s320/Iraq%2520Boy.jpg" border="0" /&gt;&lt;/a&gt;ബോധവാനായിരിക്കണം. രോഗിയെ സന്ദര്‍ശിക്കലും അവന്‌ ആശ്വാസം പകര്‍ന്ന്‌ കൊടുക്കലും ഒരു സാമൂഹ്യ ബാധ്യതയും പുണ്യകര്‍മവുമാണ്‌. സ്വസഹോദരനെ സഹായിക്കുന്നവനെ അല്ലാഹുവും സഹായിക്കും. ദുന്‍യാവില്‍ ഒരാളുടെ ദുരിതം തീര്‍ത്തുകൊടുക്കുന്നവന്റെ പരലോകത്തെ ദുരിതം അല്ലാഹുവും തീര്‍ത്തുകൊടുക്കും. വാര്‍ധക്യത്തിന്റെ അവശതയില്‍ വിഷമിച്ചുകഴിയുന്ന മാതാപിതാക്കളെ സംരക്ഷിക്കുകയും അവര്‍ക്ക്‌ കാരുണ്യത്തിന്റെ ചിറക്‌ താഴ്‌ത്തിക്കൊടുക്കുകയും ചെയ്യേണ്ട ബാധ്യത ഇസ്‌ലാം മക്കളില്‍ അര്‍പ്പിക്കുകയാണ്‌. ജീവിതസായാഹ്നത്തില്‍ മക്കളുടെയും പേരമക്കളുടെയും സ്‌നേഹത്തിന്റെ ശീതളച്ഛായയില്‍ സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബാന്തരീക്ഷമാണ്‌ ഇസ്‌ലാം വിഭാവനം ചെയ്‌തിട്ടുള്ളത്‌. &lt;/div&gt;&lt;div align="right"&gt;&lt;br /&gt;പി മുഹമ്മദ്‌ കുട്ടശ്ശേരി &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="color:#00cccc;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;&lt;a href="mailto:srfajman@gmail.com"&gt;srfajman@gmail.com&lt;/a&gt; &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-408776767699932941?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/408776767699932941/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/03/mercy-killing02.html#comment-form" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/408776767699932941?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/408776767699932941?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/03/mercy-killing02.html" title="ദയാവധം ഒരു നൈതിക വിശകലനം" /><author><name>മുജാഹിദ്</name><uri>http://www.blogger.com/profile/10097439845036209869</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/_558fCDEHIGs/Sa1IT2BiTfI/AAAAAAAAAMA/F8J_zsMkHvs/s72-c/www_aarpee_co_cc00022.jpg" height="72" width="72" /><thr:total>1</thr:total></entry><entry gd:etag="W/&quot;CEIERHYzfSp7ImA9WxVVEEQ.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-137979314035587607</id><published>2009-03-03T19:59:00.006+05:30</published><updated>2009-03-03T20:31:45.885+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-03-03T20:31:45.885+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="ദയാവധം" /><category scheme="http://www.blogger.com/atom/ns#" term="Mercy Killing" /><title>ദയാവധം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍</title><content type="html">&lt;p align="center"&gt;&lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1Dq4tG_gI/AAAAAAAAALI/1Lk2OScbjd8/s1600-h/www_aarpee_co_cc00023.jpg"&gt;&lt;/a&gt;&lt;/p&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;u&gt;കൊലചെയ്തും ദയ കാട്ടാം! -1&lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;p align="center"&gt;&lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1Dq4tG_gI/AAAAAAAAALI/1Lk2OScbjd8/s1600-h/www_aarpee_co_cc00023.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308973939794836994" style="WIDTH: 320px; CURSOR: hand; HEIGHT: 243px" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1Dq4tG_gI/AAAAAAAAALI/1Lk2OScbjd8/s320/www_aarpee_co_cc00023.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;ജസ്റ്റിസ്‌ &lt;/strong&gt;&lt;/span&gt;വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ നിയമപരിഷ്‌കാര കമ്മിറ്റി ദയാവധം നിയമവിധേയമാക്കണമെന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ദയാവധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ച വരുംനാളുകളില്‍ നമ്മുടെ നാട്ടില്‍ സജീവമാകും. കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാറിന്‌ സമര്‍പ്പിക്കാനുണ്ടായ പശ്ചാത്തലവും കാരണങ്ങളും വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനു മുമ്പ്‌ പൊതുസമൂഹത്തില്‍ ചര്‍ച്ചയും അതേതുടര്‍ന്ന്‌ അഭിപ്രായ രൂപവത്‌കരണവും നടക്കാന്‍ വേണ്ടിയാവും റിപ്പോര്‍ട്ട്‌ നല്‌കിയ വിവരം പരസ്യപ്പെടുത്തിയിട്ടുള്ളത്‌. ഒരു മതസമൂഹത്തിന്‌ ദയാവധത്തെ അപ്പടി അനുകൂലിക്കാന്‍ സാധിക്കുകയില്ല. മതനിരാസം ആദര്‍ശമായി സ്വീകരിച്ച മതനിരപേക്ഷ സമൂഹത്തിനു പോലും ദയാവധത്തെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. നമ്മുടേത്‌ പോലുള്ള മതനിഷ്‌പക്ഷ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു ബിന്ദുവിലേക്ക്‌ ഈ വിവാദത്തെ കൊണ്ടെത്തിക്കാനാവുകയില്ല. &lt;/div&gt;&lt;p align="center"&gt;&lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1DqSu4PiI/AAAAAAAAAKo/8o69RcdR7lc/s1600-h/lobsterluger.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308973929601711650" style="WIDTH: 320px; CURSOR: hand; HEIGHT: 299px" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1DqSu4PiI/AAAAAAAAAKo/8o69RcdR7lc/s320/lobsterluger.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;p align="center"&gt;&lt;/p&gt;&lt;div align="justify"&gt;ശിശുഹത്യ പാപമാണെന്ന്‌ മതസമൂഹം വിശ്വസിക്കുന്നു. ജീവന്‍ ദൈവത്തിന്റെ വരദാനമാണെന്നും അത്‌ നല്‌കാനും എടുക്കാനുമുള്ള പരമാധികാരം ദൈവത്തിന്നാണെന്നും മതവിശ്വാസികള്‍ വിശ്വസിക്കുന്നു. ശിശു ജനിക്കുന്നതിന്‌ മുമ്പ്‌ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിനെ കൊല്ലുന്നത്‌ കൊടിയ പാപമാണെന്ന്‌ മതവിശ്വാസികള്‍ മാത്രമല്ല, മതനിരപേക്ഷ ഭരണകൂടവും കരുതുന്നു. അതുകൊണ്ടാണല്ലോ ഭ്രൂണഹത്യ പാപവും കുറ്റവുമാണെന്ന്‌ സര്‍ക്കാര്‍ വിളംബരപ്പെടുത്തുന്നത്‌. ഭ്രൂണാവസ്ഥ മനുഷ്യാവസ്ഥയുടെ പ്രാരംഭഘട്ടമാണ്‌. മനുഷ്യാവസ്ഥയുടെ അങ്ങേയറ്റമാണ്‌ വാര്‍ധക്യം. മാരകരോഗങ്ങളും വാര്‍ധക്യവും ബാധിച്ചവര്‍ക്കാണ്‌ ദയാവധത്തിന്റെ ആവശ്യം ഉത്ഭവിക്കുന്നത്‌. മനുഷ്യാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ വധം പാടില്ലെങ്കില്‍ ജീവിതാവസ്ഥയുടെ പാരമ്യത്തിലും അത്‌ പാടില്ലാത്തതാവണം. ജീവിതത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വില നല്‌കുന്ന ഒരു സമൂഹത്തിന്‌ ദയാവധത്തെ അനുകൂലിക്കാനാവുമെന്ന്‌ തോന്നുന്നില്ല. വിശ്വാസത്തിന്റെയും സര്‍ക്കാര്‍ നിയമത്തിന്റെയും മാനുഷികതയുടെയും ഏത്‌ കോണിലൂടെ നോക്കിയാലും ഇങ്ങനെയൊരു നിലപാടിലെത്താനേ സാധിക്കൂ. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;p align="center"&gt;&lt;a href="http://1.bp.blogspot.com/_558fCDEHIGs/Sa1Dq8G2bhI/AAAAAAAAALA/EiAAZvjRYmY/s1600-h/www_aarpee_co_cc00022.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308973940708109842" style="WIDTH: 320px; CURSOR: hand; HEIGHT: 263px" alt="" src="http://1.bp.blogspot.com/_558fCDEHIGs/Sa1Dq8G2bhI/AAAAAAAAALA/EiAAZvjRYmY/s320/www_aarpee_co_cc00022.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;എന്താണ്‌ ദയാവധം? ഒരാളുടെ നന്മയ്‌ക്കു വേണ്ടി അയാളെ അയാളുടെ അറിവോടെ മരിക്കാന്‍ അനുവദിക്കുന്നതാണ്‌ ദയാവധം. അയാളുടെ നന്മ മാത്രം കണക്കിലെടുത്തുകൊണ്ടാണ്‌ ദയാവധത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. നാമെല്ലാം നല്ല ജീവിതമാണ്‌ ആഗ്രഹിക്കുന്നത്‌. നല്ല ജീവിതം നമ്മുടെ അവകാശമാണ്‌. നല്ല ജീവിതത്തിനെന്ന പോലെ നല്ല മരണത്തിനും ഏവര്‍ക്കും അവകാശമുണ്ട്‌. ഒരാള്‍ മരണം ചോദിച്ചുവാങ്ങുന്നു. അല്ലെങ്കില്‍ അത്തരമൊരു ചോദിച്ചുവാങ്ങലിന്‌ പോലും കഴിയാത്ത അവസ്ഥയിലെത്തിയ ഒരാള്‍ക്ക്‌ അയാളുടെ വേണ്ടപ്പെട്ടവര്‍ മരണം അറിഞ്ഞുകൊടുക്കലാണ്‌ ദയാവധം. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;p align="center"&gt;&lt;a href="http://3.bp.blogspot.com/_558fCDEHIGs/Sa1Dqij1ArI/AAAAAAAAAKw/oGJuzOdZfn0/s1600-h/right-to-die.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308973933850329778" style="WIDTH: 243px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_558fCDEHIGs/Sa1Dqij1ArI/AAAAAAAAAKw/oGJuzOdZfn0/s320/right-to-die.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;യഥാര്‍ഥത്തില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദൂരം എത്രയാണ്‌? ജീവിതം അതീവ ദുസ്സഹമാകുമ്പോള്‍ മരണം ചോദിച്ചുവാങ്ങാനുള്ള അവകാശം മനുഷ്യനുണ്ടോ? ഇതാണ്‌ ദയാവധം ഉയര്‍ത്തുന്ന മൗലികമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകാനിടയില്ല. കാരണം അവ ൈനതികവും ധാര്‍മികവുമായ തലങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ഇവയാകട്ടെ, ജനങ്ങളുടെ മതവിശ്വാസവുമായും വിധിവിശ്വാസവുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇവയെ നിര്‍വചിക്കാനോ വ്യവച്ഛേദിക്കാനോ ഒരു പൊതുസമൂഹത്തിലെ പ്രശ്‌നങ്ങള്‍ അപഗ്രഥിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കാന്‍ നിയുക്തമായ കമ്മിറ്റിക്ക്‌ സാധിക്കുകയില്ല.&lt;br /&gt;&lt;br /&gt;മാരകരോഗം ബാധിച്ച ആളുകളെ അവസാനശ്വാസം വരെ വേദന തിന്ന്‌ ജീവിക്കാന്‍ അനുവദിക്കണോ, അതോ അയാളുടെ അഭിപ്രായം മാനിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണോ എന്നതാണ്‌ മറ്റൊരു ചോദ്യം. ഈ ചോദ്യത്തിനും ലളിതമായ ഉത്തരം അസാധ്യമാണ്‌. ഇതില്‍ അടങ്ങിയിട്ടുള്ള നൈതികതയാണ്‌ മര്‍മസ്ഥാനത്ത്‌ വരുന്നത്‌. ദയാവധം ചര്‍ച്ചയ്‌ക്കിട്ട ഒരു മലയാള വാരികയില്‍ വന്ന മുഖപ്രസംഗത്തെ അവലംബിച്ച്‌ ഇത്‌ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഇങ്ങനെ വേര്‍തിരിക്കാം:&lt;br /&gt;&lt;br /&gt;1. ചികിത്സാശാസ്‌ത്രം ഏറെ മുന്നോട്ടുപോയ ഇക്കാലത്ത്‌ ഏത്‌ മാരകരോഗത്തില്‍ നിന്നും മടങ്ങിവരവ്‌ അസാധ്യമല്ല. എന്നിരിക്കെ മാരകരോഗം ബാധിച്ച ഒരാള്‍ക്ക്‌ എന്തടിസ്ഥാനത്തില്‍ ദയാവധം നിര്‍ദേശിക്കും? അയാളെ ഇന്ന്‌ ലോകത്ത്‌ ലഭ്യമായ ചികിത്സ നല്‌കി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയല്ലേ ചെയ്യേണ്ടത്‌?&lt;br /&gt;&lt;br /&gt;2. തനിക്ക്‌ ജീവിതമാണോ മരണമാണോ നല്ലതെന്ന തീരുമാനത്തിലെത്താന്‍ രോഗിക്ക്‌ മാത്രം സാധിക്കുമോ? മിക്കപ്പോഴും ഇത്തരം രോഗികള്‍ സാധാരണക്കാരും ജീവിതാവശ്യങ്ങള്‍ക്കു തന്നെ മറ്റുള്ളവരെ ആശ്രയിക്കുന്നവരാകുമ്പോള്‍ വിശേഷിച്ചും?&lt;br /&gt;&lt;br /&gt;3. ദീര്‍ഘകാലം ശയ്യാവലംബിയായ, വേദനയുടെ നിമിഷങ്ങള്‍ മാത്രം ഓര്‍മയുള്ള അല്ലെങ്കില്‍ അബോധാവസ്ഥയുടെ നിമിഷങ്ങള്‍ ബന്ധുക്കള്‍ക്ക്‌ മാത്രം ഓര്‍മയുള്ള ഒരു രോഗി നല്‌കുന്ന ഉത്തരം നിരാശയില്‍ നിന്നും നിസ്സഹായതയില്‍ നിന്നും ഉണ്ടായതാവാനല്ലേ തരമുള്ളൂ? ആ ഉത്തരം മരണത്തെ സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്നതാകും എന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌?&lt;br /&gt;&lt;br /&gt;4. അസഹ്യമായ ശാരീരികപീഡനമാണ്‌ പറയപ്പെടാവുന്ന മറ്റൊരു കാരണം. വേദനകളില്‍ നിന്ന്‌ മുക്തമാവാന്‍ ഇന്ന്‌ ഔഷധങ്ങള്‍ ലഭ്യമാണ്‌. വേദനയറിയാതെ രോഗിയെ ജീവിതത്തിനും മരണത്തിനുമിടയിലെ അകലം സൂക്ഷിക്കാന്‍ സഹായിക്കുന്ന സിദ്ധൗഷധങ്ങള്‍ ലഭ്യമാണെന്നിരിക്കെ എങ്ങനെയൊരാള്‍ക്ക്‌ ദയാവധം നിര്‍ദേശിക്കും?&lt;br /&gt;&lt;br /&gt;ദയാവധത്തെ വോളന്ററിയായോ നോണ്‍ വോളന്ററിയായോ ഇന്‍വോളന്ററിയായോ എങ്ങനെയാണ്‌ ദയാവധ അനുകൂലികള്‍ നിര്‍വചിക്കുന്നത്‌? മൂന്നില്‍ ഏതായാലും എല്ലാ രോഗികള്‍ക്കും ഒരേപോലെ `കുറിച്ചുകൊടുക്കാ'വുന്ന ഒറ്റമൂലിയാണ്‌ ദയാവധമെന്ന്‌ എങ്ങനെ വിലയിരുത്താനാവും? &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;p align="center"&gt;&lt;a href="http://3.bp.blogspot.com/_558fCDEHIGs/Sa1DqznosuI/AAAAAAAAAK4/EJCCMm9OQs0/s1600-h/www_aarpee_co_cc00021.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308973938429702882" style="WIDTH: 320px; CURSOR: hand; HEIGHT: 212px" alt="" src="http://3.bp.blogspot.com/_558fCDEHIGs/Sa1DqznosuI/AAAAAAAAAK4/EJCCMm9OQs0/s320/www_aarpee_co_cc00021.jpg" border="0" /&gt;&lt;/a&gt;&lt;/p&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;അടുത്തത്‌ ആത്മഹത്യയും ദയാവധവും തമ്മിലുള്ള വ്യത്യാസത്തിന്റേതാണ്‌. ഒരാള്‍ സ്വയം ജീവന്‍ ഒടുക്കുമ്പോള്‍ അത്‌ ആത്മഹത്യയാണ്‌. എന്നാല്‍ വാര്‍ധക്യകാരണങ്ങളാലും ശാരീരികപീഡനങ്ങളാലും അനുഭവിക്കുന്ന വേദനകളില്‍ നിന്ന്‌ രക്ഷനേടാന്‍ വേണ്ടി ഒരാള്‍ തന്റെ ജീവന്‍ അവസാനിപ്പിച്ചാല്‍ അത്‌ ദയാവധമാകുമോ? ദയാവധവും ആത്മഹത്യയും വേര്‍തിരിയുന്നത്‌ എവിടെവെച്ചാണ്‌? ഇവയെ വേര്‍തിരിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്‌? ഒരു പൊതുമാനദണ്ഡം കണ്ടെത്തുക പ്രയാസമാണ്‌.&lt;br /&gt;&lt;br /&gt;ദയാവധം ഒടുങ്ങാത്ത ദുരിതങ്ങള്‍ക്ക്‌ അറുതിവരുത്തുമെന്നാണ്‌ ദയാവധം നിയമവിധേയമാക്കണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ തട്ടിവിടാറുള്ളത്‌. ആരുടെ ദുരിതങ്ങള്‍ക്ക്‌? ഒരു ദുരിതത്തില്‍ നിന്ന്‌ മറ്റനേകം ദുരിതങ്ങളിലേക്കുള്ള മാറ്റമാണ്‌ വേദനാവസ്ഥയില്‍ നിന്ന്‌ ദയാവധത്തിലേക്കുള്ളത്‌ എന്ന്‌ വിശ്വസിക്കുന്നതല്ലേ യുക്തിപൂര്‍വകമായിട്ടുള്ളത്‌?&lt;br /&gt;&lt;br /&gt;ദുരിതം പേറുന്നവര്‍ ഏറെയുള്ള നമ്മുടേത്‌ പോലെയുള്ള സമൂഹത്തില്‍ ചിലരുടെ വിധിക്കു മുമ്പില്‍ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്നാണ്‌ ദയാവധം പോലുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നത്‌. നമ്മുടെ സമൂഹത്തില്‍ വൃദ്ധജനങ്ങളെ നിരാകരിക്കുന്ന ഒരു സംസ്‌കാരം തന്നെ വളര്‍ന്നുവന്നിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്‌. മരണസംഖ്യ കുറഞ്ഞുവരുന്നു. 55 വയസ്സില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍പറ്റി പിരിയുന്നു. എന്നിട്ട്‌ 85 വയസ്സ്‌ വരെ സാധാരണ നിലയില്‍ ജീവിക്കുന്നു. പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന്‌ കേന്ദ്ര സര്‍വീസ്‌ ജീവനക്കാരുടേത്‌ പോലെ 60ലേക്ക്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ പണിമുടക്കിയത്‌ ഈയാഴ്‌ചയാണ്‌. 55 ഒരു വയസ്സല്ലാതായിരിക്കുന്നു. 55 തികഞ്ഞയാളെ വൃദ്ധനെന്നു വിളിക്കാന്‍ ഏതായാലും സമകാലികലോകത്ത്‌ `വകുപ്പി'ല്ല. ഇത്‌ ജീവിതത്തില്‍ വന്ന മാറ്റമാണ്‌. പെന്‍ഷന്‍ വാങ്ങി അടുത്തൂണ്‍ പറ്റി പിരിഞ്ഞ ഒരാള്‍ അതിനുശേഷം 30 കൊല്ലം ജീവിക്കുന്നുവെന്നത്‌ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്‌. പ്രായംചെന്നവര്‍ മാത്രമല്ല, അംഗവൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും നിത്യരോഗികളും നമ്മുടെ സമൂഹത്തിലെ കുടുംബങ്ങളില്‍ ഇന്ന്‌ ഭാരമാണ്‌. പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ ആലോചിച്ചാല്‍ സമൂഹത്തിലെ യുവാക്കളുടെ തൊഴിലില്ലാപട റോഡിലിറങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗള്‍ഫ്‌ നാടുകളില്‍ നിന്ന്‌ അനേകര്‍ തിരിച്ചുവരികകൂടി ചെയ്യുമ്പോള്‍ പ്രശ്‌നം ഇരട്ടിക്കുന്നു. വൃദ്ധര്‍ക്കും മാറാരോഗികള്‍ക്കും ദയാവധമാണ്‌ രക്ഷാമാര്‍ഗമെന്ന്‌ ചൂണ്ടിക്കാണിക്കലാണോ ഒരു സാക്ഷരസമൂഹത്തിന്റെ ഉത്തരവാദിത്തം? അതോ സമൂഹത്തിന്റെ തെറ്റുകള്‍ തിരുത്താനുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തലോ? സമൂഹത്തിന്റെ തെറ്റുകള്‍ സമൂഹം തിരുത്താത്തതിന്‌ പുതിയ ഒരു പാപവും തെറ്റും പരിഹാരമായി നിര്‍ദേശിക്കുന്നതില്‍ എന്തുണ്ട്‌ ന്യായം?&lt;br /&gt;&lt;br /&gt;ദയാവധം സുഖമരണമാണെന്നാണ്‌ ഒരു പ്രമുഖ മലയാളവാരികയില്‍ പ്രഗത്ഭനായ ഒരു ലേഖകന്‍ ഈയിടെ എഴുതിക്കണ്ടത്‌. ജീവിതവും മരണവും തമ്മിലൊരു തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ മരണത്തെ സ്വീകരിക്കുന്നത്‌ ജീവിതത്തിന്റെ വേദനകള്‍ക്ക്‌ അറുതിവരുത്തലാണെന്നും അതിനാല്‍ ദയാവധം സുഖമരണമാണെന്നും വാദിക്കപ്പെടുന്നു. മരണം ഒരു പോംവഴിയായി നിര്‍ദേശിക്കപ്പെടുന്നു. സുഖജീവിതം ഭൂമിയില്‍ ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്‌ ജീവിതത്തിലെ ഏറ്റവും അവസാനത്തെ ഭാഗ്യം ഏതെന്ന്‌ ചോദിച്ചാല്‍ സുഖമരണമെന്ന്‌ നമ്മളാരും പറയും.&lt;a href="http://4.bp.blogspot.com/_558fCDEHIGs/Sa1Etz1dvwI/AAAAAAAAALQ/t9-5KuvMA58/s1600-h/www_aarpee_co_cc00024.jpg"&gt;&lt;img id="BLOGGER_PHOTO_ID_5308975089538940674" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="http://4.bp.blogspot.com/_558fCDEHIGs/Sa1Etz1dvwI/AAAAAAAAALQ/t9-5KuvMA58/s320/www_aarpee_co_cc00024.jpg" border="0" /&gt;&lt;/a&gt; ഒരാള്‍ മരണഭയത്തോടെ ജീവിക്കുന്നതിനെക്കാള്‍ കഠിനതരമാണ്‌ മരണത്തെ ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ എന്നതില്‍ രണ്ടുപക്ഷമില്ല. മരണഭയം മരണബോധത്തില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. മരണബോധം ദൈവബോധത്തില്‍ നിന്നും മതവിശ്വാസത്തില്‍ നിന്നുമാണ്‌. മരണം ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ നിരാശയുടെയും നിസ്സഹായതയുടെയും അങ്ങേയറ്റമാണ്‌. ഇത്തരക്കാരെ കുറിച്ച്‌ ആലോചിക്കാന്‍ ബാധ്യസ്ഥമായ ആധുനികസമൂഹം അവര്‍ക്ക്‌ `ഇതാ നിങ്ങള്‍ക്ക്‌ ദയാവധമാണ്‌ ഉത്തമം' എന്ന്‌ നിര്‍ദേശിക്കുന്നതിലെ മനുഷ്യത്വമില്ലായ്‌മ എത്ര വലുതാണ്‌!&lt;br /&gt;&lt;br /&gt;സാധരണനിലയില്‍ മരണം ആഗ്രഹിക്കുക ജീവിതത്തില്‍ വേദന തിന്നുന്നവരാണ്‌. നബിതിരുമേനി ഒരിക്കല്‍ കടുത്ത ശാരീരികപീഡനം അനുഭവിക്കുന്നവരെക്കുറിച്ച്‌ പറഞ്ഞു: നിങ്ങള്‍ മരിച്ചുകിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കരുത്‌. നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍, ``അല്ലാഹുവേ, എനിക്ക്‌ മരണമാണ്‌ നല്ലതെങ്കില്‍ നീയെന്നെ മരിപ്പിക്കുകയും എനിക്ക്‌ ജീവിതമാണ്‌ നല്ലതെങ്കില്‍ നീയെനിക്ക്‌ തുടര്‍ന്ന്‌ ജീവിക്കാന്‍ അവസരം നല്‌കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ഥിക്കണം.'' ഇതൊരു ജീവിതവീക്ഷണത്തിന്റെ പ്രതിഫലനമാണ്‌. ജീവനും മരണവും ദൈവദത്തമാണ്‌. ജനിച്ച ഏതൊരാളും മരിക്കും. എപ്പോള്‍, എങ്ങനെ എന്ന്‌ ഒരാള്‍ക്കും അറിയില്ല. ആധുനികസമൂഹത്തില്‍ ഒരാള്‍ക്കും ഈയറിവ്‌ അവകാശപ്പെടാനും കഴിയില്ല. മരണം ആഗ്രഹിച്ച്‌ ജീവിക്കുന്നത്‌ മരണത്തിനു മുമ്പുള്ള ജീവിതത്തെയും മരണാനന്തരമുള്ള ജീവിതത്തെയും അപകടപ്പെടുത്തുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വര്‍ത്തമാനകാല സമൂഹത്തിന്റെ കാഴ്‌ചപ്പാടുകളുടെ മാറ്റമാണ്‌ ഇവിടെയെല്ലാം പ്രകടമാകുന്നത്‌. നമ്മുടെ സാമൂഹികബന്ധങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ആഗോളവത്‌കരണം വ്യക്തി-കുടുംബ ബന്ധങ്ങളെ വല്ലാതെ തകര്‍ത്തിരിക്കുന്നു. ഈ തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന ആധുനികസമൂഹത്തിലെ മനുഷ്യജീവികളോട്‌ നിങ്ങളുടെ രക്ഷയ്‌ക്കു വേണ്ടിയാണ്‌ ദയാവധം എന്ന്‌ പറയുന്നത്‌ തന്നെ ഒട്ടും ദയയില്ലാത്ത അതിക്രൂരമായ ഒരു മാനസികാവസ്ഥയാണ്‌. അങ്ങനെ വരുമ്പോള്‍ കര്‍ശനനിബന്ധനകളോടെയുള്ള ദയാവധം മനുഷ്യാവകാശമല്ല, കടുത്ത മനുഷ്യാവകാശ നിഷേധമായിത്തീരുന്നു. മരണബോധത്തോടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനുമുള്ള കരുത്തോടെ മനുഷ്യരെ സന്നദ്ധമാക്കുകയാണ്‌ ഗവണ്‍മെന്റുകളുടെയും ഭിഷഗ്വരന്മാരുടെയും കമ്മിറ്റികളുടെയും ധര്‍മം. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ മരണത്തിന്‌ എറിഞ്ഞുകൊടുക്കുകയല്ല, അവരോട്‌ അലിവും ആര്‍ദ്രതയും കാണിച്ച്‌ ജീവിതത്തിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുവരലാണ്‌ ജീവിച്ചിരിക്കുന്ന ആരോഗ്യമുള്ള സമൂഹാംഗങ്ങളുടെ ഉത്തരവാദിത്തം.&lt;br /&gt;&lt;br /&gt;ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന്‌ സുപ്രീംകോടതി കുറച്ച്‌ മുമ്പ്‌ അഭിപ്രായപ്പെട്ടു. ജീവിതത്തോടും മരണത്തോടുമുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌മാറ്റം നീതിപീഠങ്ങളെപ്പോലും സ്വാധീനിച്ചുതുടങ്ങിയെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. കോടതികള്‍ ആത്മഹത്യകള്‍ക്ക്‌ പച്ചക്കൊടി വീശരുത്‌. മരണം വേദനാനിര്‍ഭരമാണ്‌. പ്രസിദ്ധമായ ഒരു നബിവചനമുണ്ട്‌: `മരണവേള മുളങ്കാടുകളില്‍ നിന്ന്‌ പട്ടുവസ്‌ത്രം വലിച്ചെടുക്കുന്നതു പോലെ ദുഷ്‌കരവും വേദനാജനകവുമാണ്‌.' മനുഷ്യരിലൊരാള്‍ക്കും ഇതില്ലാതാക്കാന്‍ സാധിക്കില്ലെന്നര്‍ഥം. നാം ചെയ്യേണ്ടത്‌, മരണവും മരണാനന്തരവും എന്ത്‌ എന്ന ബോധം ജനങ്ങളില്‍ ദൃഢീകരിക്കുകയാണ്‌. മരണത്തോടെ എല്ലാം അവസാനിക്കുകയല്ല, ഒരു പുതിയ ഘട്ടം തുടങ്ങുകയാണ്‌. അതിനാല്‍ നാമാരും നമുക്കാര്‍ക്കും ഇഷ്‌ടപ്പെടാത്ത, ആഗ്രഹിക്കാത്ത ദയാവധം ദയവായി മറ്റൊരാള്‍ക്ക്‌ നിര്‍ദേശിക്കരുതേ!&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="right"&gt;അബൂബക്കര്‍ കാരക്കുന്ന്‌&lt;br /&gt;&lt;a href="mailto:karakkunnu@gmail.com"&gt;karakkunnu@gmail.com&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="color:#00cccc;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-137979314035587607?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/137979314035587607/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/03/mercy-killing01.html#comment-form" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/137979314035587607?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/137979314035587607?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/03/mercy-killing01.html" title="ദയാവധം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍" /><author><name>മുജാഹിദ്</name><uri>http://www.blogger.com/profile/10097439845036209869</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://1.bp.blogspot.com/_558fCDEHIGs/Sa1Dq4tG_gI/AAAAAAAAALI/1Lk2OScbjd8/s72-c/www_aarpee_co_cc00023.jpg" height="72" width="72" /><thr:total>1</thr:total></entry><entry gd:etag="W/&quot;CEAGSX8_eyp7ImA9WxVWFUU.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-1376084678376613388</id><published>2009-02-25T22:45:00.003+05:30</published><updated>2009-02-25T22:55:28.143+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-02-25T22:55:28.143+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="Islam" /><category scheme="http://www.blogger.com/atom/ns#" term="ഇസ്‌ലാം" /><title>ഇസ്‌ലാം: മിതം, സമതുലിതം</title><content type="html">&lt;div align="justify"&gt;&lt;/div&gt;&lt;div align="right"&gt;&lt;span style="color:#ff99ff;"&gt;&lt;u&gt;സി മുഹമ്മദ്‌സലീം സുല്ലമി&lt;/u&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#ff0000;"&gt;സമതുലിതവും&lt;/span&gt;&lt;/strong&gt; സമഗ്രവുമായൊരു കാഴ്‌ചപ്പാട്‌ ഏത്‌ വിഷയത്തെക്കുറിച്ചായാലും ആകര്‍ഷകമാണ്‌. ഒരു വിഷയത്തില്‍ ഓരോന്നിനും അതര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവും നല്‌കി കൃത്യമായ വിധത്തില്‍ സമന്വയിപ്പിക്കുമ്പോള്‍ അത്‌ ഏറെ ആകര്‍ഷകവും അത്യധികം ഗുണപരവുമായി മാറുന്നു. അമിതത്വവും അതിമിതത്വവും ഏതൊരു കാര്യത്തിന്റെയും ഭംഗി കുറയ്‌ക്കുകയും ഗുണമേന്മ നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു. ഒന്നിന്റെ വിവിധ ഭാഗങ്ങളും ഘടകങ്ങളും പരസ്‌പരം ഇണങ്ങിയും സമന്വയിച്ചും അനുപൂരകമായും നിലനില്‌ക്കുമ്പോള്‍ അത്‌ സമതുലിതമായ ഒന്നായി മാറുന്നു. ഇസ്‌ലാമിനെ സംബന്ധിച്ച്‌ ഈ കാര്യം പൂര്‍ണമായും അര്‍ഥവത്താണ്‌. ഇസ്‌ലാം എല്ലാ അര്‍ഥത്തിലും സമതുലിതമായ ഒരു മതമാണ്‌. മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയുമെല്ലാം ലോകത്ത്‌ ഇസ്‌ലാം ഈ നിലയില്‍ വ്യതിരിക്തമാകുന്നു. മനുഷ്യന്റെ ഭൗതികവും ജീവഗന്ധിയുമായ പ്രശ്‌നങ്ങളെ അവഗണിച്ച്‌ ഭക്തിയിലും ആരാധനയിലും അമിതമായ ശ്രദ്ധയും താല്‌പര്യവും പ്രകടിപ്പിച്ച ശിഷ്യനെ പ്രവാചകന്‍ തിരുത്തുന്നത്‌ ഇസ്‌ലാമിന്റെ സവിശേഷമായ ഈ കാഴ്‌ചപ്പാട്‌ പഠിപ്പിച്ചു കൊടുത്തുകൊണ്ടാണ്‌. മുഴച്ചോ കുഴിഞ്ഞോ നില്‌ക്കുന്ന അസന്തുലിത ഭാവം നിലനിര്‍ത്തിക്കൊണ്ടു പോകാനാകില്ല എന്നാണ്‌ ഇവിടെ പ്രവാചക തിരുമേനി പഠിപ്പിക്കുന്നത്‌.&lt;br /&gt;&lt;br /&gt;അവിടുന്നു പറഞ്ഞു: &lt;span style="color:#3333ff;"&gt;“നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌, നിന്റെ ഇണയോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. നിന്റെ സന്ദര്‍ശകരോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌. അതിനാല്‍ ഓരോന്നിനും അതതിന്റെ അവകാശങ്ങള്‍ നല്‌കുക''(ബുഖാരി).&lt;/span&gt; എത്ര സുന്ദരമായൊരു കാഴ്‌ചപ്പാടാണിത്‌. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പ്രപഞ്ച സ്രഷ്‌ടാവായ ദൈവം അവതരിപ്പിച്ച മതമെന്ന നിലയ്‌ക്ക്‌ ഇസ്‌ലാമിന്‌ ഈ സവിശേഷത സ്വാഭാവികമായുമുണ്ടാകും. മനുഷ്യനേയും പ്രപഞ്ചത്തേയും സൃഷ്‌ടിച്ച അല്ലാഹു മനുഷ്യ പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ച്‌ ഏറ്റവും നന്നായറിയുന്നവനാണ്‌. അതിനാല്‍, അവന്‍ അവതരിപ്പിച്ച മതത്തിനു മാത്രമേ ഈ സമതുലിതാവസ്ഥ അവകാശപ്പെടാനാവുകയുള്ളൂ. മനുഷ്യ മസ്‌തിഷ്‌കങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും എത്ര ശ്രമിച്ചാലും ന്യൂനതകളും പരിമിതികളുമുണ്ടാകും. മനുഷ്യബുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പരിമിതിയാണ്‌ ഇതിനു കാരണം. മനുഷ്യനെ സ്വാധീനിക്കുന്ന ഒട്ടനവധി ഘടകങ്ങളുടെ പങ്കും ഇതില്‍ നിര്‍ണായകമാണ്‌. മനുഷ്യചരിത്രത്തില്‍ കടന്നുവന്നുപോയ ഭൗതിക-ആത്മീയ ചിന്തകളും ദര്‍ശനങ്ങളും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാകും. അവയൊക്കെയും മാനവ സമൂഹത്തിനേല്‌പിച്ച പരിക്കുകളും കേടുകളും ഇന്നും ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. തികച്ചും സമതുലിതമായ ഒരു കാഴ്‌ചപ്പാടിനു മാത്രമേ കാലത്തേയും ലോകത്തേയും അതിജീവിച്ചു മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാം ഇവിടെ സാധിക്കുന്നതും ഇതുതന്നെ.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;strong&gt;&lt;u&gt;ഇസ്‌ലാമിക നിയമങ്ങളുടെ സമഗ്രത&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;വ്യക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും ഇസ്‌ലാമിക നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വാസം, ആരാധന, സ്വഭാവം, സാമൂഹികനിയമങ്ങള്‍, ഭരണനിയമങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ഇസ്‌ലാമിക നിയമസംഹിതയുടെ പരിധിയില്‍നിന്ന്‌ പുറത്തുപോകുന്നില്ല. വ്യക്തി എന്ന നിലക്ക്‌ അവന്റെ ശാരീരികമായ കാര്യങ്ങളില്‍ ഇസ്‌ലാം ഇടപെടുന്നു. ആഹരിക്കുമ്പോള്‍ അമിതമായി പോകരുതെന്നത്‌ ഇതില്‍ പെട്ട ഒന്നാണ്‌ &lt;span style="color:#3333ff;"&gt;(7:31).&lt;/span&gt; &lt;span style="color:#3333ff;"&gt;ശരീരത്തോടുള്ള ബാധ്യത നിര്‍വഹിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു (ബുഖാരി).&lt;/span&gt; അവന്റെ ബുദ്ധിപരമായ ആവശ്യമെന്ന നിലയ്‌ക്ക്‌ ചിന്തിക്കാനും പഠിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ധാരാളമായി നല്‍കുന്നു. &lt;span style="color:#3333ff;"&gt;ആകാശഭൂമികളിലെ ദൃഷ്‌ടാന്തങ്ങള്‍ ചിന്തിക്കാന്‍&lt;/span&gt; പ്രത്യേകം നിര്‍ദേശിക്കുന്നു &lt;span style="color:#3333ff;"&gt;(10:101).&lt;/span&gt; &lt;span style="color:#3333ff;"&gt;ആത്മീയ സംസ്‌കരണം&lt;/span&gt; വ്യക്തിയില്‍ അനിവാര്യമെന്ന നിലക്ക്‌ അത്‌ പ്രത്യേകം ഊന്നിപ്പറയുന്നു &lt;span style="color:#3333ff;"&gt;(91:9,10).&lt;/span&gt; കുടുംബവുമായി ബന്ധപ്പെട്ട്‌ ധാരാളം പാഠങ്ങള്‍ ഖുര്‍ആനും ഹദീസും മുന്നില്‍വെക്കുന്നു. എക്കാലത്തും പ്രസക്തമായ നിയമങ്ങളാണ്‌ അവയത്രയും. ദമ്പതികള്‍ക്കിടയില്‍ നല്ലനിലയിലുള്ള വര്‍ത്തനം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത, അടുത്തബന്ധുക്കളുമായുള്ള ഇടപഴകല്‍, മറ്റുവീടുകളില്‍ കടന്നുചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങള്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്‌പരം നിലനിര്‍ത്തേണ്ട വിശ്വാസ്യത തുടങ്ങി അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുന്നു.&lt;br /&gt;സാമൂഹികനിയമങ്ങളുടെ മേഖല അതീവ വിപുലമാണ്‌. സാമൂഹിക ജീവിതത്തില്‍ പരസ്‌പരം പാലിക്കേണ്ട മര്യാദകള്‍, ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍, കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍, ജീവിതത്തില്‍ അനിവാര്യമായ സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ഈ വിഷയകമായി കാണാവുന്നതാണ്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭരണകൂടവും പ്രജകളുമായി ബന്ധപ്പെട്ട കാര്യങ്ങളും രാജ്യാന്തര വിഷയങ്ങളും ഇസ്‌ലാമിക നിയമങ്ങളില്‍ കടന്നുവരുന്നു. പ്രകൃതിയും പരിസ്ഥിതിയും പരിരക്ഷിക്കേണ്ട ബാധ്യത ഉണര്‍ത്തുന്നതോടുകൂടിത്തന്നെ മിണ്ടാപ്രാണികളായ പക്ഷികളും മൃഗങ്ങളും ഇസ്‌ലാമിക നിയമപരിധിയില്‍ വരുന്നു. അവരും മനുഷ്യരെപ്പോലെ മറ്റൊരു ഉമ്മത്ത്‌ അഥവാ സമുദായമാണെന്ന കാഴ്‌ചപ്പാട്‌ തന്നെ ഈ വിഷയകമായി ധാരാളം മതി. ഇങ്ങനെ, ഇസ്‌ലാം ഇതര മതങ്ങളില്‍ നിന്നും വ്യത്യസ്‌തമായി, ദര്‍ശനങ്ങളില്‍ നിന്നും ഭൗതിക പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും വിഭിന്നമായി സമഗ്രവും സമ്പൂര്‍ണവും സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു നിയമസംഹിതയാണ്‌. ദൈവികമായ ഒരു മതത്തിന്‌ ഇത്‌ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;u&gt;പ്രാപഞ്ചിക രഹസ്യം&lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;സ്രഷ്‌ടാവായ അല്ലാഹു സൃഷ്‌ടിച്ചതൊക്കെയും ഏറ്റവും നന്നായി സൃഷ്‌ടിച്ചവനാണ്‌ (32:7).&lt;/span&gt; ഓരോന്നിനും അതിന്റെ തോതും ക്രമവും നിര്‍ണയിച്ചതും അവന്‍ തന്നെ. അത്‌, അവയുടെ ഏറ്റവും നല്ല ഘടനയുമാണ്‌. സമമിതിയോടെയുള്ള സൃഷ്‌ടിപ്പ്‌ പ്രപഞ്ചത്തിലെല്ലാം അവന്‍ ഒരുക്കിയിരിക്കുന്നു. ഈ പ്രകൃതിയിലെ, പ്രപഞ്ചത്തിലെ ഏതൊരു കാര്യമാണ്‌ അസന്തുലിതഭാവം വെച്ചുപുലര്‍ത്തുന്നത്‌? എല്ലാം കൃത്യമായ സമ്മിതിയോടെ ഒരുക്കിയിരിക്കുന്നു. ഒരു പ്രാപഞ്ചികരഹസ്യം എന്ന നിലക്ക്‌ ഇത്‌ എല്ലായിടത്തും തെളിഞ്ഞുകാണാവുന്നതാണ്‌. വിശാലമായ വിണ്ണിന്റെ വിഹായസ്സില്‍ നീന്തിത്തുടിക്കുന്ന സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളും സൗരയൂഥങ്ങളും ക്ലസ്റ്ററുകളും മില്‍ക്കിവേകളുമടങ്ങുന്ന പരകോടി നക്ഷത്ര-ഗോള സമൂഹത്തില്‍ എവിടെയും ഒരു സംഘട്ടനമോ അസന്തുലിതത്വമോ ഇല്ലാതെ വിന്യസിച്ചിരിക്കുന്നുവെന്നുള്ളത്‌ പ്രപഞ്ചസ്രഷ്‌ടാവിന്റെ അതുല്യമായ കഴിവുകൂടിയാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌. പ്രപഞ്ച സ്രഷ്‌ടാവിന്റെ ഈ പ്രസ്‌താവന എത്ര ശ്രദ്ധേയമാണ്‌. &lt;span style="color:#3333ff;"&gt;“സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു''(36:40).&lt;/span&gt; വീണ്ടും പറയുന്നു: &lt;span style="color:#3333ff;"&gt;“തീര്‍ച്ചയായും ഏതു വസ്‌തുവിനെയും നാം സൃഷ്‌ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥ പ്രകാരമാകുന്നു'' (54:49).&lt;/span&gt; ഏതൊരു തരത്തിലുള്ള അസന്തുലിതത്വമോ അപൂര്‍ണതയോ എവിടെയും ദര്‍ശിക്കാനാവുകയില്ലെന്ന പ്രസ്‌താവം ശ്രദ്ധിക്കുക. &lt;span style="color:#3333ff;"&gt;“പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല'' (67:3).&lt;/span&gt; പ്രപഞ്ച സൃഷ്‌ടിപ്പിലെ സന്തുലിതാവസ്ഥയെയും സമീകരണത്തേയും പ്രത്യേകം പരാമര്‍ശിക്കുന്നത്‌ നോക്കുക. &lt;span style="color:#3333ff;"&gt;“സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌). ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും `തുലാസ്‌' അവന്‍ സ്ഥാപിക്കുകയും ചെയ്‌തിരിക്കുന്നു'' (55:5-7).&lt;/span&gt; തുലാസ്‌ അഥവാ ബാലന്‍സ്‌ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതൊരു വസ്‌തുവിലും അതിന്റെ ഘടകങ്ങളും ഭാഗങ്ങളും കൃത്യമായ അളവിലും തൂക്കത്തിലും സമന്വയിപ്പിച്ച്‌ സ്ഥാപിക്കുന്നതിനാണ്‌ ഭാഷയില്‍ ഇങ്ങനെ പ്രയോഗിക്കുന്നത്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഉപരിലോകമെന്നല്ല ഭൗമലോകവും അളവും തൂക്കവും നിര്‍ണയിക്കപ്പെട്ട വിധം സംവിധാനിച്ചതാണ്‌. ഭൂമിയില്‍ അധിവസിക്കുന്നവര്‍ക്കെല്ലാം അനുഗുണമായ വിധത്തില്‍ വിഭവങ്ങള്‍ വിന്യസിക്കുകയും ഓരോന്നും ആവശ്യമായ അനുപാതത്തില്‍ വ്യവസ്ഥചെയ്യുകയും ചെയ്‌തിരിക്കുന്നു. എണ്ണത്തിലും വ്യാപ്‌തിയിലും മാത്രമല്ല, വസ്‌തുതകളോരോന്നും ഉള്‍ക്കൊള്ളുന്ന ഘടകങ്ങളിലും ഗുണങ്ങളിലും ഈ സന്തുലിതത്വം പാലിച്ചിരിക്കുന്നു. എല്ലാറ്റിന്റെയും സന്തുലിതാവസ്ഥയിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ അല്ലാഹു പറയുന്നത്‌ കാണുക: &lt;span style="color:#3333ff;"&gt;“ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‌ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും സന്തുലിതമായ വിധം എല്ലാ വസ്‌തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്‌തിരിക്കുന്നു.'' (15:19).&lt;/span&gt; അന്നു മുതല്‍ ഈ പ്രപഞ്ചത്തിലെ സകല കാര്യങ്ങളും കൃത്യമായ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ചലിച്ചുകൊണ്ടിരിക്കുന്നു. അവയ്‌ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളലുകളോ വീഴ്‌ചകളോ സംഭവിക്കുന്നില്ല. താളപ്പൊരുത്തവും ഐക്യവും അവ കാത്തുസൂക്ഷിക്കുന്നു. ഇതിന്റെ അഭാവത്തില്‍ പ്രപഞ്ചത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകിടം മറിയുകയും തകരുകയും ചെയ്യുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;u&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;strong&gt;ഇസ്‌ലാമിന്റെ മിതമായ നിലപാട്‌&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇസ്‌ലാം, അതിന്റെ വിശ്വാസകാര്യങ്ങളിലും ആരാധനാകാര്യങ്ങളിലും തുടങ്ങി സാമൂഹിക മേഖലകളിലെ നിയമങ്ങളില്‍ വരെ തികച്ചും മിതവും സന്തുലിതവുമായ നിലപാടാണ്‌ വെച്ചുപുലര്‍ത്തുന്നത്‌. ഏതെങ്കിലും പക്ഷത്തേക്ക്‌ ചായുകയോ എവിടെയെങ്കിലും ഏറ്റക്കുറവുകള്‍ സംഭവിക്കുകയോ ആത്മീയതയെ പരിഗണിക്കുന്നതുകൊണ്ട്‌ ഭൗതികതയെ അവഗണിക്കുകയോ മറിച്ചോ സംഭവിക്കുന്നില്ല. അവക്രമായ മാര്‍ഗത്തിലൂടെ മുന്നോട്ടുള്ള ഗമനം. വിശ്വാസികളുടെ പ്രാര്‍ഥനകളില്‍ ഇത്‌ പ്രകടമായി കാണാം. അഞ്ചു നേരത്തെ നമസ്‌കാരത്തില്‍ വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്‌ വഴിപിഴച്ചതല്ലാത്ത, &lt;span style="color:#3333ff;"&gt;കോപിക്കപ്പെട്ടവരുടേതല്ലാത്ത സ്വച്ഛവും ശുദ്ധവുമായ നേര്‍വഴിയില്‍ നടത്തണേ എന്നാണ്‌. (1:6,7)&lt;/span&gt; ഈ മാര്‍ഗം പ്രകൃതിയോടിണങ്ങുന്നതും ലളിതവുമാണ്‌. അതുകൊണ്ടാണ്‌ ഏറ്റവും ലളിതമായി ഇസ്‌ലാം പഠിപ്പിച്ചുകൊടുക്കാനാവശ്യപ്പെട്ടുകൊണ്ട്‌ കടന്നുവന്ന വ്യക്തിയോട്‌ പ്രവാചക തിരുമേനി പറഞ്ഞത്‌. &lt;span style="color:#3333ff;"&gt;ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചുവെന്ന്‌ നീ പ്രഖ്യാപിക്കുക, തുടര്‍ന്ന്‌ നേരെ ചൊവ്വെ ജീവിക്കുക (മുസ്‌ലിം).&lt;/span&gt; ഏത്‌ വിഷയത്തിലും നീതിയോടുകൂടിയ നിലപാടും മിതവും സന്തുലിതവുമായതു തന്നെയാണ്‌ ഇസ്‌ലാമിക തത്വങ്ങള്‍. അവ ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുന്ന സമൂഹം സ്വാഭാവികമായും മിതമായ നിലപാടു സ്വീകരിക്കുന്നവരും ഏതെങ്കിലും പക്ഷത്തേക്ക്‌ ചാഞ്ഞുകൊണ്ടുള്ള തീവ്ര നിലപാടുകളില്‍ നിന്ന്‌ മുക്തരുമായിരിക്കും. അല്ലാഹു മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച പദം, &lt;span style="color:#3333ff;"&gt;ഉമ്മത്തുന്‍ വസ്വത്വ്‌&lt;/span&gt; അഥവാ &lt;span style="color:#3333ff;"&gt;മിതമായ നിലപാട്‌ സ്വീകരിക്കുന്ന ഉത്തമ സമൂഹം&lt;/span&gt; എന്നാണ്‌ &lt;span style="color:#3333ff;"&gt;(2:143).&lt;/span&gt; എല്ലാ കാര്യത്തിലും ഇത്‌ കാണാം. പ്രായശ്ചിത്തമായി ഭക്ഷണം നല്‌കണം എന്നു പറഞ്ഞേടത്തുപോലും ഇതു കാണാം. അല്ലാഹു പറയുന്നത്‌: &lt;span style="color:#3333ff;"&gt;“നിങ്ങളുടെ വീട്ടുകാര്‍ക്ക്‌ നല്‌കാറുള്ള മധ്യ നിലയിലുള്ള ഭക്ഷണത്തില്‍ നിന്ന്‌ നല്‌കുക.”(5:89)&lt;/span&gt;&lt;/div&gt;&lt;span style="color:#3333ff;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/span&gt;&lt;u&gt;&lt;span style="font-size:130%;color:#cc0000;"&gt;&lt;strong&gt;വിശ്വാസാരാധനാ രംഗങ്ങളില്‍&lt;/strong&gt;&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;വിശ്വാസം മതത്തിന്റെ പരമപ്രധാനമായ വശമാണ്‌. അദൃശ്യവും അഭൗതികവുമായതില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ മാത്രമേ മതമംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസം എന്ന കാര്യം പ്രസക്തമാകുന്നതുപോലും അഭൗതികമാകുമ്പോള്‍ മാത്രമാണ്‌. അതിനാല്‍, അഭൗതികതയിലുള്ള വിശ്വാസത്തിന്റെ അഭാവത്തില്‍ മതത്തിന്‌ പ്രസക്തിയില്ലാതാകുന്നു. എന്നാല്‍, എന്താണ്‌ വിശ്വസിക്കേണ്ടത്‌? എങ്ങനെയാണ്‌ വിശ്വസിക്കേണ്ടത്‌? ഒരതിരുമില്ലാതെ വിശ്വാസത്തിന്റെ മേഖല തുറന്നുകിടക്കുകയാണോ? അല്ല, തീര്‍ച്ചയായും അല്ല. ഇസ്‌ലാം വിശ്വാസത്തിന്‌ ഒരടിത്തറ പണിയുന്നുണ്ട്‌. ദൈവീകമായ യഥാര്‍ഥ സ്രോതസ്സില്‍ നിന്ന്‌ ലഭിക്കുന്ന അഭൗതിക ജ്ഞാനങ്ങളില്‍ മാത്രമേ വിശ്വസിക്കേണ്ടതുള്ളൂ. ദിവ്യവെളിപാട്‌ ലഭിക്കുന്ന പ്രവാചകന്മാര്‍ മുഖേന ലഭിക്കുന്ന അറിവുകളും ഈ ഗണത്തില്‍ തന്നെ. ഇതിനപ്പുറം കടന്നുവരുന്ന വിശ്വാസങ്ങള്‍ക്ക്‌ യാതൊരു പ്രാമാണികതയുമില്ല. കേവല ഊഹങ്ങളോ സങ്കല്‌പങ്ങളോ മാത്രമാണവ. അതുകൊണ്ട്‌ കേവല അന്ധവിശ്വാസങ്ങള്‍ എന്ന നിലയില്‍ അവ വിലയിരുത്തപ്പെടുന്നു. പ്രമാണ നിബദ്ധമായി ലഭിക്കുന്ന വിശ്വാസങ്ങള്‍ മാത്രം സ്വീകരിക്കുമ്പോള്‍ അത്‌ അന്ധവിശ്വാസങ്ങള്‍ക്കും തീരെ വിശ്വാസം അംഗീകരിക്കാത്ത, മനുഷ്യപ്രകൃതിയുടെ സ്വാഭാവിക താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ നിഷേധത്തിനും മധ്യേ ശരിയായ നിലപാടായി മാറുന്നു. ഇസ്‌ലാം ഈ ശരിയുടെ പക്ഷത്താണുള്ളത്‌. ഭൗതിക വാദം, പദാര്‍ഥ ലോകത്തിനപ്പുറമുള്ളതൊന്നും അംഗീകരിക്കുകയില്ല എന്ന ദുശ്ശാഠ്യം വെച്ചുപുലര്‍ത്തുന്നതാണ്‌. ഇത്‌ മനുഷ്യപ്രകൃതി അംഗീകരിക്കുന്ന കാര്യമേയല്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ദൈവവിശ്വാസമാണ്‌ മതത്തിന്റെ വിശ്വാസങ്ങളില്‍ പ്രധാനം. ഇതിലും ശരിയും ന്യായവുമായ വിശ്വാസമേ ഇസ്‌ലാം മനുഷ്യനോട്‌ ആവശ്യപ്പെടുന്നുള്ളൂ. കണക്കറ്റ ദൈവങ്ങളും ദൈവാംശങ്ങളടങ്ങിയ മനുഷ്യരും കല്ലിലും കരടിലും കുടിയിരിക്കുന്ന ദൈവസത്തയും വിശ്വാസമായി മാറുമ്പോള്‍ ആരാധിക്കപ്പെടാത്തതായി ഒന്നുമില്ലാതാകുന്നു. ഫലത്തില്‍, ദൈവം ആരാധിക്കപ്പെടുന്നതില്‍ നിന്ന്‌ പുറത്തുപോവുകയും പകരം അവന്റെ സൃഷ്‌ടികളായ സകല വസ്‌തുക്കളും ആരാധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുന്നു. ഇങ്ങനെയുള്ള അവസ്ഥ യില്‍ ആരാധ്യവസ്‌തുക്കളെ തെരഞ്ഞെടുക്കുന്നതിന്‌ യാതൊരു അതിരുമില്ല. കല്ലും മരവും പക്ഷികളും കാടും കടലും തുടങ്ങി മനുഷ്യന്റെ ലിംഗവും യോനിയും വരെ ആരാധ്യവസ്‌തുക്കളായി മാറുന്നു. ശുദ്ധ ഏകദൈവ വിശ്വാസം മാത്രമേ ഇതില്‍ നിന്ന്‌ മുക്തിനേടാനുള്ള പരിഹാരമായുള്ളൂ. ഇത്തരം യുക്തിഹീനമായ വിശ്വാസങ്ങളെ എതിര്‍ക്കുന്നുവെന്ന പേരില്‍ ദൈവത്തെ തന്നെ നിരസിക്കുകയാണ്‌ ഭൗതികവാദം ചെയ്യുന്നത്‌. എന്നാല്‍ ഇസ്‌ലാം ഇത്‌ രണ്ടിനും മധ്യേ ശരിയായ നിലപാട്‌ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പരലോകവിശ്വാസവും ജീവിതവും മനുഷ്യജീവിതത്തിന്‌ അര്‍ഥവും ലക്ഷ്യവും നല്‌കുന്ന കാര്യമായി ഇസ്‌ലാം പരിചയപ്പെടുത്തുമ്പോള്‍ മരണാനന്തര ജീവിതത്തെ നിഷേധിച്ചുകൊണ്ട്‌ ജീവിതത്തിന്റെ അര്‍ഥം തന്നെ നിഷേധിക്കുകയാണ്‌ ഭൗതികവാദ കാഴ്‌ചപ്പാട്‌ ചെയ്യുന്നത്‌. മരണാനന്തര ജീവിതത്തില്‍ മനുഷ്യന്റെ ഐഹിക ജീവിതത്തെ വിചാരണ ചെയ്‌ത്‌ രക്ഷാശിക്ഷകള്‍ നല്‌കുന്ന ന്യായമായ വിശ്വാസം ഇസ്‌ലാം അവതരിപ്പിക്കുമ്പോള്‍ പുനര്‍ജന്മമെന്ന യുക്തിഹീനമായ അന്ധവിശ്വാസമാണ്‌ ചില മതങ്ങള്‍ പരിചയപ്പെടുത്തുന്നത്‌. ഇവിടെയും ഇസ്‌ലാമിന്റെ നിലപാട്‌ മിതവും സന്തുലിതവും തന്നെ. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിശ്വാസ കാര്യങ്ങള്‍ ബുദ്ധിപരമായ ഏതൊരു വിലയിരുത്തലിലും പ്രസക്തമായിത്തന്നെ വരികയുള്ളൂ. വിശ്വാസങ്ങള്‍ക്കും ബുദ്ധിപരമായ തെളിവുകളുടെ പിന്‍ബലം നല്‌കുകയാണ്‌ ഇസ്‌ലാം ഇവിടെ ചെയ്യുന്നത്‌.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ആരാധനാകര്‍മങ്ങളാണ്‌ മതത്തിന്റെ മറ്റൊരു പ്രധാന അടിത്തറ. ആരാധനാകര്‍മങ്ങളോടുള്ള സമീപനത്തിലും ഇസ്‌ലാം മിതവും സന്തുലിതവുമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഭൗതിക ചിന്തയില്‍ നിന്നും പൂര്‍ണ വിരക്തനായി ആരാധനാ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന മതചിന്തകളില്‍ നിന്നും ആരാധനകളെ ഗൗരവമായെടുക്കാത്ത ഭൗതിക ചിന്തകളില്‍ നിന്നും ഭിന്നമായി രണ്ടിനേയും സമന്വയിപ്പിക്കുന്ന വിധമാണ്‌ ഇസ്‌ ലാമിക സമീപനം. ക്ലിപ്‌ത സമയങ്ങളില്‍ നിര്‍ണിതമായ രൂപത്തിലാണ്‌ ഇസ്‌ലാമിലെ ആരാധനാ ക ര്‍മങ്ങളുള്ളത്‌. അതിനപ്പുറമുള്ള സ മയങ്ങളില്‍ ഭൗതിക ജീവിതത്തിന്റെ ആവശ്യങ്ങളും താല്‌പര്യങ്ങളുമായി കഴിയാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍, ആരാധനാകര്‍മങ്ങളിലൂടെ കൈവരിച്ച ഭക്തിയും വെളിച്ചവും ഇവിടെയും അയാളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്‌. ജീവിതത്തിലുടനീളം വിശുദ്ധി പാലിക്കുകയെന്നതാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ദിനേനയുള്ള അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍ക്കു പുറമെ ആഴ്‌ചയിലൊരിക്കല്‍ സംഘമായുള്ള പ്രാര്‍ഥനയും വര്‍ഷത്തിലൊരിക്കല്‍ വ്രതവും ആയുസ്സിലൊരിക്കല്‍ ഹജ്ജും സമ്പന്നനാണെങ്കില്‍ സകാത്തും ഇസ്‌ലാമിലെ പ്രധാന ആരാധനാകര്‍മങ്ങളാണ്‌. ഈ ആരാധനാകര്‍മങ്ങളിലൊക്കെയും ആത്മീയതയോടൊപ്പം ഭൗതിക കാര്യങ്ങള്‍ക്കും പരിഗണന നല്‌കിയിട്ടുണ്ട്‌. ഭൗതിക ജീവിതത്തെ ആരാധനയുമായി ചേര്‍ത്താണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. അല്ലാഹു പറയുന്നു: &lt;span style="color:#3333ff;"&gt;“സത്യവിശ്വാസികളെ, വെള്ളിയാഴ്‌ച നമസ്‌കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്‌മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നവരാണെങ്കില്‍. അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (62: 9,10).&lt;/span&gt; സുപ്രധാന ആരാധനയായ ഹജ്ജ്‌ വേളയിലും ഭൗതിക വിഭവങ്ങള്‍ തേടുന്നത്‌ ഇസ്‌ലാം അനുവദിക്കുന്നു. &lt;span style="color:#3333ff;"&gt;(2:198)&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-1376084678376613388?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/1376084678376613388/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/02/islam-mitham-samathulitham.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/1376084678376613388?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/1376084678376613388?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/02/islam-mitham-samathulitham.html" title="ഇസ്‌ലാം: മിതം, സമതുലിതം" /><author><name>മുജാഹിദ്</name><uri>http://www.blogger.com/profile/10097439845036209869</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><thr:total>0</thr:total></entry><entry gd:etag="W/&quot;C0EDQ3s-eCp7ImA9WxVWFUU.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-5029775740386889778</id><published>2009-02-25T22:29:00.003+05:30</published><updated>2009-02-25T22:37:52.550+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-02-25T22:37:52.550+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="മരിലിന്‍ മോറിംഗ്‌ടണ്‍" /><category scheme="http://www.blogger.com/atom/ns#" term="marilyn morington" /><title>മരിലിന്‍ മോറിംഗ്‌ടണ്‍ മനുഷ്യാവകാശത്തിന്റെ മതത്തിലേക്ക്‌</title><content type="html">&lt;a href="http://4.bp.blogspot.com/_558fCDEHIGs/SaV6a6phWnI/AAAAAAAAAHo/AVZwxa8lQMc/s1600-h/morington.jpg"&gt;&lt;img id="BLOGGER_PHOTO_ID_5306782338764593778" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 209px; CURSOR: hand; HEIGHT: 240px" alt="" src="http://4.bp.blogspot.com/_558fCDEHIGs/SaV6a6phWnI/AAAAAAAAAHo/AVZwxa8lQMc/s400/morington.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;"സ്‌ത്രീകളുടെ മൗലികാവകാശങ്ങളുടെ ശരിയായ സംരക്ഷകനാണ്‌ ഇസ്‌ലാം. സ്‌ത്രീകള്‍ക്ക്‌ ന്യായമായ അവകാശമാണ്‌ ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നത്‌. തുല്യാവകാശമല്ല; മൗലികതയാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌ "&lt;/strong&gt;&lt;/span&gt; -ബ്രിട്ടനിലെ ലിവര്‍പൂള്‍ ജഡ്‌ജ്‌ &lt;span style="color:#3333ff;"&gt;മരിലിന്‍ മോറിംഗ്‌ടണി&lt;/span&gt;ന്റേതാണ്‌ ഈ വാക്കുകള്‍. ലോക നീതിന്യായ സംവിധാനങ്ങളുടെ മാതൃകയെന്ന്‌ വിശേഷിപ്പിക്കാവുന്ന ബ്രിട്ടീഷ്‌ നീതിപീഠത്തിലെ നിര്‍ണായക പദവി വഹിക്കുന്ന മരിലിന്‍ മോറിംഗ്‌ടണ്‍ ഇന്ന്‌ ലോകമറിയുന്ന ഇസ്‌ലാമിക പ്രഭാഷകകൂടിയാണ്‌. പരാതികള്‍ കേട്ടും അപരാധികളെ ശിക്ഷിച്ചും നിരപരാധികള്‍ക്ക്‌ നിയമ സംരക്ഷണം ഉറപ്പു നല്‌കിയും നീതിയുടെ കാവലാളാവുന്ന ഈ വനിതയുടെ പുതിയ ദൗത്യം മുസ്‌ലിം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ഉറപ്പാക്കുകയെന്നതാണ്‌. ഈ ദൗത്യവുമായി ലോകം താണ്ടുകയാണ്‌ മോറിംഗ്‌ടണ്‍.&lt;br /&gt;&lt;br /&gt;ചെറുപ്രായത്തില്‍ തന്നെ രാജ്യം ആദരിച്ച അഭിഭാഷകയായും പിന്നെ ന്യായാധിപയായും പേരെടുത്ത മോറിംഗ്‌ടണ്‍ ഓരേസമയം രാജ്യാന്തര പ്രശസ്‌തിയാര്‍ജിച്ച പ്രഭാഷകയും എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമെന്ന നിലയില്‍ ബഹുമുഖ പ്രതിഭ തെളിയിച്ചു കഴിഞ്ഞതാണ്‌. വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക ചര്യയിലെയും നീതിയുടെ സാരമാണ്‌ മോറിംഗ്‌ടണെ ഇസ്‌ലാമിന്റെ മോക്ഷമാര്‍ഗത്തോടടുപ്പിക്കുന്നത്‌. ഇസ്‌ലാം ആശ്ലേഷിച്ച്‌ 12 വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ ദൗത്യം തുടരുകയാണ്‌.&lt;br /&gt;&lt;br /&gt;1976ല്‍ ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി പുറത്തിറങ്ങിയ അതേ വര്‍ഷം തന്നെ അഭിഭാഷകയായും പ്രവര്‍ത്തനം തുടങ്ങി. കുടുംബ നിയമത്തില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌തായിരുന്നു ലിവര്‍പൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. തുടര്‍ന്ന്‌ 18 വര്‍ഷത്തെ അഭിഭാഷക വൃത്തിക്കു ശേഷം ലിവര്‍പൂളിലെ ബിര്‍കെന്‍ഹെഡ്‌ ജില്ലാ ജഡ്‌ജായി പുതിയ ഉത്തരവാദിത്വം. 40ാം വയസ്സില്‍ പുതിയ വേഷമണിയുമ്പോള്‍ ഈ പ്രായത്തില്‍ ഒരു ജഡ്‌ജിയാവുന്ന ആദ്യ വ്യക്തിയായി മാറുകയായിരുന്നു മോറിംഗ്‌ടണ്‍.&lt;br /&gt;&lt;br /&gt;ന്യായത്തിനും നീതിക്കും മുന്നിലെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം ഇവര്‍ക്ക്‌ മറ്റ്‌ ഒട്ടേറെ അംഗീകാരങ്ങളും ഉത്തരവാദിത്വങ്ങളുമായിരുന്നു സമ്മാനിച്ചത്‌. കുടുംബ പ്രശ്‌നങ്ങളിലെ മാതൃകാപരമായ നിലപാടുകള്‍ക്കുള്ള അംഗീകാരമെന്നോണമായിരുന്നു വേള്‍ഡ്‌ അക്കാദമി ഓഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ അംഗത്വം.&lt;br /&gt;&lt;br /&gt;ഇതിനു പുറമെ നോര്‍തേണ്‍ സെര്‍ക്യൂട്ട്‌ ഡൊമെസ്റ്റിക്‌ വയലന്‍സ്‌ ഗ്രൂപ്പ്‌, ലോഡ്‌ ചാന്‍സലേഴ്‌സ്‌ അഡഡ്വൈസറി ഗ്രൂപ്പ്‌, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളിലും സഭകളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി മോറിംഗ്‌ടണ്‍. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങളെ ചെറുക്കുന്ന സംഘടനകളിലും ഇവരുടെ സാന്നിധ്യം സജീവമായിരുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടെയായിരുന്നു നിമിത്തം പോലെ ഇസ്‌ലാമിനെ അടുത്തറിയാന്‍ ആരംഭിക്കുന്നത്‌.&lt;br /&gt;&lt;br /&gt;പിന്നെ ഇസ്‌ലാമിന്റെ സംരക്ഷണയില്‍ സ്‌ത്രീത്വവും നീതിയും സുരക്ഷിതമാണെന്ന തിരിച്ചറിവിലേക്ക്‌ അധികം ദൈര്‍ഘ്യമില്ലായിരുന്നു. ഇതോടെ മുസ്‌ലിംസ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കുകയെന്ന റോളിലും മോറിംഗ്‌ടണ്‍ ലോകം ചുറ്റാന്‍ ആരംഭിച്ചു. മികവിനുള്ള അംഗീകാരമായി 2008ലെ മുസ്‌ലിം എക്‌സലന്‍സ്‌ അവാര്‍ഡും ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇസ്‌ലാമുമടക്കം തേടിയെത്തിയ അവാര്‍ഡുകളുടെ എണ്ണവും നിരവധിയാണ്‌. സ്‌ത്രീവിരുദ്ധമെന്ന്‌ വിമര്‍ശകര്‍ പരിചയപ്പെടുത്തുമ്പോഴും പ്രവാചക പത്‌നിമാരുടെ മാതൃകകളിലും വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പിന്‍ബലത്തിലും ഇസ്‌ലാമിലെ സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ മനോഹാരിത വര്‍ണിക്കുകയാണ്‌ മോറിംഗ്‌ടണ്‍. &lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;©&lt;/span&gt;&lt;/strong&gt; &lt;span style="color:#cc0000;"&gt;&lt;a href="http://srfajman.blogspot.com/"&gt;ശബാബ് റീഡേഴ്‌സ് ഫോറം&lt;/a&gt;&lt;/span&gt;, അജ്‌മാന്‍.&lt;br /&gt;&lt;span style="color:#00cccc;"&gt;&lt;u&gt;srfajman@gmail.com&lt;/u&gt;&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-5029775740386889778?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/5029775740386889778/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/02/marilyn-morington.html#comment-form" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/5029775740386889778?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/5029775740386889778?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/02/marilyn-morington.html" title="മരിലിന്‍ മോറിംഗ്‌ടണ്‍ മനുഷ്യാവകാശത്തിന്റെ മതത്തിലേക്ക്‌" /><author><name>മുജാഹിദ്</name><uri>http://www.blogger.com/profile/10097439845036209869</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><media:thumbnail xmlns:media="http://search.yahoo.com/mrss/" url="http://4.bp.blogspot.com/_558fCDEHIGs/SaV6a6phWnI/AAAAAAAAAHo/AVZwxa8lQMc/s72-c/morington.jpg" height="72" width="72" /><thr:total>1</thr:total></entry><entry gd:etag="W/&quot;A0AGRH0-cSp7ImA9WxVWE0Q.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-6727013704190070</id><published>2009-02-23T20:00:00.002+05:30</published><updated>2009-02-23T20:05:25.359+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-02-23T20:05:25.359+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="ചെറിയമുണ്ടം" /><title>തിന്മകളുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പും കുഴഞ്ഞുമറിയുന്ന മൂല്യബോധവും</title><content type="html">&lt;div align="right"&gt;&lt;br /&gt;&lt;em&gt;ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌&lt;/em&gt; &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;blockquote&gt;പുകവലി എന്ന ദുശ്ശീലത്തിന്‌ അടിമപ്പെട്ടവരുടെ സംഖ്യ ലോകത്താകെ&lt;br /&gt;ശതകോടിക്കണക്കിലുണ്ടാകും. സിഗരറ്റ്‌, ചുരുട്ട്‌, ബീഡി എന്നിവയുടെ നികുതി വകയില്‍&lt;br /&gt;ലോകരാഷ്‌ട്രങ്ങള്‍ക്ക്‌ സഹസ്രകോടിക്കണക്കില്‍ വരുമാനമുണ്ടാകും. അവയുടെ ഉത്‌പാദനവും&lt;br /&gt;വിതരണവും കോടിക്കണക്കിലാളുകളുടെ ഉപജീവനമാര്‍ഗമാണ്‌. എന്നാലും ലോകരാഷ്‌ട്രങ്ങളൊന്നും&lt;br /&gt;പുകവിലയുടെയും പുകയില ഉപഭോഗത്തിന്റെയും പ്രചാരണത്തെ അനുകൂലിക്കുന്നില്ല. പല&lt;br /&gt;രാഷ്‌ട്രങ്ങളും പൊതുസ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിച്ചുകഴിഞ്ഞു. നിരോധം&lt;br /&gt;ലംഘിക്കുന്നവര്‍ക്ക്‌ ലക്ഷണക്കണക്കില്‍ പിഴയിടാന്‍ ചില രാഷ്‌ട്രങ്ങള്‍ നിയമം&lt;br /&gt;നിര്‍മിച്ചിരിക്കയാണ്‌. ഇക്കാര്യത്തില്‍ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ലോക&lt;br /&gt;ആരോഗ്യസംഘടന രാഷ്‌ട്രങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്‌. മയക്കുമരുന്ന്‌&lt;br /&gt;ഉല്‌പാദിപ്പിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ചില രാഷ്‌ട്രങ്ങള്‍&lt;br /&gt;വധശിക്ഷ നല്‌കാന്‍ തുടങ്ങിയിട്ട്‌ കുറെ കാലമായി. അത്യന്തം ഗുരുതരമായ രോഗങ്ങള്‍ക്കും&lt;br /&gt;മോചനമില്ലാത്ത ആസക്തിക്കും നിമിത്തമാകുന്നു എന്നതുകൊണ്ടാണ്‌ ലോകസമൂഹവും&lt;br /&gt;ഭരണകൂടങ്ങളും പുകയിലയുടെയും മയക്കുമരുന്നുകളുടെയും കാര്യത്തില്‍&lt;br /&gt;നീക്കുപോക്കില്ലാത്ത നിലപാട്‌ സ്വീകരിക്കുന്നത്‌.&lt;/blockquote&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;മനുഷ്യര്‍ക്ക്‌ മൗലികമായ ദോഷം വരുത്തുന്ന കാര്യങ്ങള്‍ തടയുക എന്ന സദുദ്ദേശ്യമാണ്‌ ഇത്തരം നിരോധങ്ങള്‍ക്കും ശിക്ഷാനടപടികള്‍ക്കും പ്രേരകം. സിഗരറ്റ്‌ വ്യവസായികളുടെയും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും മയക്കുമരുന്ന്‌ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും മറ്റും സ്വാതന്ത്ര്യമോ അവകാശങ്ങളോ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ട വിഷയങ്ങളായി ഭരണകൂടങ്ങള്‍ കരുതുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തെ അപചയത്തിലേക്കും ദുരന്തങ്ങളിലേക്കും നയിക്കുന്ന മറ്റു ചില കാര്യങ്ങളുടെ നേര്‍ക്ക്‌ ആധുനിക ഭരണകൂടങ്ങള്‍ നിസ്സംഗത പുലര്‍ത്തുകയോ ഉദാരമായ സമീപനം സ്വീകരിക്കുകയോ ആണ്‌ ചെയ്യുന്നത്‌. പാശ്ചാത്യ സമൂഹങ്ങളും അവരെ അന്ധമായി അനുകരിക്കുന്നവരും ആ കാര്യങ്ങളില്‍ ഭ്രമിച്ചുപോയിരിക്കുന്നു എന്നതാകാം അതിനുള്ള കാരണം. പക്ഷെ, അത്തരം കാര്യങ്ങള്‍ നിരോധിക്കാതിരിക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ പറയാറുള്ളത്‌ നിരോധംകൊണ്ട്‌ ആളുകളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വിലക്കപ്പെട്ട കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ ചിലര്‍ക്ക്‌ ആകാംക്ഷ കൂടുമെന്നും മറ്റുമാണ്‌. ആദിമാതാപിതാക്കള്‍ വിലക്കപ്പെട്ട കനി ഭുജിക്കാനുള്ള പ്രലോഭനത്തിന്‌ വശംവദരായി എന്നതുകൊണ്ട്‌ ഭരണാധികാരികളാരും കുറ്റകൃത്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താതിരുന്നിട്ടില്ലല്ലോ. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;blockquote&gt;&lt;p align="justify"&gt;മയക്കുമരുന്നുകള്‍ പോലെയോ അവയേക്കാള്‍ ഉപരിയായോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌&lt;br /&gt;നിമിത്തമാകുന്ന മദ്യങ്ങളുണ്ട്‌. സല്‌ക്കാരങ്ങളിലോ മറ്റോ മദ്യപാനം ശീലിച്ചവര്‍&lt;br /&gt;എന്നെന്നേക്കുമായി അതിന്‌ അടിമപ്പെടുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക്‌ അത്‌&lt;br /&gt;കിട്ടാതിരുന്നാല്‍ ഗുരുതരമായ അസ്വാസ്ഥ്യമുണ്ടാകുന്നു. കുടുംബനാഥന്റെ മദ്യപാനം&lt;br /&gt;കുടുംബാംഗങ്ങള്‍ക്കാകെ കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുന്നു. മദ്യപന്മാരുടെ&lt;br /&gt;ഭാര്യമാരും കൊച്ചുകുട്ടികളും അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ&lt;br /&gt;പ്രയാസങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍&lt;br /&gt;വരുത്തിവെക്കുന്ന അപകടങ്ങള്‍ വിലപ്പെട്ട എത്രയോ ജീവന്‍ അപഹരിക്കുന്നു. അനേകം പേരെ&lt;br /&gt;ജീവച്ഛവങ്ങളാക്കി മാറ്റുന്ന മദ്യത്തിന്റെ തീരുവയായി ഭരണകൂടങ്ങള്‍ക്ക്‌&lt;br /&gt;ലഭിക്കുന്നതിലേറെ പണം മദ്യജന്യ രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ ചെലവഴിക്കേണ്ടിവരുന്നു.&lt;br /&gt;മദ്യാസക്തിയില്‍ നിന്ന്‌ മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകട്ടെ ഡീഅഡിക്ഷന്‍&lt;br /&gt;ചികിത്സയ്‌ക്കുവേണ്ടി ഭീമമായ തുക ചെലവിടേണ്ടി വരുന്നു. മദ്യം കൊണ്ട്‌ മാനവരാശിക്ക്‌&lt;br /&gt;മൗലികമായ എന്തെങ്കിലും ഗുണമുണ്ടാകുന്നതായി ആരും തെളിയിച്ചിട്ടില്ല. എന്നാലും&lt;br /&gt;ഇസ്ലാമികേതര രാഷ്‌ട്രങ്ങളിലെല്ലാം മദ്യവ്യവസായവും വ്യാപാരവും നിര്‍ബാധം നടക്കുന്നു.&lt;br /&gt;പല നാടുകളിലും ഭരണകര്‍ത്താക്കളും രാഷ്‌ട്രീയക്കാരും മദ്യസദ്യയെ മാന്യതയുടെ&lt;br /&gt;പ്രതീകമായി ഗണിക്കുന്നു. ഇന്ത്യയില്‍ മദ്യത്തിന്റെ കാര്യത്തില്‍ ചില&lt;br /&gt;നിയന്ത്രണങ്ങളുണ്ടെങ്കിലും അതൊക്കെ ഏറെ ലോലമാണ്‌. ഇഷ്‌ടപാനീയം കഴിക്കാനുള്ള&lt;br /&gt;സ്വാതന്ത്ര്യത്തിനും അത്‌ കഴിക്കുന്നവരുടെ മനുഷ്യാവകാശത്തിനും വേണ്ടി&lt;br /&gt;വാദിക്കുന്നവര്‍ എവിടെയും ധാരാളമുണ്ടാകും. എന്നാല്‍ ആധുനികതയുടെ പേരില്‍&lt;br /&gt;അഭിമാനിക്കുന്ന രാഷ്‌ട്രങ്ങളില്‍ മദ്യം നിമിത്തവും മദ്യപന്മാര്‍ മുഖേനയും&lt;br /&gt;കഷ്‌ടനഷ്‌ടങ്ങള്‍ നേരിടുന്ന മനുഷ്യരുടെ മൗലികാവകാശങ്ങളെക്കുറിച്ച്‌&lt;br /&gt;ശബ്‌ദമുയര്‍ത്താന്‍ മുന്നോട്ട്‌ വരുന്നവര്‍ വളരെ വിരളമാണ്‌. &lt;/p&gt;&lt;/blockquote&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളുമധികം കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും അപമാനവീകരണത്തിന്‌ ആക്കം കൂട്ടുന്നതുമാണ്‌ ലൈംഗിക അരാജകത്വം. വ്യഭിചാരവും സ്വവര്‍ഗരതിയും ഉള്‍പ്പെടെയുള്ള അവിഹിത വേഴ്‌ചകള്‍ മനുഷ്യ ബന്ധങ്ങളുടെ പവിത്രത തകര്‍ക്കുക മാത്രമല്ല, ബന്ധപ്പെട്ട കക്ഷികളുടെ സുരക്ഷപോലും അപകടത്തിലാക്കുന്നു. ലൈംഗികരോഗങ്ങളുടെ വ്യാപനമാകട്ടെ സമൂഹങ്ങള്‍ക്കും രാഷ്‌ട്രങ്ങള്‍ക്കുമെല്ലാം ദുരിതം വരുത്തിവെക്കുകയും ചെയ്യുന്നു. സദാചാരത്തോടുള്ള പ്രതിബദ്ധത നഷ്‌ടപ്പെടുന്നതോടെ അമ്മാവന്മാര്‍, സഹോദരന്മാര്‍, പിതാക്കന്മാര്‍, പിതാമഹന്മാര്‍ എന്നീ ഉറ്റബന്ധുക്കളില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ക്ക്‌ ലൈംഗിക പീഡനമേല്‌ക്കുന്ന ദുരവസ്ഥ സംജാതമാകുന്നു. ചെറുപ്പക്കാരെല്ലാം സര്‍വതന്ത്ര സ്വതന്ത്രരതിയുടെ വഴിതേടി പോകുമ്പോള്‍ ശൈശവം അരക്ഷിതാവസ്ഥയിലാകുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കുടുംബാന്തരീക്ഷത്തില്‍ നടക്കേണ്ട കുട്ടികളുടെ വ്യക്തിത്വ വികസനം അവതാളത്തിലാകുന്നു. വാര്‍ധക്യത്തിനും താങ്ങും തണലും നഷ്‌ടപ്പെടുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;blockquote&gt;മനുഷ്യനന്മയിലും സമൂഹത്തിന്റെ സുസ്ഥിതിയിലും താത്‌പര്യമുള്ള ഏത്‌ ഭരണകൂടവും ലൈംഗിക&lt;br /&gt;അരാജകത്വത്തിനെതിരില്‍ ക്രിയാത്മകവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയാണ്‌&lt;br /&gt;വേണ്ടത്‌. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും സാമൂഹിക ചിന്തകരുമെല്ലാം&lt;br /&gt;കുടംബമെന്ന മഹാസംവിധാനത്തിന്റെ ഭദ്രതയ്‌ക്കുവേണ്ടിയാണ്‌ നിലകൊള്ളേണ്ടത്‌. പക്ഷെ,&lt;br /&gt;പാശ്ചാത്യസമൂഹവും അവരുടെ പിന്നാലെ നീങ്ങന്നവരും ലൈംഗിക സ്വാതന്ത്ര്യമെന്ന തെറ്റായ&lt;br /&gt;മുദ്രാവാക്യമുയര്‍ത്തി സദാചാര ലംഘനത്തിന്‌ പുരോഗമനത്തിന്റെ കപടവേഷമണിയിക്കുന്ന&lt;br /&gt;ദു:ഖകരമായ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ബൗദ്ധികമായ ഔന്നത്യമവകാശപ്പെടുന്ന ചില&lt;br /&gt;പ്രസിദ്ധീകരണങ്ങളില്‍ വിവാഹം അറുപഴഞ്ചനും പ്രതിലോമപരവുമാണെന്ന്‌ സമര്‍ഥിക്കുന്ന&lt;br /&gt;ലേഖനങ്ങള്‍ ഇടക്കിടെ അച്ചടിച്ചുവരുന്നു. സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ലൈംഗിക&lt;br /&gt;സാഫല്യത്തിനുള്ള സാധ്യതകള്‍ നഷ്‌ടപ്പെടുത്തുന്ന ഒരു ബന്ധനമായിട്ടാണ്‌ അത്തരം&lt;br /&gt;ലേഖനങ്ങളുടെ കര്‍ത്താക്കള്‍ വിവാഹത്തെ വിലയിരുത്തുന്നത്‌. ഇവരുടെ ഉത്‌ബോധനം&lt;br /&gt;ചെറുപ്പക്കാര്‍ മുഴുവന്‍ സ്വീകരിച്ചാല്‍ അടുത്ത തലമുറയ്‌ക്ക്‌ `തന്തയില്ലായ്‌മ'&lt;br /&gt;എന്ന `ഔന്നത്യ'മായിരിക്കും കൈവരുന്നത്‌. അതിന്റെ അനന്തരഫലം സാഫല്യമായിരിക്കുമോ&lt;br /&gt;അതല്ല നിത്യനൈരാശ്യമായിരിക്കുമോ എന്ന്‌ കാലം തെളിയിക്കും. &lt;/blockquote&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;ബഹുഭാര്യാത്വത്തിന്റെയും വിവാഹമോചനത്തിന്റെയും പേരില്‍ ഇസ്ലാമിനെ ഇകഴ്‌ത്താന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത പുരോഗമന വാദികള്‍ പാശ്ചാത്യ നാഗരികതയ്‌ക്ക്‌ മൂല്യബോധത്തില്‍ സംഭവിച്ചിട്ടുള്ള കുഴമറിച്ചില്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ചെയ്യുന്നത്‌. ദുഷിച്ചതെല്ലാം വിലക്കുകയും നല്ലതെല്ലാം അനുവദിക്കുകയും മനുഷ്യത്വത്തെ മഹോന്നത ഗുണനിലവാരത്തിലേക്ക്‌ ആനയിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ മൗലികത അവരെ ബോധ്യപ്പെടുത്തേണ്ടത്‌ സത്യപ്രബോധകരുടെ ബാധ്യതയാകുന്നു. ഇസ്ലാമിക ദര്‍ശനത്തോട്‌ കിടപിടിക്കാവുന്ന യാതൊന്നും ഇതര ദര്‍ശനങ്ങളില്‍ ഇല്ല എന്ന അനിഷേധ്യ സത്യം ഇസ്ലാമിന്റെ സന്ദേശവാഹകര്‍ക്ക്‌ ആത്മവിശ്വാസം പകരാന്‍ പര്യാപ്‌തമാകുന്നു. &lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#66cccc;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;srfajman@gmail.com &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-6727013704190070?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/6727013704190070/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/02/thinmakal-moolyabhodham.html#comment-form" title="0 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6727013704190070?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/6727013704190070?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/02/thinmakal-moolyabhodham.html" title="തിന്മകളുടെ കാര്യത്തിലുള്ള ഇരട്ടത്താപ്പും കുഴഞ്ഞുമറിയുന്ന മൂല്യബോധവും" /><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="23" height="32" src="http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg" /></author><thr:total>0</thr:total></entry><entry gd:etag="W/&quot;D0AAQng8fyp7ImA9WxVWE0s.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-7069298005547229467</id><published>2009-02-23T10:26:00.004+05:30</published><updated>2009-02-23T10:39:03.677+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-02-23T10:39:03.677+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="സംവാദം" /><category scheme="http://www.blogger.com/atom/ns#" term="ആലുവ സംവാദം" /><title>ആലുവ സംവാദം: വസ്തുതയെന്ത്?</title><content type="html">&lt;div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;ആലുവ സംവാദം: മരണപ്പെട്ടവരോട്‌ പ്രാര്‍ഥിക്കാന്‍ &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;പുതിയ ഹദീസുകളോ?&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത്‌ ഞാന്‍ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ്‌ സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ്‌ അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേ ഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന്‌ നല്‍കപ്പെടും. അദ്ദേഹം അത്‌ തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന്‌ വിളിക്കുകയും ചെയ്‌താല്‍ ഞാന്‍ അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്‌.'' (അബൂയഅ്‌ല, ഇബ്‌നുഅസാകീര്‍). നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന്‌ മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നവയാഥാസ്ഥിതികര്‍ സംവാദത്തില്‍ പറയേണ്ടിയിരുന്ന മറുപടികള്‍ ഇവിടെ ഉദ്ധരിക്കാം.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;a href="http://srfajman.blogspot.com/2009/02/aluva-debate.html"&gt;തുടര്‍ന്ന് വായിക്കുക.... &lt;/a&gt;&lt;/span&gt;&lt;/span&gt;&lt;a href="http://srfajman.blogspot.com/2009/02/aluva-debate.html"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="color: rgb(255, 0, 0);"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ്‌ താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി. അത്‌ നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത്‌ അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക്‌ മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ്‌ 101) &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി അപകടത്തില്‍ പെടുക എന്നത്‌ മനുഷ്യകഴിവിന്‌ അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;a href="http://srfajman.blogspot.com/2009/02/aluva-samvadavum-thouheedine.html"&gt;തുടര്‍ന്ന് വായിക്കുക.... &lt;/a&gt;&lt;/span&gt;&lt;/span&gt;&lt;a href="http://srfajman.blogspot.com/2009/02/aluva-samvadavum-thouheedine.html"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;© ശബാബ് റീഡേഴ്‌സ് ഫോറം, അജ്‌മാന്‍.&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;srfajman@gmail.com&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8179074060242362833-7069298005547229467?l=srfajman.blogspot.com' alt='' /&gt;&lt;/div&gt;</content><link rel="replies" type="application/atom+xml" href="http://srfajman.blogspot.com/feeds/7069298005547229467/comments/default" title="Post Comments" /><link rel="replies" type="text/html" href="http://srfajman.blogspot.com/2009/02/aluva-samvadam.html#comment-form" title="1 Comments" /><link rel="edit" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/7069298005547229467?v=2" /><link rel="self" type="application/atom+xml" href="http://www.blogger.com/feeds/8179074060242362833/posts/default/7069298005547229467?v=2" /><link rel="alternate" type="text/html" href="http://srfajman.blogspot.com/2009/02/aluva-samvadam.html" title="ആലുവ സംവാദം: വസ്തുതയെന്ത്?" /><author><name>ശബാബ് റീഡേഴ്സ് ഫോറം (S R F) Ajman</name><uri>http://www.blogger.com/profile/03704081755492429684</uri><email>noreply@blogger.com</email><gd:image rel="http://schemas.google.com/g/2005#thumbnail" width="16" height="16" src="http://img2.blogblog.com/img/b16-rounded.gif" /></author><thr:total>1</thr:total></entry><entry gd:etag="W/&quot;DUUCRXkycSp7ImA9WxVXEEQ.&quot;"><id>tag:blogger.com,1999:blog-8179074060242362833.post-8229557844132634838</id><published>2009-02-08T17:43:00.004+05:30</published><updated>2009-02-08T18:17:44.799+05:30</updated><app:edited xmlns:app="http://www.w3.org/2007/app">2009-02-08T18:17:44.799+05:30</app:edited><category scheme="http://www.blogger.com/atom/ns#" term="നെല്ലും പതിരും" /><category scheme="http://www.blogger.com/atom/ns#" term="അബ്‌ദുസ്സലാം സുല്ലമി" /><category scheme="http://www.blogger.com/atom/ns#" term="ആലുവ സംവാദം" /><title>ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും</title><content type="html">&lt;div align="right"&gt;&lt;br /&gt;എ അബ്‌ദുസ്സലാം സുല്ലമി &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;യാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; &lt;span style="color:#006600;"&gt;കുഞ്ഞീതുമദനി എഴുതി: നജീബ്‌ താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി. അത്‌ നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത്‌ അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക്‌ മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ്‌ 101) &lt;/span&gt;&lt;br /&gt;&lt;br /&gt;ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി അപകടത്തില്‍ പെടുക എന്നത്‌ മനുഷ്യകഴിവിന്‌ അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? &lt;span style="color:#ff0000;"&gt;(ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;നവയാഥാസ്ഥിതികര്‍:&lt;/span&gt;&lt;/strong&gt; ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ്‌ മാസികയില്‍ ഇവര്‍ എഴുതിയത്‌ പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ്‌ ചെയ്‌തത്‌. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന്‌ പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#000099;"&gt;ഒന്ന്‌),&lt;/span&gt;&lt;/strong&gt; പ്രാര്‍ഥനയ്‌ക്ക്‌ ഇവര്‍ ഇപ്പോള്‍ പറയുന്ന നിര്‍വചനത്തിന്‌ മറുപടി എതിരാകുന്നതാണ്‌. &lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;രണ്ട്‌),&lt;/span&gt;&lt;/strong&gt; പ്രാര്‍ഥനക്ക്‌ മനുഷ്യകഴിവിന്‌ അതീതം എന്നും സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ പറയുന്നതും ഒന്നുതന്നെയാണെന്ന ജല്‌പനവും തകരുന്നതാണ്‌. വിഷയം അവതരിപ്പിച്ച മുസ്‌ലിയാര്‍ തന്നെ പ്രസംഗിക്കുന്നത്‌ കാണുക: `മനുഷ്യകഴിവിന്‌ അതീതം എന്ന്‌ പ്രാര്‍ഥനക്ക്‌ ആദ്യം നിര്‍വചനം പറഞ്ഞതും സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ ഇപ്പോള്‍ നിര്‍വചനം പറയുന്നതും ഒന്നുതന്നെയാണെന്ന്‌ ചിലപ്പോള്‍ ഇവര്‍ പറയാറുണ്ട്‌. അങ്ങനെ രണ്ടും ഒന്നാക്കാന്‍ ശ്രമിക്കാറുണ്ട്‌. ഇതുകൊണ്ടാണ്‌ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടിയ സംഭവം പറഞ്ഞതുതന്നെ ഉദ്ധരിക്കുന്നത്‌.&lt;br /&gt;&lt;/div&gt;&lt;strong&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;മൂന്ന്‌),&lt;/span&gt;&lt;/strong&gt; ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ പറഞ്ഞാല്‍ ഇത്‌ ശിര്‍ക്കല്ലെന്ന്‌ പറഞ്ഞവര്‍ സ്റ്റേജില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ജിന്നുകള്‍ ഇവിടെയും വന്നിട്ടുണ്ടെന്ന്‌ മുസ്ലിയാക്കന്മാര്‍ തന്നെ ഇടക്ക്‌ പരിഹസിച്ചുകൊണ്ട്‌ പറയുന്നുണ്ടായിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#000099;"&gt;നാല്‌),&lt;/span&gt;&lt;/strong&gt; ശിര്‍ക്കല്ലെന്ന്‌ ചിലരും അനുവദനീയമാണെന്ന്‌ മറ്റുചിലരും ശിര്‍ക്കല്ലെങ്കിലും മദ്യപാനം പോലെ ഹറാമാണെന്ന്‌ മറ്റുചിലരും പറഞ്ഞ മറുപടി പോലും കുഞ്ഞീതുമദനി വിവരിച്ച സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടിയാല്‍ ശിര്‍ക്കാകുമോ എന്ന്‌ ചോദിച്ചതിന്‌ സംവാദം അവസാനിക്കുന്നതുവരെ ഇവര്‍ മറുപടി പറയാതിരുന്നതും അപകടം മണത്തറിഞ്ഞതു കൊണ്ടായിരുന്നു. &lt;span style="color:#cc0000;"&gt;&lt;strong&gt;ബുദ്ധി ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ വാദിക്കുന്നവര്‍ ഇവിടെ ബുദ്ധി അല്‌പം പ്രയോഗിച്ചതുകാണാം.&lt;/strong&gt;&lt;/span&gt; അനുവദനീയ മാണെന്ന്‌ പറഞ്ഞാല്‍ ‘ഞങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെട്ടവരെ വിളിക്കുന്നത്‌ നിര്‍ത്തി മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ശിര്‍ക്കാരോപണം നിര്‍ത്തുമോ’ എന്നതായിരിക്കും ചോദ്യം. മലക്കിന്റെയും ജിന്നുകളുടെയും കഴിവിന്റെ പരിധികള്‍ എന്താണെന്നും ചോദ്യം ഉന്നയിക്കുന്നതാണ്‌. ഇതിന്‌ അന്ത്യദിനംവരെ ഇവര്‍ക്ക്‌ മറുപടി പറയാന്‍ സാധിക്കുകയില്ല. മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍നിന്ന്‌ രക്ഷപ്പെടാന്‍വേണ്ടി മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടാമെന്നതിന്‌ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും തെളിവുകള്‍ ഉദ്ധരിക്കാനായിരിക്കും മുസ്ലിയാക്കന്മാരുടെ മറ്റൊരു ചോദ്യം. അപ്പോള്‍ സംവാദവേളയില്‍ തെളിവായി ഉദ്ധരിക്കാന്‍ ഇവരുടെ അടുത്ത്‌ യാതൊരു തെളിവും ഉണ്ടാവുകയില്ല. സ്വഹാബിമാര്‍ ഇപ്രകാരം വിളിച്ചിട്ടുണ്ടോ എന്നും ചോദ്യം ഉന്നയിക്കപ്പെടും. ശിര്‍ക്കല്ല ഹറാമാണെന്നതാണ്‌ മറുപടിയെങ്കില്‍ എന്തുകൊണ്ട്‌ ഹറാമായി എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടും. ഇതിനു മറുപടി പറയാനും ഇവര്‍ക്ക്‌ സാധ്യമാവുകയില്ല.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;യാഥാസ്ഥിതികര്‍:&lt;/span&gt;&lt;/strong&gt; ഇതുവരെ ബ്രേക്ക്‌പൊട്ടിയ തൗഹീദുമായിട്ടാണ്‌ ഇവര്‍ നടന്നിരുന്നത്‌. ഇപ്പോള്‍ ഈ തൗഹീദിനെ ഇവര്‍ കൈവിട്ടിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നവയാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തൗഹീദിനെ ഇപ്രകാരം പരിഹസിച്ചിട്ടും യാതൊരു മറുപടിയും ഇവര്‍ നല്‍കുകയുണ്ടായില്ല. ഇപ്പോഴും ഞങ്ങള്‍ അതുതന്നെയാണ്‌ പറയുന്നതെന്ന്‌ പ്രഖ്യാപിച്ചില്ല. കുഞ്ഞീതുമദനി വിവരിച്ച സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും വിളിച്ച്‌തേടല്‍ ശിര്‍ക്കാണെന്ന്‌ പ്രസ്‌താവിച്ചില്ല. മക്കാ മുശ്രിക്കുകള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ തേടിയത്‌ തൗഹീദായിട്ട്‌ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. കുഞ്ഞീതുമദനി താരമശ്ശേരിചുരത്തിലൂടെ ഇറങ്ങിവരുന്ന ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ സംഭവം വിവരിച്ചശേഷം തുടര്‍ന്ന്‌ എഴുതുന്ന ഭാഗങ്ങള്‍ കാണുക: &lt;span style="color:#006600;"&gt;“ഇതേ ബസ്സിലെ അടുത്ത സീറ്റില്‍നിന്ന്‌ ഇബ്‌റാഹീം പ്രാര്‍ഥിക്കുന്നു: &lt;span style="color:#000099;"&gt;ബദ്‌രീങ്ങളെ രക്ഷിക്കണേ.&lt;/span&gt; അതേ സീറ്റില്‍ നിന്നുതന്നെ അബ്രഹാം പ്രാര്‍ഥിക്കുന്നു: &lt;span style="color:#000099;"&gt;കര്‍ത്താവായ യേശുവേ രക്ഷിക്കണേ.&lt;/span&gt; അടുത്ത സീറ്റില്‍നിന്ന്‌ കരുണാകരന്റെ പ്രാര്‍ഥന: &lt;span style="color:#000099;"&gt;ഗുരുവായൂരപ്പാ രക്ഷിക്കണേ.&lt;/span&gt; കൂട്ടത്തില്‍ കൊടുങ്ങല്ലൂര്‍ക്കാരി തങ്കമണിയുടെ പ്രാര്‍ഥനയും കേള്‍ക്കാം: &lt;span style="color:#000099;"&gt;കൊടുങ്ങല്ലൂരമ്മേ രക്ഷിക്കണേ.&lt;/span&gt; ഈ പ്രാര്‍ഥനകളില്‍ ആദ്യത്തേത്‌ അല്ലാഹുവിനുള്ള ആരാധനയാണെന്നതില്‍ പക്ഷാന്തരമില്ല. അവസാനത്തെ മൂന്ന്‌ പ്രാര്‍ഥനകളും ആരാധനയാണെന്നു നാം ധരിക്കുന്നു''&lt;/span&gt; &lt;span style="color:#009900;"&gt;&lt;strong&gt;(അല്ലാഹുവിന്റെ ഔലിയാക്കള്‍ പേജ്‌ 101,102)&lt;/strong&gt;&lt;/span&gt;. &lt;span style="color:#ff0000;"&gt;&lt;strong&gt;അടുത്ത സീറ്റില്‍ ഇരിക്കുന്ന ഇബ്‌റാഹീം ജിന്നുകളേ എന്നെ സഹായിക്കേണമേ, മലക്കുകളേ എന്നെ സഹായിക്കേണമേ എന്ന്‌ വിളിച്ചു സഹായംതേടിയാല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ ആവുകയില്ലെന്ന്‌ സമര്‍ഥിക്കാനായിരുന്നു ഇവര്‍ ആലുവ സംവാദം സംഘടിപ്പിച്ചിരുന്നതെന്ന്‌&lt;/strong&gt;&lt;/span&gt; സംവാദം ശരിക്കും ശ്രവിച്ചവരെല്ലാം പ്രഖ്യാപിക്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;യാഥാസ്ഥിതികര്‍:&lt;/span&gt;&lt;/strong&gt; പേരോട്‌ ഒരു കുളത്തില്‍ ചാടി മരിക്കാന്‍ പോകുകയാണ്‌. ആരും സഹായിക്കാനില്ല. അല്ലാഹുവിന്‌ പുറമെ മറ്റുള്ളവരെ വിളിച്ച്‌ സഹായംതേടിയാല്‍ പേരോട്‌ മുശ്‌രിക്കായി എന്ന്‌ ഒരു സംവാദത്തില്‍ നിങ്ങള്‍ പറയുകയുണ്ടായി. ഹനീഫ കായക്കൊടി കുളത്തില്‍ വീണു. തന്റെ അടുത്ത്‌ ജിന്നുകളും മലക്കുകളും ഉണ്ടെന്ന്‌ വിചാരിച്ച്‌ അവരെ വിളിച്ച്‌ സഹായംതേടാമെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. ഈ സഹായതേട്ടം പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കാവുന്നില്ല. കാരണം കുളത്തില്‍ നിന്ന്‌ ഒരാളെ വഹിച്ചുകൊണ്ട്‌ രക്ഷപ്പെടുത്താന്‍ ജിന്നുകള്‍ക്ക്‌ സാധിക്കുമല്ലോ. ജിന്നുകള്‍ മനുഷ്യരെ വഹിച്ച്‌കൊണ്ടുപോകുമെന്ന്‌ ശബാബില്‍ ഞാന്‍ വായിക്കുകയുണ്ടായി. കുളത്തില്‍ ചാടിയ തൗഹീദായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്‌.''&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നവയാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; ഈ സഹായതേട്ടം ശിര്‍ക്കാണെന്ന്‌ പറയുവാന്‍ ബാധ്യസ്ഥരായ ഇവര്‍ പരിപൂര്‍ണമായി ഇവിടെയും മൗനം പാലിച്ചു. വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച തൗഹീദിനെ ഇപ്രകാരം പരിഹസിച്ചിട്ടും ഒരക്ഷരംവരെ ഇവര്‍ പ്രതികരിച്ചില്ല. സുല്ലമിയുമായി സംവാദം നടത്തുകയാണെന്ന ധാരണയില്‍ സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്ന്‌ പ്രാര്‍ഥനക്ക്‌ നിര്‍വചനം പറഞ്ഞവര്‍ ആരെല്ലാമാണെന്ന്‌ നമുക്ക്‌ പിന്നീട്‌ പരിശോധിക്കാം എന്നാണ്‌ മറുപടി നല്‍കിയത്‌. സുന്നികള്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഇവര്‍ അത്‌ ഉദ്ധരിച്ചില്ല? ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌തേടല്‍ ശിര്‍ക്കല്ലെന്ന ഇവരുടെ വാദത്തില്‍ സംവാദം അവസാനിക്കുന്നതുവരെ ഇവര്‍ പതറാതെ ഉറച്ചുനിന്നു എന്നതാണ്‌ ഇവര്‍ക്ക്‌ സംവാദത്തില്‍ ഉണ്ടായ വിജയം. ഈ വിജയത്തിന്റെ രഹസ്യം രണ്ട്‌ കാര്യങ്ങളായിരുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#330033;"&gt;ഒന്ന്‌),&lt;/span&gt;&lt;/strong&gt; പരിപൂര്‍ണ മൗനം. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="color:#330033;"&gt;രണ്ട്‌),&lt;/span&gt;&lt;/strong&gt; സുന്നികള്‍ക്ക്‌ ഇവരെക്കൊണ്ട്‌ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയമാണെന്ന്‌ സ്ഥാപിക്കുന്നതിലുപരി മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കുന്നതിലാണ്‌ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്‌. അല്ലാത്തപക്ഷം അല്‌പംപോലും ദുര്‍ഗന്ധം പുറത്തുവരാത്ത നിലയ്‌ക്ക്‌ ഇവരെ പരിപൂര്‍ണമായി ഖബ്‌റടക്കം ചെയ്യുവാന്‍ സാധിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;യാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; തീര്‍ച്ചയായും മനുഷ്യരില്‍പെട്ട ചില ആളുകള്‍ ജിന്നുകളില്‍പെട്ട ചിലരോട്‌ സഹായംതേടിയിരുന്നു എന്ന്‌ &lt;span style="color:#006600;"&gt;സൂറത്ത്‌ ജിന്നില്‍&lt;/span&gt; അല്ലാഹു പറഞ്ഞതിന്റെ വ്യാഖ്യാനത്തില്‍ ഇമാം &lt;span style="color:#006600;"&gt;ഖുര്‍തുബി(റ)&lt;/span&gt; ജിന്നുകളോട്‌ സഹായംതേടല്‍ &lt;span style="color:#006600;"&gt;ശിര്‍ക്കാണെന്ന്‌ &lt;/span&gt;പ്രസ്‌താവിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നവയാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; &lt;span style="color:#006600;"&gt;&lt;u&gt;മുസ്‌ലിയാര്‍പോലും ജിന്നുകളെ വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണെന്ന്‌ ഇമാം ഖുര്‍തുബിയുടെ പ്രസ്‌താവന ഉദ്ധരിച്ചുകൊണ്ട്‌ പ്രഖ്യാപിച്ചിട്ടും ഇവര്‍ ഇമാം ഖുര്‍തുബി(റ) പറഞ്ഞത്‌ ഞങ്ങളും അംഗീകരിക്കുന്നുവെന്ന്‌ പറയുകയുണ്ടായില്ല. ഇവിടെയും പരിപൂര്‍ണ മൗനമാണ്‌ ഇവര്‍ സ്വീകരിച്ചത്‌. &lt;/u&gt;&lt;/span&gt;ഇമാം ഖുര്‍തുബിയുടെ പ്രസ്‌താവന കാണുക:&lt;br /&gt;&lt;br /&gt;&lt;br /&gt;“അല്ലാഹുവിന്‌ പുറമെ ജിന്നുകളോട്‌ സഹായംതേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ഇതില്‍ യാതൊരു അവ്യക്തതയുമില്ല.” (ഖുര്‍ത്വുബി)&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;യാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; &lt;span style="color:#006600;"&gt;നിങ്ങള്‍ അവരെ വിളിച്ചാല്‍..&lt;/span&gt;.. എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ജിന്നുകളും മലക്കുകളും പ്രവേശിക്കുമെന്ന്‌ &lt;span style="color:#cc0000;"&gt;ഇമാം &lt;/span&gt;&lt;span style="color:#cc0000;"&gt;ഖുര്‍ത്വുബി&lt;/span&gt; പറഞ്ഞിട്ടുണ്ടെന്ന്‌ നിങ്ങള്‍ വായിച്ച്‌ കോട്ടക്കല്‍ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ &lt;span style="color:#990000;"&gt;ശിര്‍ക്കാണെന്ന്‌ നിങ്ങള്‍തന്നെ പ്രസ്‌താവിച്ചിരുന്നു.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;strong&gt;നവയാഥാസ്ഥിതികര്‍:&lt;/strong&gt;&lt;/span&gt; ഖുര്‍ത്വുബിയുടെ പ്രസ്‌താവനയില്‍ നബിമാര്‍ എന്നുകൂടി ഉണ്ട്‌. നബിമാരെ വിളിക്കല്‍ ശിര്‍ക്കാണെന്ന്‌ അംഗീകരിച്ചുവല്ലോ. സംവാദത്തിന്റെ വിജയം ഇതാണ്‌. ഇപ്രകാരം പുളിച്ച മറുപടിയാണ്‌ ഇതിന്‌ ഇവര്‍ പറഞ്ഞത്‌. &lt;span style="color:#000099;"&gt;&lt;u&gt;ഖുര്‍ത്വുബി ഉദ്ധരിച്ചതും ഞങ്ങള്‍ കോട്ടക്കല്‍വെച്ച്‌ പറഞ്ഞതും ഇപ്പോഴും അംഗീകരിക്കുന്നു. ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കാണെന്ന്‌ ഞങ്ങള്‍ ഇപ്പോഴും പ്രഖ്യാപിക്കുന്നു എന്ന്‌ ഇവര്‍ സംവാദം കഴിയുന്നതുവരെ പ്രഖ്യാപിക്കുകയുണ്ടായില്ല. ഇപ്പോള്‍ നിഷേധിക്കുന്നുവെന്നും പറയുകയുണ്ടായിട്ടില്ല. കുതന്ത്രം പ്രയോഗി
