tag:blogger.com,1999:blog-45536359022352581802024-02-18T21:17:13.609-08:00നെല്ലും പതിരുംആനുകാലിക പ്രസിദ്ദീകരണങ്ങളില്‍ വരുന്ന ‘പതിരു’കളും അവയ്ക്കുള്ള മറുപടികളും<p>........................................................എ അബ്ദുസ്സലാം സുല്ലമി</p>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger28125tag:blogger.com,1999:blog-4553635902235258180.post-32027293898878970742016-06-01T08:02:00.003-07:002016-06-01T08:02:39.666-07:00പാലം പണിയോ ആത്മഹത്യയോ? | എ അബ്ദുസ്സലാം സുല്ലമി <div dir="ltr" style="text-align: left;" trbidi="on">
<br />കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ ശീതളക്കാറ്റുമായി കടന്നുവന്ന് അവരെ ആത്മീയവും ഭൗതികവുമായി പുരോഗതിയുടെ പടവുകള്‍ ഒന്നൊന്നായി കയറാന്‍ സഹായിച്ച ഇസ്‌ലാഹീ പ്രസ്ഥാനം ഒരു വടവൃക്ഷമായി പന്തലിച്ചു നില്‌ക്കെ അത് ദൗര്‍ഭാഗ്യകരമായ ഒരു പിളര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നു. ഒന്നര ദശാബ്ദം മുന്‍പ് നടന്ന ആ പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ മറക്കാതിരിക്കുക. പുതിയ തലമുറയെ തൊട്ടുണര്‍ത്താനും ചില വസ്തുതകള്‍ അനുസ്മരിപ്പിക്കുകയാണ്. ഒരു മഹാ പ്രസ്ഥാനത്തെ കടപുഴക്കിയെറിയാന്‍ ചില തത്പര കക്ഷികളും സ്വാര്‍ഥരായ വ്യക്തികളും മെനക്കെട്ടത് എത്ര നിസ്സാരമായ കാരണങ്ങള്‍ മുന്നില്‍ വച്ചുകൊണ്ടായിരുന്നുവെന്ന് ആലോചിക്കുന്നത് ഭാവിയുടെ നന്മക്കു കൂടി നല്ലതാണ്. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കുമെങ്കില്‍. <br /><br />മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ നേതൃത്വം നല്കുകയും പണ്ഡിതചര്‍ച്ചയില്‍ പ്രബന്ധം തയ്യാറാക്കുകയും ചെയ്ത ഇവരുടെ കണ്ണിലെ കൃഷ്ണമണിയായ പണ്ഡിതന്‍ എഴുതിയത് കാണുക: ''തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത ഒരു സ്ഥലത്തേക്ക് ഒരാള്‍ കടന്നുചെന്ന് തൗഹീദ് പ്രസംഗിക്കുകയും ശത്രുക്കള്‍ അയാളെ പിടിച്ച് വധിക്കുകയും ചെയ്താല്‍ അയാള്‍ രക്തസാക്ഷിയല്ല, പ്രത്യുത ആത്മഹത്യ ചെയ്തവനാണ്. നരകത്തില്‍ ശാശ്വതമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ്.'' (പണ്ഡിതധര്‍മമെന്നാല്‍ എന്ന ലഘുലേഖ, പേജ് 3)<br /><br />മുജാഹിദുകളില്‍ അന്ന് ഐ എസ് എമ്മിന് നേതൃത്വം നല്കുന്നവര്‍ക്ക് ആദര്‍ശവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രധാനമായും തെളിവായി ഉയര്‍ത്തിപ്പിടിച്ചത് ശബാബില്‍ വന്ന ഒരു മുഖപ്രസംഗമായിരുന്നു. പ്രസ്തുത ലേഖനം എഴുതിയത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൗലവിയായിരുന്നു. ലേഖനത്തിലെ വിഷയം, എവിടെയും തൗഹീദ് പ്രസംഗിക്കുന്ന മുമ്പ് ക്ഷേമപ്രവര്‍ത്തനവും സാമൂഹ്യസേവനങ്ങളും ചെയ്യണമെന്നതായിരുന്നില്ല. പ്രത്യുത തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടായിരിക്കും. അത്തരം സ്ഥലങ്ങള്‍ നാം പരിപൂര്‍ണമായി അവഗണിക്കുകയല്ല വേണ്ടത്. തിരിഞ്ഞുനോക്കാതെയിരിക്കുകയല്ല വേണ്ടത്. ക്ഷേമപ്രവര്‍ത്തനങ്ങളും എതിരാളികള്‍ക്കു കൂടി താല്പര്യമുള്ള പ്രവര്‍ത്തനങ്ങളും ചെയ്ത് അവരുടെ സ്‌നേഹം പിടിച്ചുപറ്റി തൗഹീദ് പ്രബോധനം ചെയ്യാന്‍ സാഹചര്യമൊരുക്കണം എന്നായിരുന്നു. എന്നാല്‍ ഇവര്‍ പറയുന്നത്, ഇത്തരം സ്ഥലങ്ങളില്‍ തൗഹീദ് പറയാന്‍ പാടില്ല എന്നാണ്. തൗഹീദ് പ്രസംഗിച്ച് ശത്രുക്കള്‍ പിടികൂടി വധിക്കുകയാണെങ്കില്‍ അവന് ആത്മഹത്യയുടെ കുറ്റം ലഭിക്കുകയും ചെയ്യും. ഏതു വീക്ഷണമാണ് ശരിയെന്ന് ആലോചിക്കുക! <br /><br />ഇവരുടെ വീക്ഷണപ്രകാരം സകരിയ്യാ നബി(അ)യും യഹ്‌യാ നബി(അ)യും പോലെയുള്ളവര്‍ ആത്മഹത്യ ചെയ്തവരായിരിക്കും. പല സ്വഹാബിവര്യന്മാരും ആത്മഹത്യ ചെയ്തവരായിരിക്കും. തൗഹീദ് പറയാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലം പരിപൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. തൗഹീദ് പറയാനുള്ള സാഹോദര്യം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ഉണ്ടാക്കാനും പാടില്ല. ഈ ജല്പനത്തെയാണ് ശബാബിലെ 'പൊതുതാല്പര്യ മേഖല' എന്ന ലേഖനം എതിര്‍ക്കുന്നത്. പ്രസ്തുത ലേഖനത്തില്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എങ്കിലും തന്റെ ലേഖനം മുഖേന ഭിന്നതയുണ്ടാതിരിക്കാന്‍ വേണ്ടി ലേഖകന്‍ അതിന് വിശദീകരണം നല്കുകയും ചെയ്യുകയുണ്ടായി. ഇപ്രകാരം ലേഖനം എഴുതിയ കാലത്തും തൗഹീദ് പ്രഭാഷണങ്ങള്‍ കൂടുതല്‍ നടത്തിയിരുന്നതും ഐ എസ് എം തന്നെയായിരുന്നു. പ്രസ്തുത ലേഖനം കാരണം തൗഹീദ് പ്രഭാഷണം കുറഞ്ഞതുമില്ല. ലേഖനത്തിലെ 'അപകടം' വായിച്ചവര്‍ ആരും മനസ്സിലാക്കിയിരുന്നില്ല. കെ ജെ യുവും കെ എന്‍ എമ്മും ലേഖനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുകുട്ടുകയുണ്ടായി. ഒരു വിഭാഗം വളരെ മുമ്പുതന്നെ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന് മേല്‍ ആദര്‍ശ വ്യതിയാനം ആരോപിച്ച് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അവസരം നോക്കി നില്ക്കുന്നുണ്ടായിരുന്നു. അവരാണ് പ്രസ്തുത ലേഖനം വിമര്‍ശന വിധേയമാക്കിയത്. <br /><br />അല്ലാഹുവിന്റെ സിഫാത്തുകളെ മിക്ക ആയത്തിലും അമാനി മൗലവി തന്റെ ഭാഷയില്‍ വ്യാഖ്യാനിക്കുന്നു. എന്നിട്ടും അവയൊന്നും ഇവര്‍ ആദര്‍ശവ്യതിയാനത്തിന് തെളിവായി ഉദ്ധരിച്ചിട്ടില്ല. യുവത പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം ഇതേ കാരണത്താല്‍ ചിലര്‍ വിമര്‍ശന വിധേയമാക്കി. പ്രസ്തുത ലേഖനം എഴുതിയതും പരിശോധിച്ചതും കെ എന്‍ എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെയായിരുന്നു. വിമര്‍ശനം ഐ എസ് എമ്മിനും! അപ്പോള്‍ ഇവരുടെ ലക്ഷ്യം മുജാഹിദ് സാഹിത്യത്തില്‍ വന്ന പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്തുക എന്നതായിരുന്നില്ല, പ്രസ്ഥാനത്തെ പിളര്‍ത്തുക എന്നതായിരുന്നു. അതിനാല്‍ ഒരു വിഭാഗത്തിന്റെ രചനകള്‍ മാത്രമാണ് ഇവര്‍ പരിശോധിച്ചത്. കിട്ടിയതോ പുല്‍ക്കൊടിയും. കൈ തന്നെ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ പരിഹസിക്കുന്ന സുന്നത്താണ് ഇവര്‍ സ്വീകരിച്ചത്. <br /><br />മനുഷ്യരില്‍ നിന്ന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല എന്ന ഉറപ്പ് ലഭിച്ച ശേഷം തൗഹീദ് പ്രസംഗിക്കാന്‍ സാധ്യമല്ല തന്നെ. നബിമാര്‍ തൗഹീദ് പ്രസംഗിച്ചത് ഇപ്രകാരം ഉറപ്പ് ലഭിച്ച ശേഷമായിരുന്നില്ല. ഞങ്ങള്‍ നിങ്ങളെ എറിഞ്ഞുകൊല്ലും എന്ന് അവര്‍ ഭീഷണി മുഴക്കുകയും അപ്രകാരം ചെയ്യുകയുമാണ് ഉണ്ടായത്. മതപ്രബോധനത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരിക്കണം. അപ്പോള്‍ തന്റെ ഉപദേശം ജനങ്ങള്‍ സ്വീകരിക്കാന്‍ എന്താണ് മാര്‍ഗം എങ്കില്‍ മതം അനുവദിച്ച മാര്‍ഗമെല്ലാം സ്വീകരിക്കാം. നബി(സ) സ്വീകരിച്ചിട്ടുമുണ്ട്. ദഅ്‌വത്ത് ഫലപ്രദമാകാന്‍ ദഅ്‌വത്ത് നടത്തുന്നവര്‍ ശ്രദ്ധിക്കണം. പാലമിടുന്നത് ദഅ്‌വത്ത് നടത്താതിരിക്കാനല്ല. ദഅ്‌വത്ത് നടത്തുന്നതിന്റെ മുമ്പിലുള്ള തടസ്സങ്ങള്‍ നീക്കാനാണ്. വഴിയിലുള്ള മുള്ളും കുഴിയും ഇല്ലാതെയാക്കലാണ്. വഴിയില്‍ മുള്ളും കുഴിയും ഉണ്ടെന്ന് വിചാരിച്ച് വെറുതെയിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മുള്ളും കുഴിയും ഇല്ലാതെയാക്കി യാത്ര തുടരണം എന്നാണ് ഐ എസ് എം പറഞ്ഞത്. ഇല്ലാതെയാക്കാന്‍ സാധ്യമല്ലെങ്കിലും യാത്ര ഉപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ സൂക്ഷ്മത പുലര്‍ത്തി യാത്ര തുടരുക.<br /><br />നാം സൂക്ഷ്മത പുലര്‍ത്തിയാലും യാത്ര ചെയ്യുകയാണെങ്കില്‍ അപകടം ഉണ്ടാവാം. അതു സഹിക്കാന്‍ ഇസ്‌ലാഹീ പ്രവര്‍ത്തകന്‍ തയ്യാറാവണം. അപ്പോള്‍ ആത്മഹത്യയുടെ കുറ്റമല്ല, രക്തസാക്ഷിയുടെ പദവിയാണ് ലഭിക്കുക. അപകടത്തില്‍ ഒരു മനുഷ്യനെ നൂറ് ശതമാനവും നമുക്ക് സുരക്ഷിതത്വം ലഭിച്ച ശേഷം രക്ഷപ്പെടുത്താന്‍ സാധ്യമല്ല. ചിലപ്പോള്‍ നാം മരിച്ച് അവന്‍ രക്ഷപ്പെട്ടു എന്നു വരും. ചിലപ്പോള്‍ രണ്ടാളും മരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ നമുക്ക് രക്തസാക്ഷിയുടെ പുണ്യം ലഭിക്കും. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു മനുഷ്യന്‍ രക്ഷക്കു വേണ്ടി കരയുമ്പോള്‍ നീന്തല്‍ അറിയാത്തവന്‍ അവനെ നദിയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല. മറ്റു നിലക്ക് ശ്രമിച്ചാല്‍ മതി. എന്നാല്‍ ചിലപ്പോള്‍ മനുഷ്യസ്‌നേഹത്താല്‍ തനിക്ക് തന്നെ നീന്താന്‍ അറിയുകയില്ല എന്ന സത്യം മറന്ന് മനുഷ്യസ്‌നേഹി നദിയില്‍ ചാടി എന്ന് വരും. അവന്‍ മരണപ്പെട്ടാല്‍ രക്തസാക്ഷിയുടെ പുണ്യം അവന് ലഭിക്കും. ജീവിതത്തോട് നിരാശപ്പെട്ട് സ്വയം നശിക്കണമെന്ന് ഉദ്ദേശിച്ച് മരിക്കുന്നതിനാണ് ആത്മഹത്യ എന്ന് സാങ്കേതികമായി പറയുക. ഒരാളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കല്‍ ആത്മഹത്യയല്ല. യുദ്ധക്കളത്തില്‍ ഒരാളെ രക്ഷപ്പെടുത്തുവാന്‍ മറ്റൊരാള്‍ ജീവന്‍ നല്കുക സ്വാഭാവികമാണ്. ഇത് ആത്മഹത്യയല്ല.<br /><br />തൗഹീദ് പറയുവാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടെന്ന് ഇവന്‍മാര്‍ തന്നെ പറയുന്നു. ഇത്തരം സ്ഥലത്ത് എന്തു ചെയ്യണം? പരിപൂര്‍ണമായി അവഗണിക്കണമെന്നാണ് പിളര്‍പ്പന്മാര്‍ പറയുന്നത്. ശബാബ് ലേഖനത്തില്‍ പറയുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവസരം ഉണ്ടാക്കി തൗഹീദ് പറയണമെന്നാണ്. അല്ലാതെ എവിടെയും തൗഹീദ് പറയുന്നതിന്റെ മുമ്പ് ക്ഷേമ പ്രവര്‍ത്തനം നടത്തണമെന്ന് ആരും പറയുന്നില്ല. പ്രസ്തുത ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തൗഹീദ് പ്രസ്ഥാനത്തെ പിളര്‍ത്തി അതിനോടു ജനങ്ങള്‍ക്കുള്ള മതിപ്പും ബഹുമാനവും തല്പര കക്ഷികള്‍ നഷ്ടപ്പെടുത്തിയതും. ഈ വസ്തുത മറക്കാതിരിക്കുക. തിരിച്ചറിവിലൂടെ വിവേകത്തിലേക്ക് തിരിച്ചുവരിക. <br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-5617754254156589252016-06-01T05:23:00.000-07:002016-06-01T05:23:17.100-07:00അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br /><br />അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.<br /><br />ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.<br /><br />പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്. <br /><br />ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.<br /><br />എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)<br /><br />ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?<br /><br />എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.<br /><br />കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്. <br /><br />ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)<br /><br />ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്. <br /><br />നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം. <br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-1871354479852695162016-06-01T05:09:00.000-07:002016-06-01T05:09:08.928-07:00വിശുദ്ധ ഖുര്‍ആനും മുജാഹിദ് പ്രസ്ഥാനവും | എ അബ്ദുസ്സലാം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br />മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിക്കാന്‍ കാരണമായത് അരീക്കോട് സ്വദേശിയായ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഇമാം റാസി(റ)യെ അടിസ്ഥാനമാക്കിയുള്ള ഖുര്‍ആന്‍ ക്ലാസുകളായിരുന്നു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ മര്‍ഹൂം മമ്മു ഹാജി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സാണ് മുജാഹിദ് പ്രസ്ഥാനത്തിന് ജീവന്‍ നല്കിയത് എന്ന് പലപ്പോഴും പറയാറുണ്ട്. ഇദ്ദേഹം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസിലെ പഠിതാവായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന് പ്രചുരപ്രചാരം ഉണ്ടാക്കിയത് എ അലവി മൗലവിയുടെ വാദപ്രതിവാദമായിരുന്നു. <br /><br />പൂനൂരില്‍ നടന്ന വാദപ്രതിവാദത്തില്‍ പതി അബ്ദുല്‍ ഖാദിര്‍ മൗലവിയോട് അലവി മൗലവി ഒരു ചോദ്യം ഉന്നയിച്ചു: ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരണപ്പെട്ടുപോയവരോട് സഹായം തേടല്‍ അനുവദനീയമാണെന്ന് വിശുദ്ധ ഖുര്‍ആന്റെ വല്ല ആയത്തു കൊണ്ടും തെളിയിക്കാമോ? പതി ഇതിന്ന് പറഞ്ഞ മറുപടി ആദ്യം ചോദിക്കേണ്ടതു നിങ്ങളല്ല എന്നായിരുന്നു. വ്യവസ്ഥയില്‍ ആരാണ് ചോദിക്കേണ്ടത് എന്ന് എഴുതിയിട്ടില്ല എന്ന് വ്യവസ്ഥ കാണിച്ച് പറയുമ്പോള്‍ പതി പറയും: മുഹമ്മദുന്‍ റസൂലുല്ലാഹി കൊണ്ട് ഞാന്‍ തെളിയിക്കാമെന്ന്. അതായത് ഹദീസ് കൊണ്ട് തെളിയിക്കാം. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതുകൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത് എന്ന് പറയുമ്പോള്‍ പതി വീണ്ടും ഹദീസ് കൊണ്ട് തെളിയിക്കാം എന്നു പറയും. <br /><br />വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ഖുര്‍ആന്‍ കൊണ്ട് ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് ഞാന്‍ തെളിയിക്കാം എന്ന് പറഞ്ഞു അലവി മൗലവി മുജാഹിദ് പ്രസ്ഥാനം ഈ സഹായതേട്ടം ശിര്‍ക്കാണെന്നതിന് അടിസ്ഥാനമാക്കുന്ന ആയത്തുകള്‍ ഓതി വിവരിക്കും. ഇത് പ്രസംഗിക്കാനുള്ള അവസരമല്ല, ആയത്ത് ഇവിടെ ഉദ്ധരിക്കേണ്ടതുമില്ല. നിങ്ങളല്ല ആദ്യം ചോദിക്കേണ്ടത് എന്ന് പതി മറുപടി പറയും. <br /><br />അലവി മൗലവി വീണ്ടും ഖുര്‍ആന്‍ ഓതി ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് സ്ഥാപിക്കും. പതി വീണ്ടും പഴയ വാദം ഉന്നയിക്കും. അങ്ങനെ സുബ്ഹ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടു. വാദപ്രതിവാദം അവസാനിച്ചു. ഈ സംഭവം കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിവാരമുണ്ടാകാനും ജനങ്ങള്‍ക്കിടയില്‍ ഈ പ്രസ്ഥാനം അറിയപ്പെടാനും വിശുദ്ധ ഖുര്‍ആന്റെ സ്വാധീനം ജനങ്ങളില്‍ ചെലുത്തുവാനും കാരണമായി.<br /><br />വിശുദ്ധ ഖുര്‍ആനെ ഒന്നാം പ്രമാണമാക്കി അതിന്റെ വിവക്ഷയെ അംഗീകരിച്ചുകൊണ്ടുള്ള മുജാഹിദുകളുടെ വാദപ്രതിവാദം ധാരാളമായി കേരളത്തില്‍ നടന്നു. പതിയായിരുന്നു ശിര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഹദീസും ഒന്നാം പ്രമാണമാണെന്ന നിലക്ക് വാദപ്രതിവാദം മാറ്റി മറിക്കാന്‍ ശ്രമിച്ചത്. ആ വാദത്തെ എം സി സിയും അലവി മൗലവിയും ചെറുത്തു തോല്‍പിച്ചു. ഈ വാദം തന്നെയാണ് മുജാഹിദുകള്‍ക്കിടയില്‍ വിശ്വാസരംഗത്ത് ശിര്‍ക്കും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കാന്‍ ജിന്നുവാദികളും പ്രചരിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം അണയ്ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഖുര്‍ആനിനു വിരുദ്ധമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട്. ബുഖാരിക്ക് ഹദീസ് തിരിഞ്ഞില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഈ ചോദ്യം ഉന്നയിക്കേണ്ടത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇബ്‌നു ജൗസിയോടും ഇബ്‌നു ഖയ്യിമിനോടും മാലിക്കിനോടും ഇമാം ഖത്വാബിയോടും ഇമാം ഖുര്‍ത്വുബിയോടും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അബൂബക്കര്‍ റാസിയോടും ഇമാം ഗസ്സാലിയോടും ഇമാം ഹറമൈനിയോടും ഇബ്‌നുഹസമിനോടും (റ) ആണ്. <br /><br />ആദം നബി(അ) തെറ്റ് ചെയ്യുമ്പോള്‍ മുഹമ്മദ് നബി(സ)യുടെ ഹക്ക് കൊണ്ട് പ്രാര്‍ഥിച്ചു എന്ന് പറയുന്ന ഹദീസ് (ഇമാം ഹാകിം ഉദ്ധരിച്ചത്) പരമ്പര സ്വഹീഹാണെന്ന് പറയുന്നു. എന്നിട്ടും മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ തവസ്സുല്‍ എന്ന പുസ്തകത്തില്‍ ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്ന് എതിരാണെന്ന് പറയുന്നു. ഹാക്കിമിന്ന് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്ന് ഇവര്‍ക്ക് ചോദിക്കാം.<br />മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കിയ മറ്റൊന്ന് കൂട്ടായി അബ്ദുല്ലഹാജിയുടെ ഏഴ് ദിവസത്തെ ഖുര്‍ആന്‍ തൗഹീദ് പ്രസംഗമായിരുന്നു. അദ്ദേഹം ഹദീസുകള്‍ തന്നെ ഉദ്ധരിക്കാറില്ല. അലവീ, നിന്റെ ഹദീസുമായി പോയിക്കോ എന്ന് അലവി മൗലവിയോട് അദ്ദേഹം പറയാറുണ്ടായിരുന്നു. രണ്ടത്താണി സെയ്ദ് മൗലവിയുടെ മൂന്ന് ദിവസത്തെ ഖുര്‍ആന്‍ ഹദീസ് പ്രസംഗവും മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കി.<br /><br />കേരളത്തില്‍ ഹദീസ് നിഷേധം ചില മൗലവിമാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി മാറി, പ്രമാണങ്ങളുടെ കാര്യത്തില്‍ അട്ടിമറി സംഭവിക്കുവാന്‍ തുടങ്ങി. ഖുര്‍ആനെ പിന്‍തള്ളി ഹദീസിനായി അമിത പ്രാധാന്യം. എങ്കിലും വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാം പ്രമാണമാണ്. ഖുര്‍ആനിന്നും ഹദീസിന്നും മതവിധികള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരേ പരിഗണനയും ആദരവുമാണ് എന്ന് ഒരാളും പറഞ്ഞിരുന്നില്ല. ജിന്നുവാദികള്‍ ഇപ്രകാരം ജല്പിക്കുവാനും തുടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതായ ഗ്രന്ഥമാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ ഹുദയാണെന്ന തത്വം വ്യാഖ്യാനത്തിന് ഒരിക്കലും എതിരല്ല. നമുക്ക് ഖുര്‍ആനെ വ്യാഖ്യാനിക്കാം. മുഹമ്മദ് നബി(സ)ക്ക് അവകാശമില്ലെന്ന് പറയുന്നത് ഖുര്‍ആന്‍ നിഷേധം തന്നെയാണ്. <br /><br />നബി(സ)യുടെ വ്യാഖ്യാനം അല്ലാഹുവിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണ്. ഹദീസിനെ ഒഴിവാക്കി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ നമുക്ക് അനുഷ്ഠിക്കുവാന്‍ സാധ്യമല്ല. മുഹമ്മദ് നബി(സ)ക്ക് മതപരമായ വിഷയത്തില്‍ തന്നെ ഖുര്‍ആനിന്ന് പുറമെ ധാരാളം വഹ്‌യ് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളെ അനുസരിക്കുവാന്‍ ഖുര്‍ആന്‍ പറയുന്നു. കല്പിക്കുവാന്‍ അവകാശമുള്ളവരെയും ആ രംഗത്തു അനുസരിക്കുവാന്‍ പറയുന്നു. അവര്‍ പറയുന്നത് ഖുര്‍ആനില്‍ തന്നെ കാണണം എന്നില്ല. ഖുര്‍ആനിന്ന് എതിരാകുവാന്‍ പാടില്ല എന്ന് മാത്രം. എന്നാല്‍ മുഹമ്മദ് നബി(സ)യെ അനുസരിക്കണമെങ്കില്‍ അദ്ദേഹം പറയുന്നതെല്ലാം ഖുര്‍ആനില്‍ തന്നെ കാണണമെന്ന് പറയുന്നപക്ഷം അനുസരണത്തിന്റെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉള്ള സ്ഥാനം മുഹമ്മദ് നബി(സ)ക്ക് ഇല്ലെന്ന് പറയേണ്ടിവരും. ഇത് തനിച്ച ഖുര്‍ആന്‍ നിഷേധം തന്നെയാണ്. കൂടുതല്‍ വ്യവസ്ഥയുള്ളത് നബി(സ)യെ അനുസരിക്കുവാനാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്‍ സമ്പൂര്‍ണ ഹിദായത്താണെന്നു പറയുമ്പോള്‍ ആ ഹിദായത്തില്‍ പെട്ടതാണ് നബി(സ) കൊണ്ടുവന്നതാണെന്ന് ഉറപ്പായാല്‍ ആ സംഗതി അംഗീകരിക്കുക എന്നത് ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കിലും മുകളില്‍ നാം വിവരിച്ച കാരണങ്ങളാല്‍ തന്നെ ഹദീസിന്റെ പ്രാമാണികത മുജാഹിദുകളെ ആരും പഠിപ്പിക്കേണ്ടതില്ല. ആ ഹദീസ് സ്വഹീഹാകുവാന്‍ ഇസ്‌ലാം അതിന്റെ സനദിന്നും മത്‌നിന്നും ചില വ്യവസ്ഥകള്‍ പറയുന്നുണ്ട്. ഇവ പരിപൂര്‍ണമാവാത്ത ഹദീസുകള്‍ സ്വഹീഹാണെന്ന് പറഞ്ഞു ഉദ്ധരിക്കുക. ഖുര്‍ആനിന്ന് എതിരായ ഹദീസുകള്‍ ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുക. ഇത്തരം പ്രവണതയെ ആണ് മുജാഹിദുകള്‍ എതിര്‍ക്കുന്നത്. ഇത് ഹദീസ് നിഷേധമല്ല. ഹദീസില്‍ തെറ്റും ശരിയും വേര്‍തിരിക്കലാണ്. ഇതിനുള്ള അവസരം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല. <br /><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-79006221216465860792016-05-13T04:27:00.000-07:002016-05-13T04:27:41.687-07:00അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVVICbjRxEFG72llFDObn99_HLkFEIUwOWTzja3UtllCbHQHVihfd8r45h8KrJztq58jK_6PkCjdPYKDyoo9il-Btak8S-y6GsqxR78bwWndiSOIyw__uk_yEr75Nr2kvcRZNgbjAYSg0/s1600/kanneru-abdussalam+sullami+shabab+salam+sullami.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVVICbjRxEFG72llFDObn99_HLkFEIUwOWTzja3UtllCbHQHVihfd8r45h8KrJztq58jK_6PkCjdPYKDyoo9il-Btak8S-y6GsqxR78bwWndiSOIyw__uk_yEr75Nr2kvcRZNgbjAYSg0/s400/kanneru-abdussalam+sullami+shabab+salam+sullami.jpg" width="275" /></a></div>
<br /><br />അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.<br /><br />ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.<br /><br />പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്. <br /><br />ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.<br /><br />എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)<br /><br />ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?<br /><br />എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.<br /><br />കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്. <br /><br />ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)<br /><br />ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്. <br /><br />നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം. <br /><br /><br /><br />ശബാബ്, <br />2016 മെയ് 13 </div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-19172560379155265622016-03-23T08:53:00.000-07:002016-03-23T08:53:17.599-07:00ഖുര്‍ആന്‍ ഒന്നാം പ്രമാണമാണ് എന്നതിന്റെ ഉദ്ദേശ്യം | എ അബ്ദുസ്സലാം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br /><br />മുസ്‌ലിം ലോകം അഭിപ്രായ വ്യത്യാസമില്ലാതെ ഐക്യരൂപത്തില്‍ അംഗീകരിച്ചുവരുന്ന മൗലികവും അടിസ്ഥാനപരവുമായ തത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണെന്നത്. ഇമാം ഗസ്സാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുസ്തസ്വ്ഫയില്‍ ഇപ്രകാരമാണ് ഖുര്‍ആന്‍ നിര്‍വചനം പറയുന്നത്. ജിന്നുവാദികള്‍ മാത്രമാണ് ഈ തത്വത്തെ എതിര്‍ക്കുന്നത്. <br />
<a name='more'></a><br />ഖുര്‍ആന്‍ ഒന്നാം പ്രമാണമാണെന്ന് പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യമാണ് നാം ശരിക്കും ഗ്രഹിക്കേണ്ടത്. ഈ ലേഖനത്തിന്റെ ലക്ഷ്യം ഇതു വിവരിക്കലുമാണ്. അതായത് പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിന്റെ മതവിധി വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ആദ്യം നോക്കണം. വിശുദ്ധ ഖുര്‍ആനില്‍ കാണാത്ത പക്ഷം ഹദീസ് ഗ്രന്ഥങ്ങളിലേക്ക് നോക്കുക. അതില്‍ കണ്ടാല്‍ അവിടെ നില്ക്കുക. ഗവേഷണത്തിന്ന് (ഇജ്തിഹാദിന്ന്) തിരിയരുത്.<br /><br />വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അപ്പോള്‍ വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിച്ചാല്‍ അതിനെ അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുവിന്‍ (സൂറ: അന്നിസാഅ് 59). ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാമായ ഇബ്‌നു ജരീര്‍(റ) വ്യാഖ്യാനിക്കുന്നു. നിങ്ങള്‍ തര്‍ക്കവിഷയം ആദ്യം ഖുര്‍ആനിലേക്ക് മടക്കുക. അതില്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വന്നാല്‍ ഹദീസിലേക്ക് മടക്കുക (ഇബ്‌നു ജരീര്‍). വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു (സൂറ: ഇസ്‌റാഅ് 9). <br /><br />''അല്ലാഹു ഏറ്റവും നല്ലതായ ഹദീസിനെ ഇറക്കി. സാദൃശ്യമായ ഒരു വേദഗ്രന്ഥമായി. (സൂറ: സുമര്‍ 23)<br /><br />നിങ്ങളുടെ റബ്ബില്‍ നിന്ന് നിങ്ങളിലേക്ക് ഇറക്കപ്പെട്ട ഏറ്റവും നല്ലതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. (സുമര്‍ 55)<br /><br />നബി(സ) അരുളി: ഖുര്‍ആന്‍ നിനക്ക് അനുകൂല തെളിവാണ്. എതിരായ തെളിവുമാണ്. (മുസ്‌ലിം)<br /><br />നബി(സ) മുആദി(റ)നെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ ചോദിച്ചു: നീ എന്തുകൊണ്ട് തീരുമാനം കല്പിക്കും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ വേദഗ്രന്ഥം കൊണ്ട്. നബി(സ) ചോദിച്ചു: അതില്‍ നീ കണ്ടില്ലെങ്കില്‍? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ ചര്യകൊണ്ട് (തിര്‍മിദി, നസാഈ, അബൂദാവൂദ്). ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും എന്നല്ല ഇവിടെ പറയുന്നത്. പ്രത്യുത ഖുര്‍ആന്‍ കൊണ്ട് എന്നാണ്. അതില്‍ ഇല്ലെങ്കിലാണ് ഹദീസിലേക്ക് പ്രവേശിക്കുവാന്‍ നബി(സ) തന്നെ പറയുന്നത്. ഖുര്‍ആന്‍ നിഷേധികള്‍ക്ക് ഈ ഹദീസ് വലിയ തലവേദനയുണ്ടാക്കും. അതിനാല്‍ അവര്‍ ഈ ഹദീസിനെ ദുര്‍ബലമാക്കും. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ ഈ ഹദീസ് ഉദ്ധരിച്ച് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഖയ്യിം(റ) ഈ ഹദീസിന് എതിരായി ഉദ്ധരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് എല്ലാം തന്നെ സുവ്യക്ത മറുപടി പറയുന്നുണ്ട്.അഅ്‌ലാമുല്‍ മുവഖിഈന്‍ എന്ന തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍. <br />ഖലീഫമാരായ അബൂബക്കര്‍(റ) ഉമര്‍(റ) പോലെയുള്ളവര്‍ ഇപ്രകാരം വിധി കല്പിക്കുവാന്‍ ഗവര്‍ണര്‍മാര്‍ക്ക് കത്തെഴുതുകയുണ്ടായി. ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കില്‍ മാത്രം ഹദീസിലേക്ക് മടങ്ങുവാന്‍ നിര്‍ദേശിച്ചുകൊണ്ട്. ഇവയുടെ സനദ് സ്വഹീഹാണെന്ന് ഫത്ഹുല്‍ ബാരിയിലും തഫ്‌സീര്‍ അല്‍മനാറിലും പറയുന്നു. ഇബ്‌നുമസ്ഊദും(റ) ഇപ്രകാരം കല്പിച്ചതു സ്വഹീഹായി ഉദ്ധരിക്കുന്നു. ഖുര്‍ആന്‍ നിഷേധികള്‍ ഇതൊന്നും കാണുകയില്ല. അവരെ സംബന്ധിച്ച് ഹദീസാണ് ഒന്നാം പ്രമാണം.<br /><br />ഖലീഫ ഉമര്‍(റ) ഹദീസ് ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുവാന്‍ ഉദ്ദേശിച്ചു. ശേഷം അദ്ദേഹം അതില്‍ നിന്ന് പിന്‍മാറി. പിന്‍മാറുവാനുള്ള കാരണം കടലാസും മഷിയും ഇല്ലാത്തതുകൊണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ കാരണം ഇന്ന് ശരിക്കും പുലര്‍ന്നിരിക്കുകയാണ്. ചില മനുഷ്യര്‍ക്ക് ഒന്നാം സ്ഥാനം ഹദീസാണ്! ഒരു ഉദാഹരണം പറയാം: ഖുര്‍ആനില്‍ വ്യക്തമായി സിഹ്‌റിന്ന് യാഥാര്‍ഥ്യമില്ലെന്ന് പറയുന്നു. നബിമാര്‍ക്ക് സിഹ്‌റ് ബാധിച്ചു എന്നു പറയുന്നവര്‍ അക്രമിയും ദുര്‍മാര്‍ഗിയുമാണെന്നും പറയുന്നു. ഖുര്‍ആന്‍ ഓതിക്കൊടുത്തു, ഈ കാര്യം ഉണര്‍ത്തുമ്പോള്‍ ഇവര്‍ ചോദിക്കുന്നു: നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ഹദീസില്‍ ഉണ്ടല്ലോ എന്ന്!? ബുഖാരിക്ക് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്നൊക്കെ! മരണപ്പെട്ടവരെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ ഓതിപ്പറയുമ്പോള്‍ ഖുബൂരികള്‍ ചോദിക്കുന്ന ചോദ്യവും ഇതു തന്നെയാണ്. ഇമാം സുബ്കിക്കും റംലിക്കും ദഹ്‌ലാനും ഖുര്‍ആന്‍ തിരിഞ്ഞില്ലേ, ഇബ്‌നു അബീശൈബക്കും ത്വബ്‌റാനിക്കും ഖുര്‍ആന്‍ മനസ്സിലായില്ലേ എന്നൊക്കെ.<br /><br />അതുപോലെ തന്നെ മരണപ്പെട്ടവരെ വിളിച്ച് സഹായം തേടല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ സുവ്യക്തമായി പറയുന്നു. അതിനാല്‍ ഹദീസിലേക്ക് പ്രവേശിക്കേണ്ടതില്ല. അദൃശ്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്ന് ഖുര്‍ആന്‍ സുവ്യക്തമായി പറയുന്നു. അതിനാല്‍ ഹദീസിലേക്ക് മടങ്ങേണ്ടതില്ല. നമസ്‌കാരങ്ങളുടെ റക്അത്തിന്റെ എണ്ണം ഖുര്‍ആനില്‍ പറയുന്നില്ല. രൂപം ഖുര്‍ആനില്‍ പറയുന്നില്ല. സകാത്തിന്റെ ശതമാനം പറയുന്നില്ല. അതിനാല്‍ ഈ വിഷയം ഖുര്‍ആനില്‍ നോക്കിയശേഷം ഹദീസിലേക്ക് നോക്കണം. അത് അനിവാര്യമാണ്. ഗവേഷണത്തിന്ന് ഇവിടെ പ്രസക്തിയില്ല. ഖുര്‍ആനിന്നും ഹദീസിലും സ്ഥിരപ്പെടാത്ത വിഷയത്തിലാണ് ഗവേഷണത്തിന് (ഇജ്തിഹാദിന്) പ്രവേശനമുള്ളത്. നസ്വ് വന്നതില്‍ ഇജ്തിഹാദിന് സ്ഥാനമില്ല.<br /><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-90035776991184682122015-09-18T06:52:00.001-07:002015-09-18T06:52:51.821-07:00ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -2<div dir="ltr" style="text-align: left;" trbidi="on">
<b><span style="font-size: large;">ഖു</span></b>ര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്) ആയത്തുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത് പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:<br />മരണവും ഇദ്ദയും<br />
<a name='more'></a><br />1). ''നിങ്ങളില്‍ നിന്ന് ചരമം പ്രാപിക്കുന്നവര്‍, അവര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു; അവരുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്തിനെ (അവര്‍ ചെയ്തുകൊണ്ടു) അതായത് പുറത്താക്കാത്തവിധം ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവത്തെ. ഇനി അവര്‍ സ്വയം പുറത്തുപോയെങ്കില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ യാതൊരു കുറ്റവുമില്ല; അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ മര്യാദയായി ചെയ്യുന്നതില്‍. അല്ലാഹു പ്രതാപശാലിയും തത്വജ്ഞാനിയുമാണ്.'' (അല്‍ബഖറ 240)<br />ഇസ്‌ലാമിന്റെ മുമ്പുള്ള ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിന്റെ ആരംഭത്തിലും ഉണ്ടായിരുന്ന ഒരു ആചാരത്തെയാണ് ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്. ഒരാള്‍ മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയോട് നീ ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്ന് പുറത്തുപോകരുത്. ഈ കാലത്തേക്കുള്ള ജീവിതച്ചെലവ് നിനക്കുണ്ടെന്ന് ഉണര്‍ത്തി വസ്വിയ്യത്തു ചെയ്തു മരണപ്പെട്ടുപോകാറുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ നിയമം അവള്‍ക്ക് നാല് മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിച്ചാല്‍ മതിയെന്നാണ്. ഈ അധ്യായത്തിലെ ന്നെ 234ാം സൂക്തത്തില്‍ ഖുര്‍ആന്‍ അത് ഉണര്‍ത്തുന്നുണ്ട്. അതിനാല്‍ ഇസ്‌ലാമില്‍ ആരെങ്കിലും ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്നും അതിനുള്ള ജീവിതച്ചെലവ് (മതാഅ്) നല്കാമെന്നും വസ്വിയ്യത്ത് ചെയ്തു മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതനുഷ്ഠിക്കാനും ഭര്‍ത്താവിന്റെ വസ്വിയ്യത്ത് നടപ്പാക്കാനും ആ വിധവക്ക് ബാധ്യതയില്ലെന്നും നാല് മാസവും പത്തു ദിവസവും കഴിഞ്ഞശേഷം അവള്‍ പുനര്‍വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമല്ലെന്നും ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ഉണര്‍ത്തുന്നു. ഇമാം അബൂമുസ്‌ലിം ഇപ്രകാരം വ്യാഖ്യാനിക്കുന്നു (റാസി 6:158) <br /><br />അല്ലാഹുവിന്റെ ഖുര്‍ആനില്‍ വൈരുധ്യമില്ല. അതിനാല്‍ ദുര്‍ബലമാക്കപ്പെട്ട യാതൊരു സൂക്തവുമില്ല. റശീദ് രിദാ(റ) സുരക്ഷിതമായ ബുദ്ധിയുള്ളവര്‍ എല്ലാം തന്നെ ഇമാം അബൂമുസ്‌ലിമിന്റെ വ്യാഖ്യാനമാണ് ഏറ്റവും അനുയോജ്യമായതെന്നതിന് സാക്ഷിനില്ക്കുമെന്ന് പറയുന്നു (തഫ്‌സീര്‍മനാര്‍ 2:449). 234-ാം സൂക്തവും 240-ാം സൂക്തവും തമ്മില്‍ വൈരുധ്യമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ് ഒരായത്ത് ദുര്‍ബലപ്പെടുത്തുന്ന പ്രശ്‌നം തന്നെ ഉണ്ടാവുക. ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദഗ്രന്ഥമാണെങ്കില്‍ അതില്‍ വൈരുധ്യം ഉണ്ടാവുകയില്ലെന്ന് ജൂത-ക്രിസ്ത്യാനികള്‍ പോലും എഴുതുന്നതു കാണാം. നാം ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദ ഗ്രന്ഥമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ഖുര്‍ആനിന് വൈരുധ്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. 240-ാം ആയത്തില്‍ ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന് പറയുന്നില്ല. വസ്വിയ്യത്ത് ചെയ്യണം എന്നും പറയുന്നില്ല. മുമ്പ് ഉണ്ടായിരുന്ന ഒരു ആചാരം വിവരിക്കുകയാണ്. മന്‍സൂഖിന്റെ പ്രശ്‌നം ഉത്ഭവിക്കുക ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന് പറയുന്ന സൂക്തം ആദ്യവും (234-ാം സൂക്തമായി വരികയും) നാല് മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണമെന്ന് പറയുന്ന (240-ാം സൂക്തമായി വരുന്ന) സന്ദര്‍ഭത്തിലുമാണ്. <br /><br />എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ആദ്യം തന്നെ പറയുന്നത് നാല് മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിക്കണമെന്നാണ്. യാതൊരു നിലക്കും നസ്ഖിന്റെ പ്രശ്‌നം ഇവിടെ ഉത്ഭവിക്കുന്നില്ല. അല്ലെങ്കില്‍ നാല് മാസവും പത്തു ദിവസവും എന്ന് പറഞ്ഞത് നിര്‍ബന്ധവും ഒരു വര്‍ഷം എന്നത് അനുവദനീയമായും വ്യാഖ്യാനിച്ച് വൈരുധ്യവും മന്‍സൂഖും ഇല്ലാതെയാക്കാനും സാധിക്കുന്നതാണ്. എന്നാല്‍ ജൂത-ക്രിസ്ത്യാനികള്‍ ഖുര്‍ആനില്‍ വൈരുധ്യം ഉണ്ടെന്ന് സ്ഥാപിച്ചാല്‍ മാത്രമേ തൃപ്തിയാവുകയുള്ളൂ.<br /><br />മര്‍കസുല്‍ ബിശാറ വിതരണം ചെയ്യുന്ന ഖുര്‍ആനിന്റെ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഒരു ഗ്രന്ഥത്തിലെ പ്രസ്താവനകള്‍ തമ്മില്‍ വൈരുധ്യം ഉണ്ടായാല്‍ ആ ഗ്രന്ഥം ദൈവത്തിന്റേതല്ലായെന്ന് സ്ഥിരപ്പെടുന്നു. കാരണം ദൈവത്തിന്റെ വചനങ്ങളില്‍ പരസ്പര വൈരുധ്യം ഉണ്ടാവുകയില്ല. (പേജ് 35) ഈ തത്വം വിശുദ്ധ ഖുര്‍ആനും പറയുന്നു (അന്നിസാഅ് 82). <br /><br />ശേഷം ജൂത-ക്രിസ്ത്യാനികള്‍ എഴുതുന്നു: നസ്ഖ് ഉണ്ടാവുക വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ്. ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ മന്‍സൂഖ് ആയതാണ് (പേജ് 41,42 ജൂര്‍ജിസ്സ്‌സാല്‍ ഘശഴവ േീള ഹശളല ്ശഹഹമരവമരവശ അൗെേെൃശമ). ജൂത-ക്രിസ്ത്യാനികള്‍ പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലോകപ്രസിദ്ധ ഗ്രന്ഥമായ അഅ്‌ലീഖാതുന്‍ അലാഖുര്‍ആന്‍ എന്നതില്‍ എഴുതുന്നു: ദുര്‍ബലമാക്കപ്പെട്ട ആയത്തുകള്‍ മാത്രമുള്ളതും ദുര്‍ബലമാക്കിയ ആയത്തുകള്‍ ഇല്ലാത്തതുമായ ഖുര്‍ആനിലെ അധ്യായങ്ങള്‍ നാല്പത് അധ്യായങ്ങളാണ്. നാസിഖ് മാത്രമുള്ളത് (ദുര്‍ബലപ്പെടുത്തുന്നത്) ആറ് അധ്യായമാണ്.<br />ദുര്‍ബലപ്പെട്ടതും (മന്‍സൂഖ്) ദുര്‍ബലപ്പെട്ടതുമായ സൂക്തങ്ങള്‍ ഉള്ള അധ്യായം 43 ആയത്തുകളാണ് (തഅ്‌ലീഖാത്ത്: പേജ് 51, Light of life villachachi Asutsria). ശേഷം ഈ അധ്യായങ്ങള്‍ എല്ലാം തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പൊട്ടക്കിണറ്റിലെ തവളകള്‍ക്ക് ഇതൊന്നും അറിയുകയില്ല. ഇവരുടെ സലഫിസത്തില്‍ ജൂത-ക്രിസ്ത്യാനികളുടെ വാദങ്ങളും അതിനുള്ള മറുപടിയും പഠിപ്പിക്കുന്നുമില്ല. അല്ലാഹു ആകാശത്താണോ? അവന് കൈയും കാലും ഊരയും മുഖവും ഉണ്ടോ എന്നതാണ് ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം. <br /><br />2). ജൂത-ക്രിസ്ത്യാനികള്‍ എഴുതുന്നു: അല്‍ബഖറ 106-ാം സൂക്തത്തില്‍ പറയുന്നു: നാം ഒരു ദൃഷ്ടാന്തത്തെ ദുര്‍ബലപ്പെടുത്തുകയോ അല്ലെങ്കില്‍ അതിനെ വിസ്മൃതമാക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായതോ തുല്യമായതോ ആയത് നാം കൊണ്ടുവരുന്നതാണ്. നീ ഗ്രഹിക്കുന്നില്ലയോ? തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന്. ''ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന് ഇത് അറിയിക്കുന്നു (തഅ്‌ലീഖാത്ത് പേജ് 100). <br />വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നതിന് ജൂത-ക്രിസ്ത്യാനികള്‍ പ്രധാനമായും തെളിവാകുന്നത് ഈ സൂക്തമാണ് (ഉദാ: മീസാനുല്‍ഹഖ്, മിശഇഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? ഖുര്‍ആന്‍ രഹസ്യം) ജൂത-ക്രിസ്ത്യാനികള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കാന്‍ അവലംബിച്ചിരുന്ന മറ്റൊരു വിമര്‍ശനത്തിന് മറുപടി നല്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്. മൂസാക്കും ഈസാക്കും വടിയിട്ടാല്‍ സര്‍പ്പമാകുക, രോഗിയെ സുഖപ്പെടുത്തുക, മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിരുന്നു. നീ പ്രവാചകനാണെങ്കില്‍ എന്തുകൊണ്ട് അത്തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരുന്നില്ല. <br /><br />ഇതായിരുന്നു അവരുടെ വിമര്‍ശനം. ഇതിന് സുവ്യക്തമായ മറുപടി നല്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് നബിമാര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ നല്കുന്നുണ്ട്. ഒരു നബിക്ക് നല്കിയ ദൃഷ്ടാന്തത്തേക്കാള്‍ ഉത്തമമായ മറ്റൊരു ദൃഷ്ടാന്തം അടുത്ത അറബിക്ക് നല്കും. അല്ലെങ്കില്‍ ആ കാലഘട്ടത്തിന് തുല്യമായതിനെ നല്കും. മുഹമ്മദ് നബി(സ) വജ്ഞാനത്തിന്റെ കാലഘട്ടത്തിലേക്ക് നിയോഗിച്ച പ്രവാചകനാണ്. അതിനാല്‍ അദ്ദേഹത്തിന് അനുയോജ്യമായ ദൃഷ്ടാന്തം ഞാന്‍ നല്കിയിട്ടുണ്ട്. അത് ഈ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ആയത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനിലെ ആയത്തല്ല. പ്രത്യുത നബിമാര്‍ക്ക് നല്കുന്ന അമാനുഷിക ദൃഷ്ടന്തമാണ്. വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്നതുപോലെയുള്ളവ. തൗറാത്തിലെയും ഇഞ്ചീലിലെയും ചില നിയമങ്ങളെയും സൂക്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയപ്പോള്‍ അതൊരു വിമര്‍ശനമായി വേദക്കാര്‍ ഉന്നയിച്ചു. ഇതിന് മറുപടി പറയുകയാണ്. അതായത് ഒരു നബി മറ്റൊരു നബിയെ സത്യപ്പെടുത്തുന്നവനാണെന്ന തത്വം ഇതിന് പ്രതിബന്ധമാകുന്നില്ല. <br /><br />ഈ സത്യം ക്രിസ്ത്യാനികള്‍ തന്നെ എഴുതിയത് നാം വിവരിച്ചു. 'ആയത്ത്' എന്നതിന് സൂക്തം എന്നര്‍ഥം കല്പിച്ചാല്‍ തൗറാത്തിലെയും ഇഞ്ചീലിലെയും സൂക്തമാണ് വിവക്ഷ. ഇമാം അബൂമുസ്‌ലിം(റ) ഇപ്രകാരവും ആയത്തിനെ വ്യാഖ്യാനിക്കുന്നു (റാസി 3:229) ഖുര്‍ആനിലെ പല ആയത്തും ദുര്‍ബലപ്പെടുത്തിയാല്‍ ദുര്‍ബലപ്പെടുത്തിയത് ഖുര്‍ആനില്‍ തന്നെ അവശേഷിക്കുകയില്ല. അതിനെ എടുത്തുമാറ്റി അതിനേക്കാള്‍ ആശയ സമ്പൂര്‍ണമായതോ തത്തുല്യമായതോ അതിന്റെ സ്ഥാനത്ത് കൊണ്ടുവരും. ഇതാണ് ആയത്ത് എന്നതുകൊണ്ട് ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്ന് അര്‍ഥം നല്കിയാല്‍ ഉദ്ദേശിക്കപ്പെടുന്നത്. ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ് ആയ) സൂക്തം ഖുര്‍ആനില്‍ വിശേഷിപ്പിക്കുകയില്ലെന്ന് അല്ലാഹു പറയുമ്പോള്‍ അവശേഷിച്ചത് ഉണ്ടെന്ന് ജൂത-ക്രിസ്ത്യാനികള്‍ ജല്പിക്കുന്നു. <br /><br />എ അബ്ദുസ്സലാം സുല്ലമി<br /><span style="font-size: xx-small;">ശബാബ് 03-08-2012</span><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-52132045671387015502015-09-18T06:43:00.000-07:002015-09-18T06:43:00.997-07:00ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?<div dir="ltr" style="text-align: left;" trbidi="on">
<b><span style="font-size: large;">ന</span></b>വയാഥാസ്ഥിതികര്‍ എഴുതുന്നു: ''ഖുര്‍ആനില്‍ നസ്ഖ് ഉണ്ടോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നു തെറ്റി ചേകന്നൂരി മതക്കാരുടെ ആദര്‍ശത്തിലാണ് മടവൂരികള്‍ എത്തിനില്ക്കുന്നത്. ഒരു ചേകന്നൂരി നേതാവിന്റെ വരികള്‍ കാണുക: ''ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം -2007 സപ്തംബര്‍, പേജ് 27).'' (അല്‍ഇസ്വ്‌ലാഹ് മാസിക -2012 മെയ്, പേജ് 29)<br />
<a name='more'></a><br />ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നമ്മേക്കാള്‍ അവകാശമുള്ള മുഹമ്മദ് നബി(സ)യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന ഹദീസുകളിലൊന്നും ദുര്‍ബലമാക്കപ്പെട്ട ഒരു ഖുര്‍ആന്‍ സൂക്തംപോലും ഉള്ളതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. വ്യാഖ്യാനത്തിന്ന് പഴുതില്ലാത്ത സൂക്തങ്ങള്‍ (മുഹ്കമ്), വ്യാഖ്യാനം ആവശ്യമുള്ള സൂക്തങ്ങള്‍, വ്യാഖ്യാനം വ്യക്തമല്ലാത്ത സൂക്തങ്ങള്‍ (മുതശാബിഹ്) എന്നിങ്ങനെയുള്ള സൂക്തങ്ങള്‍ മാത്രമാണ് വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കുക. വിശുദ്ധ ഖുര്‍ആനിലെ സര്‍വ സൂക്തങ്ങളും സുദൃഢമായതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ പ്രഖ്യാപിക്കുന്നുണ്ട് (ഹൂദ് 1). വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ് ദുര്‍ബലപ്പെടുത്തിയ (മന്‍സൂഖ്) സൂക്തം ഉണ്ടാവുക. വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ അമാനുഷിക ദൃഷ്ടാന്തമായി എടുത്തുപറയുന്നു (നിസാഅ് 82). അല്ലാഹു ചില നിയമത്തെ വികസിപ്പിക്കുകയും ചില നിയമങ്ങളെ സങ്കോചിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ സത്യത്തെ ജൂത-ക്രിസ്ത്യാനികള്‍ തന്നെ സത്യത്തിന്റെ തുലാസ് എന്ന അവരുടെ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നതു കാണാം (മീസാനുല്‍ ഹഖ്, സത്യത്തിന്റെ തുലാസ്, പേജ് 71,78). ഇസ്‌ലാമിലെ സാങ്കേതികമായ അര്‍ഥത്തില്‍ ഇതിന് ആമും ഖാസും (വികസിപ്പിക്കലും സങ്കോചിപ്പിക്കലും) എന്ന് പറയുന്നു. ചില പണ്ഡിതന്മാര്‍ ഈ ആശയത്തിലാണ് വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ സംബന്ധിച്ച് അത് മന്‍സൂഖ് ആണെന്ന് പറയുന്നത്. ചില ഉദാഹരണങ്ങളിലൂടെ ഇത് വിശദീകരിക്കാം. <br /><br />എ). ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ മദ്യപാനം അറബികളുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരുന്നു. മരണവേളയില്‍ വരെ മദ്യപാനത്തോടുള്ള താല്പര്യം അവര്‍ പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ മദ്യപാനത്തെ ക്രമാനുഗതമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചത്, ആദ്യമായി നമസ്‌കരിക്കുന്ന സന്ദര്‍ഭത്തില്‍ മദ്യപിക്കരുതെന്ന് നിര്‍ദേശിച്ചു (അന്നിസാഅ് 43). ശേഷം പരിപൂര്‍ണമായും നിരോധിച്ചു (മാഇദ 90). ഇവിടെ ആദ്യത്തെ സൂക്തത്തെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പള്ളിയിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ മദ്യപാനം നടത്തരുതെന്ന് ഒരു സ്ഥലത്ത് പറയുകയും ശേഷം മറ്റൊരു സ്ഥലത്ത് നടത്തിക്കൊള്ളുവിന്‍ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് വൈരുധ്യം ഉണ്ടാവുകയും ദുര്‍ബലപ്പെടുത്തല്‍ അനിവാര്യമാവുകയും ചെയ്യുക. നിരുപാധികം മദ്യപാനം നിഷിദ്ധമാകുമ്പോള്‍ പള്ളിയിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ മദ്യപാനം പാടില്ലെന്ന നിയമം ഒന്നുകൂടി ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ആദ്യനിയമം (സൂക്തം) ദുര്‍ബലപ്പെട്ടത് (മന്‍സൂഖ്) ആണെങ്കില്‍ പള്ളിയില്‍ പോകുന്ന സന്ദര്‍ഭത്തില്‍ മദ്യപിക്കല്‍ അനുവദനീയമാവുകയാണ് ചെയ്യുക. ചില പണ്ഡിതന്മാര്‍ മന്‍സൂഖിന് തെളിവായി ഉദ്ധരിക്കുന്നത് പള്ളിയില്‍ പോകുമ്പോള്‍ നിങ്ങള്‍ മദ്യപിക്കരുത് എന്ന് പറയുന്ന സൂക്തമാണ്. ഇതില്‍ നിന്നുതന്നെ അവര്‍ മന്‍സൂഖ് കൊണ്ട് നാം വിവരിച്ച ആശയമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ മാത്രമേ വിശ്വാസികളാവുകയുള്ളൂ എന്ന് ജല്പിക്കുന്ന ഇവര്‍ക്കും ജൂത-ക്രിസ്ത്യാനികള്‍ക്കും ഇതൊന്നും തലയില്‍ കയറുകയില്ല. ബുഖാരി മുസ്‌ലിമിലെ ഹദീസുകളില്‍ ഒന്ന് പോലും ദുര്‍ബലമാക്കപ്പെട്ടത് ഇല്ലെന്നും നവയാഥാസ്ഥിതികര്‍ അല്‍ ഇസ്വ്‌ലാഹ് മാസികയില്‍ എഴുതുകയും ചെയ്യുന്നു.<br /><br />ബി). ആദ്യകാലത്ത് ഇസ്‌ലാം യുദ്ധം നിരുപാധികം വിരോധിച്ചിരുന്നു. ഇങ്ങോട്ട് ശത്രുക്കള്‍ ആക്രമിച്ചാലും അങ്ങോട്ട് ആക്രമിക്കുവാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചു (അന്നിസാഅ് 77). ദൂതന്റെ മേല്‍ പ്രബോധനമല്ലാതെയില്ല. നീ ഭംഗിയായി ക്ഷമിക്കുക. നീ അവരില്‍ നിന്ന് പിന്തിരിയുക എന്നെല്ലാം നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ഇങ്ങോട്ട് ആക്രമിക്കുക. മതസ്വാതന്ത്ര്യം നിഷേധിക്കുക. ശക്തിയുള്ളവന്‍ ദുര്‍ബലന്‍മാരെ മര്‍ദിക്കുക മുതലായ സന്ദര്‍ഭങ്ങളില്‍ കണിശമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യുദ്ധം മതപരമാക്കി (സൂറ: ഹജ്ജ് 39, അന്നിസാഅ് 75). അതിനാല്‍ മുകളില്‍ പ്രസ്താവിച്ച, മതസഹിഷ്ണുത പുലര്‍ത്തുവാന്‍ പറയുന്ന, വിട്ടുവീഴ്ച ചെയ്യുവാന്‍ പറയുന്ന, ക്ഷമിക്കുവാന്‍ പറയുന്ന സര്‍വസൂക്തങ്ങളും ദുര്‍ബലപ്പെട്ടുവെന്ന് ഇമാം സുയൂഥി(റ)പോലെയുള്ളവര്‍ തഫ്‌സീര്‍ ജലാലൈനിയിലും മറ്റും പറയുന്നതു കാണാം. സൂറത്ത് കാഫിറൂന്‍ എന്ന അധ്യായം മുഴുവന്‍ ദുര്‍ബലമാക്കപ്പെട്ടതാണെന്ന് ജലാലൈനിയില്‍ പ്രസ്താവിക്കുന്നു. വാളിന്റെ സൂക്തം കൊണ്ട് ദുര്‍ബലമാക്കപ്പെട്ടു എന്നാണ് ഇവര്‍ പറയുക. എന്നാല്‍ ഇവരില്‍ ഒരാളും മുകളില്‍ വിവരിച്ച മഹത്തായ തത്വങ്ങള്‍ അമുസ്‌ലിംകളുടെ നേരെ പ്രകടിപ്പിക്കുവാന്‍ പാടില്ലെന്ന് പറയുന്നില്ല. അപ്പോള്‍ അവര്‍ ഉദ്ദേശിച്ചത് വിശാലമായ നിയമത്തെ യുദ്ധത്തിന്റെ സൂക്തങ്ങള്‍ കൊണ്ട് സങ്കോചിപ്പിച്ചു എന്നതാണ്. അതായത് ഇങ്ങോട്ട് അക്രമിച്ചാല്‍ പോലും അങ്ങോട്ട് ആക്രമിക്കാതെ ക്ഷമിക്കുകയും പിന്തിരിയുകയും ചെയ്യണമെന്ന് പറയുന്ന സൂക്തങ്ങളുടെ താല്പര്യം വിശാലമായിരുന്നത് ഇപ്പോള്‍ സങ്കോചിപ്പിച്ചു. ഇങ്ങോട്ട് ആക്രമിച്ചാല്‍ പ്രതിരോധിക്കുവാനും മര്‍ദിതരുടെ മോചനത്തിനുവേണ്ടിയും മതസ്വാതന്ത്ര്യം ലഭിക്കുവാനും യുദ്ധം ചെയ്യാം എന്ന് വിവക്ഷ.<br /><br />ക്രിസ്ത്യാനികള്‍ എഴുതുന്നു: ''അതുകൊണ്ട് പഴയ നിയമം പുതിയ നിയമത്താല്‍ അസാധുവാക്കപ്പെട്ടു എന്നു പറയുന്നതു ശരിയല്ല. യഹൂദന്മാര്‍ക്കുവേണ്ടി മാത്രമായി ഉദ്ദേശിച്ചിരുന്ന പ്രാദേശികവും താല്ക്കാലികവുമായ ചില ആചാരാനുഷ്ഠാനങ്ങള്‍ മാറ്റപ്പെട്ടു എന്നു മാത്രമേയുള്ളൂ. വളരുന്ന ചെടിയില്‍ നിന്ന് വിത്തിന്റെ പുറന്തോട് വേര്‍പെട്ടുപോയി എന്നു മാത്രം. ചെടിയാകട്ടെ ക്രമാനുഗതമായി വളര്‍ന്നു ദൈവനാമ മഹത്വത്തിനുവേണ്ടി ഫലം കായ്ച്ചുകൊണ്ടിരിക്കുന്നു. വളരുന്ന ചെടിയുടെ ഇലകള്‍ ആ വിത്തിനെ നശിപ്പിച്ചുകളഞ്ഞു എന്നു പറയുന്നതുപോലെ അര്‍ഥശൂന്യമാണ്. പുതിയ നിയമം തൗറാത്തിനെ അസാധുവാക്കിയെന്ന് പറയുന്നത്. ഇലകള്‍ വിത്തിനെ നശിപ്പിക്കുന്നില്ല. അല്ലെങ്കില്‍ വിത്തില്‍ നിന്നും പുതിയ ഇലകള്‍ വളര്‍ന്നുവരികയില്ല. ചെടിയില്‍നിന്ന് ഇലകള്‍ വളര്‍ന്നുവരുന്നതില്‍ നിന്നു മനസ്സിലാക്കാവുന്നത് വിത്തു സജീവമായി നിലനില്ക്കുന്നു എന്നാണ്. ഇവിടെ വിത്തിന് ഉന്മൂല നാശം സംഭവിക്കുന്നില്ല. പ്രത്യുത വിത്തിലടങ്ങിയിരിക്കുന്ന ജീവചൈതന്യത്തിന്റെ വളര്‍ച്ചയും വികാസവുമാണ് നടക്കുന്നത്. കേവലം പുറന്തോടിനു മാത്രമേ നാശം സംഭവിക്കുന്നുള്ളൂ. എന്തെന്നാല്‍ ഭൂമിയുടെ ഉള്ളില്‍ നിന്നും മുളച്ചുവരുന്ന ചെടിയുടെ ഇലകള്‍ ഉയരത്തില്‍ നിന്നും പ്രവഹിക്കുന്ന സൂര്യപ്രാശം സ്വീകരിച്ചുതുടങ്ങുമ്പോള്‍ പിന്നെ പുറന്തോടിന്റെ ആവശ്യം അസ്തമിച്ചുകഴിഞ്ഞു (മിസാനുല്‍ ഹഖ് സത്യത്തിന്റെ തുലാസ് ഇ ഏ ജലമിറലൃ ഉ ഉ പേജ് 71) ഈ വികാസവും സങ്കോചവുമാണ് ചില പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ മന്‍സൂഖായ ആയത്ത് ഉണ്ടെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത് ആമും ഖാസും ഖുര്‍ആനില്‍ ഉണ്ട്. ഇതിനെ നാം ഒരിക്കലും എതിര്‍ക്കുന്നില്ല.<br /><br />വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ (മന്‍സൂഖ്) ഉണ്ടെന്നതിന് ജൂത-ക്രിസ്ത്യാനികള്‍ എടുത്തുകാണിക്കാറുള്ള സൂക്തങ്ങളുടെ സത്യാവസ്ഥ വിശദമായി അടുത്ത ലക്കങ്ങളില്‍ വിവരിക്കുന്നതാണ്. ഇന്‍ശാ അല്ലാഹ്. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നു വിശ്വസിച്ചാല്‍ മാത്രമേ വിശ്വാസിയും മുസ്‌ലിമും ആവുകയുള്ളൂ എന്നുവരെ എഴുതിവിട്ട (അല്‍ഇസ്വ്‌ലാഹ് മാസിക 2012, പേജ് 29, ഖണ്ഡിക 2, വരി 14). ഇവര്‍ പറയുന്നത് ബുഖാരി, മുസ്‌ലിം എന്നീ ഹദീസുഗ്രന്ഥങ്ങളില്‍ ദുര്‍ബലപ്പെട്ട ഹദീസുകള്‍ ഇല്ലെന്ന് വിശ്വസിച്ചാല്‍ മാത്രമേ വിശ്വാസിയും മുസ്‌ലിമും ആവുകയുള്ളൂ എന്നാണ്. തലതിരിഞ്ഞ ഇവര്‍ തലതിരിഞ്ഞ നിലക്ക് തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തെ അവതരിപ്പിക്കുന്നത്.<br /><br />എ അബ്ദുസ്സലാം സുല്ലമി<br /><span style="font-size: xx-small;">ശബാബ് 2012 ജൂലൈ 27</span><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-13853161346827632712014-12-24T04:31:00.002-08:002014-12-24T04:32:41.378-08:00നബിദിനവും ഖുര്‍ആനും<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjEYyc3fOt978uzgtTTK0whup5vyyfVAnZpV-fqkbjwhG4oTFZ0xZTx1l_Kzwt2caRgTS4NI0KbxfL9Dni6gPG-IncW_UfohR1HQFUCTaYiNeWwGY-HBBhu61ZZMljDg6I_brjspJ00uM/s1600/Nabidinam-Qur'an-SalamSullami-Shabab-Pudava-MalayaliPeringode.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjEYyc3fOt978uzgtTTK0whup5vyyfVAnZpV-fqkbjwhG4oTFZ0xZTx1l_Kzwt2caRgTS4NI0KbxfL9Dni6gPG-IncW_UfohR1HQFUCTaYiNeWwGY-HBBhu61ZZMljDg6I_brjspJ00uM/s1600/Nabidinam-Qur'an-SalamSullami-Shabab-Pudava-MalayaliPeringode.jpg" height="205" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<span style="font-size: x-large;"><b>നബിദിനം</b></span> എന്ന അനാചാരത്തെ ഇസ്‌ലാമിലെ പുണ്യകര്‍മമാക്കുവാന്‍വേണ്ടി പുരോഹിതന്‍ 53 ആയത്തുകളാണ് ഉദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആയത്തിലെങ്കിലും നബിദിനം ആഘോഷിക്കല്‍ പുണ്യകര്‍മമാണെന്നതിന് ഒരു സൂചനയെങ്കിലും കണ്ടെത്തുവാന്‍ സാധ്യമല്ല. സാധിക്കുമെങ്കില്‍ നബി(സ)ക്കും സ്വഹാബിവര്യന്മാര്‍ക്കും നാലാംനൂറ്റാണ്ട് വരെ ജീവിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും അത് അജ്ഞാതമാവുകയില്ല. മുസ്‌ലിയാര്‍ ഉദ്ധരിച്ച ആയത്തുകളുടെ പൊതുവായ സ്വഭാവം വിവരിക്കാം.<br />
<br />
1. ''അനുഗ്രഹത്തെ സ്മരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 172). ഇതില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതയില്ല. അനുഗ്രഹത്തെ ഓര്‍മിച്ച് അനാചാരങ്ങള്‍ ചെയ്യുകയല്ല പ്രത്യുത, അവയെ വര്‍ജിച്ച് നബിചര്യ സ്വീകരിക്കുകയാണ് വേണ്ടത്. പെരുന്നാളുകള്‍ ആഘോഷിക്കുവാന്‍ ഇസ്‌ലാം കല്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്യപാനത്തില്‍ ഏര്‍പെടുന്നതിനെയും സിനിമാ നടന്‍മാരെയും നടിമാരെയും ക്ഷണിച്ച് വരുത്തി നൃത്തംചവിട്ടിക്കുന്നതിനെയും അംഗീകരിക്കുവാന്‍ സാധ്യമല്ല. അനുഗ്രഹത്തെ ഓര്‍മിക്കുവാന്‍ പറഞ്ഞതില്‍ നബിദിനത്തിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നബിക്കും സ്വഹാബിവര്യന്മാര്‍ക്കും അത് മനസ്സിലായില്ല? <br />
<br />
''അനുഗ്രഹം എടുത്തുപറയുവാന്‍ കല്‍പിക്കുന്ന സൂക്തങ്ങള്‍'' (പേജ്: 173). ഇതിനും വിരോധം പറയുന്നില്ല. നബി(സ)യുടെ ജന്മദിനം ആഘോഷിക്കുവാന്‍ ഇതില്‍ തെളിവില്ല. ഗവേഷണത്തിലൂടെ പുണ്യകര്‍മം സ്ഥിരപ്പെടുകയില്ല. സ്ഥിരപ്പെടുമെങ്കില്‍ പതിനായിരക്കണക്കിന് പുണ്യകര്‍മങ്ങള്‍ ഇനിയും ഉണ്ടാക്കുവാന്‍ സാധിക്കുന്നതാണ്.<br />
<br />
''പ്രവാചകന്മാരുടെ മദ്ഹ് ഖുര്‍ആനില്‍ പറഞ്ഞ സൂക്തങ്ങള്‍'' (പേജ് 173). എന്നിട്ടും ഈ നബിമാരുടെ ജന്മദിനം ആഘോഷിക്കുവാന്‍ മുഹമ്മദ് നബി(സ) നിര്‍ദേശിച്ചില്ല. സുന്നികള്‍ ഇബ്‌റാഹീം നബി(അ), മൂസാനബി(അ), ഈസാനബി(അ) എന്നിവരുടെ ജന്മദിനം പോലും ആഘോഷിക്കുന്നില്ലല്ലോ. ക്രിസ്തുമസ് എന്തുകൊണ്ട് ഇവര്‍ ആഘോഷിക്കുന്നില്ല? പ്രവാചകന്‍മാരുടെ മദ്ഹ് മാത്രമല്ല സ്വഹാബിവര്യന്മാരുടെ മദ്ഹും ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്നിട്ടും ഒരു സ്വഹാബിവര്യന്റെ ജന്മദിനംപോലും ഇവര്‍ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല?<br />
<br />
എല്ലാ പക്ഷികളും മൃഗങ്ങളും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ടെന്നും എങ്ങനെ നമസ്‌കരിക്കണമെന്ന് അവ ഗ്രഹിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ വിവരിച്ച് തന്നു. അവയുടെ മദ്ഹും പറയുന്നുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മദ്ഹും വിവരിക്കുന്നതു കാണാം.<br />
<br />
''അല്ലാഹുവിന്റെ ചിഹ്‌നങ്ങളെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ്: 175). ഈ സൂക്തങ്ങള്‍ ഇവര്‍ക്ക് എതിരാണ്. ഇവര്‍ നബിചര്യയെ അല്ല, പ്രത്യുത അനാചാരങ്ങളെയാണ് ആദരിക്കുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നവര്‍ ഇസ്‌ലാമില്‍ പുതിയ പുണ്യകര്‍മങ്ങള്‍ ഉണ്ടാക്കുകയില്ല. നബി(സ) ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്. (അല്‍ ഉമ്മ്)<br />
<br />
''മുഹമ്മദ് നബി(സ)യെ ആദരിക്കുവാന്‍ പറയുന്ന സൂക്തങ്ങള്‍'' (പേജ് 176). ഈ വര്‍ഗത്തിന് മൗലിദിന്റെ പൈസയും ചോറും കണ്ട് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുകയാണ്. മതത്തില്‍ പുതിയതായി ഉണ്ടാക്കുന്നതെല്ലാം അനാചാരമാണെന്നും അവയെല്ലാം വര്‍ജിക്കണമെന്നും നബി(സ) പ്രഖ്യാപിച്ചതിനെ അവഗണിച്ചുകൊണ്ടാണ് ഇവര്‍ നബിയുടെ ജന്മദിനം ആഘോഷിക്കുന്നതുതന്നെ.<br />
<br />
''പൂര്‍വിക നബിമാരെ പിന്‍പറ്റുവാന്‍ മുഹമ്മദ് നബി(സ)യോട് കല്പിച്ച സൂക്തങ്ങള്‍'' (പേജ്: 178). ഇതുകൊണ്ട് തന്നെയാണ് നബി(സ) പൂര്‍വിക നബിമാരുടെ ജന്മദിനം ആഘോഷിക്കാതിരുന്നത്; നബി(സ) തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിക്കാതിരുന്നതും.<br />
<br />
''സത്യവിശ്വാസികളുടെ മദ്ഹ് പറയുന്ന സൂക്തങ്ങള്‍'' (പേജ്: 179). എന്നിട്ട് എന്തുകൊണ്ട് ഇവര്‍ സ്വഹാബിവര്യന്മാരുടെ ജന്മദിനംപോലും ആഘോഷിക്കുന്നില്ല, ഇവരുടെ ഉസ്താദുമാരുടെ ജന്മദിനം ആഘോഷിക്കുന്നില്ല?<br />
<br />
''മുഹമ്മദ് നബി(സ)യുടെ ശ്രേഷ്ഠത വിവരിക്കുന്ന സൂക്തങ്ങള്‍''(പേജ്: 181). ഇതില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ തെളിവുള്ളതായി നബി(സ)ക്കുപോലും മനസ്സിലായില്ല. നബി(സ) ജനിച്ച ദിവസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മാസത്തിന്റെ കാര്യത്തില്‍പോലും പൂര്‍വിക പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന മാസത്തിലാണ് ജനിച്ചത്, ഇന്ന തിയ്യതിയിലാണ് ജനിച്ചത് എന്ന് നബി(സ) വിവരിച്ചു തരികയുണ്ടായില്ല. മുഹമ്മദ് നബി(സ)യിലൂടെ ദീന്‍ പൂര്‍ത്തിയാക്കി തന്നതും അനുഗ്രഹമാണ്. ആ ദീനില്‍ ജന്മദിനം ആഘോഷിക്കുക എന്ന സമ്പ്രദായമില്ല. ജനനദിനത്തിനും മാസത്തിനും വര്‍ഷത്തിനും പുണ്യം കല്‍പിക്കുന്ന സമ്പ്രദായവും ഇസ്‌ലാമില്‍ ഇല്ല. ഇതുകൊണ്ടാണ് പ്രഗത്ഭരായ പല സ്വഹാബിവര്യന്മാരുടെയും സ്വഹാബി വനിതകളുടെയും മഹാന്‍മാരായ ഇമാമുകളുടെയും ഔലിയാഇന്റെയും ജന്മദിനവും മാസവും വര്‍ഷവും സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്. ചിലരുടേത് പൂര്‍ണമായി അജ്ഞാതവുമാണ്.<br />
<br />
''നബി(സ) ലോകത്തിന് അനുഗ്രഹമാണെന്നു പറഞ്ഞ സൂക്തം'' (പേജ്: 183). എന്നിട്ടും ഈ വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍വേണ്ടി നബി(സ) കാണിച്ചുതരാത്ത ജന്മദിനം ആഘോഷിക്കുകയാണ്.<br />
<br />
''നബി(സ) സാധാരണ മനുഷ്യനല്ലെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം'' (പേജ്: 184, 185). നബി(സ) അസാധാരണ മനുഷ്യനായിട്ടും തന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കല്പിച്ചില്ല. അവിടുന്ന് ആഘോഷിച്ചതുമില്ല.<br />
<br />
<u><span style="font-size: large;"><b>അല്ലാഹുവിന്റെ ദിവസങ്ങള്‍</b></span></u><br />
<br />
''പ്രവാചകന്‍ ജനിച്ചദിവസത്തില്‍ മദ്ഹ് പറയുന്നതിന് വല്ല പ്രത്യേകതയുമുണ്ടോ? ഉണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് വ്യക്തമാകുന്നത്. (അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളെക്കുറിച്ച് നബിയേ, തങ്ങള്‍ അവരെ അനുസ്മരിപ്പിക്കുക. എല്ലാ നന്ദിയുള്ള ക്ഷമാശീലര്‍ക്കും ഇതില്‍ ദൃഷ്ടാന്തമുണ്ട്). ഇബ്‌റാഹീം:5'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ് 189)<br />
<br />
എങ്കില്‍ എന്തുകൊണ്ട് പ്രവാചകന്‍ ജനിച്ചദിവസവും മാസവും സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി? നബി(സ) എന്തുകൊണ്ട് താന്‍ ജനിച്ചമാസമെങ്കിലും വ്യക്തമാക്കിതന്നില്ല?<br />
<br />
ഖുര്‍ആനിന്റെ നിര്‍ദേശം പാലിക്കുവാന്‍ കൂടുതല്‍ ബാധ്യതയുള്ള നബി(സ)യും സ്വഹാബിവര്യന്മാരും എന്തുകൊണ്ട് ഈ മാസത്തിലും ദിവസത്തിലും മദ്ഹ് പ്രത്യേകമായി ചൊല്ലിയില്ല. മദ്ഹബിന്റെ ഇമാമുകളില്‍ ആരെങ്കിലും നബി(സ) ജനിച്ച മാസത്തിലോ ദിവസത്തിലോ നബി(സ)യുടെ മദ്ഹ് പറയുവാന്‍ നിര്‍ദേശിച്ചതായി തെളിയിക്കുവാന്‍ സാധിക്കുമോ? ഇമാം ശാഫിഈ(റ)ക്ക് ധാരാളം കിതാബുകള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു കിതാബിലെങ്കിലും നബി(സ)യുടെ ജന്മദിനത്തില്‍ മദ്ഹ് വര്‍ധിപ്പിക്കുവാന്‍ പറഞ്ഞത് കാണിച്ചുതരുമോ? നബിദിനം ആഘോഷിക്കുവാന്‍ അദ്ദേഹം നിര്‍ദേശിച്ചതു ഉദ്ധരിക്കാമോ?<br />
<br />
മുസ്‌ലിയാര്‍ ആയത്തിന്റെ ആദ്യഭാഗം വെട്ടിമാറ്റിയാണ് വളരെ നീചമായ ദുര്‍വ്യാഖ്യാനത്തിനു കളമൊരുക്കിയത്. ആയത്തിന്റെ പൂര്‍ണരൂപവും അതിന് സുന്നികളുടെ തന്നെ പരിഭാഷയില്‍ നല്കിയ അര്‍ഥവും കാണുക: ''സത്യമായും മൂസയെ നാം നമ്മുടെ (ഒമ്പത്) ദൃഷ്ടാന്തങ്ങളുമായി നിയോഗിച്ചു. (അദ്ദേഹത്തോടു നാം പറഞ്ഞു:) താങ്കളുടെ ജനതയെ (ഇസ്‌റാഈല്‍ സന്തതികള്‍) അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുക. അല്ലാഹുവിന്റെ ദിനങ്ങളെ (അവന്റെ അനുഗ്രഹം) കുറിച്ച് അവരെ അനുസ്മരിപ്പിക്കുകയും ചെയ്യുക. എല്ലാ കൃതജ്ഞരായ ക്ഷമാശീലര്‍ക്കും നിശ്ചയം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്''(ഇബ്‌റാഹീം 5). (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 258) മൂസാനബി(അ)യോട്, അല്ലാഹു ബനൂ ഇസ്‌റാഈല്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹം അവരെ ഓര്‍മിപ്പിച്ച് തൗറാത്ത് അനുസരിച്ച് ജീവിക്കുവാന്‍ അവരോടു കല്പിക്കുവാന്‍ അല്ലാഹു നിര്‍ദേശിക്കുകയാണ്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളില്‍ അനുസ്മരിപ്പിക്കുവാനല്ല, പ്രത്യുത ആ ദിവസങ്ങളെ സംബന്ധിച്ച് അനുസ്മരിപ്പിക്കുവാനാണ് കല്പന. അനുഗ്രഹം ലഭിച്ച ദിവസങ്ങളില്‍ അനുസ്മരിക്കുവാനാണ് കല്പിക്കുന്നതെന്ന് അര്‍ഥം നല്‍കി നബി(സ) ജനിച്ച ദിവസത്തില്‍ ആ അനുഗ്രഹം എടുത്തുപറയല്‍ പ്രത്യേക പുണ്യകര്‍മമാണെന്ന് ഈ പുരോഹിതന്‍ ജല്‍പിക്കുകയാണ്. 'അല്ലാഹുവിന്റെ ദിവസങ്ങളെക്കുറിച്ച്' (ബി അയ്യാമില്ലാഹി) എന്നത് 'അല്ലാഹുവിന്റെ ദിവസങ്ങളില്‍' (ഫീ അയ്യാമില്ലാഹി) എന്നാക്കി അട്ടിമറിക്കുകയാണ് ഇവര്‍ ചെയ്തത്.<br />
<br />
<u><b><span style="font-size: large;">'അതുകൊണ്ട് അവര്‍ സന്തോഷിക്കട്ടെ'</span></b></u><br />
<br />
''റബീഉല്‍ അവ്വല്‍ 12 മുസ്‌ലിംകള്‍ ആഘോഷിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബി ജന്മംകൊണ്ടു എന്ന അനുഗ്രഹം ആ ദിവസത്തിനുള്ളതുകൊണ്ടാണ്. ഇതിന് ഖുര്‍ആന്‍ സാക്ഷിയാണ്. (ജനങ്ങളേ നിങ്ങളുടെ നാഥനില്‍നിന്ന് സദുപദേശവും ഹൃദയങ്ങളിലുള്ളവയ്ക്ക് (രോഗങ്ങള്‍ക്ക്) ചികിത്സയും വന്നിരിക്കുന്നു. നേര്‍വഴിയും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹവുമത്രെ അത്. പറയുക, അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുംകൊണ്ട് അവര്‍ സന്തോഷിക്കട്ടെ! അത് അവര്‍ സംഭരിക്കുന്നതില്‍ ഏറ്റവും ഉത്തമമാണ്) (യൂനുസ്: 57,58)'' (സുന്നത്ത് ജമാഅത്ത് ഖുര്‍ആനില്‍, പേജ്: 191) അത് എന്നാണ് മുസ്‌ലിയാര്‍പോലും നല്‍കുന്ന അര്‍ഥം. അപ്പോള്‍ ഖുര്‍ആനിന്റെ ശ്രേഷ്ഠതയാണ് ആയത്തില്‍ വിവരിക്കുന്നത്. ഖുര്‍ആന്‍ റമദാന്‍ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്ന രാത്രിയിലാണ് അവതരിക്കപ്പെട്ടത്. റബീഉല്‍ അവ്വല്‍ 12ന് അല്ല. നബി(സ)യെ സംബന്ധിച്ച് 'അത്' എന്ന് പറയാന്‍ ന്യായമില്ലല്ലോ. ഈ വര്‍ഗം തന്നെ ജന്മദിനം ആഘോഷിക്കാറുള്ളത് റബീഉല്‍ അവ്വല്‍ 12ന് മാത്രമല്ല. ആ മാസത്തിലെ പലദിവസങ്ങളിലും അവര്‍ ഈ അനാചാരം നടത്തുന്നുണ്ടല്ലോ.<br />
<br />
''പറയുക, അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ഖുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ'' (തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 218) ബ്രാക്കറ്റുകള്‍ മുസ്‌ലിയാരുടേതു തന്നെ.<br />
കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ പറയുന്നത് ഖുര്‍ആനിന്റെ അവതരണം അല്ലാഹുവിന്റെ കാരുണ്യം മൂലമാണെന്നാണ്. അതുകൊണ്ട്, ഖുര്‍ആന്‍ ലഭിച്ചതുകാരണം അവര്‍ സന്തോഷിക്കട്ടെ എന്നാണ് (ഫത്ഹുര്‍റഹ്മാന്‍, 2:524)<br />
<br />
''റഹ്മത്ത് എന്നതിന്റെ വിവക്ഷ ഖുര്‍ആനാണ്'' (ജലാലൈനി). ഖുര്‍ആനിന്റെ അവതരണമാണ് ഇവിടെ ഉദ്ദേശ്യം. (റൂഹുല്‍ബയാന്‍ 4:54) ''ഖുര്‍ആന്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടത് അല്ലാഹു നിങ്ങളുടെ മേല്‍ പ്രകടിപ്പിച്ച റഹ്മത്തുകൊണ്ടാണ്.''(ഖാസിന്‍, 3:195)<br />
<br />
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഖുര്‍ആനും ഇസ്‌ലാമുമാണ് വിവക്ഷ'' (സഈദുബ്‌നു മന്‍സൂര്‍, ഇബ്‌നു മുന്‍ദിര്‍, ബൈഹഖി) (തഫ്‌സീര്‍ ഇബ്‌നുഅബ്ബാസ്, പേജ് 176). റഹ്മത്ത് എന്നതുകൊണ്ട് മുഹമ്മദ് നബിയാണ് ഉദ്ദേശ്യം എന്ന് വന്നാലും നബിദിനം ആഘോഷിക്കുവാന്‍ അതില്‍ യാതൊരു തെളിവുമില്ല. നബിചര്യ ജീവിതത്തില്‍ അനുഷ്ഠിച്ചുകൊണ്ടാണ് പ്രവാചകത്വത്തില്‍ നാം സന്തോഷിക്കേണ്ടത്; മതത്തില്‍ പുതിയ പുണ്യകര്‍മങ്ങള്‍ നിര്‍മിച്ചുകൊണ്ടല്ല.<br />
<br />
ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്‍ച്ചയായും മൗലിദിന്റെ അടിസ്ഥാനം (അസ്വ്‌ല്) തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.'' (അല്‍ ഹാവി 1:260) ഇമാം ഫാകിഹാനി(റ) പറയുന്നു: ''ഈ മൗലിദിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു രേഖയുമില്ല. മതത്തില്‍ മാതൃകയായ പൂര്‍വികരുടെ ചര്യയെ അനുഗമിക്കുന്ന ഒരു പണ്ഡിതനില്‍നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ ഇത് മറ്റൊരു പണിയുമില്ലാത്തവരുണ്ടാക്കിയ അനാചാരമാണ്. ശാപ്പാടു രാമന്മാര്‍ മനുഷ്യന്റെ ദേഹേച്ഛയെ മുതലെടുത്തതുമാണ്.'' (അല്‍ഹാവി, 1: 255) <b><i> </i></b><br />
<br />
<div style="text-align: right;">
<b><i>എ അബ്ദുസ്സലാം സുല്ലമി</i></b> </div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-4553635902235258180.post-42882950433431196022011-12-05T23:52:00.000-08:002011-12-05T23:52:32.323-08:00ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍<div dir="ltr" style="text-align: left;" trbidi="on"><div style="text-align: right;"><strong>എ അബ്ദുസ്സലാം സുല്ലമി</strong> </div><div style="text-align: right;"><br />
</div><blockquote class="tr_bq"><div style="text-align: justify;">``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത് പ്രാര്‍ഥന അല്ല എന്ന് ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക് പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ് -2010 ഏപ്രില്‍ 1-15 പേജ് 25) </div></blockquote><div style="text-align: justify;"><br />
ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്. കാരണം, പ്രാര്‍ഥനക്ക് മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത് തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് മാത്രം സഹായംതേടുകയും മറ്റുള്ളവരോട് സഹായം തേടിയാല്‍ ശിര്‍ക്ക് വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത് ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന് ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന് വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:</div><br />
<div style="text-align: justify;"><strong><span style="color: blue;">1).</span></strong> ബസ്സിന്റെ ബ്രേക്ക് പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന് അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത് പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്. ഇതിന് രേഖയായി അവര്‍ ഉദ്ധരിക്കുന്നത് ഹാജറബീവി മലക്കിനോട് ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച് സഹായംതേടിയ സംഭവമാണ്. അപ്പോള്‍ മനുഷ്യകഴിവിന് അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച് സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി. </div><div style="text-align: justify;">നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ് മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.</div><br />
<strong><span style="color: blue;">2).</span></strong> ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച് തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത് ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത് മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച് സഹായം തേടാം എന്നാണ്. സഹായംതേടിയാല്‍ അത് കാര്യകാരണബന്ധത്തിന് അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ് ഇവര്‍ പറയുന്നത്. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായംതേടല്‍ അനിവാര്യമായി. <br />
ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക് അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടത്.<br />
<br />
<strong><span style="color: blue;">3).</span></strong> വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക് പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക് ഗവണ്‍മെന്റിനോട് സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടല്‍ കാര്യകാരണബന്ധത്തിന് അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.<br />
<br />
<strong><span style="color: blue;">4).</span></strong> ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന് അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്. <br />
എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന് ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.<br />
<br />
<strong><span style="color: blue;">5).</span></strong> ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്. <br />
എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത് ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന് അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.<br />
<br />
<strong><span style="color: blue;">6).</span></strong> രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച് രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്. മനുഷ്യകഴിവിന് അതീതമായ നിലക്ക് രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്. അല്ലെന്ന് നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.<br />
<br />
<strong><span style="color: blue;">7).</span></strong> മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട് മാത്രമാണ് സഹായംതേടിയിരുന്നത്. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന് എതിരാണെന്ന് അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം ചോദിക്കും. <br />
<br />
മനുഷ്യകഴിവിന് അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച് സഹായം തേടുവാന്‍ പാടുള്ളൂവെന്ന് മക്കയിലെ വിഗ്രഹാരാധകന്മാർ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടല്‍ ശിർക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികർ ഇത് സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കിൽ ഇത് ശിർക്കാണെന്ന് അവർ എഴുതുമോ?</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-24131822600155859452011-12-05T23:42:00.001-08:002011-12-05T23:46:05.889-08:00മലയാള ഖുത്വ്‌ബ, ഖുര്‍ആന്‍ പരിഭാഷ ഇന്നും തുടരുന്ന വിരോധത്തിനു പിന്നില്‍<div dir="ltr" style="text-align: left;" trbidi="on"><br />
<div style="text-align: right;">അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി</div><br />
ഭാഷ മനുഷ്യന് അല്ലാഹു നല്‍കിയ പ്രത്യേകതയും വലിയ അനുഗ്രഹവുമാണ്. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നത് അവയ്‌ക്ക് അല്ലാഹു നല്‍കിയ ജന്മബോധത്തിന്റെ അടിസ്ഥാനത്തിലാണ്. അവയുടെ ആശയവിനിമയോപാധി കാലപ്പകര്‍ച്ചയ്‌ക്ക് വിധേയമാകാതെ, മാറ്റങ്ങളേതുമില്ലാതെ തുടരുകയാണ്. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച് മറ്റുള്ളവരിലേക്ക് സംവേദനം ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന മാധ്യമം ഭാഷയാണ്.<br />
<br />
ഭാഷാബോധം ജന്മസിദ്ധമാണെങ്കിലും അതില്‍ നിരന്തരം മാറ്റങ്ങളും പഠനഗവേഷണങ്ങളും പുരോഗതികളും ഉണ്ടാകുന്നു. ഭാഷകള്‍ പുതുതായി ജനിക്കുന്നു. ചില ഭാഷകള്‍ മരിക്കുന്നു. ചിലത് പരിവര്‍ത്തനവിധേയമാകുന്നു. ചിലതെങ്കിലും മാറ്റമില്ലാതെ തുടരുന്നു. `ഭാഷ'യെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും (ലിംഗ്വിസ്റ്റിക്‌സ്) ഇന്ന് ഒരു ശാസ്‌ത്രശാഖയായി വികസിച്ചിരിക്കുന്നു.<br />
ലോകത്ത് മൂവ്വായിരത്തിലേറെ ഭാഷകള്‍ ഉണ്ടത്രേ. ഭാഷാഭേദങ്ങള്‍ വേറെയും. ഇത്രയേറെ ഭാഷകള്‍ ഉണ്ടായിട്ടും മനുഷ്യന്‍ പുരോഗതിപ്പെടുന്നു. ഇത് ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്? ഭാഷകളുടെയും നമ്മുടെയും സ്രഷ്‌ടാവായ അല്ലാഹു പറയുന്നു: ``ആകാശഭൂമികളുടെ സൃഷ്‌ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്‌ടാന്തങ്ങളുണ്ട്'' (30:22). ഒരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ആശയം ഇതര ഭാഷക്കാര്‍ക്ക് മനസ്സിലാകത്തക്കവണ്ണം ഭാഷാന്തരണം നടത്തുക എന്നത് ഭാഷാവൈവിധ്യത്തിന്റെ അനിവാര്യതകളിലൊന്നാണ്. വിവിധ ഭാഷക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയാണ് ഭാഷാന്തരണം (ട്രാന്‍സ്‌ലേഷന്‍). ഐക്യരാഷ്‌ട്രസഭയിലെ ആശയവിനിമയം മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദിച്ചു മനസ്സിലാക്കുന്ന സാധാരണക്കാരന്‍ വരെ ഭാഷാന്തരണത്തിന്റെ കണ്ണികളാണ്. `നാനാത്വത്തില്‍ ഏകത്വം' കാണുന്ന ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്) ഭാഷാവൈവിധ്യത്തിന്റെയും ഭാഷാന്തരണത്തിന്റെയും മികച്ച ഉദാഹരണമാണ്.<br />
ദൈവികമതമെന്ന നിലയില്‍ ഇസ്‌ലാമിനും അതംഗീകരിച്ച മുസ്‌ലിംസമൂഹത്തിനും ഭാഷയും ഭാഷാന്തരണവും പ്രത്യേകം ശ്രദ്ധാര്‍ഹമായ വിഷയങ്ങളാണ്. ഇസ്‌ലാം ലോകത്തിന്റെ മതമാണ്; മനുഷ്യര്‍ക്കുള്ളതാണ്. ലോകത്ത് വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് അറബി ഭാഷയിലാണ്. അന്ത്യപ്രവാചകന്റെ ഭാഷ അറബിയായിരുന്നു. പ്രവാചക ചര്യ അറബിയില്‍ രേഖപ്പെട്ടു കിടക്കുന്നുകളിലും അറബിഭാഷയും പ്രചരിച്ചു. ചിലേടങ്ങളില്‍ പ്രാദേശിക ഭാഷയെ അറബി ആദേശം ചെയ്‌തു. ചില അറബി ഭാഷാഭേദങ്ങള്‍ ഖുര്‍ആനിന്റെ ആഗമനത്തോടെ ക്ലാസിക് ഭാഷയ്‌ക്ക് വഴിമാറിക്കൊടുത്തു. എന്നാല്‍ വിദൂരദിക്കുകളിലെ, പ്രത്യേകിച്ചും സെമിറ്റിക് ഭാഷാ കുടുംബത്തില്‍ പെടാത്ത, ഭാഷകളിലേക്ക് ഇസ്‌ലാമികാശയങ്ങള്‍ ഭാഷാന്തരണം നടത്തേണ്ടിവന്നു. ഇന്നും ഈ പ്രക്രിയ അഭംഗുരം തുടരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രവാചകന്മാരുടെ ചരിത്രവുമെല്ലാം ലോകത്ത് പ്രചരിച്ചതിങ്ങനെയാണ്.<br />
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് ഭാഷാന്തരണം നടത്താന്‍ പാടുണ്ടോ? ഖുര്‍ആന്‍ പരിഭാഷ ഖുര്‍ആനാകുമോ? ഇത്യാദി സംശയങ്ങളും ആശങ്കകളും എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സമൂഹത്തിന്റെ മാതൃഭാഷ അറബിയല്ല എന്നത്, ദൈവികനിര്‍ദേശങ്ങള്‍ അവര്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമായിക്കൂടാ. ഖുര്‍ആനിന്റെ മഹത്വം പരിഭാഷകള്‍ക്കില്ലെങ്കിലും ഖുര്‍ആനിന്റെ ആശയം ജനങ്ങള്‍ക്കെത്തിക്കാന്‍ ഇതുതന്നെയാണ് വഴി. ഈ യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചുമലയാളത്തിലും.<br />
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, മുസ്‌ലിംകള്‍ പ്രമാണങ്ങളില്‍ നിന്നകലുകയും ആദര്‍ശം നാമമാത്രമായിത്തീരുകയും ചെയ്‌തു. തത്‌ഫലമായി മുസ്‌ലിംസമൂഹം പിന്നാക്കത്തിന്റെ പിന്നണിയിലായിത്തീര്‍ന്നു. മുസ്‌ലിം സമൂഹത്തെ പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ട് പ്രബുദ്ധമാക്കാന്‍ വേണ്ടിയുള്ള നവോത്ഥാനയജ്ഞം, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, ഇവിടെയും ആരംഭിച്ചു. ഒരു നൂറ്റാണ്ടു മുമ്പ് തുടങ്ങിയ ഇസ്‌ലാഹീ പ്രവര്‍ത്തനം ഇന്നും തുടരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു ഇസ്‌ലാഹിന്റെ തുടക്കം. മതം പഠിച്ച പുരഹോതിനും കേവലചടങ്ങുകള്‍ ചെയ്‌ത് സായൂജ്യമടയുന്ന സാധാരണക്കാരനുമെന്ന സങ്കല്‌പമല്ല ഇസ്‌ലാമിന്റേത്. `എല്ലാവരും പഠിക്കുക; എല്ലാവരും പ്രവര്‍ത്തിക്കുക. താന്‍ പ്രവര്‍ത്തിച്ചതുമാത്രമേ ഓരോ വ്യക്തിക്കും ലഭിക്കൂ. ഒരാളുടെ പാപഭാരം വേറൊരാള്‍ പേറേണ്ടിവരില്ല. ആര്‍ക്കും മറ്റൊരാളെ പരലോകത്ത് രക്ഷിക്കാനാവില്ല.' (53:38,29) ഈ അടിസ്ഥാനതത്വം ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു.<br />
യാഥാസ്ഥിതികതയില്‍ മൂടുറച്ച സമൂഹവും അവര്‍ക്ക് നേതൃത്വം നല്‌കിയിരുന്ന അല്‌പജ്ഞരായ പണ്ഡിതന്മാരും ഈ ആദര്‍ശത്തെ ശക്തമായി എതിര്‍ത്തു. എതിര്‍പ്പിന്റെ ആദ്യമുനയേറ്റത് ഖുര്‍ആന്‍ പരിഭാഷയ്‌ക്കു നേരെയാണ്. ഖുര്‍ആനിലെ നിയമനിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ അറിയുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ നേതൃത്വം പക്ഷേ, പുറത്തുപറഞ്ഞത് വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയാണ്. നിത്യപ്രാര്‍ഥനയ്‌ക്ക് (നമസ്‌കാരം) ആവശ്യമായ സൂറത്തുല്‍ഫാതിഹ പോലും ആശയം അറിയേണ്ടതില്ല എന്ന് വ്യക്തമായി എഴുതിയ പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോയി. എന്നാല്‍ എതിര്‍പ്പിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനിന്ന്, ഒഴുക്കിനെതിരെ നീന്തി, ഖുര്‍ആന്‍ ആശയം പഠിപ്പിക്കുന്ന ഇസ്‌ലാഹി പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ കേരള ജനത ദൈവിക നിര്‍ദേശങ്ങളുടെ അകംപൊരുള്‍ അറിഞ്ഞുതുടങ്ങി. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ലിഖിത പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ ആദ്യമായി മായിന്‍കുട്ടി എളയാ എന്ന പണ്ഡിതന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയെങ്കിലും അത് വെളിച്ചം കാണിക്കാന്‍ പോലും യാഥാസ്ഥിതികര്‍ അനുവദിച്ചില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്ന് കേരളത്തില്‍ മൂന്നു ഡസനിലേറെ ഖുര്‍ആന്‍ പരിഭാഷകളുള്ളതില്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളത് മൂന്നോ നാലോ മാത്രമേയുള്ളൂ. ഇത് പരിഭാഷാ പരിവര്‍ത്തനത്തിന്റെ ഒരു കൊടുങ്കാറ്റായിരുന്നു. പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇന്നത്തെ തലമുറയ്‌ക്ക് ഓര്‍മയുടെ പരിധിക്കു പുറത്താണ്. ഇത് ഓര്‍ക്കാതിരിക്കാന്‍, ഓര്‍മയുള്ളവര്‍, ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു.<br />
പരിഭാഷയുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാനവിഷയം ജുമുഅ ഖുത്വ്‌ബയാണ്. ആഴ്‌ചയിലൊരിക്കല്‍ ഓരോ പ്രദേശത്തുമുള്ള മുസ്‌ലിംകള്‍ പള്ളികളില്‍ ഒത്തുകൂടുന്നു. ഈ ഒത്തുകൂടലിന് ജുമുഅ എന്ന് പറയുന്നു. ഇതൊരു നിര്‍ബന്ധകര്‍മമാണ്. സജീവമായ സമൂഹസൃഷ്‌ടിക്കു വേണ്ടി ഇസ്‌ലാം നിശ്ചയിച്ച ക്രിയാത്മകമായ ഒരു സംവിധാനം. ഇതൊരാരാധനയാണ്. നിര്‍ബന്ധ നമസ്‌കാരമായ ദുഹ്‌റിന്റെ നേരത്താണ്. ഇമാം ഖുര്‍ആന്‍ പാരായണം ചെയ്‌ത് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക; തുടര്‍ന്ന് രണ്ട് റക്‌അത്ത് നമസ്‌കരിക്കുക. വിശുദ്ധ ഖുര്‍ആനില്‍ (62:9-11) ഇക്കാര്യം സാമാന്യമായി പറഞ്ഞു. നബിചര്യ ഇത് പ്രായോഗികമായി വിവരിച്ചു. ``ഉദ്‌ബോധനം ജനങ്ങള്‍ക്ക് മനസ്സിലാകേണ്ടതുണ്ടോ അതോ അറബിയില്‍ ഉരുവിടുന്ന ഒരു കേവല ചടങ്ങോ?'' ഇതാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാടു കാലം നിലനിന്നിരുന്ന ഒരു ചര്‍ച്ച! നബി(സ) പത്ത് വര്‍ഷത്തോളം ജുമുഅയ്‌ക്ക് നേതൃത്വം നല്‍കി. അഞ്ഞൂറില്‍ പരം ഖുത്വ്‌ബകള്‍ നിര്‍വഹിച്ചു. പ്രവാചകന്റെ ഓരോ അടക്കവും അനക്കവും രേഖപ്പെടുത്തിയും ഓര്‍മയില്‍ വച്ചും കാത്തുസൂക്ഷിച്ച സ്വഹാബികള്‍, പക്ഷേ നബി(സ)യുടെ ഒരൊറ്റ ഖുത്വ്‌ബയും രേഖപ്പെടുത്തിവെച്ചില്ല. അതിന്നര്‍ഥം, സന്ദര്‍ഭോചിതമായ ഉദ്‌ബോധനങ്ങളായിരുന്നു അവ എന്നാണ്. ഈ ചര്യ പിന്‍പറ്റി ഓരോ കാലത്തെയും ഇമാമുകള്‍ ജുമുഅയില്‍ ജനങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ ഉദ്‌ബോധനം നല്‍കിക്കൊണ്ടിരിക്കണം എന്ന് ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. അത് ജനങ്ങള്‍ക്ക് ഏറെക്കുറെ മനസ്സിലാവുകയും ചെയ്‌തു.<br />
ഇങ്ങനെ പറയേണ്ടി വന്ന പശ്ചാത്തലം കൂടി മനസ്സിലാക്കുന്നത് നന്ന്. നബി(സ) ജുമുഅ ഖുത്വ്‌ബയില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഖുലഫാഉര്‍റാശിദ അത് തുടര്‍ന്നു. നബി ചെയ്‌ത ഖുത്വ്‌ബ അവര്‍ ആവര്‍ത്തിക്കുകയായിരുന്നില്ല. (പ്രവാചകന്റെ ആ പുണ്യവചനങ്ങള്‍ ലഭ്യമായിരുന്നുമില്ല). പില്‍ക്കാലത്തും അത് തുടര്‍ന്നു. കാലം പിന്നിട്ടപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണകൂടവുമൊക്കെ നാമമാത്രമായിത്തീര്‍ന്നു. <br />
ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് ഉല്‍ബോധനം നടത്താന്‍ പോലും കെല്‍പില്ലാത്ത `ഇമാമുകള്‍' വര്‍ധിച്ചു. ജുമുഅകള്‍ ചടങ്ങുകളായി മാറി. ചില പ്രഗത്ഭ പണ്ഡിതന്മാര്‍ തങ്ങളുടെ ജുമുഅ ഖുത്വ്‌ബകള്‍ രേഖപ്പെടുത്തിവച്ചിരുന്നു. ആ `ഏടുകള്‍' വായിച്ചുകൊണ്ട് ജുമുഅ ഖുത്വ്‌ബയെന്ന `കടമ' തീര്‍ത്തിരുന്നവര്‍ ഏറെ. കേരളത്തിലെ പള്ളികളില്‍ ഇബ്‌നുനബാത അല്‍മിസ്‌രിയുടെ ഖുത്വ്‌ബ സമാഹാരം വായിക്കലായിരുന്നു പതിവ്. അത് കടുകട്ടി സാഹിത്യമായിരുന്നു. ഇക്കാലത്തേക്ക് പറ്റിയതല്ല. ഇന്നാട്ടിലേക്ക് യോജിച്ചതല്ല. കാരണം അത് ആ പണ്ഡിതന്‍ അദ്ദേഹത്തിന്റെ കാലത്ത് ഈജിപ്‌തിലേക്ക് വേണ്ടി തയ്യാറാക്കിയ കാലിക പ്രഭാഷണങ്ങളായിരുന്നു. `അറബ് ഭാഷയിലുള്ള എന്തെങ്കിലും മതി' എന്ന ഒരു രീതിയിലേക്ക് സമുദായം അധപ്പതിച്ച സന്ദര്‍ഭത്തിലാണ് എന്താണ് ജുമുഅയുടെ ഉദ്ദേശ്യമെന്നും എങ്ങനെയാണ് ഖുത്വ്‌ബ എന്നും കേരളക്കാര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം നിര്‍ബന്ധിതമായത്.<br />
ജുമുഅ ഖുത്വ്‌ബയുടെ ആവശ്യകത ഉള്‍ക്കൊണ്ട സാത്വികരായ നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ അന്നും ഉണ്ടായിരുന്നു. പള്ളിയിലെ ഇമാമുകള്‍ എല്ലാവരും ജനങ്ങളെ സന്ദര്‍ഭോചിതം ഉദ്‌ബോധിപ്പിക്കാന്‍ (ആഴ്‌ചതോറും) അശക്തരാണെന്ന് ബോധ്യമുള്ളവര്‍ പ്രായോഗികമായ ഒരു പരിഹാരമെന്ന നിലയില്‍ നിലവിലുള്ള `നബാത്തീഖുതുബ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അറബി മലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തി. വൈലത്തൂര്‍ ഞവനേക്കാട് പുതിയ വീട്ടില്‍ മൂലയില്‍ മുഹ്‌യിദ്ദീന്‍ മൗലവി അല്‍യാഖൂത്തുല്‍ അത്വിയ്യ അലല്‍ ഖുതബിന്നബാത്തിയ്യ ബില്ലുഗത്തില്‍ മലൈബാരിയ്യ എന്ന പേരിലാണ് ഇത് പ്രസിദ്ധീകരിച്ചത് (നൂറു വര്‍ഷം മുമ്പ് ഹിജ്‌റ 1320ലാണിത് എന്നോര്‍ക്കുക). കേരളത്തിലെ മിക്ക പള്ളികളിലും ഈ `ഖുത്വ്‌ബപരിഭാഷ' (പരിഭാഷപ്പെടുത്തിയ ഖുത്വ്‌ബ) ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമുഖരായ പണ്ഡിതന്മാര്‍ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നത് മാതൃഭാഷയിലായിരുന്നു. അവര്‍ക്ക് പരിഭാഷയുടെ ആവശ്യമില്ലായിരുന്നു. കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ മുതല്‍ നിരവധി പള്ളികളില്‍ ഇതായിരുന്നു സ്ഥിതി.<br />
`നബാതിയ്യ ഖുത്വ്‌ബ' പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത് ഏതെങ്കിലും ഒരു പണ്ഡിതന്‍ സ്വന്തം നിലയില്‍ ചെയ്‌തതല്ല. അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന സുന്നീ പണ്ഡിതന്മാരില്‍ പ്രമുഖരായ നാല്‌പത് പേര്‍ ആ പരിഭാഷ കണ്ട്, വായിച്ച് അംഗീകരിച്ച്, പള്ളികളില്‍ ഉപയോഗിക്കണമെന്ന് ശിപാര്‍ശ ചെയ്‌ത് പ്രസിദ്ധപ്പെടുത്തിയതാണ്. ആ നാല്‌പത് പണ്ഡിതന്മാര്‍ ഇനി പറയുന്നവരാണ്: <br />
ഞവനേക്കാട് പീടികക്കല്‍ ഏനിക്കുട്ടി മുസ്‌ല്യാര്‍, കട്ടിലശ്ശേരി ആലി മുസ്‌ല്യാര്‍, പൊന്നാനി മഖ്‌ദൂം തങ്ങളുടെ മകന്‍ പുതിയകത്ത് അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ല്യാര്‍, പള്ളിപ്പുറം മടത്തൊടുക യൂസുഫ് മുസ്‌ല്യാര്‍, പൊന്നാനി തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ല്യാര്‍, പുളിക്കല്‍ കൊല്ലോളി അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍, തലശ്ശേരി ടി യു കുഞ്ഞഹമ്മദ് മൗലവി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ പിതാവ് ഹസ്സന്‍ മുസ്‌ല്യാര്‍, പുതിയ പടത്തല അലി മുസ്‌ല്യാര്‍, പാറൂറ് വെളിയത്ത് കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍, ചേറൂര് മങ്ങാട്ടില്‍ മൊയ്‌തീന്‍ മുസ്‌ല്യാര്‍, മുഹമ്മദുബ്‌നു യൂസുഫുല്‍ ഫദ്‌ഫരി, കോക്കൂര്‍ പുത്തന്‍പുരയില്‍ മരക്കാര്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാദി സയ്യിദ് ഹുസൈന്‍ തങ്ങള്‍, സയ്യിദ് ഹൈദ്രോസ് കുഞ്ഞിക്കോയ തങ്ങള്‍, ഒതളക്കാട്ടില്‍ അഹ്‌മദ് മുസ്‌ല്യാര്‍, ഇരുവേരി മുഹ്‌യിദ്ദീന്‍ കുഞ്ഞുമുസ്‌ല്യാര്‍, ചാലിലകത്ത് മുഹമ്മദ് മൗലവി, അണ്ടത്തോട് ഖാദിര്‍കുട്ടി മുസ്‌ല്യാര്‍, പെരുമ്പടപ്പ് തോപ്പില്‍ വീരാന്‍ മുസ്‌ല്യാര്‍, പൊന്മുണ്ടത്ത് ആറ്റക്കോയ തങ്ങള്‍, തിരൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, കൂട്ടായി അബ്‌ദുല്ലക്കുട്ടി മുസ്‌ല്യാര്‍, കോക്കൂര്‍ അഹ്‌മദ് മൗലവി, ഇരിങ്ങാവൂര്‍ മാദക്കല്‍ അബ്‌ദു��ുല്‍ഖാദര്‍ മൗലവി (വക്കം), വടുതല ഹമദാനി തങ്ങള്‍, കായല്‍പട്ടണം ലബ്ബ മൗലവി, ശൈഖ് ഇബ്‌റാഹീം ആരിഫ് ബില്ലാഹ് ചിശ്‌ത്തില്‍ ഖാദിരിയ്യില്‍ വേലൂരി, ശൈഖ് മുഹമ്മദ് ചിശ്‌ത്തി കവരത്തി. <br />
<br />
കേരളത്തിലങ്ങോളമിങ്ങോളം മുദര്‍രിസ്, ഖാദി, വാഇദ് (വയദ് പറയുന്നവന്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇരുത്തംവന്ന ഈ പണ്ഡിതന്മാരില്‍ പലരുടെയും പേരുപോലും ഇന്നത്തെ തലമുറ കേട്ടിട്ടുണ്ടാവില്ല.<br />
<br />
`ഖുത്വ്‌ബ പരിഭാഷ' എന്ന സംജ്ഞതന്നെ മലയാളത്തിന് ലഭിച്ചത് ഇവ്വിധമാണ്. ഖുര്‍ആന്‍ പരിഭാഷ പോലെ നബി(സ)യുടെയോ സ്വഹാബിമാരുടെയോ ഖുത്വ്‌ബകളുടെ മലയാള പരിഭാഷയെപ്പറ്റിയല്ല ഇപ്പറയുന്നത്. (ഖുത്വ്‌ബ എന്നാല്‍ പ്രസംഗമാണ് എന്നുപോലും സമൂഹത്തിനറിയില്ലായിരുന്നു) മേല്‍പറഞ്ഞ പണ്ഡിതന്മാര്‍ ഖുത്വ്‌ബയെ മലയാളികള്‍ക്കിങ്ങനെ പരിചയപ്പെടുത്തിയത് അവര്‍ `വഹ്‌ഹാബികളാ'യതു കൊണ്ടല്ല. അവര്‍ പഠിച്ച് വളര്‍ന്ന് ആദര്‍ശമായി കൊണ്ടുനടക്കുന്ന ശാഫിഈ മദ്‌ഹബിന്റെ അടിസ്ഥാനത്തിലാണത് ചെയ്‌തത്. ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകള്‍ (അവശ്യഘടകങ്ങള്‍) അറബിയിലും തവാബിഅ് (അനുബന്ധങ്ങള്‍) ശ്രോതാക്കളുടെ ഭാഷയിലും ആവാമെന്നാണ് പ്രമുഖ ശാഫിഈ ഫിഖ്‌ഹ് ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെട്ടുകിടക്കുന്നത്. 1922ല്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു)യെയും മുജാഹിദുപ്രസ്ഥാനത്തെയും എതിര്‍ത്തു തോല്‌പിക്കാന്‍ എന്തും ചെയ്യാമെന്ന ലക്ഷ്യവുമായി 1926ല്‍ രൂപീകരിക്കപ്പെട്ട `സമസ്‌ത' എന്ന സംഘം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ക്കാണ് ജുമുഅ ഖുത്വ്‌ബ ഒരു വലിയ വിവാദ വിഷയമായി കേരളീയര്‍ കാണാന്‍ തുടങ്ങിയത്. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം 1947ല്‍ ഒരു പ്രമേയത്തിലൂടെ `സമസ്‌ത' ജുമുഅ ഖുത്വ്‌ബക്കു നേരെ ആഞ്ഞടിച്ചു. അത് ജനങങള്‍ക്ക് മനസ്സിലായിക്കൂടാ എന്ന് ശഠിച്ചു. ആ പ്രമേയം ഇങ്ങനെയായിരുന്നു:<br />
<br />
`ജുമുഅന്റെ ഖുത്‌ബയില്‍ അറബിഭാഷ അല്ലാതെ ഉപയോഗിക്കുന്നത് നല്ലതല്ലാത്തും മുന്‍കറത്തായ ബിദ്‌അത്തുമാണെന്ന് (നിരോധിക്കേണ്ട അനാചാരം) ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇന്ന് ഖുത്വ്‌ബ പരിഭാഷ നടപ്പിലുള്ള ജുമുഅത്ത് പള്ളി ഭാരവാഹികളോടും ഖത്വീബുമാരോടും അത് നിര്‍ത്തല്‍ ചെയ്‌വാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.''<br />
<br />
എന്തായിരുന്നു ഈ പിന്തിരിപ്പന്‍ പ്രമേയത്തിന്റെ അനന്തരഫലം? 1), സാധുക്കളായ ചില ഖത്വീബുമാരും അവരെ പിന്താങ്ങുന്ന മഹല്ലുകാരും മനമില്ലാമനസ്സോടെ ഖുത്വ്‌ബക്ക് പകരം അറബി ഏട് വായിക്കല്‍ മാത്രായി ജുമുഅയെ പരിവര്‍ത്തിപ്പിച്ചു. 2), പ്രമേയത്തിന്റെ അന്തസ്സത്ത കാറ്റില്‍പറത്തി, എന്നാല്‍ ഒരുവാക്കു പോലും എതിരുപറയാതെ, തങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്ന മലായള ഖുത്വ്‌ബയോ പരിഭാഷയോ നിര്‍ബാധം തുടര്‍ന്നുപോന്നു. 3), സമസ്‌ത മുശാവറ അംഗവും കൊടിയത്തൂര്‍ ഖാദിയുമായ പ്രമുഖ പണ്ഡിതന്‍ മുസ്‌ല്യാരകത്ത് അബ്‌ദുല്‍അസീസ് മുസ്‌ല്യാര്‍, പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പതിറ്റാണ്ടുകളോളം ജംഉല്‍ ജവാമിഅ് പോലുള്ള ഫിഖ്‌ഹ് സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന ടി സി മുഹമ്മദ് മുസ്‌ല്യാര്‍, യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി തുടങ്ങിയ നിരവധി പേര്‍ സമസ്‌തയുമായി തെറ്റിപ്പിരിഞ്ഞു. തികഞ്ഞ സുന്നി മുസ്‌ല്യാരായി തന്നെ കഴിഞ്ഞുകൂടിയ അബ്‌ദുല്‍അസീസ് മുസ്‌ല്യാര്‍ ശാഫിഈ മദ്‌ഹബിലെ ഗ്രന്ഥങ്ങള്‍ മാത്രം ഉദ്ധരിച്ചുകൊണ്ട്, ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍ നടത്താമെന്ന് സമര്‍ഥിച്ചുകൊണ്ട് ഗ്രന്ഥങ്ങള്‍ എഴുതി. ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ എന്ന ഒരു സംഘടന തന്നെ ഇപ്പേരില്‍ രൂപീകരിക്കപ്പെട്ടു. കാലം മുന്നോട്ടുപോയി. സമസ്‌ത വീണ്ടും പിളര്‍ന്നു. <br />
<br />
ഒരു വിഭാഗം തങ്ങളുടെ വാദങ്ങള്‍ക്ക് തീവ്രത കൂട്ടി. തൂക്കം ഒപ്പിക്കാന്‍ ഗത്യന്തരമില്ലാതെ മറ്റവരും വാദങ്ങള്‍ക്ക് ശക്തികൂട്ടി. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഖുത്വ്‌ബകള്‍ ഈ തീവ്രവാദങ്ങളുടെ ബലിയാടായി. സമുദായത്തിന് പകരം കിട്ടിയത് ജുമുഅക്ക് മുമ്പായി മിഹ്‌റാബിന്റെ മുന്നില്‍ വച്ച് നടത്തപ്പെടുന്ന നെടുങ്കന്‍ വഅദുകള്‍! കൊടുങ്ങല്ലൂര്‍ പോലുളള പല പള്ളികളിലും നൂറ്റാണ്ടുകള്‍ തുടര്‍ന്ന പ്രാദേശിക ഭാഷയിലെ ഖുത്വ്‌ബ യാഥാസ്ഥിതികതയ്‌ക്ക് വഴിമാറിയപ്പോള്‍ മഞ്ചേരി പള്ളി പോലുള്ള പല മഹല്ലുകളും യഥാസ്ഥിതിയില്‍ ഇപ്പോഴും നിലകൊള്ളുന്നു.<br />
<br />
പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇപ്പോള്‍ ഓര്‍ത്തുപോകാന്‍ ഒരു നിമിത്തമുണ്ടായി. സപ്‌തംബര്‍ 16-30ലെ സുന്നീ വോയ്‌സ് ദൈ്വവാരികയുടെ കവര്‍സ്റ്റോറിയായി നല്‍കിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: `ഖുത്വ്‌ബയുടെ ഭാഷയും ബിദ്‌അത്തുകാരുടെ കൈക്രിയകളും.' ലേഖനകര്‍ത്താവിനെ വല്ലാതെ പ്രകോപിപ്പിച്ച ഒരു വാക്യമുണ്ട്. കെ എന്‍ എം ദഅ്‌വ വിംഗ് പ്രസിദ്ധീകരിച്ച അഹ്‌ലുസ്സുന്ന വല്‍ജമാഅ: സംശയും മറുപടിയും എന്ന ലഘുലേഖയിലെ പ്രസ്‌തുത വാക്യം ഇതാണ്: ``സമസ്‌ത എന്ന സംഘടന രൂപീകരിച്ചതിനു ശേഷമാണ് മാതൃഭാഷയില്‍ ഖുത്വ്‌ബ നടത്തല്‍ ഹറാമാണെന്ന് ഫത്‌വ വന്നത്. മദ്‌ഹബുകള്‍ക്കത് പരിചയമില്ല.''<br />
<br />
ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് മുജാഹിദ് പ്രസ്ഥാനത്തെ പുലഭ്യം പറയുന്ന ലേഖകന് മറുപടി പറയുന്നതിന് മുന്‍പായി ഈ ചരിത്രയാഥാര്‍ഥ്യം ഓര്‍ത്തുപോയതാണ്. വ യുശ്‌തറത്വു കൗനുഹാ അറബിയ്യതന്‍ അയ് അല്‍അര്‍കാനു ദൂന മാ അദാഹാ എന്ന ശാഫിഈ ഫിഖ്‌ഹിന്റെ വാക്യങ്ങളും ആശയവും ബോധപൂര്‍വം മറച്ചുവച്ച് പദക്കസര്‍ത്ത് നടത്തിയ സഖാഫി, ജുമുഅ ഖുത്വ്‌ബ കാര്യത്തില്‍ തിരൂര്‍കോടതി ഇ കെ ഹസ്സന്‍ മുസ്‌ല്യാരെ വിചാരണ ചെയ്‌തതിന്റെ പ്രൊസീഡിംഗ്‌സും എം അബ്‌ദുല്‍അസീസ് മുസ്‌ല്യാരുടെ പുസ്‌തകങ്ങളും വായിക്കുന്നത് നന്ന്.<br />
<br />
തങ്ങളുടെതല്ലാത്ത താളുകള്‍ വായിക്കില്ല എന്നുറപ്പുള്ള ഒരു അനുവാചക വൃന്ദത്തിനു മുന്നില്‍ പദക്കസര്‍ത്ത് നടത്താം. എന്നാല്‍ ചരിത്രം വിസ്‌മരിച്ചവരല്ലല്ലോ കേരളത്തിലെ മുഴുവന്‍ മനുഷ്യരും. നടന്നു കയറിയ പാതകളിലേക്ക് തിരിഞ്ഞുനോക്കുന്നത് ചിലര്‍ക്ക് ഭയമാണ്. ചരിത്രമെന്ന പദത്തോടുതന്നെ അലര്‍ജിയാവുന്നത് വിശ്വാസിയുടെ ലക്ഷണമല്ല. തെറ്റുകള്‍ വന്നുപോയെങ്കില്‍ തിരുത്തുക. പോരായ്‌മയുണ്ടെങ്കില്‍ നികത്തുക. അതാണ് മാന്യത. അതാണ് വിനയം. അതാണ് വിശ്വാസിയുടെ മര്‍ഗം.</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-4553635902235258180.post-7983698198574491892011-04-01T08:36:00.000-07:002011-04-01T09:00:06.527-07:00അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ?<div style="text-align: right;">തുടര്‍ച്ച/<b> എ അബ്ദുസ്സലാം സുല്ലമി</b></div><br />
<div style="text-align: justify;"><span style="color: blue; font-size: large;"><b>ബര്‍കത്ത് </b></span>എടുക്കുന്നതിനെ രണ്ടായി തിരിക്കാം. <b>ഒന്ന്),</b> അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന് മാത്രമേ നന്മ പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും പാടുള്ളൂവെന്ന രീതിയില്‍. ഇത് തൗഹീദിന്റെ പ്രധാന വശമാണ്. അല്ലാഹുവിന് പുറമെയുള്ള സൃഷ്‌ടികളില്‍ നിന്ന് അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക് നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടികൊണ്ടോ വസ്‌ത്രം കൊണ്ടോ വിയര്‍പ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബര്‍ക്കത്ത് എടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു.<br />
<br />
<b>രണ്ട്).</b> ഒരു വസ്‌തു മുഖേന ആവേശം സ്വീകരിക്കല്‍. വിശുദ്ധഖുര്‍ആന്‍ കൈയിലെടുത്ത് മുസ്‌ലിംകള്‍ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ഖുര്‍ആന്‍ കൊണ്ട് അവര്‍ ബര്‍കത്തെടുത്തു എന്ന് പറയാം. സത്യത്തിനും ആദര്‍ശത്തിനും വേണ്ടി ജീവിച്ച പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച സ്‌മരണ ആവേശവും പ്രചോദനവും നല്‌കാനായി പുത്രന്‍ പിതാവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്‌തുക്കള്‍ (ഉദാ: കണ്ണട, വടി, ഡയറി) സൂക്ഷിച്ചുവെക്കുകയും അതില്‍ നിന്ന് മാനസികമായ പ്രചോദനം നേടുകയും ചെയ്‌താല്‍ അതിനും ബര്‍കത്തെടുത്തു എന്ന് പറയാം. മാനസികമായ പ്രചോദനത്തിലുപരി അദൃശ്യമാര്‍ഗത്തിലൂടെയുള്ള നന്മയോ തിന്മയോ ഈ അവശിഷ്‌ടങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിച്ചാല്‍ അതു മുഖേന ബര്‍കത്തെടുത്തു എന്ന് പറയാം.<br />
<br />
ആദ്യത്തെ രീതിയിലുള്ള ബര്‍കത്തെടുക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്. ഏതു കാലത്തും ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ച മാര്‍ഗമാണത്. കേരളത്തിലെ മുസ്‌ലിയാക്കള്‍ ബര്‍കത്തെടുക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന് മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന ഇബാദത്തിന്റെ ആശയത്തെ തകര്‍ക്കാന്‍ വേണ്ടി അല്ലാഹു അല്ലാത്തവരില്‍ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കുകയും ചോദിക്കുകയും ചെയ്യാമെന്ന് സ്ഥാപിക്കാനാണ് തൗഹീദ് ഒരു സമഗ്രപഠനം എന്ന പുസ്‌തകത്തില്‍ നെല്ലിക്കുത്ത് ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ ചില സലഫീ പണ്ഡിതന്മാര്‍ തബര്‍റുക്ക് അനുവദനീയമാണെന്ന് പറയാന്‍ ഉദ്ധരിക്കാറുള്ള തെളിവുകള്‍ ഉദ്ധരിച്ചിട്ടുള്ളത്.<br />
<br />
മുസ്‌ലിയാര്‍ എഴുതുന്നു: <span style="color: blue;">``മറഞ്ഞ വഴിയിലൂടെ ഗുണം തേടുകയും സിദ്ധിക്കുകയും ചെയ്‌തതിന് നബിയുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ തെളിവുകള്‍ അനേകമുണ്ട്. ഖൈബര്‍ യുദ്ധത്തില്‍ ധീര സമരം നടത്തിയ സലമത്ത്‌ബ്‌നുല്‍ അഖ്‌വഅ്(റ) പറയുന്നത് കാണുക: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത് നശിച്ചു എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ) തങ്ങളെ സമീപിച്ചു. നബി ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചില്ല (ബുഖാരി, മിശ്‌കാത്ത് 2:533). ഈ സംഭവം മറഞ്ഞ വഴിക്ക് ഗുണം തേടലല്ലേ?... നബിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും നബിയുടെ തബര്‍റുകില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു സ്വഹാബാക്കള്‍. നബി വുദ്വൂവെടുത്ത വെള്ളത്തിന്റെ അവശിഷ്‌ടമെടുത്ത് അവര്‍ ശരീരത്തില്‍ പുരട്ടിയിരുന്നത് അഴുക്കുകളയാന്‍ വേണ്ടിയായിരുന്നില്ല, പ്രത്യുത അനുഗ്രഹം മോഹിച്ചുകൊണ്ടായിരുന്നു. മാത്രമല്ല, ഈ ബര്‍കത്ത് ലഭിക്കാനായി അവര്‍ തമ്മില്‍ മത്സരം തന്നെ നടത്തിയിരുന്നതായി ബുഖാരി തന്നെ രേഖപ്പെടുത്തുന്നു. ഒരാള്‍ തുപ്പിയ വെള്ളം അറപ്പൊന്നുമില്ലാതെ കുടിക്കാനാരാണ് തയ്യാറാവുക?</span><br />
<div style="color: blue;"><br />
</div><div style="color: blue;">ഉമ്മസുലൈം(റ) നബിയുമായി മുലകുടിബന്ധമുള്ള ഒരു സ്വഹാബി സ്‌ത്രീയാണ്. ഒരിക്കല്‍ നബി ഉറങ്ങിയപ്പോള്‍ വിയര്‍ത്ത് കുളിച്ചു. ആ വിയര്‍പ്പ് ഉമ്മുസുലൈം(റ) വടിച്ചെടുത്ത് സൂക്ഷിച്ചു. നബി അത് കണ്ടപ്പോള്‍ എന്തിനാണെന്നന്വേഷിച്ചു. റസൂലേ, ഞങ്ങളുടെ കുട്ടികള്‍ക്ക് അതിന്റെ ബര്‍കത്ത് ഞങ്ങളാഗ്രഹിക്കുന്നു എന്ന് ഉമ്മുസുലൈം(റ) പറഞ്ഞു. നബി(സ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം, മിശ്‌കാത്ത് 517). ഉസ്‌മാനുബിന്‍ അബ്‌ദില്ല പറയുന്നത് കാണുക: എന്നെ എന്റെ വീട്ടുകാര്‍ ഒരു വെള്ളപാത്രവുമായി ഉമ്മുസലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. അക്കാലത്ത് ഒരാള്‍ക്ക് കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യയായ ഉമ്മുസലമ ബീവിയിലേക്ക് ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതില്‍ നിന്ന് കുടിക്കുകയും ചെയ്യല്‍ പതിവായിരുന്നു (ബുഖാരി). നബി അത് അബൂത്വല്‍ഹതിന് കൊടുത്തുകൊണ്ട് ജനങ്ങള്‍ക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ടു (ബുഖാരി).'' (തൗഹീദ് ഒരു സമഗ്രപഠനം, പേജ് 113-118).</div><br />
നബി(സ)യുടെ മുടികൊണ്ട് ബര്‍കത്തെടുക്കുകയാണെങ്കില്‍ അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന് നന്മ പ്രതീക്ഷിച്ചുകൊണ്ടാണെന്ന് ഇവര്‍ തന്നെ പ്രഖ്യാപിക്കുന്നു. ശിര്‍ക്കിന്റെ അടിത്തറയും ആരംഭവും ഈ ബര്‍ക്കത്തെടുക്കലാണ്. ഇമാം ശാത്വിബി (മരണം ഹി. 790) എഴുതുന്നു: ``ഈ ബര്‍കത്തെടുക്കലാണ് ആരാധനയുടെ അടിത്തറ. നബി(സ)ക്ക് സ്വഹാബിമാര്‍ ബൈഅത്ത് ചെയ്‌ത മരത്തെ ഉമര്‍(റ) മുറിച്ചുകളഞ്ഞത് ഇതുകൊണ്ടാണ്. ഈ ബര്‍കത്തെടുക്കല്‍ ആണ് പൂര്‍വികസമുദായങ്ങളിലെ വിഗ്രഹാരാധനയുടെ അടിത്തറയും.'' (ഇഅ്‌തിസ്വാം 2:9-11).<br />
<br />
ലാത്ത, ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മുശ്‌രിക്കുകളെ പ്രേരിപ്പച്ചത് തബര്‍റുക്ക് എടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ``അവര്‍ മഹാന്മാരുടെ പ്രതിമകളുടെ അടുക്കല്‍ നിന്ന് ബര്‍കത്തെടുക്കല്‍ മുഖേന മഴയെ ആഗ്രഹിച്ചിരുന്നു.'' (മദാരിക്ക് 4:196). ഒരാളെ ദൈവമാക്കിക്കൊണ്ട് അയാളില്‍ നിന്ന് ബര്‍കത്തെടുക്കാന്‍ പാടില്ലെന്ന് സര്‍വ മുസ്‌ലിയാക്കന്മാരും സമ്മതിക്കുമല്ലോ. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ ഒരാളില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ നന്മയോ അനുഗ്രഹമോ പ്രതീക്ഷിച്ചാല്‍ അത് ആ മനുഷ്യനെ/വസ്‌തുവിനെ ദൈവമാക്കലാണ്; ദൈവമാക്കുക എന്ന വിശ്വാസം ഇല്ലെങ്കില്‍ പോലും. എന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച് പരിപാലിച്ചുപോരുന്നത് ഇന്നവനാണ്/ഇന്ന വസ്‌തുവാണ് എന്ന് വിശ്വസിച്ചാല്‍ മാത്രമേ ഒരാളെ ദൈവമാക്കലാവുകയുള്ളൂ എന്നത് മുസ്‌ലിയാക്കന്മാരുടെ മാത്രം ജല്‌പനമാണ്. എങ്കില്‍ മക്കാമുശ്‌രിക്കുകളെ സംബന്ധിച്ച് ലാത്തയും ഉസ്സയും ഇലാഹാവുകയില്ല. ദാതുഅന്‍വാത്വ് എന്ന മരത്തെ ഇലാഹ് എന്ന് നബി(സ) വിശേഷിപ്പിച്ചത് അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗത്തിലൂടെ അതില്‍ നിന്ന് നന്മ പ്രതീക്ഷിച്ചതുകൊണ്ടാണ്.<br />
<br />
അവരുടെ തെളിവുകള്‍<br />
<br />
<blockquote style="color: blue;">1). നബി(സ) ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ തടവുകയും ഊതുകയും ഉമിനീര്‍ പുരട്ടുകയും ചെയ്‌തപ്പോള്‍ രോഗശമനം ലഭിച്ചതായി പറയുന്ന ഹദീസുകള്‍.</blockquote><br />
<blockquote><b>മറുപടി: അദൃശ്യവും അഭൗതികവുമായ നിലയ്‌ക്ക് അല്ലാഹു അല്ലാത്തവരില്‍ നിന്ന് നന്മ ആഗ്രഹിച്ചുകൊണ്ട് ബര്‍കത്തെടുക്കാമെന്നതിന് ഈ ഹദീസുകള്‍ തെളിവല്ല. നബി(സ)യുടെ പ്രാര്‍ഥനകൊണ്ടാണ് ഈ സന്ദര്‍ഭങ്ങളില്‍ ഫലം സിദ്ധിച്ചത്. നബി(സ)യില്‍ നിന്ന് പ്രാര്‍ഥന മാത്രമാണ് സ്വഹാബികള്‍ ആഗ്രഹിച്ചത്. ഊതലിനും ഉമിനീരിനും തടവലിനും അദൃശ്യവും അഭൗതികവുമായ കഴിവുകള്‍ ഉള്ളതുകൊണ്ടല്ല. പ്രാര്‍ഥിക്കുമ്പോള്‍ കൈ ഉയര്‍ത്തുക, മുഖത്തു തടവുക പോലെയുള്ള ചില ബാഹ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണിതെല്ലാം. നാം പ്രാര്‍ഥിക്കുമ്പോഴും ഇപ്രകാരമെല്ലാം ചെയ്യാറുണ്ടല്ലോ. ശരീരത്തില്‍ ഊതാറുണ്ട്. സ്വഹാബിമാര്‍ നബിയില്‍ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ നബി(സ)യുടെ അടുക്കല്‍ വരാതെ തന്നെ അവര്‍ നബിയെ വിളിച്ച് സഹായം തേടുമായിരുന്നു. അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയുമില്ല. ഭൗതിക സഹായങ്ങള്‍ ചോദിക്കുന്നതു പോലെ ചോദിക്കുക മാത്രമാണ് ചെയ്യുക. ഖൈബര്‍ യുദ്ധത്തില്‍ അടിമകളെ ലഭിച്ചപ്പോള്‍ മകള്‍ ഫാതിമ(റ) വന്ന് ഒരു വേലക്കാരിയെ നേരിട്ടു ചോദിക്കുകയാണ് ചെയ്‌തത്. അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല.</b></blockquote><br />
<blockquote style="color: blue;">2). നബി(സ) ഹജ്ജിന്റെ വേളയില്‍ തന്റെ മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറഞ്ഞ ഹദീസുകള്‍ (ബുഖാരി 171, മുസ്‌ലിം 1365). അബൂത്വല്‍ഹത്തിനും അനസിനും ഉമ്മുസുലൈമിനും ഇതില്‍ നിന്നും മുടികള്‍ നല്‌കിയത് (മുസ്‌ലിം 1306).</blockquote><br />
<blockquote><b><span style="color: red;">മറുപടി 1:</span> എന്റെ മുടിക്ക് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ചെയ്യാന്‍ സാധിക്കും; അതിനാല്‍ ഈ ഉദ്ദേശ്യത്തോടു കൂടി എന്റെ മുടികള്‍ കൊണ്ട് നിങ്ങള്‍ ബര്‍കത്തെടുക്കുക എന്ന് നബി(സ) ഈ സന്ദര്‍ഭത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.</b></blockquote><br />
<blockquote><b><span style="color: red;">മറുപടി 2:</span> മുടി കരസ്ഥമാക്കിയെന്നു പറയുന്ന അനസ്(റ), ഉമ്മുസുലൈം(റ), അബൂത്വല്‍ഹ(റ) മുതലായവര്‍ ഈ മുടികൊണ്ട് രോഗശമനത്തിനും മറ്റും തബര്‍റുക്ക് എടുത്തതായി ഒരൊറ്റ ഹദീസിലും പറയുന്നില്ല.</b></blockquote><br />
<blockquote><b><span style="color: red;">മറുപടി 3:</span> പിന്നെ എന്തിനാണ് ഇപ്രകാരമെല്ലാം ചെയ്‌യത്? ഹാഫിള് ഇബ്‌നുഹജര്‍(റ) എഴുതുന്നു: ``സ്വഹാബിമാര്‍ അപ്രകാരം ചെയ്‌തത്- ഉര്‍വതിന്റെ മുന്നില്‍ വെച്ച്- അവരതില്‍ അതിരുകവിഞ്ഞതും യുദ്ധംനടന്നാല്‍ സ്വഹാബിമാര്‍ നബിയെ ഉപേക്ഷിച്ച് ഓടിക്കളയും എന്ന് ഭയപ്പെട്ടതിനെ ഖണ്ഡിക്കാന്‍ വേണ്ടിയായിരിക്കാം. സാഹചര്യത്തിന്റെ ഭാഷ്യമനുസരിച്ച് അവര്‍ ഇപ്രകാരം പറഞ്ഞതുപോലെയാണിത്: ആരാണ് തങ്ങളുടെ നേതാവിനെ ഇപ്രകാരം സ്‌നേഹിക്കുക? ആരാണ് ഇപ്രകാരം ആദരിക്കുക. എങ്കില്‍, എങ്ങനെയാണ് ഞങ്ങള്‍ അദ്ദേഹത്തെ ശത്രുക്കളെ ഏല്‌പിച്ചുകൊണ്ട് ഓടിക്കളയുക? എന്നാല്‍ അവര്‍ അദ്ദേഹത്തെ കൊണ്ട് വളരെ കഠിനമായ സന്തോഷമുള്ളവരാണ്. അദ്ദേഹത്തിന്റെ മതംകൊണ്ടും അദ്ദേഹത്തെ സഹായിക്കല്‍ കൊണ്ടും. ഗോത്രങ്ങളില്‍ ചിലര്‍ ചിലരെ കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 7:231, നമ്പര്‍ 2731)</b></blockquote><br />
നബി(സ)യുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി അവിടുന്ന് അനുവദിച്ചതും സ്വഹാബിമാര്‍ നബി(സ)യുടെ മുടി, പാദുകം, പാത്രങ്ങള്‍, പടയങ്കി, ഊന്നുവടി, വാള്‍, കോപ്പ, മോതിരം മുതലായവ നബി(സ)യുടെ മരണശേഷം സൂക്ഷിച്ചുവെച്ചിരുന്നതും നബി(സ)യോട് ആത്മാര്‍ഥമായ സ്‌നേഹം അനുയായികള്‍ക്ക് ഉണ്ടെന്ന് ബോധ്യപ്പെടുത്തി ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുപോലെ രണ്ടാമത്തെ ഇനമായി മുകളില്‍ വിവരിച്ച രീതിയില്‍ തബര്‍റുക് എടുക്കാന്‍ വേണ്ടിയുമായിരുന്നു.<br />
<br />
<blockquote style="color: blue;">3. ആര്‍ക്കെങ്കിലും കണ്ണേറോ രോഗങ്ങളോ ഉണ്ടായാല്‍ നബിയുടെ ഭാര്യ ഉമ്മുസലമ(റ)യിലേക്ക് ഒരു വെള്ളപ്പാത്രം കൊടുത്തയച്ച് അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കിക്കൊണ്ട് കൊടുത്തയച്ചിരുന്നു എന്ന് പറയുന്ന ഹദീസ് (ബുഖാരി 5896)</blockquote><br />
<blockquote><b><span style="color: red;">മറുപടി 1.</span> അദൃശ്യവും അഭൗതികവുമായ നിലക്ക് ഉപകാരം ചെയ്യാന്‍ ഈ മുടിക്ക് കഴിവുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഉമ്മുസലമ(റ)യോ മറ്റു സ്വഹാബികളോ യാഥാസ്ഥിതികര്‍ ബര്‍കത്തെടുക്കുന്നതു പോലെ ഈ മുടികൊണ്ട് ബര്‍ക്കത്ത് എടുത്തിരുന്നില്ല. ഉമ്മുസലമ(റ)യും ഉമ്മുസുലൈമും(റ) മറ്റു സ്വഹാബിമാരും നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗശമനത്തിന് ഉപയോഗിച്ചിരുന്നുവെങ്കില്‍ തേന്‍, കരിഞ്ചീരകം, പച്ചമരുന്നുകള്‍, കൂന് മുതലായവ രോഗശമനത്തിന് ഉപയോഗിക്കുമ്പോള്‍ എന്ത് വീക്ഷണമാണോ ഉണ്ടായിരുന്നത് ആ വീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. തേന്‍ സ്വഹാബിമാര്‍ മരുന്നിന് ഉപയോഗിക്കുമ്പോള്‍ ദൃശ്യവും ഭൗതികവുമായ നിലയ്‌ക്ക് ഉപകാരം പ്രതീക്ഷിച്ചതു പോലെ തന്നെയാണ് ഇവ മരുന്നിന് ഉപയോഗിച്ച സന്ദര്‍ഭത്തിലും പ്രതീക്ഷിച്ചിരുന്നത്.<br />
<br />
<span style="color: red;">മറുപടി 2:</span> ഒരാള്‍ രോഗശമനത്തിന് തേന്‍ ഉപയോഗിക്കുമ്പോഴും, ദാഹശമനത്തിന് വെള്ളം കുടിക്കുമ്പോഴും വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുമ്പോഴും തേന്‍, വെള്ളം, ഭക്ഷണം കൊണ്ട് ബര്‍കത്തെടുത്തുവെന്ന് പറയാം. ഇതുപോലെയുള്ള ബര്‍കത്തെടുക്കലാണ് സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട് ചെയ്‌തിരുന്നത്. ഒരാള്‍ രോഗശമനത്തിന് വിഷം കഴിച്ചാലോ വിശപ്പടക്കാന്‍ പന്നിമാംസം കഴിച്ചാലോ ദാഹശമനത്തിന് മദ്യപിച്ചാലോ ബര്‍കത്തെടുത്തുവെന്ന് പറയാന്‍ പറ്റില്ല.<br />
<br />
<span style="color: red;">മറുപടി 3: </span>ഈ ഹദീസ് പ്രമാണയോഗ്യമല്ല. നബി(സ) ഉമ്മുസലമ(റ)യോട് തന്റെ മുടി രോഗശമനത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് പ്രസ്‌താവിക്കുന്നില്ല. നബി(സ)യുടെ അംഗീകാരത്തോടു കൂടിയാണ് അവര്‍ ഇപ്രകാരം ചെയ്‌തതെന്നും പ്രസ്‌താവിക്കുന്നില്ല. നബി(സ)ക്ക് രോഗമായപ്പോള്‍ തന്റെ തലമുടി വെള്ളത്തില്‍ മുക്കി അവിടുന്ന് കുടിച്ചതായി ഉമ്മുസലമ(റ)യോ മറ്റു സ്വഹാബിമാരോ രേഖപ്പെടുത്തിയിട്ടില്ല.<br />
<br />
<span style="color: red;">മറുപടി 4:</span> ഇമാം ശാത്വിബി എഴുതുന്നു: ``തബര്‍റുക്ക് എടുക്കല്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന് സ്വഹാബിമാര്‍ വിശ്വസിച്ചിരുന്നു. കാരണം പ്രവാചകന്റെ പദവി ഇവയെ എല്ലാം വിശാലമാക്കും. സ്വഹാബിമാര്‍ നബിയുടെ മരണശേഷം അവരെക്കൊണ്ട് അവര്‍ക്കുശേഷം വന്നവര്‍ (താബിഉകള്‍) ബര്‍ക്കത്തെടുക്കുന്നതിനെ ഒരു രീതിയിലും അനുവദിച്ചിരുന്നില്ല. ഇത്തരം സംഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. നബി(സ)യുടെ മരണശേഷം ഈ സമുദായത്തിന് അബൂബക്കറിനെക്കാള്‍(റ) ഉത്തമനായ മറ്റൊരു വ്യക്തിയെ അവിടുന്നു വിട്ടേച്ചു പോയിട്ടില്ല. കാരണം അബൂബക്കര്‍(റ) നബിയുടെ ഖലീഫയായിരുന്നു. എന്നാല്‍ അദ്ദേഹത്തെക്കൊണ്ട് ആരും തബര്‍റുക്ക് എടുക്കുകയുണ്ടായില്ല.</b></blockquote><br />
<blockquote><b>അബൂബക്കറിന് ശേഷം സമുദായത്തില്‍ ഏറ്റവും ഉത്തമന്‍ ഉമര്‍(റ) ആയിരുന്നു. ശേഷം ഉസ്‌മാനും അലി(റ)യും മറ്റുള്ള സ്വഹാബിമാരും. ഇവരെക്കാള്‍ ശ്രേഷ്‌ഠരായവര്‍ ഈ ഉമ്മത്തിന് ഇല്ല തന്നെ. എന്നാല്‍ ഇവരില്‍ ഒരാളെക്കൊണ്ടും ആരും ബര്‍കത്തെടുത്തതായി സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നില്ല. നബിയെക്കൊണ്ടു അവര്‍ തബര്‍റുക്ക് എടുത്ത മാര്‍ഗത്തിലൂടെയോ മറ്റോ ഇവരില്‍ നിന്ന് ബര്‍കത്തെടുത്തതായി ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അവരുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍തുടരുകയാണ് അവര്‍ ചെയ്‌തത്. ഇതുപോലെ നബിചര്യ പിന്‍തുടരുന്നതിലും. അപ്പോള്‍ ബര്‍കത്തെടുക്കല്‍ ഉപേക്ഷിക്കുന്നതില്‍ സ്വഹാബിമാരുടെ ഇജ്‌മാഅ് (ഏകാഭിപ്രായം) ഉണ്ടായിട്ടുണ്ട്.'' (ഇഅ്‌തിസ്വാം 2:10)</b><br />
<b><br />
</b><br />
<b>രോഗശമനത്തിന് തേന്‍ ഉപയോഗിച്ച വീക്ഷണത്തില്‍ മാത്രമായിരുന്നു സ്വഹാബിമാര്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ രോഗമനത്തിന് ഉപയോഗിച്ചിരുന്നത് എന്നും രോഗശമനത്തിന് തേന്‍ ഉപയോഗിക്കുന്നതിന് ബര്‍കത്തെടുത്തു എന്ന് പറയുന്നതുപോലെ തന്നെയാണ് നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട് സ്വഹാബിമാര്‍ ബര്‍കത്തെടുത്തു എന്ന് പറയുന്നതും എന്ന് മുമ്പ് വിശദീകരിച്ചതിനെ ഇമാം ശാത്വിബി(റ)യുടെ വിവരണം ബലപ്പെടുത്തുന്നു.</b></blockquote><br />
<blockquote><b><span style="color: red;">മറുപടി 5:</span> സ്വഹാബിമാര്‍ നബി(സ)യെ ഖബറടക്കിയപ്പോള്‍ ഒരു മുടിപോലും മുറിച്ചെടുക്കാതെയാണ് ഖബറടക്കം ചെയ്‌തത് എന്നതില്‍ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? ഖബറടക്കം ചെയ്യുമ്പോള്‍ എടുക്കുവാന്‍ പറ്റുന്നതും ആദരിക്കപ്പെടുന്നതുമായ വസ്‌തുക്കള്‍ എടുത്തുമാറ്റണം എന്നാണ് കര്‍മശാസ്‌ത്രവിധി.<br />
<br />
<span style="color: red;">മറുപടി 6:</span> ബുഖാരിയുടെ നിവേദകന്മരില്‍ വിമര്‍ശന വിധേയരായവര്‍ ഈ ഹദീസിന്റെ പരമ്പരയിലുണ്ട്. അതില്‍പെട്ട ഒരാളാണ് ഇസ്‌റാഈല്‍ ഇബ്‌നുയൂനുസ്. ഇയാളെക്കുറിച്ച് ഇബ്‌നുഹജര്‍(റ) പറയുന്നു: യഹ്‌യാ ഖത്വാന്‍(റ) പറയുന്നു: ദ്വഈഫായ ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദ്(റ) പറയുന്നു: ഇമാം യഹ്‌യാ(റ) ഇയാളില്‍ നിന്ന് യാതൊന്നും നിവേദനം ചെയ്യാറില്ല. ഇബ്‌നുശൈബ(റ) പറയുന്നു: ഹദീസിന്റെ വിഷയത്തില്‍ ഇയാള്‍ അയോഗ്യനാണ്. അലിയ്യുബ്‌നു മദീനി(റ) പറയുന്നു: ഇദ്ദേഹം ദുര്‍ബലനാണ്. ഇബ്‌നുസഅ്‌ദ്(റ) പറയുന്നു: ഹദീസ് പണ്ഡിതന്മാരില്‍ ഇയാളെ ദുര്‍ബലപ്പെടുത്തിയവരുണ്ട്. ഇബ്‌നുഹസം(റ) പറയുന്നു: ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുമഹ്‌ദി(റ) പറയുന്നു: ഇയാള്‍ ഹദീസുകള്‍ മോഷ്‌ടിക്കുന്നയാളാണ്.'' (തഹ്‌ദീബ് 1:231). ഇബ്‌നുഹജര്‍(റ) പ്രഖ്യാപിക്കുന്നു: ``ബുഖാരിക്കും മുസ്‌ലിമിനും ശ്രേഷ്‌ഠതയുണ്ടെന്ന് പറയുന്നത് അവരുടെ ഗ്രന്ഥത്തില്‍ പെട്ട ഹദീസുകളില്‍ ഹാഫിദുകളില്‍ ആരും വിമര്‍ശിക്കാത്തതിന് മാത്രം പ്രത്യേകമായതാണ്.'' (നുഖ്‌ബത്തുല്‍ ഫിക്‌റി, പേജ് 31)<br />
<br />
<span style="color: red;">മറുപടി 7:</span> ഫത്‌ഹുല്‍മുഈനില്‍ എഴുതുന്നു: ``വുദ്വൂവിലെ കാല്‍ കഴുകലെന്ന കര്‍മത്തെ കുളി കഴിയുന്നതു വരെ നബി പിന്തിച്ചത് ബുഖാരിയിലുണ്ടെങ്കിലും പിന്തിക്കാതിരിക്കലാണ് ശ്രേഷ്‌ഠമെന്ന് ഇമാം നവവി(റ) റൗളയില്‍ വ്യക്തമാക്കിയിട്ടുണ്ട്.'' (ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ പരിഭാഷ, പേജ് 59) ധാരാളം ഹദീസുകളില്‍ നബിയിലേക്ക് ചേര്‍ത്തിക്കൊണ്ട് തന്നെ ബുഖാരിയിലും മുസ്‌ലിമിലും നബി(സ) കാല്‍ അവസാനമാണ് കഴുകിയിരുന്നതെന്ന് പറയുന്നു. എന്നിട്ടും ശാഫിഈ മദ്‌ഹബ് ഈ ഹദീസുകളെ വര്‍ജിക്കുന്നു. ഉമ്മുസലമ(റ)യുടെ ഹദീസ് നബി(സ)യിലേക്ക് ബന്ധിക്കപ്പെടുന്നില്ല. ഹദീസിന്റെ പരിധിയില്‍ പോലും വരുന്നതുമല്ല. ഇതു ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുമില്ല.</b></blockquote><br />
<blockquote><b>അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: മനുഷ്യന്‍ അല്ലാഹുവിന് തൃപ്‌തിപ്പെട്ട ഒരു വാക്കു പറയും. പ്രാധാന്യം കല്‌പിച്ച് കൊണ്ടല്ല അത് പറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവന്‍ പ്രാധാന്യം കല്‌പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും.'' (ബുഖാരി 6478). ഈ ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്. എന്നിട്ടും അല്‍ബാനി ഈ ഹദീസിനെ ദുര്‍ബലമാക്കുന്നു. അദ്ദേഹം എഴുതുന്നു: ``ഈ ഹദീസ് ദുര്‍ബലമാണ്. ബുഖാരി ഇത് നിവേദനം ചെയ്യുന്നു. ഒന്നാമത്തെ കാരണം അബ്‌ദുര്‍റഹ്‌മാന്റെ ഓര്‍മയില്‍ ചീത്തയുണ്ട്. ബുഖാരി ഇദ്ദേഹത്തെ തെളിവ് പിടിക്കുന്നതോടൊപ്പം.'' (സില്‍സില 3:463, നമ്പര്‍ 1299)</b><br />
<b><br />
</b><br />
<b>ശേഷം ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള കാരണം വിവരിച്ച് എഴുതുന്നത് ശ്രദ്ധിക്കുക: ``തീര്‍ച്ചയായും ഞാന്‍ ഈ ഹദീസിനെ സംബന്ധിച്ചും അതിന്റെ നിവേദകനെ സംബന്ധിച്ചും ഇത്ര ദീര്‍ഘമായി സംസാരിച്ചത് സുന്നത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. കെട്ടിച്ചമക്കുന്നവന്‍ കെട്ടിച്ചമക്കാതിരിക്കാന്‍ വേണ്ടിയും അജ്ഞനോ അസൂയക്കാരനോ ആരോപിക്കുന്നവനോ അല്‍ബാനി ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുകയും ദുര്‍ബലമാക്കുകയും ചെയ്‌തുവെന്ന് പറയാതിരിക്കാന്‍ വേണ്ടിയുമാണ്. തീര്‍ച്ചയായും കാഴ്‌ചയുള്ള സര്‍വ മനുഷ്യര്‍ക്കും ഞാന്‍ സ്വന്തം ബുദ്ധികൊണ്ടും അഭിപ്രായം കൊണ്ടും ബുഖാരിയിലെ ഹദീസിനെ ദുര്‍ബലമാക്കിയിട്ടില്ലെന്ന് വ്യക്തമാണ്. സ്വാഭീഷ്‌ട പ്രകാരം വ്യാഖ്യാനിക്കുന്ന ആളുകള്‍ മുമ്പും പിമ്പും ചെയ്യുന്നതുപോലെ. തീര്‍ച്ചയായും ഞാന്‍ അവലംബിച്ചത് ഈ നിവേദകനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായത്തെ മാത്രമാണ്. മഹത്തായ ഹദീസ് വിജ്ഞാനശാഖയിലെ പൊതുനിയമങ്ങളെയുമാണ് ആധാരമാക്കിയിട്ടുള്ളത്. ദുര്‍ബല ഹദീസിനെ തള്ളാനുള്ള അവരുടെ സാങ്കേതിക നിയമങ്ങളെയും മാത്രമാണ് അവലംബിച്ചിട്ടുള്ളത്.'' (സില്‍സില, പേജ് 463, വാ. 3, നമ്പര്‍ 1299)</b></blockquote><br />
<blockquote style="color: blue;">4. അദൃശ്യവും അഭൗതികവുമായ നിലക്ക് അല്ലാഹുവില്‍ നിന്ന് മാത്രമേ നന്മ പ്രതീക്ഷിക്കാന്‍ പാടുള്ളൂ എന്ന് പറയുന്ന തൗഹീദിന്റെ ആശയത്തെ തബര്‍റുക്ക് കൊണ്ട് തകര്‍ക്കാന്‍ വേണ്ടി നെല്ലിക്കുത്ത് ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ എഴുതുന്നു: ``താബിഉകളില്‍ പ്രമുഖനായിരുന്ന ഇബ്‌നുസീരിന്‍(റ) മറ്റൊരു താബിഅ് ആയിരുന്ന അബീദത്തിനോട്(റ) പറഞ്ഞു: അനസ്(റ) മുഖേന ലഭിച്ച നബിയുടെ മുടി എന്റെ കൈവശമുണ്ട്. ഇത് കേട്ട് സന്തോഷാധിക്യത്താല്‍ മുടിയുടെ ബഹുമാനം ഓര്‍ത്തുകൊണ്ട് അബീദത്ത്(റ) പറഞ്ഞു: ആ മുടിയില്‍ നിന്ന് ഒന്ന് എന്റെ അടുക്കല്‍ ഉണ്ടാകുന്നത് ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക് ലഭിക്കുന്നതിനേക്കാള്‍ പ്രിയങ്കരമാണ്. (ബുഖാരി)'' (തൗഹീദ് ഒരു സമഗ്രപഠനം, പേജ് 145)</blockquote><br />
<blockquote><b><span style="color: red;">മറുപടി 1: </span>ഇതു ഹദീസല്ല. സ്വഹാബിയുടെ (അനസിന്റെ) പ്രസ്‌താവനയുമല്ല. അബീദത്ത് എന്ന താബിഅ്‌ന്റെ പ്രസ്‌താവനയാണ്.</b><br />
<br />
<b><span style="color: red;">മറുപടി 2:</span> അനസ്(റ) ഈ മുടികൊണ്ട് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ പ്രതീക്ഷിച്ചുകൊണ്ട് ബര്‍കത്ത് എടുത്തത് ഹദീസില്‍ പ്രസ്‌താവിക്കുന്നില്ല.</b><br />
<br />
<b><span style="color: red;">മറുപടി 3:</span> മുകളിലത്തെ ഹദീസില്‍ നാം വിവരിച്ച ഇസ്‌റാഈല്‍ ഇബ്‌നു യൂനുസ് എന്ന നിവേദകന്‍ ഇതിന്റെ പരമ്പരയിലുണ്ട്.</b><br />
<br />
<b><span style="color: red;">മറുപടി 4: </span>നബി(സ)യുടെ മുടിയില്‍ നിന്ന് ഒന്ന് എന്റെ അടുക്കല്‍ ഉണ്ടാകുന്നത് ദുന്‍യാവും അതിലുള്ള സര്‍വതും എനിക്ക് ലഭിക്കുന്നതിനെക്കാള്‍ പ്രിയങ്കരമാണ് എന്ന് നമുക്കും പറയാവുന്നതാണ്. ഇങ്ങനെ നാം പറയുന്നത് നബി(സ)യോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ്. അദൃശ്യവും അഭൗതികവുമായ നിലക്ക് ഇതില്‍ നിന്ന് നന്മ പ്രതീക്ഷിച്ച് ശിര്‍ക്ക് ചെയ്യാനും ഈ മുടി മുഖേന സാമ്പത്തികചൂഷണം നടത്താനും വേണ്ടിയല്ല. സ്വഹാബികള്‍ നബി(സ)യുടെ അവശിഷ്‌ടങ്ങള്‍ കൊണ്ട് ബര്‍കത്തെടുത്തിരുന്നത് ഒരാള്‍ രോഗശമനത്തിന് തേന്‍ കുടിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. അല്ലാതെ, യാഥാസ്ഥിതികര്‍ വിവരിക്കുന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല.</b></blockquote><br />
--<br />
<span style="color: red;">*</span>കടപ്പാട്: <a href="http://www.shababweekly.net/">ശബാബ്</a> വാരിക<br />
(<a href="http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3">http://www.shababweekly.net/index.php?option=com_content&view=article&id=728:2011-04-01-08-03-36&catid=48:lead3</a>)<br />
2011 ഏപ്രിൽ 1 വെള്ളി<br />
1432 റബീഉൽ ആഖർ 27</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-73302298262897991002011-03-25T08:40:00.000-07:002011-03-25T08:42:03.827-07:00തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം<div style="text-align: right;">എ അബ്ദുസ്സലാം സുല്ലമി</div><div style="text-align: right;"><br />
</div><div style="text-align: justify;">ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്) സംഭവിക്കുകയുള്ളൂ എന്ന് യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്<br />
<br />
തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച് സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട് കഴിച്ചാലും മൗലീദ് ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ് ഇവരെ നബി(സ)യുടേതാണെന്ന് ജല്‌പിച്ച് രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട് ഇക്കാലത്തും തബര്‍റുക്ക് (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:<br />
<br />
<blockquote><b>വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന് എനിക്ക് ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ് 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം റാസി(റ) എഴുതുന്നത് ശ്രദ്ധിക്കുക: ``അതായത് വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക് ദിവ്യസന്ദേശം നല്‌കി എന്നത് അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).</b></blockquote><br />
<blockquote><b>``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്'' (ഫുസ്സിലത്ത് 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച് അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ് 1022) </b></blockquote></div><div style="text-align: justify;"> </div><div style="text-align: justify;">വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക് സാധാരണ മനുഷ്യന്റേതില്‍ നിന്ന് വ്യത്യാസമുണ്ട്; അവ അശുദ്ധമല്ല, മറിച്ച് ശുദ്ധിയാണെന്ന് വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന് പറഞ്ഞത് ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ് അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ് എത്രയുണ്ടെന്ന് മനസ്സിലാകും. നടു ഇടിച്ച് നിലംപരിശാകുന്നത് നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഈ വരികള്‍ തന്നെയാണ് അവലംബം.'' (സെന്‍സിംഗ് -2011 മാര്‍ച്ച്, പേജ് 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത് ശുദ്ധിയുള്ളതാണ്. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന് എതിരാണ്'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന് മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:<br />
<br />
``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന് അത് നല്ലത് എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന് മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത് രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക് എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത് അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്.'' (ശറഹുല്‍ മുഹദ്ദബ് 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന് പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന് പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്. അദ്ദേഹത്തിന്റെ മേല്‍ ആണ് അവലംബം.'' (ശറഹുല്‍ മുഹദ്ദബ് 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന് പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന് പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ് തെളിവ് പിടിക്കുന്നത്.<br />
<br />
ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക് രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത് പുറത്ത് ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക് ഇരുട്ടില്‍ പിഴവ് സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന് യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ് ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്. നരകത്തില്‍ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന് സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്. അവരെ വിവരിക്കാം:<br />
<br />
<blockquote>1). അബൂ<b>മാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്. ഹദീസ് പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച് പറയുന്നത് കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇയാള്‍ അയോഗ്യനാണ്.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്(റ) പറയുന്നു: ``ദുര്‍ബലനാണ്.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ് 12:240, മീസാന്‍ 1:504)<br />
<br />
2). നാഫിഅ്‌ബ്‌നു അത്വാഅ്: ഇയാള്‍ അപ്രശസ്‌തനാണെന്ന് ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ് 10:370)<br />
<br />
3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)</b></blockquote><br />
<blockquote><b>ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന് നബി(സ) പറഞ്ഞു. (അബൂനുഐമ്, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക് എന്നയാളുണ്ട്. നബീഅ് എന്ന മനുഷ്യനാണ് ഉമ്മുഅയ്‌മനില്‍(റ) നിന്ന് ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക് ദുര്‍ബലനാണ്. നബീഹ് ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ് 1:182)</b></blockquote><br />
ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക് ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന് പറയുന്ന ഹദീസ് (അബ്‌ദുര്‍റസ്സാഖ്): ഈ ഹദീസാണ് മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്. എങ്കില്‍ നബി(സ)ക്ക് രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്.<br />
<br />
അബൂത്വയ്യിബ് എന്ന അടിമ നബി(സ)യെ കൊമ്പ് വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്. ഇവര്‍ നബി(സ)യുടെ കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച് രക്തംകുടിച്ച് നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ് രക്തം കുടിച്ചതായി പറയുന്ന ഹദീസ് ദുര്‍ബലമായതാണ്.'' (ശര്‍ഹുല്‍ മുഹദ്ദബ് 1:234) ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ് 1:179)<br />
<br />
<blockquote><b>ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ് വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക് നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന് വിരുദ്ധമാണിത്. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ് വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ് 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്. ഇയാള്‍ ഹദീസ് സ്വയം നിര്‍മിക്കുന്നവനാണ്. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ് നിര്‍മിക്കുന്നവനാണ്.'' (തഹ്‌ദീബ് 7:330, മീസാന്‍ 3:149).</b></blockquote><br />
<blockquote><b>ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന് നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ് വെക്കുകയുണ്ടായി. എന്നിട്ട് പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന് അത് കുടിച്ചു. തുടര്‍ന്ന് രക്തം എന്ത് ചെയ്‌തുവെന്ന് നബി(സ) എന്നോട് ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന് പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന് യോഗ്യമല്ല.'' (തഹ്‌ദീബ് 1:380)</b></blockquote><br />
<blockquote><b>അബൂബക്കറിന്റെ പുത്രി അസ്‌മാഅ്(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ് എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്. ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ് 1:181)</b></blockquote><br />
<blockquote><b>ഹുകൈമത്ത് എന്ന സ്‌ത്രീ അവരുടെ മാതാവ് ഉമൈമത്ത് നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ് (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന് അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്. ഹജ്ജാജ് എന്ന വ്യക്തിയും അയോഗ്യനാണ്.</b></blockquote><br />
ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ് നാം ഇത്രയും വിവരിച്ചത്. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത് അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത് തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്'' (സെന്‍സിംഗ് -2011 മാര്‍ച്ച്, പേജ് 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത് അശുദ്ധമല്ലെന്ന് വ്യക്തമാണ്. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന് വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.<br />
<br />
നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന് നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന് പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട് അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട് ശുദ്ധിയാകുമെന്നതിന് ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന് സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?<br />
<br />
<span style="font-size: large;"><b>പ്രവാചകകേശം</b></span><br />
<br />
ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.<br />
<br />
<blockquote><b>1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്. അവ നജസ് അല്ല.</b></blockquote><br />
<blockquote><b>2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന് വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്. അവ ശുദ്ധിയുള്ളതല്ല. </b></blockquote></div><div style="text-align: justify;"> </div><div style="text-align: justify;">സ്വഹീഹുല്‍ ബുഖാരിയില്‍ <b style="color: red;">`മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' </b>എന്നൊരു അധ്യായം കാണാം. തുടര്‍ന്ന് മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന് ഇമാം അത്വാഅ്(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന് ശേഷം ഉദ്ധരിക്കുന്നത് പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന് അനസ്(റ) പറഞ്ഞ ഹദീസാണ്. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ് നബി(സ)യുടെ മുടിയില്‍ നിന്ന് ആദ്യമായി എടുത്തത് എന്ന് പറയുന്ന ഹദീസാണ്. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത് ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന് തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട് അവര്‍ പറയുന്നത് ഇപ്രകാരമാണ്:<br />
<br />
<blockquote><b>``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. നമുക്കും ശരിയായി തോന്നുന്നത് ഇതാണ്.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്'' (ശര്‍ഹുല്‍ മുഹദ്ദബ് 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ് പണ്ഡിതനും ചരിത്രപണ്ഡിതനുമാണ് ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന് നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. അവയില്‍ ഒന്ന്: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്. കാരണം മറ്റുള്ള മനുഷ്യരുടേത് അശുദ്ധമായത് നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ് 1:231)</b></blockquote><br />
<div style="text-align: right;">(തുടരും)</div></div>കടപ്പാട്: <a href="http://shababweekly.net/">ശബാബ് </a>വാരിക, <a href="http://shababweekly.net/">ഓൺലൈൻ എഡിഷൻ</a>. <br />
(<a href="http://shababweekly.net/index.php?option=com_content&view=article&id=717:2011-03-25-08-22-21&catid=48:lead3">http://shababweekly.net/index.php?option=com_content&view=article&id=717:2011-03-25-08-22-21&catid=48:lead3</a>)Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com5tag:blogger.com,1999:blog-4553635902235258180.post-76552470483011753852010-12-30T23:30:00.000-08:002010-12-30T23:33:06.178-08:00മനുഷ്യകഴിവിന് അതീതവും സഖാഫികളുടെ അജ്ഞതയും<div style="text-align: right;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><b>എ അബ്ദുസ്സലാം സുല്ലമി</b></span></div></span></span></div><div style="text-align: justify;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">``ഈസാ(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരിച്ചവരെ ജീവിപ്പിച്ചതും ആവശ്യങ്ങള്‍ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അദ്ദേഹവും ഒരു മനുഷ്യനാകയാല്‍ ഇത്രയൊക്കെ ആയാല്‍ മനുഷ്യകഴിവും അപ്പുറമുള്ളത് അതീതവുമെന്ന് തീരുമാനിക്കുന്നതും പ്രായോഗികമല്ല.'' (രിസാല വാരിക -2008 ഒക്‌ടോബര്‍ 31, പേജ് 18 )</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന ദൃഷ്‌ടാന്തങ്ങള്‍ക്ക് (മുഅ്‌ജിസത്തുകള്‍) അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്നാണ് മുസ്‌ലിംകള്‍ പറയാറുള്ളത്. മനുഷ്യകഴിവിന് അപ്പുറമുള്ളത് എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഈസാ നബി(അ) പക്ഷികളെ സൃഷ്‌ടിച്ചതിനും മരിച്ചവരെ ജീവിപ്പിച്ചതിനും അദൃശ്യങ്ങള്‍ അറിയിച്ചതിനും മുസ്‌ലിംകള്‍ പറയാറുള്ളത് അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ (മുഅ്‌ജിസത്തുകള്‍) എന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്‍ പെട്ടതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദേഹവും ഒരു മനുഷ്യനായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും അമാനുഷികദൃഷ്‌ടാന്തങ്ങള്‍ എന്ന് പറയുകയില്ല. ഈസാനബി(അ) അദ്ദേഹത്തിന്റെ വിരല്‍ ചലിപ്പിച്ചതിനും അദ്ദേഹം നടക്കുകയും ഇരിക്കുകയും ഭക്ഷണം കഴിക്കുകയും കളിമണ്ണുകൊണ്ട് ഒരു പക്ഷിയുടെ രൂപംപോലെ ഉണ്ടാക്കിയതിനും അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ എന്ന് പറയാത്തതു പോലെ.</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">ഇതിനു ള്ള കാരണം വ്യക്തമാണ്: ആദ്യത്തേത് ഈസാനബി(അ)ക്ക് അല്ലാഹു നല്‍കിയ കഴിവുകൊണ്ട് അദ്ദേഹം ചെയ്‌ത അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല. അവ അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ്. രണ്ടാമത്തേത് ഈസാനബി(അ)ക്ക് പിലാതോസിനും കൈസര്‍ക്കും മുഹമ്മദ് നബി(സ)ക്കും അബൂജഹ്‌ലിനും അല്ലാഹു നല്‍കിയതു പോലുള്ള കഴിവ് കൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഈസാ നബി(അ) ചെയ്‌താലും പിലാതോസ് ചെയ്‌താലും അമാനുഷിക ദൃഷ്‌ടാന്തം എന്ന് പറയുകയില്ല. ഈസാനബി(അ) പക്ഷികളെ സൃഷ്‌ടിച്ചതും മരണപ്പെട്ടവരെ ജീവിപ്പിച്ചതും അദൃശ്യകാര്യങ്ങള്‍ പറഞ്ഞതും അദ്ദേഹത്തിന്റെ വിരലുകള്‍ ചലിപ്പിച്ചതു പോലെ ചെയ്‌തതാണെങ്കില്‍ സഖാഫി സമ്മതിക്കുന്നതു പോലെ അദ്ദഹം ഒരു മനുഷ്യനാവുകയില്ല. ക്രിസ്‌ത്യാനികളില്‍ ഒരുവിഭാഗം പറയുന്നതുപോലെ ദൈവമോ ദൈവപുത്രനോ ആയിരിക്കുന്നതാണ്. ക്രിസ്‌ത്യാനികള്‍ ഈസാ നബി(അ) ദൈവമാണെന്നതിന് എടുത്തുകാണിക്കാറുള്ള അവരുടെ പ്രധാന തെളിവുകള്‍ സഖാഫി പറയുന്നവയാണ് എന്നതാണ് ഈ രണ്ട് വിഭാഗത്തിനും തൗഹീദില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവ്.</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">ക്രിസ്‌ത്യാനികളുടെ തെളിവ്: ഖുര്‍ആനില്‍ യേശുക്രിസ്‌തു മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കുമെന്ന് പറയുന്നു. മരണപ്പെട്ടവരെ ജീവിപ്പിക്കല്‍ ദൈവത്തിന്റെ മാത്രം വിശേഷണമാണെന്നും ഖുര്‍ആനില്‍ തന്നെ പറയുന്നു. അപ്പോള്‍ യേശുക്രിസ്‌തു ദൈവമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു.</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">മുസ്‌ലിംകളുടെ മറുപടി: യേശുക്രിസ്‌തുവിന് അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈകളും കാലുകളും ചലിപ്പിക്കാനും ഭക്ഷണം കഴിക്കാനും ദൈവം കഴിവ് നല്‍കിയതു പോലെയും അദ്ദേഹത്തിന്റെ കണ്ണിന് കാഴ്‌ചശക്തിയും ചെവിക്ക് കേള്‍വിശക്തിയും നാവിന് സംസാരശേഷിയും നല്‍കിയതു പോലെയും അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള കഴിവുകള്‍ നല്‍കിയിരുന്നുവെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. കഴിവ് നല്‍കിയിരുന്നുവെന്നത് ക്രിസ്‌ത്യാനികളായ നിങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെ വിശ്വാസമാണ്. ഇതുപോലെ മുസ്‌ലിംകളായ ഞങ്ങളില്‍ ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന വിഭാഗത്തിന്റെയും വിശ്വാസമാണ്. യേശുക്രിസ്‌തുവില്‍ നിന്ന് ഉണ്ടായ സാധാരണ പ്രവൃത്തിയും അസാധാരണ പ്രവൃത്തിയും ഒരുപോലെയാണെന്ന് ഈ വിഭാഗമാണ് ജല്‍പിക്കുന്നത്. മരണപ്പെട്ട മനുഷ്യനെ ജീവിപ്പിക്കാന്‍ വേണ്ടി യേശുക്രിസ്‌തു സ്വര്‍ഗലോകത്തേക്ക് നോക്കി ദൈവത്തോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്‌തത്. ജീവിപ്പിച്ചത് ദൈവമാണ്. ഇതില്‍ യേശുക്രിസ്‌തുവിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എനിക്കും, നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ് ഈ വിഷയത്തില്‍ അദ്ദേഹവും ചെയ്‌തിട്ടുള്ളത്. ബൈബിളില്‍ പോലും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണം:</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">1). ``യേശു അവരോട് ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്ന് പറഞ്ഞു. ഏതാനും ചില രോഗികളുടെ മേല്‍ കൈവെച്ച് സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീയ്യ പ്രവൃത്തി ഒന്നും ചെയ്‌വാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.'' (മാര്‍ക്കോസ് 6:4-6)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">2). അവര്‍ കല്ല് നീക്കി. യേശു മേലോട്ടുനോക്കി. പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്‌ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു. എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവന്‍: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തുവന്നു.'' (യോഹന്നാന്‍ 11:41-44)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">3). ``പിന്നെ അവര്‍ അവരോട്: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്‌പിച്ചു. അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്കു നോക്കി വാഴ്‌ത്തി. അപ്പം നുറുക്കി. അവര്‍ക്കു വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു. എല്ലാവരും തിന്നു തൃപ്‌തരായി.'' (മാര്‍ക്കോസ് 6:40-42)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">4). ``ദെക്കപ്പോലി ദേശത്തിന്റെ നടുവില്‍ കൂടി ഗലീല കടപ്പുറത്തു വന്നു. അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ മേല്‍ കൈ വെക്കേണം എന്നപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍ നിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു. സ്വര്‍ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോട്: തുറന്നു വരിക എന്ന അര്‍ഥമുള്ള എഫഥാ എന്ന് പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു. നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇത് ആരോടും പറയരുത് എന്ന് അവരോടു കല്‌പിച്ചു.'' (മാര്‍ക്കോസ് 7:31-36)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">5). ``യഹൂദന്മാര്‍ അവനെ കൊല്ലാന്‍ അധികമായി ശ്രമിച്ചുപോന്നു. ആകയാല്‍ യേശു അവരോട് ഇങ്ങനെ പറഞ്ഞു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല.'' (യോഹന്നാന്‍ 5:18-20)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">6). ``എനിക്കു സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുന്നതല്ല, ഞാന്‍ കേള്‍ക്കുന്നതു പോലെ ന്യായം വിധിക്കുന്നു. ഞാന്‍ എന്റെ ഇഷ്‌ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമത്രേ ചെയ്‌വാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളതാകുന്നു. ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്റെ സാക്ഷ്യം സത്യമല്ല. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു. അവന്‍ എന്നെ കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.'' (യോഹന്നാന്‍ 5:30-33)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">7. ``പിതാവ് എന്നെക്കാള്‍ വലിയവനല്ലോ.'' (യോഹന്നാന്‍ 14:29)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">യേശുക്രിസ്‌തുവില്‍ നിന്ന് ഉത്ഭവിച്ച സര്‍വ അത്ഭുതസിദ്ധികളും അദ്ദേഹം പ്രവര്‍ത്തിച്ചതല്ല. അല്ലാഹു ചെയ്‌ത അവന്റെ പ്രവൃത്തി മാത്രമാണ്. ഈസാനബി (യേശുക്രിസ്‌തു) രോഗിയുടെ മേല്‍ കൈ വെക്കുക, മേലോട്ടു നോക്കുക, പ്രാര്‍ഥിക്കുക, വാഴ്‌ത്തുക, ഉറക്കെ വിളിക്കുക, അപ്പം നുറുക്കുക, ഒരാളെ വേറിട്ടുകൊണ്ടുപോവുക, ചെവിയില്‍ വിരല്‍ ഇടുക, തുപ്പുക, നാവിനെ തൊടുക, നെടുവീര്‍പ്പിടുക മുതലായ സാധാരണക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തി മാത്രമാണ് ചെയ്യുന്നത്. ഈ യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും നാം വിവരിച്ചതുപോലെ വ്യക്തമാക്കിയിട്ടും ക്രിസ്‌ത്യാനികള്‍ ഇവയെല്ലാം ഈസാനബി(അ)യുടെ പ്രവൃത്തിയായി ദര്‍ശിച്ച് അദ്ദേഹത്തെ ദൈവമാക്കുന്നു. ഇതുപോലെ സഖാഫികളും ഫൈസികളും മറ്റും ഇലാഹ് എന്ന പദം കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നില്ലെങ്കിലും ഇലാഹിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങളും പ്രവൃത്തിയും അദ്ദേഹത്തിനുണ്ടെന്ന് ജല്‌പിച്ച് ഫലത്തില്‍ ഇലാഹും ദൈവവുമാക്കുന്നു. അങ്ങനെ അദ്ദേഹം ചെയ്‌ത പ്രവര്‍ത്തികള്‍ എടുത്തുകാണിച്ച് പ്രാര്‍ഥനക്ക് മനുഷ്യകഴിവിന് അതീതം എന്നു പറയാന്‍ പാടില്ലെന്ന് ജല്‌പിക്കുന്നു. എങ്കില്‍ നബിമാരുടെ മുഅ്‌ജിസത്തിന് മലയാളത്തില്‍ അമാനുഷിക ദൃഷ്‌ടാന്തം എന്ന് പറയുന്നത് പിഴവാണെന്ന് ഇവര്‍ പ്രഖ്യാപിക്കേണ്ടി വരും. മുഅ്‌ജിസത്തിന് മലയാളത്തില്‍ പുതിയൊരു പദം കണ്ടെത്തേണ്ടിവരും. ഇതുവരെ ഇവരുടെ ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും പരിഭാഷകളിലും അമാനുഷിക ദൃഷ്‌ടാന്തം എന്ന് എഴുതിയത് തെറ്റാണെന്ന് പ്രഖ്യാപിക്കേണ്ടി വരും.</span></div></span></span></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-4553635902235258180.post-85622405584853448872010-12-30T23:24:00.000-08:002010-12-30T23:27:53.228-08:00തസ്‌ബീഹ് നമസ്‌കാരവും സ്‌ത്രീപള്ളിപ്രവേശവും<div style="text-align: right;"><div style="text-align: right;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><b>എ അബ്ദുസ്സലാം സുല്ലമി </b></span></div></span></span></div><br />
<span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><b></b></span></div></span></span></div><div style="text-align: justify;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">“റമളാന്‍ മാസത്തില്‍ പുരുഷ ഇമാമിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ തസ്‌ബീഹ് നിസ്‌കാരം നിര്‍വഹിക്കുന്ന സമ്പ്രദായം കണ്ടുവരുന്നു. ഇതു നല്ല ഒരാചാരമാണ്. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന് നിസ്‌കരിക്കുന്ന സ്‌ത്രീകള്‍ മൂന്നു മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ് സുന്നത്ത്.''<span class="Apple-converted-space"> </span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">“നാലു റക്‌അത്തുള്ള തസ്‌ബീഹ് നിസ്‌കാരത്തില്‍ മുന്നൂറ് തവണ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി, വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്നു ചൊല്ലേണ്ടതാണ്. ഖിറാഅത്തിനു ശേഷം പതിനഞ്ച് പ്രാവശ്യവും റുകൂഅ്, ഇഅ്‌തിദാല്‍, രണ്ടു സുജൂദുകള്‍, ഇടയിലെ ഇരുത്തം എന്നിവയില്‍ സുന്നത്തായ ദിക്‌റുകള്‍ക്കു ശേഷം പത്തു പ്രാവശ്യം വീതവും ഇസ്‌തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്തുപ്രാവശ്യമായും ഓരോ റക്‌അത്തിലും എഴുപത്തിയഞ്ചു തവണയും...'' (സുന്നി അഫ്‌കാര്‍ -2007 സപ്‌തംബര്‍, പേജ് 22,23).</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">അഞ്ച് നേരത്തെ ഫര്‍ദ് നമസ്‌കാരങ്ങളിലും ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഗ്രഹണനമസ്‌കാരങ്ങളിലും സ്‌ത്രീകള്‍ പുരുഷന്മാരുടെ പിന്നില്‍ ഒരു മറപോലുമില്ലാതെ പങ്കെടുത്ത് നമസ്‌കരിച്ചത് നൂറിലധികം ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നതാണ്. പ്രവാചകന്റെ കാലത്തു മാത്രമല്ല, സ്വഹാബിമാരുടെയും ശേഷമുള്ള നൂറ്റാണ്ടുകളിലും ഇങ്ങനെയായിരുന്നു. മുജാഹിദുകള്‍ ഒരു മറയ്‌ക്കു പിന്നിലാണ് സ്‌ത്രീകളെ നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കാറുള്ളത്. എന്നാല്‍ പരപുരുഷ ദര്‍ശനം ഉണ്ടാകുമെന്നും അത് കുഴപ്പത്തിന് വഴിവെക്കുമെന്നും ആരോപിച്ച് സ്‌ത്രീകളുടെ പള്ളിപ്രവേശത്തെ ഹറാമാക്കിയ പുരോഹിതന്മാര്‍ നബിചര്യയുടെ പിന്‍ബലമില്ലാത്ത തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്ക് പുരുഷന്മാരുടെ കൂടെ ജമാഅത്തായി നമസ്‌കാരിക്കാമെന്നു പറയുന്നു! അതും മൂന്നു മുഴം മാത്രം പിന്തിനിന്നുകൊണ്ട്!!</span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">സ്‌ത്രീകള്‍ ജുമുഅക്ക് പുറപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഇവര്‍ക്ക് പരപുരുഷദര്‍ശനത്തിന്റെ പ്രശ്‌നം ഉത്ഭവിക്കാറുള്ളത്. എന്നാല്‍ ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത് എന്നിവയിലേക്കോ അല്ലെങ്കില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും മീറ്റിംഗിലേക്കോ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ പുറപ്പെടുന്ന സന്ദര്‍ഭത്തിലോ തസ്‌ബീഹ് നമസ്‌കാരത്തിന് പുറപ്പെടുന്ന സന്ദര്‍ഭത്തിലോ ഇവര്‍ക്ക് പരപുരുഷ ദര്‍ശനത്തിന്റെ പ്രശ്‌നം ഉണ്ടാവാറില്ല!</span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">തസ്‌ബീഹ് നമസ്‌കാരം ബിദ്‌അത്താണ്. അതിന് പ്രവാചകചര്യയുടെ പിന്‍ബലമില്ല. തസ്‌ബീഹ് നമസ്‌കാരത്തെക്കുറിച്ച ഹദീസുകള്‍ താഴെ ഉദ്ധരിക്കാം:</span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">1). അബൂറാഫിഇ(റ) പറയുന്നു: ``റസൂല്‍(സ) അബ്ബാസി(റ)നോട് പറഞ്ഞു: പിതൃവ്യാ, ഞാന്‍ അങ്ങേക്ക് നല്‌കുന്നില്ലയോ, ഞാന്‍ ഉപകാരം ചെയ്യുന്നില്ലയോ, ഞാന്‍ ബന്ധം പുലര്‍ത്തുന്നില്ലയോ? അബ്ബാസ്(റ)പറഞ്ഞു: അതെ, അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: അതിനാല്‍ താങ്കള്‍ നാല് റക്‌അത്ത് നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും ഒരു സൂറത്തും ഓതണം. ഓത്ത് കഴിഞ്ഞാല്‍ താങ്കള്‍ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്‌ബര്‍ എന്ന് റുകൂഅ് ചെയ്യുന്നതിന് മുമ്പായി പതിനഞ്ചു പ്രാവശ്യം പറയുക. പിന്നെ റുകൂഅ് ചെയ്യുകയും പത്ത് പ്രാവശ്യം ഇതു ചൊല്ലുകയും ചെയ്യുക. പിന്നെ സുജൂദ് ചെയ്‌തു പത്ത് പ്രാവശ്യം ചൊല്ലുക. താങ്കള്‍ ഖിയാമിലേക്ക് വരുന്നതിന് മുമ്പായി. അങ്ങനെ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച് എണ്ണം വീതം. അത് നാല് റക്‌അത്തില്‍ മുന്നൂറ് എണ്ണമായിരിക്കും. അപ്പോള്‍ നിന്റെ പാപങ്ങള്‍ മണല്‍ പോലെയുണ്ടെങ്കിലും അല്ലാഹു നിനക്ക് പൊറുത്തുതരും. അബ്ബാസ്(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഓരോ ദിവസവും ഇത് ചെയ്യാന്‍ ഒരാള്‍ക്ക് സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം? നബി(സ) പറഞ്ഞു: താങ്കള്‍ വെള്ളിയാഴ്‌ച ദിവസം ചൊല്ലുക. അതിന് താങ്കള്‍ക്ക് സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. കൊല്ലത്തിലൊരിക്കലെങ്കിലും ചൊല്ലുക എന്ന് വരെ നബി(സ) പറഞ്ഞു.'' (തിര്‍മിദി, ഇബ്‌നുമാജ)</span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">2). അനസ്(റ) പറയുന്നു: ``ഉമ്മുസുലൈം(റ) നബി(സ)യെ സമീപിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് നമസ്‌കാരത്തില്‍ പറയാന്‍ ചില കലിമതുകള്‍ പഠിപ്പിച്ചുതന്നാലും. നബി(സ) പറഞ്ഞു: പത്തു പ്രാവശ്യം അല്ലാഹു അക്‌ബര്‍ എന്ന് പറയുക, പത്ത് പ്രാവശ്യം സ്വുബ്‌ഹാനല്ലാഹ് എന്നു പറയുക, പത്ത് പ്രാവശ്യം അല്‍ഹംദുലില്ലാഹ് എന്നു പറയുക. ശേഷം നീ ഉദ്ദേശിച്ചത് ചോദിക്കുക. അവന്‍ നിനക്ക് ഉത്തരം നല്‌കും.'' (തിര്‍മിദി)</span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">3). ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ``നബി(സ) അബ്ബാസിനോടു പറഞ്ഞു: അബ്ബാസ്! പിതൃവ്യാ! ഞാന്‍ താങ്കള്‍ക്ക് നല്‌കുന്നില്ലയോ, ഞാന്‍ താങ്കള്‍ക്ക് വേണ്ടത് തരുന്നില്ലയോ? ഞാന്‍ താങ്കള്‍ക്ക് ദാനം നല്‌കുന്നില്ലയോ? ഞാന്‍ താങ്കളോട് കുടുംബബന്ധം ചേര്‍ക്കുന്നില്ലയോ? പത്ത് കാര്യങ്ങള്‍ താങ്കള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹു താങ്കള്‍ക്ക് താങ്കളുടെ ദോഷങ്ങള്‍, അതിന്റെ തുടക്കവും ഒടുക്കവും പുതുതായി മനപ്പൂര്‍വം ചെയ്‌തതും പിഴച്ചുപോയതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും എല്ലാം പൊറുത്തു തന്നിരിക്കുന്നു. പത്ത് കാര്യങ്ങള്‍: താങ്കള്‍ നാല് റക്‌അത്ത് നമസ്‌കരിക്കുക. ഓരോ റക്‌അത്തിലും ഫാതിഹയും സൂറത്തും ഓതുക. ആദ്യ റക്‌അത്തില്‍ ഫാതിഹയില്‍ നിന്ന് വിരമിച്ചാല്‍ ഖിയാമില്‍ തന്നെയിരിക്കെ സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ എന്ന് പതിനഞ്ച് പ്രാവശ്യം ചൊല്ലുക. പിന്നെ റുകൂഅ് ചെയ്യുകയും റുകൂഇല്‍ പത്ത് പ്രാവശ്യം ഇത് ചൊല്ലുകയും ചെയ്യുക. പിന്നെ റുകൂഇല്‍ നിന്ന് തലയുയര്‍ത്തി പത്ത് പ്രാവശ്യം ചൊല്ലുക. പിന്നെ സുജൂദില്‍ പ്രവേശിക്കുക. സുജൂദില്‍ പത്ത് പ്രാവശ്യം ചൊല്ലുക. അപ്പോള്‍ ഓരോ റക്‌അത്തിലും എഴുപത്തിയഞ്ച് വീതമായി. അങ്ങനെ താങ്കള്‍ നാല് റക്‌അത്തിലും ചൊല്ലുക. എല്ലാ ദിവസവും ഒരു പ്രാവശ്യം താങ്കള്‍ അങ്ങനെ നമസ്‌കരിക്കാനാവുമെങ്കില്‍ ചെയ്‌തുകൊള്ളുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഓരോ വെള്ളിയാഴ്‌ചയും ചെയ്യുക. അതിനു സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍. അതുമല്ലെങ്കില്‍ നിന്റെ ആയുഷ്‌കാലത്ത് ഒരിക്കലെങ്കിലും ചെയ്യുക.'' (അബൂദാവൂദ്, ഇബ്‌നുമാജ)</span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">4). അബുല്‍ ജാസാഅ്(റ) പറയുന്നു: സ്വഹാബിയായ ഒരാള്‍ എന്നോട് പറഞ്ഞു: ഒരു ദിവസം പ്രവാചകന്‍ എന്നോട് പറഞ്ഞു: നാളെ നീ എന്റെയടുക്കല്‍ വരിക. നിനക്ക് ഞാന്‍.... നല്‌കാം. പ്രവാചകന്‍ എനിക്ക് വല്ല ദാനവും നല്‌കുമെന്ന് ഞാന്‍ വിചാരിച്ചു. പിന്നീട് പ്രവാചകന്‍ പറഞ്ഞു: രാത്രിയായാല്‍ നീ നാല് റക്‌അത്ത് നമസ്‌കരിക്കുക. പിന്നീട് പ്രവാചകന്‍ പറഞ്ഞു: ശേഷം നീ രണ്ടാം സുജൂദില്‍ നിന്ന് എഴുന്നേറ്റ് ഇരിക്കുക (എഴുന്നേറ്റ് നില്‌ക്കരുത്). അങ്ങനെ പത്ത് തവണ വീതം തസ്‌ബീഹും തഹ്‌മീദും തക്‌ബീറും തഹ്‌ലീലും ചൊല്ലുക. അതുപോലെ നാല് റക്‌അത്തിലും തുടരുക. പിന്നീട് പ്രവാചകന്‍ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും വലിയ ദോഷി നീയാണെങ്കിലും ഈ നമസ്‌കാരം കാരണം അതെല്ലാം നിനക്ക് പൊറുക്കപ്പെട്ടു. ഞാന്‍ ചോദിച്ചു: ആ സമയം എനിക്കത് നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലോ? നബി(സ) പറഞ്ഞു: എങ്കില്‍ നീ രാത്രിയിലും പകലും അത് നിര്‍വഹിക്കുക. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം നബി(സ) പറഞ്ഞതു ജഅ്‌ഫറി(റ)നോടാണ്.'' (അബൂദാവൂദ്)</span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">5). അബ്‌ദുല്ലാഹിബ്‌നുല്‍ മുബാറക് തസ്‌ബീഹ് നമസ്‌കാരത്തെ സംബന്ധിച്ചു പറഞ്ഞു: ``നീ തക്‌ബീര്‍ ചൊല്ലുക. ശേഷം പറയുക: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക തബറാകഇസ്‌മുക. വതആലാജദുക. വലാഇലാഹു ഗൈറുക. ശേഷം പതിനഞ്ച് പ്രാവശ്യം സുബ്‌ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്‌ബര്‍. ശേഷം അഊദു ചൊല്ലി ബിസ്‌മി ഓതുക. ശേഷം ഫാതിഹയും ഒരു സൂറത്തും ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. ശേഷം റുകൂഅ് ചെയ്യുക.... അങ്ങനെ 75 പ്രാവശ്യം ഓരോ റക്‌ത്തിലും ചൊല്ലുക. ഓരോ റക്‌അത്തും പതിനഞ്ച് പ്രാവശ്യം ചൊല്ലിക്കൊണ്ട് ആരംഭിക്കുക. ശേഷം ഓതുക. ശേഷം പത്തു പ്രാവശ്യം ചൊല്ലുക. രാത്രിയാണ് നമസ്‌കരിക്കുന്നതെങ്കില്‍ ഓരോ രണ്ട് റക്‌അത്തിലും സലാം വീട്ടുന്നതാണ് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്. പകലില്‍ നമസ്‌കരിക്കുകയാണെങ്കില്‍ ഓരോ രണ്ട് റക്‌അത്തിലും നീ ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടുക. ഉദ്ദേശിക്കുന്നുവെങ്കില്‍ സലാം വീട്ടാതിരിക്കുക.'' (തിര്‍മിദി)</span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഈ ഹദീസുകളില്‍ തസ്‌ബീഹ് നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്നതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാം. ഹദീസുകള്‍ ശ്രദ്ധിച്ച് വായിക്കുന്നവര്‍ക്ക് വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇതു വ്യക്തമാകും. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ് നല്ലത്. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന് പറയുന്നു.'' (4:54).</span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. (അല്ലആലി 2:44). ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന് ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്, പേജ് 38)</span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ് തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട് ആരും വഞ്ചിതരാകരുത്.'' (അല്‍ബാഇസ്, പേജ് 47)</span></span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ് അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ് അബുല്‍ഫര്‍ജ് നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക് എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്. ചിലത് നിവേദകര്‍ ദുര്‍ബലരായവരാണ്. ഇത്തരം ന്യൂനതകളില്‍ നിന്ന് ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്, പേജ് 47)</span></span></span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഒരു ഹദീസ് പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ് 144). ഇബ്‌നുഹജറില്‍ അസ്ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ് 4:185) ഹദീസ് നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത് നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത് 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന് സ്ഥാപിക്കുന്നു. ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന് പറയുന്നു. (വാള്യം 1, പേജ് 601, ഹദീസ് നമ്പര്‍ 1216)</span></span></span></span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഫര്‍ദ് നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട് താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ് ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത് ഉദ്ധരിക്കുന്നതു കാണാം. എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന് നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു. സംശയമുള്ളത് ഉപേക്ഷിക്കാനും നബി(സ) നമ്മോട് നിര്‍ദേശിക്കുന്നു.</span></span></span></span></span></span></span></span></span></span></span></span></span></span></span></div></span></span></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-34427036460071122602010-12-30T23:20:00.000-08:002010-12-30T23:20:40.511-08:00ഈസാനബി(അ)യുടെ വെല്ലുവിളിയും ഡോക്‌ടറുടെ പരസ്യപ്പെടുത്തലും<div style="text-align: right;"><div style="text-align: right;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><b>എ അബ്ദുസ്സലാം സുല്ലമി </b></span></div></span></span></div><br />
<span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;"><b></b></span></div></span></span></div><div style="text-align: justify;"><span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial,Helvetica,sans-serif; font-size: 12px;"><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: small;">``എ</span><span style="font-family: AnjaliOldLipi; font-size: medium;">ത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും എന്ന് ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയാല്‍ എന്തു സംഭവിക്കും? രോഗികളും ബന്ധുക്കളുമായി അദ്ദേഹത്തിന്റെ സമീപത്ത് ജനസമുദ്രം സൃഷ്‌ടിക്കപ്പെടാന്‍ അധിക കാലമെടുക്കില്ല. വാക്ക് പാലിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലെങ്കിലോ? അദ്ദേഹത്തിന്റെ ശിഷ്‌ടജീവിതം ക്ലേശപൂര്‍ണമാവുകയും ഫലം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നശിക്കുകയും ജോലി നഷ്‌ടപ്പെടുക പോലുമുണ്ടാകും. ഇത്തരമൊരു പരസ്യം ഈസാ പ്രവാചകന്‍(അ) നടത്തിയത് വിശുദ്ധഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. അന്നത്തെ ഏറ്റവും വലിയ രോഗങ്ങളായ വെള്ളപ്പാണ്ഡും കുഷ്‌ഠവും സുഖപ്പെടുത്തുക മാത്രമല്ല മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായി (ആലുഇംറാന്‍ 49) തന്നിമിത്തം ജനങ്ങള്‍ ഈസാനബി(അ)യില്‍ നിന്ന് തദ് ആവശ്യങ്ങള്‍ക്കായി സഹായംതേടിയത് ഇമാം റാസി ഉദ്ധരിച്ചിട്ടുണ്ട് (8:56). മുഅ്‌ജിസത്ത് പ്രകടിപ്പിക്കുന്നതില്‍ യാതൊരു സ്വാധീനമോ അറിവോ ഇല്ലാതെ കേവലം കൊടുങ്കാറ്റിലെ കരിയിലയായിരുന്നു ഈസാനബിയെങ്കില്‍ ഈ വെല്ലുവിളിയുടെ പ്രസക്തിയെന്ത്? ജനങ്ങള്‍ സമീപിക്കുമ്പോള്‍ എനിക്കു കഴിയില്ല, എപ്പോഴെങ്കിലും പ്രകടമാവുന്ന മുഅ്‌ജിസത്തിന് കാത്തുനില്‌ക്കുക, സമയംപോലും പറയാന്‍ എനിക്കറിയില്ല, വല്ലപ്പോഴും പ്രത്യക്ഷപ്പെട്ടെങ്കിലായി എന്നിത്യാദി മറുപടികളായിരുന്നു അവിടുന്ന് നല്‌കയിരുന്നതെങ്കില്‍ തന്നെ വിശ്വസിക്കാനോ നബിയായി അംഗീകരിക്കാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലുമില്ല. വിശ്വാസികള്‍ പോലും വിട്ടുനില്‌ക്കാന്‍ അതു കാരണമാവുകയും ചെയ്യും.'' (സുന്നിവോയ്‌സ് -2008 ഒക്‌ടോബര്‍ 16-31, മുഅ്‌ജിസത്ത്, കറാമത്ത്, പേജ് 16)</span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;">`എത്ര വലിയ രോഗങ്ങളും സുഖപ്പെടുത്തും' എന്ന് ഒരു ഡോക്‌ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് താഴെ പറയുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. </span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;">1). ഒരു ഡോക്‌ടര്‍ ഇപ്രകാരം പരസ്യപ്പെടുത്തുമ്പോള്‍ താന്‍ നേടിയ യോഗ്യതകള്‍ കൂടി കാണിച്ചിരിക്കും. ഇതിന്റെ അര്‍ഥം തന്റെ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും ഇതിനുള്ള യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട് എന്നതാണ്. </span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;">2). നിരീശ്വര നിര്‍മത വാദികളായ ഡോക്‌ടര്‍മാരും ഇപ്രകാരം പരസ്യപ്പെടുത്താറുണ്ട്. ചിലപ്പോള്‍ മതവിശ്വാസികളായ ഡോക്‌ടര്‍മാരെക്കാള്‍ രോഗികളെ സുഖപ്പെടുത്താന്‍ കഴിവുണ്ടായിരിക്കുക നിരീശ്വരവാദികളായ ഡോക്‌ടര്‍മാര്‍ക്കായിരിക്കാം. ഭൗതികമായ അറിവുകള്‍ കരസ്ഥമാക്കുന്നതിലുള്ള മാനദണ്ഡം മനുഷ്യന്റെ പരിശീലനവും പരിശ്രമവുമാണ്. വിശ്വാസവും അവിശ്വാസവുമല്ല. മുഹമ്മദ് നബി(സ)യെ ചികിത്സിക്കാന്‍ ഒരു അമുസ്‌ലിം ഡോക്‌ടര്‍ തന്നെ ഉണ്ടായിരുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ എന്നെക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്.'' (മുസ്‌ലിം) ഇനി മുസ്‌ലിയാര്‍ എഴുതിയ ശിര്‍ക്കിന്റെ ആഴം പരിശോധിക്കാം:</span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><b>ഒന്ന്)</b>, ``വെള്ളപ്പാണ്ഡും കുഷ്‌ഠവും ഞാന്‍ സുഖപ്പെടുത്തും'' എന്ന് ഈസാ നബി(അ) ഒരു പരസ്യപ്പലക തന്റെ വീട്ടിന്റെ മുമ്പില്‍ വെച്ചു എന്ന് സങ്കല്‌പിക്കുക. അങ്ങനെയെങ്കില്‍ മുകളില്‍ വിവരിച്ച ഡോക്‌ടര്‍മാരുടെ ഉദ്ദേശ്യം തന്നെയാണ് അദ്ദേഹത്തിനുമുണ്ടായിരിക്കുക. അല്ലെങ്കില്‍ ഈസാനബി(അ)ക്ക് ഈ രോഗികളുടെ ശരീരത്തില്‍ തടവാനും സ്‌പര്‍ശിക്കാനും അല്ലാഹു കഴിവ് നല്‌കിയതിലുപരി ഈ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ തന്നെ കഴിവ് നല്‌കിയിട്ടുണ്ടെന്ന് വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കും കാഫിറുമാണ്.</span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><b>രണ്ട്)</b>, ``മരണപ്പെട്ടവരെ ഞാന്‍ ജീവിപ്പിക്കും. അതിനാല്‍ മരണപ്പെട്ടവരെ ജീവിപ്പിക്കാന്‍ എന്നെ സമീപിക്കുക'' എന്നൊരു പരസ്യം ഈസാനബി(അ) നല്‌കിയിരുന്നുവെന്ന് മുസ്‌ലിയാര്‍ പറയുന്നതായി സങ്കല്‌പിക്കുക. അപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് മതവിശ്വാസിയായ ഡ്രൈവിംഗ് അറിയാത്തവരെ ഞാന്‍ ഡ്രൈവിംഗ് പഠിപ്പിക്കും, അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തവരെ ഞാന്‍ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ കഴിവ് നല്‌കും എന്നെല്ലാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നതു പോലെയുള്ള ഉദ്ദേശ്യം തന്നെയായിരുന്നു ഈസാനബി(അ)ക്കും ഉണ്ടായിരുന്നത് എന്നോ ഈസാനബി(അ)ക്ക് മരണപ്പെട്ട മനുഷ്യനെ സമീപിച്ച് ശരീരത്തില്‍ സ്‌പര്‍ശിക്കുവാന്‍ സാധിക്കുന്നതു പോലെയും അയാളെ മയ്യിത്ത് കുളിപ്പിക്കാനും ഖബ്‌റടക്കം ചെയ്യാനും കഴിവ് നല്‌കിയതുപോലെയും അയാളെ മരണശേഷം ജീവിപ്പിക്കാനും കഴിവ് നല്‌കിയിരുന്നുവെന്ന് വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.</span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><b>മൂന്ന്)</b>, ``കളിമണ്ണുകൊണ്ട് ഞാന്‍ പക്ഷിയുടെ രൂപമുണ്ടാക്കി ആകാശത്തിലൂടെ പറപ്പിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളവര്‍ വരിക'' എന്നൊരു പരസ്യപ്പലക ഈസാനബി(അ)തന്റെ വീട്ടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്നുവെന്ന് സങ്കല്‌പിക്കുക. പ്രാവിനെ വളര്‍ത്തുന്ന ഒരു മനുഷ്യന് തന്റെ കൂട്ടിലുള്ള പ്രാവുകളെ ആകാശത്തിലൂടെ പറപ്പിക്കാന്‍ അല്ലാഹു കഴിവ് നല്‌കിയതു പോലെ ഈസാനബി(അ) അസാധാരണ മനുഷ്യനായതിനാല്‍ അദ്ദേഹത്തിന് കളിമണ്ണുകൊണ്ടു പക്ഷികളുടെ രൂപമുണ്ടാക്കി അതിനെ ജീവന്‍ നല്‌കി പറപ്പിക്കാനുള്ള കഴിവ് നല്‌കപ്പെട്ടിരിക്കുന്നുവെന്ന് വല്ലവരും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മുശ്‌രിക്കുകളായി.</span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><b>നാല്)</b>, ഈസാനബി(അ) പരസ്യപ്പെടുത്തിയത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക: ``നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്ന് നിശ്ചയം നിങ്ങള്‍ക്ക് ഞാന്‍ ഒരു ദൃഷ്‌ടാന്തം കൊണ്ടുവന്നിരിക്കുന്നു. കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപം പോലുള്ളതിനെ ഞാന്‍ സൃഷ്‌ടിക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്റെ (പ്രത്യേക) അനുമതിയോടു കൂടി അത് പക്ഷിയായിത്തീരുന്നു. കുഷ്‌ഠരോഗിയെയും ജന്മനാ അന്ധന്മാരെയും ഞാന്‍ സുഖപ്പടുത്തുന്നു. മരണപ്പെട്ടവരെ അല്ലാഹുവിന്റെ അനുമതിയോടു കൂടി ഞാന്‍ ജീവിപ്പിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍ 49) ഈ പരസ്യപ്പലകയെ മുസ്‌ലിം പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നതു കാണുക:</span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം റാസി(റ) എഴുതുന്നു: ``ഈസാനബി(അ) ഊതിയപ്പോള്‍ അദ്ദേഹത്തിന്റെ മുഅ്‌ജിസത്ത് വെളിവാക്കാനായി അല്ലാഹു അവന്റെ കഴിവു കൊണ്ടു ആ ശരീരത്തില്‍ ജീവനുണ്ടാക്കുകയാണ് ചെയ്‌തത്. ഈ അഭിപ്രായമാണ് ശരി. കാരണം അല്ലാഹു പറയുന്നു: അവനാണ് മരണത്തെയും ജീവനെയും സൃഷ്‌ടിക്കുന്നത്. ഇബ്‌റാഹീം നബി(അ) രാജാവുമായി തര്‍ക്കിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: നിശ്ചയം എന്റെ രക്ഷിതാവ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. ജീവിപ്പിക്കാനുള്ള കഴിവ് അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നാല്‍ ഈ തെളിവ് പിടിക്കല്‍ നിരര്‍ഥകമാവുന്നതാണ്.'' (റാസി 12:52). അല്ലാഹുവിന്റെ അനുമതിയോടു കൂടി എന്ന് ഈസാനബി(അ) പരസ്യത്തില്‍ കാണിച്ചതിന്റെ ഉദ്ദേശ്യം ഇമാം റാസി(റ) വിവരിക്കുന്നതു ശ്രദ്ധിക്കുക: ``അല്ലാഹുവിന്റെ കഴിവുകൊണ്ടും സൃഷ്‌ടിപ്പുകൊണ്ടുമാണ് ജീവനുണ്ടായതെന്നും ഈസാനബി(അ)യുടെ കഴിവിന്റെയോ സൃഷ്‌ടിപ്പിന്റെയോ അടിസ്ഥാനത്തിലല്ലെന്നുമുള്ള തത്വത്തെ ശക്തിപ്പെടുത്തുകയാണ് ഇതുകൊണ്ട് ചെയ്യുന്നത്.'' (റാസി 12:126)</span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">തഫ്‌സീര്‍ ബൈദാവിയില്‍ എഴുതുന്നു: ``ഈസാനബി(അ)യില്‍ ഉലൂഹിയ്യത്ത് ഉണ്ടെന്ന ധാരണ നീക്കാന്‍ വേണ്ടിയാണ് അല്ലാഹുവിന്റെ അനുവാദപ്രകാരം എന്ന് പ്രത്യേകമായി അദ്ദേഹം പറഞ്ഞത്. നിശ്ചയം ജീവിപ്പിക്കല്‍ മനുഷ്യപ്രവര്‍ത്തനങ്ങളില്‍പ്പെട്ടതല്ല.'' (2:139).</span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">തഫ്‌സീര്‍ ഖാസിനില്‍ എഴുതുന്നു: ``അല്ലാഹുവിന്റെ അനുമതി എന്നതു കൊണ്ട് വിവക്ഷ അവന്റെ സൃഷ്‌ടിപ്പാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം ഈ രൂപപ്പെടുത്തല്‍ എന്റെ പ്രവൃത്തിയാണ്. എന്നാല്‍ ഇതിന് ജീവന്‍ നല്‌കുന്ന പ്രവൃത്തി അല്ലാഹുവിന്റേതാണ്.'' (1:350)</span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഭൂമിയില്‍ നിന്ന് ഒരു ഉറവ് പൊട്ടിക്കുക, ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാക്കുക, സ്വര്‍ണത്തിന്റെ ഒരു ഭവനം ഉണ്ടാക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുക, കളിമണ്ണുകൊണ്ട് പക്ഷിയെ ഉണ്ടാക്കി അതിനു ജീവന്‍ നല്‌കുക മുതലായ പ്രവൃത്തികളെക്കാള്‍ പ്രയാസം കുറഞ്ഞതാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ മുഹമ്മദ് നബി(സ)യോട് ശത്രുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നബിയുടെ വീട്ടിന്റെ മുന്നില്‍ സ്ഥാപിക്കാന്‍ അല്ലാഹു നിര്‍ദേശിച്ച പരസ്യത്തിന്റെ പലകയിലെ പ്രസ്‌താവന വിശുദ്ധ ഖുര്‍ആന്‍ വിവരിക്കന്നത് കാണുക: ``എന്റെ രക്ഷിതാവ് പരിശുദ്ധനാണ്. ഞാന്‍ മനുഷ്യനായ ഒരു ദൂതന്‍ മാത്രമാണ്.'' (അല്‍ഇസ്‌റാഅ് 90-93) മുസ്‌ലിം പണ്ഡിതന്മാര്‍ ഈ പരസ്യത്തെ വ്യാഖ്യാനിക്കുന്നത് കാണുക.</span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">``അതായത് ഞാന്‍ മറ്റുള്ള പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനാണ്. അവരെപ്പോലെ ഒരു മനുഷ്യനുമാണ്. അല്ലാഹു അവര്‍ മുഖേന പ്രകടിപ്പിക്കുന്ന മുഅ്‌ജിസത്തുകള്‍ അല്ലാതെ പ്രവാചകന്മാര്‍ അവര്‍ക്ക് തോന്നുന്ന സന്ദര്‍ഭത്തില്‍ സ്വാഭിഷ്‌ടപ്രകാരം മുഅ്‌ജിസത്തുകള്‍ പ്രകടമാക്കാറില്ല. കാരണം മുഅ്‌ജിസത്തുകളുടെ പ്രശ്‌നം എന്റേതല്ല. അതു അല്ലാഹുവിന്റേതാണ്. അപ്പോള്‍ എന്റെ ഉദ്ദേശമനുസരിച്ച് അതു കൊണ്ടുവരാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥ വിചിത്രം തന്നെ!'' (തഫ്‌സീറുല്‍ മദാരിക്ക് 2:327).</span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇമാം റാസി(റ) എഴുതുന്നു: ``ഈ സംഗതികള്‍ കൊണ്ടുവരികയെന്നത് ഒരു മനുഷ്യന്റെ കഴിവില്‍ പെടുന്നതല്ല. നിശ്ചയം, ഞാന്‍ ഒരു മനുഷ്യനാണ്.'' (21:59) ഇപ്രകാരം തഫ്‌സീര്‍ ഖുര്‍ത്വുബി 5:47ലും എഴുതുന്നു. ഇബ്‌നുകസീര്‍(റ) എഴുതുന്നു: ``ഉദ്ദേശിക്കുന്നതെല്ലാം ചെയ്യുന്നവന്‍ അല്ലാഹുവാണ്. നിങ്ങള്‍ ആവശ്യപ്പെടുന്നതിന് അവന്‍ ഉദ്ദേശിക്കുന്ന പക്ഷം മറുപടി നല്‌കും. അവന്‍ ഉദ്ദേശിക്കാത്ത പക്ഷം നിങ്ങള്‍ക്ക് മറുപടി തരികയുമില്ല. ഞാന്‍ അവന്റെ ദൂതന്‍ മാത്രമാണ്. നിങ്ങള്‍ ചോദിച്ച പ്രശ്‌നം അല്ലാഹുവില്‍ മാത്രം നിക്ഷിപ്‌തമാണ്. (ഇബ്‌നുകസീര്‍ 3:64).</span></span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``ഞാന്‍ ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്റെ ഒരു ദാസനാണ്. അപ്പോള്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു എങ്ങനെയാണ് സാധിക്കുക?! അവ ചെയ്യാന്‍ എന്റെയും നിങ്ങളുടെയും സ്രഷ്‌ടാവായ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. എന്റെയും നിങ്ങളുടെയും യജമാനനായ അല്ലാഹു എന്നെ ഏതൊരു ദൗത്യവുമായാണോ നിയോഗിച്ചത്, അത് ഞാന്‍ നിര്‍വഹിക്കുന്നു. നിങ്ങള്‍ എന്നോടു ആവശ്യപ്പെട്ട സംഗതികള്‍ അല്ലാഹുവിന് അല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധ്യമല്ല.'' (ഇബ്‌നുജരീര്‍ 7:110). തഫ്‌സീര്‍ ഖാസിനിലും ജമലിലും എഴുതുന്നു: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ ആവശ്യപ്പെടുന്നത് ഒരു മനുഷ്യന്റെ കഴിവില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ ആവശ്യപ്പെട്ടത് അവന്‍ ചെയ്യും.'' (ഖാസിന്‍ 4:185, ജമല്‍ 4:648).</span></span></span></span></span></span></span></span></span></span></span></span></span></div><div style="margin: 10px 0px;"><span style="font-family: AnjaliOldLipi; font-size: medium;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;"><span style="font-family: AnjaliOldLipi; font-size: small;">മുഹമ്മദ് നബി(സ) ഇപ്രകാരം പരസ്യപ്പെടുത്തിയതുകൊണ്ട് അദ്ദേഹത്തിന് അനുയായികള്‍ ദിവസവും വര്‍ധിക്കുകയാണ് ചെയ്‌തത്. മുസ്‌ലിയാര്‍ എഴുതിയതുപോലെ നബി(സ) പരസ്യം ചെയ്‌തിരുന്നുവെന്ന് സങ്കല്‌പിക്കുക. എങ്കില്‍ നബിക്ക് അനുയായികള്‍ വര്‍ധിച്ചാലും ക്രിസ്‌ത്യാനികളും ഖുബൂരികളും ലോകത്ത് വര്‍ധിച്ചതിന് മാത്രമേ അത് സമമാവുകയുള്ളൂ. ഏകദൈവ വിശ്വാസികള്‍ കുറയുകയാണ് ചെയ്യുക. കാരണം, അപ്രകാരമുള്ള വിശ്വാസം ശിര്‍ക്കിന്റെ ഗണത്തില്‍ പെടുന്നു.</span></span></span></span></span></span></span></span></span></span></span></span></span></span></div></span></span></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-4553635902235258180.post-73181481915028961722010-12-30T23:14:00.000-08:002010-12-30T23:15:00.636-08:00അല്ലാഹു കഴിവ് നല്കലും പുരോഹിതന്മാരുടെ അജ്ഞതയും<div style="text-align: right;"><b>എ അബ്ദുസ്സലാം സുല്ലമി</b></div><br />
<br />
<div style="text-align: justify;">``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ് നല്‌കുന്നവന്‍ അല്ലാഹുവാണ്. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അതു നല്‌കാന്‍ അല്ലാഹുവിന് കഴിയില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്?'' (സുന്നിവോയ്‌സ് -2008 ഒക്‌ടോബര്‍ 16-31, പേജ് 16)</div><div style="text-align: justify;"><br />
</div><div style="text-align: justify;">സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ് യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്. അവ താഴെ വിവരിക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">1). സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനം ഒരുപോലെ കണ്ടത്: സാധാരണ മനുഷ്യനും അസാധാരണ മനുഷ്യനും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും പരലോക വിശ്വാസിക്കും പരലോക നിഷേധിക്കും അബൂലഹബ്, അബൂജഹ്‌ല്‍, ഉമയ്യ, ഉത്‌ബത്ത്, ശൈബ, വലീദ്, ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍, നംറൂദ് മുതലായവര്‍ക്കും മുഹമ്മദ് നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ), മൂസാനബി(അ), ഇബ്‌റാഹീം നബി(അ) മുതലായവര്‍ക്കും അവരുടെ കണ്ണിന് കാഴ്‌ചശക്തിയും ചെവിക്ക് കേള്‍വിശക്തിയും നാവിന് സംസാരശേഷിയും കാലുകള്‍ക്ക് നടക്കാനുള്ള കഴിവും വിരലുകള്‍ക്ക് ചലിപ്പിക്കാനുള്ള കഴിവും അല്ലാഹു നല്‌കിയിട്ടുണ്ട്. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും അല്ലാഹു ഇവര്‍ക്കെല്ലാം നല്‌കിയിട്ടുണ്ട്. അപ്പപ്പോള്‍ സന്ദര്‍ഭോചിതം അല്ലാഹു മാത്രം ഉദ്ദേശിക്കുമ്പോള്‍ നല്‌കുകയല്ല. ഇത് ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയ പിഴച്ച കക്ഷിയായ ജബ്‌രിയാക്കളുടെ ജല്‌പനമാണ്. ജീവിച്ചിരിക്കുന്നവരെ വിളിച്ച് സഹായംതേടുന്നതും മരണപ്പെട്ടവരെ വിളിച്ച് സഹായംതേടുന്നതും ഒരുപോലെയാണെന്ന തങ്ങളുടെ മറ്റൊരു തനിച്ച ശിര്‍ക്കും കുഫ്‌റും വിഡ്‌ഢിത്തവും നിറഞ്ഞ വാദത്തെ സ്ഥാപിക്കാനാണ് ജബ്‌രിയാക്കളുടെ ഈ വാദത്തെ സുന്നത്ത് ജമാഅത്തിന്റെ വാദമായി അട്ടിമറി നടത്തിക്കൊണ്ട് ഇവര്‍ അവതരിപ്പിക്കുന്നത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">``അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദു:ഖമേ എന്നു പറഞ്ഞു കരയുകയും ചെയ്‌തു. അങ്ങനെ ദു:ഖം മൂലം (കരഞ്ഞുകരഞ്ഞ്) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദു:ഖിതനായിരുന്നു'' (യൂസുഫ് 84). കെ വി കൂറ്റനാട് മുസ്‌ലിയാരുടെ പരിഭാഷയില്‍ എഴുതുന്നു: ``കരച്ചിലിന്റെയും മനോവ്യഥയുടെയും കാഠിന്യത്താല്‍ ആ മഹാന്റെ കണ്ണുകള്‍ വെളുത്തു അന്ധത തന്നെ ബാധിക്കുകയുണ്ടായി.'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ് 94). അല്ലാഹു പറയുന്നു: ``അങ്ങനെ ശുഭവാര്‍ത്താ വാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ചു തല്‍സമയം കാഴ്‌ചയുള്ള ആളായിത്തീര്‍ന്നു.'' (യൂസുഫ് 96). കെ വി കൂറ്റനാട് മുസ്‌ലിയാര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: ``കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത് വെച്ചുകൊടുത്തു. എന്തൊരത്ഭുതം. കരഞ്ഞുകരഞ്ഞ് കണ്ണു കലങ്ങി കാഴ്‌ച നഷ്‌ടപ്പെട്ട അദ്ദേഹത്തിന്നതാ കാഴ്‌ച തിരിച്ചുകിട്ടിയിരിക്കുന്നു'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ് 104). യഅ്‌ഖൂബ് നബി(അ)യുടെ കണ്ണിന് അല്ലാഹു കാഴ്‌ചശക്തി നല്‌കിയിരുന്നില്ല. അപ്പപ്പോള്‍ നല്‌കുകയാണ് ചെയ്‌തിരുന്നതെങ്കില്‍ അദ്ദേഹം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കലങ്ങിയത് കാരണം കാഴ്‌ചശക്തി നഷടപ്പെട്ടുവെന്നും കുപ്പായം മുഖത്ത് വെച്ചപ്പോള്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും എങ്ങനെയാണ് പുരോഹിതന്മാരേ പറയുക? മഹാനും അസാധാരണക്കാരനുമായ അദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ട്, കാണാന്‍ സാധിക്കാതെ അദ്ദേഹം ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അന്ന് നാടു ഭരിച്ചിരുന്ന ഫിര്‍ഔനിന്റെയും അതുപോലെ പല മുശ്‌രിക്കുകളുടെയും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടിരുന്നില്ല. ഈ പ്രവാചകനെക്കാള്‍ കാണാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‌കിയിരുന്നു. അദൃശ്യകാര്യം അറിയാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‌കിയിരുന്നുവെങ്കില്‍ കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടാലും കണ്ണ് എന്ന അവയവം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന് കാണാന്‍ സാധിച്ചേനെ. യൂസുഫിനെക്കുറിച്ച് ദു:ഖിക്കുകയുമില്ല. ഏകദേശം നാല്‌പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് യൂസുഫിനെക്കുറിച്ച് അദ്ദേഹത്തിന് അറിവ് ലഭിക്കുന്നത്. ഈ കാലം വരെ ആ പ്രവാചകന് തന്റെ മകനെക്കുറിച്ച് അറിയാന്‍ ആഗ്രഹവും ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് മുശ്‌രിക്കുകളല്ലാതെ മറ്റാരും ജല്‌പിക്കുകയില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;">2). അസാധാരണ വ്യക്തികള്‍ക്ക് അസാധാരണ കഴിവുകള്‍ അല്ലാഹു നല്‌കുമെന്ന വാദം: അസാധാരണ വ്യക്തികളില്‍ നിന്ന് ഉണ്ടാകുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‌കിയ കഴിവുകൊണ്ട് അവര്‍ ചെയ്യുന്നതാണ്. എന്നാല്‍ അസാധാരണ വ്യക്തികളില്‍ നിന്ന് ഉണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്കു നല്‌കിയ കഴിവുകള്‍ കൊണ്ട് ഉണ്ടാകുന്നതല്ല. അവ അല്ലാഹു നേരിട്ടു ചെയ്യുന്ന അവന്റെ പ്രവര്‍ത്തനം മാത്രമാണ്. ഇതാണ് അഹ്‌ലുസുന്നത്തിന്റെയും ഏകദൈവവിശ്വാസികളുടെയും വിശ്വാസം. ശുദ്ധാത്മാക്കളുടെ അന്നമെന്ന് മമ്പുറം സയ്യിദ് അലവി തങ്ങള്‍ വിശേഷിപ്പിച്ച `ജൗഹറത്തി'ല്‍ എഴുതുന്നു: ``പ്രവാചകത്വ വാദവുമായി രംഗത്തുവന്നയാളോട് എതിരാളികള്‍ മത്സരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അവരെ അശക്തരാക്കിത്തീര്‍ക്കും വിധം ആ പ്രവാചകന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണവും അത്ഭുതകരവുമായ ഒരു മഹത്‌കൃത്യത്തിനാണ് മുഅ്‌ജിസത്ത് എന്നു പറയുന്നത്. ഇതില്‍ മനുഷ്യരില്‍ നിന്നാര്‍ക്കും തന്നെ യാതൊരു പങ്കും പ്രവൃത്തിയുമില്ല. തന്റെ പ്രവാചകന്മാരെ ശക്തിപ്പെടുത്താനായി അവരുടെ കൈയാല്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തുന്നതു മാത്രമാണവ. അവരുടെ പ്രവൃത്തികൊണ്ടോ അധ്വാനം കൊണ്ടോ ഒന്നുമല്ല. മൂസാ(അ)ന്റെ വടി ഓടുന്ന പാമ്പായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ട് തിരിഞ്ഞുനോക്കാതെ ഓടി. താങ്കള്‍ ഭയപ്പെടേണ്ടതില്ല. അതിനെ പൂര്‍വാവസ്ഥയിലേക്ക് നാം മടക്കുന്നതാണ് എന്ന് അല്ലാഹു സമാശ്വസിപ്പിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഭയം വിട്ടുമാറിയത് എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ തറിപ്പിച്ചു പറഞ്ഞിട്ടുള്ളത്. ഇതില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമാകുന്നു (ജൗഹറത്തു തൗഹീദ്, സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചെമ്മാട്, പേജ് 176). ചില ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം.</div><div style="text-align: justify;"><br />
</div><div style="text-align: justify;">1). അസാധാരണ വ്യക്തിയായ സ്വാലിഹ് നബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു വലിയൊരു ഒട്ടകം സൃഷ്‌ടിക്കപ്പെട്ടത്. സ്വാലിഹ് നബി(അ)ക്ക് താന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കളിമണ്ണുകൊണ്ട് ഒരു ഒട്ടകത്തിന്റെ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ് നല്‌കിയതു പോലെ ഒട്ടകത്തെ സൃഷ്‌ടിക്കാനും അല്ലാഹു കഴിവ് നല്‌കിയതുകൊണ്ട് അദ്ദേഹം സൃഷ്‌ടിച്ചതല്ല ഈ ഒട്ടകം. വല്ലവരും അപ്രകാരം വിശ്വസിച്ചാല്‍ അത് ശിര്‍ക്കായിരിക്കും. അല്ലാഹു സ്വാലിഹ് നബി(അ)യെ ഒരു കുട്ടിദൈവമാക്കി സൃഷ്‌ടിച്ചുവെന്നും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അവന്‍ സ്വാലിഹ് നബിയെ പങ്കാളിയാക്കി എന്നും പറയുന്നതിന് തുല്യമാണിത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">2). അസാധാരണ വ്യക്തിയായ ഈസാനബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു മരണപ്പെട്ട ചില മനുഷ്യന്മാരെ ജീവിപ്പിച്ചതും കളിമണ്ണുകൊണ്ട് പക്ഷികളുടെ രൂപം ഉണ്ടാക്കി ശേഷം അവയ്‌ക്ക് ജീവന്‍ നല്‌കി ആകാശത്തിലൂടെ പറപ്പിച്ചതും. ഈസാനബി(അ)ക്കു അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ നിലത്ത് മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ താങ്ങിപ്പിടിച്ച് ഇരുത്താനും കളിമണ്ണുകൊണ്ട് പക്ഷിയുടെ ഏകദേശ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ് നല്‌കിയതു പോലെ ഈ അസാധാരണമായ പ്രവര്‍ത്തനത്തിനും കഴിവ് നല്‌കിയിരുന്നുവെന്ന് വല്ലവരും വിശ്വസിച്ചാല്‍ അത് ശിര്‍ക്കായിരിക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;">3പ്രവാചകരും വലിയ്യുകളും ആഗ്രഹിക്കുന്ന സമയത്ത് അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹു കഴിവ് നല്‌കുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ബഹുദൈവ വിശ്വാസം. മുഹമ്മദ് നബി(സ)യുടെ നാവില്‍ നിന്ന് പുറത്തുവന്ന അസാധാരണ വചനങ്ങളായിരുന്നു വിശുദ്ധ ഖുര്‍ആന്‍. നബി(സ) ഉദ്ദേശിക്കുമ്പോള്‍ തന്റെ ഭാര്യയോടും കുട്ടികളോടും ജനങ്ങളോടും സംസാരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് കഴിവ് നല്‌കിയതു പോലെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഓതിക്കൊടുക്കാനും കഴിവ് നല്‌കിയിരുന്നുവെന്ന് വല്ലവരും വിശ്വസിക്കുന്നുവെങ്കില്‍ അത് ശിര്‍ക്കാണ്. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത് സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവ് നല്‌കാന്‍ അല്ലാഹുവിന് കഴിവില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത് എന്നാണ് യാഥാസ്ഥിതികരുടെ ചോദ്യം. കഴിവില്ലെന്ന് ഒരു പുത്തന്‍വാദിയും വിശ്വസിക്കുന്നില്ല. മക്കാമുശ്‌രിക്കുകള്‍ക്ക് പോലും ഇപ്രകാരം വിശ്വാസമുണ്ടായിരുന്നില്ല. കഴിവ് നല്‌കുമോ ഇല്ലയോ എന്നതിലായിരുന്നു തര്‍ക്കം. കഴിവ് നല്‌കുകയില്ലെന്ന് മുസ്‌ലിംകള്‍ വിശ്വസിച്ചു. നല്‌കുമെന്ന് മുശ്‌രിക്കുകളും വിശ്വസിച്ചു. അങ്ങനെ മരണപ്പെട്ടുപോയ ഇബ്‌റാഹീം നബി(അ)യെയും ഇസ്‌മാഈല്‍ നബി(സ)യെയും വിളിച്ച് സഹായംതേടിയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കോളങ്ങള്‍ അവര്‍ നിറച്ചു. ``ചിലപ്പോള്‍ വലിയ്യിന്റെ ഭാഗത്തുനിന്ന് പ്രാര്‍ഥനയും അഭിലാഷവും ഉണ്ടെങ്കിലും കറാമത്ത് ഉണ്ടായില്ല എന്നും വരും.'' (ജൗഹറതുത്തൗഹീദ്, പേജ് 215)</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-349039350867913332009-10-25T08:30:00.000-07:002009-10-25T08:51:17.167-07:00പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?<span style="text-align: right;"><br />
എ അബ്ദുസ്സലാം സുല്ലമി / <br />
</span><br />
<span style="text-align: justify;"><span style="text-align: justify;"><br />
<br />
“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ് വിരുദ്ധവുമായ ജല്‌പനമാണിത്. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്.” അല്ലാഹു ഇവിടെ, `എന്നോട് ദുആ ചെയ്യുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍' എന്ന് പറയേണ്ട സ്ഥാനത്ത് എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ എന്നാണ് പറയുന്നത്. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്. പര്യായപദം എന്ന നിലക്കാണ് പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് മുഹമ്മദ് നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ് ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യുന്നതാണ്. നിശ്ചയം എനിക്ക് ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്)<br />
</span><br />
<a name='more'></a><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹുവിന്റെ ദൂതനും ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ നവയാഥാസ്ഥിതികര്‍ രണ്ടാണെന്ന് ജല്‌പിക്കുക. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുജരീര്‍(റ) പറയുന്നു: നുഅ്‌മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അനുഗ്രഹം നിറഞ്ഞവനും ഉന്നതനുമായ അല്ലാഹു പറഞ്ഞു: നിശ്ചയം എനിക്കുള്ള ആരാധനയാണ് എനിക്കുള്ള പ്രാര്‍ഥന. ശേഷം നബി(സ) ഈ സൂക്തം ഓതി (നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുവീന്‍...)” (ഇബ്‌നുജരീര്‍ 24:76).<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹുവിനുള്ള ആരാധനകള്‍ എല്ലാം തന്നെ പ്രാര്‍ഥനയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രഖ്യാപനത്തെയും അവന്റെ ദൂതന്റെ പ്രഖ്യാപനത്തെയും അംഗീകരിക്കാന്‍ നവയാഥാസ്ഥിതികര്‍ തയ്യാറില്ല. എന്റെ ആരാധനയെ തൊട്ട് അഹങ്കരിക്കുന്നവര്‍ എന്നതിന് എന്റെ പ്രാര്‍ഥനയെ തൊട്ട് എന്ന് ഇബ്‌നുജരീര്‍(റ) അര്‍ഥം നല്‌കുകയും ചെയ്യുന്നു. പ്രഗത്ഭ സ്വഹാബിവര്യനായ അനസ്(റ) പറയുന്നു: “പ്രാര്‍ഥന മുഴുവനുമാണ് ആരാധന” (ഇബ്‌നുജരീര്‍ 24:76). ഇമാം റാസി(റ) എഴുതുന്നു: “ആരാധന എന്ന അര്‍ഥത്തില്‍ പ്രാര്‍ഥന എന്ന പദം ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്” (റാസി 14:80). ഇമാം ഖുര്‍തുബി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥന തന്നെയാണ് ആരാധന” (ഖുര്‍തുബി 15:286). ഇബ്‌റാഹീം നബി(അ) പ്രസ്‌താവിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നതിനെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം. അങ്ങനെ അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍....” (മര്‍യം 48,49)<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹുവിനു പുറമെ അവര്‍ പ്രാര്‍ഥിച്ചുവരുന്നവയെയും വെടിഞ്ഞു അദ്ദേഹം പോയപ്പോള്‍ എന്ന് പറയേണ്ട സ്ഥാനത്ത് അല്ലാഹു ഇവിടെ പ്രയോഗിച്ചത് ആരാധിക്കുന്നവയെയും എന്നാണ്. പ്രാര്‍ഥനയും ആരാധനയും പര്യായപദമായിട്ടാണ് അല്ലാഹു ഇവിടെ പ്രയോഗിക്കുന്നത്. ഒരേ ആശയത്തിനുവേണ്ടി മതത്തില്‍ പ്രയോഗിക്കുന്ന രണ്ട് പദങ്ങളായിട്ട്. അല്ലാഹു പറയുന്നു: “അല്ലാഹുവിന് പുറമെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ ദിവസം വരെയും തനിക്ക് ഉത്തരം നല്‌കാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അശ്രദ്ധന്മാരുമാണ്. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യുന്നതാണ്. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.” (അഹ്‌ഖാഫ് 5,6). പ്രാര്‍ഥിച്ചിരുന്നതിനെ അവര്‍ നിഷേധിക്കും എന്ന് പറയേണ്ട സ്ഥാനത്ത് ആരാധിച്ചതിനെ എന്ന് പര്യായപദമായ നിലക്കാണ് അല്ലാഹു ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ആരാധനയെല്ലാം പ്രാര്‍ഥനയല്ല എന്നോ പ്രാര്‍ഥനകളെല്ലാം ആരാധനകളല്ല എന്നോ ഹദീസ് കൊണ്ടോ ഖുര്‍ആന്‍ കൊണ്ടോ തെളിയിക്കാന്‍ നവയാഥാസ്ഥിതികര്‍ക്ക് സാധിക്കുമോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യനെ നീ വിളിച്ചുതേടരുത്. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല” (ഖസ്വസ്വ് 88, ശുഅറാഅ് 213). പ്രാര്‍ഥന വല്ലവന്നും വേണ്ടി അര്‍പ്പിക്കപ്പെട്ടാല്‍ അവന്‍ ആരാധ്യനായിത്തീരുമെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു” (അന്‍ആം 56). ആരാധനയെല്ലാം പ്രാര്‍ഥനയാണെന്ന് അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നു. സൂറതുഗാഫിര്‍ 66-ാം സൂക്തത്തിലും ഇപ്രകാരം പറയുന്നു. അനസ്(റ) പറയുന്നു: നബി(സ) പറഞ്ഞു: “പ്രാര്‍ഥന ആരാധനയുടെ സത്തയാണ്” (തിര്‍മിദി 3371). ഒരു കാര്യം ആരാധനയാകണമെങ്കില്‍ അതില്‍ പ്രാര്‍ഥനയുണ്ടായിരിക്കണം. പ്രാര്‍ഥനയില്ലാത്ത ആരാധനയില്ല. ഇതാണ് നബി(സ) പറയുന്നത്. ഈ ഹദീസിന്റെ പരമ്പരക്ക് അല്‌പം ദുര്‍ബലതയുണ്ട്. എങ്കിലും ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ മറ്റു ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. അതിനാല്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു: “തിരുമേനി പറഞ്ഞു: ദുആ ഇബാദത്തിന്റെ മജ്ജയാണ് (തി.)” (വാള്യം 4, പേജ് 2887). ഇമാം ശൗകാനി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥനയുടെ ശരിയായ അര്‍ഥപ്രകാരം അതുതന്നെയാണ് ആരാധന. അത്രയുമല്ല അത് ആരാധനയുടെ മജ്ജയാണ്. സ്വഹീഹായ ഹദീസില്‍ വന്നതുപോലെ.” (ഫതുഹുല്‍ഖദീര്‍ 4:617)<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
ഇമാം റാസി(റ) എഴുതുന്നു: “നബി(സ) പറഞ്ഞു: ആരാധനയുടെ മജ്ജ പ്രാര്‍ഥനയാണ് (വാള്യം 5, പേജ് 99). ഹാഫിള് ഇബ്‌നു അറബി(റ) പറയുന്നു: “പ്രാര്‍ഥന ആരാധനയുടെ ആത്മാവാണ്.” (തുഹ്‌ഫതുല്‍അഹ്വദി 3:223). നെല്ലിക്കുത്ത് മുസ്‌ലിയാര്‍ വരെ ഈ ഹദീസ് സ്വഹീഹാണെന്ന് ജുമുഅ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നതു കാണാം. പരമ്പര ദുര്‍ബലമാണെന്ന് പറഞ്ഞ പണ്ഡിതന്മാര്‍ തന്നെ ആശയം സ്ഥിരപ്പെട്ടതാണെന്ന് പറയുന്നു. ഇമാം സുയൂഥി(റ) തന്റെ ജാമിഉസ്സ്വഗീര്‍ എന്ന ഗ്രന്ഥത്തിലും ഈ ഹദീസ് ഉദ്ധരിക്കുന്നു. (ഹ.നമ്പര്‍ 4256)<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
മലക്കുകളും മുസ്‌ലിംജിന്നുകളും പിശാചുക്കളും അദൃശ്യലോകത്ത് ജീവിക്കുന്നവരാണ്. അതിനാല്‍ ഇവരെ വിളിച്ച് സഹായംതേടല്‍ ആരാധനയും പ്രാര്‍ഥനയുമാണ്. ഇവരുടെ കഴിവിന്റെ പരിധിയില്‍ വരുന്നത്, കഴിവിന്റെ പരിധിയില്‍ വരാത്തത് എന്ന വേര്‍തിരിവും വ്യത്യാസവും വിഭജനവും ഇസ്‌ലാം ഇവിടെ പരിഗണിക്കുന്നില്ല. നവയാഥാസ്ഥിതികര്‍ മാത്രമാണ് ഇപ്രകാരം വ്യത്യാസവും വിഭജനവും ആദ്യമായി നല്‌കുന്നത്.<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com3tag:blogger.com,1999:blog-4553635902235258180.post-15686578853403836822009-10-12T15:20:00.000-07:002009-10-25T08:39:44.856-07:00അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്നോ?<span style="text-align: right;"><br />
എ അബ്ദുസ്സലാം സുല്ലമി <br />
</span><br />
<hr /><br />
<span style="text-align: justify;"><br />
“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനയുണ്ട്. അല്ലാഹുവിനെ ഭയപ്പെടല്‍. ഇത് ആരാധനയാണ്. പ്രാര്‍ഥനയല്ല.” (കെ കെ സകരിയ്യാ സ്വലാഹിയുടെ പ്രഭാഷണത്തില്‍ നിന്ന്). <br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന്; ജിന്നുകളെ ആരാധിച്ചാല്‍ ജര്‍മനിയിലുള്ള മരുന്നുകളും വാച്ചുകളും നിമിഷനേരംകൊണ്ട് അവര്‍ കൊണ്ടുവരുമെന്ന്; <br />
<a name='more'></a>ജല്‍പിക്കാന്‍ അവസാനമായി നവയാഥാസ്ഥിതികര്‍ക്ക് വാദിക്കേണ്ടി വന്ന നിര്‍ബന്ധിതാവസ്ഥയാണ് മുകളിലുദ്ധരിച്ചത്. ഒരു സാധാരണക്കാരന്റെ ചോദ്യത്തിന് നല്‌കിയ ഉത്തരമാണിത്. അല്ലാഹുവിനെ ഭയപ്പെടുക എന്നത് അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയപ്പെടലാണ്. പ്രാര്‍ഥനയുടെയും ആരാധനയുടെയും സത്ത തന്നെ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയപ്പെടലും പ്രതീക്ഷയുമാണ്. അ�ഥഛ എന്ന പദം വിളിക്കുക, ക്ഷണിക്കുക, പ്രബോധനം ചെയ്യുക മുതലായ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്നു. “തീര്‍ച്ചയായും ഞാന്‍ എന്റെ സമുദായത്തെ രാത്രിയിലും പകലിലും ദുആ ചെയ്‌തു”വെന്ന് നൂഹ്നബി(അ) പറഞ്ഞത് ഖുര്‍ആന്‍ വിവരിക്കുന്നു.<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹുവും അവന്റെ ദൂതനും നിങ്ങളെ ദുആ ചെയ്‌താല്‍ (8:24), നീ അവരെ സന്മാര്‍ഗത്തിലേക്ക് ദുആ ചെയ്‌താല്‍ (18:57), തീര്‍ച്ചയായും നീ അവരെ ദുആ ചെയ്യുന്നത് ചൊവ്വായ മാര്‍ഗത്തിലേക്കാണ് (23:73), നിങ്ങള്‍ മുന്നിട്ടുവരിക; നമുക്ക് ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ദുആ ചെയ്യാം (3:61), മൃഗങ്ങള്‍ ദുആ മാത്രമേ കേള്‍ക്കുകയുള്ളൂ (2:171), നിങ്ങള്‍ക്കിടയില്‍ ദൂതന്റെ ദുആഇനെ നിങ്ങളില്‍ ചിലര്‍ ചിലരോട് ദുആ ചെയ്യുന്നതു പോലെ ആക്കരുത് (24:63) എന്നിങ്ങനെ അല്ലാഹു പറയുന്നത് കാണാം. ഇത്തരം ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തില്‍ അല്ല ഒരു കാര്യം ആരാധനയാവുക. ഇത്തരം ദുആഇന് പ്രാര്‍ഥനയെന്ന് പറയുകയുമില്ല. യാഥാസ്ഥിതിക സുന്നികള്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷകളിലൊന്നും മുകളില്‍ വിവരിച്ച സൂക്തങ്ങളില്‍ വന്ന ദുആഇന് പ്രാര്‍ഥന എന്നര്‍ഥം നല്‍കിയിട്ടില്ല. <br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയവും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്ന നിലക്കുള്ള ദുആഇനാണ് പ്രാര്‍ഥനയെന്ന് പറയുക. ഈ ആശയത്തിലുള്ള ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു കാര്യം ആരാധനയാകുക. അല്ലാഹുവിനെ ഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള ഭയപ്പെടലാണ്. മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നുകളോടും സഹായംതേടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം ആയതിനാല്‍ പ്രാര്‍ഥനയും ആരാധനയും ശിര്‍ക്കും കുഫ്‌റുമാണ്. ഇതാണ് മുജാഹിദുകള്‍ വിശ്വസിച്ചുപോരുന്നത്. അവര്‍ക്കുള്ള തെളിവുകള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്: “ഭയത്താലും പ്രതിഫലും ആശിച്ചും തങ്ങളുടെ നാഥനോട് ദുആ ചെയ്‌തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നതാണ്.” (അസ്സജദ 6)<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
ഈ ഭയം പ്രാര്‍ഥനയില്ലാത്ത ആരാധനയാണെന്ന് ആദ്യമായി ജല്‍പിച്ചത് നവയാഥാസ്ഥിതികരാണ്. ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്. അല്ലാഹു പറയുന്നു: “താഴ്‌മയായും രഹസ്യമായും നിങ്ങളുടെ നാഥനോട് നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. നിശ്ചയം അതിരുകവിയുന്നവരെ അവന്‍ സ്‌നേഹിക്കുകയില്ല. ഭൂമിയില്‍ നന്മ വരുത്തിയതിനുശേഷം (ശിര്‍ക്കുകൊണ്ട്) നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്. ഭയന്നുകൊണ്ടും പ്രതിഫലം ആശിച്ചും അവനോട് നിങ്ങള്‍ ദുആ ചെയ്യുവിന്‍. നന്മ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം അടുത്തതാണ്” (അഅ്‌റാഫ് 55). അദൃശ്യമായ ഭയവും പ്രതിഫലം ആശിക്കലുമാണ് ഇവിടെ വിവക്ഷ. അല്ലാഹുവിനെ ഭയപ്പെടലും അവനില്‍നിന്ന് പ്രതിഫലം ആശിക്കലും അദൃശ്യവും അഭൗതികവുമായ മാര്‍ഗമാണ്. ഈ അവസ്ഥ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭത്തിലാണ് ദുആ ആരാധനയും പ്രാര്‍ഥനയുമാകുന്നത്.<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹു പറയുന്നു: “അല്ലാഹുവിനെ അദൃശ്യമായ നിലയില്‍ ആരാണ് ഭയപ്പെടുന്നതെന്ന് അവന്‍ അറിയാന്‍ വേണ്ടി” (മാഇദ 94). ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്. അല്ലാഹു പറയുന്നു: “നിശ്ചയം അവന്‍ ഏകനായ ഇലാഹ് മാത്രമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍” (അന്നഹ്‌ല് 51). ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്. പ്രാര്‍ഥനയെല്ലാം ആരാധനയാണ്. ആരാധനയെല്ലാം പ്രാര്‍ഥനയുമാണ്. അല്ലാഹു പറയുന്നു: “അവര്‍ അവരുടെ രക്ഷിതാവിനെ അദൃശ്യമായ മാര്‍ഗത്തിലൂടെ ഭയപ്പെടുന്നവരാണ്” (അന്‍ബിയാഅ് 49). “തീര്‍ച്ചയായും അദൃശ്യത്തിലൂടെ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവര്‍ക്ക് പാപമോചനവും വമ്പിച്ച പ്രതിഫലവുമുണ്ട്” (മുല്‍ക് 12). ഈ അദൃശ്യഭയമാണ് ദുആഇനെ പ്രാര്‍ഥനയാക്കുന്നത്. ഈ ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു സംഗതി ആരാധനയാകുന്നത്. അല്ലാഹുവിനെ ഭയപ്പടല്‍ പ്രാര്‍ഥനയല്ലെന്ന് ജല്‌പിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തുപോകുമോ എന്ന് ഭയപ്പെടേണ്ടതാണ്. സുന്നികളുടെ മഖ്‌ദൂമി പരിഭാഷയില്‍ പോലും എഴുതുന്നു: “പ്രാര്‍ഥന ഒരു ആരാധനയാണ്. എന്ന് മാത്രമല്ല, പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല” (വാല്യം 2, പേജ് 1016). തഴവ കുഞ്ഞു മൗലവി എഴുതുന്നു:<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
“പ്രാര്‍ഥന ഇബാദത്താ ഹബീബേ എന്ന്<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
നുഅ്‌മാനവര്‍ പറയുന്നു നബിയില്‍ നിന്ന്<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അതു മാത്രമല്ല ഇബാദത്തിന് മജ്ജയാ<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
എന്നും ഹദീസില്‍ വന്നതും ശരിതന്നെയാ.”<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
അല്ലാഹു പറയുന്നു: “പരമകാരുണികനെ അദൃശ്യത്തിലൂടെ ഭയപ്പെടുന്നവനെയാണ് നീ (ഉപകാരപ്രദമായ) താക്കീത് ചെയ്യുക” (യാസീന്‍ 11). “പരമകാരുണികനെ അദൃശ്യത്തിലൂടെ ഭയപ്പെടുന്നവന്‍” (ഖാഫ് 33). “നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്നെ ഭയപ്പെടുവിന്‍” (ആലുഇംറാന്‍ 175). “തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനോടുള്ള ഭയത്താല്‍ പ്രയാസപ്പെടുന്നവരാണ്.” (മുഅ്‌മിനൂന്‍ 57)<br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
മേല്‍ സൂക്തങ്ങളില്‍ പ്രസ്‌താവിച്ച അല്ലാഹുവിനോടുള്ള ഭയം പ്രാര്‍ഥനയും ആരാധനയുമാണ്. നമസ്‌കാരം പ്രാര്‍ഥനയും ആരാധനയുമാകുന്നത് അല്ലാഹുവിനെ ഭയപ്പെടുകയും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. അല്ലാഹുവിനെ ഭയപ്പെടാതെയുള്ള നമസ്‌കാരം പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല. അല്ലാഹുവിനെ ഭയപ്പെടാതെയുള്ള നോമ്പോ ഹജ്ജോ ഉംറയോ സകാത്തോ പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല. <br />
</span><br />
<span style="text-align: justify;"><br />
<br />
</span><br />
<span style="text-align: justify;"><br />
ഒരാള്‍ക്ക് വ്യഭിചരിക്കാന്‍ അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ട് അവന്‍ അതില്‍നിന്നും പിന്മാറിയാല്‍ ഈ പിന്മാറ്റം പ്രാര്‍ഥനയും ആരാധനയുമാണ്. ഈ ഭയം ഇല്ലാതെ പിന്മാറിയാല്‍ അത് പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല. ഒരാള്‍ക്ക് പലിശയും കൈക്കൂലിയും വാങ്ങാന്‍ അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അയാള്‍ അത് വര്‍ജിക്കുന്നുവെങ്കില്‍ അത് പ്രാര്‍ഥനയും ആരാധനയുമാണ്. ഈ ഭയം ഇല്ലാത്തപക്ഷം പ്രാര്‍ഥനയും ആരാധനയുമല്ല. മദ്യപിക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അയാള്‍ അതില്‍ നിന്നും പിന്മാറിയാല്‍ ഈ പിന്മാറ്റം പ്രാര്‍ഥനയും ആരാധനയുമാണ്. ഈ ഭയം ഇല്ലാത്തപക്ഷം പ്രാര്‍ഥനയും ആരാധനയുമല്ല. ഒരാള്‍ രാത്രി നമസ്‌കരിക്കുകയാണ്. അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും ഭയപ്പെടാതെ നമസ്‌കരിച്ചാല്‍ ഈ നമസ്‌കാരം പ്രാര്‍ഥനയോ ആരാധനയോ അല്ല. അദൃശ്യമായ ഭയമാണ് പ്രാര്‍ഥനയുടെയും ആരാധനയുടെയും അടിസ്ഥാനവശം. അല്ലാഹുവിനെ ഭയപ്പെടല്‍ അദൃശ്യമാര്‍ഗത്തിലൂടെയുള്ള ഭയപ്പെടലാണ്. അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന് തനിച്ച ഖുര്‍ആന്‍ നിഷേധികളും ഹദീസ് നിഷേധികളും മാത്രമേ വാദിക്കുകയുള്ളൂ.<br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com4tag:blogger.com,1999:blog-4553635902235258180.post-60709499982225612292009-09-06T19:14:00.000-07:002009-10-25T08:41:09.297-07:00വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്‌റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!<span style="color: blue; font-family: Meera;"></span><br />
<span align="justify"><br />
<span style="font-size: 130%;"></span><br />
</span><br />
<span align="right"><br />
<span style="font-size: 130%;">എ അബ്ദുസ്സലാം സുല്ലമി </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;"><span style="color: red;"><strong>“മനുഷ്യരെ</strong></span> ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക് മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന് നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്.” (സുന്നിഅഫ്‌കാര്‍ വാരിക, -2009 ജൂലൈ 1, പേജ് 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത് അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ് 25) </span><br />
<a name='more'></a><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">അന്ത്യദിനം ആഗതമാകുമ്പോള്‍ കളവ് പറയുന്നവര്‍ വര്‍ധിക്കുമെന്ന് നബി(സ) പ്രവചിക്കുകയുണ്ടായി. ഈ പ്രവചനം പുലരുന്നുവെന്നതിന്റെ തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ മാസികയുടെ മാനേജിംഗ് ഡയറക്‌ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ചീഫ് എഡിറ്റര്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുമാണ്. അപ്പോള്‍ ഇ കെ സുന്നിവിഭാഗത്തിന്റെതായിരിക്കാം ഈ വാരിക. എ പി വിഭാഗം യാഥാസ്ഥിതികരും എ പി വിഭാഗം നവയാഥാസ്ഥിതികരും തമ്മില്‍ ആലുവയില്‍ വെച്ച് ഒരു സംവാദം നടക്കുകയുണ്ടായി. ഈ സംവാദത്തെ സംബന്ധിച്ച് പരിപൂര്‍ണമായും മൗനംപാലിച്ചവര്‍ ഇപ്പോള്‍ ഇത്തരം നുണപ്രചാരണവുമായിട്ടാണ് രംഗത്തുവന്നിരിക്കുന്നത്. യാഥാസ്ഥിതികര്‍ ഉദ്ധരിച്ച തെളിവുകളും അവയ്‌ക്ക് നവയാഥാസ്ഥിതികര്‍ നല്‌കിയ മറുപടിയും എന്തായിരുന്നു എന്നതിനെ സംബന്ധിച്ചും മുജാഹിദുകള്‍ ഇവര്‍ രണ്ടു കൂട്ടര്‍ക്കും നല്‌കിയിരുന്ന മറുപടിയെ സംബന്ധിച്ചും ദീര്‍ഘമായി ശബാബില്‍ എഴുതുകയുണ്ടായി. ഇതിനെ സംബന്ധിച്ചെല്ലാം ഇ കെ വിഭാഗം യാഥാസ്ഥിതികര്‍ 2009 ഏപ്രില്‍ 10ലെ വാരിക മാത്രം വായിച്ച് മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം മറ്റുള്ള പ്രയാസങ്ങള്‍ ഇല്ലാതാകാന്‍ ഉദ്ദേശിച്ചുകൊണ്ട് നബി(സ)യുടെ ഖബറിങ്കല്‍ ചെന്ന് നബി(സ)യുടെ സലാംമടക്കല്‍ പ്രതീക്ഷിച്ചുകൊണ്ട് സലാം പറയാമെന്ന് ഞാന്‍ എഴുതിയിട്ടുണ്ടെന്നും ഇതില്‍ സഹായതേട്ടമുണ്ടെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എഴുതിവിടുന്നത്! ഈ ലക്കത്തിലെ ആദ്യത്തെ ഭാഗം ഇവര്‍ വെട്ടിമാറ്റിയിരിക്കുകയാണ്. ആ ഭാഗം നോക്കൂ: “9). മരണപ്പെട്ടവരോട് സൃഷ്‌ടികളുടെ കഴിവിന് അതീതമായ സംഗതികള്‍ ചോദിച്ചാല്‍ മാത്രമാണ് ശിര്‍ക്കാവുകയെന്ന് പ്രസ്‌താവിച്ച ആദ്യകാല മുജാഹിദ് പണ്ഡിതന്മാര്‍ ആരാണ്? മുജാഹിദുകളുടെ മറുപടി: ഒരാളുമില്ല. മരണപ്പെട്ടവരോട് എന്തു ചോദിച്ചാലും ശിര്‍ക്കും കുഫ്‌റുമാണ്. നവയാഥാസ്ഥിതികര്‍ക്ക് മാത്രമാണ് ഇങ്ങനെ അഭിപ്രായമുള്ളത്.” (ശബാബ്, 2009 ഏപ്രില്‍ 10, പേജ് 30) </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">ഈസാനബി(അ) മുഹമ്മദ് നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന് മുഹമ്മദേ എന്ന് വിളിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‌കുക തന്നെ ചെയ്യുമെന്ന് നബി(സ) പ്രസ്‌താവിച്ചതായി അബൂയഅ്‌ലാ ഉദ്ധരിച്ച ഒരു ഹദീസാണ് എ പി വിഭാഗം യാഥാസ്ഥിതികര്‍ എ പി വിഭാഗം നവയാഥാസ്ഥിതികര്‍ക്ക് എതിരായി ഉദ്ധരിച്ചത്. ഈ ഹദീസ് സ്വഹീഹാണെന്ന് അല്‍ബാനി പറയുന്നുണ്ട്. എന്നാല്‍ അല്‍ബാനി ഈ ഹദീസിന് രണ്ട് ന്യൂനതകള്‍ ഉണ്ടെന്ന് അടിയില്‍ പറയുന്നുണ്ടെന്ന് ഒരു ശുദ്ധകളവ് പറഞ്ഞാണ് സംവാദവേളയില്‍ നവയാഥാസ്ഥിതികര്‍ സ്ഥലംവിട്ടത്. എന്നാല്‍ സംവാദത്തെ സംബന്ധിച്ച് ഇസ്വ്‌ലാഹ് മാസികയില്‍ കെ കെ സകരിയ്യ സ്വലാഹി എഴുതിയപ്പോള്‍ അല്‍ബാനി സ്വഹീഹാക്കിയ ഒരു ഹദീസിനെ ദുര്‍ബലമാണെന്ന് പറയാന്‍ പ്രയാസപ്പെട്ടതിനാല്‍ മറ്റൊരു നിലക്ക് മറുപടി എഴുതി അല്‍ബാനിയെയും ഹദീസിനെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ ഹദീസിന്റെ താഴെ അല്‍ബാനി മറ്റൊരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. “ഈസാനബി(അ) എന്റെ ഖബറിന്റെ അടുത്തു വരിക തന്നെ ചെയ്യും. എനിക്ക് അദ്ദേഹം സലാം പറയുന്നതുവരെ. നിശ്ചയം ഞാന്‍ അദ്ദേഹത്തിന്റെ മേല്‍ സലാം മടക്കുക തന്നെ ചെയ്യും” എന്ന് നബി(സ) പറഞ്ഞതായി ഹാകിം ഉദ്ധരിച്ച ഒരു ഹദീസാണത്. ഈ ഹദീസും മനുഷ്യനിര്‍മിതമാണ്. അല്‍ബാനി പ്രബലമാണെന്ന് പ്രസ്‌താവിച്ചതിനാല്‍ നവയാഥാസ്ഥിതികര്‍ ഈ ഹദീസിനെ അംഗീകരിച്ചുകൊണ്ട് ആദ്യത്തെ ദുര്‍ബലമായ ഹദീസിനെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">“അപ്പോള്‍ മുഹമ്മദ് എന്ന് വിളിക്കുന്നത് റസൂല്‍(സ)യോട് എന്തെങ്കിലും ആവശ്യപ്പെടാനല്ല. സഹായംചോദിക്കാനുമല്ല. പിന്നെയോ? സലാം പറയാന്‍ മാത്രം” (ഇസ്വ്‌ലാഹ് മാസിക -2009 മാര്‍ച്ച്, പേജ് 2). ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ഞാന്‍ എഴുതിയ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക് മാത്രമല്ല, മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബിറിടത്തില്‍ ചെന്ന് നബി(സ)യുടെ സലാം മടക്കല്‍ ആഗ്രഹിച്ചുകൊണ്ട് സലാം പറയാമെന്ന് ഞാന്‍ എഴുതിയിട്ടുണ്ടെന്ന് ഇവര്‍ എഴുതുന്നത്! ശബാബില്‍ ഞാന്‍ എഴുതിയ ചില ഭാഗങ്ങള്‍ കൂടി ഉദ്ധരിക്കുന്നു: “ഈസാ നബി(അ) മുഹമ്മദ് നബി(സ)യുടെ സലാം മടക്കല്‍ ലഭിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് സലാംപറയുകയും അദ്ദേഹത്തിന്റെ സലാം പറയലിന് മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്ക് ഉണ്ടാവട്ടെ എന്നു പറഞ്ഞു സലാംമടക്കുകയും ചെയ്‌താല്‍ അതില്‍ സഹായംതേടലും സഹായിക്കലുമുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ മുമ്പായി യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും പറയുന്നതുപോലെ ഇപ്രകാരം നബി(സ) പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.” (ശബാബ് -2009 ഏപ്രില്‍ 17). ശേഷം ഈ ഹദീസിന്റെ ദുര്‍ബലതകള്‍ ഞാന്‍ വിശദമായി ശബാബില്‍ വിവരിച്ചിട്ടുണ്ട്. ഇമാം മാലിക്(റ), ദജ്ജാലുകളുടെ കൂട്ടത്തില്‍ പെട്ട ഒരു ദജ്ജാലാണ് എന്ന് വിശേഷിപ്പിച്ച ഒരു നിവേദകന്‍ വരെ ഇതിന്റെ പരമ്പരയില്‍ വന്നിട്ടുള്ളത് എടുത്തുകാണിച്ചിട്ടുണ്ട്. </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">അവസാനമായി ഞാന്‍ എഴുതിയ ഭാഗങ്ങള്‍ കാണുക: “ഇത്തരത്തിലുള്ള ദുര്‍ബലമായ ഒരു ഹദീസാണ് ഈസാനബി(അ) ഇറങ്ങിവന്ന് നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന് സലാംപറയുമെന്നും നബി(സ) സലാംമടക്കുമെന്നും വിശ്വസിക്കാനും ഇതില്‍ സഹായം തേടലും സഹായിക്കലുമില്ലെന്ന് ജല്‌പിക്കാനും നവയാഥാസ്ഥിതികര്‍ തെളിവ് പിടിക്കുന്നത്. അല്‍ബാനിയോടുള്ള പ്രേമം അവരെ അന്ധരും ബധിരരുമാക്കിയിരിക്കുകയാണ്. ഈ വാറോലകളുടെ പരമ്പരയില്‍ വൈരുധ്യങ്ങളുണ്ട്. മൂന്നാമത്തെ ന്യൂനതയായി അല്‍ബാനി ഇത് സമ്മതിക്കുന്നു. ഖബറിന്റെ അടുത്തുവന്ന് ഖബറാളിയോട് സൃഷ്‌ടികളുടെ കഴിവുകള്‍ക്ക് അതീതമായത് ചോദിക്കുകയാണെങ്കിലാണ് ശിര്‍ക്കാവുകയെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികര്‍ക്ക് യാഥാസ്ഥിതികരെ ഖുബൂരികള്‍ എന്ന് വിളിക്കാന്‍ ധാര്‍മികമായ അവകാശമുണ്ടോ? സുന്നിവോയ്‌സ് എഴുതുന്നു: നബിയുടെ മറുപടി സലാം പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈസാനബി സലാം ചൊല്ലുന്നത്. തിരുനബിയുടെ സലാമാകുമ്പോള്‍ അത് നബിയുടെ ഭാഗത്തുനിന്ന് നമുക്കുവേണ്ടിയുള്ള പ്രാര്‍ഥനയല്ലേ? തിരുനബിയുടെ പ്രാര്‍ഥന നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സഹായമല്ലേ? അപ്പോള്‍ ഏറ്റവും വലിയ ആ സഹായം പ്രതീക്ഷിച്ചുകൊണ്ട് വഫാതായ പ്രവാചകന്മാരെ വിളിക്കാമെന്നാണോ? (2008 ഏപ്രില്‍ 1-15, പേജ് 24). ഈസാനബി(അ) മുഹമ്മദ് നബി(സ)യുടെ ഖബറിന്റെ അടുത്ത് വരികയും സലാംപറയുകയും നബി(സ) സലാം മടക്കുകയും ചെയ്യുമെന്ന് സ്വഹീഹായ ഒരൊറ്റ ഹദീസിലും വന്നിട്ടില്ല. അതിനാല്‍ ഈ വാദം മുജാഹിദുകള്‍ക്കില്ല തന്നെ.” (അതേ പുസ്‌തകം, പേജ് 30) </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">ഇമാം റാസി(റ) എഴുതുന്നു: “വിഗ്രഹാരാധനക്ക് തുല്യമായ പ്രവൃത്തിയാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ധാരാളം ആളുകള്‍ മഹാന്മാരുടെ ഖബ്‌റിനെ ബഹുമാനിക്കുന്നതില്‍ വ്യാപൃതരായത്. ഖബ്‌റിനെ ബഹുമാനിച്ചാല്‍ ആ ഖബ്‌റുകളില്‍ കിടക്കുന്ന മഹാന്മാര്‍ അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുമെന്നാണ് അവരുടെ വിശ്വാസം” (റാസി 17:60). ഇമാംറാസി(റ) വിഗ്രഹാരാധനക്ക് സമമാണെന്ന് എഴുതിയ ശിര്‍ക്കും കുഫ്‌റും ചെയ്യാന്‍ ഞാന്‍ ശബാബില്‍ എഴുതിയിട്ടുണ്ടെന്ന് ജൂതാസുകളല്ലാതെ പറയാന്‍ ധീരതകാണിക്കുകയില്ല. മുഹമ്മദ് നബി(സ) പോലും ഖബ്‌റാളികളെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. (ഫാത്വിര്‍ 22) </span><br />
</span><br />
<span align="justify"><br />
<br />
<span style="font-size: 130%;">ഇത് സ്വഹാബിമാര്‍ മനസ്സിലാക്കിയതുകൊണ്ടാണ് ആയിരക്കണക്കിന് സ്വഹാബികള്‍ വധിക്കപ്പെടാന്‍ കാരണമായ യുദ്ധങ്ങളുണ്ടായിട്ടും നബി(സ)യുടെ ഖബറിന്റെ അടുത്തുവന്ന് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നബിയോട് അന്വേഷിച്ച് പരിഹാരം കാണാതിരുന്നത്. ഖലീഫാ ഉമറിന്റെ(റ) കാലത്ത് മഴ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെട്ടപ്പോള്‍ അബ്ബാസി(റ)നെ ഇമാമാക്കി മഴക്കു വേണ്ടി പ്രാര്‍ഥിച്ചിരുന്നതും ഇതുകൊണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം). നബി(സ) ജീവിച്ചിരുന്ന കാലത്ത് രോഗം, ദാരിദ്ര്യം, സന്താനം ലഭിക്കാതിരിക്കല്‍ മുതലായ പരീക്ഷണങ്ങള്‍ക്ക് വിധേയരായ സ്വഹാബികള്‍ നബി(സ)യുടെ തിരുസന്നിധിയില്‍ വന്നു ഇവയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍ നബി(സ)യുടെ മരണശേഷം ഒരൊറ്റ സ്വഹാബിയോടും വിപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കാന്‍ വേണ്ടി നബി(സ)യോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ഒരൊറ്റ സംഭവം പോലും ഉദ്ധരിക്കപ്പെടുന്നില്ല. ഖബറില്‍ കിടക്കുന്ന നബി(സ) വിളിച്ചാല്‍ കേള്‍ക്കുകയില്ലെന്ന് വിശുദ്ധഖുര്‍ആനില്‍ നിന്നും നബി(സ)യുടെ തന്നെ ഉപദേശങ്ങളില്‍ നിന്നും അവര്‍ ശരിക്കും ഗ്രഹിച്ചതാണ് ഇതിന്റെ കാരണം. ഇന്നത്തെ ജൂതന്മാര്‍ മൂസാനബി(അ), ഇസ്‌ഹാഖ് നബി(അ), ഇബ്‌റാഹീം നബി(അ) മുതലായ മരണപ്പെട്ടുപോയ ഒരൊറ്റ പ്രവാചകരെപ്പോലും വിളിച്ച് സഹായം തേടാറില്ല. ഈ ജൂതന്മാരെക്കാളും പുരോഹിതവര്‍ഗം തൗഹീദിന്റെ വിഷയത്തില്‍ അധപ്പതിച്ചിരിക്കുകയാണ്. മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും മക്കാ മുശ്രിക്കുകള്‍ അല്ലാഹു അല്ലാത്തവരോട് സഹായംതേടിയിരുന്നില്ല. എന്നാല്‍ മരണപ്പെട്ട പ്രവാചകനോട് ഏതുതരം പ്രയാസങ്ങള്‍ക്കും സഹായംതേടാമെന്ന് ഇവര്‍ ജല്‌പിക്കുന്നു! ഇതു സ്ഥാപിക്കാന്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഒടുവില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്നാണ് ജല്‌പിക്കുന്നത്. ഇവരുടെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കളവിന്റെയും അളവ് ഇപ്രകാരമെല്ലാം എഴുതാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്.</span><br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-4553635902235258180.post-60357538199488049182009-04-03T07:57:00.000-07:002009-10-25T08:43:03.621-07:00നബിദിനം പുതിയ സുന്നത്ത് !<img alt="" border="0" id="BLOGGER_PHOTO_ID_5320487854840070594" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjYfWAq6Io1CiDUlySN_soF5PNRIVy9AWTGKh59ydtjF6-XUdcdViNrVFxnrUNWKJks8bhA67t8XKdPVtHY8qn_txgxz188yDin-6hNIlRZK4tEWjRdzajZSidAHpKLN7bkyoPUvIzMGY/s400/nbdnhd.jpg" style="display: block; height: 51px; margin: 0px auto 10px; text-align: center; width: 400px;" /><br />
<span><br />
<span align="justify"><br />
<span style="color: #cc0000;"><img alt="" border="0" id="BLOGGER_PHOTO_ID_5320479598558138290" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7t-Ab-tGSIzL8IRass9f4EsAGKLKky8BFrrOs_3gDMB5TgjC2vLBhDKo5OOr-DKzp6GtJV10El4802D-P-XgN-2w-3jBYSnwMCtyZXcxJDCbFSIshzYm3EN9i9qvkFauPyxTXiUPKLDU/s400/e.gif" style="float: left; height: 139px; margin: 0px 10px 10px 0px; width: 80px;" /></span><span style="color: #cc0000;"> </span><br />
</span><br />
<span align="justify"><br />
<span style="color: #cc0000;"></span><br />
</span><br />
<span align="justify"><br />
<span style="color: #cc0000;"></span><br />
</span><br />
<br />
<span align="justify"><br />
<span style="color: #cc0000;">ങ്കില്‍ ആ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? അതാണ് തിങ്കളാഴ്‌ച നോമ്പ്... എന്നിട്ടവരൊക്കെ ആഘോഷിച്ച നബിദിനം ഏത്? ആചരിച്ച, ആഘോഷിക്കാത്ത നബിദിനം ഏത്? ആചരിച്ചത് തിങ്കളാഴ്‌ച. ആഘോഷിക്കാത്തത് റബീഉല്‍ അവ്വല്‍ 12.... ഭാര്യമാരില്‍ അവസാനം വഫാത്താവുന്നത് മഹതി ആഇശബീവി(റ) 48ല്‍. നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന് ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല. എങ്കില്‍ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? (നജാത്തുല്‍ അനാം അറബിക് കോളെജും ചുങ്കത്തറ ഓര്‍ഫനേജും സംയുക്തമായി പ്രസിദ്ധീകരിച്ച സുഹൈര്‍ ചുങ്കത്തറയുടെ `നബിദിനം സുന്നത്ത്; നബിദിനാഘോഷം ബിദ്‌അത്ത്' എന്ന ലഘുലേഖയില്‍ നിന്ന്)</span><br />
<a name='more'></a><br />
</span><br />
<span style="color: #cc0000;"></span>മുസ്‌ലിംകള്‍ തിങ്കളാഴ്‌ച സുന്നത്ത് നോമ്പ് അനുഷ്‌ഠിക്കുന്നത് നബി(സ)യുടെ ജന്മദിനം ആചരിക്കാനും നബി(സ) ജനിച്ച ദിവസത്തില്‍ സന്തോഷം പ്രകടിപ്പിക്കാനുമാണെന്നാണ് നവയാഥാസ്ഥിതികര്‍ ഇവിടെ പ്രസ്‌താവിക്കുന്നത്?! എങ്കില്‍ പ്രവാചകന്‍ അവിടുന്ന് ജനിച്ച മാസവും തിയ്യതിയും നമുക്ക് വിവരിച്ച് തരുമായിരുന്നു. തിങ്കളാഴ്‌ച ദിവസം എന്ന് പറഞ്ഞുനിര്‍ത്തുകയല്ല ചെയ്യുക. കാരണം ഇവര്‍ ജല്‌പിക്കുന്നതുപോലെ ഇതുകൊണ്ട് നബി(സ) ജനിച്ച ദിവസത്തില്‍ തന്നെ സന്തോഷം പ്രകടിപ്പിക്കാനും നബി(സ) ജനിച്ച ദിവസം ആഘോഷങ്ങളില്ലാതെ ആചരിക്കാനും ഒരേസമയം സാധ്യമല്ല.<br />
<span align="justify"><br />
</span><br />
<br />
<span align="justify"><br />
ഇസ്‌ലാമില്‍ 'നബിദിനം' എന്ന് മുഹമ്മദ് നബി(സ) ജനിച്ച ദിവസത്തിനല്ല പറയുക. പ്രത്യുത അദ്ദേഹത്തിന്റെ നാല്‍പതാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഇറങ്ങി നുബുവ്വത്ത് ലഭിച്ച ദിവസത്തിനാണ്. ഈ ദിവസത്തിന് പുണ്യമുണ്ട്. ഈ ദിവസത്തിന്റെ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzexHSU0ZAJp_scThf8T3B3Ef_H6_F8gV12blrPrYJ8qLLkhGnyK3OMQTaO7DEWb44HY1bFgqMjTFOachkPm_4swpv_FCib0G3523EFhlaCR6-8sfaJZjJa9lofxPODSmR5h1EPO1miTI/s1600-h/nabidinam01.jpg"><img alt="" border="0" id="BLOGGER_PHOTO_ID_5320485267054353602" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzexHSU0ZAJp_scThf8T3B3Ef_H6_F8gV12blrPrYJ8qLLkhGnyK3OMQTaO7DEWb44HY1bFgqMjTFOachkPm_4swpv_FCib0G3523EFhlaCR6-8sfaJZjJa9lofxPODSmR5h1EPO1miTI/s400/nabidinam01.jpg" style="cursor: hand; float: right; height: 218px; margin: 0px 0px 10px 10px; width: 292px;" /></a> പുണ്യം ലഭിക്കുവാനും ഈ ദിവസത്തില്‍ സന്തോഷിക്കുവാനും ആചരിക്കുവാനുംവേണ്ടി ദിവസത്തിന്റെ പേര് (തിങ്കളാഴ്‌ച) നബി(സ) വിവരിച്ചുതരികയല്ല ചെയ്യുന്നത്. കാരണം ഇതുകൊണ്ട് ആ ദിവസത്തില്‍ സന്തോഷിക്കാനും ആ ദിവസത്തെ ആചരിക്കാനും സാധ്യമല്ല എന്ന യാഥാര്‍ഥ്യം അവിടുന്ന് ശരിക്കും ഗ്രഹിച്ചിരുന്നു. അതിനാല്‍ 'നബിദിനം' റമദാന്‍ മാസത്തിലാണെന്ന് നമുക്ക് വിവരിച്ചുതന്നു. റമദാനിലെ അവസാനത്തെ പത്തിലാണ് നബിദിനമെന്നും വിശദീകരിച്ചുതന്നു. തിയ്യതി അല്ലാഹു അദ്ദേഹത്തെ മറപ്പിച്ചതിനാല്‍ ഒറ്റരാവുകളില്‍ അന്വേഷിക്കണമെന്നും പറഞ്ഞു. നിര്‍മിതമായ ഒരു ഹദീസില്‍പോലും അവസാനത്തെ പത്തിലെ തിങ്കളാഴ്‌ച ദിവസങ്ങളില്‍ നിങ്ങള്‍ അതിനെ അന്വേഷിക്കുവീന്‍ എന്ന് അവിടുന്ന് നിര്‍ദേശിച്ചതായി കാണുന്നില്ല.<br />
</span><br />
<br />
<span align="justify"><br />
അല്ലാഹു ധിക്കാരിയായ ഫിര്‍ഔനിനെയും സൈന്യത്തെയും ചെങ്കടലില്‍ മുക്കി നശിപ്പിക്കുകയും മൂസാനബി(അ)യെയും ഏകദൈവവിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്‌ത സംഭവം ഖുര്‍ആനിലുണ്ടല്ലോ. ഈ ദിനത്തില്‍ നോമ്പ് ആചരിച്ച് സന്തോഷം പ്രകടിപ്പിക്കാന്‍വേണ്ടി നബി(സ) അതേതു ദിവസമായിരുന്നുവെന്ന് വിവരിച്ചുതരികയല്ല, പ്രത്യുത മുഹര്‌റം 10 എന്ന് മാസവും തിയ്യതിയും വിവരിച്ചുതരികയാണ് ചെയ്‌തത്. വെള്ളിയാഴ്‌ചദിവസം, തിങ്കളാഴ്‌ച ദിവസം എന്നിങ്ങനെ വിവരിച്ചുതരുന്നില്ല. താന്‍ ജനിച്ചത് തിങ്കളാഴ്‌ച ദിവസമാണെന്ന് നബി(സ) വിവരിച്ചുതന്നു. എന്നാല്‍ മാസവും തിയ്യതിയും വിവരിച്ചുതന്നില്ല. എങ്കില്‍ ഈ ദിവസത്തില്‍ നോമ്പ് ആചരിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുവാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല. ``നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന് ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല.'' ഇപ്രകാരം നവയാഥാസ്ഥിതികര്‍ ബിദ്‌അത്ത് പ്രചരിപ്പിക്കുവാന്‍ എഴുതിവിടുന്നു! നാം ജനിച്ച ദിവസം മാതാപിതാക്കളും കുടുംബങ്ങളും ആശുപത്രിക്കാരും സന്തോഷിച്ചത് ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ തെറ്റായ കാര്യമല്ല. എന്നാല്‍ എല്ലാവര്‍ഷത്തിലും നാം ജനിച്ച ദിവസത്തില്‍ മാതാപിതാക്കളും കുടുംബങ്ങളും ആശുപത്രിക്കാരും സന്തോഷിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് ഇസ്‌ലാമില്‍ തനിച്ച അനാചാരമാണ്. ഇസ്‌ലാമിന് പരിചയമില്ലാത്തതാണ്. അതുകൊണ്ടാണ് നബി(സ) തന്റെ ജന്മദിനം എന്നാണെന്ന് നമുക്ക് വിവരിച്ചുതരാതിരുന്നത്; നബി(സ) ജനിച്ച ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ അതില്‍ നോമ്പ് ആചരിച്ച് സന്തോഷം പ്രകടിപ്പിക്കുവാന്‍ ഉപദേശിക്കാതിരുന്നത്. നബി(സ) ജനിച്ച ദിവസം അബൂലഹബ് ഉള്‍പ്പെടെയുള്ളവര്‍ സന്തോഷിച്ചിരിക്കാം. എന്നാല്‍ അവിടുത്തെ ജന്മദിനം ഓരോ വര്‍ഷവും ആവര്‍ത്തിച്ച് വരുമ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുവാന്‍ ആഘോഷം സംഘടിപ്പിക്കലും നോമ്പ് ആചരിച്ച് സന്തോഷം പ്രകടിപ്പിക്കലും അനാചാരമാണ്. റബീഉല്‍ ഉവ്വല്‍ 12 തിങ്കളാഴ്‌ചയാണ് നബി(സ) ജനിച്ചതെന്ന് നാം സങ്കല്‌പിക്കുക. എന്നാല്‍ തിങ്കളാഴ്‌ച നോമ്പ് പിടിച്ചതുകൊണ്ട് റബീഉല്‍ അവ്വല്‍ പന്ത്രണ്ടുമായി അത് യോജിച്ചുവരികയില്ല. ഈ വര്‍ഷം ദക്ഷിണകേരളത്തില്‍ യോജിച്ചുവന്നതുപോലെ അപൂര്‍വമായി എപ്പോഴെങ്കിലും യോജിച്ചുവരാം. മലപ്പുറത്തുകാര്‍ക്കും കോഴിക്കോട്ടുകാര്‍ക്കും ഈ വര്‍ഷവും യോജിച്ചുവന്നിട്ടില്ല.<br />
</span><br />
<span align="justify"><br />
<br />
അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദില്‍ സിമാനി അബൂഖതാദയില്‍ നിന്ന് നിവേദനം: തീര്‍ച്ചയായും തിങ്കളാഴ്‌ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് നബി(സ) ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതിലാണ് ഞാന്‍ ജനിച്ചത്. അതിലാണ് എന്റെ മേല്‍ അവതരിപ്പിക്കപ്പെട്ടതും. (മുസ്‌ലിം ഹദീസ് 1182-197,198). ഈ ഹദീസാണ് നബി(സ) ജനിച്ച ദിവസം ആവര്‍ത്തിച്ചു വരുമ്പോള്‍ ആഘോഷം സംഘടിപ്പിച്ച് സന്തോഷം പ്രകടിപ്പിക്കല്‍ സുന്നത്താണെന്ന് സ്ഥാപിക്കുവാന്‍ യാഥാസ്ഥിതികരും നോമ്പ് ആചരിച്ച് സന്തോഷം പ്രകടിപ്പിക്കുവാന്‍ നവയാഥാസ്ഥിതികരും തെളിവ് പിടിക്കാറുള്ളത്. ഈ ഹദീസില്‍ തിങ്കളാഴ്‌ച ദിവസം എന്ന് മാത്രമേ പറയുന്നുള്ളൂ. മാസവും തിയ്യതിയും പറയുന്നില്ല. അതിനാല്‍ നബി(സ)യുടെ ജന്മദിനം ഏതാണെന്ന് ഹദീസില്‍ നിന്ന് വ്യക്തമല്ല. ആഘോഷിച്ച് സന്തോഷം പ്രകടിപ്പിക്കാനും അതുപോലെ ആചരിച്ച് സന്തോഷം പ്രകടിപ്പിക്കുവാനും. ഈ ഹദീസ് അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദില്‍ സിമാനി എന്ന നിവേദകന്‍ അബൂഖതാദ(റ) എന്ന സ്വഹാബിയില്‍ നിന്നാണ് ഉദ്ധരിക്കുന്നത്. എല്ലാ പരമ്പരയും ഇതുതന്നെയാണ്. ഇബ്‌നുഹജര്‍(റ) പറയുന്നത് കാണുക.<br />
</span><br />
<br />
<span align="justify"><br />
"അബൂഖതാദയില്‍ നിന്ന് ഇയാള്‍ ഹദീസ് കേട്ടത് അറിയപ്പെടുന്നില്ല.'' (തഹ്‌ദീബ് 6:36)<br />
</span><br />
<br />
<span align="justify"><br />
ഇമാം ദഹബി എഴുതുന്നു: അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദുസ്സിമാനി അബൂഖതാദയില്‍ നിന്ന് ഹദീസ് കേട്ടിട്ടില്ല എന്ന് ഇമാം ബുഖാരി പറയുന്നു (മീസാന്‍ 2:390). ഹദീസിന്റെ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്‌മതയും പാണ്ഡിത്യവും മുസ്‌ലിമിനെക്കാള്‍ ഉള്ളത് ഇമാം ബുഖാരിക്കാണ്. ബുഖാരിയുടെ വീക്ഷണത്തില്‍ ഈ ഹദീസ് പരമ്പര മുറിച്ച ദുര്‍ബലമായ ഹദീസാണ്. അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദ് മറ്റുള്ളവരില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസുകളും ഇമാം ബുഖാരി തന്റെ സ്വഹീഹിലോ മറ്റു വല്ല ഗ്രന്ഥത്തിലോ ഉദ്ധരിക്കാറുമില്ല. നബി(സ)യുടെ ഭാര്യമാരില്‍ അവസാനം വഫാത്തായത് മഹതി ആഇശ ബീവി(റ)യാണെന്നത് മറ്റൊരു അബദ്ധമാണ്. പൂര്‍വീകരും പ്രഗത്ഭരുമായ പണ്ഡിതന്മാര്‍ രണ്ട് അഭിപ്രായമാണ് ഈ വിഷയത്തില്‍ പ്രകടിപ്പിച്ചത്. ഉമ്മസലമ(റ)യാണ് അവസാനം മരിക്കുന്നത്. 2. മൈമൂന(റ)യാണ് മരിക്കുന്നത്. യസീദുബ്‌നു മുആവിയ മദീനക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി ശാമിലെ പട്ടാളത്തെ അയച്ച സന്ദര്‍ഭത്തില്‍ ഉമ്മുസലമ(റ) ജീവിച്ചിരുന്നുവെന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സംഭവം ഹി. 63നാണ് നടക്കുന്നത്. ഇബ്‌നുഹജര്‍(റ) എഴുതുന്നു: ഉമ്മുസലമയാണ് നബി(സ)യുടെ ഭാര്യമാരില്‍ അവസാനമായി മരണപ്പെടുന്നത് (ഇസ്വാബ 8-407). അലി(റ) മറ്റൊരു വിവാഹം ചെയ്യുവാന്‍ ഉദ്ദേശിച്ചപ്പോള്‍ നബി(സ) അതിനെ പ്രതിരോധിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ അബൂജഹ്ല് നബി(സ)യുടെ വീട്ടിലേക്ക് കയറിവരാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന് വരെ എഴുതിയവരാണിവര്‍. ഖിള്രര്‍ നബി(അ) നബിയല്ലെന്നും കേവലം ഒരു വലിയ്യ് മാത്രമായിരുന്നുവെന്നും അല്‍മനാറില്‍ എഴുതുകയുണ്ടായി. ഇന്നുവരെ അത് തിരുത്തിയതായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല. ഇതിലൂടെ ഔലിയാക്കള്‍ക്ക് ഖണ്ഡിതമായ നിലക്കുതന്നെ അദൃശ്യം അറിയുമെന്ന് സ്ഥാ പിച്ച് ഏകദൈവവിശ്വാസത്തിന്റെ ഒരു പ്രധാന ആശയത്തെ നശിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. <br />
</span><br />
<br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com4tag:blogger.com,1999:blog-4553635902235258180.post-6114883596857818222009-03-20T07:33:00.000-07:002009-10-25T08:44:51.564-07:00സൃഷ്‌ടികള്‍ക്ക് സാധ്യമായത് ഖബ്‌റാളികളോട് ചോദിക്കാമോ?<span style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><br />
<img alt="" border="0" id="BLOGGER_PHOTO_ID_5315279478845183666" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRTrgwxA2WYHZC57qr8PXXvKKgIY3h_IImlQxsObnSJYXsCiVaHXNPtLQIupmMVSyrIo7Mr_GQIntnRm1cttTUDaD4Mxp6pkjpe9INNgvtxrqb-KyQr5gG7dtBGgDt5SGWnEalqeJc8J8/s200/islamic04.jpg" style="float: left; margin: 0px 10px 10px 0px;" /><br />
</span><br />
<br />
<br />
<span align="right"><br />
<br />
<span style="color: #3333ff;"><u>എ അബ്ദുസ്സലാം സുല്ലമി</u></span><br />
</span><br />
<span align="justify"><br />
<br />
<br />
<strong><span style="color: red; font-size: 130%;">“പ്രാര്‍ഥന(ദുആ)ക്ക്</span></strong> മുജാഹിദുകള്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് സ്ഥാപിക്കാനാണല്ലോ അഹ്‌സനികള്‍ ഈ ഹദീസിന്റെ വാല്‍ക്കഷ്‌ണം വലിച്ചുകൊണ്ടുവന്നത്. എന്നാല്‍ അതിന്റെ ഒറ്റ രിവായത്തിലും ഈസാനബി(അ) മുഹമ്മദ് നബി(സ)യുടെ ഖ ബ്‌റിന്നരികില്‍വന്ന് സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരുകാര്യവും നബി(സ)യോട് ആവശ്യപ്പെടുമെന്ന് പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈ സാ നബി(അ) പ്രത്യുത 'യാ മുഹമ്മദ്' എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ് പറയുന്നത്. ഇവിടെ എന്തിനാണ് ഈസാനബി(അ) യാ മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യുന്നത്? ഖുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച് കിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാനബി(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' <span style="color: #ff6666;">(ഇസ്വ്‌ലാഹ് മാസിക -ഫെബ്രുവരി 2009, പേജ് 16) </span><br />
<a name='more'></a><br />
<br />
<span style="color: #ff6666;">ഇസ്വ്‌ലാഹ് മാസിക</span>യിലെ ഈ പ്രസ്‌താവന ഉദ്ധരിച്ചുകൊണ്ട് <span style="color: #ff6666;">രിസാല വാരിക</span> എഴുതുന്നു: "മുജാഹിദ് പ്രസ്ഥാനം സംവാദദിവസംവരെ നിലനിര്‍ത്തിപ്പോന്നിരുന്ന ആശയത്തില്‍നിന്നുള്ള വ്യക്തമായ വ്യതിയാനമാണിത്. നബി(സ)യുടെ ഖബ്‌റിന്നരികില്‍ നിന്ന് ഒരു സത്യവിശ്വാസി അവിടുന്ന് കേള്‍ക്കും, ഉത്തരം ചെയ്യും എന്ന് വിശ്വസിച്ചുകൊണ്ട് നബിയെ വിളിച്ചാല്‍ അത് ശിര്‍ക്കാകുമോ എന്നായിരുന്നല്ലോ സുന്നികളുടെ ചോദ്യം. ശിര്‍ക്കാകുമെന്ന് നിസ്സംശയം കായക്കൊടി മറുപടി പറഞ്ഞു. വിളിക്കുക മാത്രമേ ചെയ്‌തുള്ളൂവെങ്കില്‍ ശിര്‍ക്കാകില്ല. മനുഷ്യ (സൃഷ്‌ടി....?) കഴിവിന്നതീതമായി വല്ല കാര്യവും സഫലീകരിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ശിര്‍ക്കാവൂ എന്നല്ലല്ലോ മറുപടി വന്നത്. സംവാദ ദിവസംവരെ ആ വിളി തന്നെ ശിര്‍ക്കായിരുന്നുവെന്നര്‍ഥം.... ഇപ്പോഴിതാ സംവാദത്തില്‍ കുടുങ്ങിയപ്പോള്‍ കുട്ടി മൗലവിമാര്‍ പറയുന്നു: കേള്‍ക്കും, ഉത്തരം ചെയ്യും എന്ന് വിശ്വസിച്ച് വിളിച്ചാല്‍ അത് ശിര്‍ക്കായ ദുആ അല്ല. മൗലവി ഗ്രൂപ്പ് പൗരോഹിത്യം ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്.<br />
<br />
<span style="color: red;"><strong>1).</strong></span> നബി(സ)യുടെ ഖബ്‌റിന്നരികില്‍ നിന്ന് നബി കേള്‍ക്കുമെന്ന് വിശ്വസിച്ചുകൊണ്ട് വിളിച്ചാല്‍ അത് ശിര്‍ക്കായ ദുആ അല്ലെന്നാണോ വഹാബി പറയുന്നത്? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">2).</span></strong> ശിര്‍ക്കായ ദുആ അല്ലെങ്കില്‍ ആ വിശ്വാസപ്രകാരം ഏതൊരു വിശ്വാസിക്കും നബിയെ വിളിക്കല്‍ ശിര്‍ക്കല്ലെന്ന് ആലുവ സംവാദത്തോടെ വഹാബിസം സമ്മതിച്ചോ? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">3).</span></strong> അങ്ങനെ വിളിക്കുന്നത് ശിര്‍ക്കാണെന്ന് കായക്കൊടി സംവാദത്തില്‍ മറുപടിയായി പറഞ്ഞത് തെറ്റാണെന്ന് സമ്മതിച്ചോ? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">4).</span></strong> അത്തരം വിളികള്‍ ശിര്‍ക്കാണെന്ന് മുജാഹിദ് പണ്ഡിതന്മാര്‍ നിരന്തരമായി പ്രസംഗിക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ നിറുത്തിവെക്കാന്‍ ആലുവ സംവാദാനന്തരം മുജാഹിദുകള്‍ തീരുമാനമെടുത്തോ? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">5).</span></strong> മരണത്തോടെ മനുഷ്യന്റെ കേള്‍വി, അറിവ്, ബോധം എന്നിവ നശിച്ചുപോകുമെന്നും പിന്നീട് അവന് യാതൊരു വിധ കഴിവുമില്ലെന്നും അങ്ങനെ വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചാല്‍ അത് അഭൗതികമായ, മനുഷ്യ കഴിവിന്നതീതമായ, അദൃശ്യമായ, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കഴിവ് അല്ലാഹു അല്ലാത്ത ശക്തിക്കുണ്ടെന്ന വിശ്വാസമാണെന്നും അതിനാല്‍ ആ വിശ്വാസം കൊണ്ടുതന്നെ ശിര്‍ക്ക് സംഭവിക്കുമെന്നും ആ വിശ്വാസത്തോടുകൂടി തേടിയാല്‍ കര്‍മത്തിലും ശിര്‍ക്ക് സംഭവിക്കുമെന്നുള്ള പഴയകാല മുജാഹിദ് വിശ്വാസത്തില്‍നിന്ന് ആലുവ സംവാദത്തോടെ മുജാഹിദുകള്‍ പിന്‍മാറിയോ? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">6).</span></strong> ഇവിടെ വിളി മാത്രമേ നടക്കുന്നുള്ളൂ, ഒരു തേട്ടവും നടക്കുന്നില്ല എന്നതിനാലാണോ അതല്ല സൃഷ്‌ടികളിലാര്‍ക്കും കഴിയാത്ത ഒരു കാര്യവും തേടുന്നില്ല എന്നതുകൊണ്ടാണോ ഇത് ശിര്‍ക്കല്ലാതാവുന്നത്? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">7).</span></strong> സകരിയ്യയുടെ വിശദീകരണത്തില്‍ നിന്ന് ബോധ്യപ്പെടുന്നത് രണ്ടാമത്തേതാണ്. അങ്ങനെയെങ്കില്‍ മരിച്ചുപോയവരോട് തനിക്കുവേണ്ടി ദുആ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുപോലും ശിര്‍ക്കാണെന്ന് ഹുസൈന്‍ സലഫി നാദാപുരത്ത് പ്രസംഗിച്ചതും പിന്‍വലിച്ചതില്‍ പെടുമോ? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">8).</span></strong> അപ്പോള്‍ മരിച്ചവരോട് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യപ്പെട്ടാലാണ് അത് വഹ്‌ഹാബികളുടെ വാദപ്രകാരം പ്രാര്‍ഥനയും ശിര്‍ക്കുമാവുക? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">9).</span></strong> ബ്രേക്ക്‌പൊട്ടിയ വാഹനത്തില്‍ നിന്ന് മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ചാല്‍ അപ്പോള്‍ ശിര്‍ക്കാവുന്നതെങ്ങനെ? സൃഷ്‌ടികളില്‍പെട്ട ജിന്നുകള്‍ക്ക് കഴിയുന്ന കാര്യമാണല്ലോ ഇവിടെ ആവശ്യപ്പെട്ടിട്ടുള്ളത്? (അത് ശിര്‍ക്കാണെങ്കില്‍) സൃഷ്‌ടികളിലാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം ഈസാനബി ഇവിടെ അപേക്ഷിച്ചിട്ടില്ല എന്ന് മൗലവി എഴുതിയത് എന്തിനാണ്? <br />
</span><br />
<span align="justify"><br />
<strong><span style="color: red;">10).</span></strong> അതല്ല എന്തുകാര്യം തേടിയാലും ശിര്‍ക്കാണെന്നാണ് മറുപടിയെങ്കില്‍ വിളികേള്‍ക്കണം, ഉത്തരംചെയ്യണം എന്നതും ഒരു തേട്ടമല്ലേ? <span style="color: #ff6666;">(2009 മാര്‍ച്ച് 6, പേജ് 23,24)</span><br />
<br />
നവയാഥാസ്ഥിതികര്‍ ജിന്നുകളെയും പിശാചുക്കളെയും മലക്കുകളെയും വിളിച്ച് സഹായംതേടാമെന്നും ഈ സഹായതേട്ടം ശിര്‍ക്കല്ലെന്നും സിദ്ധാന്തിച്ച ശേഷം ഇപ്പോള്‍ മരണപ്പെട്ടവരെയും വിളിച്ച് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സഹായംതേടാമെന്ന് <span style="color: #ff6666;">ഇസ്വ്‌ലാഹ് മാസിക</span>യിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവര്‍ എഴുതുന്നത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു: <u>"ഈസാ(അ) മുഹമ്മദ് നബി(അ)യുടെ ഖബ്‌റിന്നരികില്‍ വന്ന് സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരു കാര്യവും നബി(സ)യോട് ആവശ്യപ്പെടുമെന്ന് പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈസാ (അ) പ്രത്യുത "യാ മുഹമ്മദ്" എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ് പറയുന്നത്. ഇവിടെ എന്തിനാണ് ഈസാ(അ) യാ മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യുന്നത്? ക്വുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത് എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ചുകിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാ(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.''</u> <span style="color: #ff6666;">(ഇസ്വ്‌ലാഹ് മാസിക).<br />
</span><br />
<span style="color: #33cc00;"><u>നവയാഥാസ്ഥിതികര്‍ ഇവിടെ പറയുന്ന ശിര്‍ക്കുകള്‍ താഴെ വിവരിക്കുന്നു.</u></span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<strong><span style="color: red;">1).</span></strong> മരണപ്പെട്ടവരോട് സഹായംതേടുന്നത് നിരുപാധികം ശിര്‍ക്കല്ല. <br />
</span><br />
<span align="justify"><br />
<strong><span style="color: red;">2).</span></strong> സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച് കിട്ടാന്‍ ഉദ്ദേശിച്ച് മരണപ്പെട്ടവരോട് സഹായം തേടിയാലാണ് ശിര്‍ക്കാവുന്നത്. <br />
</span><br />
<span align="justify"><br />
<strong><span style="color: red;">3).</span></strong> അപ്പോള്‍ ബ്രേക്ക്‌പൊട്ടിയ വാഹനത്തില്‍ നിന്ന് ഒരാള്‍ മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ചാല്‍ ശിര്‍ക്കാവുകയില്ല. സൃഷ്‌ടികളില്‍പെട്ട ജിന്നുകള്‍ക്കും മലക്കുകള്‍ക്കും പിശാചുക്കള്‍ക്കും സാധിക്കുന്ന കാര്യമാണ് ഇയാള്‍ മുഹ്യിദ്ദീന്‍ ശൈഖിനോട് ചോദിക്കുന്നത്. <br />
</span><br />
<span align="justify"><br />
<strong><span style="color: red;">4).</span></strong> കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ കാര്യം എന്ന് പറയാന്‍ സര്‍വ സൃഷ്‌ടികളുടെയും കഴിവുകള്‍ കൂടി പരിഗണിക്കണമെന്ന് ഇവര്‍ പറയുന്നു. മുഹമ്മദ് നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന് കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ കാര്യം ഈസാനബി(അ) ചോദിക്കാത്തതുകൊണ്ടാണ് ശിര്‍ക്കും പ്രാര്‍ഥനയും ആകാതിരുന്നതെന്ന് ഇവര്‍ ജല്‌പിക്കുന്നു. അപ്പോള്‍ മരണപ്പെട്ടവരോട് കാര്യകാരണ ബന്ധങ്ങള്‍ക്ക് അധീനമായത് ചോദിക്കാമെന്ന് സമ്മതിക്കുന്നു. ദാഹിച്ച ഒരു മനുഷ്യന്‍ മരണപ്പെട്ടവരോട് ദാഹജലം തരാന്‍ ആവശ്യപ്പെട്ടാല്‍ ഇത് ഇവരുടെ വീക്ഷണത്തില്‍ ശിര്‍ക്കും പ്രാര്‍ഥനയുമാകുന്നില്ല. കാരണം ദാഹജലം കൊണ്ടുവരാന്‍ മരണപ്പെട്ട വ്യക്തിയുടെ കഴിവിന് അഥവാ മനുഷ്യകഴിവിന് സാധിക്കുന്നതാണ്. ഇവരുടെ വിവരണപ്രകാരം വിശന്ന ഒരു മനുഷ്യന്‍ മരണപ്പെട്ടവരെ വിളിച്ച് ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഇത് ശിര്‍ക്കോ പ്രാര്‍ഥനയോ ആകുന്നില്ല.<br />
<br />
സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത കാര്യം ഈസാനബി(അ) മുഹമ്മദ് നബിയുടെ ഖബ്‌റിന്റെ അടുത്തുവന്ന് ആവശ്യപ്പെടുന്നില്ല. ഇതുകൊണ്ടാണ് ഈസാനബി(അ)യുടെ വിളി ശിര്‍ക്കാകാതിരിക്കാന്‍ കാരണം എന്നാണ് ഇവര്‍ പറയുന്നത്. മുജാഹിദുകളെ സംബന്ധിച്ച് മരണപ്പെട്ടവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ച് വിളിച്ചാല്‍ തന്നെ ശിര്‍ക്കും കുഫ്‌റും പ്രാര്‍ഥനയുമാണ്. മരണപ്പെട്ടവരോട് എന്ത് ചോദിച്ചാലും അത് മനുഷ്യകഴിവിന് അതീതമായതും ശിര്‍ക്കും കുഫ്‌റും പ്രാര്‍ഥനയുമാണ്. സൃഷ്‌ടികളുടെ (മലക്ക്/ജിന്ന്/പിശാച്) കഴിവുകള്‍ക്ക് അതീതമാവുക എന്ന പ്രശ്‌നം ഇവിടെയില്ല. അല്ലാഹു പറയുന്നു:<span style="color: #33ff33;"><u> "ഖബ്‌റുകളിലുള്ളവരെ കേള്‍പ്പിക്കുന്നവല്ല നീ.''</u></span> <span style="color: #ff6666;">(ഫാത്വിര്‍ 22)<br />
</span><br />
മുഹമ്മദ് നബി(സ)ക്കുവരെ ഖബ്‌റാളികളെ വിളിച്ച് കേള്‍പിക്കുവാന്‍ സാധ്യമല്ല എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഇബ്‌നുഹജര്‍ (റ) എഴുതുന്നു: "ഖബറാളികള്‍ എന്നതുകൊണ്ട് മരണപ്പെട്ടവര്‍ എന്നുതന്നെയാണ് ഉദ്ദേശ്യമെന്ന് ആഇശ(റ) വ്യാഖ്യാനിക്കുന്നു. ഇപ്രകാരം തന്നെയാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വ്യാഖ്യാനം. എന്നാലിത് ഉപമയാണെന്നും ഖബറാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സത്യനിഷേധികളാണെന്നും ഒരു ഖൗലുണ്ട്'' <span style="color: red;"><u>(ഫത്‌ഹുല്‍ബാരി 7:304).</u></span> ഈ ഖൗല് പ്രകാരം ഖബ്‌റാളികള്‍ വിളി കേള്‍ക്കുകയില്ലെന്ന് കൂടുതല്‍ സ്ഥിരപ്പെടുകയാണ് ചെയ്യുക. <br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-28711158239452122582009-02-23T04:08:00.000-08:002009-10-25T08:46:15.952-07:00കൊട്ടപ്പുറവും കാന്തപുരവും<span align="justify"><br />
<br />
<strong><span style="color: red; font-size: 180%;">"കോട്ടുമല ഉസ്‌താദ്,</span></strong> കെ വി കൂറ്റനാട് തുടങ്ങിയ പണ്ഡിതന്മാരുണ്ടായിട്ടും ശംസുല്‍ഉലമയുടെയും മറ്റു പണ്ഡിതന്മാരുടെയും നിര്‍ദേശപ്രകാരമാണ് കാന്തപുരം കൊട്ടപ്പുറത്ത് സംവാദത്തിന് കാര്‍മികത്വം വഹിച്ചത്.'' <span style="color: #990000;">(സെന്‍സിംഗ് -2009 ഫെബ്രുവരി, പേജ് 56)</span><br />
<a name='more'></a><br />
<br />
"ശംസുല്‍ഉലമയുടെയും വന്ദ്യരായ കോട്ടുമല ഉസ്‌താദിന്റെയും നിര്‍ദേശപ്രകാരമായിരുന്നു യുവപണ്ഡിതരെ രംഗത്തിറക്കിയത്. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരും അണ്ടോണ മുഹ്‌യിദ്ദീന്‍ മുസ്ലിയാരും നാട്ടിക മൂസ മൗലവിയുമടങ്ങുന്ന ചെറുപ്പക്കാരായിരുന്നു മൂന്നു ദിവസവും വിഷയമവതരിപ്പിച്ചത്.''<span style="color: #990000;"> </span><span style="color: #990000;">(അതേപുസ്‌തകം, പേജ് 57)<br />
</span><br />
<br />
<br />
കാന്തപുരം മുസ്ലിയാരെ കൊട്ടപ്പുറത്ത് സംവാദത്തിന് കാര്‍മികത്വം വഹിക്കാന്‍ തെരഞ്ഞെടുക്കാന്‍ കാരണം ഇവര്‍ തന്നെ പിന്നീട് വിവരിക്കുന്നത് കാണുക: <br />
</span><br />
<br />
<span align="justify"><br />
<span style="color: #000099;">ഒന്ന്),</span> കെ വി കൂറ്റനാട് മുസ്ലിയാര്‍, സി എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, കെ ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ഉപദേശനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എം മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്, ഒ അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ എഴുതിയ <strong><span style="color: red; font-size: 130%;">സമസ്‌തയിലെ പ്രശ്‌നങ്ങള്‍</span></strong> എന്ന പുസ്‌തകത്തില്‍ പറയുന്നത് നോക്കുക: <u>“നിരീശ്വരവാദികളുടെ മെഗാഫോണായി അധപ്പതിച്ച ഒരു പാവം മുസ്ലിയാരും ഏതാനും അല്‌പന്മാരുമാണ് പുതുതായി സമസ്‌തയെ എതിര്‍ക്കാന്‍ രംഗത്തുവന്നിട്ടുള്ളത്''</u><span style="color: #990000;"> (പേജ് 7).</span> <u>“മോഡേണിസ്റ്റുകളെയും വളര്‍ത്തുന്നു. ആദ്യമാദ്യം പരോക്ഷമായും പിന്നെ പ്രത്യക്ഷമായും. ഈ വിരോധാഭാസം കൊണ്ടു സുന്നികള്‍ മാത്രമല്ല, ഇസ്ലാമിനെ സ്‌നേഹിക്കുന്ന സകല മനുഷ്യരും വേദനിച്ചു. നിരീശ്വര-നിര്‍മത വാദികള്‍ വളരെ സന്തോഷിച്ചു. കോടാലിക്ക് കിട്ടിയ നല്ലൊരു തായ! അവരത് നന്നായി ചെത്തിമിനുക്കി സമുദായത്തിനു നേരെ ആഞ്ഞു വെട്ടി.''</u> <span style="color: #990000;">(പേജ് 26)</span><br />
<br />
<u>“മതത്തെ വ്യക്തിജീവിതത്തിന്റെ ഒരു കൊച്ചുമൂലയില്‍ തളച്ചിടാനായി നിരീശ്വര-നിര്‍മത വാദികള്‍ പൊക്കിപ്പിടിച്ചു നടക്കുന്ന, `ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും' എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ ശ്രമിക്കയാണ് ഇപ്പോള്‍ എ പി സംഘം.'' </u><span style="color: #990000;">(പേജ് 31)<br />
</span><br />
<span style="color: red; font-size: 130%;"><strong>എസ് വൈ എസ് മോഡേണിസ്റ്റുകളുടെ കൂടെ</strong></span> എന്നൊരു അധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ കാണാം. <span style="color: red; font-size: 130%;"><strong>മതവിരുദ്ധ പാളയത്തില്‍</strong></span> എന്നൊരു അധ്യായവുമുണ്ട്. <u>ഉദരപൂരണത്തിനും സ്വാര്‍ഥതാല്‌പര്യത്തിനും വേണ്ടി ജീവിക്കുന്നവര്‍</u> എന്നും എഴുതുന്നു. <u>മുജാഹിദുകളുടെ മയ്യിത്ത് നമസ്‌കരിക്കരുതെന്ന് പറയുന്ന കാന്തപുരം മുസ്ലിയാര്‍ മുജാഹിദ് നേതാവിന് മയ്യിത്ത് നമസ്‌കരിച്ച സംഭവങ്ങളും തെളിവ് സഹിതം ഈ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു</u> <span style="color: #990000;">(പേ 44).</span> <u>സുന്നി-മുജാഹിദ് പ്രശ്‌നം മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലുള്ള ശാഖാപരമായ ഭിന്നിപ്പുപോലെ മാത്രമാണെന്ന് കാന്തപുരം മുസ്ലിയാര്‍</u> വിദേശത്ത് പ്രസംഗിച്ച സംഭവവും ഈ ഗ്രന്ഥത്തില്‍ തെളിവ് സഹിതം വിവരിക്കുന്നു <span style="color: #990000;">(പേജ് 19).</span><br />
<br />
ഈ മുസ്ലിയാരെ സംബന്ധിച്ച് <strong><span style="color: red; font-size: 130%;">‘വിഷയസംബന്ധിയായ നിപുണതയുള്ളവന്‍’</span></strong> എന്ന് ഞാന്‍ വിശേഷിപ്പിച്ചുവെന്നതാണ്, <u><span style="color: #000099;">മുസ്‌ലിംസംഘടനകള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഉണ്ടാക്കാന്‍ വേണ്ടി വരുന്നവര്‍ എന്ന കപടനാമത്തില്‍ വന്നവര്‍ സെന്‍സിംഗില്‍ എഴുതിയിരിക്കുന്നത്. കല്ലുവെച്ച നുണയാണിത്.</span></u> <span style="color: red; font-size: 130%;"><strong>ഫിര്‍ദൗസ് വാരികയിലെ</strong></span> <span style="color: #990000;">(1990 ഏപ്രില്‍ 21-28, പേജ് 2)</span> <span style="color: red;">‘കാന്തപുരം എട്ടും മൂന്നും പതിനൊന്നില്‍'</span> എന്ന അധ്യായത്തില്‍ എഴുതുന്നു: <span style="color: #000099;"><u>“ഷാര്‍ജ: കേരളത്തിലെ വിമത സുന്നികളുടെ നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഇവിടെ തറാവീഹ് എട്ടു റക്‌അത്ത്! സലഫി ഇമാമിന്റെ പിന്നില്‍ മുന്‍ സ്വഫ്‌ഫില്‍ തന്നെ നിന്ന് തറാവീഹ് എട്ടു റക്‌അത്ത് നിസ്‌കരിച്ചശേഷം ഇമാമിന്റെ കൂടെ മൂന്ന് റക്‌അത്ത് വിത്‌റും കാന്തപുരം മുസ്ലിയാര്‍ നിസ്‌കരിച്ചു. ഇവിടെ തൊട്ടടുത്ത മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ മലയാളിയായ ഇമാമിന്റെ നേതൃത്വത്തില്‍ ഇരുപത് റക്‌അത്ത് തറാവീഹ് നടക്കുമ്പോഴാണ് കാന്തപുരം സലഫികളെ പിന്‍പറ്റാന്‍ പോയിരുന്നത്.''</u></span><br />
<br />
സലഫികളെ എതിര്‍ക്കുന്നതില്‍ വളരെയധികം താല്‌പര്യംകാണിച്ചിരുന്ന <span style="color: red; font-size: 130%;"><strong>അല്‍മുബാറക് വാരിക</strong></span>യില്‍ <span style="color: red; font-size: 130%;"><strong>കാന്തപുരം മുസ്ലിയാര്‍ അട്ടിമറി നടത്തുന്നവനാണെന്ന്</strong></span> എഴുതുന്നു. <span style="color: #990000;">(1990 സപ്‌തംബര്‍ 26, പേജ് 1)</span><br />
<br />
<strong><span style="color: #009900; font-size: 130%;">“കാന്തപുരം ലക്ഷങ്ങള്‍ അമുക്കി.”</span></strong> <span style="color: #990000;">(സുന്നത്ത് മാസിക, പു. 6, ല 11, പേജ് 10)<br />
</span><br />
<span style="color: red; font-size: 130%;"><strong>കാന്തപുരത്തെയും അനുയായികളെയും ഫിര്‍ദൗസ് വാരിക</strong></span> പരിചയപ്പെടുത്തുന്നു: <span style="color: #009900; font-size: 130%;"><strong>“വെള്ള ഇബ്‌ലീസുകള്‍.'' </strong></span><span style="color: #990000;">(1990 മെയ് 19, പേജ് 1).</span><br />
<br />
<strong><span style="color: #009900; font-size: 130%;">“ശറഅ് ജീവിക്കാനും വഅള് പറയാനും മാത്രമുള്ള ഉപകരണമാക്കി മാറ്റിയവര്‍.''</span></strong> <span style="color: #990000;">(അല്‍മുബാറക് വാരിക -1990 ആഗസ്‌ത് 27, പേജ് 1).<br />
</span><br />
<strong><span style="color: #009900; font-size: 130%;">“ആധുനിക സമസ്‌തക്കാരല്ലേ, അവര്‍ പലതും പറയും. പലതും കാട്ടിക്കൂട്ടും. അതൊക്കെ നാം പലപ്പോഴും കണ്ടതല്ലേ. പലവുരു വ്യക്തമാക്കിയതല്ലേ. അവസാനകാലത്തെ പണ്ഡിതന്മാര്‍ ബഹുഭൂരിപക്ഷവും ഭൂമുഖത്ത് ജീവിക്കുന്നവരില്‍ ഏറ്റവും നികൃഷ്‌ടരായിരിക്കുമെന്നും അവര്‍ ഓരോരോ നാശമുണ്ടാക്കുകയും അവ അവരിലേക്ക് തന്നെ കേടായി ഭവിക്കുകയും ചെയ്യുമെന്ന് തിരുമേനി കാലേക്കൂട്ടി പ്രവചിച്ചതു പുലരും. അതു സത്യമാണല്ലോ.''</span></strong> <span style="color: #990000;">(നുസ്‌റത്തുല്‍ അനാം -1983 ഫെബ്രുവരി, പേ 19).</span><br />
<br />
<strong><span style="color: #009900;">“വ്യാജ പ്രസ്‌താവന നടത്തി അറബികളുടെ മടിശ്ശീല തട്ടാന്‍ കുതന്ത്രം എടുക്കുന്നവനാണ് ടിയാന്‍ (എ പി കാന്തപുരം മുസ്ലിയാര്‍)''</span></strong> <span style="color: #990000;">(ഹിക്‌മത്ത് വാരിക -1985 ജൂലൈ 22).<br />
</span><br />
</span><br />
<span align="justify"><br />
<strong><span style="color: #ff6600;">01-01-1990</span></strong>ന് <span style="color: #ff6600;"><strong>സിറാജ് ദിനപത്ര</strong></span>ത്തില്‍ <span style="color: #000099;"><strong>കുവൈത്ത് കരാര്‍</strong></span> പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കരാറില്‍ കാന്തപുരം മുസ്ലിയാര്‍ അറബിയില്‍ തന്റെ പേര് എഴുതിയതു പോലും തെറ്റാണെന്നും <u>ഇയാള്‍ക്ക് അറബിയില്‍ സ്വന്തം പേരുപോലും എഴുതാന്‍ അറിയില്ലെന്നും നാട്ടിക മൂസ മുസ്ലിയാര്‍</u> പറഞ്ഞത് മഞ്ചേരിയില്‍ വെച്ച് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. കാന്തപുരം അറബികളുമായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകള്‍ സിറാജ് ദിനപത്രം വിവരിക്കുന്നത് കാണുക.<br />
<br />
<span style="color: #330033;">“നമ്പര്‍ 2: ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ് പറ്റാതിരിക്കുകയുള്ളൂ എന്നതാണ് സത്യപ്രസ്ഥാനക്കാരുടെ വീക്ഷണം. അതുകൊണ്ട് പാപസുരക്ഷിതരായ റസൂല്‍(സ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കും. ഖുര്‍ആനിനോടും റസൂലിന്റെ സുന്നത്തിനോടും യോജിച്ചുകൊണ്ടുള്ളത് വല്ലതും പറഞ്ഞാല്‍ അതു സ്വീകരിക്കേണ്ടതും അവയോട് യോജിക്കാതിരുന്നാല്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് അനുഗമിക്കാനും അനുസരിക്കാനും അനുയോജ്യമായതും ബന്ധപ്പെട്ടതുമാണ്.''<br />
</span><br />
<span style="color: #993399;">“നമ്പര്‍ 8: അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണമായും വിശദീകരിക്കേണ്ടതും ഏതെങ്കിലും ഒരു ഭാഗം മാത്രം അവതരിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതും മറുഭാഗം സത്യത്തിന്റെ വക്താവാകുമ്പോള്‍ എതിര്‍വാദങ്ങളിലും പ്രതികാരങ്ങളിലും സത്യമുണ്ടെങ്കില്‍ അവ ശ്രദ്ധിക്കേണ്ടതുമാണ്.'' (കുവൈത്ത് സംവാദം, ഫോട്ടോകോപ്പിയും വിവര്‍ത്തനവും, സിറാജ് -1990 ജനുവരി 1). അറബികളുടെ മുന്നില്‍ വെച്ച് കാന്തപുരം മുസ്ലിയാര്‍ ഇപ്രകാരം എഴുതി ഒപ്പിട്ടിട്ടും ഇയാളുടെ അനുമതിയോടു കൂടിയാണ് കപടവേഷത്തില്‍ വന്ന് അഭിമുഖസംഭാഷണം നടത്തുകയും എന്റെ സംസാരത്തിലെ പ്രസക്തഭാഗങ്ങള്‍ വെട്ടിമാറ്റി വികലമാക്കിക്കൊണ്ട് സി ഡിയാക്കുകയും സെന്‍സിംഗില്‍ നല്‌കുകയും ചെയ്‌തിട്ടുള്ളത്!<br />
<br />
</span>കരാര്‍ തുടരുന്നു: <span style="color: #006600;">“നമ്പര്‍ 15: പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തി വിധി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രയോഗങ്ങളില്‍ വന്ന പ്രകടം, വ്യക്തം, സ്‌ഫുടം, വിശദം, പരോക്ഷം, അവ്യക്തം, സംക്ഷിപ്‌തം മുതലായവ വേര്‍തിരിച്ച് മനസ്സിലാക്കിയതിന് ശേഷമായിരിക്കേണ്ടതും വ്യക്തമായ പ്രസ്‌താവനകളെ സംയോജിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആ പണ്ഡിതന്റെ അവസാന തീരുമാനം ഏതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.''<br />
</span><br />
<span style="color: #000099;">“നമ്പര്‍ 16: ഒരാളുടെ സംസാരത്തെ സാധ്യതയുണ്ടെങ്കില്‍ പരമാവധി അതിന്റെ ഏറ്റവും നല്ല അര്‍ഥത്തില്‍ മനസ്സിലാക്കേണ്ടതാണ്. വൈരുധ്യാശയങ്ങള്‍ ദ്യോതിപ്പിക്കുന്ന പദങ്ങളാണെങ്കില്‍ സദുദ്ദേശ്യത്തോടെ കരണീയമായ ആശയത്തില്‍ എടുക്കേണ്ടതാണ്. ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ അവരവര്‍ക്ക് സംബന്ധിക്കാനും സംസാരിക്കാനും അവസരം നല്‌കുക (ഉദാഹരണം: സിമ്പോസിയം, ആശയനിവാരണ വേദികള്‍). അബ്‌ദുസ്സമദ് ബിന്‍ മുഹമ്മദ് ബിന്‍ മുഹ്യിദ്ദീന്‍ അല്‍കാത്തിബ് (ഒപ്പ്), അബൂബക്കര്‍ ബിന്‍ അഹ്മദ് (ഒപ്പ്), സെക്രട്ടറി മര്‍കസുസ്സഖാഫതിസ്സുന്നിയ്യ. അബ്‌ദുര്‌റഹ്മാന്‍ തറുവായി (ഒപ്പ്), ജമാഅത്തെ ഇസ്ലാമി പ്രതിനിധി.'' </span><span style="color: #990000;">(സിറാജ് -1990 ജനുവരി 1, പേജ് 4).<br />
</span><br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-4553635902235258180.post-85454029900337926692009-02-23T03:04:00.000-08:002009-10-25T08:49:42.030-07:00മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?<span align="justify"><br />
<em><strong><span style="color: red; font-size: 180%;"></span></strong></em><br />
</span><br />
<span align="justify"><br />
<em><strong><span style="color: red; font-size: 180%;">“മരിച്ചവര്‍</span></strong> <span style="color: #000099;">കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്‌ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്‌തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര്‍ പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല”</span> <span style="color: #009900;">(ഖുര്‍ആന്‍ 27:80, 30:52).</span> </em><br />
<a name='more'></a>മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. മറിച്ച് ഹൃദയങ്ങള്‍ ചത്തുപോകുകയും മനസ്സിനു ബധിരത ബാധിക്കുകയും ചെയ്‌ത അവിശ്വാസികള്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ സാധിക്കുകയില്ല എന്നാണ്.” <span style="color: #ff6666;">(സത്യധാര -2008 ജൂണ്‍ 16-30, പേജ് 23)</span><br />
</span><br />
<em><span style="color: #ff6666;"></span></em><span style="color: red;"><u>ഈ സൂക്തങ്ങളെ പ്രമുഖ മുഫസ്സിറുകള്‍ വ്യാഖ്യാനിക്കുന്നത് കാണുക:</u></span> <br />
<span align="justify"><br />
<br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
“അല്ലാഹു കേള്‍വിശക്തി ഊരിയെടുത്ത മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാന്‍ സാധിക്കാത്തതുപോലെ സത്യനിഷേധികള്‍ക്ക് കേള്‍വിയുണ്ടാക്കാന്‍ നിനക്ക് സാധ്യമല്ല.” <span style="color: #006600;">(ഇബ്‌നുജരീര്‍ 20:36)</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<span style="color: #006600;"><strong>ഖതാദ(റ)</strong></span> പറയുന്നു: “ഇവിടെ അല്ലാഹു സത്യനിഷേധികള്‍ക്ക് ഒരു ഉപമ പറയുകയാണ്. അതായത് മരിച്ചവര്‍ വിളി കേള്‍ക്കാത്തതു പോലെ സത്യനിഷേധി കേള്‍ക്കുകയില്ല.” <span style="color: #006600;">(ഇബ്‌നുജരീര്‍ 20:36)</span><br />
</span><br />
<span align="justify"><br />
<span style="color: #006600;"></span><br />
</span><br />
<span align="justify"><br />
<strong><span style="color: #006600;">ഖുര്‍ത്വുബി(റ)</span></strong> എഴുതുന്നു: “സത്യനിഷേധം മൂലം മനസ്സ് മരിപ്പിച്ച സത്യനിഷേധികളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് മരിച്ചവരെ നീ കേള്‍പിക്കാത്തതുപോലെ മനസ്സ് മരിച്ചവരെയും നീ കേള്‍പിക്കുകയില്ല'' <span style="color: #006600;">(തഫ്‌സീര്‍ ഖുര്‍തുബി 14:340).</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
അദ്ദേഹം തന്നെ എഴുതുന്നു: “മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്.'' <span style="color: #006600;">(ഖുര്‍ത്വുബി 13:232)</span><br />
</span><br />
<span style="color: #006600;"></span><br />
<span align="justify"><br />
<br />
“ആയത്തിന്റെ അര്‍ഥം, നിശ്ചയം സത്യനിഷേധികള്‍ അവരെ ക്ഷണിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞുകളയുന്നതില്‍ കാഠിന്യം കാണിക്കുന്നതിനാല്‍ അവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. മരിച്ചവരെ കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍.'' <span style="color: #006600;">(ഖാസിന്‍ 5:156)</span><br />
</span><br />
<span style="color: #006600;"></span>“സത്യനിഷേധികളെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതില്‍ നിന്ന് പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര് കവിയുന്നതിനാല്‍ കേള്‍പിക്കാന്‍ യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. അതുപോലെ കേള്‍ക്കാത്ത ബധിരനെപ്പോലെയും.'' <span style="color: #006600;">(തഫ്‌സീര്‍ ബഗ്‌വി 5:156)</span><br />
<span align="justify"><br />
<br />
</span><br />
<span style="color: #006600;"></span>“കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ് സത്യനിഷേധികള്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ.'' <span style="color: #006600;">(തഫ്‌സീര്‍ ജമല്‍ 3:326)</span><br />
<span align="justify"><br />
<br />
</span><br />
<span style="color: #006600;"></span><span style="color: #006600;"><strong>അല്ലാഹു പറയുന്നു:</strong></span> “അവരെ നിങ്ങള്‍ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുമെന്ന് (സങ്കല്‌പിച്ചാല്‍) അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുന്നതുമല്ല.'' <span style="color: #006600;">(ഫാത്വിര്‍ 14)</span> <br />
<span align="justify"><br />
<br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<span style="color: #006600;"><strong>ഇമാം ഖുര്‍തുബി(റ)</strong></span> ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: “മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടും'' <span style="color: #006600;">(തഫ്‌സീര്‍ ഖുര്‍തുബി 14:336).</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<strong><span style="color: #006600;">തഫ്‌സീര്‍ ജമലിലും</span></strong> ഇപ്രകാരം എഴുതുന്നു <span style="color: #006600;">(3:490).</span> ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്, മനുഷ്യര്‍, വിഗ്രഹങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെടുന്നു. <span style="color: #006600;">(റൂഹുല്‍ബയാന്‍ 7:338)</span><br />
</span><br />
<span style="color: #006600;"></span><br />
<span align="justify"><br />
<br />
<span style="color: #006600;"><strong>അല്ലാഹു പറയുന്നു:</strong></span> “അന്ത്യദിനം വരെ അല്ലാഹുവിനെ കൂടാതെ ഉത്തരം ചെയ്യാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ അവരുടെ വിളിയെക്കുറിച്ച് അശ്രദ്ധരുമാണ്'' <span style="color: #006600;">(അഹ്‌ഖാഫ് 5).</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
“നിശ്ചയം അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളും ജിന്നും മനുഷ്യരും മറ്റുള്ളവരും ഇവിടെ ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്'' <span style="color: #006600;">(തഫ്‌സീര്‍ അബുസ്സുഊദ് 5:571).</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
“ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന മലക്കുകള്‍, ഈസാനബി, ഉസൈര്‍ നബി(അ), വിഗ്രഹങ്ങള്‍ മുതലായവരെല്ലാം ഉദ്ദേശിക്കപ്പെടുന്നതാണ്.'' <span style="color: #006600;">(റാസി 27:6)</span><br />
</span><br />
<span style="color: #006600;"></span><br />
<span align="justify"><br />
<br />
<u><span style="color: #006600;"><strong>ഈസാനബി </strong></span>പറയുന്നതായി <span style="color: #006600;"><strong>അല്ലാഹു </strong></span>വിവരിക്കുന്നു: </u><br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
“(അല്ലാഹുവേ,) നീ എന്നോട് കല്‌പിച്ചതല്ലാതെ, അതായത് എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. അവരോട് കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം ഞാനവരുടെ മേല്‍നോട്ടം ചെയ്യുന്നവനായിരുന്നു. അങ്ങനെ നീ എന്നെ പിടിച്ചെടുത്തപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായിത്തീര്‍ന്നു. നീ എല്ലാ കാര്യത്തിനും സാക്ഷിയാണല്ലോ'' <span style="color: #006600;">(മാഇദ 117).</span> ഈ ആയത്തിന് <span style="color: red;"><strong>കെ വി കൂറ്റനാട് മുസ്ലിയാര്‍</strong></span> നല്‌കിയ പരിഭാഷയാണിത്. ശേഷം അദ്ദേഹം വ്യാഖ്യാനിക്കുന്നതു കാണുക: <span style="color: #000099;"><u>“ഞാന്‍ പഠിപ്പിച്ച ഈ ഏകദൈവത്വാശയം മാത്രമേ അവര്‍ എന്റെ ഭൂലോകവാസക്കാലത്ത് വെച്ച് പുലര്‍ത്തിയിട്ടുള്ളൂവെന്ന് എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും. എന്നാല്‍ നീ എന്നെ വാനലോകത്തേക്കുയര്‍ത്തിയ ശേഷമാകട്ടെ നീ അവരുടെ മേലുള്ള നിരീക്ഷകനായിരുന്നു. അവര്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു, വിശ്വാസങ്ങള്‍ എങ്ങനെയൊക്കെ വികലമാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നീ തന്നെ സാക്ഷിയാണ് എന്നാണ് ഈസാനബി(അ) ബോധിപ്പിക്കുന്നത്.''</u> <span style="color: #006600;">(ഫത്‌ഹുര്‌റഹ്മാന്‍ 2:124)</span></span><br />
</span><br />
<span style="color: #000099;"><span style="color: #006600;"></span></span>ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രസിദ്ധനായ <span style="color: #006600;"><strong>ഇബ്‌നുജരീര്‍(റ)</strong></span> ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നതു കാണുക: “നീയാണ് അവരെ സൂക്ഷ്‌മമായി അറിയുന്നവന്‍. ഞാന്‍ അല്ല തന്നെ. ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതിന് മാത്രമാണ് സാക്ഷി. നീ എല്ലാ കാര്യത്തിനും സാക്ഷിയാണ്. എന്നാല്‍ ഞാന്‍ ചില കാര്യങ്ങള്‍ക്കു മാത്രമാണ് സാക്ഷി. അതുതന്നെ ഞാന്‍ അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടതിന് മാത്രം.'' <span style="color: #006600;">(ഇബ്‌നുജരീര്‍ 8:149,150)</span><br />
<span align="justify"><br />
<br />
</span><br />
<span style="color: #006600;"></span><span style="color: #006600;"><strong>അല്ലാഹു </strong></span>പറയുന്നു: “അല്ലാഹു ദൂതന്മാരെ ഒരുമിച്ചുകൂട്ടുകയും എന്നിട്ട് അവരോട് നിങ്ങള്‍ക്കെന്തു മറുപടിയാണ് ലഭിച്ചത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുവിന്‍). അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ നീ തന്നെയാണ്'' <span style="color: #006600;">(മാഇദ 109).</span> <br />
<span align="justify"><br />
<br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<span style="color: #006600;"><strong>തഫ്‌സീര്‍ ഖാസിനില്‍</strong></span> ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: “തീര്‍ച്ചയായും ഞങ്ങളുടെ ജീവിത കാലത്ത് അവര്‍ പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നു. ഞങ്ങളുടെ മരണശേഷം ഞങ്ങളുടെ ജനത പ്രവര്‍ത്തിച്ചത് ഞങ്ങള്‍ അറിയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ശേഷം പുതിയതായി നിര്‍മിച്ചവയും ഞങ്ങള്‍ക്കറിയുകയില്ല'' <span style="color: #006600;">(2:107).</span> <br />
</span><br />
<span align="justify"><br />
നബിമാര്‍ പരിഭ്രമം കാരണം ഇപ്രകാരം പറഞ്ഞതാണെന്ന വ്യാഖ്യാനം “എന്റെ അടുത്ത് ദുര്‍ബലമാണെന്ന്'' <span style="color: #006600;"><strong>ഇമാം റാസി(റ)</strong></span> പറയുന്നു. <span style="color: #006600;">(റാസി 12:123)</span> <br />
</span><br />
<span align="justify"><br />
<br />
<span style="color: #006600;"><strong>അല്ലാഹു </strong></span>പറയുന്നു: <br />
</span><br />
<span align="justify"><br />
“അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ കൂടി നടന്നുപോയ ഒരാളെപ്പോലെ. അത് മേല്‍ത്തട്ടോടുകൂടി വീണുകിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ഈ പട്ടണത്തെ ഇതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക? അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറുകൊല്ലക്കാലം മരിപ്പിച്ചു. അനന്തരം അവനദ്ദേഹത്തെ പുനര്‍ജീവിപ്പിച്ചു. എന്നിട്ടു ചോദിച്ചു: നീ എത്ര കാലം മരിച്ചുകിടന്നു? അദ്ദേഹം പ്രതിവചിച്ചു: ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും ഭാഗമോ മരിച്ചുകിടന്നു. നിന്റെ ഭക്ഷണപാനീയങ്ങള്‍ നോക്കൂ. അവയ്‌ക്ക് യാതൊരു പകര്‍ച്ചയും വന്നിട്ടില്ല. നിന്റെ കഴുതയെ നീ നോക്കൂ... എല്ലുകളിലേക്ക് നീ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയര്‍ത്തുകയും പിന്നീട് അതിന്മേല്‍ മാംസം പൊതിയുന്നതും എങ്ങനെയാണെന്ന്'' <span style="color: #006600;">(അല്‍ബഖറ 259).</span> <br />
</span><br />
<span align="justify"><br />
ഈ വ്യക്തി ഉസൈര്‍(അ) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു. <br />
</span><br />
<span align="justify"><br />
<br />
നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. യാഥാസ്ഥിതികരടക്കമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം തന്നെ യഥാര്‍ഥ മരണം തന്നെയാണ് ഇവിടെ വിവക്ഷയെന്ന് വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്‌റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ് വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു മുശ്‌രിക്ക് (ബഹുദൈവവിശ്വാസി) ആ പ്രവാചകനെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത് അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന് ഖുര്‍ആന്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.<br />
മരിച്ചവര്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൂടുതല്‍ അവകാശം മുസ്ലിയാക്കളെക്കാളും പണ്ഡിതന്മാരെക്കാളും മരിച്ചശേഷം ഈ ഭൂമിയില്‍ ആരെങ്കിലും പുനര്‍ജീവിപ്പിക്കപ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കാണ്. ഖുര്‍ആന്‍ അത്തരക്കാരുടെ ചില സംഭവങ്ങള്‍ നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരുടെ മരണശേഷം ലോകത്ത് പല മഹത്തായ സംഭവങ്ങള്‍ നടന്നിട്ടും ഒന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്ന് വിശദീകരിച്ചുതരുന്നു. <u>യാഥാസ്ഥിതികര്‍ അംഗീകരിക്കുന്ന</u> <span style="color: #006600;"><strong>ജലാലൈനിയുടെ</strong></span> പരിഭാഷയില്‍ എഴുതുന്നു: <br />
</span><br />
<span align="justify"><br />
“രാവിലെ നിദ്രയില്‍ ഏര്‍പ്പെട്ടപ്പോള്‍ ആത്മാവ് പിടിക്കപ്പെടുകയും അസ്‌തമയ സമയം ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്‌തതിനാല്‍ അതേ ദിവസമാണെന്ന് ധരിച്ചാണ് അദ്ദേഹം അത് പറഞ്ഞത്.'' <span style="color: #006600;">(തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 146)</span><br />
</span><br />
<span style="color: #006600;"></span>ആത്മാവ് ശരീരത്തില്‍ നിന്ന് മോചിതമായാലാണ് സര്‍വ സംഗതികളും കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുക എന്ന ഖുബൂരികളുടെ ദുര്‍വ്യാഖ്യാനത്തെ ഖുബൂരികളുടെ പരിഭാഷ തന്നെ ഇവിടെ ഖബറടക്കം ചെയ്യുന്നു. <span style="color: #006600;"><strong>അല്ലാഹു പറയുന്നു:</strong></span> “പിന്നെ അതില്‍വെച്ച് അവന്‍ മരിക്കുകയില്ല. അവന്‍ ജീവിക്കുകയുമില്ല.'' <span style="color: #006600;">(അല്‍അഅ്‌ലാ 13).</span> <br />
<span align="justify"><br />
<br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
<strong><span style="color: #006600;">ജലാലൈനി</span></strong>യില്‍ എഴുതുന്നു: “മരിച്ചാല്‍ അവര്‍ക്ക് നരകശിക്ഷയില്‍ നിന്ന് വിശ്രമം ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ മരിക്കുകയില്ല.'' മരിച്ചാലാണ് കൂടുതല്‍ അറിയുക എന്ന് ഖുബൂരികള്‍ പറയുന്നു. അല്ലാഹുവിന് ഈ അറിവില്ലാത്തതുകൊണ്ടാണോ ശിക്ഷ അറിയാതിരിക്കാന്‍ അവര്‍ മരിക്കുകയില്ല എന്ന് പറയുന്നത്!<br />
</span><br />
<span align="justify"><br />
<br />
<span style="color: red;">“നീ മരിച്ചവരെ കേള്‍പിക്കുകയില്ല,”</span> <span style="color: #990000;">“നീ ഖബ്‌റാളികളെ കേള്‍പിക്കുകയില്ല”</span> എന്നെല്ലാം അല്ലാഹു പറയുന്നതിന്റെ ഉദ്ദേശം മരണപ്പെട്ടവര്‍ തന്നെയാണെന്നും ഇതൊരു ഉപമയല്ലെന്നും <span style="color: #006600;"><strong>ആഇശ(റ)യും ഭൂരിപക്ഷവും</strong></span> ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നുവെന്ന് <span style="color: #006600;"><strong>ഇബ്‌നുഹജര്‍(റ)</strong></span> പറയുന്നു <span style="color: #006600;">(ഫത്‌ഹുല്‍ബാരി 7:304).</span> <br />
</span><br />
<span align="justify"><br />
</span><br />
<span align="justify"><br />
ഉപമയാണെന്ന് വ്യാഖ്യാനിക്കുന്ന ന്യൂനപക്ഷത്തിന്റെ വ്യാഖ്യാനപ്രകാരവും മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്ന് കൂടുതല്‍ സ്ഥിരപ്പെടുന്നു.<br />
</span>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4553635902235258180.post-47909165217356268122009-02-08T06:07:00.000-08:002009-02-08T06:14:49.108-08:00ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും<div align="right"><br />എ അബ്ദുസ്സലാം സുല്ലമി </div><div align="justify"><br /><br /><span style="font-size:130%;color:#ff0000;"><strong>യാഥാസ്ഥിതികര്‍:</strong></span> <span style="color:#006600;">കുഞ്ഞീതുമദനി എഴുതി: നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടി. അത് നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത് ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത് അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ് 101) </span><br /><br />ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക് പൊട്ടി അപകടത്തില്‍ പെടുക എന്നത് മനുഷ്യകഴിവിന് അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? <span style="color:#ff0000;">(ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)</span><br /><br /><strong><span style="color:#ff0000;">നവയാഥാസ്ഥിതികര്‍:</span></strong> ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ് മാസികയില്‍ ഇവര്‍ എഴുതിയത് പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ് ചെയ്‌തത്. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്. </div><div align="right"><a href="http://srfajman.blogspot.com/2009/02/aluva-samvadavum-thouheedine.html"><span style="font-size:130%;"><strong>പൂര്‍ണമായി വായിക്കുക...<br /></strong></span></a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-4553635902235258180.post-38800767339253592092009-02-02T08:46:00.000-08:002009-10-12T15:39:10.890-07:00ജിന്നുകള്‍ ഭൗതികലോകത്തോ?!<div align="justify"><span style="color: #000099;"><span style="color: red; font-size: 180%;"><strong>“ജിന്ന്,</strong></span> പിശാച്, മലക്ക് തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട് സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു തെളിവ് ഉദ്ധരിക്കുമോ? മറുപടി: ജിന്നുകളും മലക്കുകളും അഭൗതികജീവികളാണെന്ന് പറഞ്ഞത് ഫൈസിയുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിച്ചതാണ്. മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ... ഏത് സൃഷ്‌ടിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്. തെളിവ് ആവശ്യമെങ്കില്‍ പിന്നീട് ഉദ്ധരിക്കാം (ഇന്‍ശാഅല്ലാഹ്). ഫൈസീ, എന്തെല്ലാം കുതന്ത്രങ്ങള്‍ ഒപ്പിച്ചാലും ഫൈസിയും കൂട്ടരും ചെയ്‌തുകൊണ്ടിരിക്കുന്ന മരിച്ചവരോടുള്ള സഹായതേട്ടം (പ്രാര്‍ഥന) ശിര്‍ക്കല്ലെന്ന് സ്ഥാപിക്കാന്‍ ഒരിക്കലും ഖുബൂരി മൊല്ലമാര്‍ക്ക് സാധിക്കുകയില്ല. അതിന് മടവൂരികളെയല്ല സാക്ഷാല്‍ ജിന്ന് പിശാചുക്കളെത്തന്നെ കൂട്ടുപിടിച്ചാലും കാര്യമില്ല.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ് മാസിക - 2008 ഒക്‌ടോബര്‍, പേജ് 29)</span><br />
<a name='more'></a><br />
</div><span style="color: #000099;"></span>ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട് സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു തെളിവ് ഉദ്ധരിക്കുമോ എന്ന് ഫൈസി ചോദിച്ചതിന് ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട് സഹായംതേടല്‍ ശിര്‍ക്ക് തന്നെയാണ് എന്നതിന് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം തെളിവുകളുള്ളത് വിശദീകരിക്കാന്‍ ഇവര്‍ക്കു കഴിയാതെ പോയത് ഇവര്‍ തൗഹീദില്‍ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ്. പുതിയ സമീപനം തെറ്റാണെന്നോ അത് തിരുത്തിയിട്ടുണ്ടെന്നോ കഴിഞ്ഞ മാസത്തെ മാസികയില്‍ പോലും ഇവര്‍ എഴുതുന്നില്ല. മലക്ക്, ജിന്ന്, പിശാച് തുടങ്ങിയ സൃഷ്‌ടികള്‍ ദൃശ്യവും ഭൗതികവുമായ ലോകത്തെ സൃഷ്‌ടികളാണെന്നും, ഇവര്‍ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണെന്ന് പറയുന്നത് ഒരാളുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിക്കലാണെന്നും എഴുതി ഇവര്‍ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസരംഗത്ത് ഇവര്‍ക്ക് ശിര്‍ക്കും കുഫ്‌റും സംഭവിച്ചിട്ടുണ്ടെന്നതിന് കഴിഞ്ഞ ലക്കത്തെ ഇസ്വ്‌ലാഹ് മാസിക വരെ വ്യക്തമായ തെളിവാണെന്ന് വായനക്കാര്‍ ശരിക്കും ഗ്രഹിച്ചു. ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ സൃഷ്‌ടികളെ വിളിച്ച് സഹായം തേടല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാണെന്നതിലേക്ക് വിശുദ്ധ ഖുര്‍ആനിലെ ഏതാനും തെളിവുകള്‍ ഫൈസിക്ക് വേണ്ടി ആദ്യമായി ഉദ്ധരിക്കാം. <br />
<div align="justify"><br />
</div><div align="justify"><br />
``അവരെ നിങ്ങള്‍ വിളിച്ച് സഹായംതേടിയാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുന്നപക്ഷം അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുകയില്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ പങ്കുചേര്‍ക്കലിനെ അവര്‍ നിഷേധിക്കുകയും ചെയ്യും'' (ഫാത്വിര്‍ 14). ദുആഅ് എന്ന പദത്തിന് സഹായം തേടുക എന്നാണ് ഇമാം ഖുര്‍ത്വുബി ഇവിടെ നല്‌കുന്ന അര്‍ഥം (അയ്യ് ഇന്‍ തസ്‌തഗീസൂബിഹിം ഫിന്നവാഇബി) (ഖുര്‍ത്വുബി 14:293). ശേഷം ഖുര്‍ത്വുബി എഴുതുന്നു: ``മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടല്‍ അനുവദനീയമാണ്'' (14:293). റൂഹുല്‍ ബയാനില്‍ എഴുതുന്നു: ``ഇവിടെ അല്ലാഹുവിന് പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്, മനുഷ്യര്‍, വിഗ്രഹങ്ങള്‍ മുതലായ എല്ലാം ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്'' (7:338). തഫ്‌സീര്‍ ജമലില്‍ ഉദ്ധരിക്കുന്നു: ``മലക്കുകള്‍, ജിന്ന്, നബിമാര്‍, പിശാച് പോലെ ആരാധിക്കപ്പെട്ടവരെ ഇവിടെ ഉദ്ദേശിക്കല്‍ അനുവദനീയമാണെന്ന് ഖുര്‍ത്വുബിയിലുണ്ട്'' (3:490). ഇബ്‌നുജരീര്‍(റ) ഇവിടെ ദുആഅ് എന്ന പദത്തിന് ഇബാദത്ത് (ആരാധന) എന്നാണ് അര്‍ഥം നല്‌കുന്നത് (22:130). മുജാഹിദുകളെ സംബന്ധിച്ച് ഈ രണ്ട് അര്‍ഥവും സ്വീകാര്യമാണ്. കാരണം മരണപ്പെട്ടവരെയും ജിന്ന്, മലക്ക്, പിശാച് മുതലായ സൃഷ്‌ടികളെയും വിളിച്ച് ഇമാം ഖുര്‍തുബി പറഞ്ഞതുപോലെ ഇസ്‌തിഗാസ (സഹായ തേട്ടം) നടത്തല്‍ അവരെ ആരാധിക്കലും അവരോടു പ്രാര്‍ഥിക്കലുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ശിര്‍ക്കും കുഫ്‌റുമാണ്. ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും മലക്കുകളോടും ജിന്നുകളോടും പിശാചിനോടും അവരുടെ കഴിവില്‍ പെട്ടത് ചോദിക്കല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് എഴുതിയിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യരോട് ദൃശ്യമായ നിലക്ക് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കലും ഉദ്ദേശിക്കപ്പെടുമെന്നും എഴുതിയിട്ടില്ല. ഈ സഹായതേട്ടം അനുവദനീയമായി കാണുന്നതുകൊണ്ടാണ് മലക്കുകള്‍, ജിന്നുകള്‍, പിശാചുക്കള്‍, മരണപ്പെട്ടവര്‍ മുതലായവര്‍ ഉദ്ദേശിക്കപ്പെടുമെന്ന് എഴുതിയിട്ടും ജീവിച്ചിരിക്കുന്ന മനുഷ്യരെ ആയത്തിന്റെ പരിധിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. <br />
</div><div align="justify"><br />
``അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‌കാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.'' (അഹ്‌ഖാഫ് 5,6)<br />
</div><div align="justify"><br />
മലക്കുകളും ജിന്നുകളും ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ് (തഫ്‌സീര്‍ അബുസ്സുഊദ് 5:571, തഫ്‌സീര്‍ റാസി 27:6, തഫ്‌സീര്‍ റുഹൂല്‍ബയാന്‍ 8:465). ആയത്തിലെ ദുആഅ് എന്ന പദത്തിന് ഇബ്‌നു ജരീര്‍(റ) സഹായതേട്ടം (ഇസ്‌തിഗാസ) എന്നര്‍ഥം നല്‌കുന്നു (26:4). ഇബ്‌നുകസീര്‍(റ), ഇമാം സുയൂഥി (റ) മുതലായവര്‍ ആരാധന (ഇബാദത്ത്) എന്നര്‍ഥവും നല്‌കുന്നു. മുജാഹിദുകളെ സംബന്ധിച്ച് ഇവിടെ രണ്ടര്‍ഥവും സ്വീകാര്യമാണ്. കാരണം മലക്കുകളോടും ജിന്നുകളോടും പിശാചിനോടും സഹായംതേടല്‍ ആരാധനയാണെന്ന് ഈ ആയത്തുകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മലക്കുകളും ജിന്നുകളും പിശാചുക്കളും ആയത്തിന്റെ പരിധിയില്‍ വരുമെന്ന് പറയുന്ന ഒരൊറ്റ മുസ്‌ലിംപണ്ഡിതനും മലക്കുകളുടെയും ജിന്നുകളുടെയും പിശാചിന്റെയും കഴിവുകളില്‍ പെട്ടത് ചോദിച്ചാല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് ഒഴിവാക്കിക്കൊണ്ട് പറയുന്നില്ല. <br />
</div><div align="justify"><br />
``(നബിയേ), പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റംവരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.'' (ഇസ്‌റാഅ് 56) ജിന്നുകളെ വിളിച്ചുതേടുന്നവര്‍ ഈ സൂക്തത്തിന്റെ പരിധിയില്‍ വരുമെന്ന് ഇബ്‌നുമസ്‌ഊദ്(റ) പോലെയുള്ള സ്വഹാബിമാര്‍ പറയുന്നുണ്ട് (ബുഖാരി). മലക്കുകള്‍ ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ് (ജലാലൈനി, ബൈദ്വാവി, റാസി). മലക്കുകളോടും ജിന്നുകളോടും വിളിച്ച് സഹായം തേടാന്‍ അംഗീകാരം നല്‌കുകയല്ല ഈ ആയത്തില്‍ ചെയ്യുന്നത്. പ്രത്യുത അവരെ വിളിച്ച് സഹായം തേടിയാല്‍ യാതൊരു ഉപകാരവും ചെയ്യുകയില്ലെന്നും മുശ്രിക്കുകളെ ഉണര്‍ത്തുകയാണ്.<br />
</div><div align="justify"><br />
<strong><span style="color: #009900; font-size: 130%;">(എ)</span></strong> ``ഗ്വയ്‌ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം... ആദിയായ ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ട് മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.'' (അമാനി മൗലവി 1:124) <br />
</div><div align="justify"><br />
<span style="color: #009900; font-size: 130%;"><strong>(ബി)</strong></span> ``പക്ഷേ യുക്തിവാദികള്‍ക്കും ഭൗതികവാദികള്‍ക്കും അതൊന്നും ബാധകമല്ലാത്തതുകൊണ്ട് കേവലം അദൃശ്യങ്ങളായ ജിന്ന്, ശൈത്വാന്‍ മുതലായ പലതിനെയും അവര്‍ നിഷേധിക്കുന്നതില്‍ അത്ഭുതമില്ല. ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളും യുക്തികൊണ്ടോ ശാസ്‌ത്രം കൊണ്ടോ മനസ്സിലാക്കാനും സ്ഥാപിക്കാനും സാധ്യമല്ല. ദൈവികവും വൈദികവുമായ മാര്‍ഗദര്‍ശനങ്ങള്‍ മുഖേന മാത്രമേ അതിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് സ്വര്‍ഗം, നരകം, പരലോകം, ആത്മാവ്, ജിന്ന്, മലക്ക് ആദിയായവയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ വചനങ്ങളും അവന്റെ റസൂല്‍ മുഖേന ലഭിക്കുന്ന അറിവുകളും മാത്രമാണ് അവലംബം.'' (അമാനി മൗലവി 2:167, വ്യാഖ്യാനക്കുറിപ്പ് -ജിന്നും ശൈത്വാനും). അമാനി മൗലവി, മൂസാമൗലവി, അലവി മൗലവി, കെ പി മുഹമ്മദ് മൗലവി മുതലായവര്‍ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിരിക്കുന്നവരായിരുന്നോ? മലക്കും ജിന്നും പിശാചും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളല്ല, ദൃശ്യവും ഭൗതികവുമായ ലോകത്ത് ജീവിക്കുന്നവരാണെന്ന് നവയാഥാസ്ഥിതികരല്ലാതെ, മുസ്ലിംലോകത്ത് ജനിച്ച ഒരൊറ്റ പണ്ഡിതനും ഇതുവരെ പ്രസ്‌താവിച്ചിട്ടില്ല. <br />
</div><div align="justify"><br />
<span style="color: #009900; font-size: 130%;"><strong>(സി)</strong></span> ``അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും...'' (കെ ഉമര്‍ മൗലവി, ഫാതിഹായുടെ തീരത്ത്, പേജ് 125). ഉമര്‍ മൗലവി ജഹാലത്തും പൊട്ടത്തരങ്ങളും ആവര്‍ത്തിക്കുന്നയാളായിരുന്നോ?<br />
</div><div align="justify"><br />
<span style="color: #009900; font-size: 130%;"><strong>(ഡി)</strong></span> ``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ടു ഉദ്ദേശിക്കപ്പെടുമെന്ന് അബൂആലിയ്യ(റ) പറഞ്ഞത് സ്വഹീഹായ അഭിപ്രായമാണ്.'' (ഇബ്‌നുകസീര്‍ 1:58)<br />
</div><div align="justify"><br />
``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു'' (ഇബ്‌നുജരീര്‍ 1:166). സൂര്യന്‍, ചന്ദ്രന്‍, ബാക്‌ടീരിയ, രോഗാണുക്കള്‍, അഗ്നി, വെള്ളം ഇവയുടെ അസ്‌തിത്വത്തില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതിന്റെ പരിധിയില്‍ പ്രവേശിക്കുമോ? ``മനുഷ്യനാകട്ടെ, ജിന്നാകട്ടെ മലക്കാകട്ടെ... ഏത് സൃഷ്‌ടിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്'' എന്ന് കെ കെ സകരിയ്യ സ്വലാഹി എഴുതുന്നു. ഇപ്രകാരം എഴുതാനും പ്രസംഗിക്കാനും ഖുബൂരികളും ചിലപ്പോള്‍ ഈമാന്‍ പ്രകടിപ്പിക്കാറുണ്ട്. ജിന്നുകളോടും മലക്കുകളോടും സഹായംതേടല്‍ ശിര്‍ക്കാണോ അല്ലേ എന്നാണ് ഇവിടെ അടിസ്ഥാനപ്രശ്‌നം. സഹായംതേടല്‍ എന്നത് ഒഴിവാക്കി പ്രാര്‍ഥന എന്ന പദം പ്രയോഗിച്ച് മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും സഹായം തേടാമെന്ന നവയാഥാസ്ഥിതികരുടെ ശിര്‍ക്കും കുഫ്‌റും നിറഞ്ഞ ജല്‌പനത്തെ ഇവര്‍ വീണ്ടും സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും പ്രാര്‍ഥിച്ചു എന്ന് പറയാന്‍ ഇവരുടെ കഴിവുകളില്‍ പെടാത്തത് ചോദിക്കണമെന്ന് ഇവര്‍ വിശദീകരിക്കുകയും ചെയ്യുന്നു.<br />
</div><div align="justify"><span style="color: #3333ff;">“ജിന്ന്, പിശാച് വിഷയത്തില്‍ പുതിയത്, പഴയത് എന്നിങ്ങനെ രണ്ട് നിലപാടില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ. അതെല്ലാം മടവൂരികള്‍ സ്വന്തം അണികളെ പിടിച്ചുനിര്‍ത്താന്‍ പടച്ചുവിട്ട പുകമറകള്‍ മാത്രമാണ്'' (കെ കെ സകരിയ്യ സ്വലാഹി, ഇസ്വ്‌ലാഹ് മാസിക -2008 ഒക്‌ടോബര്‍, പേജ് 30).</span> എങ്കില്‍ എന്തിനാണ് തിരുത്തല്‍? ജിന്നുകളെയും പിശാചുക്കളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കല്ലെന്ന് മുമ്പുള്ള മുജാഹിദ് പണ്ഡിതന്മാരില്‍ ആരെല്ലാമാണ് പറഞ്ഞിരിക്കുന്നത്? അവരുടെ കഴിവുകളില്‍ പെടാത്തത് ചോദിച്ചാല്‍ മാത്രമാണ് അവരോടു പ്രാര്‍ഥിച്ചുവെന്ന് പറയുക എന്ന് ആരാണ് പറഞ്ഞുതന്നത്? ഏതെല്ലാം മുജാഹിദ് പണ്ഡിതന്മാരായിരുന്നു ജിന്നുകളെ ശരീരത്തില്‍ നിന്ന് ഇറക്കാന്‍ വേണ്ടി സ്‌ത്രീകളെ വരെ അടിച്ചിരുന്നത്? ജിന്നുകളോട് സഹായം തേടിയാല്‍ ജര്‍മനിയിലെ മരുന്നും വാച്ചും നിമിഷനേരം കൊണ്ട് ജിന്ന് കൊണ്ടുവന്നു തരുമെന്ന് പറഞ്ഞിരുന്ന മുജാഹിദ് പണ്ഡിതന്‍ ആരായിരുന്നു? ഈ സഹായതേട്ടം ശിര്‍ക്കല്ലെന്ന് ജല്‌പിച്ചിരുന്ന മുജാഹിദ് പണ്ഡിതര്‍ എവിടെയാണ് ജീവിച്ചിരുന്നത്? ഈ ലോകത്തോ പാതാളത്തിലോ!<br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0