tag:blogger.com,1999:blog-47258198618828271342024-02-07T22:46:26.249+05:30മു ഖാ മു ഖം _മുസ്ലിംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger310125tag:blogger.com,1999:blog-4725819861882827134.post-48729438806850244832015-10-09T14:35:00.000+05:302015-10-09T14:35:08.073+05:30അത്താഴവും നോമ്പുതുറയും<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്? നോമ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">എ എം ആശിഖ്, പാലക്കാട്</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />സുബ്ഹിന്റെ അല്പം മുമ്പ് അത്താഴം കഴിക്കുകയും സൂര്യന് അസ്തമിച്ചാല് ഉടനെ നോമ്പുതുറക്കുകയുമാണ് നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />അത് അനുഗൃഹീതമായ ഭക്ഷണമാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്. നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന് സൈദുബ്നുസാബിതി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന് കഴിച്ചുകൊള്ളാന്‍ അവിടുന്ന് നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോമ്പ് അവസാനിപ്പിക്കുന്നത് ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ് ഉത്തമമെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന് അവിടുന്ന് നിഷ്കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്.</span></div>
<div style="text-align: justify;">
<br /></div>
</div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-77889887658484141652015-10-09T14:33:00.001+05:302015-10-09T14:33:26.160+05:30നോമ്പ് തുറപ്പിക്കലും ഫിത്വ്ർ സകാത്തും<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്ലിം സംഘടനകള്‍ റമദാന് തുടക്കത്തില്‍ തന്നെ, ഫിത്വ്ര് സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്ലിംകളില് നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">എം പി ജുനൈസ്, മലപ്പുറം</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />ഫിത്വ്ര് സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്ര് സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്ര് എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />എന്നാല്‍ സകാത്തുല്‍ ഫിത്വ്റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്ര് സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />സകാത്ത് നല്കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്കാന് ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.</span></div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-44076267252158452122015-10-09T14:29:00.000+05:302015-10-09T14:29:08.978+05:30വിത്റിന്റെ സമയമെപ്പോള്‍?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ചിലര്‍ ഇശാക്കുശേഷം തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍വെച്ച് നമസ്കരിക്കുകയും മൂന്ന് റക്അത്ത് സ്വുബ്ഹിനുമുമ്പ് നമസ്കരിക്കാനായി മാറ്റിവെക്കുകയും ചെയ്തുകാണുന്നു. ഇങ്ങനെ നമസ്കരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുമോ? നബിചര്യയില്‍ ഇതിന് വല്ല തെളിവുമുണ്ടോ?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">അഹ്സന്, മഞ്ചേരി</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />'തറാവീഹ്' എട്ടു റക്അത്തും 'വിത്ര്‍' മൂന്നു റക്അത്തും എന്ന ധാരണതന്നെ പൂര്‍ണമായി ശരിയല്ല. തറാവീഹ് എന്നപദം റസൂലോ പ്രമുഖ സ്വഹാബികളോ പ്രയോഗിച്ചിട്ടില്ല. പില്ക്കാലത്ത് മുസ്ലിം പണ്ഡിതന്മാരാണ് ആ പേര് നല്‍കിയത്. വിശ്രമവേളകള്‍ എന്നാണ് ആ പദത്തിന് അര്‍ഥം. ഇടയില്‍ വിശ്രമിച്ചുകൊണ്ടാണ് റമദാന് രാത്രികളില്‍ സുന്നത്ത് നമസ്കാരം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടാണ് തറാവീഹ് എന്ന പേരുവന്നത്. രാത്രിയിലെ സുന്നത്ത് നമസ്കാരം അഥവാ 'ഖിയാമുല്ലൈല്' ഒറ്റയായ റക്അത്തുകളായിട്ടാണ് നമസ്കരിക്കേണ്ടത്. അതിനാലാണ് വിത്ര്‍(ഒറ്റ) എന്ന് അതിന് പേരു നല്‍കുന്നത്. പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേരു പറയുന്നതുപോലെ വിത്ര്‍ എന്നും പേരുപറയാം. അവസാനത്തെ മൂന്നു റക്അത്തുകള്‍ക്കോ ഒരു റക്അത്തിനോ മാത്രമായും വിത്ര്‍ എന്നു പറയാം. എന്നാല്‍ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />പേരെന്തു പറഞ്ഞാലും ഇശായ്ക്കും സ്വുബ്ഹിനും ഇടയില്‍, ഇശായുടെ ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്കാരവും സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് സുന്നത്തും ഒഴികെ പതിനൊന്ന് റക്അത്തുള്ള ഒരു നമസ്കാരമേയുള്ളൂ. അത് റമദാന് രാത്രിയില്‍ ജമാഅത്തായി നിര്‍വഹിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റശേഷം ഈ നമസ്കാരം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഗ്രഹിക്കാം. ഉറങ്ങി എഴുന്നേറ്റു നമസ്കരിക്കുകയാണെങ്കില്‍ ഈ നമസ്കാരത്തിന് 'തഹ്ജ്ജുദ്' എന്നും പേരുപറയും. എട്ടു റക്അത്ത് ഉറങ്ങുന്നതിന് മുമ്പും മൂന്ന് റക്അത്ത് അതിനുശേഷവുമാണ് നമസ്കരിക്കേണ്ടതെന്ന് നബി(സ) നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റസൂലിനുശേഷം രാത്രി നമസ്കാരത്തില്‍ ജമാഅത്ത് പുനസ്ഥാപിച്ച ഖലീഫ ഉമറും ഇങ്ങനെ നമസ്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />ഖിയാമുറമദാന്‍ അഥവാ റമദാന് രാത്രിയിലെ സുന്നത്ത് നമസ്കാരം ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് നല്ലതെന്ന് ഉമര്‍(റ) വ്യക്തമാക്കിയെങ്കിലും മൂന്നു റക്അത്ത് മാത്രം ആ സമയത്തേക്ക് മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല. ഉബയ്യുബ്നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പതിനൊന്ന് റക്അത്ത് നമസ്കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്പിച്ചുവെന്ന് ഇമാം മാലിക് മുവത്ത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എട്ടും മൂന്നും വേര്‍തിരിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. </span> </div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-42695453185016022542015-10-09T14:25:00.000+05:302015-10-09T14:25:27.433+05:30സകാത്ത് മുന്‍കൂറായി നല്‍കാമോ?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ ഒരു സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ടയില്‍ നിന്ന് ഒരു സംഖ്യ മുന്‍കൂറായി കൊടുക്കുന്നത് ശറഇല്‍ അനുവദനീയമാണോ? എങ്കില്‍ അപ്രകാരം വിതരണം ചെയ്യുന്ന സംഖ്യ ടിയാന്റെ നിര്‍ബന്ധ സകാത്ത് ബാധ്യതയിലേക്ക് വകയിരുത്തിക്കൂടേ?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">മുഹമ്മദ് , മലപ്പുറം</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br /> </span></div>
<div style="text-align: justify;">
<span style="font-size: large;">സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂറായി നല്കാന് അബ്ബാസി(റ)ന് നബി(സ) അനുവാദം നല്‍കിയതായി അലി(റ)യില്‍ നിന്ന് അബൂദാവൂദും തിര്മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ട' എന്നൊന്നുണ്ടെതിന് പ്രബലമായ ഹദീസില്‍ തെളിവില്ല. പൊതുവായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സംവിധാനം ഉള്ളേടത്ത് സത്യവിശ്വാസികളെല്ലാം അവരുടെ സകാത്ത് മുഴുവന്‍ ആ സംവിധാനത്തിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. എന്നാല്‍ ഒരാളുടെ ഏറ്റവും അടുത്ത ദരിദ്രരായ ബന്ധുക്കള്‍ പൊതുവിതരണ മേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു വിഹിതം നേരിട്ട് നല്‍കാവുന്നതാണ്. സകാത്ത് എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്ക് നല്‍കുന്നത് അയാള്‍ കൊടുക്കാന്‍ ബാധ്യസ്ഥമായ സകാത്തിലേക്ക് വകയിരുത്താം.</span></div>
<div style="text-align: justify;">
<span style="font-size: large;"><br /></span></div>
</div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-4725819861882827134.post-4776367598824921672015-10-09T14:23:00.000+05:302015-10-09T14:23:48.362+05:30വിമാനയാത്രയില്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">സുഊദിയില്‍ താമസിക്കുന്ന ഞാനും കുടുംബവും നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. വൈകിട്ട് അഞ്ചു മണിക്കാണ് വിമാനം പുറപ്പെടുക. സുഊദി സമയമനുസരിച്ച് ഏതാണ്ട് എഴ് മണിക്കാണ് നോമ്പ് തുറക്കേണ്ടത്. ഈ സമയം കൊണ്ട് വിമാനം ഏതാണ്ട് ഇന്ത്യയിലേക്ക് അടുത്തിരിക്കും. അപ്പോള്‍ ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 9.30. അങ്ങനെയങ്കില്‍ ഞാന്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്? താന്‍ മുമ്പ് മനസ്സിലാക്കിയിട്ടുള്ളത് നമ്മള് ഏതു സ്ഥലത്താണോ എത്തുന്നത് അവിടത്തെ അസ്തമയ സമയത്ത് നോമ്പ് തുറക്കാം എന്നാണ്. പക്ഷെ, എന്റെ കാര്യത്തില്‍ വിമാനം ലാന്‍ഡു ചെയ്യുന്നത് ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 10.30 നാണ്. അതുകൊണ്ട് ഞാന്‍ സുഊദി സമയം കണക്കാക്കി നോമ്പ് തുറന്നാല്‍ മതിയോ?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">അബ്ദുര്‍റഹ്മാന്‍, ജിദ്ദ</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br /> </span></div>
<div style="text-align: justify;">
<span style="font-size: large;">സുഊദിയില്‍ വെച്ച് തുടങ്ങിയ നോമ്പ് അവിടത്തെ സമയം അടിസ്ഥാനമാക്കിത്തന്നെ അവസാനിപ്പിച്ചാല്‍ മതി. അതായത് വിമാനം പുറപ്പെടുന്നത് അഞ്ചു മണിക്കും സുഊദി സമയമനുസരിച്ച് സൂര്യാസ്തമനം ഏഴ് മണിക്കുമാണെങ്കില്‍ വിമാനം രണ്ടു മണിക്കൂര്‍ പറന്നുകഴിഞ്ഞാല്‍ നോമ്പ് തുറക്കാം. അപ്പോള്‍ വിമാനം പറക്കുന്ന വ്യോമമേഖലയിലെ സമയമോ അപ്പോഴത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമോ ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതില്ല. <br />ഇന്ത്യയിലെത്തിയിട്ട് നോമ്പെടുക്കുന്നവരേ നോമ്പ് തുറക്കാന്‍ ഇ ന്ത്യന്‍ സമയം പരിഗണിക്കേണ്ടതുള്ളൂ. </span></div>
<span style="font-size: large;"><br /></span></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-29274375976063327602015-10-09T14:21:00.001+05:302015-10-09T14:21:10.738+05:30ചെലവ് കഴിച്ച് ബാക്കി തുകയ്ക്ക് സകാത്ത് നല്കിയാല് മതിയോ?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഒരാള്‍ തന്റെ കൃഷിയോ കച്ചവടമോ വ്യവസായമോ ഉദ്യോഗമോ മറ്റേതെങ്കിലും ഹലാലായ വഴിക്കോ ആര്‍ജിക്കുന്ന മൊത്ത വരുമാനത്തില്‍ നിന്ന് അതത് ഏര്‍പ്പാടുകള്‍ക്കു വരുന്ന നടത്തിപ്പു ചെലവും തന്റെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകളും മാറ്റിനിര്‍ത്തി ബാക്കിവരുന്ന സംഖ്യ നിസാബെത്തുമെങ്കില്‍ മാത്രം അങ്ങനെയുള്ള സംഖ്യക്ക് അതത് ഇനത്തിന്റെ നിശ്ചിത തോതനുസരിച്ച് സകാത്ത് നല്കിയാല് മതിയോ? അതോ മൊത്ത വരുമാനത്തിനുള്ള സകാത്ത് നല്‍കണോ? നടത്തിപ്പു ചെലവുകള്‍ കഴിച്ച് ബാക്കിവരുന്ന മാത്രം സംഖ്യക്ക് നല്കിയാല് മതിയോ?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">വി പി മുഹമ്മദലി, പന്തലിങ്ങല്‍</span></div>
</blockquote>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">ഒരാള്‍ക്ക് സകാത്തിന്റെ പരിധിയെത്തിയ വരുമാനമുണ്ടെങ്കില്‍ മൊത്തം വരുമാനത്തിനാണ്, ചെലവ് കഴിച്ച് ബാക്കിയുള്ളതിനല്ല സകാത്ത് നല്‍കേണ്ടത്. എന്നാല്‍ ഒരാളുടെ വരുമാനം അത്യാവശ്യച്ചെലവുകള്‍ക്ക് തികയില്ലെങ്കില്‍ അയാള്‍ ഫഖീറോ മിസ്കീനോ ആയിരിക്കും. അത്തരക്കാര്‍ സകാത്ത് നല്കാന് ബാധ്യസ്ഥരല്ല, വാങ്ങാന്‍ അവകാശപ്പെട്ടവരാകുന്നു. ഒരാള്‍ പതിനായിരം രൂപ മുതല്‍ മുടക്കി കൃഷി ചെയ്തിട്ട് നെല്ലും വൈക്കോലും കൂടി അയ്യായിരം രൂപയ്ക്കുള്ളതേ കിട്ടിയുള്ളൂവെങ്കില്‍ അതിനയാള്‍ സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര് ഏകാഭിപ്രായക്കാരല്ല. കൃഷി ലാഭകരമായാലും അല്ലെങ്കിലും ലഭിച്ച ഉല്പന്നത്തിന് സകാത്ത് നല്‍കണമെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് കൃഷി മുഖേന യഥാര്‍ഥത്തില്‍ വരുമാനമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ അയാള്‍ ആ വകയില്‍ സകാത്ത് നല്കാന് ബാധ്യസ്ഥനല്ലെന്ന് കരുതാനും ന്യായമുണ്ട്. കൃഷിക്ക് മുടക്കിയ സംഖ്യ നിസ്വാബെത്തുമെങ്കില്‍, അതിന് ആ വര്‍ഷം സകാത്ത് നല്കിയിട്ടില്ലെങ്കില് അത് നല്‍കണം. കാര്‍ഷിക വരുമാനത്തിന് സകാത്ത് നല്കുമ്പോള് കൃഷിച്ചെലവ് കഴിച്ച് ബാക്കിയുള്ളതിന് നല്കിയാല് മതിയോ എന്നതും വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />അധ്വാനം കൂടാതെ ലഭിക്കുന്ന കാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനവും അധ്വാനിച്ചുണ്ടാക്കുന്നതിന് അഞ്ച് ശതമാനവും സകാത്ത് നിശ്ചയിച്ച സ്ഥിതിക്ക് കൃഷിച്ചെലവ് വേറെ പരിഗണിക്കുന്നതിന് ന്യായം കാണുന്നില്ല. സകാത്തിനു വേണ്ടി വിളകളുടെ മതിപ്പ് കണക്കാക്കാന്‍ നിയോഗിച്ച ജോലിക്കാരോട് (വിളയുടെ) മൂന്നിലൊന്നോ നാലിലൊന്നോ ഒഴിവാക്കി വിടാന്‍ റസൂല്‍(സ) കല്പിച്ചതായി സഹ്ലുബ്നു അബീ ഹഥ്മയില്‍ നിന്ന് അബൂദാവൂദും തിര്മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, മതിപ്പ് കണക്കുപ്രകാരമുള്ള സകാത്തിന്റെ മൂന്നില്‍ ഒരു ഭാഗമോ നാലില്‍ ഒരു ഭാഗമോ ഒഴിവാക്കി വിടാനാണ് നിര്‍ദേശം. ചിലരുടെ അഭിപ്രായപ്രകാരം ഒഴിച്ചുനിര്‍ത്തിയ സകാത്ത് സ്വത്തുടമ സ്വന്തം നിലയില്‍ വിതരണം ചെയ്യേണ്ടതാണ്. കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അറ്റാദായത്തിന്റെ പത്ത് ശതമാനം എന്ന നിലയില്‍ സകാത്ത് കണക്കാക്കുകയാണെങ്കില്‍ ബിസിനസ് സംബന്ധമായ ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള ലാഭം പരിഗണി ച്ചാല്‍മതി. മൂലധനവും ഒരു വര്‍ഷ ത്തെ ലാഭവും ചേര്‍ത്തുള്ള തുക യ്ക്ക് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നാണ് മറ്റൊരഭിപ്രായം. ശമ്പളത്തില്‍ സകാത്ത് സംബന്ധിച്ച് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ ഖണ്ഡിതമായ നിര്‍ദേശമില്ല. ആധുനിക പണ്ഡിതന്മാരില് പലരുടെയും അഭിപ്രായം രണ്ടര ശതമാനം സകാത്ത് നല്കിയാല് മതിയെന്നാണ്. അധ്വാനിച്ചുകിട്ടുന്ന കാര്‍ഷിക വരുമാനം പോലെ കണക്കാക്കി അഞ്ചു ശതമാനം നല്‍കണമെന്ന് കരുതുന്നവരും ഉണ്ട്.</span></div>
<div style="text-align: justify;">
<br /></div>
</div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-60361564626392620982015-10-09T14:13:00.000+05:302015-10-09T14:13:28.160+05:30ഖുത്വ്ബയുടെ സമയത്ത് സംസാരം നിഷിദ്ധമല്ലേ?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ജുമുഅ ഖുത്വ്ബ ആരംഭിച്ചാല്‍, പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണല്ലോ. എന്നാല്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന മഹര്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും യുവാക്കള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തപ്പോള്‍ ഖുത്വ്ബയില്‍ വെച്ച് ഖലീഫ മഹറിന് പരിധി നിശ്ചയിച്ച് സംസാരിച്ചതും, അപ്പോള്‍ ഒരു വനിത എഴുന്നേറ്റ് 'അല്ലാഹു തങ്ങള്‍ക്ക് അനുവദിച്ച അവകാശം ഇല്ലാതാക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല' എന്ന് പറഞ്ഞതും ചരിത്രത്തിലുണ്ട്. ഖുത്വ്ബ സമയത്ത് ശബ്ദിക്കാന്‍ പാടില്ലെന്ന നിയമവും മേല്പറഞ്ഞ സംഭവവും എങ്ങനെയാണ് യോജിക്കുക?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">അസ്ഹാന്‍പരി, മലപ്പുറം</span></div>
</blockquote>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">ഖുത്വ്ബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുത്വ്ബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍ ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ലെന്നതിന് ഹദീസുകളില്‍ തെളിവുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''നബി(സ) ഖുത്വ്ബ നിര്വഹിക്കുന്നതിനിടയില് പള്ളിയില്‍ കയറിവന്ന ഒരാള്‍ പറഞ്ഞു: </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">''അല്ലാഹുവിന്റെ ദൂതരേ, സ്വത്തുക്കള്‍ നശിക്കുകയും ജീവിതമാര്ഗങ്ങള് മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരാന്‍ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം.'' 'അല്ലാഹുവേ, ഞങ്ങള്‍ക്ക് മഴ നല്കേണമേ, അല്ലാഹുവേ ഞങ്ങള്‍ക്ക് മഴ നല്കേണമേ' എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">ഖുത്വ്ബക്കിടയില്‍ വരള്‍ച്ചയുടെ കെടുതികളെക്കുറിച്ച് സംസാരിച്ച ശ്രോതാവിനെ അദ്ദേഹം ആക്ഷേപിച്ചില്ല. കാരണം, സമൂഹത്തിന്റെ അടിയന്തരാവശ്യത്തിനുവേണ്ടി പ്രാര്ഥിക്കണമെന്നാണ് അയാള്‍ അപേക്ഷിച്ചത്. നബി(സ) ഖുത്വ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പള്ളിയില്‍ പ്രവേശിച്ച ഒരാളോട്, രണ്ടു റക്അത്ത് നമസ്കരിക്കാന്‍ കല്പിച്ചുവെന്ന് അബൂസഈദി(റ)ല്‍ നിന്ന് തിര്മിദിയും നസാഈയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹ്റിന് പരിധി നിര്‍ണയിക്കുമെന്ന ഖലീഫാ ഉമറിന്റെ(റ) പ്രസ്താവന ഖുര്‍ആനിക അധ്യാപനത്തിന് വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശം നിഷേധിക്കലുമാവില്ലേ എന്ന ആശങ്കയാണ് ശ്രോതാക്കളുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ അതിനെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ശ്രോതാക്കള്‍ ഖുത്വ്ബക്കിടയില്‍ കുശുകുശുക്കുന്നത് പോലെയല്ല ഇത്.</span></div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-1992162416143189432015-10-09T14:09:00.000+05:302015-10-09T14:09:26.234+05:30നോമ്പും പ്രായശ്ചിത്തവും സാധിക്കാത്തവര്‍ എന്തുചെയ്യണം?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">റമദാനിലെ നോമ്പെടുക്കാനോ പിന്നീട് നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക് സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‍കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്ലാമിക വിധി എന്താണ്?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">വി കെ എസ്, തിരുവനന്തപുരം</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />ഇസ്ലാമിലെ ഏത് ആജ്ഞയും അത് നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. ''അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല'' (2:286), ''നിങ്ങള്‍ക്ക് സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക'' (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന് മറ്റെന്തെങ്കിലും ചെയ്യണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.</span> </div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-83790910377352744992015-10-09T14:07:00.000+05:302015-10-09T14:07:26.524+05:30നഷ്ടപ്പെട്ട നോമ്പ് അതേ വര്‍ഷത്തില്‍തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഓരോ വര്‍ഷവും നഷ്ടമാകുന്ന നോമ്പ് ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ് വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ് വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്കാന് ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക് ഭക്ഷണം നല്‍കുന്നതിന് പകരം പണം നല്കിയാല് മതിയാകുമോ?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">പി ടി ഇഖ്ബാല്‍, മലപ്പുറം</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />നിര്‍ബന്ധമായ നോമ്പ് നോറ്റുവീട്ടേണ്ടത് കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ് അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന് ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത് വലിയ നഷ്ടമായിരിക്കും. എന്നാല്‍ അടുത്ത റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന് ഖണ്ഡിതമായ തെളിവൊന്നുമില്ല. </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">വിശുദ്ധഖുര്ആനില് നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക് ആഹാരംനല്കുക എന്നതാണ്. അല്ലാഹുവിന്റെ കല്പന അക്ഷരം പ്രതി പാലിച്ചുകൊണ്ട് ഭക്ഷ്യപദാര്‍ഥം തന്നെ നല്‍കുന്നതാണ് ഉത്തമം. എന്നാല്‍ അഗതികള്‍ക്ക് ഇഷ്ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്കിയാലും മതിയാകുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്. അല്ലാഹുവിന്റെ കല്പനകൊണ്ട് ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്കുന്നതു മുഖേനയും നിറവേറുമല്ലോ. </span></div>
<span style="font-size: large;"></span><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-71523761979919721142015-10-09T14:05:00.001+05:302015-10-09T14:05:29.999+05:30ലൈംഗികബന്ധത്തിലൂടെ നോമ്പ് മുറിച്ചാല്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഒരാള്‍ ലൈംഗികവേഴ്ച മുഖേന നോമ്പ് മുറിക്കാന്‍ ഇടയായാല്‍ എന്താണ് ചെയ്യേണ്ടത്?</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: right;">
<span style="font-size: large;">വി അബ്ദുല്‍വാഹിദ്, കുവൈത്ത്</span></div>
</blockquote>
<blockquote>
<br /></blockquote>
<div style="text-align: justify;">
<span style="font-size: large;">ബുഖാരിയും മുസ്ലിമും മറ്റു പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നബിവചനമനുസരിച്ച് അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കുക. ആഹാരത്തിന്റെ അളവ് നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന് അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.</span></div>
<span style="font-size: large;"><br /></span></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-48471636965939994262015-10-09T14:03:00.001+05:302015-10-09T14:03:34.096+05:30നബി(സ)യുടെ അത്താഴ സമയം?<div dir="ltr" style="text-align: left;" trbidi="on">
<br />
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">നബി(സ) റമദ്വാനില്‍ എപ്പോഴാണ് അത്താഴം കഴിച്ചിരുന്നത്? സുബ്ഹിന് തൊട്ടു മുമ്പോ കുറെ നേരത്തെയോ?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">അബ്ദുല്‍കരീം, കോഴിക്കോട്</span></div>
</blockquote>
<div style="text-align: justify;">
<span style="font-size: large;"><br />നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ എന്ന് സൈദുബ്നു സാബിത്ത്(റ) പറഞ്ഞതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.</span></div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-64916444758143264502015-10-09T14:01:00.000+05:302015-10-09T14:01:04.743+05:30വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കല്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">സുബ്ഹ് ബാങ്ക് വിളിക്കുന്ന സമയത്ത് ഒരാള്‍ക്ക് വലിയ അശുദ്ധിയുണ്ടെങ്കില്‍ ആ നിലയില്‍ നോമ്പില്‍ പ്രവേശിക്കാമോ? അതല്ല, സുബ്ഹിന് മുമ്പുതന്നെ കുളിച്ച് ശുദ്ധിയായാലേ നോമ്പെടുക്കാന്‍ പറ്റൂ എന്നാണോ?<br /> </span></div>
<div style="text-align: right;">
<span style="font-size: large;">ഉമ്മര്‍ കുറ്റിയില്‍, ദോഹ</span></div>
</blockquote>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">ലൈംഗിക ബന്ധത്താല്‍ വലിയ അശുദ്ധിയുള്ളവനായിരിക്കെ നബി(സ) നോമ്പില്‍ പ്രവേശിക്കാറുണ്ടായിരുന്നുവെന്ന് പ്രവാചക പത്നിമാരായ ആഇശ, ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. സുബ്ഹിന്റെ സമയമായ ശേഷം കുളിച്ചിട്ടാണ് അദ്ദേഹം നമസ്കരിച്ചിരുന്നതെന്നാണ് ഇതില്‍നിന്ന് ഗ്രഹിക്കാവുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം അബൂഹുറയ്റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാര് പ്രവാചകപത്നിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. റമദ്വാനിന്റെ പകലില്‍ സ്വപ്നസ്ഖലനം മൂലം വലിയ അശുദ്ധിയുണ്ടാകുന്നതും നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. ബോധപൂര്‍വം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ നോമ്പ് മുറിയും എന്ന കാര്യം അവിതര്‍ക്കിതമാകുന്നു.</span></div>
<span style="font-size: large;"><br /></span></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-65860731133512524382015-10-09T13:58:00.001+05:302015-10-09T13:58:50.616+05:30ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടോ?</span><span style="font-size: large;"> </span></div>
<div style="text-align: right;">
<span style="font-size: large;">അന്‍വര്‍ശക്കീല്‍, തിരൂര്‍</span></div>
</blockquote>
<div style="text-align: justify;">
<br /><span style="font-size: large;"> </span></div>
<div style="text-align: justify;">
<span style="font-size: large;">ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദി, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ''ഈത്തപ്പഴം കൊണ്ടാണ് നിങ്ങള്‍ നോമ്പ് തുറക്കേണ്ടത്. അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട് അത് ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന് റസൂല്‍(സ) പറഞ്ഞതായി സല്മാന് ബിന്‍ ആമിറി(റ)ല്‍ നിന്ന് അബൂദാവൂദും തിര്മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല.</span></div>
<span style="font-size: large;"></span><br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-32123853546458181432015-10-09T13:55:00.000+05:302015-10-09T13:55:09.370+05:30അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?<div dir="ltr" style="text-align: left;" trbidi="on">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്ന ഒരു പണ്ഡിതനോട് ഒരിക്കല്‍ ഞാനൊരു സംശയം ചോദിച്ചു: അല്ലാഹു എത്രയോ ഉന്നതന്, ആരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തവന്‍. അവന് എന്തെങ്കിലുമൊരു നഷ്ടമുണ്ടാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയുള്ള അല്ലാഹുവിന് ആരാധനയുടെ കാര്യത്തില്‍ ഇത്ര കടുംപിടുത്തമെന്തിന്? ദൈവസാന്നിധ്യം അനുഭവിക്കാന്‍ ദുര്‍ബലനായ മനുഷ്യന് ഒരു മാധ്യമം സ്വീകരിക്കുന്നത് അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?'' (എ സഈദ്, തേജസ് വാരിക, ജൂലൈ 1-15, 2012). ഇതിനെക്കുറിച്ച് 'മുസ്ലിം' എന്തു പറയുന്നു?</span></div>
<br />
<div style="text-align: right;">
<span style="font-size: large;">മുഹമ്മദ് ഫവാസ്, മലപ്പുറം</span></div>
</blockquote>
<br />
<div style="text-align: justify;">
<span style="font-size: large;">അല്ലാഹു അത്യുന്നതാണെന്ന് മാത്രമല്ല മനുഷ്യരോട് ഏറ്റവും അടുത്തുള്ളവനാണെന്നും അവന് തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിന്നോട് എന്റെ ദാസന്മാര് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കും'' (വി.ഖു 2:186). ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള് അവനോട് അടുത്തവനുമാകുന്നു'' (വി.ഖു 50:16). മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്രഷ്ടാവും രക്ഷിതാവും പരിപാലകനുമായ അല്ലാഹുവെക്കാള്‍ അടുത്ത മറ്റാരുമില്ലെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് സംശയാതീതമായി തെളിയുന്നത്. മലക്കുകളോ പ്രവാചകന്മാരോ പുണ്യാത്മാക്കളോ അല്ലാഹുവെക്കാള്‍ നമ്മോട് അടുത്തവരല്ല. അതിനാല്‍ അല്ലാഹുവിനും അടിയനുമിടയില്‍ ഒരു മാധ്യമത്തിന് അശേഷം സ്ഥാനമില്ല. ഒരു ഇടയാളനെ/മധ്യവര്‍ത്തിയെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ഏതൊരാളും അല്ലാഹുവില്‍ നിന്ന് അകലുകയാണ്. അഥവാ അല്ലാഹുവാണ് മനുഷ്യന് ഏറ്റവും അടുത്തവന് എന്ന ഖുര്‍ആനിക സത്യത്തെ നിഷേധിക്കുകയാണ് അവന് ചെയ്യുന്നത്.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">അല്ലാഹുവിന്റെ ഹിതം എന്താണെന്നറിയാന്‍ നമ്മുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന്, അവന്റെ ഗ്രന്ഥമായ ഖുര്‍ആന്‍. രണ്ട്, മുഹമ്മദ്നബി(സ)യില്‍ നിന്ന് വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഇബാദത്ത് അഥവാ ആരാധന അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉറപ്പിച്ചുപറഞ്ഞ കാര്യമാണ്. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നര്‍ഥമുള്ള ഇയ്യാക നഅ്ഖുദു എന്ന വാക്യം നാം നമസ്കാരത്തില്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നതാണല്ലോ. സൂറത്തു ഇസ്റാഇല്‍ അല്ലാഹു പറയുന്നു: ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.'' (വി.ഖു 17:23)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">അല്ലാഹു അത്യുന്നതനായതു കൊണ്ട് അവനെ ആരാധിക്കാനും പ്രാര്‍ഥിക്കാനും ഒരു മാധ്യമം വേണമെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് മറ്റൊരു ഖുര്‍ആന്‍സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ''അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) ''അല്ലാഹുങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനും ആയിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 39:3)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">അല്ലാഹുവിന് (ആരാധനയിലും പ്രാര്‍ഥനയിലും) പങ്കാളിയെ ചേര്‍ക്കുന്നത് അവന് പൊറുക്കുകയില്ലെന്നും ഖുര്‍ആനില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. ''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴികെയുള്ളത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. ആര് അല്ലാഹുവോട് പങ്കാളിയെ ചേര്‍ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:116)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">അല്ലാഹുവിന് അത് പൊറുത്തുകൂടെ എന്ന് ചോദിച്ചാല്‍ മനുഷ്യര്‍ക്ക് അവന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് മറുപടി. ''അവന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.'' (വി.ഖു 21:23)</span></div>
<br /></div>
Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-1971786246402445092012-01-10T17:31:00.000+05:302012-01-10T17:31:52.918+05:30`വലിയ്യ് മുര്‍ശിദ്' എന്നാല്‍ ത്വരീഖത്ത് ശൈഖോ?<div dir="ltr" style="text-align: left;" trbidi="on"><blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">ത്വരീഖത്തുകാര്‍ പറയുന്നത് ഒരു ശൈഖിനെ തുടരാതെ സ്വര്‍ഗത്തിലെത്താന്‍ കഴിയില്ലെന്നാണ്. ഒരു ശൈഖിന് ബൈഅത്ത് ചെയ്യാത്തവന്റെ ശൈഖ് ശൈത്വാനാണെന്നും അവരില്‍ ചിലര്‍ പറയുന്നു. സൂറത്തുല്‍ കഹ്ഫിലെ 17-ാം സൂക്തത്തില്‍ പറഞ്ഞ `വലിയ്യ് മുര്‍ശിദി'ന്റെ വിവക്ഷ `മുറബ്ബിയായ ശൈഖ്' അഥവാ നേര്‍വഴി കാണിക്കുന്ന ഗുരുവാണെന്ന് ഒരു ത്വരീഖത്ത് മാസികയില്‍ കണ്ടു. ഇത് സംബന്ധിച്ച യഥാര്‍ഥ വസ്തുത എന്താണ്? </span><br />
<span style="font-size: small;"><br />
</span><div style="text-align: right;"><span style="font-size: small;">മുഹമ്മദ് റശാദ് തിരൂര്‍ </span></div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാകുന്നു: ``സൂര്യന് ഉദിക്കുമ്പോള്‍ അതവരുടെ ഗുഹ വിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ടുകളഞ്ഞ് ഇടതുഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുകയേ ഇല്ല.''</span><br />
<br />
<span style="font-size: large;">മുന്നൂറു വര്‍ഷക്കാലം അല്ലാഹു ഒരു ഗുഹയില്‍ ഉറക്കിക്കിടത്തിയ സത്യവിശ്വാസികളായ ചെറുപ്പക്കാരെ സംബന്ധിച്ചാണ് ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അസ്വ്ഹാബുല്‍ കഹ്ഫ് എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. അവരെ അല്ലാഹു നേര്‍വഴിയിലാക്കിയത് അവര്‍ ഏതെങ്കിലും ത്വരീഖത്ത് ശൈഖിനെ പിന്തുടര്ന്നത് കൊണ്ടാണെന്ന് ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. അവരുടെ കാലത്ത് ഏതെങ്കിലും സൂഫീതരീഖത്ത് ഉണ്ടായിട്ടു പോലുമില്ല. അവര്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യരായത് എന്തുകൊണ്ടാണെന്ന് ഖുര്‍ആനില്‍ നിന്ന് തന്നെ വ്യക്തമാണ്: </span><br />
<br />
<span style="font-size: large;">``അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ഥ രൂപത്തില്‍ വിവരിച്ചു തരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്ക് നാം സന്മാര്ഗബോധം വര്‍ധിപ്പിക്കുകയും ചെയ്തു. `ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവനു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയേ ഇല്ല.' എങ്കില്‍ (അങ്ങനെ ചെയ്യുകയാണെങ്കില്‍) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും' എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു'' (വി.ഖു 18:13,14). ഗുഹാവാസികള്‍ ത്വരീഖത്തില്‍ ചേര്‍ന്നതുകൊണ്ട് അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് കെട്ടുറപ്പ് നല്കി എന്നല്ല ഇവിടെ പറഞ്ഞത്. `ഞങ്ങള്‍ അല്ലാഹുവിന് പുറമെ യാതൊരു ദൈവത്തോടും പ്രാര്‍ഥിക്കുകയില്ല' എന്ന് അവര്‍ പ്രഖ്യാപിച്ചതിനാലാണ് അല്ലാഹു അവരെ നേര്‍വഴിയിലാക്കിയത്. `വലിയ്യ് മുര്‍ശിദ്' (നേര്‍വഴി കാണിക്കുന്ന രക്ഷാധികാരി) മുഖേനയാണ് അല്ലാഹു ആളുകളെ നേര്‍വഴിയിലാക്കുന്നതെന്ന് 18:17ലോ മറ്റു ഖുര്‍ആന്‍ സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. </span><br />
<br />
<span style="font-size: large;">18:17ല്‍, അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവരെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് വലിയ്യ് മുര്‍ശിദിനെക്കുറിച്ച് പറഞ്ഞത്. വലിയ്യ് മുര്‍ശിദ് മുഖേന അവര്‍ക്ക് സന്മാര്‍ഗത്തിലെത്താന്‍ കഴിയുമെന്നല്ല; അവരെ നേര്‍വഴിയിക്കേ് നയിക്കാന്‍ കഴിയുന്ന യാതൊരു രക്ഷാധികാരിയെയും കണ്ടെത്താന്‍ കഴിയില്ല എന്നാണ് പറഞ്ഞത്. ചുരുക്കത്തില്‍, ഏതെങ്കിലും ത്വരീഖത്ത് ശൈഖ് മുഖേന അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കി എന്നോ, അല്ലാഹു പിഴപ്പിച്ചവരെ ഏതെങ്കിലും ശൈഖ് നേര്‍വഴിക്ക് തിരിച്ചുവിട്ടുവെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടേയില്ല. ഇങ്ങനെ ശൈഖിലേക്ക് വളഞ്ഞ വഴി കണ്ടെത്തുന്നതിനേക്കാള്‍ ത്വരീഖത്തുകാര്‍ക്ക് നല്ലത് ഖുര്‍ആനില്‍ ത്വരീഖത്ത്, ശൈഖ് എന്നീ പദങ്ങള്‍ ഉണ്ടെന്ന് വാദിക്കുകയായിരുന്നു. പക്ഷെ, അതൊന്നും അവര്‍ ഉദ്ദേശിക്കുന്ന അര്ഥത്തിലല്ലെന്ന് എല്ലാവര്ക്കും വ്യക്തമാകുമെന്നറിയാവുന്നതു കൊണ്ടായിരിക്കും അവര്‍ അതിന് മുതിരാത്തത്. </span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-4725819861882827134.post-41522478086077968642012-01-10T17:21:00.000+05:302012-01-10T17:21:55.209+05:30ബോണസും പലിശയും<div dir="ltr" style="text-align: left;" trbidi="on"><blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">ലൈഫ് ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ചില സംശയങ്ങളുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ 3725 രൂപ അടക്കുന്ന സ്കീമില്‍ ഞാന്‍ ചേര്‍ന്നിട്ടുണ്ട്. വര്‍ഷത്തില്‍ 14900 രൂപ. പതിനാറ് വര്‍ഷത്തെ സ്കീമാണിത്. പതിനാറ് വര്‍ഷം കൊണ്ട് 2,38,400 രൂപ അടയ്ക്കണം. എന്റെ സ്കീം രണ്ട് ലക്ഷമാണ്. എനിക്ക് പതിനാറ് വര്‍ഷം മുഴുവന്‍ അടച്ചിട്ട് മുഴുവന്‍ സംഖ്യ കിട്ടണമെങ്കില്‍ ബോണസ് വാങ്ങണം. അത് പലിശയാകും. രണ്ട് ലക്ഷം അടച്ചതും അതിനു പുറമെ രണ്ട് ലക്ഷം ബോണസും കിട്ടും എന്നാണ് ഏജന്‍സി പറഞ്ഞത്. ഇത് പലിശയാകില്ലേ? ബോണസ് വാങ്ങിയില്ലെങ്കില്‍ എനിക്ക് 38,400 രൂപ നഷ്ടം വരും. ഇതാണ് ഒരുവിധം ലൈഫ് ഇന്‍ഷൂറന്‍സിന്റെയെല്ലാം അവസ്ഥ. ഇത് ശരിയാണോ? </span><br />
<br />
<div style="text-align: right;">ഷൗക്കത്തലി തടത്തില്‍ </div></div></blockquote><br />
<div style="text-align: justify;"><span style="font-size: large;"><span style="color: #38761d;">ജീവനക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തിന് പുറമെ സൗജന്യമായി നല്കുന്ന തുകയ്ക്കാണ് സാധാരണ ബോണസ് എന്ന പദം പ്രയോഗിക്കാറുള്ളത്. ഇതുപോലെ ഒരു നിശ്ചിത തുകയുടെ പോളിസി എടുക്കുന്നവര്‍ക്ക് കമ്പനി സൗജന്യമായി നല്‍കുന്നതാണ് ബോണസെങ്കില്‍ അത് ഹറാമാണെന്ന് ഉറപ്പിച്ചുപറയാന്‍ തെളിവില്ല. ഇന്‍ഷൂറന്‍സ് കമ്പനി ബിസിനസ്സില്‍ പണം മുടക്കിയിട്ട് ലഭിക്കുന്ന ലാഭത്തില്‍ നിന്നുള്ള വിഹിതമെന്ന നിലയിലാണ് ബോണസ് നല്കുന്നതെങ്കിലും അത് ഹറാമാണെന്ന് പറയാവുന്നതല്ല. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബിസിനസില്‍ മൂലധന നിക്ഷേപം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്ന ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയിലല്ല; നിശ്ചിത ശതമാനം പലിശ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടാണെന്നാണ് `മുസ്ലിമി'ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ ആ പലിശയില്‍ നിന്ന് ഒരു വിഹിതമാണ് അവര്‍ ബോണസ്സായി നല്‍കുന്നത്. അത് ഹലാലാവുകയില്ല. ബോണസ് ഉള്‍പ്പെടെയുള്ള തുക വാങ്ങിയിട്ട് താങ്കള്‍ അടച്ചതിനു പുറമെയുള്ള തുക പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് നല്കുകയായിരിക്കും നല്ലത്.</span></span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-65786049502577429922012-01-10T17:06:00.001+05:302012-01-10T17:06:50.999+05:30ശ്രീനാരായണഗുരുവും ഇസ്ലാമിലെ തൗഹീദും<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">``ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ ധര്‍മതീര്‍ഥര്‍ അല്ലാഹുവിനെ ഗുരു പരിചയപ്പെടുത്തിയ ഒരു രംഗം വിവരിക്കുന്നത് നോക്കൂ: <br />
<br />
ശ്രീനാരായണഗുരു വര്‍ക്കലയില്‍ വിശ്രമിക്കുകയാണ്. സമയം സന്ധ്യയായി. സ്ഥലത്തുള്ള ഉദ്യോഗസ്ഥരും പ്രമാണിമാരും സന്ദര്‍ശനാര്‍ഥം വന്നിരിക്കുന്നു. ഗുരുവിന് നല്ല സുഖമില്ല. ഒരു കട്ടിലില്‍ ഇരിക്കുകയാണ്. മുറിയില്‍ മൂന്നു വശത്തും സന്ദര്‍ശകര്‍ ഇരിക്കുന്നുണ്ട്. ഗുരു മൃദുസ്വരത്തില്‍ ഇവരോട് സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഭക്തനായ ഒരു മുസല്മാന് ഉദ്യോഗസ്ഥന് ഗുരുവുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ കാത്തിരിക്കയാണ്. രാത്രി ഏകദേശം പത്തു മണിയായപ്പോള്‍ ജനങ്ങളെല്ലാം പോയതിനു ശേഷം മുഹമ്മദ് മതത്തെപ്പറ്റി ഗുരു പലതും അയാളോട് പറയുന്നു.<br />
<br />
ഗുരുദേവന്: അല്ലാഹു എന്നാല്‍ എന്താണെന്ന് അറിയാമോ?<br />
<br />
മുസല്മാന്: അത് നമ്മുടെ സ്രഷ്ടാവിന്റെ പേരാണ്.<br />
<br />
ഗുരുദേവന്: ഇല്ല എന്ന അര്‍ഥമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ഇല്ലാത്തവനാണ് അവന് എന്നുവെച്ചാല്‍, ഈ ബാഹ്യപ്രപഞ്ചത്തില്‍ നിന്ന് അന്യമായ, ഒരു വസ്തു പ്രാപഞ്ചിക അളവുകളും വര്‍ണനകളും വെച്ചു നോക്കിയാല്‍ ഇല്ലാത്തവനും എന്നുള്ള അര്‍ഥമാണ് ഈ ദൈവശബ്ദത്തിനുള്ളത്. ഇങ്ങനെ തന്നെയാണോ ആ വാക്കിന്റെ അര്‍ഥം?<br />
<br />
മുസല്മാന്: അറബിഭാഷ വ്യാകരണപ്രകാരം അങ്ങനെ ഒരര്‍ഥമില്ലെന്ന് പറയാന്‍ തരമില്ല. അല്ലാഹു എന്നത് മൂന്നു ധാതുക്കള്‍ ഉള്ള ഒരു വാക്കാണ്. അല്‍-എന്നാല്‍ തല്‍ അല്ലെങ്കില്‍ ആ എന്ന ശബ്ദത്തെ കുറിക്കുന്നു. ല്ല -ഇല്ല എന്നുള്ളതിനെ കാണിക്കുന്നു. ഹു-അവന് എന്നതിനെ കാണിക്കുന്നു. ഇപ്രകാരം അല്ലാഹു എന്നാല്‍ ഏതില്ലാത്തതോ അത് അവന് തന്നെ എന്നാണര്‍ഥം.<br />
<br />
ഈ സംഭാഷണത്തിനു ശേഷം ആ മുസല്മാന് ഗുരുദേവനെ ജീവിച്ചിരിക്കുന്ന മുഹമ്മദീയരില്‍ വെച്ച് അഗ്രഗണ്യനായി അദ്ദേഹത്തെ ഭക്തിയോടെ കരുതുന്നുണ്ട്..... അല്ലാഹുവിനെപ്പറ്റിയുള്ള ശരിയായ ഒരു ആഖ്യാനം കേള്‍ക്കാനിടവന്നത്, ഇസ്ലാമിക പണ്ഡിതരില്‍ നിന്നല്ല, ശ്രീനാരായണ ഗുരുവില്‍ നിന്നാണ്.''<br />
<br />
സൂഫിപക്ഷക്കാരനായ ഒരു മുസ്ലിം ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്. അല്ലാഹു എന്ന പദത്തിന്റെ അര്‍ഥം ഇല്ലാത്തവന് എന്നാണെന്ന ഈ വീക്ഷണം അറബിഭാഷാ തത്വപ്രകാരം ശരിയാണോ?</span><br />
<br />
<div style="text-align: right;">ജമാല്‍ കോഴിക്കോട് </div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">അല്ലാഹു എന്നത് മൂന്ന് ധാതുക്കള്‍ ഉള്ള വാക്കാണെന്നോ അത് മൂന്നുംകൂടി ചേരുമ്പോഴുള്ള അര്‍ഥം `ഏത് ഇല്ലാത്തതാണോ അത് അവന് തന്നെ' എന്നാണെന്നോ അറബി വ്യാകരണത്തിന്റെയോ ഭാഷാ തത്വവിജ്ഞാനീയങ്ങളുടെയോ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷിലെ The യുടെ അര്‍ഥമുള്ള `അല്‍' എന്ന അവ്യയവും, ദൈവം അഥവാ ആരാധ്യന്‍ എന്നര്‍ഥമുള്ള `ഇലാഹ്' എന്ന നാമവും കൂടി ചേര്‍ന്നതാണ് അല്ലാഹു എന്ന പദം. സാക്ഷാല്‍ ദൈവം എന്നര്‍ഥം. `അല്‍ ഇലാഹു' എന്ന് പ്രയോഗമില്ല. `അല്‍' ചേര്‍ക്കുമ്പോള്‍ `ഇ' ഉപേക്ഷിക്കുന്നു. `ഇംറഅഃ' (സ്ത്രീ) എന്ന പദത്തില്‍ `അല്‍' ചേര്‍ക്കുമ്പോള്‍ `അല്‍മര്‍അഃ' എന്നാണ് പറയുക. `അല്‍ഇംറഅഃ' എന്ന് പറയുകയില്ല. അറബി ഭാഷ അറിയാവുന്നവര്‍ അല്ലാഹുവെപ്പറ്റി പറഞ്ഞതൊന്നും സ്വീകാര്യമല്ലാതാകുന്നതും, അറബി അറിയാത്തവര്‍ അല്ലാഹുവെ ഏതോ വിധത്തില്‍ `ഇല്ലാത്തവനാ'ക്കുന്നത് മാത്രം സ്വീകാര്യമാകുന്നതും വല്ലാത്തൊരു വൈചിത്ര്യമാകുന്നു.</span><br />
<br />
<span style="font-size: large;">സ്വര്‍ഗം ചുട്ടുചാമ്പലാക്കാന്‍ തീ കൊള്ളിയും നരകം കെടുത്താന്‍ വെള്ളവുമായി നടക്കുന്ന പല സൂഫികളും രേഖപ്പെടുത്തിക്കണ്ടിട്ടുള്ളത് യഥാര്‍ഥത്തില്‍ ഉള്ളവന് അല്ലാഹു മാത്രമാണെന്നും മറ്റു യാതൊന്നിനും ഉണ്മയില്ലെന്നുമാണ്. ഉള്ളവനായ അല്ലാഹുവില്‍ ലയിച്ചുചേര്‍ന്ന് സ്വയം ഇല്ലാതാവുകയാണ് സൃഷ്ടികള്‍ ചെയ്യേണ്ടതെന്നും അവര്‍ സമര്‍ഥിക്കാറുണ്ട്. അതിനൊക്കെ വിരുദ്ധമാണ് ഇല്ലാത്ത അല്ലാഹുവോടുള്ള സ്നേഹത്തില്‍ വിലയം പ്രാപിച്ച് സ്വയം ഇല്ലാതാവുക എന്ന സൂഫീ അഭ്യാസം. നിരീശ്വര വാദത്തെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സൂഫിസം വളരുകയായിരിക്കാം!</span><br />
<br />
<span style="font-size: large;">ശ്രീനാരായണ ഗുരുവിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കഥ തന്നെ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് പരിശോധിക്കുന്നത് നന്നാകുമെന്ന് തോന്നുന്നു. ഇല്ലാത്ത കഥയായിരിക്കും ഒരുപക്ഷെ സൂഫികള്‍ക്ക് കൂടുതല്‍ പ്രിയംകരം! മുഹമ്മദ് മത(?)ത്തെ പറ്റി `മുസല്മാന് ഉദ്യോഗസ്ഥന്' എന്ന ഊരും പേരുമില്ലാത്ത കക്ഷിയോട് ഗുരു സംസാരിച്ചപ്പോള്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണല്ലോ കഥ. ഗുരുവോ മേപ്പടി ഉദ്യോഗസ്ഥനോ ധര്‍മതീര്‍ഥരോട് ഇക്കാര്യം പറഞ്ഞുവെന്ന് കഥയിലില്ല താനും. അപ്പോള്‍ കഥ എങ്ങനെ വെളിച്ചം കണ്ടു? അദൈ്വത`മായ' അഥവാ സൂഫി ഫിക്ഷന്‍ തന്നെയായിരിക്കും അതിന്റെ വഴി.</span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-39742602637866831552012-01-10T17:01:00.000+05:302012-01-10T17:01:39.712+05:30സകാത്തിന്റെ അവകാശികള്‍ക്ക് പൂര്‍ണ അവകാശമില്ലേ?<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">ഞങ്ങളുടെ പ്രദേശങ്ങളിലെ സകാത്ത് കമ്മറ്റികള്‍ അവകാശികള്‍ക്ക് നിര്‍മിച്ച് നല്കുന്ന വീടുകള്‍ ക്രയവിക്രയ അധികാരമില്ലാതെ താമസസൗകര്യം പൂര്‍ണമായും നല്കുന്നവയാണ്. ഇതിന്റെ പ്രമാണങ്ങളും മറ്റും സക്കാത്ത് കമ്മിറ്റിയുടെ പേരിലാണ് നിലനില്‍ക്കുന്നത്. സകാത്ത് സ്വീകരിക്കുന്ന ആളുകള്‍ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സകാത്ത് കമ്മിറ്റികളുടെ വിശദീകരണം. ഇത് ഉചിതമായ പ്രവണതയാണോ? </span><br />
<br />
<div style="text-align: right;">ഷഫീഖ് ഈരാറ്റുപേട്ട </div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">സകാത്ത് തുകയും അതുകൊണ്ട് വാങ്ങിയ വസ്തുക്കളും ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഉടമസ്ഥത സകാത്ത് കമ്മിറ്റിയില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് വീട്ടില്‍ താമസിക്കാനുള്ള അവകാശം മാത്രം ഗുണഭോക്താവിന് കൈമാറുന്നതിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ല. സകാത്തായി നല്കിയ വീട് ഗുണഭോക്താവ് വിറ്റു തുലയ്ക്കുമെന്ന് ആശങ്കയുണ്ടെങ്കില്‍ സകാത്ത് ഫണ്ടില്‍ നിന്ന്, വീട് നിര്‍മിക്കാന്‍ ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ ഒരു ഭാഗം മാത്രം നല്കുകയായിരിക്കും നല്ലത്. ഗുണഭോക്താവ് മറ്റു തരത്തില്‍ സമാഹരിച്ച തുകയും കൂടി ചേര്‍ത്താണ് വീടുണ്ടാക്കുന്നതെങ്കില്‍ അയാള്‍ അത് പെട്ടെന്ന് വിറ്റു കാശാക്കാന്‍ സാധ്യത കുറവാണ്.</span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-69974806119603055182012-01-10T17:00:00.000+05:302012-01-10T17:00:29.708+05:30ദൈവം നീതിമാനാണെന്നോ?<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">വിശ്വാസികള്‍ക്കെന്നും ദാരിദ്ര്യം, കഷ്ടപ്പാട്, മനോവിഷമം, വിഭവ നഷ്ടം, വേര്‍പാട്, ധനനഷ്ടം എന്നാണല്ലോ ഇസ്ലാമിക പരാമര്‍ശം. അവിശ്വാസികള്‍ക്ക് നേരെ മറിച്ചും. `ഇസ്ലാം നീതിക്ക് നന്മയ്ക്ക്' എന്ന് കൊട്ടിഘോഷിച്ചുനടന്നവര്‍ക്ക് ഇത് ഏറ്റവും വലിയ അനീതിയായിട്ട് തോന്നിയിട്ടില്ലേ. ദൈവം നീതിമാനാണെങ്കില്‍ നേരെ മറിച്ചാണല്ലോ സംഭവിക്കേണ്ടത്. ഇങ്ങനെയാണെങ്കില്‍ അവിശ്വാസികള്‍ എന്നും അവിശ്വാസികളും വിശ്വാസികള്‍ തന്നെ വിശ്വാസത്തില്‍ നിന്നും തെന്നിമാറുന്ന അവസ്ഥയുമല്ലേ സംജാതമാകുക? </span><br />
<br />
<div style="text-align: right;">ബനീഷ് കുമാര്‍ കണ്ണൂര്‍ </div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">വിശ്വാസികള്‍ക്കെല്ലാം എക്കാലത്തും കഷ്ടപ്പാടായിരിക്കുമെന്ന് ഖുര്‍ആനിലോ നബിവചനങ്ങളിലോ പറഞ്ഞിട്ടില്ല. ചില കഷ്ട നഷ്ടങ്ങളിലൂടെ വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുമെന്ന് വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വിശ്വാസികള്‍ക്ക് ഈ ലോകത്ത് അല്ലാഹു നല്കുന്ന വിജയത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചു പറഞ്ഞിട്ടുണ്ട്. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:<br />
<br />
``നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന് അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന് തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന് സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്, എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നിനെയും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനു ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.'' (24:55)<br />
<br />
നൂഹ്നബി(അ)യുടെ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനാകുന്നു. അവന് നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന് പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും'' (71:10-12). <br />
<br />
ദാവൂദ്, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്ക്ക് അല്ലാഹു നല്കിയ വിപുലമായ അധികാരത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച് 21:78-82, 27:36-44, 34:10-13, 38:17-39 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)ക്കും അനുചരന്മാര്ക്കും അല്ലാഹു നല്കിയ വിജയങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചും അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.<br />
<br />
മനുഷ്യര്‍ക്കാര്‍ക്കും ദാരിദ്ര്യമോ കഷ്ടപ്പാടോ മനോവിഷമമോ വിരഹമോ ധനനഷ്ടമോ സംഭവിക്കാതിരുന്നാല്‍ ഭൂമിയില്‍ നന്മയും നീതിയും പുലരുമെന്നാണ് ചോദ്യകര്‍ത്താവിന്റെ ധാരണയെങ്കില്‍ അത് തികച്ചും തെറ്റാണ്. മറ്റുള്ളവരെപ്പോലെ സമ്പന്നരായിരിക്കുന്നതില്‍ മിക്കവരും സംതൃപ്തരാവുകയില്ല. അവരേക്കാള്‍ വളരെ കൂടുതല്‍ സമ്പത്ത് തനിക്കു വേണം എന്ന മോഹമുള്ള കുറച്ചു പേരുണ്ടാകും. അവര്‍ കുതന്ത്രങ്ങളും ചൂഷണ പദ്ധതികളുമായി മുന്നോട്ടു നീങ്ങും. അധികാരമുള്ളവര്‍ തന്നെ കൂടുതല്‍ അധികാരം വെട്ടിപ്പിടിക്കാന്‍ വേണ്ടി ശ്രമിക്കും. ധനമോ അധികാരമോ ഉള്ളവര്‍ക്ക് മനോവിഷമം ഒഴിവാക്കാന്‍ ഏറെ പ്രയാസമായിരിക്കും. ദൈവത്തിന്റെ പദ്ധതിയില്‍ നന്മയില്ലാത്തതുകൊണ്ടോ ദൈവം എല്ലാവരോടും നീതി പുലര്‍ത്താത്തതുകൊണ്ടോ അല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരാള്‍ക്ക് ദാരിദ്ര്യം നേരിടുന്നതോടെ ദൈവം തന്നോട് അനീതി കാണിക്കുന്നു എന്ന് അയാള്‍ കരുതുന്നതാണ് കുഴപ്പം. മനുഷ്യചരിത്രം പരിശോധിച്ചാല്‍ ദാരിദ്ര്യത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയ ധാരാളം പേരെ കാണാം. സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നതു കൊണ്ട് ധാരാളികളും ദുര്‍വൃത്തരുമായിത്തീര്‍ന്ന് ജീവിതം തന്നെ തുലഞ്ഞവരും ഏറെയുണ്ടാകും. സൗന്ദര്യം പലര്‍ക്കും വിനയായിത്തീരുന്നതായി വാര്‍ത്തകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നു. കരുത്തുറ്റ ശരീരം ചിലര്‍ക്കെങ്കിലും പോക്കിരിത്തവും അക്രമവും ചെയ്യാന്‍ പ്രേരകമായിത്തീരുന്നു. <br />
<br />
ഇസ്ലാമിക വിശ്വാസമനുസരിച്ച് ഓരോ വസ്തുവിനും അതിന്റെ ഘടനാവിശേഷങ്ങള്‍ നല്‍കിയത് പ്രപഞ്ചനാഥനാണ് (വി.ഖു 20:50). പരമകാരുണികനായ പ്രപഞ്ച നാഥന് ഏതൊരു മനുഷ്യനെയും സൃഷ്ടിച്ചു സംവിധാനിച്ചിട്ടുള്ളത,് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതം നന്മ നിറഞ്ഞതാക്കിത്തീര്‍ക്കാനുള്ള കഴിവോടെയാണ്. <br />
<br />
ദാരിദ്ര്യമോ വൈരൂപ്യമോ വൈകല്യമോ ഒന്നും തന്നെ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് ജീവിത സാഫല്യത്തിന് തടസ്സമാവുകയില്ല. നാഥന് നല്കിയ കഴിവുകള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതോ ദുരുപയോഗപ്പെടുത്തുന്നതോ, ആണ് പരാജയങ്ങള്‍ക്കും പതനങ്ങള്‍ക്കും നിമിത്തമാകുന്നത്. ``മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം, അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധനം നല്കിയിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.'' (വി.ഖു 91:7-10) സന്മാര്ഗത്തിലൂടെ ചരിക്കാനോ ദുര്‍മാര്‍ഗത്തിലേക്ക് തെറ്റിപ്പോകാനോ ആരെയും നിര്‍ബന്ധിതരാക്കാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട പാത തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കിയ ദൈവം തികച്ചും നീതിമാനാകുന്നു.<br />
<br />
<br />
കോടിക്കണക്കിലാളുകള്‍ നിഷേധികളായി മാറിയാലും ലോക രക്ഷിതാവിന് യാതൊന്നും നഷ്ടപ്പെടാനില്ല. വിശ്വാസികളുടെ സംഖ്യ എത്ര വര്‍ധിച്ചാലും അതുകൊണ്ട് അവന്റെ ശക്തിയോ പ്രതാപമോ വര്‍ധിക്കുന്ന പ്രശ്നവുമില്ല. ആരൊക്കെ തെന്നി മാറിയാലും ലോകരക്ഷിതാവിന് ഒരു നഷ്ടവും സംഭവിക്കാനില്ലെങ്കില്‍ വിശ്വാസികള്‍ അതിനെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതുമില്ല. തങ്ങളുടെ എന്തെങ്കിലും തെറ്റായ നിലപാട് നിമിത്തം ആളുകള്‍ പിഴച്ചുപോകാന്‍ ഇടയാകരുതെന്നേ വിശ്വാസികള്‍ നിഷ്കര്‍ഷിക്കേണ്ടതുള്ളൂ. പിന്നെ ഒരു കാര്യം: ദൈവം നീതിമാനല്ലെങ്കില്‍ പകരം ആരെ ചുമതലയേല്പിച്ചാലാണ് പ്രപഞ്ചത്തില്‍ നീതി പുലരുക?</span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-4361587439204047292012-01-10T16:57:00.000+05:302012-01-10T16:57:53.504+05:30ജുമുഅ നമസ്കാരം രണ്ടു തവണയായി നടത്താമോ?<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">റമദാന് കാലത്ത് പള്ളികളില്‍ (പ്രത്യേകിച്ച് പട്ടണങ്ങളില്‍) പതിവില്‍ കവിഞ്ഞ് ജനങ്ങള്‍ ഒരുമിച്ചുകൂടാറുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅക്ക് വരുന്നവര്‍ പള്ളിയും, മുറ്റവും കഴിഞ്ഞ് റോഡുകളില്‍ പോലും നമസ്കരിക്കുന്ന വാര്‍ത്തയും ചിത്രവും സാധാരണയാണ്. പള്ളിപോലെ വഴികളും റോഡും വൃത്തിയുള്ളതാവണമെന്നില്ല. ഇത്തരം അവസ്ഥയില്‍ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ഒരേ പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതില്‍ തെറ്റുണ്ടോ? ആദ്യത്തേത് ളുഹര്‍ ബാങ്ക് കൊടുത്ത ഉടനെയും, രണ്ടാമത്തേത് ഒരു മണിക്കൂര്‍ കഴിഞ്ഞും. രണ്ട് ഇമാമുകളുടെ നേതൃത്വത്തില്‍ നടത്തിക്കൂടേ? ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സമയം നിശ്ചയിക്കുന്ന സമ്പ്രദായം ഇപ്പോള്‍ തന്നെയുണ്ട്. <br />
<br />
സ്കൂളുകളുടെ സൗകര്യാര്‍ഥം 12.30 നും വ്യവസായ ശാലകള്‍, ഓഫീസ്, കോടതി എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഒരു മണിയും ജുമുഅ സമയം നിശ്ചയിച്ച സ്ഥലങ്ങളുണ്ട്. നമസ്കാരം തന്നെ നഷ്ടപ്പെടുത്തുന്ന മലിനമായ സ്ഥലങ്ങളില്‍ നമസ്കരിക്കേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്ത് രണ്ടു ജുമുഅക്ക് സൗകര്യമൊരുക്കിക്കൂടെ?</span> <br />
<br />
<div style="text-align: right;">എ ബീരാന്‍കോയ കാക്കൂര്‍ </div></div></blockquote><br />
<div style="text-align: justify;"><span style="font-size: large;"><span style="color: #38761d;">ജനത്തിരക്കുണ്ടാകുമ്പോള്‍ ജുമുഅയും ജമാഅത്തും പള്ളിയോട് ചേര്‍ന്നുള്ള പറമ്പുകളിലോ റോഡുകളിലോ നമസ്കരിക്കുക എന്ന രീതി മക്കയിലും മദീനയിലും മറ്റുനാടുകളിലും നിരാക്ഷേപം നടന്നുവരാറുള്ളതാണ്. നമസ്കാരസ്ഥലത്ത് പ്രത്യക്ഷത്തില്‍ മാലിന്യമൊന്നും ഇല്ലാതിരുന്നാല്‍ മതി. റോഡുകളൊക്കെ സ്വാഭാവികമായിത്തന്നെ മലിനമായിരിക്കും എന്നൊരു അശുഭ ചിന്ത പുലര്‍ത്തേണ്ടതില്ല. നബി(സ)യുടെ കാലത്ത് പള്ളി തന്നെ ഇന്നത്തേതുപോലെ കഴുകിത്തുടച്ച് വൃത്തിയാക്കി വെക്കുന്നതായിരുന്നല്ലല്ലോ. റോഡിലും മറ്റും അഴുക്കോ പൊടിയോ ഉണ്ടെങ്കില്‍ കടലാസോ തുണിയോ വിരിക്കാവുന്നതുമാണ്.</span><br style="color: #38761d;" /><br style="color: #38761d;" /><span style="color: #38761d;">എന്നാല്‍ എല്ലാ നാടുകളിലും എല്ലായ്പ്പോഴും ഇങ്ങനെ പള്ളിക്കുപുറത്ത് ജുമുഅ നമസ്കരിക്കാന്‍ സൗകര്യം ലഭിച്ചില്ലെന്ന് വരാം. ഫ്രാന്‍സില്‍ ഇപ്പോള്‍ നിരോധം നിലവില്‍ വന്നിരിക്കയാണല്ലോ. മുംബൈയിലും ഡല്‍ഹിയിലും മറ്റും മുസ്ലിംകള് റോഡുകളില്‍ നമസ്കരിക്കുന്നതിനെതിരില്‍ സംഘപരിവാര്‍ ചിലപ്പോള്‍ ശബ്ദമുയര്‍ത്താറുണ്ട്. മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് മുസ്ലിംകളെ വെറുപ്പിക്കാന്‍ പ്രയാസം തോന്നുന്നതുകൊണ്ട് `റോഡ് ജുമുഅ:' തടസ്സപ്പെടാറില്ലന്നേയുള്ളൂ. ചില സ്ഥലങ്ങളിലെങ്കിലും ഒരു ജുമുഅയില്‍ പരിസരവാസികള്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകാനിടയുണ്ട്. അപ്പോള്‍ ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതിന് സാധുതയുണ്ടോ എന്നത് വീക്ഷണ വ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്. നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത് അങ്ങനെ ജുമുഅ നടത്തിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. </span><br style="color: #38761d;" /><br style="color: #38761d;" /><span style="color: #38761d;">എന്നാലും ഇസ്ലാമില്‍ അനിവാര്യ സാഹചര്യങ്ങളില്‍ പല ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഒറ്റത്തവണയായി ജുമുഅ നമസ്കാരം അസാധ്യമാകുമ്പോള്‍ അത് രണ്ട് തവണയാക്കുന്നത് ശരീഅത്തിന് വിരുദ്ധമാവില്ലെന്നാണ്. യുദ്ധവേളയില്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് നബി(സ) ജമാഅത്ത് നമസ്കാരം നിര്‍വഹിച്ചത്. ജനത്തിരക്ക് നിമിത്തം ഫര്‍ദ്വ് നമസ്കാരങ്ങള്‍ ഒന്നിലേറെ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം വ്യാപകമാണല്ലോ. ജുമുഅ നമസ്കരിക്കാന്‍ സൗകര്യപ്പെടാത്തവര്‍ക്ക് ദ്വുഹ്ര്‍ നമസ്കരിക്കാമല്ലോ എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കാനിടയുണ്ട്. അങ്ങനെയാണെങ്കില്‍ അത് ഓരോരുത്തര് തനിച്ച് നമസ്കരിക്കേണ്ടിവരും. വെള്ളിയാഴ്ച ദ്വുഹ്ര്‍ ജമാഅത്തായി നമസ്കരിക്കുന്നതിന് ഇസ്ലാമില്‍ മാതൃകയില്ല. അതിനേക്കാള്‍ ഉചിതമായത് ജുമുഅ രണ്ട് തവണയായി നിര്‍വഹിക്കുക തന്നെയാണ്. ഒരു ഖുത്വ്ബ എല്ലാവര്ക്കും കേള്‍ക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ നമസ്കാരം മാത്രം രണ്ടു തവണയായി നിര്‍വഹിച്ചാല്‍ മതി. രണ്ടു നമസ്കാരങ്ങള്ക്കിടയില് ചെറിയ ഇടവേളയുണ്ടായാല്‍ മതി. ഓരോ തവണയും വ്യത്യസ്ത ഇമാമുകളാകുന്നതാണ് അഭികാമ്യം.</span></span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-16342135349742906882012-01-10T16:55:00.000+05:302012-01-10T16:55:55.265+05:30മുഹമ്മദ്നബി(സ) പ്രവാചകനാണെന്ന് പരാമര്‍ശിച്ചതെവിടെ?<div dir="ltr" style="text-align: left;" trbidi="on"><blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">മൂസാനബി(അ)ക്ക് തൗറാത്ത് നല്കിയപ്പോള്, ഞാന്‍ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നും നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകനാണ് എന്നും പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈസാനബി(അ)യും തന്റെ ജനതയോട് ഇപ്രകാരം പറയുന്നതായി ഖുര്‍ആനിലുണ്ട്. എന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ അവതരണ ക്രമം പരിശോധിക്കുകയാണെങ്കില്‍ പ്രവാചകരേ, താങ്കളെ ഞാന്‍ പ്രവാചനകായി നിയോഗിച്ചിരിക്കുന്നു എന്ന് ഖുര്‍ആനില്‍ എവിടെയാണ് പരാമര്‍ശിച്ചിട്ടുള്ളത് വ്യക്തമാക്കാമോ? </span><br />
<br />
<div style="text-align: right;">എം അലി അല്‍കോബാര്‍ </div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">``പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്പറ്റുവിന്. നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7:158). മുഹമ്മദ്(സ) റസൂലും(ദൈവദൂതന്) നബി(പ്രവാചകന്)യും ആണെന്നും അദ്ദേഹത്തിന്റെ നിയോഗം മാനവരിലേക്ക് മൊത്തമായിട്ടാണെന്നും ഈ ഖുര്‍ആന്‍ സൂക്തം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.</span><br />
<br />
<span style="font-size: large;">``നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശംനല്കുന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് അവരെ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു. 33:45-47)</span><br />
<br />
<span style="font-size: large;">``നിന്നെ, നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (വി.ഖു. 34:28). ഈ സൂക്തങ്ങളിലൂടെയും അല്ലാഹു അദ്ദേഹത്തെ മാനവരാശിക്ക് ആകമാനം ദൂതനും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. </span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-59345356895460159402012-01-10T16:54:00.000+05:302012-01-10T16:54:28.187+05:30ഈ പ്രാര്‍ഥന ഹദീസ് ഗ്രന്ഥങ്ങളിലില്ലേ?<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">``ഭക്ഷണത്തിനുശേഷം അല്ഹംദുലില്ലാഹില്ലദീ അത്വ്അമനീ വസക്വാനീ, വജഅലനീ മിനല്‍ മുസ്ലിമീന് എന്ന പ്രാര്‍ഥന ഒരു ഹദീസ് ഗ്രന്ഥങ്ങളിലും കാണുന്നില്ല. എവിടെ നിന്നാണ് വന്നതെന്നറിയില്ല'' എന്ന് വെള്ളിയാഴ്ച ഖുത്വ്ബയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത് ശരിയാണോ?</span><br />
<br />
<div style="text-align: right;">അബ്ദുര്‍റശീദ് മലപ്പുറം </div></div></blockquote><br />
<div style="text-align: justify;"><span style="color: #38761d; font-size: large;">നബി(സ) ഭക്ഷണം കഴിച്ച ശേഷം ചൊല്ലാറുണ്ടായിരുന്ന പല പ്രാര്‍ഥനകളും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ഹംദുലില്ലാഹി കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി ഗൈറ മക്ഫിയ്യിന്‍ വലാ മുവദ്ദഇന്‍ വലാ മുസ്തഗ്നന്‍ അന്ഹു റബ്ബനാ എന്ന് ചൊല്ലിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (5458). അല്ഹംദുലില്ലാഹില്ലദീ അത്വ്അമനാ വസക്വാനാ വജഅലനാ മിനല്‍ മുസ്ലിമീന് എന്ന് നബി(സ) ചൊല്ലിയിരുന്നതായി അബൂസഈദില്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. ``ഞങ്ങള്‍ക്ക് തിന്നാനും കുടിക്കാനും തരുകയും ഞങ്ങളെ മുസ്ലിംകളില് ഉള്‍പ്പെടുത്തുകയും ചെയ്ത അല്ലാഹുവിന് സ്തുതി'' എന്നാണ് ഇതിന്റെ അര്‍ഥം. അത്വ്അമനീ വസക്വാനീ... എന്നാകുമ്പോള്‍ ``എനിക്ക് തിന്നാനും കുടിക്കാനും തരികയും...'' എന്നായിരിക്കും അര്‍ഥം. ഈ വ്യത്യാസം അത്ര ഗൗരവമുള്ളതല്ല. സമൂഹത്തിനൊന്നാകെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടും ഒരു വ്യക്തി എന്ന നിലയില്‍ അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നബി പ്രാര്ഥിച്ചതായും അല്ലാഹുവെ പ്രകീര്‍ത്തിച്ചതായും അനേകം ഹദീസുകളില്‍ കാണാം. എന്നാലും ഓരോ പ്രാര്‍ഥനയും കീര്‍ത്തനവും നബിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതേ രൂപത്തില്‍ ചൊല്ലുന്നതാണ് കൂടുതല്‍ ഉത്തമം.</span><br style="color: #38761d;" /><br style="color: #38761d;" /><span style="color: #38761d; font-size: large;">അല്‍ഹംദു ലില്ലാഹി ല്ലദീ അത്വ്അമ വസക്വ വസവ്വഗഹു വജഅല ലഹു മഖ്റജന്‍ എന്ന് ഭക്ഷണം കഴിച്ച ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്ന് അബൂഅയ്യൂബില്‍ നിന്ന് അബൂദാവൂദും തിര്മിദിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്ലാഹുമ്മ അത്അംത വസകൈ്വത വഅഗ്നൈത വ അക്വ്നൈത വഹദൈത വ അഹ്യൈത ഫലകല്‍ ഹംദു അലാ മാ ക്വദൈ്വത എന്ന് ഭക്ഷണ ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്നാണ് നസാഈയുടെ ഒരു ഹദീസിലുള്ളത്. ``വല്ലവനും ഭക്ഷണം കഴിച്ചിട്ട് അല്ഹംദുലില്ലാഹില്ലദീ അത്വ്അമനീ ഹാദാ വറസക്വനീഹി മിന് ഗൈരി ഹൗലിന് മിന്നീ വലാ ക്വുവ്വതിന്‍ എന്ന് പറഞ്ഞാല്‍ അവന് മുമ്പ് ചെയ്ത പാപങ്ങള്‍ അവന് പൊറുത്തുകൊടുക്കപ്പെടും'' എന്ന് റസൂല്‍(സ) പറഞ്ഞതായി മുആദുബ്നു അനസി(റ)ല്‍ നിന്ന് അബൂദാവൂദും തിര്മിദിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ``ആഹാരം കഴിക്കുമ്പോള്‍ അതിന്റെ പേരിലും പാനീയം കുടിക്കുമ്പോള്‍ അതിന്റെ പേരിലും അല്ലാഹുവെ സ്തുതിക്കുന്ന ദാസനെ സംബന്ധിച്ച് തീര്‍ച്ചയായും അല്ലാഹു സംതൃപ്തനായിരിക്കും'' എന്ന് റസൂല്‍ പറഞ്ഞതായി മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്. </span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-38916438432046164162012-01-10T16:52:00.000+05:302012-01-10T16:52:31.689+05:30നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക് ബാധകമോ?<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ് നബി(സ)യെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട് മാത്രമുള്ളതല്ലേ? ഇത് സത്യവിശ്വാസികള്‍ക്ക് ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?</span><br />
<br />
<div style="text-align: right;">കെ പി ജംഷീദ് അരീക്കോട്</div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക് വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്. അതിനാല്‍ സമൂഹത്തോട് എന്തൊക്കെ ആജ്ഞാപിക്കണമെന്ന് അദ്ദേഹത്തെ അഭിസംബോധനം ചെയ്തുകൊണ്ട് അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച് അദ്ദേഹത്തോട് ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന് വിളിച്ചുകൊണ്ട്, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ് ചെയ്യണമെന്ന് വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്പിച്ചിട്ടുണ്ട്. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ് ജിഹാദ് നിര്‍വഹിക്കേണ്ടതെന്ന് മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത് യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട് അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക് ബാധകമല്ലെന്ന് കരുതുന്നത് തെറ്റാണെന്നത്രെ ഇതില്‍ നിന്ന് തെളിയുന്നത്. 65:1 സൂക്തത്തില്‍ നബിയേ എന്ന് വിളിച്ച ശേഷം ത്വലാഖ് സംബന്ധിച്ച് സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്പനകളാണ് നല്‍കിയിട്ടുള്ളത്. നബി(സ)യെ അഭിസംബോധനം ചെയ്തുകൊണ്ട് പത്നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്പനകള് അദ്ദേഹം മാത്രമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍, അതില്‍ നിന്ന് സത്യവിശ്വാസികള്‍ക്ക് പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്.</span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-77768204361533811742012-01-10T16:49:00.000+05:302012-01-10T16:49:27.136+05:30ഹജ്ജിലെ കല്ലേറും വിഗ്രഹാരാധനയും<div dir="ltr" style="text-align: left;" trbidi="on"><br />
<blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">ഹജ്ജില്‍ പൈശാചികതയെ അകറ്റാന്‍ വേണ്ടി സാത്താന്റെ പ്രതീകമായി നിശ്ചയിച്ച മൂന്ന് സ്തൂപങ്ങളില്‍ കല്ലെറിയുന്നതും ഹജ്റുല്‍ അസ്വദുമായി ബന്ധപ്പെട്ട കര്‍മങ്ങളും വിഗ്രഹാരാധനയുമായി സാമ്യമുള്ളതല്ലേ? </span><br />
<br />
<div style="text-align: right;">അമീന് ശ്രീമൂലനഗരം </div></div></blockquote><br />
<div style="color: #38761d; text-align: justify;"><span style="font-size: large;">ഹജ്ജിന്റെ ഭാഗമായ കല്ലേറ് നടത്തുന്ന ജംറകള്‍ പിശാചിന്റെ പ്രതീകങ്ങളാണെന്ന് അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. നബി(സ) ഹജ്ജ് വേളയില്‍ അവിടെ കല്ലെറിയുകയും, `നിങ്ങളുടെ തീര്‍ഥാടനകര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ സ്വീകരിക്കണം' എന്ന് അദ്ദേഹം പഠിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് യഥാര്‍ഥ വിശ്വാസികള്‍ ആ കര്‍മം അനുഷ്ഠിക്കുന്നത്. ദുശ്ശക്തികളെയൊക്കെ ആട്ടിയകറ്റുക എന്നതാണ് കല്ലേറിലൂടെ പ്രതീകവത്കരിക്കപ്പെടുന്നതെങ്കിലും അതിന് വിഗ്രഹാരാധനയോട് സാമ്യമുണ്ടാവുകയില്ലല്ലോ. ആരാധന എന്നാല്‍ പരമമായ വണക്കമാണ്. അതിന്റെ വിപരീതമാണ് വെറുപ്പോടെ എറിഞ്ഞോടിക്കല്‍.<br />
<br />
ഹജറുല്‍ അസ്വദ് എന്ന കറുത്ത കല്ല് കഅ്ബയുടെ തെക്കുകിഴക്കെ മൂലയിലെ ഒരു അടയാളക്കല്ലാണ്. ആ കല്ലിന്റെ ഭാഗത്തുനിന്നാണ് ത്വവാഫ് അഥവാ പ്രദക്ഷിണം തുടങ്ങേണ്ടത്. ത്വവാഫ് സമാപിക്കേണ്ടതും അവിടെത്തന്നെ. ആ കല്ലിനെ ചുംബിക്കുന്നത് ഹജ്ജിന്റെ ഒരു നിര്‍ബന്ധകര്‍മമല്ല. ഏകദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കഅ്ബയോടുള്ള സ്നേഹബഹുമാനങ്ങള് പ്രകടിപ്പിക്കാന്‍ വേണ്ടി അതിന്റെ മൂലയിലുള്ള അടയാളക്കല്ലില്‍ ചുംബനമര്‍പ്പിക്കുകയോ അതിനെ കൈകൊണ്ട് തൊട്ടുമുത്തുകയോ അതിന്റെ നേരെ കൈ ഉയര്‍ത്തുകയോ ചെയ്തുകൊണ്ട് ത്വവാഫ് തുടങ്ങുന്നതാണ് പ്രവാചകമാതൃക. ആ കല്ലിന് ദൈവികമായ കഴിവുകളുണ്ടെന്നോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്നോ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. ആ കല്ലിനെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു മഹത്വം കല്പിക്കുന്ന സ്ഥലങ്ങളെയോ ദിനങ്ങളെയോ വ്യക്തികളെയോ ആദരിക്കുന്നത് ഏകദൈവാരാധനയുടെ താല്പര്യം തന്നെയാണ്; ബഹുദൈവാരാധനയല്ല.</span></div><br />
</div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-4725819861882827134.post-32108031276654167012012-01-10T16:47:00.000+05:302012-01-10T16:47:24.880+05:30മഖ്ബറയുള്ള പള്ളിയിലെ നമസ്കാരം<div dir="ltr" style="text-align: left;" trbidi="on"><blockquote class="tr_bq"><div style="text-align: justify;"><span style="font-size: large;">മഖ്ബറയുള്ള ഒരു പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നിര്‍വഹിക്കേണ്ടി വന്നു. ഇതിന്റെ ഇസ്ലാമിക വിധി എന്ത്? <br />
</span></div><div style="text-align: right;"><span style="font-size: large;">ശാഹിദ് നല്ലളം </span></div></blockquote><div style="text-align: justify;"><span style="font-size: large;"><br />
<span style="color: #38761d;">ഖബറിന്മേലോ ഖബ്റിലേക്ക് തിരിഞ്ഞോ നമസ്കരിക്കരുതെന്ന് നബി(സ) വിലക്കിയതായി മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പള്ളിയുടെ ഏതെങ്കിലും ഭാഗത്ത് ഖബ്റുണ്ടെങ്കില്‍ പള്ളിയുടെ മറ്റു ഭാഗങ്ങളിലും നമസ്കരിക്കാന്‍ പാടില്ലെന്ന് പറയാന്‍ അനിഷേധ്യമായ തെളിവൊന്നും കണ്ടിട്ടില്ല. ഖബ്റിന്മേലും ഖബ്റിലേക്ക് തിരിഞ്ഞും നമസ്കരിക്കാന്‍ പാടില്ല എന്ന വിധിയില്‍ മയ്യിത്ത് നമസ്കാരത്തെയും മറ്റു നമസ്കാരങ്ങളെയും വേര്‍തിരിച്ചിട്ടില്ല.</span></span></div></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0