<?xml version="1.0" encoding="UTF-8"?>
<?xml-stylesheet type="text/xsl" media="screen" href="/~d/styles/rss2full.xsl"?><?xml-stylesheet type="text/css" media="screen" href="http://feeds.feedburner.com/~d/styles/itemcontent.css"?><rss xmlns:atom="http://www.w3.org/2005/Atom" xmlns:openSearch="http://a9.com/-/spec/opensearch/1.1/" xmlns:georss="http://www.georss.org/georss" version="2.0"><channel><atom:id>tag:blogger.com,1999:blog-2663549572930695423</atom:id><lastBuildDate>Sat, 26 Sep 2009 03:52:11 +0000</lastBuildDate><title>The grand feast Suppliment</title><description /><link>http://feast09.blogspot.com/</link><managingEditor>spencerpvt@gmail.com (Simon Jose N)</managingEditor><generator>Blogger</generator><openSearch:totalResults>11</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="self" href="http://feeds.feedburner.com/TheGrandFeastSuppliment" type="application/rss+xml" /><atom10:link xmlns:atom10="http://www.w3.org/2005/Atom" rel="hub" href="http://pubsubhubbub.appspot.com" /><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-1479971605829512328</guid><pubDate>Sat, 02 May 2009 13:30:00 +0000</pubDate><atom:updated>2009-05-02T06:30:18.237-07:00</atom:updated><title>Movie 0006</title><description>&lt;div xmlns='http://www.w3.org/1999/xhtml'&gt;&lt;p&gt;&lt;object height='350' width='425'&gt;&lt;param value='http://youtube.com/v/zggdI_Ads8w' name='movie'/&gt;&lt;embed height='350' width='425' type='application/x-shockwave-flash' src='http://youtube.com/v/zggdI_Ads8w'/&gt;&lt;/object&gt;&lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-1479971605829512328?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/movie-0006.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-3748221205583499552</guid><pubDate>Sat, 02 May 2009 07:17:00 +0000</pubDate><atom:updated>2009-05-02T00:17:46.318-07:00</atom:updated><category domain="http://www.blogger.com/atom/ns#">Radhakrishnan</category><title>Radhakrishnan</title><description>ബാല്യകാലത്തിന്‍റെ സ്വപ്നങ്ങളില് വര്‍ണം പകര്‍ന്ന ആ കാലം ഓര്‍ക്കുവാന് രസം തോന്നുന്നു. ചുറ്റുപാടുകളില് നി ന്നും ആനന്ദത്തിന്‍റെ തേന് നുകര്‍ന്ന് പാറിനടന്ന ആ കാലം ജീ വിതത്തിന്‍റെ വസന്തമായിരുന്നു.&lt;br /&gt; സ്വദേശത്തിന്‍റെ തട്ടകത്തില് അഭിരമിച്ചിരുന്ന എന്‍റെ ബാലഭാവനക്ക് പുതിയ ഒരു മേച്ചില്‍പുറം സംലബ്ധമായത് പാ വറട്ടി ഹൈസ്കൂളില് പഠിക്കുവാന് തുടങ്ങിയപ്പോഴാണ്. ഇന്ന ത്തെപ്പാലെ റോഡുകളും വാഹനങ്ങളും ഇല്ലാതിരുന്ന അക്കാ ലത്ത് മിക്കവാറും കാല്‍നടയായി വേണം എല്ലാം നിര്‍വ്വഹിക്കു വാന്. അതുകൊണ്ട് ഇടവഴിയിലൂടെ നടന്നു പാവറട്ടിയിലെ ത്തുന്പോള് എന്നെ ആകര്‍ഷിച്ച കേന്ദ്രങ്ങളാണ് പാവറട്ടി സെന്‍റ് ജോസഫ്സ് വിദ്യാലയവും, പള്ളികളും. സ്കൂളിനടുത്തുള്ള കോവേന്തപ്പള്ളിയില് നിരന്തരം പോകാനുള്ള സന്ദര്‍ഭം കിട്ടിയ തുകൊണ്ട്, ബൈബിളിന്‍റെ ആത്മാവിലേക്ക് ഒരു വാതില് തുറ ന്നുകിട്ടുകയുണ്ടായി. ഇന്നും ഞാന് അഭിമാനത്തോടെ ഓര്‍ക്കു ന്ന സംഭവമാണ് അന്നത്തെ വേദോപദേശം ക്ലാസുകളും, ആരാധ നാലയദര്‍ശനവും.&lt;br /&gt; ഈ ദര്‍ശനാദ്ധ്യയനത്തോടൊപ്പം ഇടവകപ്പള്ളിയു ടെ മുന്നിലൂടെയുള്ള യാത്ര ആഹ്ലാദകരമായിരുന്നു. ഫാ.ജോസ ഫ് കുണ്ടുകുളമായിരുന്നു അന്ന് പാവറട്ടിപ്പള്ളിയുടെ വികാരി. അദ്ദേഹത്തിന്‍റെ അന്യാദൃശമായ ആസ്തിക്യബോധവും, ആത്മീ യതത്ത്വപ്രചരണതത്പരതയും, സര്‍വ്വോപരി സംഘടനാപാടവ വും പള്ളിയേയും അതോടൊപ്പം അദ്ദേഹത്തേയും പ്രശസ്തിയി ലേക്കുയര്‍ത്തി. ഒരുപക്ഷേ അന്നു മുതലായിരിക്കണം പാവറട്ടി സമൂഹത്തിന്‍റെ മുഴുവന് ശ്രദ്ധയും പിടിച്ചുപറ്റിയത് എന്നുതോ ന്നുന്നു.&lt;br /&gt;  പള്ളിയെ പ്രശസ്തമാക്കിയതില് ഒരു ഘടകം, പുണ്യവാളന്‍റെ അത്ഭുതപ്രവൃത്തികള് തന്നെ. അതിനു പുറമെ പ്രഖ്യാതമായ വെടിക്കെട്ടും കീര്‍ത്തിയുടെ തിരുമുടിയില് മയി ല്‍പ്പീലി ചാര്‍ത്തുന്നുണ്ട്. പെരുന്നാളിന്‍റെ കൊടികയറ്റവും, തുട ര്‍ന്നുവരുന്ന ദിവസങ്ങളില് മനസ്സിനെനിര്‍വൃതമാക്കുന്ന ഭക്തില ഹരിയും ആരെയും ആകര്‍ഷിക്കുവാന് പോന്നതാണ്.&lt;br /&gt; പെരുന്നാള് ദിവസം നടത്തുന്ന പ്രസാദവിതരണം ഒരു കൂട്ടായ്മയുടെ പ്രാദുര്‍ഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. കൂടുതുറക്കുക എന്ന ചടങ്ങ് ഭക്തിരസപ്രധാനമാണ്. സര്‍വ്വേശ്വ രചൈതന്യം എല്ലാവരേയും അനുഗ്രഹിക്കുവാന് പുറമേക്കൊ ഴുകുന്ന മഹോത്സവക്കാഴ്ച സദൃശമാണ് കൂടുതുറക്കുന്ന വേളയിലുണ്ടാകുന്ന ദിവ്യദീപ്തി പ്രസരം എന്നു തോന്നുന്നു.&lt;br /&gt; സര്‍വ്വമാനമൈത്രിയുടേയും സര്‍വ്വമതസൗഹാര്‍ദ്ദ ത്തിന്‍റേയും പ്രതീകമെന്നാണം പ്രവര്‍ത്തിച്ചു വന്നിരുന്ന അന്ന ത്തെ ഉത്സവങ്ങളുടെ ബാഹ്യവും ആഭ്യന്തരവും ആയ വിശുദ്ധി നമുക്ക് കൈമോശം വന്നുപോകുന്നുണ്ടോ ? പുണ്യാളന്മാരുടെ അനുഗ്രഹഹസ്തങ്ങളെ, നമ്മുടെ കപടതയ്ക്ക് മുകളില് മറ പോലെ ഉയര്‍ത്തുവാന് നാം മുതിരുന്നുണ്ടോ ?&lt;br /&gt; പാവറട്ടിപള്ളിയും പെരുന്നാളുമെല്ലാം മനസ്സില് ഉണര്‍ത്തുന്നത് സ്നേഹത്തിന്‍റെ സാന്ത്വനസ്പര്‍ശമാണ്. തിരി ഞ്ഞുനോക്കുന്പോള് ഒരു കുളിര് നീരുറവ മനസ്സില് ഉറവെടു ക്കുന്നു. അതിന്‍റെ ഊര്‍മ്മിമാലയില് ത്യാഗധന്യമായ ഒരു ജീവിത വും ആ ജീവിതം ഉണര്‍ത്തുന്ന ധന്യതയും ചിന്തയെ പരിപൂരിത മാക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വ ത്തിലൂടെ നാം എത്തിച്ചേരുന്നത്. ഏകാന്താദ്വയ ശാന്തിഭൂവിലേ ക്കാണ്. ആ ശാന്തിഭൂവിന്‍റെ സ്മരണയാണ് പെരുന്നാള് എന്നി ലുയര്‍ത്തുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-3748221205583499552?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/radhakrishnan.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-8608073270441714359</guid><pubDate>Sat, 02 May 2009 07:16:00 +0000</pubDate><atom:updated>2009-05-02T00:16:57.905-07:00</atom:updated><category domain="http://www.blogger.com/atom/ns#">Radhakrishnan Kakkassery</category><title>Radhakrishnan Kakkassery</title><description>പാവറട്ടിക്കാര്‍ക്കുമാത്രമല്ല, കേരളീയര്‍ക്കെല്ലാം ആനന്ദിക്കാനുളള സുദിനമാണ് വിശുദ്ധ ഔസേപ്പ് പുണ്യവാളന്‍റെ പെരുന്നാള്. അദ്ദേഹത്തിന്‍റെ അനുഗ്രഹവര്‍ഷം എല്ലാവര്‍ക്കും നിലാവിന്‍റെ സ്പര്‍ശമെന്നാണം കുളിരേകുന്നു. വര്‍ണാഞ്ചിതമായ ഒരു ലോകത്തിലേക്ക് കൂടുതുറന്നെത്തുന്ന അങ്ങയുടെ നിറസാന്നിധ്യം ഏതോ അഭൌമമായ ദീപ്തിയായി മാലോകരെ വിസ്മയസ്തിമരാക്കുന്നു. അങ്ങയില് നിന്നാണ് ഞങ്ങള് അചഞ്ചലമായ ഭക്തിയുടെ സാധനപാഠം  ഉള്‍ക്കൊണ്ടത്. ആ സന്നിധിയില് നിന്നാണ് ഞങ്ങള് ദിവ്യസന്ദേശങ്ങള് കേട്ടത്. അങ്ങ് ഞങ്ങള്‍ക്ക് സാന്ത്വനമാണ്, ഭേഷജമാണ്, ഭിഷക്കാണ്  എല്ലാ ഉറവുകളും നദിയിലെന്ന പോലെ എല്ലാമനസ്സുകളും അങ്ങയില് വിലയം കൊളളുന്പോള് നാം എത്തിചേര്-ക്കുന്നത് മുക്തിയുടെ കൈവല്യത്തിന്‍റെ ഗോപുരം നടയിലാണ്. ഇന്ന് സുലഭമായ അനുഭൂതി പ്രദാനം ചെയ്യുന്ന ദിവസം പെരിയനാളാണ് - പെരുന്നാള് ആണ് - ആ പെരുന്നാള് സുദിനത്തില് നമുക്കിങ്ങനെപ്രാര്‍ത്ഥിക്കാം.&lt;br /&gt;പ്രാര്‍ത്ഥന&lt;br /&gt;സാന്ദ്രാനന്ദം തുളുന്പുന്ന&lt;br /&gt;കരളില് കുളിരായി ഹ&lt;br /&gt;വന്നു വീണ്ടും, പെരുന്നാളില്&lt;br /&gt;പൊന്നോണ ക്കതിരായി നീ&lt;br /&gt;&lt;br /&gt;വിശുദ്ധരാം പിതാക്കള് തന്&lt;br /&gt;ഹൃത്തിലൂടുയിരാര്‍ന്ന നീ&lt;br /&gt;സര്‍വ്വ വിതസത്യത്തിന്&lt;br /&gt;വര്‍ണം ചേര്‍ത്തു സവിസ്മയം&lt;br /&gt; &lt;br /&gt;രാജിച്ചൂ, സഗ്മനസ്സിന്‍റെ&lt;br /&gt; ഭാഗധേയം കുറിക്കുവാന്&lt;br /&gt;അധര്‍മ വഴിയില് നിന്നു&lt;br /&gt;മക്കളെ കരയേറ്റുവാന്&lt;br /&gt;&lt;br /&gt;മേരി, യൌസേപ്പെന്ന രണ്ടു&lt;br /&gt;നാമം ചുറ്റും മുഴങ്ങവേ&lt;br /&gt;അവരും വെളിച്ചത്തില്&lt;br /&gt;മനമുപ്പത്തമാകവേ&lt;br /&gt;ഞങ്ങളെന്നും മതാതീത-&lt;br /&gt;സൌഭാഗ്യത്തിത വേല്‍ക്കവേ,&lt;br /&gt;ജീവിതത്തിന്ന സമമാം&lt;br /&gt;വഴി, താണ്ടാന് തുടങ്ങവേ,&lt;br /&gt;കരുണാവാരിധേ ഞങ്ങള്&lt;br /&gt;ക്കവലംബം ഭവല്‍ക്കരം&lt;br /&gt;നിന്‍റെ മാര്‍ഗമറിഞ്ഞീടാന്&lt;br /&gt;തന്നാലും ബോധ ദീപ്തി നീ&lt;br /&gt;പെരുന്നാളിന്‍റെ വര്‍ണങ്ങള്&lt;br /&gt;ചേര്‍ന്നാവൂ ഹൃദയങ്ങളില്&lt;br /&gt;അവയേതുന്നൊരാഹ്ളാദ -&lt;br /&gt;മുയര്‍ന്നീടട്ടെ മേല്‍ക്കുമേല്&lt;br /&gt;കുരിശിന് വഴിയേ പോകും &lt;br /&gt;ഞങ്ങളില് കനിയണമേ -&lt;br /&gt;സത്യധര്‍മ്മം പുലര്‍ന്നീടാന്&lt;br /&gt;അതു താനേക മാര്‍ഗമാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-8608073270441714359?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/radhakrishnan-kakkassery.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-158775030988065794</guid><pubDate>Sat, 02 May 2009 07:15:00 +0000</pubDate><atom:updated>2009-05-02T00:16:27.119-07:00</atom:updated><category domain="http://www.blogger.com/atom/ns#">വി. യൗസേ പ്പിതാവിന് ഈ മാറ്റം ഇഷ്ടമല്ലെന്ന്</category><title>വി. യൗസേ പ്പിതാവിന് ഈ മാറ്റം ഇഷ്ടമല്ലെന്ന്</title><description>ഒരു വേനല്‍ക്കാലത്ത് ഗുരുവായൂര് ബാലകൃഷ്ണയില് പോയി സിനിമ കണ്ടു. ഞങ്ങള് മൂന്നുപേരുണ്ട്. പാവറട്ടി സെന്‍ററില് നിന്ന് നടന്ന് മഠത്തിന്‍റെ മുന്നിലൂടെ പള്ളിയിലെത്തി. രാത്രി ഏകദേശം 10 മണിയായിക്കാണും. സാധാ രണ കാണാത്ത വലിയൊരു ജനക്കൂട്ടം. ഇതെന്തു കഥ എന്നു മനസ്സിലായില്ല. ഒന്നോ രണ്ടോ പേരോട് ചെവിയില് രഹസ്യമായി ചോദിച്ചു. ""ദാപ്പ കൂത്ത്, പള്ളീല് ലൈറ്റ് വരാന് പോണു'' ഓഹോ അങ്ങനെയാണല്ലെ. ഞങ്ങളും പോ യില്ല. ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന് അവിടെ നിന്നു.&lt;br /&gt; പെട്ടന്ന് പള്ളിയുടെ ദീപാലംകൃതമായി. ഓരോ സ്വിച്ച് തെളിയി ക്കുന്പോഴേയ്ക്കും ആരവങ്ങളായിരുന്നു. ആദ്യം തെളിഞ്ഞത് സാധാരണ വൈദ്യുതി ദീപങ്ങളാണ്. പിന്നെ കളര് ദീപങ്ങള്. പെട്ടന്ന് ഒരു നിമിഷം കൊ ണ്ട് വി. യൗസേപ്പിതാവിന്‍റെ രൂപത്തിനു ചുറ്റും ദീപങ്ങളുടെ വിസ്മയലോകം. പിന്നെ ആഹ്ലാദങ്ങളില്ല; ആരവങ്ങളില്ല. ഒരു നിമിഷം ഭക്തിസാന്ദ്രമായി. എല്ലാ വരും അഞ്ജലീബദ്ധരായി. വേദനനിറഞ്ഞ ആവശ്യങ്ങളിലൂടെ അവര് നിശ്ശ ബ്ദമായി കടന്നുപോയി.&lt;br /&gt;പിറ്റേദിവസം ഞായറാഴ്ചയായിരുന്നു. മൂന്നാമത്തെ കുര്‍ബാനയ്ക്ക് ഞാനുണ്ടായിരുന്നു. വൈദ്യുതിദീപം ആയുസ്സില് കണ്ടിട്ടില്ലാത്തവര് അറിവി ന്‍റെ നിറകുടം തുറന്നു. പള്ളിയുടെ തെക്കുഭാഗത്തുള്ള ഹാളിന്‍റെ പുറത്താ ണ് മീറ്റര് ഘടിപ്പിച്ചിട്ടുള്ളത്. കൊച്ചാപ്പേട്ടന്-അദ്ദേഹത്തിന്‍റെ വീട്ടുപേര് പറ യുന്നില്ല-ഒരു അകന്പടിക്കാരനേയും കൊണ്ടാണ് വന്നിരിക്കുന്നത്.  വിവരമു ള്ളവര് വിവരമില്ലാത്തവര്‍ക്കു പറഞ്ഞുകൊടുക്കണമല്ലോ. അതുകൊണ്ട് കൊച്ചാപ്പേട്ടന് പറഞ്ഞു. ദാ ആ കാണുന്ന സാധനമില്ലേ (മീറ്ററിനെ ചൂണ്ടിക്കാ ണിച്ച്) അത് നമ്മളൊന്നു തൊട്ടാല് നമ്മള് പിടഞ്ഞുവീണു മരിക്കും. അനു യായി ആ വിജ്ഞാനശകലം കേട്ട് അന്തംവിട്ടുനിന്നു.&lt;br /&gt; റവ. ഫാ. പോള് വാലിക്കോടത്ത് വികാരിയായി ഏകദേശം അഞ്ചുവര്‍ഷം ഇവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്ത് പെരുന്നാ ളിന് സസ്യേതര ഭക്ഷണമാണു നല്കിയിരുന്നത്. മീനും ഇറച്ചിയും വിളന്പുന്ന പെരുന്നാള് സദ്യ. വഴിപാടായി ഊണു കഴിക്കാനെത്തുന്നവരുടെ ഓരോ ഇല യിലും മീനും ഇറച്ചിയും കൃത്യമായി വിളന്പുക പ്രയാസമായി. പിന്നെ അത് തൂക്കം കൊടുക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ വീട്ടിലാണ്. അതാ ണ് മീനും ഇറച്ചിയും കുറയുന്നത് എന്നായി ആക്ഷേപം. പതിനായിരക്കണ ക്കിന് ജനങ്ങള് ഊണു കഴിക്കാനെത്തുന്ന പെരുന്നാള് ആക്ഷേപം കൊണ്ടു മൂടി.&lt;br /&gt; റവ. ഫാദര് പോള് വാലിക്കോടത്ത് പള്ളിയോഗങ്ങളില് ഇക്കാ ര്യം ചര്‍ച്ച ചെയ്തു. എതിര്‍പ്പ് സ്വാഭാവികമാണല്ലോ. യോഗത്തിനുവരുന്നവര് ആദ്യമെല്ലാം നഖശിഖാന്തം എതിര്‍ത്തു. പിന്നെ വഴങ്ങി. അങ്ങനെ സസ്യഭക്ഷ ണം സാര്‍വ്വത്രികമായി അംഗീകരിച്ചു. ആദ്യം സസ്യഭക്ഷണം പാകം ചെയ്ത വര്‍ഷം ഒരു സംഭവമുണ്ടായി. പാകം ചെയ്യാനുപയോഗിച്ച കലം പൊട്ടിയെന്നു പറയുന്നു. അതോടൊപ്പം അതിന്മേല് പിടിച്ചായി ആക്ഷേപങ്ങള്. വി. യൗസേ പ്പിതാവിന് ഈ മാറ്റം ഇഷ്ടമല്ലെന്ന്; പക്ഷെ ആ വാദഗതി നിലനിന്നില്ല. അന്നു തൊട്ടിന്നുവരെ യാതൊരു പരിഭവവും ഇല്ലാതെ തുടര്‍ന്നു വരുന്നു. ഇന്നി പ്പോള് ക്യൂ നിന്ന് ഭക്ഷണം കഴിക്കാന് തന്നെ നേരമുണ്ടോ ? വിവിധ തരത്തിലു ള്ള പാര്‍സലുകള് ഉണ്ടല്ലോ. കാത്തുകിടക്കുന്ന വണ്ടിയെടുത്തു സ്ഥലം വിടു കയും ചെയ്യാം.&lt;br /&gt; വളണ്ടിയര് സേവനം പെരുന്നാള്‍ക്ക് അത്യാവശ്യഘടകമായിത്തീ ര്‍ന്നു. ഞങ്ങളെല്ലാവരും വളണ്ടിയര്‍മാരായപ്പോള് എങ്ങനെ ജനത്തെ നിയ ന്ത്രിക്കണം എന്നു രൂപമില്ലായിരുന്നു. അന്ന് പള്ളിനടയില് തെക്കുഭാഗത്ത് സെന്‍റ്. ജോസഫ്സ് എല്.പി. സ്കൂളുണ്ട്. തോമസ് മാസ്റ്റര് ഞങ്ങളെ ആദ്യ ാക്ഷരം പഠിപ്പിച്ചത് അവിടെ നിന്നാണ്. പെരുന്നാളു വന്നപ്പോള് അവിടെയും ജനങ്ങള് ഭക്ഷണത്തിനും ക്യൂ നിന്നു. അവരെ തടഞ്ഞുനിര്‍ത്താന് എന്.ടി. മത്തായിമാസ്റ്റര് ഞങ്ങള് സഹായികളും. ആദ്യത്തെ വെടിക്കെട്ടു കഴിഞ്ഞ പ്പോള് അതാ വരുന്നു ഒരു തിരക്ക്. അവര് മത്തായി മാസ്റ്ററേയും കൊണ്ടാണ് അകത്തേയ്ക്കു പോയത്. അതോടെ ഞങ്ങളുടെ വളണ്ടിയര് സേവനം ഒന്നു തണുത്തു. അന്ന് വടക്കുഭാഗത്തുള്ള സ്കൂളിനു തൊട്ടു കിഴക്ക് ഓലഷെഡി ല് ഊണുകൊടുത്തിരുന്നു. അന്നു വെടിക്കെട്ട് തുടങ്ങിയാല് അവിടെ ഊ ണ് കൊടുക്കില്ല. ബക്കറ്റില് വെള്ളവും പേറി പുരപ്പുറത്തു കാത്തിരിക്കുന്ന വരുണ്ട്. ഈ വേനല്‍ക്കാലത്ത് ഒരു തീപ്പൊരി വീണാല് മതി അതോടെ ആളി ക്കത്തും. ആ ഓലഷെഡ് വേണ്ടെന്നു വെക്കുന്ന കാലം വരെയും ഓലഷെഡി നു തീ പിടിച്ചു എന്ന് ആരും പറഞ്ഞിട്ടില്ല.&lt;br /&gt; പള്ളിനടയില് തെക്കുഭാഗത്തുള്ള എല്.പി. സ്കൂളിന്‍റെ പടി ഞ്ഞാറെ വരാന്തയാണ് അനൗണ്‍സ്മെന്‍റ് സെന്‍റര്. അവിടെ നിന്നു നേരെ നോക്കിയാല് പള്ളിയും അവിടെ നടക്കുന്ന ബഹളങ്ങളും കാണാം. ഏതാ നും വര്‍ഷം അവിടെ അംഗമായും രണ്ടുവര്‍ഷം അനൗണ്‍സ്മെന്‍റ് സെന്‍റര് കണ്‍വീനറായും ഞാനുണ്ടായിരുന്നു. ഒന്നാമത്തെ വെടിക്കെട്ട് മഠത്തിന്‍റെ വഴിയില് നിന്നാണല്ലോ ആരംഭിക്കുക. അവിടെനിന്ന് കത്തിക്കയറി ഈ അനൗണ്‍സ്മെന്‍റ് സെന്‍ററിന്‍റെ നേരെ മുന്നിലാണ് കൂട്ടപ്പൊരിച്ചില്. ആ നേര ത്തെ ശബ്ദാഘോഷം. പിന്നെ നെഞ്ചരിക്കുന്ന ചൂട്. ഒരു നിമിഷം വി. യൗസേ പ്പിതാവിനെനരില് കണ്ടുപോകും. ആ കൂട്ടപ്പൊരിച്ചിലില്‍നിന്ന് വഴിതെറ്റി ഒരെണ്ണം വന്നാല് മതി. കഥ കഴിഞ്ഞു. ഭാഗ്യമെന്നു പറയട്ടെ. ഒന്നും ഉണ്ടായി ല്ല. ഒന്നാമത്തെ വെടിക്കെട്ടിലെ കൂട്ടപ്പൊരിച്ചില് കഴിഞ്ഞാല് അനൗണ്‍സ്മെ ന്‍റ് തുടങ്ങുകയായി. ആരും ഇറങ്ങരുത്. അതാ അമിട്ടിനു തീ കൊടുക്കാന് പോവുകയാണ് ആരും ഇറങ്ങരുത്...&lt;br /&gt;കല്യാണം കഴിഞ്ഞ് ആദ്യത്തെ പെരുന്നാളിനു വരികയാണ്. സെന്‍ററില് ബസ്സിറങ്ങി. മഠത്തിന്‍റെ മുന്നിലൂടെ പള്ളിയിലേക്കുള്ള യാത്രയാണ്. സാവ ധാനമാണു നടത്തം. അന്യോന്യം സംസാരിച്ചു വരുന്നതുകൊണ്ട് മുന്നില് നട ന്നു പോയിരുന്ന ചെറുപ്പക്കാരനെകണ്ടില്ല. എതിരെ വന്ന മറ്റൊരുവന് ഈ യുവാവിനോട് 'ഢാ നീയാ ഇപ്രാവശ്യം അനൗണ്‍സ്മെന്‍റ് കണ്‍വീനര് ?'&lt;br /&gt;യുവാവ് പ്രതികരിച്ചു 'ഞാനോ, അതിനൊക്കെ കോഴിക്കോട് നിന്ന് എം.എ. പാസായ ആളുകള് വരും. അവര്‍ക്കുള്ളതല്ലേ കണ്‍വീനര്‍ഷിപ്പ്.' ഞാനൊന്നു ചിരിച്ചു. ആ യുവാവിന്‍റെ പുറത്തുതട്ടി. 'നോക്ക് ഈ വര്‍ഷം തൊട്ട് നീയാണ് കണ്‍വീനര്. അനൗണ്‍സ്മെന്‍റിന് ഞാനില്ല'. ഞാനും ഭാര്യയും കൂടി മുന്നോട്ടുനടന്നു. ആ യുവാക്കള് രണ്ടുപേരും അങ്ങിനെത്തന്നെ നിന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-158775030988065794?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/blog-post_3508.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-2210432532423898037</guid><pubDate>Sat, 02 May 2009 07:15:00 +0000</pubDate><atom:updated>2009-05-02T00:15:48.528-07:00</atom:updated><category domain="http://www.blogger.com/atom/ns#">അന്പത് കൊല്ലം മുന്പുള്ള പെരുന്നാളുകളുമായി</category><title>അന്പത് കൊല്ലം മുന്പുള്ള പെരുന്നാളുകളുമായി</title><description>ടി.വിയും കന്പ്യൂട്ടറും മൊ ബൈല് ഫോണും പരിഷ്കാര ചിഹ്നങ്ങ ളായി മാറിയ 21-ാം നൂറ്റാണ്ടിന്‍റെ ആദ്യദശ കത്തില് നിന്നുകൊണ്ട് 50 കൊല്ലം പിന്നി ലേക്ക് തിരിഞ്ഞു നോക്കുന്പോള് നാം വി സ്മയാധീനരാകുന്നു. 50 കൊല്ലം മുന്നി ലേക്ക് എത്തിനോക്കുന്പോള് പ്രവചനാ തീതമായ മാറ്റങ്ങള് കാലത്തിന്‍റെ ഓരോ ഇടനാഴിയിലും കാത്ത് നില്ക്കുന്നത് കാണാം.&lt;br /&gt; പാവറട്ടി പെരുന്നാളും തൃശ്ശൂ ര്‍പൂരവും എക്കാലത്തും ഇണചേര്‍ന്ന് വരുന്നവയാണ്. പൂരത്തിന്‍റെ ദേശീയപ്രാധാന്യം പെരുന്നാള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും രണ്ടിന്‍റെയും വര് ണ്ണക്കാഴ്ചകളും കരിമരുന്നിന്‍റെ കലാകേളികളും നാദവിസ്മയവും ജനഹൃദയങ്ങളില് ലഹരി പകര്‍ന്നിട്ടുണ്ട്. മേടം ഒന്നിന്‍റെ വിഷുപ്പുലരിപിന്നിട്ടാല് തൃശ്ശൂര്‍ക്കാര് പൂരത്തിനുള്ള ഒ രുക്കങ്ങള് ആരംഭിക്കുകയായി. &lt;br /&gt; ഈസ്റ്റര് കഴിഞ്ഞാല് പാവറട്ടി ക്കാര്‍ക്ക് മൂന്ന് ആഴ്ച സമയമുണ്ട് പെരു ന്നാളിനൊരുങ്ങുവാന്. ഇക്കാലത്ത് പള്ളി യിലും 1800 വീടുകളിലും മരാമത്ത് പണി കളുടെ ബഹളമാണ്. വാതിലുകളും ജന ലുകളും റിപ്പയര് ചെയ്യുന്ന ആശാരിമാര്, ഇടിഞ്ഞ ചുമരുകള് നേരെയാക്കുന്ന ക ല്പണിക്കാര്, ചെത്തിത്തേയ്ക്കുന്ന മണ് പണിക്കാര്, കുമ്മായം പൂശുന്ന കൊല്ലത്തി കള് എന്നിവര്‍ക്ക് വര്‍ദ്ധിച്ച ഡിമാന്‍റാണ്. വാര്‍പ്പുവീടുകള് അക്കാലത്ത് ദുര്‍ല്ലഭം ഓല മേഞ്ഞ ചെറുവീടുകള്‍ക്കിടയില് ഓടിട്ട പഴയ ഇരുനിലവീടുകള് ഒറ്റയ്ക്ക് തലയുയര്‍ത്തി നില്ക്കുന്നത് കാണാം. അവ ഭൂവുടമകളുടെ യാണ്. 1970ലെ ഭൂപരിഷ്കരണനിയമം നട പ്പില് വരുന്നതിന് മുന്പുള്ള കാലം. ബഹുഭൂരി പക്ഷം വരുന്ന സാധാരണക്കാരുടെ ഓലമേ ഞ്ഞ കുടിലുകളിലാണ് പെരുന്നാള് ബഹളം കാണുക&lt;br /&gt;വാര്‍പ്പുവീടുകള് അക്കാലത്ത് ദുര്‍ല്ലഭം ഓല മേഞ്ഞ ചെറുവീടുകള്‍ക്കിടയില് ഓടിട്ട പഴയ ഇരുനിലവീടുകള് ഒറ്റയ്ക്ക് തലയുയര്‍ത്തി നില്ക്കുന്നത് കാണാം. അവ ഭൂവുടമകളുടെ യാണ്. 1970ലെ ഭൂപരിഷ്കരണനിയമം നട പ്പില് വരുന്നതിന് മുന്പുള്ള കാലം. ബഹുഭൂരി പക്ഷം വരുന്ന സാധാരണക്കാരുടെ ഓലമേ ഞ്ഞ കുടിലുകളിലാണ് പെരുന്നാള് ബഹളം കാണുക &lt;br /&gt;.പെരുന്നാള് ബഹളത്തിന്‍റെ രണ്ടാംഘട്ടം പലഹാരപ്പണിയാണ്.നിറമുള്ള ചളിക്കട്ടയില്ലാ ത്ത പച്ചരി വാങ്ങിക്കുകയാണ് അന്നത്തെ ആദ്യപ്രശ്നം. വീട്ടിലെ ഉരലി ല് പെണ്ണുങ്ങള് അരി ഇടിച്ച് പൊടിയാക്കുന്നു. തിളച്ച വെള്ളമൊഴിച്ച് ഹാരം തിന്നുന്ന സുഖം മാവു കുഴയ്ക്കാനും അടുപ്പിനരികെ നിന്ന് എണ്ണയില് പലഹാരം വറുത്തെടുക്കാനും ഇല്ല.&lt;br /&gt;കുഴലപ്പത്തിന് പൊടി കുഴച്ച് ഉരുളകളാക്കുകയാണ് ഏറ്റവംു ശ്രമകരമായ ഘ ട്ടം. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന് ആണുങ്ങള് എന്തെങ്കിലും സൂത്രം കണ്ടെ ത്തും. പലഹാരം തിന്നുന്ന സുഖം മാവു കുഴയ്ക്കാനും അടുപ്പിനരികെ നിന്ന് എണ്ണയില് പലഹാരം വറുത്തെടുക്കാനും ഇല്ല.&lt;br /&gt; പെരുന്നാള്‍ക്കുള്ള ഭക്ഷണം വീടുകളില് തയ്യാര് ചെയ്യുന്നത് അക്കാ ലത്തെ ദാരിദ്യ്രം വിളിച്ചു പറയുന്നതാണ്. അന്ന് കിലോക്ക് പകരം റാത്തലില് ആ യിരുന്നു തൂക്കം കണക്കാക്കിയിരുന്നത്. ഒരു റാത്തല് പശുവിറച്ചിയാണ് അടു ക്കളയിലെ പ്രധാനവിഭവം. നാലോ അഞ്ചോ റാത്തല് പച്ചക്കായയോ കുന്പളങ്ങ യോ ചെറുകഷണങ്ങളായി അരിഞ്ഞ് ഇറച്ചിയിട്ട് വേവിച്ചതാണ് പ്രധാനകറി. മുപ്പ തോ നാല്പതോ വിരുന്നുകാര് ശനിയാഴ്ച രാത്രി ഓരോ വീടുകളിലും എത്തു ന്നു. പ്രഥമസല്‍ക്കാരം പലഹാര പെയ്റ്റ് നിരത്തലാണ്. അസ്ഥിതുല്യമായ കുഴ ലപ്പവും കണ്ണുനീര്‍ത്തുള്ള ഘനീഭവിച്ചതുപോലെയുള്ള ഉണ്ണിയപ്പവും വിരുന്നു കാരന്‍റെ കരസ്പര്‍ശനം കാത്തിരിക്കും. രാത്രിയുടെ പ്രഥമയാമം കഴിഞ്ഞാല് അത്താഴം വിളന്പുകയായി.&lt;br /&gt; ദേവാലയത്തിലെ പ്രധാനആഘോഷം നേര്‍ച്ച ഭക്ഷണം നല്കലാണ് അന്ന് ചോറിന് കൊടുത്തിരുന്നത് പോര്‍ക്ക് കറിയും മീന്‍കറിയുമാണ്. 1960നു ശേഷം വെജിറ്റേറിയന് ഭക്ഷണമാക്കി&lt;br /&gt; മദിരാശി സംസ്ഥാനത്തിന്‍റെ ഒരു ഭാഗമായിരുന്നു അന്നു മലബാര് മദിരാശി മുഖ്യമന്ത്രി സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിതനയമായ സന്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും നല്കിയിരുന്നു. മദ്യനിരോധനകാലഘട്ടത്തിലെ പെരുന്നാള് സംഭവബ ഹുലമായിരുന്നു. വീടുകളില് കൃത്രിമ വസ്തുക്കള് ചേര്‍ത്തുണ്ടാക്കുന്ന മദ്യം "അമ്മിണി'യെന്ന ഓമനപ്പേരില് പരസ്യമായി വില്ക്കപ്പെട്ടു. ഒരു കുടവും ഗ്ലാസു മായി പുരുഷന്മാരും നാണം പണയം വെച്ച പെണ്ണുങ്ങളും വാറ്റ് വിറ്റിരുന്ന കാ ഴ്ച ലജ്ജാകരമായിരുന്നു. നിയമപാലകന്മാര് പരിശോധനാസമയം മുന്‍കൂട്ടി അറിയിച്ച് വാറ്റുകാരുടെ വി.ഐ.പി. ആതിഥ്യം സ്വീകരിക്കാന് എത്തിയിരുന്നു. സല്ക്കാരത്തില് ഉന്മത്തരായ നിയമപാലകന്മാര് പെരുന്നാള് ദിവസങ്ങളില് പള്ളിപരിസരത്തും ഹൈസ്കൂള് ഗ്രൌണ്ടിലും പ്രശ്നങ്ങള് സൃഷ്ടിച്ചിരുന്നു. "എന്‍ഡിന്' ചേര്‍ത്ത "അമ്മിണി'യുടെ ഇന്‍സ്റ്റന്‍റ് കിക്ക് ഏറ്റ കുടിയന്മാര് തല്ലും മറ്റു നിയമലംഘനങ്ങളും നിര്ബ്ബാധം നടത്തിയിരുന്നു. നിയമലംഘനങ്ങളുടെ തേര്‍വാഴ്ച ! ആ കാലഘട്ടത്തിലെ അനുഭവങ്ങളാണ് എന്നെ സന്പൂര്‍ണ്ണ മദ്യനി രോധനത്തിന്‍റെ എതിരാളിയാക്കിയത്.&lt;br /&gt; അന്പത് കൊല്ലം മുന്പുള്ള പെരുന്നാളുകളുമായി താരതമ്യപ്പെടുത്തു ന്പോള് ഇന്നത്തെ പെരുന്നാള് ദിവസങ്ങള് ശാന്തവും പരിഷ്കൃതവുമാണ്. സാന്പത്തിക നിലയില് ഗള്‍ഫ് പണത്തിന്‍റെ സ്വാധീനം വന്നതോടെ വീടുകളില് ഐശ്വര്യദേവതയുടെ സുന്ദരമുഖം ദൃശ്യമായി. എങ്ങും സന്തോഷം ! സമാധാനം !&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-2210432532423898037?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/blog-post_9375.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-6322816517134725181</guid><pubDate>Sat, 02 May 2009 07:14:00 +0000</pubDate><atom:updated>2009-05-02T00:14:51.034-07:00</atom:updated><category domain="http://www.blogger.com/atom/ns#">ബാംഗ്ലൂര്</category><category domain="http://www.blogger.com/atom/ns#">പി.വി. കുര്യന്</category><title>പി.വി. കുര്യന്, ബാംഗ്ലൂര്</title><description>1963. ഞാന് അന്ന് ബാംഗ്ലൂരിലെ ഏറ്റവും നല്ല സ്കൂളായ സെന്‍റ്. ജോസഫ് സ്കൂളില് പത്താം തരത്തില് പഠിക്കുകയാണ്. വിദ്യാഭ്യാസ ജീവി തത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷക്ക് ഇനി ഏതാനും ദിവസങ്ങള് മാത്രം. എന്‍റെ വീട്ടിലെ മക്കളില് ട.ട.ഘ.ഇ. എഴുതുന്ന ആദ്യത്തെയാളാണ് ഞാ ന്. വീട്ടുകാരുടെ എല്ലാ പ്രതീക്ഷയും എന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ ക്ഷെ വിധിവൈപരീത്യമെന്ന് പറയട്ടെ പരീക്ഷക്ക് രണ്ട് ദിവസം മുന്പ് എനിക്ക് ശക്തിയായി ടൈഫോയ്ഡ് ബാധിക്കുകയുണ്ടായി. പരീക്ഷ എഴുതാന് കഴി യില്ല എന്ന് ഡോക്ടര് വിധിക്കുകയും ചെയ്തു.&lt;br /&gt; എന്‍റെ അമ്മയുടെ സ്വന്തം നാട് ചിറ്റാട്ടുകരയാണ്. അപേക്ഷിക്കു ന്നവരെ ഉപേക്ഷിക്കാത്ത വി. യൗസേപ്പിതാവിന്‍റെ മഹത്വം അമ്മക്ക് ധാരാളം അറിയാമായിരുന്നു എന്‍റെ മകന്‍റെ ഒരു വര്‍ഷം നഷ്ടപ്പെടാതെ ഈ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില് വി. യൗസേപ്പിതാവിന്‍റെ തിരുനാളുകള്ക്ക് വേണ്ട പൂക്കള് എല്ലാ വര്‍ഷവും എത്തിക്കാമെന്ന് അമ്മ ഒരു വഴിപാട് നേര്‍ന്നു.&lt;br /&gt; അത്ഭുതകരമെന്ന് പറയട്ടെ സംഭവിക്കാത്തത് സംഭവിക്കുക ത ന്നെ ചെയ്തു. ചോദ്യപേപ്പര് പുറത്തായത് കാരണം മുഴുവന് പരീക്ഷയും ഒരു മാസത്തേക്ക് നീട്ടിവെച്ചു. ബാംഗ്ലൂരിന്‍റെ ചരിത്രത്തില് ആദ്യമായാണ് അങ്ങനെ ഒരു സംഭവം നടക്കുന്നത്.&lt;br /&gt; ഒരു മാസത്തിന് ശേഷം നടന്ന പരീക്ഷയില് ഞാന് ഫസ്റ്റ് ക്ലാസോ ടെ പാസായി. തുടര്‍ന്ന്  ജഉഇയും എഞ്ചിനീയറിങ്ങും കഴിഞ്ഞ് ബാംഗ്ലൂരില് ഫാക്ടറി തുടങ്ങുവാനും എനിക്ക് സാധിച്ചു. പാവറട്ടിയില് നിന്ന് വിവാഹ ബന്ധവും സ്ഥാപിച്ചു. ഞാന് ഇന്ന് വി. യൗസേപ്പിതാവിന്‍റെ ഒരു എളിയ ഭക്ത നാണ്. 1963 മുതല് എല്ലാ വര്‍ഷവും തിരുനാളുകള്‍ക്ക് അള്‍ത്താര അലങ്കരി ക്കുന്നതിന് വേണ്ടത്ര പൂക്കള് എത്തിക്കുവാന് വിശുദ്ധന്‍റെ അനുഗ്രഹം മൂലം എനിക്ക് സാധിക്കുന്നുണ്ട്. എല്ലാവര്‍ക്കും വിശുദ്ധ യൗസേപ്പിതാവിന്‍റെ അനു ഗ്രഹം ലഭിക്കട്ടെ.&lt;br /&gt;&lt;br /&gt;പി.വി. കുര്യന്, ബാംഗ്ലൂര്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-6322816517134725181?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/blog-post_7285.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-6638134737766026761</guid><pubDate>Sat, 02 May 2009 07:13:00 +0000</pubDate><atom:updated>2009-05-02T00:14:29.758-07:00</atom:updated><category domain="http://www.blogger.com/atom/ns#">Kavitha</category><title>Kavitha</title><description>ഒരു ചെറിയ മെഴുകുതിരി കത്തിച്ചു ഞാനിതാ&lt;br /&gt;തിരുനടയില് വന്നു നില്ക്കുന്നൂ, തോരാത്ത&lt;br /&gt;മിഴിനീരുമായ് നില്ക്കുന്നൂ,&lt;br /&gt;കരുണ വഴിയുന്നൊരെന് ദൈവമേ ! പ്രാര്‍ത്ഥന&lt;br /&gt;യിതുമാത്രം: എന്നിലും കനിയൂ, ദുഃഖങ്ങള്&lt;br /&gt;അകലുവാനിനിയും കനിയൂ !&lt;br /&gt;കൂരിരുള് തിങ്ങുന്ന വഴികളില് കതിരൊളി&lt;br /&gt;തൂവുകനാഥാ ! സ്വയം, എന്നെന്നും&lt;br /&gt;നീ മാത്രമാണല്ലൊ അഭയം;&lt;br /&gt;അറിയാമെനിയ്ക്കുപരമാര്‍ത്ഥം: കൃപയുടെ&lt;br /&gt;അലയാഴിയല്ലോ നിന് ഹൃദയം, വാത്സല്യം&lt;br /&gt;തിരയടിയ്ക്കും തിരുഹൃദയം !&lt;br /&gt;&lt;br /&gt;Kavitha&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-6638134737766026761?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/kavitha.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-4388724331286885215</guid><pubDate>Sat, 02 May 2009 07:13:00 +0000</pubDate><atom:updated>2009-05-02T00:13:46.843-07:00</atom:updated><category domain="http://www.blogger.com/atom/ns#">Orma</category><title>Orma</title><description>പഴമയുടെ പെരുമ പാലയൂര് പള്ളിക്കാണെങ്കിലും പെരുന്നാളിന്‍റെ മഹിമ പാവറട്ടിക്കാണ്. പാവറട്ടിയെ പ്പറ്റിയും അവിടത്തെ പെരുന്നാളിനെ കുറിച്ചും നന്നെ ചെറുപ്പത്തിലേ കേട്ടറിവുണ്ട്. എന്‍റെ സഹോദരി കാക്ക ശ്ശേരിയിലെ ഭര്‍ത്തൃഗൃഹത്തില് സ്ഥിരതാമസമായിരുന്നതുകൊണ്ട് ആയിരിക്കണം ഇങ്ങനെ അറിയാന് കഴിഞ്ഞത്.&lt;br /&gt; നാല്പതുകളുടെ ആദ്യപകുതിയില് ഉണ്ടായ സംഭവം ഇന്നും ഓര്‍മ്മയില് തങ്ങി നില്ക്കുന്നു.   ഒരു പട്ടാളക്കാരന്‍റെ ഭാര്യയോട് പെരുന്നാള് ദിവസം പള്ളിയില്‍നിന്ന് മടങ്ങുന്പോള് അപമര്യാദയായി പെരു മാറിയ, കുപ്രസിദ്ധ തെമ്മാടിയായിരുന്ന തോപ്പില് ഇംബ്രായന് കുട്ടിയുടെ കൊലപാതകമാണത്. അവന് എന്തു ചെയ്താലും കണ്ടില്ല, കേട്ടില്ല എന്നു നടിക്കുന്ന ഭീരുക്കളുടെ ഇടയില് ഒരു ഉശിരന് ഉണ്ടായി. &lt;br /&gt; പിന്നീട് കുറേകാലത്തിനുശേഷം നാട്ടില് സ്ഥിരതാമസമാക്കിയപ്പോള് ഉച്ചതിരിഞ്ഞ് 4 മണി മുത ല് ആദ്യത്തെ വെടിക്കെട്ട് കഴിയുന്നതുവരെ പള്ളിയിലും പരിസരത്തും ഞാനുണ്ടാകും. ക്രിസ്ത്യന് സഹപ്ര വര്‍ത്തകര് കാര്യങ്ങള് പറഞ്ഞു തരും. പെരുന്നാള് വഴിപാടു നടത്താനും മറ്റുള്ളവരോടൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കാനും മടിക്കാറില്ല. അനാരോഗ്യം മൂലം ഉറക്കമിളക്കാന് പറ്റാത്തതുകൊണ്ട് പരിപാടി പരിമിതപ്പെ ടുത്തും. കരിമരുന്നു പ്രയോഗം ഇത്രയും അടുത്ത് നിന്ന് കാണാനുള്ള ധൈര്യം നല്കുന്നത് വിശുദ്ധനിലു ള്ള വിശ്വാസം തന്നെയായിരിക്കണം.&lt;br /&gt; പാവറട്ടിക്കാരെപ്പറ്റി രണ്ടുവാക്കു കൂടി പറയട്ടെ. ഇത്രയധികം അഭ്യസ്ഥവിദ്യര് മലബാറില് മറ്റെവി ടെയും കാണില്ല. ചാവക്കാട് താലൂക്കിലെ ആദ്യത്തെ ആണ്‍കുട്ടികളുടെ ഹൈസ്കൂളും പെണ്‍കുട്ടികളുടെ ഹൈസ്കൂളും ഇവിടെയാണുണ്ടായത്. അദ്ധ്യാപക ട്രെയിനിംഗ് സ്കൂളുകളും, അനേകം സംസ്കൃത - മല യാള പണ്ഡിതന്മാരെ വാര്‍ത്തെടുത്ത ദിവംഗതനായ കുരിയാക്കോസ് മാസ്റ്ററുടെ സംസ്കൃത കോളേജും അ തുല്യം തന്നെയാണ്. താരതമ്യേന സന്പത്തും സദ്സ്വഭാവവും ഇന്നാട്ടിന്‍റെ മുഖമുദ്രകളാണെന്ന് ധൈര്യമായി പ്രസ്താവിക്കാം.&lt;br /&gt;&lt;br /&gt;കെ. പി. നാരായണന് നായര് (74 വയസ്സ്)&lt;br /&gt;റിട്ട. സ്കൂള് ടീച്ചര്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-4388724331286885215?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/orma.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-435038864934174115</guid><pubDate>Sat, 02 May 2009 07:12:00 +0000</pubDate><atom:updated>2009-05-02T00:12:47.288-07:00</atom:updated><category domain="http://www.blogger.com/atom/ns#">തിരുന്നാളുകൂടുവാനായി മാത്രം</category><title>തിരുന്നാളുകൂടുവാനായി മാത്രം</title><description>വളവുതിരിഞ്ഞങ്ങു വണ്ടി നിന്നു&lt;br /&gt;ഓമനക്കുട്ടനിറങ്ങിമെല്ല&lt;br /&gt;മുണ്ടുമടക്കി കയറ്റികുത്തി&lt;br /&gt;തോളത്തുസഞ്ചിയെടുത്തു തൂക്കി&lt;br /&gt;കണ്ണുതുറന്നവന് നോക്കി നിന്നു&lt;br /&gt;ജന്മം കൊടുത്തോരാ പാവറട്ടി&lt;br /&gt;എത്രനാളെത്രനാളീവഴിയില്&lt;br /&gt;കുറ്റിയും, കോലും കളിച്ചിരുന്നു&lt;br /&gt;എത്രപേരോടന്ന് ശണ്ഠ കൂടി&lt;br /&gt;എത്രയോ പേര് വന്ന് കൂട്ടുകൂടി&lt;br /&gt;ഇന്നിതാവന്നെത്തി വീണ്ടുമൊന്ന്&lt;br /&gt;തിരുന്നാളുകൂടുവാനായി മാത്രം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-435038864934174115?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/blog-post_02.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-3093190204509428105</guid><pubDate>Sat, 02 May 2009 07:11:00 +0000</pubDate><atom:updated>2009-05-02T00:12:23.319-07:00</atom:updated><category domain="http://www.blogger.com/atom/ns#">ഫാ : ജോഷി കണ്ണൂക്കാടന്</category><title>ഫാ : ജോഷി കണ്ണൂക്കാടന്</title><description>സൗഹൃദത്തിന്‍റെ&lt;br /&gt;മഴവില്ലു വിരിയുന്നത്&lt;br /&gt;ഹൃദയപത്മത്തിന്‍റെ&lt;br /&gt;നേര്‍ത്ത മഞ്ഞുതുള്ളിയിലാണ്&lt;br /&gt;സപ്തസ്വരങ്ങളുടെ&lt;br /&gt;രാഗധ്വനികളുയരുന്നത്&lt;br /&gt;സ്വരനൂലുകളുടെ&lt;br /&gt;ലയനഭാവത്തിലാണ്&lt;br /&gt;വര്‍ണ്ണശലഭങ്ങളുടെ&lt;br /&gt;ചിറകുകള് ഉണരുന്നത്&lt;br /&gt;കൊക്കൂണുകളുടെ&lt;br /&gt;സമഗ്രതപസ്സില് നിന്നാണ്&lt;br /&gt;കുഞ്ഞുങ്ങള്&lt;br /&gt;വെളിച്ചം പുണരുന്നത്&lt;br /&gt;സ്നേഹത്തിന്‍റെ&lt;br /&gt;ഉര്‍വ്വരതയില് നിന്നാണ്&lt;br /&gt;ഐക്യം&lt;br /&gt;ഹൃദയങ്ങളുടെ ചുംബനമാണ്&lt;br /&gt;&lt;br /&gt;ഫാ : ജോഷി കണ്ണൂക്കാടന്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-3093190204509428105?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/blog-post.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item><item><guid isPermaLink="false">tag:blogger.com,1999:blog-2663549572930695423.post-5486082841855905544</guid><pubDate>Sat, 02 May 2009 07:09:00 +0000</pubDate><atom:updated>2009-05-02T00:11:37.938-07:00</atom:updated><title>Memories</title><description>മാര്‍ച്ച് 19ന്  യൗസേപ്പിതാവിന്‍റെ മരണ തിരുനാളും, മെയ് ഒന്നിന് വിശുദ്ധന്‍റെ മാദ്ധ്യസ്ഥ തിരു നാളുമാണ് നാം ആചരിച്ചിരുന്നത്. 158 വര്‍ഷങ്ങള്‍ക്ക് മുന്പ് മാര്‍പാപ്പ വി. യൗസേപ്പിതാവിനെ തിരുസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. ആ ചൈതന്യം ഉള്‍ക്കൊ ണ്ടുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര് വിശുദ്ധന്‍റെ മാദ്ധ്യ സ്ഥതിരുനാള് ആഘോഷിക്കാന് തീരുമാനിച്ചത്. &lt;br /&gt; കിഴക്കു പടിഞ്ഞാറായി നീളത്തിലുള്ള ഒരു ഹാള് മാത്രമുള്ള പഴയപള്ളിയില് പ്രധാന ബലിപീഠം കൂടാതെ തിരുഹൃദയത്തിന്‍റെ അള്‍ത്താര, വ്യാകുലമാ താവിന്‍റെ അള്‍ത്താര എന്നിങ്ങനെ മൂന്ന് അള്‍ത്താരക ള് ഉണ്ടായിരുന്നു. പ്രധാന അള്‍ത്താരക്ക് മുന്നില് രണ്ട് കെടാവിളക്കും അതിനു മുന്നില് ഓരോ കെടാവിള ക്കോടു കൂടിയ മറ്റ് രണ്ട് അള്‍ത്താരകളുമായിരുന്നു. ഇ തിനു പുറമെ ഹാളിന്‍റെ നടുവിലായി തിരുഹൃദയത്തി ന്‍റെ ഒരു രൂപക്കൂടും കെടാവിളക്കും. പള്ളിയുടെ നടു വിലായി ചുമരില് ഉണ്ടായിരുന്ന പുഷ്പക്കൂടില് നിന്നാ ണ് പ്രധാന ദിവസങ്ങളില് പ്രസംഗങ്ങള് നടത്തിയിരു ന്നത്.&lt;br /&gt; തീര്‍ത്ഥാടകര് വര്‍ദ്ധിച്ചു വന്നപ്പോള് ബ. ചൂ ണ്ടല് ഗീവര്‍ഗ്ഗീസച്ചന് മദ്ബഹയുടെ (പ്രധാന ബലി പീഠം) തെക്കുഭാഗത്തുള്ള ചുമര് മുറിച്ച് ഒരു ഹാള് പണിതു. അവിടെ വി. കൊച്ചുത്രേസ്യയുടെ ഒരു അള് ത്താരയും, ഇപ്പോഴുള്ള സെമിത്തേരിയും ഉണ്ടാക്കി.&lt;br /&gt; ബുധനാഴ്ചകളിലും തിരുനാള് ദിവസങ്ങ ളിലും പൊതുവണക്കത്തിനായി തിരുശേഷിപ്പ് ബ. ജോര്‍ജ്ജ് നെല്ലിശ്ശേരിയച്ചന്‍റെ കാലത്താണ് പള്ളിക്ക് ലഭിച്ചത്. അദ്ദേഹമാണ് തിരുനാള്‍ക്ക് കൂടുതുറക്കല് ശുശ്രൂഷയും വെടിക്കെട്ടും ആരംഭിച്ചത്. ഒരു വര്‍ഷ ത്തെ വഴിപാട് വെടിയുടെ സംഖ്യ എത്രയാണോ അതി ന്‍റെ മൂന്നില് രണ്ടുഭാഗം ഉപയോഗിച്ച് വെടിക്കെട്ട് നട ത്താനാണ് യോഗതീരുമാനം. ചിലവുകുറച്ച് വര്‍ണ്ണശബ ളമായ രീതിയിലേക്ക് വെടിക്കെട്ട് മാറണമെന്നാഗ്രഹി ക്കുന്നു.&lt;br /&gt; പള്ളിയുടെ  നൂറാം വാര്‍ഷികത്തിന്‍റെ സ്മ രണക്കായി ബ. ഫാ. സഖറിയാസ്പുതുശ്ശേരി പുതിയ പള്ളി രൂപപ്പെടുത്തി. പുതിയപള്ളിക്കുവേണ്ടി 8 ലക്ഷ ത്തോളം രൂപ ചെലവായി. നിര്‍മ്മിതിക്കുവേണ്ടി പള്ളി യുടെ ചില പറന്പുകള്  വില്ക്കേണ്ടിവന്നു. പഴയ പള്ളി യുടേതായി അവശേഷിക്കുന്ന പ്രധാന ബലിപീഠത്തിന് പുറകിലുള്ള വലിയ അള്‍ത്താരയുടെ പണി സാന്പത്തി ക ബുദ്ധിമട്ട് കാരണം തല്ക്കാലത്തേക്ക് മാറ്റി വെക്കു കയാണ് ഉണ്ടായത്. അതുപോലെ സീലിംഗിന്‍റെ പണി യും പൂര്‍ത്തിയാക്കിയില്ല. ഈയിടെ നടത്തിയ ജനഹിത പരിശോധനയില് പഴയ അള്‍ത്താര പൊളിക്കണ്ട എന്ന നിലപാടാണ് കൂടുതലായി കണ്ടത്. അതുകൊണ്ട് പഴ യത് പൊളിക്കാതെ അള്‍ത്താര വികസിപ്പിക്കുന്നതിന് പ്ലാനും എസ്റ്റിമേറ്റും രൂപതയില് സമര്‍പ്പിച്ചുവെങ്കിലും അനുമതി കിട്ടിയിട്ടില്ല. ഈ ഏച്ചുകെട്ടല് പ്രക്രിയക്ക് അനുമതി കിട്ടാത്തത് നന്നായി എന്നു ഞാന് കരുതു ന്നു. പഴയ അള്‍ത്താര പൊളിച്ചു പണിയുന്നതുകൊണ്ട് വിശുദ്ധന് കോപിക്കില്ല എന്നാണ് എന്‍റെ വിശ്വാസം. അതുപോലെ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന് പുതിയ പദ്ധതികള് ആവിഷ്കരിക്കണം.&lt;br /&gt; വളരെ കാലങ്ങളായി തിരുനാള്‍ക്ക് നേര്‍ച്ച ഭക്ഷണം കൊടുത്തു തുടങ്ങിയിട്ട്. അന്ന് അടുപ്പിന് കല്ലിന് പകരം പച്ച ഈന്തില് കഷ്ണമാണ് ഉപയോഗി ച്ചിരുന്നത്. അത് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിന് ഒരു കുഷ്യന് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പോര് ക്ക്-കുന്പളങ്ങ-മീന് എന്നിവയായിരുന്നു പ്രധാന കറി കള്. തിരുനാള് സമയത്ത് പള്ളിയുടെ മുന്നില് ഒരു ആല്‍വിളക്ക് സ്ഥാപിക്കും. നൂറില്‍പരം തിരികളിടാവു ന്നതും ഒരു വൃക്ഷംപോലെ നില്ക്കുന്നതും ലോഹ ത്തില് തീര്‍ത്തതുമായ ഒന്നാണ് ഇത്. മതിലുകളില് ചി രാത് വെച്ച് കത്തിക്കും. പള്ളിക്ക് ആവശ്യമുള്ള എണ്ണ മുഴുവന് ഇടവകയില്‍നിന്ന് പിരിച്ചെടുക്കും. അന്ന് എണ്ണ ആട്ടുന്നവീടുകള് ധാരാളം ഉണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2663549572930695423-5486082841855905544?l=feast09.blogspot.com'/&gt;&lt;/div&gt;</description><link>http://feast09.blogspot.com/2009/05/memories.html</link><author>spencerpvt@gmail.com (Simon Jose N)</author><thr:total xmlns:thr="http://purl.org/syndication/thread/1.0">0</thr:total></item></channel></rss>
